Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

51 അല്ല അതിലും കൂടുതൽ യുവതികൾ ശബരിമല കയറിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന സർക്കാരിന് സുപ്രീംകോടതിയിൽ നൽകിയ പട്ടികയിൽ തെറ്റി; അടിമുടി ആശയക്കുഴപ്പവും അവ്യക്തതയും; വെർച്വൽ ക്യൂ വഴി ദർശനം നടത്തിയ 51 യുവതികളിൽ പലർക്കും പ്രായം 50 നും മുകളിൽ; പട്ടികയിൽ കേരളത്തിൽ നിന്നുള്ള ആരുടെയും പേരില്ലാത്തതും ദുരൂഹത; മുഴുവനും ഇതരസംസ്ഥാനത്ത് നിന്നുള്ള സ്ത്രീകൾ; പൊരുത്തക്കേടുകളെ കോടതിയിൽ ചോദ്യം ചെയ്യാൻ നീക്കം; സർക്കാരിന് വീണ്ടും തലവേദന

51 അല്ല അതിലും കൂടുതൽ യുവതികൾ ശബരിമല കയറിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന സർക്കാരിന് സുപ്രീംകോടതിയിൽ നൽകിയ പട്ടികയിൽ തെറ്റി; അടിമുടി ആശയക്കുഴപ്പവും അവ്യക്തതയും; വെർച്വൽ ക്യൂ വഴി ദർശനം നടത്തിയ 51 യുവതികളിൽ പലർക്കും പ്രായം 50 നും മുകളിൽ; പട്ടികയിൽ കേരളത്തിൽ നിന്നുള്ള ആരുടെയും പേരില്ലാത്തതും ദുരൂഹത; മുഴുവനും ഇതരസംസ്ഥാനത്ത് നിന്നുള്ള സ്ത്രീകൾ;  പൊരുത്തക്കേടുകളെ കോടതിയിൽ ചോദ്യം ചെയ്യാൻ നീക്കം; സർക്കാരിന് വീണ്ടും തലവേദന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ 51 യുവതികൾ എത്തിയെന്ന കാട്ടി സർക്കാർ സുപ്രീംകോടതിയിൽ നൽകിയ പട്ടികയിൽ നിറയെ പൊരുത്തക്കേടുകൾ. ബിന്ദുവും കനകദുർഗയും മല കയറും മുമ്പ് 51 യുവതികൾ കയറിയിട്ടുണ്ടെന്നാണ് സർക്കാർ രേഖാമൂലം കോടതിയിൽ പറഞ്ഞത്. കേരളത്തിൽ നിന്നുള്ള യുവതികൾ ആരും പട്ടികയിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഇതോടെ ഉയർന്നിരുന്നു. വെർച്വൽ ക്യൂ വഴി ദർശനത്തിന് രജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽ നിന്നാണ് പൊലീസ് 50 വയസിൽ താഴെയുള്ളവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഇതര സംസ്ഥാനക്കാരായ സ്ത്രീകളുടെ പേരുമാത്രമാണുള്ളത്.

പട്ടികയിലുള്ള പല സ്ത്രീകൾക്കും 50 വയസിൽ കൂടുതലുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പട്ടികയിലെ ആദ്യ പേര് പത്മാവതി എന്നയാളുടേതാണ്. തിരിച്ചറിയൽ കാർഡായി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡാണ് ഇവർ നൽകിയിരിക്കുന്നത്. പത്മാവതി ദസരി എന്ന ഇവർക്ക് സർക്കാർ പട്ടികയിൽ 48 വയസ് മാത്രമേയുള്ളു. എന്നാൽ വോട്ടേഴ്‌സ് ഐഡിയിൽ 55 വയസാണ് കാണിക്കുന്നത്.. പട്ടികയിൽ രണ്ടാമതുള്ള
ആന്ധ്ര സ്വദേശി സുലോചനയ്ക്ക് 49 വയസാണ് പട്ടികയിൽ കാണുന്നത്. എന്നാൽ ഇവര്ക്ക് 53 വയസുണ്ടെന്നാണ് പറയപ്പെടുന്നത്.

പട്ടികയിലുള്ള 51 പേരിൽ എത്ര പേർ 50 വയസിൽ താഴെയുള്ളവരാണെന്ന് കാര്യം ഇനി വിശദമായി പരിശോധിക്കേണ്ടി വരുന്നത്. കേരളസർക്കാരിന്റെ വെർച്വൽ ക്യൂവിൽ 10നും 50നും ഇടയിൽ പ്രായമുള്ള 7564 യുവതികൾ രജിസ്റ്റർ ചെയ്തിരുന്നു, അതിൽ 51 യുവതികളും മലകയറിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പട്ടികയിലുള്ള അഞ്ചുസ്ത്രീകൾ ഇതിനകം പ്രായം 50 കടന്നതായി വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ചറിയൽ കാർഡിലും ആധാറിലുമൊക്കെ പ്രായം തെറ്റായി രേഖപ്പെടുത്തിയെന്നാണ് ചിലർ പറയുന്നത്. 52 വയസുണ്ടെന്ന് ഗോവ സ്വദേശിനി കമലാവതി മനോഹറും വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ സുപ്രീംകോടതിയിൽ നൽകിയത് ഓൺലൈൻ വഴി വെർച്വൽ ക്യൂ ദർശനത്തിനായി അപേക്ഷിച്ചപ്പോൾ നൽകിയ പട്ടികയാണ്. ഇതുപ്രകാരം ദർശനം നടത്തിയവരുടെ പട്ടിക തരംതിരിച്ച് 50 വയസിൽ താഴെയുള്ളവരുടെ ലിസ്റ്റ് എടുക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ സാധ്യതകൾ ഇങ്ങനെയാണ്:

1. വെർച്വൽ ക്യൂ വഴി അപേക്ഷിച്ചപ്പോൾ വയസ് തെറ്റായി രേഖപ്പെടുത്തി
2. തിരിച്ചറിയൽ കാർഡിൽ വയസ് തെറ്റായി രേഖപ്പെടുത്തി

ഇതിൽ ഏതായാലും സർക്കാർ സുപ്രീം കോടതിയിൽ നൽകിയ പട്ടികയിൽ അപാകതയുണ്ടെന്ന് വ്യക്തമാണ്. കൂടുതൽ സ്ത്രീകൾ ഇക്കാര്യത്തിൽ മുന്നോട്ടുവന്നാൽ സർക്കാരിന് പട്ടിക തിരുത്തി സമർപ്പിക്കേണ്ടി വരും. കോടതിയിൽ നിന്ന് വിമർശനവും നേരിടേണ്ടി വന്നേക്കാം. എന്തടിസ്ഥാനത്തിലാണ് വെർച്വൽ ക്യൂ സംവിധാനത്തെ മാത്രം ആശ്രയിച്ച് പട്ടിക തയ്യാറാക്കിയതെന്ന ചോദ്യം ഉയരാം. എന്നാൽ, ഓൺലൈനിൽ അപേക്ഷകർ നൽകിയ പ്രായപ്രകാരമാണ് പട്ടിക തയ്യാറാക്കിയതെന്ന വാദം സർക്കാരിന് ഉന്നയിക്കാവുന്നതാണ്. എന്നിരുന്നാലും കൃത്യമായ പരിശോധനയില്ലാതെ തിരക്കിട്ട് ഇത്തരമൊരു പട്ടിക എന്തിന് നൽകിയെന്ന ചോദ്യം ബാക്കിയാവുന്നു.

ദർശനം നടത്തിയ യുവതികളുടെ പൂർണവിലാസമടങ്ങിയ പട്ടിക ഉണ്ടെന്നാണ് സർക്കാർ അറിയിച്ചത്. ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിലുള്ളവരിൽ ഏറെയും. ശബരിമല ദർശനം നടത്തിയ കനകദുർഗ, ബിന്ദു എന്നിവർക്ക് സുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. സുരക്ഷ ആവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജി പരിഗണിക്കവേയാണ് സർക്കാർ ദർശനം നടത്തിയവരുടെ പട്ടിക കൈമാറിയത്. യുവതികൾക്ക് യാതൊരുവിധത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നില്ലന്നാണ് സർക്കാർ പറയുന്നത. ,51 യുവതികൾ മലകയറിയെന്ന വിവരം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും സ്ഥിരീകരിച്ചു. ശബരിമലയിലെത്തിയ യുവതികളുടെ പട്ടിക തങ്ങളുടെ കയ്യിലുണ്ടായിരുന്നു. ഇത് കോടതിയിൽ സമർപ്പിക്കു മാത്രമാണ് ചെയ്തത്. ഓൺലൈൻ ബുക്കിങ് വഴിയാണ് ഇവരെത്തിയത്. ഏതാണ്ട് 7564 പേർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 51 പേർ മാത്രമാണ് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബർ 28ന് ശേഷം പ്രായം പരിശോധിക്കുന്ന സംവിധാനം ശബരിമലയിൽ ഇല്ലാത്തതിനാൽ ആരൊക്കെ പ്രവേശിച്ചുവെന്ന് വ്യക്തമല്ലെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

സർക്കാർ കോടതിയിൽ സമർപ്പിച്ച പട്ടികയിൽ പൊരുത്തക്കേടുകൾ വന്നതോടെ ഇത് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരുകൂട്ടം അഭിഭാഷകർ. എത്ര പേർ കയറി എന്നത് തങ്ങളുടെ വിഷയം അല്ലെന്ന് കോടതി ഇന്ന് വാക്കാൽ പരാമർശിച്ചെങ്കിലും കേസ് വന്നാൽ സർക്കാരിന് കോടതിയിൽ മറുപടി പറയേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP