പാതിരാ പതിവ്രത, ഇരുട്ടുകുട്ടപ്പൻ, സൈക്കിൾ മറിയം, സഖാത്തി ഖദീജ, ചെതല്, കാട്ടുകുളം, എംഎക്കാരൻ, വാൽമാക്രി...; ഇരട്ടപ്പേരുകളുമായി ഇരുട്ടിൽ ജീവിക്കുന്ന നമുക്കിടയിലെ അധോലോകത്തിന്റെ കഥ; എം ടി രഘുനാഥ് എഴുതിയ 'സ്വാഗതംമുക്ക്' നോവൽ 'അശ്ലീലത്തിന്റെ' സൗന്ദര്യം
എം മാധവദാസ്
'മാന്യമഹാജനങ്ങളെ, ഈ സ്വാഗതംമുക്കിന്റെ രോമാഞ്ചമായിരുന്ന, സൗന്ദര്യമായിരുന്ന പാതിരാ പതിവ്രതയെ, ചെതല് സംബന്ധം ചെയ്തു.... എം എക്കാരന്റെ ഉറക്കെയുള്ള വാർത്ത കേട്ട് ചായ ഉയർത്തി വീശിക്കൊണ്ടിരുന്ന വാൽമാക്രി വായ പൊളിച്ചുപോയി. അത് ഗ്ലാസിലെത്താതെ നിലത്തുവീണു. കാട്ടുകുളം പകുതിച്ചായ നിലത്ത് ഒഴിച്ചു. നാണുവും മൊയ്തുവും തങ്ങളുടെ സ്ഥാപനങ്ങളിൽനിന്ന് പുറത്തേക്കുവന്നു. എല്ലാവരും വിശ്വാസം വരാതെ എം എക്കാരനെ നോക്കി. അവൻ പറഞ്ഞു.
ഞാൻ പറഞ്ഞത് സത്യം. അവളുടെ കൈയിലെ കാശടിച്ചു മാറ്റുവാനുള്ള ചെതലിന്റെ സൂത്രം. .. കൂടുതൽ വിശദീകരിക്കാതെ എം എക്കാരൻ സ്റ്റേഷനിലേക്ക് മടങ്ങി. എല്ലാവർക്കും ജിജ്ഞാസ വിളമ്പിയിട്ട് ബാക്കി മടക്കിക്കൊണ്ടുപോയ അവനെ പലരും പുറകെ വിളിച്ചെങ്കിലും തിരിഞ്ഞു നിന്നില്ല.
പ്രകാശവേഗത്തിൽ ആ പരിണയ വാർത്ത നാടൊട്ടുക്ക് പരന്നു. പാതിരയെ നേരം വെളുത്തിട്ടും കാണാതിരുന്ന് വേവലാതിപ്പെട്ട സൈക്കിൾ മറിയം സംഗതിയുടെ കിടപ്പറിഞ്ഞ് നെഞ്ചത്തടിക്കാതെ വിലപിച്ചു. - എം ടി രഘുനാഥിന്റെ 'സ്വാഗതംമുക്ക്' എന്ന നോവലിലെ 'വെള്ളത്തിന് മധുരം' എന്ന പതിനഞ്ചാം അധ്യായം ഇങ്ങനെയാണ് തുടങ്ങുന്നത്.
പാതിരാ പതിവ്രത, ചെതല് ചെല്ലപ്പൻ, ഇരുട്ടുകുട്ടപ്പൻ, സൈക്കിൾ മറിയം, സഖാത്തി ഖദീജ, പളുങ്കുഗോമതി, കാട്ടുകുളം, എംഎക്കാരൻ, വാൽമാക്രി.... ഔദ്യോഗികമായ പേരോ മേൽവിലാസമോ ഒന്നും ഇല്ലാത്ത കുറേ കഥാപാത്രങ്ങൾ. വേശ്യകളും പിടിച്ചു പറിക്കാരും, കള്ളന്മാരും, കൂട്ടിക്കൊടുപ്പുകാരും, ചീട്ടുകളിക്കാരു, കള്ളുകുടിയന്മാരുമൊക്കെയായി, നമ്മുടെ നാട്ടിൽ നാം അറിയാത്ത കുറേ ഇരുട്ടിന്റെ സന്തതികളെ പരിചയപ്പെടുത്തുകയാണ് നോവലിസ്റ്റ്. കഥ ഭൂരിഭാഗവും നടക്കുന്ന രാത്രികളിലാണ്. ശരിക്കും ഒരു നിശാനിയമത്തിൽ ജീവിക്കുന്ന ബദൽ ലോകം. ഡാർക്ക് സിനിമകൾക്കായി പ്രമേയങ്ങൾ അന്വേഷിക്കുന്ന സംവിധായകർ ഒന്ന് വായിക്കേണ്ടതാണ് പൂർണ്ണ പബ്ലിക്കേഷൻ കോഴിക്കോട് പുറത്തിറക്കിയ ഈ പുസ്തകം. ജയ്മോഹന്റെ 'നൂറു സിംഹാസനങ്ങളിൽ' അദ്ദേഹം കാണിച്ചുതരുന്ന ഒരു ജനതയുണ്ട്. ഓടകളിലും ചവുറകൂമ്പാരങ്ങൾക്കിടയിലും താമസിക്കുന്ന പകൽ പുറത്തറിങ്ങാത്ത ദലിത ദരിദ്ര ജീവിതങ്ങൾ. പക്ഷേ ഇവിടെ ആധുനിക കാലത്തെ അരികുചേർത്തവരെയാണ് നോവലിസ്റ്റ് വരച്ചുകാട്ടുന്നത്. പലപ്പോഴും എസ്കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലും, ഒരു തെരുവിന്റെ കഥയിലും നാം വായിച്ച കഥാപാത്രങ്ങളെ ഈ നോവൽ ഓർമ്മിപ്പിക്കുന്നുണ്ട്.
സ്വാഗതംമുക്ക് റെയിൽവേ സ്റ്റേഷനും അതിനുചുറ്റുമുള്ള ലോകവുമാണ് നോവലിൽ വിഷയമാവുന്നത്. പുറ്റിങ്ങൽ ക്ഷേത്ര പരിസവരും പരവൂരിലുമായി നടക്കുന്ന 70കളിലെ ജീവിതമാണ് നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. 205 പേജുള്ള നോവൽ ഒറ്റയിരിപ്പിന് വായിച്ചു തീർക്കാം. ഇത് കാശുകൊടുത്ത് വാങ്ങുന്ന ഒരു സാധാരണ വായനക്കാരന് ഒരു നഷ്ടവും വരില്ല എന്ന് ഉറപ്പിച്ച് പറയാം. ആദ്യത്തെ കുറച്ചു അധ്യായങ്ങളിൽ സ്വാഗതം മുക്കിലെ വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് പോകുന്ന നോവൽ ചൂട്പിടിക്കുന്നത്, പാതിരാ പതിവ്രതയെന്ന ശരീരംവിറ്റ് ജീവിക്കുന്ന യുവതിയും, ചെതല് ചെല്ലപ്പൻ എന്ന ചീട്ടുകളിയും മറ്റുമായി നടക്കുന്ന തരികിടയും തമ്മിലുള്ള പ്രണയത്തെ തുടർന്നാണ്. രണ്ടുപേർ പ്രണയിക്കുമ്പോൾ ലോകം മാറിമറിയുന്നുവെന്ന് പറയുന്നപോലെ സ്വാഗതംമുക്കിലും വലിയ കൊടുങ്കാറ്റാവുകയാണ്, ലൈംഗികത്തൊഴിലാളിയെ പ്രണയിച്ച ചെതല് ചെല്ലപ്പന്റെ ജീവിതം.
പാതിരാ പതിവ്രതയും ചെതല് ചെല്ലപ്പനും
ഈ നോവലിന്റെ കേന്ദ്രം പാതിരാ പതിവ്രതയെന്ന ലൈംഗികത്തൊഴിലാളിയും, ചെതല് ചെല്ലപ്പൻ എന്ന, കൊടിയേറ്റത്തിലെ ഗോപിയെപ്പോലെ ഉത്തരവാദിത്വങ്ങൾ ഒന്നുമില്ലാതെ അലഞ്ഞ് തിരഞ്ഞ് നടക്കുന്ന യുവാവുമാണ്. ഒരിക്കൽ ചീട്ടുമറിഞ്ഞ് കിട്ടിയ പണം കൊണ്ട് ചെതല് പാതിരയെ പ്രാപിക്കുന്നു. അപ്പോൾ അവർ അറിയാതെ അവർ പ്രണയത്തിലാവുന്നു. തുടർന്ന് ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുന്നു.
തന്റെ പേര് ചെതല് എന്നായതിനെപ്പറ്റി ചെല്ലപ്പൻ, പാതിരയോട് പറയുന്നത് ഇങ്ങനെയാണ്.'പണ്ടു ഞാൻ പള്ളിക്കൂടത്തിൽ പഠിക്കുന്ന കാലത്ത്, എനിക്കാണെങ്കില് പള്ളിക്കൂടത്തിൽ പോകുന്നതുതന്നെ ഇഷ്ടമല്ല. അമ്മച്ചീടെ കരച്ചിലും പിഴിച്ചിലും കാണുമ്പോൾ പോയതാണ്. പിന്നെ ഉപ്പുമാവ് കിട്ടുന്നതുകൊണ്ട് വിശപ്പും. പുസ്തകം വല്ല കയ്യാലയുടെ ഉള്ളിലോ, കാട്ടിലോ ഒളിച്ചുവെച്ചിട്ട് ചീട്ടുകളിക്കാൻ പോവും. പൈസക്കായിട്ട് കൊച്ചുകൊച്ചു കള്ളങ്ങളും ഉണ്ട്. ഒരിക്കൽ കയ്യാലക്കുള്ളിൽവെച്ച പുസ്തകം എടുക്കാൻ മറന്നു. രണ്ടു ദിവസം കഴിഞ്ഞ് അതെടുത്തപ്പോൾ പാതിയും ചെതല് തിന്ന് തീർത്തിരിക്കുന്നു. അതുമായി പഠിക്കാൻ ചെന്നപ്പോൾ സാറുവിളിച്ച പേരാണ് ചെതല്.'- അങ്ങനെയാണ് ചെല്ലപ്പൻ ചെതൽ ആവുന്നത്.
തനിക്ക് പാതിരാ പതിവ്രതയെന്ന് പേരുകിട്ടിയ കഥ അവൾ പറയുന്നത് ഇങ്ങനെ.'ഒരു രാത്രീല്, ഒരു രാത്രീല് നമ്മുടെ പഞ്ചായത്തോഫീസിന്റെ റോട്ടിലൂടെ ഞാമ്പോവയാണ്. അപ്പം കാണാം. കുറേ പയ്യന്മാർ. എല്ലാം നല്ല ഫിറ്റിലാണ്. അവന്മാർക്കെന്നെ കൊണ്ടുപോണം. ഞാമ്പേടിച്ചുപോയി. ഒന്നിനും ലവലേശോം ബോതോംല്ല. ചെലപ്പോ കൊന്നുകളയാനും മടിക്കത്തില്ലാന്ന് എനിക്ക് തോന്നി. ഞാനൊരടവെടുത്തു.'
മുഴുപ്പിക്കാതെ അവൾ നിർത്തി. ചെതലവളുടെ ശരീരത്തിലേക്ക് മണൽ വാരിയെറിഞ്ഞ് ചോദിച്ചു.
എന്താണ് നിർത്തിയത്?
അവൾ മുഖം പൊത്തിപ്പറഞ്ഞു.
ഞാൻവന്മാരെ തപ്പിക്കാൻ നെലോളിച്ച്. അയ്യോ എന്നെ മാനപംഗപ്പെടുത്തുന്നേ.. കടത്തിണ്ണയിൽ കിടന്നവരും മറ്റും ഓടിവന്നപ്പോൾ അവന്മാര് പോയി. പക്ഷേ അന്നുതൊട്ട് എല്ലാവരുമെന്നെ പാതിരാ പതി...' -
അങ്ങനെയാണ് അവൾ പാതിരാ പതിവ്രതയാവുന്നത്. ഇതുപോലുള്ള ഒരുപാട് ബ്ലാക്ക്ഹ്യൂമറിലുടെയാണ് നോവൽ നീങ്ങുന്നത്. ബ്രാ, ജാരസംസർഗം, വെള്ളത്തിന് മധുരം, സർക്കാറിന്റെ കിരീടം, പ്രേംനസീറിന്റെ പടം തുടങ്ങിയ വ്യത്യസ്തമായ അധ്യായ തലക്കെട്ടുകൾ തന്നെ ശ്രദ്ധേയമാണ്. പക്ഷേ തെളിമയാർന്ന ഭാഷയുടെ സൗന്ദര്യവും പലയിടത്തും നോവലിൽ ഉണ്ട്.
പാതിരയും ചെതലും തമ്മിലുള്ള പ്രണയത്തിന്റെ ഒരു സമയം ഇങ്ങനെയാണ് നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. ' ഓളം വെട്ടുന്ന തണുത്ത കായൽ അവൾക്ക് കുളിർ കോരി. ചന്ദ്രൻ ഒരു കീറാകാശമായി ഇളം നീല നിറമുള്ള കായൽപ്പരപ്പിൽ വീണു കിടന്നു തിളങ്ങി. ആ കാഴ്ച അവൾ ആദ്യമായാണ് കാണുന്നത്. മുട്ടോളം ആഴത്തിലായിരുന്നു ആ സ്വർണ്ണനാണയം കിടന്നിരുന്നത്. മീൻചെതുമ്പലോളം പൊന്നുപോലുമില്ലാത്ത അവളാശിച്ചു. ഇതുകിട്ടിയിരുന്നെങ്കിൽ കുഴവച്ചു ചരടിൽ കോർത്ത് കഴുത്തിൽ കെട്ടാമായിരുന്നു.'
'അശ്ലീലത്തിന്റെ' സൗന്ദര്യം
മ്ലേഛവും അശ്ളീലവുമെന്ന് നമ്മുടെ കുലപുരഷ സമൂഹം കരുതിയ വിഷയങ്ങളിലുടെയാണ് ഈ നോവൽ കടന്നുപോകുന്നത്. എസ് കെ പൊറ്റക്കാടിന്റെ സൃഷ്ടികളെ ഓർമ്മിപ്പിക്കുന്ന ഇരുട്ടുകുട്ടപ്പൻ ഈ റെയിൽവേ സ്റ്റേഷൻ പരിസരത്തെ അന്ധനായ യാചകനാണ്. അന്ധന്റെ ലൈംഗികത മനോഹരമായി നോവലിസ്റ്റ് വരച്ചിടുന്നുണ്ട്. പെണ്ണുങ്ങളെ കാണുമ്പോൾ മൂക്കം വിടർത്തി മണം പിടിച്ച് തിരിച്ചറിയാനുള്ള അയാളുടെ കഴിവ്, റെയിൽവേസ്റ്റേഷനിലെ ജീവനക്കാരനായ എം എക്കാരൻ എന്ന കഥാപാത്രം തിരിച്ചറിയുന്നുണ്ട്. ഇരുട്ടുകുട്ടപ്പന്റെ ലൈംഗിക ഗുരു കൂടിയാണ് എം എക്കാരൻ. ഒരിക്കൽ കുട്ടപ്പൻ തന്റെ കാലിനിടയിൽ തലതാഴ്ത്തി ഇരിക്കുന്നതുകണ്ട വന്ന എം എക്കാരൻ പറയുന്നത് ഇങ്ങനെ.
' അതുപോട്ട്, നീ കാലിന്റെിടെ തലകേറ്റിയിരുന്നത് വായവിടെ എത്ത്വോന്ന് നോക്കാനാ?
ഒന്നും മനസ്സിലാവാതെ ഇരുട്ട് ചോദിച്ചു.
എവിടണ്ണാ
ലവിടെത്തന്നെ... ഇപ്പം പുരിഞ്ചിതാ?....
ച്ചീ, പോക്കണക്കേട് പറയാതണ്ണാ....
എം എക്കാരൻ തന്റെ തത്വജ്ഞാനത്തിൽനിന്നും ശരീര സംബദ്ധിയായ സൃഷ്ടികർത്താവിന്റെ കരവിരുതിനെക്കുറിച്ച് പറഞ്ഞു.
എടാ ഇരുട്ടേ, ചക്കരേ.. നീയല്ല ആരു ശ്രമിച്ചാലും അതു നടക്കത്തില്ല. ദൈവം മനുഷ്യനെ പണിഞ്ഞത്, തിരിച്ചും, മറിച്ചും, ഗുണിച്ചും, ഹരിച്ചും കണക്കുക്യൂട്ട്യാ, പട്ടിക്കും പൂച്ചക്കും പാമ്പിനും... എല്ലാ നാൽക്കാലികൾക്കും അതിന് കഴിയും. പക്ഷേ മനുഷ്യന് മാത്രം....
ഇരുട്ട് ജിജ്ഞാസയോടെ, അതെന്തണ്ണാ?
മനുഷ്യന്റെ ബുദ്ധി കെട്ടുപോകും. പെണ്ണുങ്ങളുടെ വെലയില്ലാതാവും. പയ്യെ പയ്യെ നമ്മളും നാൽക്കാലികളാവും.'
-ഇത്തരത്തിലുള്ള 'അശ്ളീലത്തിന്റെ സൗന്ദര്യമെന്ന്' മുമ്പ് എം കൃഷണൻ നായർ വി കെ എന്നിനെക്കുറിച്ച് പറഞ്ഞപോലെയുള്ള ഒരു പാട് സംഭാഷണ ശകലങ്ങൾ നോവലിൽ ചൂണ്ടിക്കാട്ടാനാവും. കാലിൽ ആണിരോഗം ബാധിച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചാടിച്ചടി നടക്കുന്ന കോൺസ്റ്റബിൾ നെപ്പോളിയൻ, സഖാത്തി ഖദീജയും പളുങ്കുഗോമതിയും പാതിരാപതിവ്രതയുമടക്കമുള്ള ലൈംഗിക തൊഴിലാളികൾ, നല്ല തറവാട്ടിൽ ജനിച്ച് കൈയിലിരപ്പുകൊണ്ട് കള്ളനായിപ്പോയ കാട്ടുകുളം, മുസ്ലീമായിട്ടും വിഗ്രഹാരാധന നടത്തുന്ന വാൽമാക്രിയെന്ന ചായക്കടക്കാരൻ... പരന്ന് കിടക്കുന്ന കായലും, ചീറിപ്പായുന്ന പാതിരാവണ്ടികളും, എല്ലാറ്റിനും സാക്ഷിയായി പുറ്റിങ്ങൽ ഭഗവതിയും. ഇന്നത്തെ തലമുറക്ക് പരിചയമില്ലാത്ത തീർത്തും ഡൗൺ ടു എർത്തായ ഒരുപാട് കഥാപാത്രങ്ങളെ മുൻനിർത്തിയാണ് നോവൽ കടന്നുപോകുന്നത്.
പൊതുവഴക്കങ്ങളെ ഭേദിക്കുന്നു
സ്വാഗതം മുക്ക് നോവലിന്റെ അവതാരികയിൽ ഡോ കെ എസ് രവികുമാർ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'സമകാലീന നോവലിന്റെ പൊതുവായ വഴക്കങ്ങളെ ഭേദിക്കുന്ന കൃതിയാണ് ഇത്. മിക്കവാറും സാമൂഹിക ജീവിതത്തിന്റെ മധ്യവർത്തി തലത്തിൽ ചുവടുറപ്പിക്കയാണ് മലയാള നോവലിന്റെ പതിവുശീലം. ജീവിതത്തിന്റെ അധ:സ്ഥിത തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സംഭവങ്ങൾ കുറവ്'.
2005 ൽ ചെറുകഥക്കുള്ള അറ്റ്ലസ്- കൈരളി പുരസ്ക്കാരം നേടിയ, കൊല്ലം സ്വദേശിയായ എം ടി രഘുനാഥിന്റെ ആദ്യ നോവലാണ് ഇത്. നോവലിന്റെ ആമുഖക്കുറിപ്പിൽ രഘുനാഥ് ഇങ്ങനെ എഴുതുന്നു. ' സൈനികാശുപത്രിയിലെ മാനസിക രോഗ വിഭാഗത്തിൽ മാസങ്ങളോളം കിടന്നപ്പോൾ തോന്നിയ വെളിപാടാണ് എഴുത്ത്. അതൊക്കെ വായിച്ചുകേട്ട പലരും പറഞ്ഞു. നിനക്ക് പറ്റിയ തൊഴിൽ എഴുത്താണ്. അന്നുമുതലിന്നുവരെ എഴുതിക്കൂട്ടിയ കടലാസുകൾ തുന്നിക്കൂട്ടിയാൽ, ഭൂമിദേവിക്ക് നഗ്നത മറയ്ക്കാമായിരുന്നു! കാര്യമായിട്ടൊന്നും അച്ചടിമഷി പുരണ്ടിട്ടില്ല. എഴുതുക എന്ന കർമ്മം സുരതംപോലെ സുഖകരവും പ്രസവം പോലെ വേദനാജനകവുമാണ്. അത് വായിക്കുവാൻ ആളുണ്ടോ ഇല്ലയോ എന്നത് പ്രശ്നമേയല്ല. ഞാൻ തന്നെയാണ് എന്റെ വായനക്കാരൻ എന്ന് പറഞ്ഞാൽ അത് ഒരുതരം സ്വയംഭോഗമാണ്.'
എന്തായാലും ഈ പുസ്തകം ഒരാവർത്തി വായിക്കുന്ന ആർക്കും പറയാൻ പറ്റും രഘുനാഥിന്റെ ശ്രമങ്ങൾ പാഴായിട്ടില്ല എന്നത്. ഗബ്രിയൽ ഗാർസിയ മാർേക്വസിന്റെ വിഖ്യാതമായ 'കോളറക്കാലത്തെ പ്രണയത്തെ' ഓർമ്മിപ്പിക്കുന്ന രീതിയിലാണ് സ്വാഗതംമുക്കിന്റെ കൈമാക്സ്. ഭൂമിക്ക് ഭാരമായി രണ്ട് നിരാലംബ ജന്മങ്ങളായ പാതിരാ പതിവ്രതയും, ചെതലും, വഞ്ചിയിൽ അങ്ങ് യാത്രയാവുകയാണ്. നോവൽ അവസാനിക്കുന്നത് ഇങ്ങനെ.
'ഓളങ്ങൾ തൊട്ടിലാട്ടുന്ന ചന്ദ്രനെയും പ്രത്യുപകാരമായി തങ്കവർണ്ണം പൂശുന്നതും നോക്കിയവൾ മൗനിയായി. കരയോട് ചേർന്ന വീടുകളിലെ, പൂമുഖ വെളിച്ചങ്ങൾ കാറ്റുനെയ്യുന്ന ഓളപ്പുടവയ്്ക്കു കസവുകര ചേർത്തു. നാൽക്കാലികളുടെ കരച്ചിൽ, നായ്ക്കളുടെ കുര, റേഡിയോയിലെ പാട്ടുകൾ, കുട്ടികളുടെ കരച്ചിൽ, മുതിർന്നവരുടെ വർത്തമാനങ്ങളും...... ഇതിലൊന്നിലും പെടാതെ തങ്ങൾ മറ്റൊരു ലോകത്താണെന്ന് അവൾക്കുതോന്നി. ചെതലു പറഞ്ഞു.
ഈ വള്ളംപോയിപ്പോയി കടലിലെത്തും കേട്ടോ?
അണ്ണാ, നമ്മക്കു വീട്ടി പോം...
ചെതലു പറഞ്ഞു. എടീ, ഇപ്പം വേലിയേറ്റമാണ്, വള്ളം കടലിലോട്ടൊന്നും പോവത്തില്ല....
അവൾക്കു വീട്ടിലെത്താൻ ധൃതിയായി. എന്നാലും നമ്മക്കു....ഇത് ഏതെങ്കിലും കരേലടുക്കട്ട്...
വള്ളത്തിന്റെ അമരത്തിലെ നെടുംപടിയിൽ അവൻ നീണ്ടു നിവർന്ന് കിടന്നു. ആ നെഞ്ചിൽ തലവെച്ച് അവളും. തുഴയാത്ത വള്ളം ചാഞ്ചാടി തൊട്ടിലാടി. ഇളം കാറ്റ് താരാട്ടുപാടി ആകാശത്ത് മഴനാരുകളിട്ട അസംഖ്യം ഓട്ടകളിലൂടെ സ്വർഗത്തെ സ്വർണ്ണനിറം കാണാമായിരുന്നു. ഓട്ടുരുളിയോളം പോന്ന ഓട്ടയിലൂടെ വന്ന തങ്ക രശ്മികൾ അവളുടെ കവിളിൽ കള്ളക്കാമുകനെപ്പോലെ ഉമ്മവെച്ചു. അത് ചെതലറഞ്ഞില്ല.
വാൽക്കഷ്ണം: പിന്നീട് ചലച്ചിത്രമായി മലയാളി പ്രേക്ഷകരുടെ ഹരമായി മാറിയ 'രതിനിർവേദം' എന്ന നോവലിന് പത്മരാജൻ ആദ്യം തലക്കെട്ട് ഇട്ടത് പാമ്പ് എന്നായിരുന്നു. അത് വെട്ടി രതിനിർവേദം എന്നാക്കിയത് കങ്കുമം വാരികയിലെ ഒരു സബ് എഡിറ്റർ ആണെന്ന് വായിച്ചിട്ടുണ്ട്. അതുപോലെ സാഹിത്യത്തെ മാറ്റിമറിക്കാൻ കഴിയുന്ന ലിറ്ററി എഡിറ്റർമാരുടെ അഭാവം ഈ നോവലിനെ തുറിച്ചുനോക്കുന്നുണ്ട്. 'സ്വാഗതംമുക്ക്' എന്നപേരിന് പകരം 'പാതിരാ പതിവ്രത' എന്നോ മറ്റോ ആയിരുന്നെങ്കിൽ ഈ നോവലിന്റെ ജാതകം മാറിയേനെ. എഡിറ്റിങ്ങിലും ക്രാഫ്റ്റിങ്ങിലും അൽപ്പം ജാഗ്രത കാട്ടിയിരുന്നെങ്കിൽ കുറേക്കുടി മികച്ച വായനാനുഭവം ആവുമായിരുന്നു ഈ നോവലെന്ന് നിസ്സംശയം പറയാം.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്