Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാബരി മസ്ജിദ് തകർത്ത കേസിൽ വിധി പ്രസ്താവം തുടങ്ങി; വിധി പ്രസ്താവിക്കുന്നത് ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജസ്റ്റിസ് എസ് കെ യാദവ്; വായിക്കുന്നത് 2000 പേജുള്ള വിധി; 32 പ്രതികളിൽ 26 പേർ കോടതിയിലെത്തി; വീഡിയോ കോൺഫറൻസിലൂടെ വിധി പ്രസ്താവിക്കുന്നത് കേട്ട് എൽ.കെ. അദ്വാനി, മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് തുടങ്ങിയ പ്രതികൾ; കേസിൽ വിധി വരുന്നത് 28 വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ; കനത്ത സുരക്ഷയിൽ ഉത്തർപ്രദേശ്

ബാബരി മസ്ജിദ് തകർത്ത കേസിൽ വിധി പ്രസ്താവം തുടങ്ങി; വിധി പ്രസ്താവിക്കുന്നത് ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജസ്റ്റിസ് എസ് കെ യാദവ്; വായിക്കുന്നത് 2000 പേജുള്ള വിധി; 32 പ്രതികളിൽ 26 പേർ കോടതിയിലെത്തി; വീഡിയോ കോൺഫറൻസിലൂടെ വിധി പ്രസ്താവിക്കുന്നത് കേട്ട് എൽ.കെ. അദ്വാനി, മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് തുടങ്ങിയ പ്രതികൾ; കേസിൽ വിധി വരുന്നത് 28 വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ; കനത്ത സുരക്ഷയിൽ ഉത്തർപ്രദേശ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യാ രാജ്യത്തിന്റെ മതേതര ചരിത്രത്തിന് കളങ്കമായ ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി പ്രസ്താവം തുടങ്ങി. 1992 ഡിസംബർ ആറിന് അയോധ്യയിൽ കർസേവകർ ബാബരി മസ്ജിദ് തകർത്ത കേസിൽ സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവം തടുങ്ങിയിരിക്കയാണ്. ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജസ്റ്റിസ് എസ് കെ യാദവാണ് വിധി പറയുന്നത്. കോടതി പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിനയ് കത്യാർ, സാക്ഷി മഹാരാജ്, ലല്ലു സിങ് തുടങ്ങി 32 പ്രതികളിൽ 26 പേർ കോടതിയിലെത്തി. പ്രതികളായ എൽ.കെ. അദ്വാനി, മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ്, നൃത്യഗോപാൽ സിങ്, സതീഷ് പ്രഥാൻ എന്നിവർ എത്തിയില്ല. ഇവർ വീഡിയോ കോൺഫറൻസിലൂടെയാണ് വിധി പ്രസ്താവം കേൾക്കുന്നത്. 2000 പേജുള്ള വിധിപ്രസ്താവം ജസ്റ്റിസ് വായിച്ചു തുടഹ്ങിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

ബാബരി മസ്ജിദ് തകർത്ത കേസ് പരിഗണിക്കുന്ന പ്രത്യേക സിബിഐ കോടതി വിചാരണ പൂർത്തിയാക്കി സെപ്റ്റംബർ 30നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിധി പറയാൻ ഓഗസ്റ്റ് 31 വരെയാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് ആദ്യം സമയം നൽകിയിരുന്നത്. എന്നാൽ, സ്പെഷൽ ജഡ്ജി സുരേന്ദ്ര കുമാർ യാദവ് കൂടുതൽ സമയം അനുവദിച്ചുനൽകണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടുകയും വിധിന്യായങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാൻ സുപ്രീംകോടതി ഒരു മാസത്തെ സമയം, അതായത് 2020 സെപ്റ്റംബർ 30 വരെ അനുവദിക്കുകയുമായിരുന്നു.

വിധി പറയുന്ന ദിവസം പള്ളി തകർത്ത പ്രതികളായ മുതിർന്ന ബിജെപി നേതാക്കൾ ഹാജരാകണമെന്ന് വിചാരണ കോടതി നിർദ്ദേശിച്ചിരുന്നു. ഇവരടക്കം 32 പ്രതികൾക്കെതിരെയുള്ള വിചാരണ പ്രത്യേക കോടതി പൂർത്തിയാക്കി. പള്ളി തകർക്കുന്നതിലേക്ക് നയിച്ച കർസേവയുടെ ഗൂഢാലോചനയിൽ അദ്വാനിക്കും ജോഷിക്കും ഉമ ഭാരതിക്കും പങ്കുണ്ടെന്ന് സിബിഐ ബോധിപ്പിച്ചിരുന്നു. 92കാരനായ അദ്വാനി പ്രത്യേക സിബിഐ കോടതിയിൽ കഴിഞ്ഞ ജൂലൈ 24ന് വിഡിയോ കോൺഫറൻസിലൂടെയാണ് മൊഴി നൽകിയത്. 86 കാരനായ ജോഷി അതിന്റെ തലേന്നും മൊഴി നൽകി. തങ്ങൾക്കെതിരെ ചുമത്തിയ കുറ്റം ഇരുവരും നിഷേധിച്ചു. പള്ളി തകർത്തതിന്റെ പേരിൽ തന്നെ ജയിലിലയക്കുകയാണെങ്കിൽ താൻ അനുഗ്രഹിക്കപ്പെട്ടവളാകുമെന്നാണ് ഒന്നാം മോദി സർക്കാറിൽ മന്ത്രിയായിരുന്ന ഉമ ഭാരതി പറഞ്ഞത്.

ദിവസേന വിചാരണ നടത്തി രണ്ടുവർഷത്തിനകം വിധി പറയാൻ 2017 ഏപ്രിലിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നുവെങ്കിലും നിരവധി തവണ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാർ യാദവ് അവധി നീട്ടി വാങ്ങുകയായിരുന്നു. ഒടുവിൽ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിയാണ് സെപ്റ്റംബർ 30. ബാബരി മസ്ജിദ് തകർത്തത് ക്രിമിനൽ കുറ്റമാണെന്ന് കഴിഞ്ഞവർഷം നവംബറിൽ പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ, അതേ സുപ്രീംകോടതി എല്ലാവരെയും അമ്പരപ്പിച്ച് അഞ്ചു നൂറ്റാണ്ട് പഴക്കമുള്ള പള്ളി തകർത്ത സ്ഥലത്ത് രാമക്ഷേത്രമുണ്ടാക്കാൻ തകർക്കുന്നതിൽ പങ്കാളിയായ വിശ്വഹിന്ദു പരിഷത്തിന് തന്നെ സ്ഥലം വിട്ടുകൊടുക്കുന്ന തരത്തിലായിരുന്നു വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി ഭൂമി വിട്ടുകൊടുക്കാൻ ഉത്തരവിട്ട 'രാം ലല്ല വിരാജ്മാൻ' എന്ന കക്ഷിയായി കേസ് നടത്തിയത് വിശ്വ ഹിന്ദു പരിഷത്ത് ആയിരുന്നു. വിധി പറഞ്ഞ ബെഞ്ചിന് നേതൃത്വം നൽകിയ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ മൂന്നുമാസം കൊണ്ട് ബിജെപി സർക്കാർ രാജ്യസഭയിലെത്തിക്കുകയും ചെയ്തു.

1992 ഡിസംബർ ആറിനാണ് കർസേവ പ്രവർത്തകർ ബാബരി മസ്ജിദ് പൊളിച്ചത്. തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. 1992 ഡിസംബർ 16ന് ബാബറി മസ്ജിദ് പൊളിക്കൽ അന്വേഷിക്കാൻ ലിബർഹാൻ കമ്മിഷനെ നിയോഗിച്ചു. 1993 ഒക്ടോബറിലാണ് ഉന്നത ബിജെപി നേതാക്കൾക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കേസെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP