ചട്ടയുമിട്ട് പുഞ്ചിരിയോടെ തറവാട്ടിലെ വരാന്തയിൽ ഇരുന്ന് പറയും: 'എനിക്കിങ്ങനെ എല്ലാ ദിവസവും രാവിലെ എഴുതാനും വായിക്കാനും ആണിഷ്ടം'; എഴുത്തുപുരയിൽ ധൃതിയോടെ പിറവികൊള്ളുന്നത് കഥയും കവിതയും ലേഖനങ്ങളും; 25 കൃതികൾ ചേർത്ത് 'മിഴികൾ നനയാതെ' എന്ന സമാഹാരം പ്രകാശിതമായത് 92 ാം വയസിൽ; കോട്ടയം കൂത്രപ്പള്ളിയിലെ ഏലിക്കുട്ടി അമ്മച്ചിക്ക് ഇത് എഴുത്തിന്റെ യൗവനകാലം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: എഴുതിയാൽ മാത്രമേ എഴുത്തിന്റെ പ്രയാസം മനസ്സിലാകൂ. അതുകൊണ്ട് തന്നെ ഉള്ള സമയത്ത് എറ്റവും നന്നായി എഴുതി ഫലിപ്പിക്കുകയാണ് പണിപ്പാട്. ചിലർ കുട്ടിക്കാലത്തോ, കൗമാരകാലത്തോ ഒക്കെ ചില്ലറ സർഗ്ഗമിന്നലുകൾ കാട്ടിയ ശേഷം ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ പെട്ട് സ്വയം അടങ്ങും. കോട്ടയം ജില്ലയിലെ കറുകച്ചാൽ പഞ്ചായത്തിൽ പെട്ട കൂത്രപ്പള്ളിയിലെ 92 കാരിയായ ഏലിക്കുട്ടി അമ്മച്ചിയെ അതിന് കിട്ടില്ല. അമ്മച്ചി പറയും: എനിക്കിങ്ങനെ തറവാട്ടിലെ സിറ്റൗട്ടിലിലിരുന്ന് എല്ലാ ദിവസവും രാവിലെ എഴുത്തിലും, വായനയിലും മുഴുകുന്നതാണ് ഇഷ്ടം. ചില്ലറക്കാരിയല്ല ഏലിക്കുട്ടി അമ്മച്ചി. ഡയറികളിലെവിടെയൊക്കെയോ കുറിച്ചിട്ട രചനകളും ചിന്താശകലങ്ങളും പുസ്തകമായി പുറംലോകം കണ്ടിരിക്കുകയാണ്. അമ്മച്ചിയുടെ 25 കൃതികൾ ചേർത്തൊരു സമാഹാരം പ്രകാശിതമായി.
'മിഴികൾ നനയാതെ' എന്ന പേരിൽ പുസ്തകരൂപത്തിലായ തന്റെ തിരഞ്ഞെടുത്ത ഇരുപത്തിനാലു ലേഖനങ്ങളും കവിതയും കൺകുളിർക്കെ കണ്ട്, വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും തൊണ്ണൂറ്റിരണ്ടിന്റെ നിറവിൽ നിൽക്കുന്ന ഏലിക്കുട്ടിഅമ്മച്ചി ഇപ്പോഴും വായനയുടെയും എഴുത്തിന്റെയും തിരക്കിലാണ്.
1928 സെപ്റ്റംബർ 11 ചൊവ്വാഴ്ച കോട്ടയം കറുകച്ചാൽ പുത്തൻപുരയ്ക്കൽ കുടുംബത്തിൽ പി.ഡി സെബാസ്റ്റ്യന്റെ (പാതയിൽ കുഞ്ഞച്ചൻ )യും മറിയക്കുട്ടി (കാവാലം പുളിമൂട്ടിൽ)യുടെയും എട്ടാമത്തെ അംഗമായായിരുന്നു ഏലിക്കുട്ടി അമ്മച്ചിയുടെ ജനനം. ഒന്നര വയസ്സുള്ളപ്പോൾ തന്നെ സ്വന്തം അമ്മയെ നഷ്ടമായെങ്കിലും ജ്യേഷ്ഠത്തി അന്നമ്മയുടെയും മറ്റു സഹോദരങ്ങളുടെയും രണ്ടാനമ്മയുടെയും സംരക്ഷണത്തിൽ വളർന്ന്, നെടുംകുന്നം എം.എം.ജി സ്കൂളിൽ നിന്നും ഏഴാം ക്ലാസുവരെ വിദ്യാഭ്യാസവും നേടി. പതിനാറാമത്തെ വയസ്സിൽ കൂത്രപ്പള്ളി കളപ്പുരയ്ക്കൽ സ്കറിയ സെബാസ്റ്റ്യ(അപ്പച്ചൻ)നുമായുള്ള വിവാഹശേഷം കൂത്രപ്പള്ളിയിലുള്ള കളപ്പുരയ്ക്കൽ തറവാട്ടിലാണ് താമസം.
'ഹൃദയത്തിന്റെ നാലറകളിലും അവൾ ഓരോ ബിംബത്തെ സൂക്ഷിക്കുന്നു. ഒന്നാമത്തെ അറയിൽ ഒരമ്മയെ, രണ്ടിൽ ഒരു പെങ്ങൾ, മൂന്നിൽ ഒരു സഖി, നാലിൽ ഒരു സന്യാസിനി' എന്ന് ഫാദർ ബോബി ജോസ് കട്ടികാട് പറഞ്ഞതുപോലെ, മകളായി തുടങ്ങി പെങ്ങളായി, സഖിയായി, അമ്മയായി അവസാനം പക്വത നിറഞ്ഞ ഒരു സന്യാസിനിയുടേതായ സാരോപദേശങ്ങളും നിർദ്ദേശങ്ങളും ആഗ്രഹങ്ങളുമാണ് 24 ലേഖനങ്ങളും കവിതയുമടങ്ങിയ 'മിഴികൾ നനയാതെ' എന്ന പുസ്തകത്തിൽ കാണുവാൻ കഴിയുന്നത്.
'നിങ്ങൾക്ക് നൈവേദ്യമേകുവാൻ രാവെത്ര
ഒട്ടിയ വയറുമായ് കാത്തിരുന്നീ അമ്മ'
എന്ന് തന്റെ കവിതയിൽ കുറിച്ചിട്ട വരികൾ, ഏതൊരു അമ്മയുടെയും ജീവിതത്തിൽ അനുഭവിക്കുന്ന യാതനകളുടെ ബഹിർസ്ഫുരണമാണ്.
92 വർഷത്തെ ജീവിതത്തിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ
' വിലമതിക്കാനാവാത്ത നിധിയാണ് സ്ത്രീത്വം. ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിമാനം സമ്മാനിച്ചത് എന്താണെന്ന് ചോദിച്ചാൽ, എന്റെ സ്ത്രീത്വം എന്ന മഹനീയ സ്ഥാനം തന്നെ. ഈ ഭൂമിയിൽ 92 വർഷം അഭിമാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാൻ കഴിഞ്ഞതു തന്നെ എത്രയോ വലിയ ദൈവാനുഗ്രഹമാണ്. മക്കൾക്കു ജന്മം നൽകി വളർത്തി ഓരോ നല്ല സ്ഥാനങ്ങളിൽ എത്തിക്കുവാൻ ഒരമ്മ എത്രമാത്രം ത്യാഗമാണ് സഹിക്കുന്നത്! ജീവിതത്തിൽ ആസ്വദിച്ച് മതിവരാത്ത അനുഭൂതികൾ സമ്മാനിച്ച വിവിധ പദവികളിൽ ഏറ്റവും ശ്രേഷ്ഠമായ വരദാനം മാതൃത്വം തന്നെ'.
കുടുംബിനിയായി 76 വർഷം
തീച്ചൂളയിലെ സഹനവും ത്യാഗവും വഴി മഹത്വത്തിലേയ്ക്ക് പ്രവേശിക്കുവാൻ വിളിക്കപ്പെട്ടവരാണ് കുടുംബിനികൾ. വിവാഹിതയാകുമ്പോൾ അവൾ ഒരു വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നത്. ഭർത്താവിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും കാര്യങ്ങളിൽ അവൾ ശ്രദ്ധയും പ്രതീക്ഷയുമുള്ളവളായിരിക്കണം. കുടുംബജീവിതം ഭദ്രവും പരിശുദ്ധവും ഉറപ്പുള്ളതുമാകണമെങ്കിൽ, കുടുംബാംഗങ്ങൾക്ക് പരസ്പരസ്നേഹവും സഹിഷ്ണുതയും വിശ്വാസവും ഉണ്ടായിരിക്കണം. ഭാര്യാഭർത്താക്കന്മാർ പരസ്പര ഐക്യത്തോടെയല്ല ജീവിക്കുന്നതെങ്കിൽ, ഒറ്റ ചിറകടിച്ച് ഉയരത്തിലേയ്ക്കു പറന്നുയരുവാൻ ശ്രമിക്കുന്ന പക്ഷിയുടെ തൃഷ്ണ പോലെ ജീവിത ലക്ഷ്യങ്ങൾ നിഷ്പ്രഭമായി പോകാം. തിളക്കം ഒട്ടും കുറയാതെ പുഞ്ചിരിയോടെ നിലനിൽക്കുന്ന ഉറ്റവർ കരുത്തായി എന്നും കൂടെയുണ്ടെങ്കിൽ കുടുംബങ്ങൾ എന്നുമെന്നും ഇമ്പമുള്ളതായി നിലനിൽക്കും.
ലേഖനങ്ങളിൽ നിറയുന്നത് സ്നേഹം
'നിരാശബോധത്തിനും പരാജയഭീതിക്കുമെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ് സ്നേഹം. സുഖങ്ങൾ കേവലം നിസ്സാരങ്ങളാണ്. അവ, അനന്തവിഹായസ്സിലേക്കു പറന്നു പോകുന്ന പക്ഷികളെപ്പോലെ എവിടേക്കോ പറന്നുമറയും', ഏലിക്കുട്ടിയമ്മ പറയുന്നു.
'സ്നേഹമാണഖിലസാരമൂഴിയിൽ' എന്ന ലേഖനത്തിൽ അമ്മച്ചി പറയുകയാണ്.'കയ്പേറിയ അനുഭവങ്ങൾ വിസ്മരിക്കാതെയിരുന്നാൽ, നാം മറ്റുള്ളവരുടെ വിഴുപ്പുകൾ ചുമക്കുന്ന മൃഗങ്ങൾക്ക് തുല്യമാകും. പകയുടെ, കുറ്റബോധത്തിന്റെ, നിരാശയുടെ, ശത്രുതയുടെ വിഴുപ്പുകൾ നമ്മെ ദ്രോഹിച്ചവർ തന്നെ ചുമക്കട്ടെ. മറ്റുള്ളവർ ചെയ്ത തെറ്റുകളെയോർത്ത് അവരല്ലെ കൂടുതൽ വിഷമിക്കേണ്ടത്?'. സാമൂഹിക പ്രതിബദ്ധതയുടെ നിറഭേദങ്ങളെയാണ് ഏലിക്കുട്ടി അമ്മച്ചിയുടെ ഈ വാക്കുകളിലൂടെ നാം ദർശിക്കുന്നത്.
ഒരു പക്ഷേ, കേരളത്തിലെ ഏറ്റവും മുതിർന്ന എഴുത്തുകാരിയാവാം തൊണ്ണൂറ്റി രണ്ടുകാരിയായ ഏലിക്കുട്ടി അമ്മച്ചി. ഒരു നൂറ്റാണ്ടിനോടടുത്ത അനുഭവങ്ങളാൽ മനസ്സ് നിറഞ്ഞു നിൽക്കുമ്പോഴും ആ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പ്രസരിപ്പും ചുണ്ടുകളിൽ വാടാതെ വിരിഞ്ഞു നിൽക്കുന്ന പുഞ്ചിരിയും പ്രതിസന്ധികളിൽ ഇളംതലമുറയ്ക്ക് ഊർജ്ജമാകും. ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടെങ്കിലും എന്നും ആറു മണിയോടെ ഏലിക്കുട്ടി അമ്മച്ചി എഴുന്നേൽക്കും. എട്ടു മണിയോടെ ടി.വിയിലൂടെ കുർബ്ബാനയിൽ പങ്കെടുക്കും. പിന്നീട് പത്രവായനയാണ്. പ്രഭാതഭക്ഷണത്തിന് ശേഷം വായന തുടരും. കഥയും കവിതയും ലേഖനങ്ങളുമുൾപ്പെടെ എല്ലാ തരത്തിലുള്ള പുസ്തകങ്ങളും ഇഷ്ടമാണ്. കേൾവിക്കുറവുണ്ടെങ്കിലും കാഴ്ചയ്ക്ക് കുഴപ്പമില്ല.
മക്കളുടെയും കൊച്ചുമക്കളുടെയുമുൾപ്പെടെ നാലു തലമുറകളിൽ പെട്ട ഭൂരിഭാഗം ബന്ധുമിത്രാദികളുടെയും ജന്മദിനമുൾപ്പെടെ എല്ലാ വിശേഷദിനങ്ങളും മന:പ്പാഠമാണ് അമ്മച്ചിക്ക്. മുണ്ടും ചട്ടയുമണിഞ്ഞ് പുഞ്ചിരിയോടെ തറവാട്ടിലെ സിറ്റൗട്ടിലിലിരുന്ന് എല്ലാ ദിവസവും രാവിലെ തന്നെ എഴുത്തും വായനയും തുടങ്ങുന്ന ഏലിക്കുട്ടി അമ്മച്ചി, പുസ്തകങ്ങൾക്കു നേരെ നെറ്റിചുളിക്കുന്ന ഇളംതലമുറയ്ക്ക് ഒരു മാതൃക തന്നെയാണ്.
75 വർഷം താങ്ങും തണലുമായിരുന്ന ഭർത്താവ് കഴിഞ്ഞ വർഷം മരിച്ചതോടെ മൂത്ത മകൻ കുഞ്ഞും മൂന്നാമത്തെ മകൻ കുഞ്ഞുമോനും ഭാര്യ ബ്ലോസവും ഏതു നിമിഷവും സഹായത്തിനായി കൂടെയുണ്ട്. ഓസ്ട്രിയയിലുള്ള ഇളയ മകൻ മോനിച്ചന്റെ ഉത്സാഹത്തിൽ പുസ്തകമാക്കിയ 'മിഴികൾ നനയാതെ'യ്ക്കു ശേഷം അടുത്ത ഗ്രന്ഥത്തിനായുള്ള തയ്യാറെടുപ്പുകൾ ഏലിക്കുട്ടി അമ്മച്ചി തുടങ്ങിക്കഴിഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍