പഞ്ചസാരയും മണ്ണെണ്ണയും കൊണ്ട് മരക്കുറ്റികൾക്ക് തീയിട്ടു തെളിവു നശിപ്പിച്ചിട്ടും ചാരത്തിൽ നിന്നും ഉയർത്തെഴുനേറ്റ കേസ്; 16 വർഷം മുമ്പ് സ്കൂളിൽ നിന്നും 2.88 ലക്ഷത്തിന്റെ മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ വിചാരണ തുടരുന്നു; വിചാരണക്കിടെ ഒന്നാം പ്രതി മരണപ്പെട്ട കേസ് അന്തിമ ഘട്ടത്തിൽ
അഡ്വ. പി. നാഗരാജ്
തിരുവനന്തപുരം: വിതുര തെന്നൂർ ഗവ. ജവഹർ നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്ന സർക്കാർ ഭൂമിയിൽ നിന്നും 16 വർഷങ്ങൾക്ക് മുമ്പ് 2. 88 ലക്ഷം രൂപയുടെ വൃക്ഷങ്ങൾ മുറിച്ചു കടത്തിയ കേസിൽ സാക്ഷികളായ വിതുര എസ് ഐയും സിഐയും സ്കൂൾ അദ്ധ്യാപകരുമടക്കം 9 സാക്ഷികളെ ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടു. സ്കൂൾ അദ്ധ്യാപകരായ സുലഭ കുമാരി , ശാന്തകുമാരി , വിജയകുമാരി , സജയ് കുമാർ , മരം മുറിക്കും വ്യാജ രേഖകൾ തയ്യാറാക്കലിനും ദൃക്സാക്ഷിയായ നെടുമങ്ങാട് മുക്കോലക്കൽ സ്വദേശി ഫെലിക്സ് , മോഷണ തൊണ്ടി മുതലുകളായ ആഞ്ഞിലി മരത്തടികൾ വിലയ്ക്കു വാങ്ങിയ തൊളിക്കോട് സ്വദേശി ജയച്ചന്ദ്രൻ നായർ , തടികൾ കയറ്റിയ ലോറി പിടികൂടുകയും കേസ് രജിസ്റ്റർ ചെയ്യുകയും 4 സീഷർ മഹസറുകൾ തയ്യാറാക്കുകയും ചെയ്ത മുൻ വിതുര മുൻ പൊലീസ് സബ് ഇൻസ്പെക്ടർ ഷിബു , തടികൾ കടത്തിയ ലോറികളും വിതുര , പൊന്മുടി , കഴക്കൂട്ടം തടി മില്ലുകളിൽ നിന്നും പ്രതികളുടെ വീടുകളിൽ നിന്നും തടികൾ വീണ്ടെടുക്കുകയും 7 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പാലോട് മുൻ സർക്കിൾ ഇൻസ്പെക്ടർ എസ്. റെഫീഖ് , സ്കൂൾ അധികൃതരെ പ്രോസിക്യൂട്ട് ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി നൽകിയ ജവഹർ നവോദയ വിദ്യാലയ ഹൈദരാബാദ് റീജിയൻ ഡെപ്യൂട്ടി കമ്മീഷണർ വി. എസ്. ആർ. മൂർത്തി എന്നിവരെയാണ് ഹാജരാക്കേണ്ടത്.
16 വർഷങ്ങൾക്ക് മുമ്പ് 2005 ഒക്ടോബറിൽ സ്കൂൾ പ്രിൻസിപ്പാളും ക്ലാർക്കും തങ്ങളുടെ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് മുൻ പഞ്ചായത്തു പ്രസിഡന്റ് , ടെലികോം മെക്കാനിക്ക് , 2 ജെസിബി ഓപ്പറേറ്റർമാർ , തടി വ്യാപാരി എന്നിവരുമായി ഗൂഢാലോചന നടത്തുകയും വഞ്ചനാപൂർവ്വം സാമ്പത്തിക നേട്ടമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ച് മരം മുറിക്കാൻ പ്രിൻസിപ്പാളിനെ അനുവദിച്ചു കൊണ്ടുള്ള വ്യാജ ഉത്തരവുണ്ടാക്കി പ്രിൻസിപ്പാളിന്റെ ഔദ്യോഗിക കൈവശത്തിലും സൂക്ഷിപ്പിലുമുള്ള തെന്നൂർ വില്ലേജിലെ 2811 നമ്പർ സർവ്വേയിൽ പെട്ട സർക്കാർ ഭൂമിയിൽ നിന്നും അന്നത്തെ 2, 87, 773 ലക്ഷം രൂപയുടെ ആഞ്ഞിലിയടക്കമുള്ള 165 വൃക്ഷങ്ങൾ ജെ സി ബി ഉപയോഗിച്ച് വേരോടെ പിഴുതെടുത്ത് മുറിച്ച് 10 ലോറികളിലായി കടത്തുകയും പഞ്ചസാരയും മണ്ണെണ്ണയും കൊണ്ട് മരക്കുറ്റികൾക്ക് തീയിട്ട് തെളിവു നശിപ്പിക്കുകയും ചെയ്ത് സർക്കാർ പണം അപഹരിച്ചെടുത്ത് സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയെന്ന കേസിന്റെ വിചാരണയാണ് തലസ്ഥാനത്തെ വിജിലൻസ് കോടതി മുമ്പാകെ അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്നത്.
തൊണ്ടി മുതലുകളായ കത്തിയ മരക്കുറ്റി അവശിഷ്ടങ്ങളും പ്രതികൾ കൃത്യത്തിനുപയോഗിച്ച മണ്ണെണ്ണ കന്നാസും പഞ്ചസാര അവശിഷ്ടങ്ങളും ശേഖരിച്ച് 2005 ഒക്ടോബർ 26 ന് തെന്നൂർ വില്ലേജ് അസിസ്റ്റന്റ് തയ്യാറാക്കിയ സ്കൂൾ കോംപൗണ്ടിലെ കൃത്യ സ്ഥല സീൻ മഹസ്സർ വീഡിയോ സി ഡിയായി റെക്കോർഡ് ചെയ്ത് തൊണ്ടി മുതലുകൾക്കും പൊലീസിന്റെ സീഷർ മഹസ്സറിനുമൊപ്പം കോടതിയിൽ ഹാജരാക്കിയെന്ന പ്രത്യേകതയും കേസിനുണ്ട്.
വിതുര ചെറ്റച്ചൽ ഗവ. നവോദയ വിദ്യാലയ പ്രിൻസിപ്പാൾ ആൻഡമാൻ നിക്കോബാർ ദ്വീപിലെ പോർട്ട് ബ്ലെയർ സ്വദേശി ഡോ. കെ. ഹരിദാസ് , സ്കൂളിലെ മുൻ യു.ഡി ക്ലാർക്ക് പുനലൂർ വിളക്കുടി കരിയറ സ്വദേശി പ്രസന്നകുമാർ , നന്ദിയോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പാലോട് നന്ദിയോട് സ്വദേശി പ്രഭു എന്ന പ്രഭാത് കുമാർ , പറണ്ടോട് ടെലഫോൺ എക്സേഞ്ചിലെ മുൻ ടെലിക്കോം മെക്കാനിക്ക് കല്ലറ മിതൃമല സ്വദേശി അംബുജാക്ഷൻ കാണി , ജെ സി ബി ഓപ്പറേറ്റർ തൊളിക്കോട് ചിറ്റുവീട് സ്വദേശി സജികുമാർ , തടി വ്യാപാരി വിതുര സ്വദേശി തുളസീധരൻ , ജെസിബി ഓപ്പറേറ്റർ വിതുര സ്വദേശി രഘു എന്നിവരാണ് മരം മുറിക്കേസിലെ 1 മുതൽ 7 വരെയുള്ള പ്രതികൾ. ഒന്നാം പ്രതിയായ പ്രിൻസിപ്പാൾ വിചാരണക്ക് മുമ്പ് മരണപ്പെട്ടു.
അഴിമതി നിരോധന നിയമത്തിലെ 13 (2), 13 (1) (സി) (യാതൊരു പൊതുതാൽപര്യവുമില്ലാതെ പൊതുസേവകൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തനിക്കോ മൂന്നാം കക്ഷികൾക്കോ അനർഹമായ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുത്ത് സർക്കാരിന് അന്യായ നഷ്ടം വരുത്തൽ) , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 406 (വിശ്വാസ ലംഘനം) , 409 (പൊതുസേവകർ ചെയ്യുന്ന ട്രസ്റ്റ് ലംഘനം) , 379 (മോഷണം) , 201( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കൽ) , 465 (വ്യാജ നിർമ്മാണം) , 468 (ചതിക്കലിനായുള്ള വ്യാജ നിർമ്മാണം) , 471 (വ്യാജ നിർമ്മിതരേഖ അസ്സൽ രേഖ പോലെ ഉപയോഗിക്കൽ) ,120 ബി (ക്രിമിനൽ ഗൂഢാലോചന) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതിൽ പലരും കൂടി ചെയ്യുന്ന കൃത്യങ്ങൾ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്.
സെപ്റ്റംബർ 6 ന് വിചാരണ ആരംഭിച്ച കേസിൽ ഇതിനോടകം 7 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകൾ അക്കമിട്ട് തെളിവിൽ സ്വീകരിക്കുകയും ചെയ്തു. തടി ലോറി കസ്റ്റഡിയിലെടുക്കുമ്പോൾ എസ് ഐക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന വിതുര സിവിൽ പൊലീസ് ഓഫീസർ അഗസ്റ്റിൻ , മരം മുറിച്ച് കടത്തിയതിനും കൃത്യ സ്ഥല മഹസറിനും ദൃക്സാക്ഷികളായ നവോദയ സ്കൂളിലെ സ്റ്റോർ കീപ്പറും ക്ലർക്കുമായ ബേബി , ആനാട് സ്വദേശി മധുസൂധനൻ നായർ , മോഷണ തടികൾ കടത്തിയ 7 ലോറികളുടെ ഉടമകളായ മോഹനൻ , വർഗ്ഗീസ്. വി. ചാക്കോ , നസീം ഗസ് നഫർഖാൻ , ലോറി ഡ്രൈവർ പ്രഭാത് കുമാർ എന്നിവരെയാണ് വിസ്തരിച്ചത്. അനധികൃത മരം മുറിയെ സംബന്ധിച്ച് കൃത്യ സ്ഥല സീൻ മഹസർ തയ്യാറാക്കുകയും വീഡിയോ സി ഡി തയ്യാറാക്കുകയും ചെയ്ത തെന്നൂർ വില്ലേജ് അസിസ്റ്റന്റ് കൃഷ്ണകുമാർ , മരത്തടികൾക്ക് വില നിശ്ചയിച്ച വാല്യുവർ പാലോട് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചർ സതീശൻ , തടികളുടെ ചെക്ക് മെഷർമെന്റ് എടുത്ത പാലോട് ഫോറസ്റ്റ് റെയിഞ്ചാഫീസർ ഷാനവാസ് , സർക്കാർ ഭൂമിയിൽ നിന്ന് മരംമുറിക്കും മുമ്പ് ഫോറസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്ററിൽ നിന്നും മുൻകൂർ അനുമതി വാങ്ങണമെന്നത് തെളിയിക്കുന്നതിനായി തിരുവനന്തപുരം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസി. ഫോറസ്റ്റ് കൺസർവേറ്റർ ജനാർദ്ദനൻ , കൺട്രോളിങ് അഥോറിറ്റിയുടെ അനുമതിയില്ലാതെ സർക്കാർ ഭൂമിയിൽ നിന്ന് പ്രതികൾ മരങ്ങൾ മുറിച്ചു കടത്തിയെന്ന് പൊലീസിൽ പരാതിപ്പെട്ട നെടുമങ്ങാട് അഡീ. തഹസിൽദാർ പി. എൻ. വേണു , വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത വിജിലൻസ് മുൻ ഡിവൈഎസ്പി കെ. മോഹൻകുമാർ , അന്വേഷണ ഉദ്യോഗസ്ഥരും വിജിലൻസ് ഡിവൈഎസ്പിമാരുമായ കെ. ബി. രവി , എം. സെയ്ബുദീൻ , ബി . വർഗ്ഗീസ് , സി. വിനോദ് എന്നിവരെ വരും ദിവസങ്ങളിൽ സാക്ഷികളായി വിസ്തരിക്കും.
2005 ഒക്ടോബർ 18 ന് വിതുര പൊലീസ് തടികൾ ലോഡ് ചെയ്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറി പിടികൂടിയപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്. തടി കയറ്റിയ ലോറി പിടിച്ചെടുത്ത് സി ആർ പി സി സെക്ഷൻ 102 (മോഷണമുതലെന്ന് സംശയിച്ച് വസ്തുക്കൾ പിടിച്ചെടുക്കൽ) പ്രകാരമാണ് വിതുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒക്ടോബർ 20 ന് എ. എസ്. സാ മില്ലിൽ നിന്നും തടികൾ പിടിച്ചെടുത്ത് സീഷർ മഹസറും തയ്യാറാക്കി.
കൃത്യ സ്ഥലം പാലോട് പൊലീസ് സ്റ്റേഷൻ ലോക്കൽ ലിമിറ്റിനകമാകയാൽ കേസ് പാലോട് പൊലീസിന് കൈമാറി. തടിമില്ലുകളിലടക്കം ഒതുക്കം ചെയ്തതും മറ്റിടങ്ങളിൽ മാർവാട് ചെയ്തതുമായ തടികൾ പിടിച്ചെടുത്ത പാലോട് എസ്ഐയും സിഐയും 7 പ്രതികളെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് അന്വേഷിച്ച കേസിൽ അഴിമതി കുറ്റകൃത്യങ്ങൾ കൂടി ഉൾപ്പെട്ടതിനാൽ സൗത്ത് സോൺ ഐ ജി ഡി ജി പി ക്കും വിജിലൻസ് ഡയറക്ടർക്കും റിപ്പോർട്ട് ചെയ്ത് വിജിലൻസ് കേസേറ്റടുക്കുകയായിരുന്നു. 2014 മെയ് 9 നാണ് തിരുവനന്തപുരം പൂജപ്പുര വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് - 1 ഡിവൈഎസ്പി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്