Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുവൈത്ത് ഇന്ത്യൻ എംബസിയിൽ നിന്ന് ഒഴിവാക്കിയിരുന്ന സംഘടനകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാർഹമെന്ന് ഫിറ കുവൈറ്റ്

കുവൈത്ത് ഇന്ത്യൻ എംബസിയിൽ നിന്ന് ഒഴിവാക്കിയിരുന്ന സംഘടനകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാർഹമെന്ന് ഫിറ കുവൈറ്റ്

സ്വന്തം ലേഖകൻ

കുവൈത്ത് ഇന്ത്യൻ എംബസിയുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്ന അസോസിയേഷനുകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാർഹമെന്ന് ഫിറ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്‌ട്രേഡ് അസോസിയേഷൻസ്) കുവൈറ്റ് .കഴിഞ്ഞ ദിവസങ്ങളിൽഒഴിവാക്കപ്പെട്ടിരുന്ന അസോസിയേഷനുകളുടെ പൊതുവേദിയായ ഫിറ കുവൈറ്റ് പ്രതിനിധികളെ എംബസി അധികൃതർ ഫോണിൽ വിളിച്ചാണ് എംബസിയുമായി തുടർന്ന് സഹകരിക്കണമെന്ന സന്ദേശം നൽകിയത്.

2018 ഏപ്രിൽ മാസം വരെ എംബസിയിൽ രജിസ്റ്റർ ചെയ്തിരുന്ന ചെറുതും വലുതുമായ 350ഓളം സംഘടനകളിൽ , ചില സംഘടനകളെ മാത്രം കാര്യകാരണങ്ങളും മുന്നറിയിപ്പുമില്ലാതെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വിവിധ സംഘടനകൾ നിരവധി പരാതികൾ നൽകിയെങ്കിലും എംബസി അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഒന്നുമുണ്ടായിരുന്നില്ല. വിഷയത്തിൽ സാമൂഹ്യപ്രവർത്തകനും അന്ന് ലോക കേരള സഭയിലെ അംഗവുമായിരുന്ന ബാബു ഫ്രാൻസിസ് ഒഴിവാക്കപ്പെട്ട 30 ഓളം സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഫിറ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്‌ട്രേഡ് അസോസിയേഷൻസ് ) എന്ന പൊതുവേദി രൂപീകരിച്ച് രജിസ്‌ട്രേഷൻ തിരികെ ലഭിക്കുന്നതിനുള്ള പോരാട്ടം തുടങ്ങി. ഇവരുടെ പരാതികൾ വിവിധ സമയങ്ങളിൽ ന്യൂ ഡൽഹിയിൽ നേരിട്ടെത്തി ഇന്ത്യൻ പ്രസിഡന്റ്, ബഹു. പ്രധാനമന്ത്രി, ബഹു.വിദേശകാര്യ വകുപ്പ് മന്ത്രി തുടങ്ങിയ ബന്ധപ്പെട്ട അധികാരികൾക്ക് നൽകുകയും, തുടർന്ന് വീണ്ടും ഡൽഹിയിൽ എത്തി അധികരികളുമായി ചർച്ചകൾ നടത്തിയിട്ടും നടപടി വൈകുകയും, ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടേണ്ടി വരുകയും ചെയ്ത ഘട്ടത്തിൽ ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു മാസങ്ങളായി ഫിറയ്ക്കു വേണ്ടി പോരാട്ടം നടത്തി വന്നിരുന്നത്. ശരദ് പവാർ, ശശി തരൂർ. എൻ കെ പ്രേമചന്ദ്രൻ, ബെന്നി ബഹ്നാൻ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, കെ സുധാകരൻ, ടി.എൻ പ്രതാപൻ, കുമാരി രമ്യ ഹരിദാസ് തുടങ്ങിയ എം പിമാരും വിഷയത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാരിനോട് പ്രവാസി സംഘടനകൾക്ക് അനുകൂല നടപടി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ നൽകിയ കേസ് വൈകുന്നതിനാൽ പ്രസ്തുത വിഷയത്തിൽ 2020 ജൂൺ മാസത്തിൽ വീണ്ടും പ്രശ്‌ന പരിഹാരത്തിനായി വിദേശ കാര്യ സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഈ മാസം ആദ്യം സ്ഥാനപതിയായി ചുമതലയേറ്റ എച്ച്.ഇ. സിബി ജോർജ് അവർകൾ ഒഴിവാക്കിയ സംഘടനകളെല്ലാം വീണ്ടും സഹകരിപ്പിക്കുന്നതിനാവശ്യമായ നടപടികൾ ആരംഭിക്കാൻ നിർദ്ദേശിച്ചിരിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്.

എംബസിയിൽ നിന്ന് സംഘടനകളെ ഒഴിവാക്കിയ നടപടികൾക്കെതിരെ മുഖ്യധാര സംഘടനകൾ പ്രതികരിക്കാത്ത സാഹചര്യത്തിലും നിവേദനങ്ങളും നിയമപോരാട്ടവുമായി ഫിറക്ക് നേതൃത്വം നൽകിയ ബാബു ഫ്രാൻസിസിനെ ഫോണിൽ വിളിച്ച്, എംബസിയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും, സംഘടനകളുടെ രജിസ്‌ട്രേഷൻ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്നുള്ള സന്ദേശം എംബസി നൽകുകയും ചെയ്തിട്ടുള്ളത്. പ്രവാസി സംഘടനകളെ വിവേചനമില്ലാതെ ഒന്നിച്ചു ചേർത്ത് പ്രവാസി സമൂഹത്തെ മുഴുവൻ പരിഗണിച്ചു മുന്നോട്ടു പോകാനുള്ള അംബാസിഡററുടെ നിലപാട് അഭിനന്ദനാർഹമാണെന്നും ഫിറ കൺവീനർ ബാബു ഫ്രാൻസീസും , സെക്രട്ടറി ചാൾസ് പി.ജോർജ്ജും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP