എല്ലാവരും സ്വന്തം അണികളോടു മാത്രം ചോദ്യങ്ങളില്ലാതെ സംസാരിക്കുമ്പോൾ രാഷ്ട്രീയമായ വന്ധ്യത ഉണ്ടാകും; പ്രയോജനകരമായി സംസാരിക്കേണ്ടത് എതിർപക്ഷത്തോടാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാവാം ഈ പുസ്തകം അവതരിപ്പിക്കുന്ന ചുമതല ഹരിദാസ് എന്നെ ഏൽപ്പിച്ചതെന്ന് അവതാരികയിൽ ഡോ സെബാസ്റ്റ്യൻ പോൾ; കെവിഎസിന്റെ പുസ്തകം 'സ്വപക്ഷ വിചാരങ്ങൾ' ചർച്ചകളിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കേരളത്തിൽ ഇന്നിപ്പോൾ ആർഎസ്എസ് - ബിജെപി പക്ഷത്തുനിന്നുകൊണ്ട് രാഷ്ട്രീയ വിശകലങ്ങൾ നടത്തുന്നവർ പൊതുവെ കുറവാണ്. ഉള്ളവരിൽ മുൻനിരയിൽ കാണുന്നത് 'ജന്മഭൂമി'യുടെ മുൻ പത്രാധിപരും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കെവി എസ് എന്നറിയപ്പെടുന്ന കെവി എസ് ഹരിദാസിനെയാണ്. മലയാളത്തിലെ വിവിധ പത്രങ്ങളിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ കാണാറുണ്ട്; ഓരോന്നും അതത് കാലത്തെ രാഷ്ട്രീയത്തെ സമഗ്രമായി വിലയിരുത്തുന്നതാണ് എന്നതിൽ പ്രതിയോഗികൾക്ക് പോലും അഭിപ്രായ ഭിന്നത ഉണ്ടാവാറില്ല എന്നതാണ് പ്രത്യേകത. ചാനൽ ചർച്ചകളിലും വ്യക്തമായ ദിശയോടെ കൃത്യമായ നിലപാടുകളോടെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴും ആ സൗമ്യ ഭാവം കാണാറുണ്ട്; അദ്ദേഹത്തിന്റെ ഒരു പുസ്തകം ചൊവ്വാഴ്ച, ഓഗസ്റ്റ് 18 -ന് പുറത്തിറങ്ങുകയാണ്..... ' സ്വപക്ഷ വിചാരങ്ങൾ '. പ്രസിദ്ധീകൃതമായ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്. തൃശൂരിലെ വിസ്മയം ബുക്ക്സ് ആണ് 212 പേജുള്ള പുസ്തകത്തിന്റെ പ്രസാധകർ.
38 ലേഖനങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. അനുഛേദം 370 എടുത്തുകളഞ്ഞത്, അയോദ്ധ്യ പ്രശ്നത്തിന് പരിഹാരമാവുന്നത്, പൗരത്വ പ്രശ്നം, മുത്തലാക്ക്, ഡോക് ലാം സംഘർഷവും രാഹുൽ ഗാന്ധിയുടെ ചൈനീസ് എംബസിയിലെ രഹസ്യ സന്ദർശനവും, സുപ്രീം കോടതിയിലെ ജഡ്ജിമാർ പരസ്യമായി വാർത്താ സമ്മേളനം നടത്തിയത്, ഒരു ചീഫ് ജസ്റ്റിസിനെ അപമാനിക്കാൻ ശ്രമിച്ച സംഭവം, പ്രണബ് മുഖർജിയുടെ നാഗപ്പുര് ആർഎസ്എസ് കാര്യാലയ സന്ദർശനം, ഹമീദ് അൻസാരിയുടെ വിവാദം, ശബരിമല പ്രശ്നം , ......, തുടങ്ങി നരേന്ദ്ര മോദി സർക്കാരിന്റെ ഒരു കാലഘട്ടത്തിലെ സുപ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങളിലെ ബിജെപി - സംഘ പ്രസ്ഥാനങ്ങളുടെ നിലപാടുകൾ എന്തെന്ന് മനസിലാക്കിത്തരുന്നതാണ് ഈ ലേഖനങ്ങൾ. വേറൊന്ന് ശ്രദ്ധിക്കേണ്ടത്, മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ ന്യായീകരിക്കുന്ന, അതിലെ നിലപാടുകൾ വിശദമാക്കുന്ന ലേഖനങ്ങളുമുണ്ട്.
2019- ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഒരു സമഗ്ര വിശകലനം, പ്രതിപക്ഷ നേതൃസ്ഥാനം പോലുമില്ലാതായ കോൺഗ്രസിന്റെ ദുരവസ്ഥ എന്നിവയും വിശദീകരിക്കുന്ന ലേഖനങ്ങളും അതിലുണ്ട്. മോദി സർക്കാർ അനവധി മേഖലകളിൽ പരിഷ്ക്കാരങ്ങൾക്ക്, ശക്തമായ നടപടികൾക്ക്, മുതിർന്ന ഒരു കാലഘട്ടത്തിന്റെ നേർ ചിത്രമാണ് ഒരർഥത്തിൽ ഈ പുസ്തകം പ്രദാനം ചെയ്യുന്നത് എന്ന് ചുരുക്കം. സംഘ പരിവാർ പക്ഷത്തിന്റെ ഒരു പ്രകടന പത്രിക എന്ന് വിളിക്കാമോ എന്നതറിയില്ല; എന്നാൽ അതാണത്. അത് ബിജെപിക്കാർക്കും ആർഎസ്എസുകാർക്കും ആ വിധത്തിൽ പ്രയോജനപ്പെടും; അതേസമയം അവരുടെ രാഷ്ട്രീയ പ്രതിയോഗികളെ സംബന്ധിച്ചിടത്തോളം ഇത്തരമോരോ വിഷയത്തിലും ഉള്ള ബിജെപിയുടെ നിലപാടെന്തെന്നു സംശയലേശമന്യേ തിരിച്ചറിയാൻ ഈ പുസ്തകം ആധികാരികമായ ഒരു ഗ്രന്ഥമായിമാറുന്നു എന്ന് പറയാമെന്ന് തീർച്ച. ഗാന്ധിജിയും ആർഎസ്എസും, വീര സവർക്കറെക്കുറിച്ചുള്ള കള്ള പ്രചാരണങ്ങൾക്ക് മറുപടി, പി പരമേശ്വർജിക്ക് നവതി പ്രണാമം, ദീനദയാൽ ഉപാധ്യായ ജന്മശതാബ്ദി എന്നതൊക്കെ സംഘ - ബിജെപി ദര്ശനത്തിലൂന്നിയുള്ള ലേഖനങ്ങളാണ്.
ഇടത് ചിന്തകനും മുൻ എംപിയുമൊക്കെയായ ഡോ. സെബാസ്റ്റ്യൻ പോളിന്റെ അവതരികയാണ് ഈ ഗ്രന്ഥത്തിന്റെ ഒരു പ്രത്യേകത. അവതാരിക ഇങ്ങനെയാണ് തുടങ്ങുന്നത്: ' I disapprove of what you say, but I will defend to the death your right to say it. (നിങ്ങൾ പറയുന്നത് ഞാൻ അംഗീകരിക്കുന്നില്ല; എന്നാൽ അത് പറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്താൻ ജീവിതാവസാനം വരെ ഞാൻ പൊരുതും) വോൾട്ടയറുടേതായി പറയപ്പെടുന്ന പ്രസിദ്ധമായ ഈ വാചകം ഓർത്തുകൊണ്ടാണ് കെ വി എസ് ഹരിദാസിന്റെ പുസ്തകം ഞാൻ വായിച്ചത്. സമകാലികമായി എഴുതപ്പെട്ടവ ആകയാൽ ലേഖനങ്ങളിൽ പലതും നേരത്തെ വായിച്ചിട്ടുള്ളവയാണ്. ടെലിവിഷൻ ചർച്ചകളിൽ സൗമ്യമായും എന്നാൽ വിട്ടുവീഴ്ചയില്ലാതെയും നിലപാടുകൾ ഉറപ്പിച്ചുകൊണ്ട് സ്വന്തം പക്ഷത്തെ യുക്തിസഹമായി പ്രതിരോധിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ഹരിദാസിന്റെ ആർജവമുള്ള ശൈലി ഈ ലേഖനങ്ങളെ ആകർഷകമാക്കുന്നു .
ചോദ്യങ്ങൾ ഉള്ളപ്പോഴാണ് ഉത്തരങ്ങൾ ഉണ്ടാകുത്. ഉത്തരങ്ങളാകട്ടെ നിരന്തരം ചോദ്യങ്ങളെ തേടുന്നു . എല്ലാ ചോദ്യങ്ങൾക്കും ഉടൻ ഉത്തരം വേണമെന്നില്ല. സംവാദം എവിടെയും പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയകാര്യങ്ങളിലാകുമ്പോൾ ആരോഗ്യകരമായ സംവാദം അനിവാര്യമാകുന്നു. ഏകപക്ഷീയമായ മുന്നേറ്റങ്ങൾ അടഞ്ഞ വഴികളിലേക്കാണെത്തുക. കൊണ്ടും കൊടുത്തുമുള്ള മുന്നേറ്റം പുതുവഴികളുടെ തുറവിക്കു കാരണമാകും. എല്ലാവരും സ്വന്തം അണികളോടു മാത്രം ചോദ്യങ്ങളില്ലാതെ സംസാരിക്കുമ്പോൾ രാഷ്ട്രീയമായ വന്ധ്യത ഉണ്ടാകും; പ്രയോജനകരമായി സംസാരിക്കേണ്ടത് എതിർപക്ഷത്തോടാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാവാം ഈ പുസ്തകം അവതരിപ്പിക്കുന്ന ചുമതല ഹരിദാസ് എന്നെ ഏൽപ്പിച്ചത്' എന്നാണ് അവതാരികയുടെ ആദ്യ ഭാഗത്തുതന്നെ സെബാസ്റ്റ്യൻ പോൾ പറയുന്നത്. ആ അവതാരിക തന്നെയാണ് ഈ ഗ്രന്ഥത്തിന്റെ മനോഹാരിത, കരുത്ത് . എന്താണ് ആ പുസ്തകമെന്ന് അത് വായിക്കുമ്പോൾ തിരിച്ചറിയാനാവും.
' സിപിഐ എമ്മിനോട് ശത്രുതാപരമായ എതിർപ്പ് ഹരിദാസിനുണ്ടാകുത് സ്വാഭാവികമാണ്. അതേസമയം ഇന്നത്തെ ഇന്ത്യയിൽ യഥാർത്ഥ പ്രതിപക്ഷമായി വർത്തിക്കുത് ആ പാർട്ടിയാണെ് അദ്ദേഹം പറയാതെ പറയുന്നുണ്ട്. ഔദ്യോഗിക പ്രതിപക്ഷമില്ലാതിരുന്ന ആദ്യ ലോക്സഭയിൽ ആ ഉത്തരവാദിത്വം ഏറ്റെടുത്തത് എ കെ ഗോപാലനായിരുു. അദ്ദേഹത്തോട് അന്നത്തെ പ്രധാനമന്ത്രി പ്രകടിപ്പിച്ച സൗമനസ്യം ഇന്നത്തെ അംഗുലീപരിമിതവും ശിഥിലവുമായ പ്രതിപക്ഷത്തോട് പ്രധാനമന്ത്രി കാണിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. സിപിഐ എമ്മിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ സ്വാഭാവികമായും എകെജി കടന്നുവരും. ഗുരുവായൂർ സത്യഗ്രഹത്തെ മുൻനിർത്തി എകെജിയെ ഇകഴ്ത്തുതിനുവേണ്ടി ഒരു അധ്യായംതന്നെ ഹരിദാസ് എഴുതിയിട്ടുണ്ട് ' എന്നും സെബാസ്റ്റ്യൻ പോൾ അവതാരികയിൽ കുറിക്കുന്നു.
' മാധ്യമ പ്രവർത്തനം ഒരു പൊതുപ്രവർത്തനമാണ് എന്ന് കരുതുന്നയാളാണ് ഞാൻ' എന്നാണ് കെവി എസ് ആ പുസ്തകം സമർപ്പിച്ചുകൊണ്ട് പറയുന്നത്. 'സമൂഹത്തിന് വേണ്ടി ഒരാൾ പ്രവർത്തിക്കുമ്പോഴാണ് എന്തിനെയും സാധകമാക്കുന്നത്. മാധ്യമ രംഗത്തും അങ്ങിനെയാണ് വേണ്ടത്. അങ്ങിനെയൊക്കെ ഇന്ന് സാധ്യമാണോ എന്ന് ചോദിച്ചേക്കാം; ശരിയാണ്, പ്രയാസമുള്ള കാര്യമാണത്. എന്നാൽ സത്യത്തിനൊപ്പം നിൽക്കാനും സത്യത്തിനൊപ്പം നടക്കാനും ശ്രമിച്ചാൽ അത് വലിയതോതിൽ സാധ്യമാവും എന്നതാണ് എന്റെ അനുഭവം' എന്ന് അദ്ദേഹം പായുന്നുണ്ട്. സംഘ പ്രസ്ഥാനങ്ങളുടെ ആചാര്യനായ, ചിന്തകനും പണ്ഡിതനും വാഗ്മിയും സാമൂഹ്യ പരിഷ്കർത്താവായി കാണാക്കപ്പെടേണ്ട വ്യക്തിത്വവുമായ പി പരമേശ്വർജിക്കാണ് ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നത്.
18 ന് ചൊവ്വാഴ്ച, വൈകീട്ട് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പുസ്തകം പ്രകാശനം ചെയ്യുക. ആർഎസ്എസ് പ്രാന്ത സഹകാര്യവാഹും ജന്മഭൂമി പത്രത്തിന്റെ എംഡിയുമായ എം രാധാകൃഷ്ണൻ, ഇടത് നിരീക്ഷകരായ അഡ്വ എ ജയശങ്കർ, ഡോ. സെബാസ്റ്റ്യൻ പോൾ, നാഷണൽ ബുക്ക് ട്രസ്റ്റ് ഭരണ സമിതി അംഗം ഇഎൻ നന്ദകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നിവർ സംസാരിക്കും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍