ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാർ എത്തും; കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ മത്സരങ്ങളും ചർച്ചകളും; കഥയും കവിതയും ചരിത്രവും ഇഴപിരിഞ്ഞ് നവംബറിൽ മൂന്നുനാൾ കോവളം സാഹിത്യതീരമാകും; 'ബുക്സ് ഓൺ ബീച്ച്' ആദ്യ തിരുവനന്തപുരം രാജ്യാന്തര സാഹിത്യോത്സവത്തിന് ചുക്കാൻ പിടിച്ച് ശശി തരൂർ
തിരുവനന്തപുരം: കോവളത്ത് 'ബുക്സ് ഓൺ ദി ബീച്ച്' എന്ന പേരിൽ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. നവംബർ 10 മുതൽ 12 വരെ നടക്കുന്ന ഫെസ്റ്റിവലിൽ ഇന്ത്യയിലേയും വിദേശത്തേയും പ്രമുഖ എഴുത്തുകാർ പങ്കെടുക്കും. വർഷംതോറും നടത്താനുദ്ദേശിക്കുന്ന മൂന്നുദിവസത്തെ പരിപാടി നല്ല സാഹിത്യം ആഘോഷിക്കുന്നതും അർഥവത്തായ ചർച്ചകൾക്കു ലക്ഷ്യമിടുന്നതുമാണെന്ന് ഡോ ശശി തരൂർ എം പി കേരള ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ വേണു വി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനും ഇൻഡിപെൻഡന്റ് മീഡിയാ ഇനീഷ്യേറ്റീവ് സഹസ്ഥാപകനുമായ സബിൻ ഇക്ബാലാണ് ഫെസ്റ്റിവൽ ഡയറക്ടർ.
വായനാവേളകൾക്കും ആത്മാവുള്ള സംഗീതത്തിനും മേളയിൽ ഇടമുണ്ടാകും. കുട്ടികൾക്കുള്ള കഥപറയൽ സെഷനുകൾക്കും വേഡ് ഗെയിമുകൾക്കുമെല്ലാം സ്ഥാനം നൽകുന്ന ഒരു അന്താരാഷ്ട്ര സാംസ്കാരിക ബ്രാൻഡായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുംനിന്ന് കവിത, കഥ, കഥേതര രചന, ലേഖനം എന്നീ മേഖലകളിലുള്ളവർ, പരിസ്ഥിതി പ്രവർത്തകർ, കലാകാരന്മാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, റിപ്പോർട്ടർമാർ, എഡിറ്റർമാർ തുടങ്ങിയവരെ മേള കോവളത്തെത്തിക്കും. ചൂടുള്ള ചർച്ചകൾക്കും, ചരിത്രത്തെ സംബന്ധിച്ച സംവാദങ്ങൾക്കും കവിതാ പാരായണങ്ങൾക്കും ഗദ്യ വായനകൾക്കും ഇവിടെ വേദിയൊരുക്കും. കേരള ടൂറിസത്തിന്റെ പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
യുവത്വത്തിന്റെ പ്രസരിപ്പും സാംസ്കാരികമേന്മയുമുള്ള നഗരമെന്ന നിലയിൽ ഇത്തരം ഒരു മേളയ്ക്ക് ആതിഥ്യം വഹിക്കുന്നതിന് തിരുവനന്തപുരത്തിന് ഏറെ സാധ്യതകളുണ്ടെന്ന് ഡോ ശശി തരൂർ പറഞ്ഞു. ലോകമെമ്പാടുമുള്ള എഴുത്തുകാരെയും ചിന്തകരേയും ആകർഷിക്കുകവഴി ബുക്സ് ഓൺ ദി ബീച്ച് മേള നഗരജീവിതത്തെ പരിപോഷിപ്പിക്കുക മാത്രമല്ല, സംസ്കാരത്തിനും വിനോദസഞ്ചാരത്തിനുമായുള്ള പ്രമുഖ ലക്ഷ്യസ്ഥാനമെന്ന നിലയിൽ തിരുവനന്തപുരത്തിന് പ്രചാരണം നൽകുകയും ചെയ്യും. ഏറെ കാലമായി തിരുവനന്തപുരം സംസ്കാരത്തിന്റെയും ആശയങ്ങളുടെയും നഗരമാണെന്ന് ഡോ. ശശി തരൂർ പറഞ്ഞു. കുറച്ചു വർഷങ്ങൾക്കുമുൻപ് ഇവിടെ സംഘടിപ്പിച്ച ഹേ ഫെസ്റ്റിവൽ വലിയ വിജയമായിരുന്നു. തലസ്ഥാനത്തെ വായനക്കാർക്കും ചിന്തകർക്കുമായി സമകാലീന സാഹിത്യം എത്തിക്കുന്നതിനായി പ്രതിവർഷ പദ്ധതിയുള്ളതും തുടർച്ചയുള്ളതുമായ ഒരു പ്രസ്ഥാനം സൃഷ്ടിക്കാനുള്ള സമയമായതായി കരുതുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിബദ്ധതയോടെയുള്ള ബന്ധങ്ങളിലൂടെയാണ് മികച്ച ബ്രാൻഡുകൾ പിറവിയെടുക്കുന്നത്. ബുക്സ് ഓൺ ദി ബീച്ചും കേരള ടൂറിസവും പരസ്പരം ഗുണംചെയ്യുന്നതും ഈടുനിൽക്കുന്നതുമായ ബന്ധം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്.
ലക്ഷ്യസ്ഥാനങ്ങളെ ബ്രാൻഡ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും സാംസ്കാരിക മേളകൾ വലിയ പങ്ക് വഹിക്കുന്നതായി ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു വി. പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെ, കേരള രാജ്യാന്തര ചലച്ചിത്രമേള എന്നിവ പോലെ സാംസ്കാരിക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തിന്റെ ബ്രാൻഡിന് സഹായകരമാകുന്ന ഒന്നാകും ബുക്സ് ഓൺ ദി ബീച്ച് എന്നാണ് പ്രതീക്ഷ. കോവളത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ വന്ന കുറവ് പരിഹരിക്കാനും സാഹിത്യമേളയ്ക്കു കഴിയും. സുസ്ഥിര വികസനത്തിനും ലക്ഷ്യസ്ഥാനത്തിന്റെ മൂല്യവർദ്ധനക്കും പ്രേരകമെന്ന നിലയിൽ കലയ്ക്കും സംസ്കാരത്തിനും ഉള്ള വില ലോകമൊട്ടാകെയുള്ള പ്രമുഖനഗരങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ബുക്സ് ഓൺ ദി ബീച്ച് പോലെയുള്ള ഒരു ഫെസ്റ്റിവൽ കോവളത്തിനും കേരളത്തിനും ഇത്തരത്തിൽ പ്രയോജനപ്പെടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരാഗതമായി നഗരങ്ങളെ രാഷ്ട്രീയ ശക്തികേന്ദ്രങ്ങളായോ സാമ്പത്തിക കേന്ദ്രങ്ങളോ ആയാണ് കണ്ടുവന്നതെങ്കിലും, സാംസ്കാരിക കേന്ദ്രങ്ങളെന്ന നിലയിൽ നഗര വിനോദസഞ്ചാരത്തിലൂടെ സാമ്പത്തിക വളർച്ച സാധ്യമാകുമെന്നതിനാൽ നഗരങ്ങളുടെ ശക്തി ഇന്ന് ആഗോള നേതാക്കൾ അംഗീകരിക്കുന്നുണ്ട്. സാംസ്കാരിക വിനോദസഞ്ചാരികളെ ആകർഷിക്കാനുതകുന്ന രീതിയിലുള്ള ആഗോള സാംസ്കാരിക ബ്രാൻഡ് ആകാനും അതേ സമയം നഗരത്തിന്റെ സാംസ്കാരിക രംഗത്തേക്ക് സംഭാവനകൾ നൽകുന്ന ഒന്നാകാനുമാണ് ബുക്സ് ഓൺ ദി ബീച്ച് ലക്ഷ്യമിടുന്നതെന്ന് സബിൻ ഇഖ്ബാൽ പറഞ്ഞു.
ആദ്യ പതിപ്പിൽ മുപ്പതോളം എഴുത്തുകാരെയാണു പ്രതീക്ഷിക്കുന്നത്. ചരിത്രം, കഥയും കഥേതരവും, കവിത, ബാലസാഹിത്യവും കഥപറച്ചിലും, ശാസ്ത്രം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ സെഷനുകൾ ഉണ്ടാകും. സാഹിത്യോത്സവം കേന്ദ്രമാക്കി കോവളത്ത് മൂന്ന് ദിവസത്തെ ആഘോഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കുടുംബങ്ങൾ മേളയിൽ പങ്കെടുക്കാനെത്തി സാഹിത്യവും സംഗീതവും ഭക്ഷണവും സാംസ്കാരിക പരിപാടികളും ആസ്വദിച്ചുമടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുക്്സ് ഓൺ ദി ബീച്ച് സംഘടിപ്പിക്കുന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ ഇന്ത്യ ബുക്ക് ഫൗണ്ടേഷന്റെ അനേകം പ്രവർത്തനങ്ങളിൽ ഒന്നാണ് പ്രതിവർഷ സാഹിത്യ മേള. നഗരത്തിലുടനീളമുള്ള കോളജുകളിലും സ്കൂളുകളിലും എഴുത്ത് ശിൽപ്പശാലകൾ സംഘടിപ്പിക്കുകയും സ്ഥിരമായ വായനാ സെഷനുകൾ നടത്തുകയും ചെയ്യുന്ന ബുക്സ് ഓൺ ദി ബീച്ച് ബുക് ക്ലബ് ആരംഭിക്കാനും പദ്ധതിയുണ്ടെന്നും സബിൻ കൂട്ടിച്ചേർത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍