ദൃശ്യമാദ്ധ്യമ ലോകത്തെ അറിയപ്പെടാത്ത സംഘർഷങ്ങളുടെ കഥയുമായി ജോൺ ബ്രിട്ടാസിന്റെ 'ചില്ലുജാലകക്കൂട്ടിൽ'; മാദ്ധ്യമപ്രവർത്തകരുടെ ജീവിതത്തിന്റെ നേർസാക്ഷ്യമായി കൈരളി ടിവി എംഡിയുടെ നോവൽ
ആവണി ഗോപാൽ
തിരുവനന്തപുരം: ദൃശ്യമാദ്ധ്യമങ്ങളുടെ പുറകിലെ അറിയപ്പെടാത്ത സംഘർഷങ്ങളുടെ കഥയുമായി മാദ്ധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസിന്റെ നോവൽ. 'ചില്ലുജാലകക്കൂട്ടിൽ' എന്ന നോവൽ ഇരുപത്തേഴു കൊല്ലത്തെ തന്റെ മാദ്ധ്യമരംഗത്തെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ജോൺ ബ്രിട്ടാസ് ഒരുക്കിയിരിക്കുന്നത്.
ഇപ്പോൾ കൈരളി ടിവി എംഡിയായ ജോൺ ബ്രിട്ടാസ് മാദ്ധ്യമപ്രവർത്തകൻ, അഭിനേതാവ് എന്നീ മേഖലകളിൽ തന്റെ സാന്നിധ്യം അറിയിച്ചശേഷമാണ് സാഹിത്യരംഗത്തും തന്റേതായ ഇടം ലക്ഷ്യമിടുന്നത്.
ദേശാഭിമാനി ദിനപ്പത്രത്തിന്റെ ഡൽഹി ബ്യൂറോയിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്ന ജോൺ ബ്രിട്ടാസ് രണ്ടായിരത്തിലാണ് ദൃശ്യമാദ്ധ്യമ രംഗത്തേക്കുവരുന്നത്. കൈരളി ടിവി എംഡിയായി പ്രവർത്തിച്ച അദ്ദേഹം ഇടയ്ക്ക് ഏഷ്യാനെറ്റിന്റെ ചാനൽ ഹെഡ്ഡായും പ്രവർത്തിച്ചു. തിരികെ വീണ്ടും കൈരളി ടിവിയിൽ എംഡിയാകുകയും ചെയ്തു. മാദ്ധ്യമരംഗത്തെ തന്റെ അനുഭവങ്ങളാണ് നോവൽ രചിക്കാൻ ബ്രിട്ടാസിനു പ്രേരണയായത്.
ഡിസി മെഗാ ബുക്ക് ഫെയറിന്റെ ഉദ്ഘാടന ചടങ്ങിൽ ജോൺ ബ്രിട്ടാസിന്റെ പുസ്തകം മെഗാതാരം മമ്മൂട്ടി പ്രകാശനം ചെയ്തു. ഏഷ്യാനെറ്റ് ചീഫ് ന്യൂസ് എഡിറ്റർ ടി എൻ ഗോപകുമാർ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
അമൃതാനന്ദമയിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ നൽകുന്ന 'ഹോളിഹെൽ' എന്ന പുസ്തകം രചിച്ച ഗെയ്ൽ ട്രെഡ്വെല്ലുമായുള്ള ജോൺ ബ്രിട്ടാസിന്റെ അഭിമുഖം ഏറെ ചർച്ചയായ ഒന്നാണ്. ന്യൂയോർക്കിൽ ട്രെഡ്വെല്ലിനെ കണ്ടെത്തി അഭിമുഖം നടത്തിയ ജോൺ ബ്രിട്ടാസ് തന്റെ അനുഭവങ്ങൾ നേരത്തെ 'അമൃതാനന്ദമയീമഠം- ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകൾ' എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
അതിനു പിന്നാലെയാണ് നോവൽ രചനയിലേക്കും ബ്രിട്ടാസ് കടന്നത്. 'ചില്ലുജാലകക്കൂട്ടിൽ' ജോൺ ബ്രിട്ടാസ് കടന്നുപോയ ജീവിത പരിസരങ്ങളിൽ നിന്ന് അടർത്തിയെടുത്ത നോവലാണെന്ന് മുഖവുരയിൽ സാഹിത്യകാരൻ എം മുകുന്ദൻ വ്യക്തമാക്കുന്നുണ്ട്. നോവൽ രചയിതാവിന്റെ ഏറ്റവും വലിയ സമ്പത്ത് സ്വന്തം അനുഭവങ്ങളാണ്. അറിയുന്ന, അനുഭവിച്ച ലോകാനുഭവങ്ങളെക്കുറിച്ച എഴുത്തുകാരൻ എഴുതുന്ന നോവലുകളാണ് വീണ്ടും വീണ്ടും വായിക്കപ്പെടുന്നത്. അത്തരത്തിലൊന്നാണ് ചില്ലുജാലകക്കൂട്ടിലെന്ന് എം മുകുന്ദൻ സാക്ഷ്യപ്പെടുത്തുന്നു.
ടിവിയിൽ പരമബോറു പരിപാടികൾ കണ്ട് മനം മടുക്കുന്ന പ്രേക്ഷകർ എപ്പോഴും നിരവധി പരാതികളാണ് ഉയർത്തുന്നത്. എന്നാൽ, അത്തരം പരിപാടികൾ അവതരിപ്പിക്കുന്നതിനു പിന്നിലെ നിരവധി സമ്മർദങ്ങളെക്കുറിച്ച് ആരും ഓർക്കാറില്ല. ആ സമ്മർദങ്ങളെക്കുറിച്ച് അറിയണമെങ്കിൽ ചില്ലുജാലകക്കൂട്ടിൽ വായിച്ചാൽ മതി.
ഓരോ ചാനലിന്റെയും ഓരോ പരിപാടികളുടെയും പ്രേക്ഷകരുടെ എണ്ണം കൂട്ടുന്നതിന് അവതാരകർ കാണിക്കുന്ന പെടാപ്പാടുകളെക്കുറിച്ചും എന്തുകൊണ്ട് അവരെല്ലാം അത്തരത്തിൽ ഒരുശ്രമം നടത്തുന്നുവെന്നതിനെക്കുറിച്ചും നോവൽ വിവരിക്കുന്നുണ്ട്. മനസിൽ സൂക്ഷിക്കുന്ന കലാമൂല്യങ്ങളും സാമൂഹ്യപ്രതിബദ്ധതയുമെല്ലാം മാറ്റിവച്ചു റേറ്റിങ് ഉയർത്താൻ കാട്ടുന്ന ശ്രമത്തിനു പിന്നിലുള്ള കഥകളെക്കുറിച്ചെല്ലാം തന്റെ നോവലിലൂടെ ജോൺ ബ്രിട്ടാസ് വിവരിക്കുന്നുണ്ട്.
സംഘർഷഭരിതമായ മാദ്ധ്യമലോകത്തെയാണ് നവീൻ എന്ന കഥാപാത്രത്തിലൂടെ ജോൺ ബ്രിട്ടാസ് ആസ്വാദകർക്കുമുന്നിൽ എത്തിക്കുന്നത്. പാവപ്പെട്ട കുടുംബത്തിൽ നിന്നെത്തി ഒടുവിൽ ഏഴക്ക ശമ്പളം വാങ്ങുന്ന ദൃശ്യമാദ്ധ്യമരംഗത്തെ രാജാവായി മാറുന്ന ഒരു കഥാപാത്രമാണ് നവീൻ. ദൃശ്യമാദ്ധ്യമ കോർപറേറ്റ് ലോകത്തെ അമ്പരിപ്പിക്കുന്ന രഹസ്യങ്ങളാണ് നോവലിലൂടെ വെളിച്ചത്തുവരുന്നത്. ആദ്യമായാണ് ഒരു മലയാള നോവൽ ഈ വിഷയം കൈകാര്യം ചെയ്യുന്നത് എന്നാണ് എം മുകുന്ദൻ അഭിപ്രായപ്പെട്ടത്.
കോർപ്പറേറ്റ് ഭീമന്മാരുടെ അന്തഃപുര രഹസ്യങ്ങളും പ്രണയിക്കുവാൻ പോലും സമയം കിട്ടാതെ നിരന്തര സംഘർഷങ്ങൾ ഏറ്റുവാങ്ങി പ്രവൃത്തിയെടുക്കുന്ന മാദ്ധ്യമപ്രവർത്തകരുടെ കദനകഥയുമൊക്കെ ബ്രിട്ടാസ് ചില്ലുജാലകക്കൂട്ടിൽ വരച്ചുകാണിക്കുന്നു. സമകാലീന മലയാള നോവലുകളിൽ കാണുന്ന ഭാഷാപരമായ ദുർമേദസ് ഇല്ലെന്നും പരിമിതമായ പദാവലി കൊണ്ട് നിർമ്മിച്ച നോവലാണ് ഇതെന്നും അവതാരികയിൽ എം മുകുന്ദൻ ചൂണ്ടിക്കാട്ടുന്നു.
ജോൺ ബ്രിട്ടാസ് നോവലെഴുതുമെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് ചില്ലുജാലകക്കൂട്ടിൽ പ്രകാശിപ്പിച്ചുകൊണ്ട് നടൻ മമ്മൂട്ടി പറഞ്ഞത്. ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോകളുമായി ബന്ധപ്പെട്ട വിഷയം നോവലിന് തിരഞ്ഞെടുത്തത് നന്നായെന്നും പ്രകാശനവേളയിൽ അദ്ദേഹം പറഞ്ഞിരുന്നു.
കണ്ണൂർ ജില്ലക്കാരനായ ജോൺ ബ്രിട്ടാസ് പയ്യന്നൂർ കോളേജിൽ നിന്ന് ബിരുദവും തൃശൂർ കേരള വർമ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്ന് ആറുവർഷത്തെ ഗവേഷണം പൂർത്തിയാക്കിയ അദ്ദേഹം 1988ലാണ് മാദ്ധ്യമരംഗത്ത് എത്തുന്നത്. കൈരളി-പീപ്പിൾ ചാനലുകളിൽ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജങ്ഷൻ എന്ന പരിപാടി ഏറെ പ്രേക്ഷകരെ ആകർഷിക്കുന്ന ഒന്നാണ്. സംവാദ-അഭിമുഖ പരിപാടികൾക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡുകളുൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്കും ജോൺ ബ്രിട്ടാസ് അർഹനായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍