Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണയപ്പക തീർക്കാൻ അജിൻ എത്തിയത് എല്ലാ സന്നാഹങ്ങളോടെയും; പെട്രോളിന് പുറമേ കൈയിൽ കരുതിയിരുന്നത് കത്തിയും കയറും ബിയർ കുപ്പിയും ലൈറ്ററും; ചിലങ്ക ജംഗ്ഷനിൽ കാത്തുനിന്നത് പെൺകുട്ടിയെ അപായപ്പെടുത്തണമെന്ന ദൃഢനിശ്ചയത്തോടെ; രണ്ടുകുപ്പി പെട്രോൾ വാങ്ങിയത് വീട്ടിൽ നിന്നും വരുന്ന വഴി പുല്ലാട് നിന്ന്; പട്ടാപ്പകൽ തിരുവല്ലയെ ഞെട്ടിച്ച തീകൊളുത്തലിന്റെ പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രണയപ്പക തീർക്കാൻ അജിൻ എത്തിയത് എല്ലാ സന്നാഹങ്ങളോടെയും; പെട്രോളിന് പുറമേ കൈയിൽ കരുതിയിരുന്നത് കത്തിയും കയറും ബിയർ കുപ്പിയും ലൈറ്ററും; ചിലങ്ക ജംഗ്ഷനിൽ കാത്തുനിന്നത് പെൺകുട്ടിയെ  അപായപ്പെടുത്തണമെന്ന ദൃഢനിശ്ചയത്തോടെ; രണ്ടുകുപ്പി പെട്രോൾ വാങ്ങിയത് വീട്ടിൽ നിന്നും വരുന്ന വഴി പുല്ലാട് നിന്ന്; പട്ടാപ്പകൽ തിരുവല്ലയെ ഞെട്ടിച്ച തീകൊളുത്തലിന്റെ പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രകാശ് ചന്ദ്രശേഖർ

തിരുവല്ല: പ്രേമം നിരസിച്ചതിന് 19- കാരിയെ വകവരുത്താനാിയ അജിൻ എത്തിയത് എല്ലാവിധ തയ്യാറെടുപ്പോടെ. കത്തി ,ബിയർ കുപ്പി ,പെട്രോൾ, കയർ ,ലൈറ്റർ എന്നിവ കൈയിൽ കരുതിയിയിരുന്നതായി തെളിവെടുപ്പിൽ വ്യക്തമായി. ഒരു മാർഗ്ഗം പരാജയപ്പെട്ടാൻ ഉടൻ കൊല നടത്താൻ അടുത്ത വഴി പ്രയോഗിക്കുന്നതിനാണ് ഇയാൾ സർവസന്നാഹവുമായി കൃത്യം നടത്താനെത്തിയതെന്നാണ് പൊലീസ് അനുമാനം.

തിരുവല്ല സിഐ പി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ തെളിവെടുപ്പിലാണ് അജിൻ പെട്രോളിന് പുറമേ കയ്യിൽക്കരുതിയിരുന്ന വസ്തുക്കളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചത്. കയർ കരുതിയത് പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിച്ചാവുന്നതിനായിരുന്നെന്ന് അജിൻ വെളിപ്പെടുത്തിയെങ്കിലും പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ഏതുമാർഗ്ഗത്തിലാണെങ്കിലും പെൺകുട്ടിയെ കൊലപ്പെടുത്തണമെന്ന ഉറച്ച തീരുമാനത്തിലാണ് അജിൻ ചിലങ്ക ജംഗ്ഷനിൽ ഇരയെ കാത്തുനിന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമായിട്ടുള്ളത്.

തിരുവല്ല കോയിപ്പുറം കുമ്പനാട് കടപ്രാ കാരിലിൽ അജിൻ റെജി മാത്യു (18 ) ഇന്ന് രാവിലെ 9 മണിയോടെയാണ് തിരുവല്ല ചുമത്ര സ്വദേശിനിയായ 19 കാരിയെ തിരുവല്ല ചിലങ്ക ജംഗ്ഷനിൽ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയത്തിയത്. നിരവധി പേർ നോക്കി നിൽക്കെയായിരുന്നു തന്റെ ഇഷ്ടം അവഗണിച്ചതിന്റെ പ്രതികാരമായി അജിൻ പെൺകുട്ടിയെ കത്തിക്ക് കൂത്തിയ ശേഷം തലവഴി പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. നില വഷളായതിനാൽ ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം.

പെൺകുട്ടിയെ പച്ചയ്ക്ക് തീ കൊളുത്തിയ ക്രൂരത കണ്ട് ഒരു നിമിഷം ഭയന്ന കാഴ്ചക്കാർ അടുത്ത നിമിഷം ഉണർന്ന് പ്രവർത്തിച്ചതിനാലാണ് അക്രമിയെ കീഴ്പ്പെടുത്താനായും പെൺകുട്ടിയെ ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞതെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. തലയിലേയ്ക്ക് പെട്രോൾ ഒഴിച്ച ശേഷമാണ് തീകൊളുത്തിയതെന്നാണ് പ്രാഥമീകമായി പുറത്തുവന്നിട്ടുള്ള വിവരം.പെൺകുട്ടിയുടെ മുഖവും മുൾപ്പെടെ മുൻ ഭാഗത്താണ് കൂടുതൽ പൊള്ളലേറ്റിട്ടുള്ളതെന്നാണ് രക്ഷാപ്രവർത്തകരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.

അജിൻ വെച്ചുച്ചിറ വിശ്വാബ്രാഹ്മിൺസ് കോളേജിലെ ബി എസ് സി കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. പെൺകുട്ടി നഗരത്തിലെ സ്വാകാര്യ സ്ഥാപനത്തിൽ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സിൽ ചേർന്ന് പഠിച്ചുവരികയായിരുന്നു. പെൺകുട്ടിയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് താൻ എത്തിയതെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ അജിൻ ഉറപ്പിച്ചുപറഞ്ഞതായിട്ടാണ് സൂചന. വരുന്ന വഴി പുല്ലാടു നിന്നും രണ്ട് കുപ്പികൾ നിറയെ പെട്രോൾ വാങ്ങിയാണ് അജിൻ ചിലങ്ക ജംഗ്ഷനിൽ പെൺകുട്ടിയെയും കാത്ത് നിന്നിരുന്നത്. കൈയിൽ കത്തിയും പിടിച്ചായിരുന്നു കാത്തുനിൽപ്പ്.

പെൺകുട്ടിയെ കണ്ടതോടെ അജിൻ പാഞ്ഞടുത്ത് വയറ്റിൽ കുത്തി. ഇതിന് ശേഷമാണ് പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തിയതെന്നാണ് ദൃസാക്ഷികളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. കൃത്യത്തിന് ശേഷം രക്ഷപെടുന്നതിനുള്ള അജിന്റെ നീക്കം നാട്ടുകാരുടെ സമയോജിതമായ ഇടപെടൽകൊണ്ട് വിഫലമാവുകയായിരുന്നു.ബലപ്രയോഗത്തിലൂടെ രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഓടിക്കൂടിയവർ തുണികൊണ്ട് കൈകൾ പിന്നിലേക്കാക്കി ബന്ധിക്കുകയായിരുന്നു. വൈകിട്ട് തെളിവെടുപ്പിന് ശേഷം അജിനെ കോടതിയിൽ ഹാജരാക്കുമെന്ന് സി ഐ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP