അയർലണ്ടിൽ നിന്നും സ്‌നേഹ സാന്ത്വനമായി ഷെയർ ആൻഡ് കെയർ
ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമ്മകളെ നെഞ്ചിൽ പേറി നടക്കുന്ന പ്രവാസകാലം.
കാതങ്ങൾക്കപ്പുറം നെഞ്ചു പൊള്ളിക്കുന്ന തീഷ്ണജീവിതം തലച്ചുമടാക്കി പരക്കം പതയുമ്പോൾ ഉള്ളിൽ കുളിര് നൽകുന്നത് പിറന്ന മണ്ണിനെക്കുറിച്ചുള്ള ഓർമ്മകളാണ്
ഇടവപ്പാതിയും, തുലാവർഷവും, മകരമഞ്ഞും, കർക്കിടകരാവും,വേലിതലപ്പിലെ മുൾച്ചെടിയും അരയാൽകൊമ്പിൽ കൂവി തോൽപ്പിച്ച കിളിയൊച്ചയും ശ്വാസഗതിയെ ചേർത്തു നിർത്തി മലയാള നാട്ടിൽ നിന്നും ദിക്കുകൾക്കപ്പുറം മഞ്ഞു പെയ്യുന്നു അയർലണ്ടിന്റെ മലമടക്കുകളിലേയ്ക്ക് പറന്നിറങ്ങി.
അയർലണ്ടിലെ തിരക്കു പിടിച്ച ജീവിതത്തിന്റെ ചുഴിയിൽ കറങ്ങുമ്പോഴും പിറന്ന മണ്ണിൽ തങ്ങൾക്കൊപ്പം തോളുരുമ്മി നടന്ന സതീർത്ഥ്യരുടെ വേദന കണ്ടു.അവരുടെ വിതുമ്പൽ കേട്ടു. കൂടെ പിറന്നവരുടെ വഴികളിൽ തളിർമഴയായി പറന്നിറങ്ങാൻ നമ്മൾ വെമ്പൽകൊണ്ടു.അതൊരു കൂട്ടായ്മയായി.രത്‌ന ശൃംഗലപോലെ ഒന്നായി ഷെയർ ആൻഡ് കെയർ എന്ന സന്നദ്ധസംഘടനയായി രൂപപ്പെട്ടു.
അയർലണ്ടിലെ ലിംറിക്ക് കേന്ദ്രമാക്കി ലിംറിക്കിനു ചുറ്റുമുള്ള പ്രദേശങ്ങളായ എന്നിസ്,ലിംറിക്ക് സിറ്റി,കോർബല്ലി,കാസൽട്രോയ്,ന്യൂ പോർട്ട്,കോർണീഷ്,ഡ്യൂറോഡായിൽ,പാട്രിക്‌സ് വെൽ,ക്രും,അടയാർ,ന്യൂകാസിൽ വെസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ കൂട്ടായ്മയായ ഇന്ത്യൻ അസ്സോസിയേഷന്റെ ജീവകാരുണ്യ വിഭാഗമായ ഷെയർ ആൻഡ് കെയർ ജനുവരി 28നാണ് രൂപം കൊണ്ടത്.
സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഓർമ്മകൾ അനുസ്മരിപ്പിക്കുന്ന 2011ലെ കിസ്തുമസ് രാവിൽ ഇവിടുത്തെ കുരുന്നുകൾ കരോളിൽ സമാഹരിച്ച ഒരുപിടി യൂറോയിൽ നിന്നുമാണ് ഷെയർ ആൻഡ് കെയർ അതിന്റെ ജീവകാരുണ്യ പ്രവർത്തന മേഖലയിലേയ്ക്ക് കടക്കുന്നത്.ആ കുരുന്നു കൈകൾ പകർന്നു തന്നെ ദീപശിഖ ഏറ്റുവാങ്ങി,കടലലകൾ താണ്ടി അതിന്റെ പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കഴിഞ്ഞ മൂന്നു വർഷക്കാലമായി സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഷെയർ ആൻഡ് കെയറിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.ലോകത്ത് ദുരിതം അനുഭവിക്കുന്ന അനേകലക്ഷം സഹജീവികളെ ദയാവായ്‌പോടെ കണ്ട് അവരുടെ കഷ്ടപ്പാടുകൾക്ക് ഒരുകൈ സഹായം നൽകുവാൻ മനസ്സു കാണിക്കുന്ന മലയാളി കൂട്ടായ്മയാണ് ഷെയർ ആൻഡ് കെയർ.
ഇന്ത്യയിലും,അയർലണ്ടിലും കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും (പ്രകൃതി ദുരന്തങ്ങളാലും മാരകരോഗങ്ങളാലും ദുരിതമനുഭവിക്കുന്ന ഒട്ടേറെപ്പേർക്ക് ഈ സംഘടന സഹായമെത്തിക്കുന്നുണ്ട്. എകദേശം 93കുടുംബങ്ങൾ ഇന്ന് ഷെയർ ആൻഡ് കെയറിൽ അംഗങ്ങളാണ്. ജാതിമതവ്യത്യാസമില്ലാതെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അംഗങ്ങൾ നൽകുന്ന മാസവരുമാനമാണ് സംഘടനയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ്. കളക്ഷനുവേണ്ടി ഓരോ വീടുകളിലും നിക്ഷേപപെട്ടി ഏല്പിച്ച് മടങ്ങുമ്പോൾ,വീട്ടുകാർ നൽകുന്ന നിക്ഷേപം എത്രയെന്നത് അവരുടെ മാത്രം സ്വകാര്യമായി മാറ്റുന്നു. ഇതുവഴി സംഭാവനയുടെ താരതമ്യ കണക്കുകൾ ഒഴിവാക്കുവാൻ സാധിക്കുന്നു.എന്ത് തന്നെയായാലും എല്ലാ കുടുംബങ്ങളും നിർലോഭം സഹായമെത്തിക്കുമെന്ന് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.
കൽക്കട്ടയിൽ തീപിടുത്തത്തിൽ അനേകം രോഗികളെ രക്ഷിച്ചതിനുശേഷം മരണത്തിനു കീഴടങ്ങിയ രമ്യ,വിനീത എന്നീ നേഴ്‌സുമാർ വാർത്താ മാദ്ധ്യമങ്ങളിൽ ഏറെ വേദനയോടെ നിറഞ്ഞു നിന്നവരായിരുന്നു. അവരുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അവരുടെ കുടുംബത്തിന് സഹായം നൽകിയും ഷെയർ ആൻഡ് കെയർ അതിന്റെ ആദ്യ ജീവകാരുണ്യ പ്രവർത്തനത്തിന് നാന്ദി കുറിച്ചു. ലോകത്തിന്റെ ഏതുകോണിൽ നിന്നായിരുന്നാലും ഏത് ജാതിയിൽപ്പെട്ട,ഏതുമതത്തിൽപ്പെട്ട മനുഷ്യരായിരുന്നാലും അവന്റെ വേദനയിൽ പങ്കുചേരാനും ആകും വിധം സഹായമെത്തിക്കാനും സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്.
ഷെയർ ആൻഡ് കെയറിന്റെ അംഗബലം ഇന്ന് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുന്നു എന്നത് ഏറെ അഭിമാനകരമാണ്. അതിലൂടെ അയർലണ്ടിലെ ഒരു വലിയ മലയാളി സമൂഹം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ഒരു സാമൂഹിക കൂട്ടായ്മയ്ക്ക് അതുവഴി ഷെയർ ആൻഡ് കെയർ മുഖ്യ പങ്കു വഹിക്കുകയും ചെയ്യുന്നു.
'പിച്ചിടല്ലേ പറിച്ചിടല്ലേ
കൊച്ചു പൂവിനെ നോവിച്ചിടല്ലേ' എന്ന് സുഗതകുമാരിയോടൊപ്പം പ്രാർത്ഥിച്ചുപോകും തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിലെ കുട്ടികളുടെ വാർഡ് കാണുമ്പോൾ വേദന തിന്നു ജീവിക്കുന്നു,എപ്പോൾ വേണമെങ്കിലും ഇരുളിലാണ്ടു പോകാവുന്ന ആ നിഷ്‌കളങ്കബാല്യങ്ങളുടെ ജീവിതം പ്രകാശപൂരിതമാക്കണേ എന്ന പ്രാർത്ഥനയോടെ രണ്ട് ഗഡുക്കളായി ഒരു ലക്ഷം രൂപയും അയർലണ്ടിൽ നിന്നും ചികിൽസാർത്ഥം നാട്ടിൽ പോയ ഒരു കുട്ടിക്ക് ചികിൽസാസഹായമായി 1500 യൂറോയും കൊടുക്കുവാൻ കഴിഞ്ഞതിൽ ഷെയർ ആൻഡ് കെയറിലെ എല്ലാ അംഗങ്ങൾക്കും ചാരിതാർത്ഥ്യമുണ്ട്.
160000 പേർ മരണപ്പെടുകയും 1.5 മില്യൻ ആളുകൾ ഭവന രഹിതരാവുകയും ചെയ്ത ഹെയ്റ്റിയിലെ ഭൂകമ്പം..ഒരായുസ്സ് കൊണ്ട് സമ്പാദിച്ചതെല്ലാം ഉടയവരുമെല്ലാം ഒരൊറ്റ നിമിഷംകൊണ്ട് കൺമുന്നിൽ തകർന്ന് വീഴുന്നത് കണ്ട് നിസ്സഹായതയോടെ കരമുയർത്തി ദൈവത്തെ വിളിച്ച് കേഴുന്നവരെ സഹായിക്കാൻ ഷെയർ ആൻഡ് കെയറിനായി. 4750 യൂറോ അവർക്ക് വേണ്ടി കൊടുക്കാൻ ആയതിൽ ആൻഡ് കെയറിന് അങ്ങേയറ്റം കൃതാർത്ഥതയുണ്ട്. അതുപോലെ നേപ്പാൾ ദുരന്തത്തിൽ കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് ഉറ്റവരും ഉടയവരും എല്ലാം നഷ്ടപ്പെട്ട അനാഥരായി തീർന്നുവർക്ക് അവരുടെ ഭാവി ജീവിതത്തിൽ നന്മയുടേയും
പ്രതീക്ഷയുടേയും ഇത്തിരി വെട്ടം നിറയ്ക്കുവാൻ ഷെയർ ആൻഡ് കെയർ സഹായധനമായി നൽകിയ 1300 യൂറോ ഒരു വലിയ തുകയല്ലെന്നറിയാമെങ്കിലുംഎല്ലാം നഷ്ടപ്പെട്ടവനുള്ള ഒരു ചെറു തലോടലായി ഞങ്ങൾ കരുതുന്നു.
ആവശ്യക്കാരനെ സഹായിക്കുന്നത് ദൈവത്തെ സഹായിക്കുന്നതിന് തുല്യമാണ്. പ്രകൃതി മനുഷ്യനുമേൽ സംഹാര താണ്ഡവമാടിയ പ്രകൃതി ദുരന്തങ്ങൾ. ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നടിഞ്ഞ് ഇനി എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരായി തീർന്ന ഫിലിപ്പൈൻസിലെ ഭൂകമ്പ ബാധിതർക്ക് ആശ്വാസം നൽകി അവരുടെ വിശപ്പടക്കാൻ ഞങ്ങളാൽ കഴിയുന്ന സഹായം, ആയിരം യൂറോയായി നൽകാൻ ഷെയർ ആൻഡ് കെയറിന് കഴിഞ്ഞുവെന്നത് ചാരിതാർത്ഥ്യത്തോടെ സ്മരിക്കുന്നു.
അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് ആയിരം യൂറോ വീതം അടിയന്തിര സഹായമായും,ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റിയിൽ നിന്ന് വേർപെട്ട് പോയവരുടെ കുടുംബാംഗങ്ങൾക്ക് ആയിരത്തിയഞ്ഞൂറു യൂറോയും അടിയന്തിര സഹായം നൽകാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.അംഗങ്ങളിൽ നിന്ന് സംഘടന ഇതുവരേയും 25629 യൂറോ സമാഹരിച്ചിട്ടുണ്ട്. ഇതിൽ 20158 യൂറോ ധനസഹായമായി ഇതിനോടകം നൽകി കഴിഞ്ഞു.
മാരക രോഗങ്ങൾക്ക് അടിമകളായി ഭീമമായ ചികിത്സാ ചെലവ് താങ്ങുവാനാകാതെ മരണത്തിന് കീഴടങ്ങുന്ന ജനത ഇന്നേറിക്കൊണ്ടിരിക്കുന്നു.ഇത്തരത്തിലുള്ള രോഗസ്ഥർക്ക് ഷെയർ ആൻഡ് കെയർ അവരുടെ ചികിൽസാ ചെലവിന്റെ ഒരു വിഹിതം നൽകുന്നു. കേരളത്തിൽ മാരകമായ രോഗം ബാധിച്ച രണ്ടുപേർക്ക് മാസത്തിലൊരിക്കൽ പതിനയ്യായിരം രൂപാ വീതം സഹായമെത്തിക്കാനും ഷെയർ ആൻഡ് കെയറിന് കഴിയുന്നു.
നാട്ടിൽ നിന്നും രണ്ട് അധികാരികളുടെ കത്തോടൊപ്പം സർട്ടിഫിക്കറ്റിന്റെ ചികിൽസാ സഹായത്തിനുള്ള അപേക്ഷയും കമ്മിറ്റി പരിഗണിച്ചാണ് സഹായം നൽകിരുന്നത്.ഇത്തരത്തിൽ 37 അപേക്ഷകളിൽ മേൽ ചികിൽസാസഹായം നൽകുവാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ദുരന്തങ്ങളിൽ പെടുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനോടൊപ്പം അവരുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം, മരുന്ന് എന്നിവ യഥാസമയം എത്തിച്ചുകൊടുക്കുന്നതിനും ഈ മഹത് സംഘടന സജീവമായി ഇടപെടുന്നു. ലോകത്ത് ദുരിതമനുഭവിക്കുന്ന ഓരോ മനുഷ്യജീവനും സ്വന്തം കൂടപ്പിറപ്പാണെന്ന് കണ്ട് അവർക്ക് ഇരു കരങ്ങളും നീട്ടി സഹായം എത്തിക്കുവാൻ മനസ്സുകാട്ടുകയും അതിനുവേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്യുന്ന അംഗങ്ങളാണ് ഈ സംഘടനയെ ഇതുവരെ വളർത്തിയത്. സംഘടനയുടെ ശക്തിയും ഓജസ്സുമായി മാറിയിരിക്കുന്നത്. ഇവർ ഷെയർ ആൻഡ് കെയറിന്റെ അഭിമാനഭാജനങ്ങളാണ്.
വരും വർഷങ്ങളിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ പുതിയ തലങ്ങളിലേയ്ക്ക് ഒരു കാൽവെയ്പ് നടത്തുകയാണ് ഷെയർ ആൻഡ് കെയർ.നിർദ്ധനകുടുംബത്തിലെ ഒരു കുട്ടിയുടെ വിദ്യാഭ്യാസ ചുമതല സംഘടന ഏറ്റെടുത്തു കൊണ്ട് അതുവഴി അവനിലൂടെ കുടുംബത്തിന് ഒരു വരുമാന മാർഗ്ഗമുണ്ടാക്കിയെടുക്കുക എന്നത് ലക്ഷ്യമിട്ട് Edu Care'എന്ന പദ്ധതിക്ക് സംഘടന രൂപം നൽകിയിരിക്കുന്നു. ഇതുവഴി നന്മയുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുവാൻ സംഘടന ശ്രമിക്കുന്നു എന്നുള്ളതും ചാരിതാർത്ഥ്യമുള്ള കാര്യമാണ്.
10 യൂറോ വീതം പ്രതിമാസം തരുന്ന 15 അംഗങ്ങൾ അടങ്ങുന്ന ഓരോ ഗ്രൂപ്പുകളായി തിരിച്ച് മാസം 150 യൂറോ സമാഹരിക്കുകയും അങ്ങനെ ഒരു വർഷത്തെ സംഖ്യ ഒരുമിച്ചു കൂട്ടി പഠനസഹായം നടത്തുവാനുള്ള പദ്ധതിയാണ് ഋറൗ രമൃലലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
ജന്മംകൊണ്ട് ഏതൊരാൾക്കും മനുഷ്യനാകാം.എന്നാൽ മനുഷ്യസ്‌നേഹിയാകാൻ കർമ്മംകൊണ്ടു മാത്രമേ കഴിയൂ. ഒന്നു നൂറാക്കുവാൻ മനുഷ്യൻ മത്സരിച്ചുകൊണ്ടിരിക്കുന്ന യാന്ത്രിക ലോകത്താണ് നാം ജീവിക്കുന്നത്. ദയ, കരുണ, സഹജീവി സ്‌നേഹം എന്നിവ വെറും വാക്കുകൾ മാത്രമായിക്കൊണ്ടിരിക്കുന്നു. നിന്നെപോലെ നിന്റെ അയൽക്കാരനെ സ്‌നേഹിക്കുവാനും, സക്കാത്ത് നൽകി ദൈവത്തിലേയ്ക്ക് അടുക്കുവാനും,വേദനിക്കുന്നവർക്കൊപ്പം ദൈവമുണ്ടെന്നും ലോകമതങ്ങൾ മനുഷ്യനെ പലകുറി പഠിപ്പിച്ചു.ആ മതങ്ങളെ നെഞ്ചിലേറ്റി മനുഷ്യൻ വെട്ടിപ്പിടിക്കാൻ പരക്കം പായുന്നു.
ജീവിതത്തിന്റെ ദുരിത കയത്തിൽ ആണ്ടു പോയവർ.. ഇവർക്ക് ഒന്നു കരം നീട്ടി ഒരു സഹായം നൽകുന്നവനാണ് മനുഷ്യ സ്‌നേഹി.. അവനാണ് യോഗി. അവരുടെ കൂട്ടായ്മയാണ് ഷെയർ ആൻഡ് കെയർ.
റിപ്പോർട്ട്: രാജു തുണ്ടത്തിൽ (ഷെയർ ആൻഡ് കെയർ കോ ഓർഡിനേറ്ററായി പ്രവർത്തിക്കുകയാണ് ലേഖകൻ )
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍