ഒരു പേപ്പർ കൊടുത്തുവിടുന്നു; അടുത്ത ദിവസം റെഡ്ക്രസന്റിന്റെ ആൾക്കാർ മുഖ്യമന്ത്രിയെ കാണാനായി എത്തും; ധാരണാപത്രം അടിയന്തരമായി തയാറാക്കണമെന്ന കുറിപ്പുമായി കള്ളക്കളിക്ക് തുടക്കം; ഒറ്റ ദിവസം കൊണ്ട് കഴിയില്ലെന്ന് മറുപടി നൽകിയപ്പോൾ പറ്റില്ലെന്ന അന്ത്യശാസനം; പിന്നെ ശരവേഗത്തിൽ എല്ലാം റെഡ്ഡി; ശിവശങ്കറിനെ അനുസരിക്കുക മാത്രമേ ചെയ്തുള്ളൂവെന്ന നിലപാടിൽ യുവി ജോസും; ലൈഫ് മിഷനിൽ സർവ്വവും ശിവശങ്കര മയം; സ്വപ്നയും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയും പ്രതികളാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : ലൈഫ് മിഷന്റെ വിവാദ ഇടപാടുകളിൽ ഫയൽനീക്കം ദ്രുതഗതിയിലാക്കിയതിനും റെഡ്ക്രസന്റുമായി ധാരണയിൽ എത്തിയതിനും പിന്നിലെ മുഖ്യആസൂത്രകൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരനാണെന്നു സിബിഐയുടെ പ്രാഥമിക വിലയിരുത്തൽ. ചരടുവലിച്ചതു പ്രിൻസിപ്പൽ സെക്രട്ടറി, ലൈഫ് മിഷൻ മേധാവി പദവികൾ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ശിവശങ്കറും ലൈഫ് മിഷൻ കേസിൽ പ്രതിയാകും. സ്വപ്നാ സുരേഷും സന്ദീപ് നായരും പ്രതികളാകാനും സാധ്യതയുണ്ട്. നിലവിൽ വിദേശ ഫണ്ടുമായി ബന്ധപ്പെട്ട കേസാണ് സിബിഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തെളിവുകൾ അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്നതിനാൽ അഴിമതിയിലും ്അന്വേഷണം സജീവമാക്കും.
ഒറ്റ ദിവസംകൊണ്ടു റെഡ്ക്രസന്റുമായുള്ള ധാരണാപത്രം ഒപ്പിട്ടതു ശിവശങ്കരന്റെ സ്വാധീനത്തിന് ഉദാഹരണമാണെന്നു സിബിഐ. വിലയിരുത്തുന്നു. ഇതിനു നിയമ, തദ്ദേശഭരണ വകുപ്പുകൾ ശിവശങ്കരന്റെ നിർദ്ദേശങ്ങൾക്ക് വഴങ്ങി. പഴുതടച്ച അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലും ശിവശങ്കരിന്റെ ഓഫീസിലും സിബിഐ. പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. എൻ.ഐ.എ. പിടിച്ചെടുത്ത അദ്ദേഹത്തിന്റെ ലാപ്പ്ടോപ്പിലെ വിവരങ്ങളും ശേഖരിക്കും. ലൈഫ് മിഷൻ എക്സിക്യൂട്ടീവ് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള ഇടപാടുകൾക്ക് നേതൃത്വം വഹിച്ചതു ശിവശങ്കരനായിരുന്നു.
ഏറ്റവുമൊടുവിൽ ലൈഫ് മിഷൻ സിഇഒ. ആയ യു.വി. ജോസും ശിവശങ്കരന്റെ നിർദ്ദേശാനുസരണം ധാരണാപത്രം ഒപ്പിടുകയായിരുന്നു. ശിവശങ്കരന്റെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായ സ്വപ്ന സുരേഷുമായി ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും സിബിഐ. പരിശോധിക്കും. ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ ഒരു അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ പങ്കും അന്വേഷിക്കുമെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു..
2018ലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ ദുബായ് സന്ദർശനത്തിനിടെയാണു സ്വപ്ന സുരേഷിന്റെ സഹായത്തോടെ ശിവശങ്കർ റെഡ്ക്രസന്റുമായി ബന്ധപ്പെടുന്നത്. പക്ഷേ, ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിൽ റെഡ്ക്രസന്റ് ഇടപാടിലും കമ്മിഷൻ വാങ്ങിയതിലും ശിവശങ്കറിനു ബന്ധമില്ലെന്നു സ്വപ്ന വ്യക്തമാക്കിയിരുന്നു. എന്നാൽ സിബിഐ. ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല. അതിനാൽ സ്വപ്ന സുരേഷും ശിവശങ്കരനും ലൈഫ് മിഷൻ കേസിൽ പ്രതികളായേക്കുമെന്നാണു സൂചനയെന്നും മംഗളം വാർത്തയിൽ വിശദീകരിക്കുന്നു. എസ് നാരായണനാണ് ഈ വാർത്ത നൽകുന്നത്.
ശിവശങ്കരൻ പറയുന്നത് അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് ലൈഫ് മിഷൻ സിഇഒ: യു.വി. ജോസിന്റെ പക്ഷം. ധാരണാപത്രം ഒപ്പിടുന്നതിനുമുമ്പ് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടാത്തത് ഇക്കാര്യത്തിൽ പണം നേരിട്ട് കൈപ്പറ്റാത്തതുകൊണ്ടാണെന്നും യു.എ.ഇ. സർക്കാർ ഫ്ളാറ്റുകൾ നിർമ്മിച്ചുനൽകാമെന്നു സമ്മതിച്ചതിനാലുമാണ്. കേരളത്തിലെ ഏതെങ്കിലും ജില്ലയിൽ 20 കോടി രൂപയുടെ ഫൽറ്റ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുത്തുകൊടുക്കുക എന്ന ദൗത്യം മാത്രമാണ് തനിക്കുണ്ടായിരുന്നത്. അതിന്റെ രൂപരേഖ തയാറാക്കാനുള്ള അനുമതി മാത്രമാണ് ലഭിച്ചത്. ബാക്കി കാര്യങ്ങളെല്ലാം നിശ്ചയിച്ചത് പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ശിവശങ്കരനാണെന്നാണു ജോസിന്റെ നിലപാട്. ഇത് ശിവശങ്കറിനെ കൂടുതൽ കുരുക്കിലാകും.
ഇക്കാര്യങ്ങൾ സിബിഐ. പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കും. ഒപ്പം ശിവശങ്കരനു ചോദ്യം ചെയ്യലിനു ഹാജരാകാൻ ഉടൻ നോട്ടീസും നൽകും. എൻ.ഐ.എ., ഇ.ഡി. എന്നീ അന്വേഷണ ഏജൻസികൾക്കു നൽകിയ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും സാധ്യതയുണ്ട്. വിജിലൻസ് പ്രാഥമികാന്വേഷണത്തിനു ശേഖരിച്ച നാലു ഫയലുകൾ ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് സിബിഐ. കത്ത് നൽകുമെന്നും വാർത്ത പറയുന്നു.
ശിവശങ്കറിന്റെ നിർദ്ദേശവും മംഗളം വാർത്തയായി നൽകുന്നുണ്ട്, ലൈഫ് മിഷൻ ഇടപാട് എം. ശിവശങ്കരൻ നേരിട്ട് തന്നെയായിരുന്നുവെന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രമാണിതെന്നാണ് വാർത്ത. 'ഒരു പേപ്പർ കൊടുത്തുവിടുന്നു, അടുത്ത ദിവസം റെഡ്ക്രസന്റിന്റെ ആൾക്കാർ മുഖ്യമന്ത്രിയെ കാണാനായി എത്തും. ധാരണാപത്രം അടിയന്തരമായി തയാറാക്കണം'ശിവശങ്കരൻ തദ്ദേശഭരണവകുപ്പ് ഉന്നതർക്കു നൽകിയ നിർദ്ദേശം ഇങ്ങനെയായിരുന്നു.
ഇതിനായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ കുറിപ്പുംനൽകി. ഒറ്റദിവസംകൊണ്ട് ധാരണാപത്രം തയാറാക്കാനാകില്ലെന്നും നിയമവകുപ്പിന് അയയ്ക്കണമെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. പക്ഷേ, ശിവശങ്കർ തൃപ്തനായില്ല. നിയമവകുപ്പിന് അയച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ ധാരണാപത്രം തയാറാക്കണമെന്നായിരുന്നു അന്ത്യശാസനം. തുടർന്നു ശരവേഗത്തിൽ ധാരണാപത്രം തയാറാക്കി ശിവശങ്കരനു മുന്നിൽ എത്തിക്കുകയായിരുന്നു. ഇതാണ് ഒപ്പിട്ടത്. വടക്കാഞ്ചേരിയിലെ ഫ്ളാറ്റുകളുടെ നിർമ്മാണച്ചുമതല യുണിടാക്കിന് നൽകിയതുമായി ബന്ധപ്പെട്ട് സിബിഐ കണ്ടെടുത്തത് മൂന്ന് നിർണായക കത്തിടപാടുകൾ പുറത്തു വന്നിട്ടുണ്ട്. ഹാബിറ്റാറ്റിനെ ഒഴിവാക്കി യുണിടാക്കിന് നിർമ്മാണച്ചുമതല നൽകിയത് റെഡ് ക്രസന്റ് അറിയാതെയാണെന്നാണ് ഈ രേഖകൾ വ്യക്തമാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട മൂന്ന് കത്തിടപാടുകളിൽ നിന്നാണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തിൽ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.
യു.എ.ഇയിലെ സ്പോൺസർ 15 കോടി രൂപ നൽകുമെന്നും ഈ പണത്തിന് നിർമ്മിക്കാൻ പറ്റുന്ന വീടഡുകളുടെ പ്രാൻ സമർപ്പിക്കണമെന്നും കാണിച്ച് ഹാബിറ്റാറ്റിന് കത്താണ് ഒന്നാമത്തെ രേഖ. കോൺഫിഡൻഷ്യൽ എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഈ കത്ത് 2019 ഏപിൽ 30നാണ് ഹാബിറ്റാറ്റിന് നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഏജൻസിയായ ലൈഫ് മിഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും കത്തിലുണ്ട്. ഹാബിറ്റാറ്റ് സമർപ്പിച്ച എസ്റ്റിമേറ്റ് തുക 27.5 കോടിയാണെന്നും അതു തിരുത്തി 15 കോടിയുടെ പുതിയ എസ്റ്റിമേറ്റ് നൽകണമെന്നും ആവശ്യപ്പെടുന്നതാണ് രണ്ടാമത്തെ കത്ത്. 2019 ഓഗസ്റ്റ് 18നാണ് ഈ കത്ത് അയച്ചിരിക്കുന്നത്.
അതേസമയം തുടക്കത്തിൽ പരിഗണിച്ചിരുന്ന ഹാബിറ്റാറ്റിനെ ഒഴിവാക്കി യുണിടാക് വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. യുണിടാക്കിനെ നിശ്ചയിച്ചത് ലൈഫ് മിഷനാണെന്ന് കത്തുകളിൽ നിന്നും വ്യക്തമാണെങ്കിലും ഇതു സംബന്ധിച്ച ഒരു ഫയലും ലൈഫ് മിഷനില്ല. ഈ സാഹചര്യത്തിലാണ് യുണിടാക്കിന് വേണ്ടി ആരെങ്കിലും ഇടപെട്ടോയെന്ന ചോദ്യം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍