വഞ്ചി സ്ക്വയർ; ഫ്രാങ്കോ മുളയ്ക്കൻ കാലത്ത് നിർബന്ധമായും വായിക്കേണ്ട നോവൽ!
എം ബേബി
''യുദായായിലെ ബദ്ലഹേമിനോളം തണുപ്പില്ലെങ്കിലും, ഡിസംബറിൽ ഇടപ്പള്ളിയിലെ പാതകളിലുടെയുള്ള മോണിങ്ങ് വാക്കിൽ, ഫാദർ ലിജോ കപ്പിത്താൻ കടവന്‍ ഭേദപ്പെട്ട കുളിർ തോന്നി.''- മാധ്യമ പ്രവർത്തകനും കഥാകൃത്തുമായ, രാജുപോളിന്റെ ആദ്യത്തെ നോവലായ വഞ്ചി സ്ക്വയർ തുടങ്ങുന്നത് ഇങ്ങനെയാണ്. ഇടക്കാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്ന സ്ഥലമായിരുന്നു, വഞ്ചി സ്ക്വയർ. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ സ്ഥലം കന്യാസ്ത്രീ സമരത്തിന്റെ വേദി എന്ന നിലയിൽ പ്രശസ്തമായിരുന്നു. സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ 14 രാപ്പകലുകൾ കന്യാസ്ത്രീകൾ സമരംനടത്തിയ വേദിയും അവിടെ ആയിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പരസ്യമായ ഒരു കന്യാസ്ത്രീ സമരം നാം കണ്ടത്. അവിടെ കറുത്ത വസ്ത്രമുടുത്ത് സമരത്തിനിരുന്ന സ്ത്രീകളുടെ കണ്ണിൽ കണ്ട പകപ്പാണ് നോവലിനു നിമിത്തമായതെന്ന് നോവലിസ്റ്റ് ആമുഖത്തിൽ പറയുന്നുണ്ട്.
സമകാലിക കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന നോവലാണിത്. മൂന്നുതലമുറയുടെ കഥ പറയാൻ നോവലിസ്റ്റ് ഇടപ്പള്ളി എന്ന പ്രദേശത്തെ കഥാപാത്രമാക്കുന്നു. അടുത്തകാലത്ത് നാം ഏറെ ചർച്ചചെയ്ത ഫ്രാങ്കോമുളയ്ക്കൻ വിവാദവും, കന്യാസ്ത്രീ മഠങ്ങളുടെ ഉള്ളറകളിലേക്ക് വെളിച്ചം വിശുന്ന ഒരുപാട് സംഭവങ്ങളും ഈ 146 പേജുള്ള നോവലിൽ ഉണ്ട്. 'ജീവിക്കാൻ കൊതിയുള്ളതുകൊണ്ടു മാത്രം മരിച്ചു ജീവിക്കുന്നവരുടെ ലോകമാണ് മഠങ്ങൾ' എന്ന് വിവരിക്കുന്ന നോവലിൽ ആ ഇരുണ്ട ജീവിതം വെളിവാക്കപ്പെടുന്നു. ഫാദർ കപ്പിത്താൻ കടവനും, ബ്രദർ മാളിയേക്കലും സിസ്റ്റർ ആഗ്നസും, ഇടപ്പള്ളി പള്ളിയും, പുണ്യാളനും ഒക്കെ കഥാപാത്രങ്ങളാകുന്ന നോവലിന്റെ ഫോക്കസ് ആത്മീയതയുടെ മറവിൽ നടക്കുന്ന അനധികൃത കാര്യങ്ങൾ തന്നെയാണ്. കോഴിക്കോട് ഒലിവ് ബുക്സ് പുറത്തിറക്കിയ നോവൽ ഒറ്റയിരിപ്പിന് വായിച്ച് തീർക്കാൻ കഴിയുന്നതാണ്.
കന്യാസ്ത്രീകൾ എന്ന നേർച്ചക്കോഴികൾ
ഇടപ്പള്ളി പള്ളിയിൽ സഹവികാരിയായി എത്തുന്ന ഫാദർ ലിജോ കപ്പിത്താൻ അഭിമുഖീകരിക്കുന്ന ചോദ്യങ്ങളിലൂടെ നോവൽ ചലിക്കുന്നത്. കിരൺമയി,സിസ്റ്റർ ആഗ്നസ് എന്നിവരിലൂടെ മുന്നോട്ട് കുതിക്കുന്ന കഥയിൽ പ്രധാന ഭാഗം നടക്കുന്നത് ഒഡീഷയിലെ കാണ്ഡമാലിലാണ്. കന്യാസ്ത്രീകളുടെ ഇടയിൽ, മാർഷൽ എന്ന് വിളിപ്പേരുള്ള ബിഷപ്പും, ഇയാളുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട്, ഇടപ്പള്ളിയിൽ എത്തുന്ന കന്യാസ്ത്രീയും, അനുബന്ധ കഥാപാത്രങ്ങളും ചേർന്ന്, നോവലിൽ ഇപ്പോൾ വാർത്ത പ്രധാന്യം നേടിയ ആ കഥാന്തരീക്ഷം സൃഷ്ടിക്കുന്നു. കന്യാസ്ത്രീകൾ എന്നത് പലപ്പോഴും പുരോഹിതരുടെ ലൈംഗിക കളിപ്പാട്ടങ്ങൾ ആവുകയാണ് എന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞത് ഈ നോവൽ വായിക്കുമ്പോൾ പലതവണ ഓർത്തുപോയി.
ഇടപ്പള്ളിയുടെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. പള്ളിയിലെ നേർച്ചക്കോഴികൾ ഒരു പ്രതീകമായി നോവലിൽ കാണാം. ആരുടെയൊക്കെയോ കാര്യസാധ്യത്തിനായി പിടഞ്ഞു മരിക്കുന്ന കോഴികളെ പോലെയാണ് ഒരു വിഭാഗം കന്യാസ്ത്രീമാരുടെയും പുരോഹിതന്മാരുടെയും ജീവിതമെന്ന് നോവൽ വിളിച്ചോതുന്നു. ഇടപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന കഥയിൽ സ്വാഭാവികമായും, ഗീവർഗീസ് പുണ്യാളൻ കടന്നുവരും. വ്യാളിയെ നിഗ്രഹിച്ച് കന്യകയെ രക്ഷിക്കുന്ന പുണ്യാളന്റെ കഥ, മുഖ്യകഥയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. കർത്താവിന്റെ മണവാട്ടിമാർ കഥയിൽ മാർഷേലിന്റെ മണവാട്ടികൾ ആവുന്നു. വിൻസൻ പാദുവ എന്ന രഹസ്യക്കുഞ്ഞ് ആരാണെന്ന് അറിയാനുള്ള കപ്പിത്താനച്ചന്റെ ശ്രമങ്ങൾ ഒരു വല്ലാത്ത ഇടത്തിലേക്കാണ് നോവലിനെ കൊണ്ടുപോകുന്നത്.
കൊമ്മാരത്ത് തൊമ്മിയുടെ കഥ
നിഗൂഡതകളെ ചുരുളഴിക്കാനുള്ള അന്വേഷണത്തിന്റെ ഭാഗമായി നോവൽ ഒരു ഫ്ളാഷ് ബാക്കിലേക്ക് പോകുന്നുണ്ട്. അതിശയം എന്ന് പറയട്ടെ, അവിടെ നോവലിന്റെ സ്വഭാവം അത്ഭുദകരമായി മാറുകയാണ്. ഭാഷയും അതി സുന്ദരമാവുന്നു. ആ ഒരു നിലവാരം മൊത്തത്തിൽ പുലർത്താൻ കഴിഞ്ഞിരുന്നെങ്കിൽ വഞ്ചി സ്ക്വയർ എന്ന ഈ നോവൽ അവിസ്മരണീയമായ അനുഭൂതി ആവുമായിരുന്നു. 9ാം അധ്യായമായ അഞ്ചാംപാതിര, തുടർന്നുള്ള സൂത്രധാരൻ, തൊണ്ടിമുതലും ദൃക്സാക്ഷിയും, ലൂസിഫർ, എന്നീ അധ്യായങ്ങളിലെ ഭാഷയും ആഖ്യാന രീതിയും, മലയാളത്തിലെ ഏത് മികച്ച നോവലിനോടും ചേർന്ന് നിൽക്കുന്നതാണ്.
അഞ്ചാംപാതിര എന്ന അധ്യായത്തിന്റെ തുടക്കം ഇങ്ങനെ- ''കൊപ്രായാട്ടുകാരൻ കൊമ്മാരത്ത് തൊമ്മിക്ക് കൂട്ടും കുടിയും ഇഷ്ട വിനോദങ്ങൾ ആയിരുന്നു. അയാളുടെ കൈയിൽ നല്ല കാശുള്ള കാലം. എണ്ണക്കച്ചവടം പൊടിപൊടിക്കുന്ന കാലം. സ്വന്തമായി മില്ലുള്ള സ്ഥിരം കൂട്ടുകാർ അവർ മൂന്നാലാളുണ്ടായിരുന്നു. ആഴ്ചവട്ടമെത്തുമ്പോൾ അവർ ഒത്തുകൂടും. അങ്ങനെ ഒരു ദിവസം കുടിയെല്ലാം കഴിഞ്ഞ്, മുതുപാതിരക്ക്, പോണേക്കരയിൽ ചക്കാട്ടുന്ന കുളത്തിനടുത്ത്, ആയിടെ താൻ പണിത, പുത്തൻ വീട്ടിലേക്ക്, കൊമ്മാരത്ത് തൊമ്മി എന്ന തോമസ് ചാക്കോ, പതിവുപോലെ നട കൊണ്ടു. നടപ്പാണ് തൊമ്മിക്ക് ഇഷ്ടം. കുടിച്ചാൽ പ്രത്യേകിച്ചും.
ജാതിമാറി വന്ന ഈഴവത്തിപ്പെണ്ണ് ചോറ്റാനിക്കരക്കാരി, സാവിത്രിയായിരുന്നു ആ സമയം തൊമ്മിയുടെ ഭാര്യ. ആദ്യഭാര്യയുടെ മരണം പെട്ടെന്ന് ആയിരുന്നു. ആ അകാല മരണത്തോടെ യുവത്വം തിരിച്ചുകിട്ടിയ കൊമ്മാരത്ത് തൊമ്മി, തിടുക്കത്തിൽപെട്ട് കൊണ്ടുവന്ന പെണ്ണായിരുന്നു സാവിത്രി''- ഇങ്ങനെ അതിമനോഹരമായ വർണ്ണനകളിലൂടെയാണ് ഒരു കാലത്തേക്ക് നോവലിസ്റ്റ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
ആണ്ടൻ എന്ന ദലിത് തൊഴിലാളിയുടെ തൂങ്ങിമരണവും, അന്ത്യോമറ്റത്തച്ചൻ എന്ന ദുരാത്മാക്കളെ ഒഴിപ്പിക്കയും, നിധി കണ്ടെടുത്തുകൊടുക്കയുമൊക്കെ ചെയ്യുന്ന വിചിത്ര കഥാപാത്രത്തിന്റെ ഇടപെടലുമൊക്കെയായി കഥ പിന്നീട് അങ്ങോട്ട് ചീറിപ്പായുകയാണ്. ഇഎംഎസിന്റെ ഭരണം, ചങ്ങമ്പുഴയുടെ മരണം, സി അച്യുതമേനോൻ സർക്കാർ, അടിയന്തരാവസ്ഥ തുടങ്ങിയ വിവിധ രാഷ്ട്രീയ സംഭവങ്ങൾ ഇടക്കിടെ രജിസ്റ്റർ ചെയ്താണ്, ഒരു സമയ-കാല ആഖ്യാനം എന്ന രീതിയിൽ കഥ മുന്നോട്ട് നീങ്ങുന്നത്.
പള്ളിയുടെ നീതിയെക്കുറിച്ച് നോവൽ ഇങ്ങനെ പറയുന്നു. 'എപ്പോഴും അങ്ങനെയാണ്. പള്ളിയുടെ നീതി വ്യത്യസ്തമാണ്. അത് ഒപ്പം നിൽക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. അവർക്കുവേണ്ടി മാത്രം. ''. എന്നും എപ്പോഴും അർത്ഥവത്തായ വാക്കുകൾ.
വരവേൽപ്പ് മുതൽ അമേൻവരെ
മാധ്യമ രംഗത്തെ ദീർഘകാല പ്രവർത്തി പരിചയവും താൻ തെരഞ്ഞെടുത്ത ഭൂമിക ഉള്ളം കൈയിലെ രേഖകൾ പോലെ അടുത്തറിയാം എന്ന വസ്തുതയും കഥാകാരനായ രാജുപോളിന് നൽകുന്ന പിന്തുണ ചെറുതല്ല. ഒരു മാധ്യമ ഫീച്ചർ എഴുതുന്നതിന്റെ വിപിലീകൃതമായ രൂപം എന്ന രീതിയിലാണ് പലപ്പോഴും ഈ നോവലും മുന്നോട്ട് പോവുന്നത്. ലളിതവും സുന്ദരവുമാണ് ആഖ്യാനം. സങ്കീർണ്ണമായ പദ പ്രയോഗങ്ങളും, ഒറ്റവായനയിൽ പിടികിട്ടാത്ത ഉപമകളുമൊക്കെ നോവലിസ്റ്റ് ഉപേക്ഷിച്ചിട്ടുണ്ട്. കൃതഹസ്തനായ ഒരു മാധ്യമ പ്രവർത്തകന്റെ അളന്നുമുറിച്ച വാക്കുകളാണ് ഈ നോവലിൽ കാണാൻ കഴിയുന്നത്.
നോവലിലെ 21 ആധ്യയങ്ങൾക്കും 21 സിനിമകളുടെ പേരാണ് രാജുപോൾ ഇട്ടിരിക്കുന്നത്. വരവേൽപ്പിൽ തുടങ്ങി അമേനിൽ അവസാനിക്കുന്ന അധ്യായപ്പേരുകൾ. ഒപ്പം, മെമ്മറീസ്, ലൂസിഫർ, യാത്ര, കുറ്റപത്രം, അഞ്ചാംപാതിര എന്നിങ്ങനെ മുഴുവൻ അധ്യാത തലക്കെട്ടുകളും സിനിമാറ്റിക്കാണ്.
ഡിസംബറിൽ ഇടപ്പള്ളിയുടെ പാതകളിൽ കുളിർ നിറഞ്ഞുനിന്ന ഒരു പ്രഭാതത്തിൽ നിന്നാണ് വഞ്ചി സ്ക്വയർ എന്ന നോവൽ തുടങ്ങുന്നത്. 148ാം പേജിൽ തീരുന്നതാവട്ടെ മെയ്മാസ സൂര്യനാൽ ജ്വലിച്ച ഒറ്റ മേഘം, വെൺമേലങ്കി ധരിച്ച വിശുദ്ധനെപ്പോലെ നീലമാനത്ത് ആൾരൂപിയായി നീങ്ങുന്നിടത്ത്. അവിടെ മുകിലുകൾ കൂട്ടം കൂടിക്കൊണ്ടിരുന്നു. രഹസ്യങ്ങളുടെ അടരുകളിൽ ഇടപ്പള്ളി വീണ്ടും ഇരുണ്ട് വെളുക്കുന്നിടത്ത്. ഇത്തരത്തിൽ യാതൊരു ദുർമേദസുകളും ഇല്ലാത്ത ലളിതമായ ഭാഷയിലുടെയാണ് കഥ മുന്നോട്ട് പോവുന്നത്.'
വഞ്ചിസ്ക്വയറിലെ ജനശ്രദ്ധയാകർഷിച്ച സമരത്തിന്റെ പരിസമാപ്തിയിലേക്ക്, നോവലിസ്റ്റ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നില്ല. പക്ഷേ അവസാന അധ്യായമായ ആമേനിൽ ഇതേക്കുറിച്ചുള്ള സൂചനകൾ ഉണ്ട്. ''മദർ നമ്മുടെ മാർഷലിന്റെ കാര്യം എന്തായി. അറിഞ്ഞിടത്തോളം നേരെ അകത്തേക്ക് പോകുന്ന ലക്ഷണം ആണെല്ലോ'' എന്ന അഗ്നസിന്റെ ചോദ്യത്തിന് ' അറിഞ്ഞൂകൂടാ കുട്ടി, ആരൊക്കെ എന്തൊക്കെ ചെയ്താലും മുകളിൽ ഒരാളുണ്ടല്ലോ, അങ്ങേര് വിചാരിക്കുന്നപോലെയല്ലേ നടക്കൂ'. എന്ന് മദർ നൽകുന്ന മറുപടിയിലാണ്, ഈ പ്രശ്നം അവസാനിക്കുന്നത്.
പീഡകരായ പുരോഹിതർ രക്ഷപ്പെടുകയും, പീഡിപ്പിക്കപ്പെട്ടവർക്ക് നീതി കിട്ടിതിരിക്കകയും ചെയ്യുന്ന ഇക്കാലത്ത്, നോവൽ രൂപത്തിലുള്ള ഒരു സാംസ്കാരിക ആക്റ്റീവിസം തന്നെയാണ് രാജുപോൾ നടത്തുന്നത്. അതുകൊണ്ടുതന്നെ ഈ നോവലിനെ അത്രപെട്ടെന്നൊന്നും എഴുതിത്ത്ത്തള്ളാനും കഴിയില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍