'അമ്പലത്തിൽ പോകുന്ന പെണ്ണുങ്ങൾ വേഴ്ച്ചയ്ക്ക് തയ്യാറാണെന്ന് ലോകത്തെ അറിയിക്കുകയാണ് ചെയ്യുന്നത്' എന്ന് മനഃപൂർവ്വം പറയിക്കുന്നത് തന്നെയാണ്; വരാനിരിക്കുന്ന ലക്കങ്ങളിലേക്ക് ജനത്തെ ആകർഷിക്കുവാനുള്ള കൊഴുത്ത ഒരു ഇര; വായന പൂർത്തിയാക്കിയാൽ വീണ്ടും ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കാനിടയില്ലാത്ത ഒരാഖ്യാനമാണ് 'മീശ'; എസ് ഹരീഷിന്റെ വിവാദ നോവലിനെ കുറിച്ച് അമല ഷെഫീഖ് എഴുതിയ നിരൂപണം
അമല ഷെഫീഖ്
വാവച്ചെനെന്ന മീശയെ വായിച്ച് നിർത്തുമ്പോൾ അത് മനസ്സിൽ ഒരു ശൂന്യത പോലും അവശേഷിപ്പിച്ചില്ല. എന്റെ ബൗദ്ധിക നിലവാരത്തിന്റെയും ആസ്വാദനക്ഷമതയുടെയും പരിമിതികൾ കൊണ്ടാകാം അത്. വിവാദങ്ങളിലേക്ക് തുറക്കുന്ന ചില വരികൾ മനഃപൂർവ്വം ഉൾപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഞാൻ വീണ്ടുമൊരിക്കൽ കൂടി തിരിഞ്ഞ് നോക്കാനിടയില്ലാത്ത ഒരാഖ്യാനം; എനിക്ക് മീശ അതാണ്.
പ്രസിദ്ധീകരിക്കപ്പെട്ട രണ്ടാം അധ്യായത്തിൽ കഥാകൃത്തിന്റെ സുഹൃത്തിനെ കൊണ്ട് 'അമ്പലത്തിൽ പോകുന്ന പെണ്ണുങ്ങൾ വേഴ്ച്ചയ്ക്ക് തയ്യാറാണെന്ന് ലോകത്തെ അറിയിക്കുകയാണ് ചെയ്യുന്നത്' എന്ന് മനഃപൂർവ്വം പറയിക്കുന്നത് തന്നെയാണ്. വരാനിരിക്കുന്ന ലക്കങ്ങളിലേക്ക് ജനത്തെ ആകർഷിക്കുവാനുള്ള കൊഴുത്ത ഒരു ഇര. മതം തലയ്ക്ക് പിടിച്ച ഈ ആസുരകാലത്ത് ഒരു ജനതയെ മുഴുവൻ ഒരാഴ്ച്ചത്തേക്കെങ്കിലും പിടിച്ച് നിർത്താനുള്ള തന്ത്രം. വരാനിരുന്ന പേജുകളിൽ ആ കഥാപാത്രം പറയാനിരുന്നതായ പലതും ഉണ്ടായിരുന്നു; അതിന്റെ ആമുഖമായിരുന്നു അതെന്ന് ഒക്കെ പറഞ്ഞു കേട്ടു. എന്നാൽ തൊട്ടടുത്ത വരിയിൽ പറയുമ്പോലെ തന്നെ 'കബളിപ്പിക്കാൻ കഴിയാതെ' ആ കഥാപാത്രം മരിച്ചിരുന്നു; ഒരു വാക്ക് കൊണ്ട് പോലും പിന്നീടാവശ്യമില്ലാതിരുന്ന, ആ അര പേജിൽ ഇത് പറയാൻ വേണ്ടി മാത്രം വന്ന ഒരാൾ. (P 27) പക്ഷെ, കഥകൃത്ത് പറഞ്ഞ് വയ്ക്കുന്നത് പോലെ നോവൽ സ്വതന്ത്ര രാജ്യങ്ങളാണല്ലോ.
പിന്നീടങ്ങോട്ട് വാവച്ചന്റെ മീശയിലേക്കുള്ള പരിണാമവും മീശയുടെ കഥകൾ യാഥാർഥ്യവുമായി ബന്ധമില്ലാതെ തന്നെ ആകാശം മുട്ടെ വളർന്ന് മലയാ വരെ വളരണമോ എന്ന് സംശയിച്ച് കായലിലെ വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് നടക്കുന്നതുമായ കാഴ്ച്ചയാണ് നാം കാണുന്നത്. ഇതിൽ മീശയെന്നും, കഥാകൃത്തും, മകനായ പൊന്നുവെന്ന കുട്ടിയുമല്ലാതെ പൊതുവായ ഒരു ത്രെഡ് ഇല്ലെന്ന് പറയാം. അല്ല; കായലുണ്ട്, പിന്നെ കഥാകൃത്തിന്റെ ഭാവനയിലുള്ള അവിടത്തെ ജീവിത രീതിയുണ്ട്..
ആരുടെയും കൂടെ കിടക്കാൻ തയ്യാറുള്ള പെണ്ണുങ്ങൾ, കേട്ട് കേഴ്വിയുള്ള ഒരുത്തനു വേണ്ടി സദാ '.......' മൂത്ത് നടക്കുന്ന പെണ്ണുങ്ങൾ അങ്ങനെ തുടങ്ങി ഒരു ഭോഗ സംസ്കാരത്തെ പറ്റി നീട്ടി വലിച്ച് പറഞ്ഞിരിക്കുന്നതും ഇതിൽ പ്രബലമായ് വായിച്ചെടുക്കാം. ഇങ്ങനെയുള്ളവ പറയുമ്പോൾ കഥാപാത്രങ്ങൾ തമ്മിൽ വലിയ ബന്ധമെന്തെങ്കിലും വേണമെന്ന് നാം വാശി പിടിക്കരുത്. അത് കഥാകൃത്തിന്റെ സ്വാതന്ത്ര്യമാണ്.
മീശ ആകെ ഭോഗിച്ചിട്ടുള്ളത് കുട്ടത്തി എന്ന സീതയെയാണ്. വളഞ്ഞ് പിടിക്കാൻ വന്ന ആളുകളുടെ മുമ്പിൽ സീതയെ ഉപേക്ഷിച്ച് അയാൾ മുങ്ങാംകുഴിയിടുമ്പോൾ നഗ്നയാക്കപ്പെട്ട്, ജനക്കൂട്ടം മുഴുവൻ ഭോഗിക്കുന്ന ഒന്നായ് അവൾ മാറ്റപ്പെടുന്നു. ആയതിനുള്ള പശ്ചാത്താപമാകണം പിന്നീട് സീതയെ തിരക്കിയുള്ള വാവച്ചന്റെ അലച്ചിലുകൾ.. ഹാ.. സോ സ്വീറ്റ്..
ഖണ്ടശ്ശ പ്രസിദ്ധീകരിക്കുമ്പോൾ ചില അദ്ധ്യായങ്ങൾ തെറി തന്നെയാകണം.. അതങ്ങനെയാണ്. ക, പ, ത, തുടങ്ങിയ അക്ഷരങ്ങളൊക്കെ വച്ച് തെറി തന്നെ പറയണം. പിന്നെ കന്യാസ്ത്രീയെ കത്തനാർ ഗർഭിണിയാക്കിയത് (P 212) ഒന്ന് തൊട്ട് തൊടുവിച്ച്, ഇതൊക്കെ പണ്ടേയുള്ളതാണെന്ന് പറയാതെ പറഞ്ഞ് വച്ചിട്ടുണ്ട്. ഗുസ്തി (P 285) എന്ന അദ്ധ്യായത്തിൽ കൊണ്ടുവരുന്ന കുഞ്ഞച്ചൻ എന്ന കഥാപാത്രം, ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്നതൊഴിച്ചാൽ വലുതായി പരസ്പരബന്ധമില്ലാത്ത എല്ലാ കഥാപാത്രങ്ങളെയും പോലെ ഒരുവൻ എന്നേ ഞാനും കരുതിയുള്ളൂ. എങ്കിലും അരപേജിൽ ഓടി വന്ന് ഒരു കാലത്ത് അമ്പലത്തിൽപോകുന്ന സ്ത്രീകളെ മുഴുവൻ വേശ്യകളാക്കിയ ശേഷം മരിച്ച് പോകാൻ ആ സുഹൃത്ത് കാട്ടിയ വിശാലമനസ്കത പോലെ വലിയൊരു ദൗത്യം കുഞ്ഞച്ചനും ഉണ്ടായിരുന്നു. അതാണ് ആ 294 ആമത്തെ പേജ്. എല്ലാപ്പെണ്ണുങ്ങളും പകുതി വേശ്യകളാണെന്നും അയാൾ പറഞ്ഞ് വയ്ക്കുന്നുണ്ട്.
പക്ഷെ ഇതൊക്കെയും കഥാകാരന്റെ സ്വാതന്ത്ര്യം എന്ന് കരുതാൻ തന്നെയാണെനിക്കിഷ്ടം. കഥയ്ക്ക് ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ചില കഥാപാത്രങ്ങൾ അറ്റൻഷനായ് മുമ്പോട്ട് വന്ന് ചിലത് വിളിച്ച് പറഞ്ഞ് തിരിച്ച് ഒളിച്ച് കളയും. ഇത്തരം ഒരു പ്രത്യേക ശൈലിയിലും ഭാഷയിലും എഴുതിയാലേ ഇക്കാലത്ത് സാഹിത്യമാകുകയുള്ളുവെങ്കിൽ ഞാൻ കാലം തെറ്റി ജനിച്ചതും ജീവിക്കുന്നതും ആണെന്ന് എനിക്കെന്നെ തന്നെ വിശ്വസിപ്പിക്കേണ്ടി വരും.
പക്ഷെ ഓരോ സാഹിത്യസൃഷ്ടിയിലും സൃഷ്ടാവറിയാതെ, ഉദ്ദേശിക്കാതെ ഒന്ന് രണ്ട് വരികളിൽ ഒളിച്ചിരുന്ന് സത്യം പറയുന്നവരും ഉണ്ട്. നാടകമെഴുത്തുകാരനായ എഴുത്തച്ഛനെ പറ്റി ദാമോദരൻ ചിന്തിക്കുന്ന ഒരു വാചകമുണ്ട്..
'ഈ വർഗ്ഗം ഇങ്ങനെയാണ്. എല്ലാ ഒത്ത്തീർപ്പുകൾക്കും വഴങ്ങും. എന്നിട്ട് നിസ്സാരകാര്യങ്ങളിൽ പിടിവാശി കാട്ടി താൻ വലിയ എഴുത്ത്കാരനാണ്, സാഹിത്യകാരനാണ് എന്നൊക്കെ സ്ഥാപിക്കാൻ ശ്രമിക്കും'. (P 43-44)
ഇതിലപ്പുറം ഞാനെന്ത് പറയാൻ? അല്ല, ഒന്നുകൂടി പറയാനുണ്ട്. അതും എനിക്കല്ല അയ്യപ്പന്റെ ചൊവത്തിക്ക് (P 64)
'തുണി നേരെയിട് പണിക്കാ. എനിക്കത് കണ്ടിട്ട് ഓക്കാനം വരുന്നു'.
NB: മഹത്തായ കൃതി ആയിരിക്കാം. എന്റെ ആസ്വാദനത്തിന്റെ പരിമിതി കൊണ്ട് മാത്രമാണ് എനിക്കിങ്ങനെ തോന്നിയത്. പൊങ്കാല വേണ്ട.. വേണ്ടാത്തോണ്ടാ.. എഴുതാൻ പേന പിടിക്കാൻ കഴിയുന്നോരൊക്കെ എഴുതട്ടെ.. ചൂടപ്പമായ് വിറ്റഴിക്കാൻ കഴിയുമെങ്കിൽ അതുമാകട്ടെ.. ലംബമായ് കിടക്കുമ്പോൾ പയ്യന്റെ പുറത്ത് തൃശ്ശൂല പോസിലിരുന്ന തൃപുരസുന്ദരി ഉന്നയിച്ച ബാങ്കിങ് രംഗത്തെ പുതിയപ്രവണതകളെ കുറിച്ചുള്ള ചോദ്യത്തിന് പയ്യൻ കൊടുത്ത മറുപടിയും മറ്റും സ്ത്രീവിരുദ്ധത, മതത്തെ കൊള്ളിവയ്ക്കൽ എന്നിവയില്ലാതെ ഞാൻ വായിച്ച് സമാധാനിച്ചോളാം.. മീശ സാഹിത്യം മഹത്തരമായ് തോന്നാഞ്ഞത് എന്റെ മാത്രം കുഴപ്പമാണ്.. സത്യം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍