Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അയൽക്കാരനെ പ്രേമിച്ചത് മതവും ജാതിയും വീട്ടുകാരേയും പിണക്കി; സ്വപ്‌നങ്ങളുമായി കാമുകനൊപ്പം ഇറങ്ങി പോയ പ്രിയങ്കയുടെ പ്രതീക്ഷ തെറ്റിച്ചത് ഭർത്താവിന്റെ അമിത മദ്യപാനം; സ്ത്രീധനത്തിന് വേണ്ടി കാലു തല്ലിയൊടിച്ചപ്പോഴും വേദന ഉള്ളിലമർത്തി; അമ്മയാകാനുള്ള മോഹത്തെ അബോർഷൻ തകർത്തപ്പോൾ ഒറ്റപ്പെടൽ പൂർണ്ണമായി; ചവറയെ കരയിച്ച് പ്രിയങ്കയുടെ ആത്മഹത്യ; നാട്ടുകാരുടെ മൊഴിയിൽ സജു അഴിക്കുള്ളിലായത് ഇങ്ങനെ

അയൽക്കാരനെ പ്രേമിച്ചത് മതവും ജാതിയും വീട്ടുകാരേയും പിണക്കി; സ്വപ്‌നങ്ങളുമായി കാമുകനൊപ്പം ഇറങ്ങി പോയ പ്രിയങ്കയുടെ പ്രതീക്ഷ തെറ്റിച്ചത് ഭർത്താവിന്റെ അമിത മദ്യപാനം; സ്ത്രീധനത്തിന് വേണ്ടി കാലു തല്ലിയൊടിച്ചപ്പോഴും വേദന ഉള്ളിലമർത്തി; അമ്മയാകാനുള്ള മോഹത്തെ അബോർഷൻ തകർത്തപ്പോൾ ഒറ്റപ്പെടൽ പൂർണ്ണമായി; ചവറയെ കരയിച്ച് പ്രിയങ്കയുടെ ആത്മഹത്യ; നാട്ടുകാരുടെ മൊഴിയിൽ സജു അഴിക്കുള്ളിലായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഭർതൃഗൃഹത്തിൽ അദ്ധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ചതിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത തന്നെ. പ്രണയ ജീവിതം നരക തുല്യമായപ്പോഴാണ് ചവറ തെക്കുംഭാഗം മാലിഭാഗത്ത് സജു ഭവനിൽ പ്രിയങ്ക (23) ആത്മഹത്യ ചെയ്തത്. അദ്ധ്യാപികയുടെ ഭർത്താവ് ചവറ തെക്കുംഭാഗം മാലിഭാഗത്ത് സജു ഭവനിൽ സജു(27)വിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വീടിന് സമീപത്തുതന്നെയുള്ള സജുവുമായി വർഷങ്ങളായി അടുപ്പത്തിലായിരുന്നു. വീട്ടിലറിഞ്ഞപ്പോൾ മതം തടസമായി. ഒടുവിൽ പ്രിയങ്ക 2017 ഏപ്രിൽ ആറിന് രാത്രി സജുവിനൊപ്പം ഇറങ്ങിപോയി. ഇവിടെയാണ് പ്രിയങ്കയ്ക്ക് പിഴച്ചത്. പതിനഞ്ചു ദിവസം മറ്റൊരു നാട്ടിൽ ഒളിച്ചു താമസിച്ചു. നാണക്കേടും വിഷമവും സഹിക്കാനാവാതെ പ്രിയങ്കയുടെ മാതാപിതാക്കൾ തങ്ങളുടെ വസ്തുവും വീടും വിറ്റ് വാക്കനാട് സ്ഥലം വാങ്ങി താമസവും മാറി. ഇടയ്ക്കിടെ പ്രിയങ്ക അമ്മ ശശികലാദേവിയെ ഫോൺ ചെയ്തുതുടങ്ങി. മാതൃവാത്സല്യത്തിന് മുന്നിൽ എതിർപ്പുകൾ അകന്നുവന്നതാണ്. പ്രിയങ്ക ഗർഭിണി ആയതോടെ ഫോൺവിളി കൂടുകയും ചെയ്തു.

വീട്ടിലെ പീഡനങ്ങൾ അപ്പോഴൊക്കെ അവൾ അമ്മയോട് ചെറുതായി സൂചിപ്പിക്കുകയും ചെയ്തു. മനസ്സിന്റെയും ശരീരത്തിന്റെയും വിഷമങ്ങൾ അബോർഷനിലെത്തി. പിന്നീട് തീർത്തും ബുദ്ധിമുട്ടിലേക്ക് മാറുകയായിരുന്നു. ബി.എഡ് പാസായതിനാൽ ശാസ്താംകോട്ടയിലെ സ്വകാര്യ സ്‌കൂളിൽ പ്രിയങ്ക അദ്ധ്യാപികയായി ജോലിക്ക് കയറി. ശമ്പളത്തെക്കാൾ രാവിലെ മുതൽ വൈകിട്ടുവരെയുള്ള സമയം തള്ളാനൊരു ആശ്വാസമായാണ് ജോലിയെ പ്രിയങ്ക കണ്ടത്. സ്‌കൂളിൽ നിന്നുവന്നാലും ജോലിക്ക് കുറവില്ല. ഭർത്താവിന്റെ മാതാപിതാക്കളെയും സംരക്ഷിക്കേണ്ടതുണ്ട്.

മദ്യ ലഹരിയിലെത്തുന്ന സജുവിന്റെ കൊടിയ മർദ്ദനങ്ങൾ പ്രിയങ്കയെ തളർത്തി. സ്ത്രീധനം വേണമെന്ന് പറഞ്ഞായിരുന്നു തല്ല്. അടികൊണ്ട് കരയുമ്പോൾ ആശ്വസിപ്പിക്കാൻ പോലും ആരും ഉണ്ടായില്ല. അയൽക്കാരും ഇടപെട്ടില്ല. പ്രിയങ്കയുടെ വീട്ടുകാർ ഇതൊക്കെ അറിയുന്നുണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പ് വഴക്കുകൂടി സജു തള്ളിയിട്ടപ്പോൾ പ്രിയങ്കയുടെ കാലിന് പൊട്ടലേറ്റിരുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങി വീട്ടിലെത്തിയപ്പോഴും പീഡനങ്ങൾക്ക് കുറവുണ്ടായില്ല. ഒടുവിൽ അവൾ മരണത്തെ തെരഞ്ഞെടുത്തു.

മരണത്തിലെ ദുരൂഹത ആദ്യദിനത്തിൽത്തന്നെ ബോദ്ധ്യപ്പെട്ടതിനാൽ സജുവിനെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്യുകയും ഇന്നലെ കോടതി റിമാൻഡ് ചെയ്യുകയുമുണ്ടായി. ഈ ആഴ്ച സജുവിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP