Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഹാറിൽ വെച്ച് ഭാര്യയുടെ പ്രണയം കൊടുമ്പിരി കൊണ്ടതോടെ സൻജിത് കേരളത്തിലേക്ക് വന്നു; പൂനം ദേവി കാമുകനുമായി ബന്ധം ഫോണിലൂടെ തുടർന്നു; വീഡിയോ കോളുകൾ പതിവായതോടെ സൻജിത് സംശയാലുമായി; ഫോൺ പരിശോധനയിൽ കള്ളം പൊളിഞ്ഞ പൂനം കൊല്ലാൻ പദ്ധതിയിട്ടു; വേങ്ങരയിലേത് ആസൂത്രിത കൊലപാതകം

ബിഹാറിൽ വെച്ച് ഭാര്യയുടെ പ്രണയം കൊടുമ്പിരി കൊണ്ടതോടെ സൻജിത് കേരളത്തിലേക്ക് വന്നു; പൂനം ദേവി കാമുകനുമായി ബന്ധം ഫോണിലൂടെ തുടർന്നു; വീഡിയോ കോളുകൾ പതിവായതോടെ സൻജിത് സംശയാലുമായി; ഫോൺ പരിശോധനയിൽ കള്ളം പൊളിഞ്ഞ പൂനം കൊല്ലാൻ പദ്ധതിയിട്ടു; വേങ്ങരയിലേത് ആസൂത്രിത കൊലപാതകം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറത്ത് ബീഹാർ സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകം ഭാര്യയൂടെ കൃത്യമായ ആസൂത്രണത്തിലൂടെയെന്ന കണ്ടെത്തൽ. ബീഹാർ വൈശാലി സ്വദേശിയായ സൻജിത് പസ്വാൻ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ ഭർത്താവിനെ കൊലപ്പെടുത്തിയത് ഭാര്യ പൂനം ദേവി (30)യാണെന്ന് വ്യക്തമാകുകയായിരുന്നു. തന്റെ അവിഹിത ബന്ധം ഭർത്താവ് കണ്ടെത്തിയതോടെയാണ് പൂനം കൊലപാതകം ആസൂത്രണം ചെയ്തത്.

കഴിഞ്ഞ ജനുവരി 31 ന് രാത്രിയിൽ കോട്ടക്കൽ റോഡ് യാറം പടിയിലെ പി.കെ ക്വോർട്ടേഴ്‌സിൽ ആണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടർന്നാണ് ഭർത്താവിന്റെ മരണമെന്നാണ് ഇവർ പറഞ്ഞിരുന്നത്. അന്വേഷണത്തിന് ഒടുവിലാണ് ഭാര്യ തന്നെയാണ് കഴുത്തിൽ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായത്. കോട്ടക്കൽ റോഡ് യാറം പടിയിലെ പികെ ക്വാർട്ടേഴ്സിൽ വച്ചാണ് ജനുവരി 31ന് രാത്രിയിൽ കൊലപാതകം നടന്നത്.

സൻജിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതിന് ശേഷം അത് മറയ്ക്കാനുള്ള ശ്രമങ്ങളും ഭാര്യ നടത്തിയിരുന്നു. എന്നാൽ, അതെല്ലാം പൊലീസ് അന്വേഷണത്തിൽ വൃഥാവിലായി. കൊലപാതകത്തിനു പിന്നാലെ വയറു വേദനയെ തുടർന്നാണ് ഭർത്താവിന്റെ മരണമെന്നാണ് പൂനം ദേവി പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന് പിന്നിൽ ഭാര്യ തന്നെയെന്ന് വ്യക്തമയത്. ഭർത്താവിന്റെ കഴുത്തിൽ സാരി മുറുക്കിയാണ് പൂനം ദേവി കൊലപാതകം നടത്തിയെന്നും വ്യക്തമായി.

സൻജിത് പസ്വാന്റെ മരണത്തെ തുടർന്ന് വേങ്ങര പൊലീസ് നേരത്തെ അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പൂനത്തിന്റെ പ്രണയകഥ അടക്കം പൊലീസിന് ലഭ്യമായത്. ബിഹാറിൽ തുടങ്ങിയ പ്രണയകഥയാണ് പലവഴിയിൽ നീണ്ട് കേരളത്തിലെ മലപ്പുറം വേങ്ങരയിൽ കൊലപാതകത്തിൽ എത്തിത്. നേരത്തെ ബിഹാറിൽ വച്ച് ഭാര്യവും കുട്ടികളുമുള്ള ഒരാളുമായി പൂനം ദേവി പ്രണയത്തിലായിരുന്നു എന്നാണ് വിവരം. ഈ പ്രണയം അന്നും വിവാദങ്ങൾക്ക് വഴിവെച്ചു.

പ്രണയം അതിരുവിട്ടതോടെയാണ് ഭാര്യയും അഞ്ച് വയസുകാരനായ മകൻ സച്ചിൻ കുമാറുമായി സൻജിത് പസ്വാൻ രണ്ടുമാസം മുമ്പ് വേങ്ങരയിൽ എത്തിയത്. സ്ഥലം മാറിയാൽ എങ്കിലും ഭാര്യയുടെ പ്രണയത്തിന് അറുതിവരുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, കേരളത്തിൽ എത്തിയതോടെ യുവതിയുടെ പ്രണയം മൊബൈൽഫോണിൽ പൂത്തുലയുകയായിരുന്നു. രഹസ്യ ഫോൺ ഉപയോഗിച്ചായിരുന്നു പൂനം ദേവി കാമുകനുമായുള്ള ബന്ധം തുടർന്നത്.

പതിവില്ലാത്ത വിധത്തിൽ ഭാര്യ വാട്‌സ്ആപ്പിലൂടെയുള്ള വീഡിയോകോളുകളും മറ്റും പതിവായതോടെ സൻജിത്തിൽ വീണ്ടും സംശയങ്ങൾ ഉടലെടുത്തു. തുടർന്നു നടത്തിയ പരിശോധനയിൽ പൂനം ദേവിയും കാമുകനുമായുള്ള ചാറ്റുകളും കോൾ റിക്കോർഡുകളും കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഇയാളെ വകവരുത്താൻ പൂനം തീരുമാനിച്ചതെന്നാണ് വിവരം.

ഇക്കഴിഞ്ഞ ജനുവരി 31ന് രാത്രിയിൽ സൻജിത്ത് ഉറങ്ങുന്ന സമയത്താണ് കൊലപാതകത്തിനായി തിരഞ്ഞെടുത്തത്. സൻജിതിന്റെ കൈ പൂനം ദേവി കൂട്ടിക്കെട്ടുകയും തുടർന്ന് സാരി ഉപയോഗിച്ച് കുരുക്കുണ്ടാക്കി അയാളെ കട്ടിലിൽ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. ശേഷം പ്രതി സാരി കഴുത്തിൽ മുറുക്കി ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന്റെ മരണം ഉറപ്പാക്കിയ ശേഷം പൂനം ദേവി കഴുത്തിലെയും കൈയിലെയും കുരുക്ക് അഴിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് നിലവിളിച്ച് തൊട്ടടുത്ത മുറിയിലുള്ളവരോട് ഭർത്താവിന് സുഖമില്ലെന്ന് അറിയിച്ചു.

ഇവരാണ് സൻജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് സൻജിത്ത് മരണപ്പെട്ടെന്ന് കൂടെയുള്ളവർക്ക് മനസ്സിലായത്. പോസ്റ്റ്‌മോർട്ടത്തിൽ പസ്വാന്റെ ശരീരതത്തിലെ പരിക്കുകൾ വ്യക്തമായതോടെയാണ് ഇതൊരു സാധാരണ മരണമല്ലെന്ന് പൊലീസിന് മനസ്സിലായതും അന്വേഷണം ആരംഭിച്ചതും. റിപ്പോർട്ടിൽ പസ്വാന്റെ മുഖത്തും നെറ്റിയിലും പരിക്കുണ്ടായിരുന്നു. കുരുക്കുമുറുകിയതിനാൽ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചിട്ടുണ്ടായിരുന്നു. ഇക്കാര്യം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് കൂടുതൽ അന്വേഷണവുമായി പൊലീസ് രംഗത്തെത്തിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP