Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പഠനാവശ്യത്തിന് അച്ഛനിൽ മൊബൈൽ വാങ്ങി; എഫ് ബി അക്കൗണ്ടിൽ ചാറ്റ് തുടങ്ങി; റൂട്ട് മാപ്പ് കിട്ടിയപ്പോൾ അതിരാവിലെ ഇറങ്ങി കാമുകന്റെ വീട്ടിലെത്തി; അച്ഛനും അമ്മയും ഉണർന്ന് എഴുന്നേറ്റപ്പോൾ പൊലീസ് പരാതിയായി; പൂവൻവിളയിലെ പീഡകനും അഴിക്കുള്ളിൽ; അയൽവാസിയായ വൃദ്ധനും മറ്റൊരു യുവാവും ചതിയിൽ വീഴ്‌ത്തിയ പത്താംക്ലാസുകാരി വീണ്ടും ഇരയായപ്പോൾ

പഠനാവശ്യത്തിന് അച്ഛനിൽ മൊബൈൽ വാങ്ങി; എഫ് ബി അക്കൗണ്ടിൽ ചാറ്റ് തുടങ്ങി; റൂട്ട് മാപ്പ് കിട്ടിയപ്പോൾ അതിരാവിലെ ഇറങ്ങി കാമുകന്റെ വീട്ടിലെത്തി; അച്ഛനും അമ്മയും ഉണർന്ന് എഴുന്നേറ്റപ്പോൾ പൊലീസ് പരാതിയായി; പൂവൻവിളയിലെ പീഡകനും അഴിക്കുള്ളിൽ; അയൽവാസിയായ വൃദ്ധനും മറ്റൊരു യുവാവും ചതിയിൽ വീഴ്‌ത്തിയ പത്താംക്ലാസുകാരി വീണ്ടും ഇരയായപ്പോൾ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: അച്ഛന്റെ സ്മാർട്ട് ഫോൺ എടുത്ത് മകൾ ഫെയ്സ് ബുക്ക് അക്കൗണ്ട് തുടങ്ങി. സോഷ്യൽ മീഡിയയിൽ എത്തിയപ്പോൽ കിട്ടിയ സ്വീകാര്യത മനസിലാക്കി എല്ലാ ഫ്രണ്ട്സ് റിക്യൂസ്റ്റും അംഗീകരിച്ചു. ഫെയ്സ് ബുക്കിൽ സൗഹൃദവലയിൽപ്പെട്ട 15 കാരിയെ പിന്നീട് മെസഞ്ചർ വഴി വശീകരിച്ച് ആൾ താമസമില്ലാത്ത വീട്ടലെത്തിച്ച ശേഷം പീഡിപ്പിച്ച യുവാവിനെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

മാറനല്ലൂർ ചെറുത്തല കുളത്തിൻകര വീട്ടിൽ നിന്നു വെള്ളായണി ചാത്ര ബൻസി വില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന രാജേഷ്(35)നെ മാറനല്ലൂർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. അനുവെന്നു വിളിക്കുന്ന രാജേഷിനെയാണ് വെള്ളയാണിയിൽ പ്രതി ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് രാത്രിയിൽ വീടു വളഞ്ഞ് മാറനല്ലൂർ പൊലീസ് അറസ്ററു ചെയ്തത്.

കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

പത്താം ക്ലാസ് കാരി ഓൺ ലൈൻ നോട്ടിനും പഠനത്തിനുമായി ഇടയ്ക്കിടെ അച്ഛന്റെ ഫോൺ എടുക്കുമായിരുന്നു. എന്നാൽ സ്മാർട്ട് ഫോണിന്റെ മറ്റു സാങ്കേതിക വശങ്ങളൊന്നും പരിചയിമില്ലാതിരുന്ന വീട്ടൂകാർ അറിയാത പെൺകുട്ടി ഫെയ്സ് ബുക്ക് അക്കൗണ്ട് തുടങ്ങി. പ്രതി ആദ്യം ഫ്രണ്ട്സ് റിക്യൂസ്റ്റ് അയക്കുകയും പിന്നീട് മെസഞ്ചർ വഴി കുട്ടിയുമായി സൗഹൃദത്തിലാവുകയും ചെയ്തു. സൗഹൃദത്തെ പ്രണയ വലയിൽ കുടുക്കിയ പ്രതി പെൺകുട്ടിക്ക് വിവാഹ വാഗ്ദാനവും നല്കി.

ഇതിന് ശേഷം തുടർച്ചയായി പെൺകുട്ടിയെ ആളൊഴിഞ്ഞ ഇയാളുടെ തന്നെ മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുന്നാവൂർ പൂവൻ വിളയിലെ വീട്ടിലെത്തിക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ടു ദിവസം മുൻപ് റൂട്ട് മാപ്പ് ഉൾപ്പെടെ മെസഞ്ചർ വഴി പെൺകുട്ടിക്ക് അയച്ചു കൊടുത്തിട്ട് ആളൊഴിഞ്ഞ വീട്ടിൽ എത്താൻ ആവിശ്യപ്പെടുകയായിരുന്നു. ഒരു ദിവസം മുൻപേ പ്രതി ഈ വീട്ടിൽ എത്തി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

വ്യാഴാഴ്ച രാവിലെ 6.30 ന് വീട്ടുകാർ ഉണരും മുൻപും തന്നെ പെൺകുട്ടി വീട് വിട്ടിറങ്ങി യുവാവിന്റെ ആൾ താമസമില്ലാത്ത വീട്ടിൽ എത്തുകയായിരുന്നു. അവിടെ വെച്ച് പ്രതി പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു. ഇതിനിടെ മകളെ കാണാനില്ലന്ന പരാതിയുമായി രക്ഷിതാക്കൾ മാറനല്ലൂർ പൊലീസ സ്റ്റേഷനിൽ എത്തി പരാതി നല്കി. പരാതി പ്രകാരം സി ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലസ് സംഘം രക്ഷിതാക്കളുടെ മൊബൈൽ പരിശോധിച്ചപ്പോൾ തന്നെ പെൺ കുട്ടി പുന്നാവൂരിൽ ഉണ്ടെന്ന് മനസിലായി.

തുടർന്ന് പൊലീസ് എത്തി പെൺകുട്ടിയെ കണ്ടെത്തിയെങ്കിലും പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം രാത്രി പ്രതി വെള്ളയാണിയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് വീടു വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.അവിവാഹിതനായ പ്രതി സ്വകാര്യ ട്രാവൽ ഏജൻസിയിൽ ഡ്രൈവറാണ്. കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പെൺ കുട്ടിക്ക് നേരെ നേരത്തയും ലൈംഗികാതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. വീട്ടിനടുത്തുള്ള വൃദ്ധൻ കുട്ടിയെ ചൂക്ഷണം ചെയ്തതിന് പോക്സോ കേസ് പ്രകാരം വൃദ്ധനും നേരത്തെ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ മൊബൈൽ വഴി ബന്ധം സ്ഥാപിച്ച് ഒരു യുവാവും ചതിയിൽപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP