കത്തോലിക്കാ സഭയിൽ ലോകത്താകമാനം ലൈംഗികപീഡനം നിലനിൽക്കുന്നു; പുരോഹിതന്മാരും മെത്രാന്മാരും സ്ത്രീകളെയും കന്യാസ്ത്രീകളെയും ലൈംഗിക അടിമകളാക്കിമാറ്റുന്നതിന്റെ നേർച്ചിത്രങ്ങളുമായി 'ദ വർജിൻസ് ക്രൗൺ': കേരള പശ്ചാത്തലത്തിൽ അതിമനോഹര സാമൂഹ്യ നോവലുമായി വർഗീസ് വയലാമണ്ണിൽ ദേവസ്യ
ബി രഘുരാജ്
The Virgin’s Crown 2019 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ഒരു നോവലാണ്. 408 പേജുകളിലായി നീണ്ടുകിടക്കുന്ന അതിമനോഹരമായ, ഗഹനമായ സാമൂഹ്യബന്ധങ്ങളെയും മനുഷ്യനന്മകളെയും ചിത്രീകരിക്കുന്ന ഒരു നോവൽ. നൂറു വർഷത്തെ ഏകാന്തത എന്ന ഗബ്രിയൽ ഗസ്സിയ മാർക്കൂസിന്റെ ചരിത്ര ഗാഥയെപ്പോലെ ബൃഹത്തായ ഒരു കൃതി. ഏണസ്റ്റ് ഹെമിങ്ങ്വേയുടെ പോലുള്ള അതീവ ആകർഷകമായ ഭാഷാശൈലി. ഹെർമൻ ഹെസ്സേയുടേതുപോലുള്ള ശാലീനമായ, നിഗൂഢതയെ വിശകലനം ചെയ്യുന്ന അന്വേഷണാത്മകത. അതാണ് The Virgin’s Crown. ഒരു മലയാളി എഴുതിയ, ഇന്നത്തെയും, വരാൻപോകുന്ന തലമുറയ്ക്കും അഭിമാനിക്കാൻ വക നൽകുന്ന ഒരു ഇംഗ്ലീഷ് നോവൽ.
സങ്കീർണ്ണമായ മനുഷ്യസ്വഭാവത്തെ, കാര്യകാരണസഹിതം, വിശദീകരിക്കുന്ന ഈ നോവലിൽ മാനുഷിക മൂല്യങ്ങൾ ഉടനീളം ഉയർത്തിക്കാട്ടുകയാണ് കഥാകൃത്ത്. നമുക്കു ചുററും സംഭവിക്കുന്ന കാര്യങ്ങളാണ് നോവലിന്റെ കണ്ണികൾ. അവ സൗന്ദര്യത്തോടുകൂടി, ലാഘവത്തോടുകൂടി വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. മനുഷ്യാവകാശവും സാമൂഹ്യനീതിയുമാണ് ഈ നോവലിന്റെ അന്തസത്ത, ഇതിവൃത്തം.
കേരളത്തിന്റെ പശ്ചാത്തലത്തിൽ ഇതിവവൃത്തം ചർച്ച ചെയ്യപ്പെടുന്നു. മൂന്നു തലങ്ങളിലാണ് ഈ വ്യാഖ്യാനം മുന്നോട്ടുപോകുന്നത്.
1) കേരളവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും
2) കേരളത്തിലെ ക്രിസ്തിയീതയും ഇന്നുകാണുന്ന കത്തോലിക്കാ പുരോഹിതന്മാരും മെത്രന്മാരും.
3) കേരളവും വർഗ്ഗീയ ശക്തികളും
മാറ്റങ്ങൾ കാഹളം ഊതുന്ന കേരളത്തിന്റെ അന്തസത്ത എന്തെന്ന് കഥാകൃത്ത് വ്യക്തമായ സന്ദർഭങ്ങളിലൂടെ, വ്യക്തിവികാസങ്ങളിലൂടെ, ചരിത്ര സംഭവങ്ങളിലൂടെ, തന്മയത്വത്തോടുകൂടി ചിത്രീകരിച്ചിരിക്കുന്നു. ഓരോ കഥാപാത്രവും ഓരോ ചരിത്രസംഭവങ്ങളുടെ നിഗൂഢമായ വ്യക്തിത്വത്തിന്റെയും, സമൂഹത്തിന്റെ നന്മയുടെയും, തിന്മയുടെയും പ്രതീകങ്ങളാണ്.
ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് അമ്മുവും രവിയും, എമീലിയയും സ്റ്റീഫനും, ആദിത്യയും ജനീഫറും, മാധവനും കല്യാണിയും, രേണുകയും അപ്പുക്കുട്ടനും, മൊയ്തീനും സുഹറയും, അബ്ദുൾഖാദറും ലിസ മാത്യവും, ഇവരിൽക്കൂടി അതിശക്തവും വ്യത്യസ്തവും വൈകാരിക ജഡിലവുമായ കഥാപാത്രങ്ങളെ കാഴ്ചവെക്കുന്നു.
അമ്മു എന്ന കഥാപാത്രമാണ് നോവലിന്റെ കേന്ദ്രബിന്ദു. ഒരു യൂണിവേഴ്സിറ്റി പ്രൊഫസറായ അമ്മു ഒരു ദേവാലയത്തിൽ ഒരു പുരോഹിതനെ കൊല്ലുന്നു. ആ വൈദികന്റെ മേശപ്പുറത്തിരുന്ന സ്റ്റീൽ കുരിശെടുത്ത് പുരോഹിതന്റെ തലയിലേക്ക് ആഞ്ഞടിക്കുന്നു. കുരിശിന്റെ ഒരു കരം വൈദികന്റെ തല തുരന്ന് ഉള്ളിലേക്ക് കയറി. അയാൾ തൽക്ഷണം മരിക്കുന്നു. പുരോഹിതന്റെ മരണത്തിന്റെ പിന്നാമ്പുറമായിരുന്നു അയാൾ ഏർപ്പെട്ടിരുന്ന ലൈംഗികപീഡനം.
കത്തോലിക്കാ സഭയിൽ ലോകത്താകമാനം ലൈംഗികപീഡനം നിലനിൽക്കുന്നു. പുരോഹിതന്മാരും മെത്രാന്മാരും സ്ത്രീകളെയും കന്യാസ്ത്രീകളെയും ലൈംഗിക അടിമകളാക്കിമാറ്റുന്നതിന്റെ ഒരു ചിത്രീകരണമാണിത്. കന്യാസ്ത്രീകളെ ലൈംഗിക അടിമകളാക്കുവാൻ വൈദികർക്കും മെത്രാന്മാർക്കും കർദ്ദിനാളന്മാർക്കും ഒരു സങ്കോചവുമില്ല എന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ഈയിടെ പറഞ്ഞ വാക്കുകൾ ഇവിടെ അന്വർത്ഥമാകുന്നു.
അമ്മുവിനെ കേന്ദ്രീകരിച്ചാണ് കഥ എഴുതിയിരിക്കുന്നത്. കുട്ടനാട്ടിലെ കൊഞ്ച് കർഷകരുടെ ദാരിദ്ര്യവും പരാധീനതകളും അടുത്തറിഞ്ഞ അമ്മു അവരെ സാമ്പത്തികമായും സാമൂഹ്യമായും ഉയർത്തുവാൻ ശ്രമിക്കുന്നു. കുട്ടനാട്ടിൽ എന്തുകൊണ്ട്, കൊഞ്ച് ഉദ്പാദനം വിയറ്റ്നാം, ഫിലിപ്പൈൻസ്, സ്വീഡൻ, അമേരിക്ക എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരിക്കുന്നു എന്ന അറിവ് അമ്മുവിനെ വല്ലാതെ അലട്ടുന്നു. കുട്ടനാട്ടിലെ കൊഞ്ചിന്റെയും സ്വീഡിനിലെ ക്രേഫിഷിന്റെയും ഒരു സങ്കരം അത്യത്പാദനശേഷി ഉള്ളതാക്കുമെന്ന് അമ്മു ചിന്തിക്കുന്നു.
അതിനെപ്പറ്റി വിശദമായ ഒരു ഗവേഷണ രൂപരേഖ എഴുതി ഉപ്സാല യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി ബിരുദം ചെയ്യുവാനും സാമ്പത്തിക സഹായം നൽകുവാനുമായി അപേക്ഷിക്കുന്നു. അമ്മുവിന്റെ ഗവേഷണത്തിന്റെ മഹത്വവും കൊഞ്ചുകൃഷിക്കാരെ അത് സാമ്പത്തികവും സാമൂഹികവുമായി ഉയർത്തുവാനുമുള്ള അനന്തമായ സാധ്യതയും മനസ്സിലാക്കിയ ഉപ്സാല യൂണിവേഴ്സിറ്റി അമ്മുവിന് പി.എച്ച്.ഡി ഗവേഷണത്തിന് എല്ലാ സഹായവും സാമ്പത്തിക പിൻബലവും നൽകുവാൻ തീരുമാനിക്കുന്നു.
അമ്മു സ്വീഡനിൽ ഏർക്കൻ, വാറ്റേൻ എന്നീ തടാകങ്ങളിലെ കൊഞ്ച് കൃഷിയെപ്പറ്റി ഗവേഷണം ആരംഭിക്കുന്നു. കുട്ടനാട്ടിലെ കൊഞ്ചുകളെയും സ്വീഡനിലെ ക്രേഫിഷിനെയും സംയോജിപ്പിച്ച് ഒരു ബ്രീഡ് വികസിപ്പിക്കുന്നു. കുട്ടനാട്ടിലെ കൊഞ്ചുകൃഷിക്കാർ ഈ പുതിയ ഹൈബ്രിഡ് ഏറ്റം ഉത്പാദനശേഷി ഉള്ളതാണ് എന്നു കണ്ടെത്തുന്നു. ഉപ്സാല യൂണിവേഴ്സിറ്റി അമ്മുവിന് പി.എച്ച്.ഡി ബിരുദം നൽകി ആദരിക്കുന്നു.
ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുവാൻ അമ്മുവിനെ ലോകത്തിലെ പല യൂണിവേഴ്സിറ്റികളും സംഘടനകളും ക്ഷണിക്കുന്നു. അമ്മു കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപികയായി ചേരുന്നു.
സ്റ്റോക്ക്ഹോമിൽനിന്നും കേരളത്തിലേക്കുള്ള യാത്രാമധ്യേ അമ്മു, രവി എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നു. രവി ബാലവേലക്കെതിരായി പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ ലോയർ ആയിരുന്നു. അവർ പ്രണയിച്ചു, വിവാഹിതരായി. രവി എമീലിയായുടെയും സ്റ്റീഫൻ മേയറുടെയും മകനാണ്. എമീലിയ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്നും മലബാറിലെ തെയ്യത്തെപ്പറ്റി ഗവേഷണം നടത്തുവാൻ കണ്ണൂരിലെത്തി. മലയാള ഭാഷയുടെയും ഹെർമ്മൻഗുണ്ടർട്ടിന്റെയും ഒരു വലിയ ആരാധികയായിരുന്നു എമീലിയ. സ്റ്റീഫൻ മേയർ മലബാറിലെ കർഷക തൊഴിലാളികളെപ്പറ്റിയുള്ള പഠനത്തിൽ ഏർപ്പെട്ടിരുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനും. അയാൾ ജർമ്മനിയിലെ സ്റ്റുഡ്ഗാർട്ടിൽ നിന്നായിരുന്നു.
ഒരു രാത്രിയിൽ, കണ്ണൂർ റെയിൽവേസ്റ്റേഷനിലെ റെയിൽവേ ഓവർബ്രിഡ്ജിനടിയിൽ നിന്നും കീറിപ്പറിഞ്ഞ തുണിക്കഷ്ണങ്ങളിൽ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞിനെ അവർ കണ്ടെത്തി. എമീലിയായും സ്റ്റീഫനും ആ കുഞ്ഞിനെ ദത്തെടുത്തു. അവന് രവി എന്ന് പേർ നൽകി.
ബാലവേലക്കെതിരായി രവി ഹൈക്കോടതിയിൽ അനേകം കേസുകൾ ഫയൽ ചെയ്തു. അനേകം കുട്ടികളെ കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നും മോചിപ്പിക്കുന്നു. അമ്മു ഒഴിവു ദിസവങ്ങളിൽ രവിയെ സഹായിക്കുന്നു.
കേരളത്തിലും സ്വീഡനിലും ജർമ്മനിയിലും ഫ്രാൻസിലും അമേരിക്കയിലുമായി നീണ്ടുകിടക്കുന്ന സംഭവ പരമ്പരകളുടെ ചിത്രീകരണം ഈ നോവലിൽ ഉടനീളം കാണാം. സമൂഹത്തിലെ മൂല്യങ്ങളും മാനങ്ങളും വസ്തുനിഷ്ഠമായി ചിത്രീകരിക്കുന്നു. മാനുഷികമൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സമൂഹനീതി, സമാനത എന്നീ ആശയങ്ങളെ ആവാഹിച്ച് ഇതിവൃത്തത്തെയും പശ്ചാത്തല കഥാപാത്രങ്ങളെയും കൂട്ടിയിണക്കുന്നു.
സമൂഹത്തിലെ അസമത്വത്തിനും അനീതിക്കും അശാന്തിക്കും എതിരായ ശബ്ദം ഉയർത്തുവാൻ അമ്മുവും രവിയും എമീലിയായും സ്റ്റീഫനും മുന്നോട്ടുവരുന്നു. അവരുടെ ജീവിതത്തിന്റെ ഉദ്ദേശവും അന്തസ്സത്തയും അതാണ് എന്ന് അവർ വിശ്വസിക്കുന്നു. ഉദാത്തമായ മാനവികതയാണ് ജീവിതത്തിന്റെ അർത്ഥമെന്ന് കഥാപാത്രങ്ങൾ ഉയർത്തിക്കാട്ടുന്നു. നോവലിലെ കഥാപാത്രങ്ങൾ നമ്മെയെല്ലാവരെയും പോലെ പച്ചയായ മനുഷ്യരാണ്. അവരുടെ സുഖവും സന്തോഷവും വേദനയും പ്രതീക്ഷകും ആശകളും ഭീതികളും നമ്മുടേതുതന്നെ.
കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ഉത്പത്തി, വികാസം, അധികാരപങ്കുവെക്കൽ, ജനങ്ങളുമായുള്ള അഭേദ്യമായ ബന്ധം, ജനങ്ങൾക്ക് കമ്മ്യൂണിസത്തിലുള്ള വിശ്വാസം, അധികാര ദുർവിനിയോഗം, കൊലപാതക രാഷ്ട്രീയം, കമ്മ്യൂണിസത്തിലെ വ്യക്തിപൂജ, മൂല്യച്ഛുതി എന്നിവയിലേക്ക് കഥാകൃത്ത് വിരൽ ചൂണ്ടുന്നു.
കേരളത്തിലെ വിദ്യാഭ്യാസ വികസനത്തിൽ ക്രിസ്തീയ സഭകളുടെ പങ്കിനെപ്പറ്റി കഥാകൃത്ത് വിശകലനം ചെയ്യുന്നു. പണത്തോടുള്ള അമിതമായ ആഗ്രഹം, വേലചെയ്യാതെ പണമുണ്ടാക്കുവാനുള്ള പുരോഹിതന്മാരുടെയും, മെത്രന്മാരുടെയും, കർദ്ദിനാളന്മാരുടെയും വ്യഗ്രത, അധികാരമോഹം, സുഖജീവിതത്തോടുള്ള അഭിനിവേശം, യേശുവിന്റെ പേരിലുള്ള അനാശാസ നടപടികൾ, അതിലുപരി ലൈംഗിക വേഴ്ചകൾ, സ്ത്രീകളെയും പെൺകുട്ടികളെയും കന്യാസ്ത്രീകളെയും ലൈംഗിക അടിമകളാക്കിയുള്ള ജീവിത ശൈലി എന്നിവ കുലങ്കഷമായി വിശകലനം ചെയ്യുന്നു.
കേരളത്തിൽ അടുത്തകാലത്ത് തല ഉയർത്തിയിരിക്കുന്ന വർഗ്ഗീയ മേൽക്കോയ്മ ജാതിയുടെയും ലിംഗത്തിന്റെയും ആരാധനാലയങ്ങളുടെയും പേരിൽ സംജാതമായിരിക്കുന്ന സഘർഷങ്ങൾ കഥാപാത്രങ്ങളിലൂടെ ചിത്രീകരിച്ചിരിക്കുന്നു. ഇന്നത്തെയും വരാൻപോകുന്ന തലമുറകളിലേക്കും ഈ നോവൽ ഒരു ദീപസ്തംഭമായി പ്രകാശിക്കും. സാഹിത്യത്തിൽ എന്നെന്നും ഈ നോവൽ ഒരു നാഴികക്കല്ലായിരിക്കും.
The Virgin’s Crown ആമസോൺ ബുക്സിൽനിന്നും ലഭ്യമാണ്. Kindle eBook Rs.284/- USD 3.99, Amazon Paper Back Rs. 1376, USD 14.99. വർഗ്ഗീസ് വയലാമണ്ണിൽ ദേവസ്യയാണ് കഥാകൃത്ത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്