Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കായിക ബലം കൊണ്ട് നിയമത്തെ നേരിടാനാകില്ല; ഇത് ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തി; സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യതയിൽ നിന്ന് പിന്മാറാനാവില്ല; ഫെമിനിസ്റ്റുകൾ യുട്യൂബറെ ആക്ടിവിസ്റ്റുകൾ കായികമായി അക്രമിച്ച കേസിൽ അതിരൂക്ഷ വിമർശനവുമായി കോടതി; ഹൈക്കോടതിയും കനിഞ്ഞില്ലെങ്കിൽ ഭാഗ്യലക്ഷ്മിക്കും ദിയാ സനയ്ക്കും ശ്രീലക്ഷ്മി അറയ്ക്കലിനും ജയിൽവാസം ഉറപ്പായി; വിനയാകുന്നത് അക്രമ വീഡിയോ യൂട്യൂബിൽ ഇട്ടതു തന്നെ

കായിക ബലം കൊണ്ട് നിയമത്തെ നേരിടാനാകില്ല; ഇത് ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തി; സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യതയിൽ നിന്ന് പിന്മാറാനാവില്ല; ഫെമിനിസ്റ്റുകൾ യുട്യൂബറെ ആക്ടിവിസ്റ്റുകൾ കായികമായി അക്രമിച്ച കേസിൽ അതിരൂക്ഷ വിമർശനവുമായി കോടതി; ഹൈക്കോടതിയും കനിഞ്ഞില്ലെങ്കിൽ ഭാഗ്യലക്ഷ്മിക്കും ദിയാ സനയ്ക്കും ശ്രീലക്ഷ്മി അറയ്ക്കലിനും ജയിൽവാസം ഉറപ്പായി; വിനയാകുന്നത് അക്രമ വീഡിയോ യൂട്യൂബിൽ ഇട്ടതു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂട്യൂബ് ചാനലിൽ അശ്ലീല വിഡിയോ ഇട്ട വിജയ് പി.നായരെ കൈകാര്യം ചെയ്തതെന്ന കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയത് അതിരൂക്ഷമായ വിമർശനത്തോടെ. ഇതോടെ ഈ കേസിൽ ഭാഗ്യലക്ഷ്മി ശിക്ഷക്കെപ്പാനുള്ള സാധ്യത കൂടിയെന്നാണ് വിലയിരുത്തൽ. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കൾക്കും കോടതിയുടെ രൂക്ഷ വിമർശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാൻ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികൾ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയിൽ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു. വിജയ് പി നായരെ കൈയേറ്റം ചെയ്ത വീഡിയോ യു ട്യൂബിൽ ഇട്ടതാണ് ഇവർക്ക് കൂടുതൽ പ്രതികൂലമാകുന്നത്. ഈ യൂ ട്യൂബ് കേസിൽ ഭാഗ്യലക്ഷമിക്കും കൂട്ടർക്കും അതിശക്തമായ തെളിവായി മാറും.

മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത സർക്കാർ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കൈയേറ്റം ചെയ്യൽ, മോഷണം തുടങ്ങിയ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്. കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ചപ്പോൾ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. മുൻകൂർ ജാമ്യം അനുവദിക്കുന്നത് ഒരു തെറ്റായ കീഴ്‌വഴക്കമാകും. അത് നിയമം കയ്യിലെടുക്കുന്നനവർക്ക് പ്രചോദനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് എതിർത്തത്. ഈ വിഷയത്തിൽ മന്ത്രിമാർ പോലും ഭാഗ്യലക്ഷ്മിയെ പിന്തുണച്ചിരുന്നു. എന്നാൽ കോടതിയിൽ ജാമ്യത്തെ അനുകൂലിച്ചാൽ അത് തിരിച്ചടിയാകുമെന്ന ഉപദേശമാണ് പ്രോസിക്യൂഷന് കിട്ടിയത്. ഈ സാഹചര്യത്തിലാണ് ജാമ്യത്തെ എതിർത്തത്. അതിശക്തമായ വാദങ്ങളും ഉയർത്ിത.

ഈ വാദമാണ് കോടതി അംഗീകരിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ്. നിലവിൽ ഇതുവരെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലിരുന്നത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കാതിരുന്നത്. നിലവിൽ ജാമ്യാപേക്ഷ തള്ളിയതിനാൽ ഇവർക്ക് ഹൈക്കോടതിയെ സമീപിക്കാനാകും. എന്നാൽ അതുവരെ പൊലീസ് കാത്തിരിക്കുമോയെന്നാണ് അറിയേണ്ടത്. പ്രതികളുടെ ഫോൺ സ്വിച്ച് ഓഫാണ്. അതുകൊണ്ട് തന്നെ ഇവർ ഒളിവിലാണെന്ന നിലപാടിലാണ് സർക്കാർ.

സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ യുട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി.നായരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം സെപ്റ്റംബർ 26ന് കരിഓയിൽ ഒഴിച്ചിരുന്നു. ഗാന്ധാരിയമ്മൻ കോവിലിനടുത്തുള്ള ലോഡ്ജിലെത്തിയാണ് കരിഓയിൽ ഒഴിച്ചത്. മുറിയിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ചെന്നും മുറിയിലെ വസ്തുക്കൾ മോഷ്ടിച്ചെന്നും വിജയ് പി.നായരുടെ പരാതിയിൽ പറയുന്നു. വിജയ് അപമര്യാദയായി പെരുമാറിയെന്നും കയ്യിൽ പിടിച്ചു തിരിച്ചുവെന്നുമാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഇതിനു പുറമേ ഐടി വകുപ്പുകളും വിജയ് പി.നായർക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഫെമിനിസ്റ്റുകളെ മോശമായ രീതിയിൽ ചിത്രീകരിച്ച് വീഡിയോ ഇറക്കിയെന്ന് ആരോപിച്ചാണ് യുട്യൂബറെ ആക്ടിവിസ്റ്റുകൾ കായികമായി അക്രമിത്. യുട്യൂബറെ ആക്രമിക്കുന്ന വീഡിയോ ദിയ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. യുട്യൂബറെ അസഭ്യമായ രീതിയിൽ ഫെമിനിസ്റ്റുകളെ ചിത്രീകരിച്ചതിനുള്ള പ്രതികരണമാണിതെന്ന് ഇവർ പറയുന്നു. ഡോക്ടർ വിജയ് പി നായർ എന്നയാൾ പ്രഥമ വനിതാ കമ്മീഷൻ അധ്യക്ഷ സുഗതകുമാരിയെയും ഡബ്ബിങ്ങ് ആർടിസ്റ്റായ ഭാഗ്യലക്ഷ്മിക്കെതിരെയും മോശമായ രീതിയിൽ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഫെമിസ്റ്റുകൾക്കെതിരെയും ആർക്കും അംഗീകരിക്കാൻ പറ്റാത്ത അശ്ലീല പരാമർശം ഇയാൾ വീഡിയോയിൽ നടത്തിയിരുന്നു.

ഇത് ചോദ്യം ചെയ്യാനെത്തിയ ഭാഗ്യലക്ഷ്മിയും ദിയ സനയും യുട്യൂബറെ കായികമായി കൈകാര്യം ചെയ്യുകയും കരിയോയിൽ തലവഴി ഒഴിക്കുകയുമായിരുന്നു. ഇയാൾക്കെതിരെ രൂക്ഷമായ രീതിയിൽ അസഭ്യവർഷം ഇവർ നടത്തി. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിന് പിന്നാലെയാണ് പുതിയ വിവാദം. വിജയ് പി നായർ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ശ്രീലക്ഷ്മി അറയ്ക്കൽ സംസ്ഥാന വനിതാ കമ്മീഷൻ, സൈബർ സെൽ, വനിതാ ശിശുക്ഷേമവകുപ്പ്, ജെൻഡർ അഡൈ്വസർ എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതിലും കേസെടുത്തു.

എന്നാൽ, പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കായികമായ അക്രമം നടത്തിയതെന്നാണ് ഇവർ വീഡിയോയിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഇനി ആക്രമണം നടത്തിയില്ലെന്ന് കോടതിയിൽ വാദിക്കാനും ആകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP