Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മടവൂർ സിഎം മഖാമിന് സമീപത്തെ ലോഡ്ജിൽ പെൺകുട്ടിയെ പ്ലസ് വണ്ണുകാരിയെന്ന് അറിയാതിരിക്കാൻ എത്തിച്ചത് മുഖംമറച്ച്; സംശയം തോന്നി നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ മറനീക്കി പുറത്തുവന്നത് ഇമാമിന്റെ മുഖംമൂടി; എട്ടാംക്ലാസുവരെ പഠിച്ച ഇമാം വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനും; സ്വഭാവ ദൂഷ്യത്തിന് നിരവധി പരാതികൾ ഉയർന്നെങ്കിലും ആരും ഒന്നും ചെയ്തില്ല; പെൺകുട്ടികളെ വളച്ചെടുക്കുന്നത് മദ്രസാ അദ്ധ്യാപകന്റെ കുപ്പായം അണിഞ്ഞു; പോക്‌സോയിൽ കുടുങ്ങിയ ഇമാം അബ്ദുൽ ബഷീറും സ്ഥിരം പീഡകൻ

മടവൂർ സിഎം മഖാമിന് സമീപത്തെ ലോഡ്ജിൽ പെൺകുട്ടിയെ പ്ലസ് വണ്ണുകാരിയെന്ന് അറിയാതിരിക്കാൻ എത്തിച്ചത് മുഖംമറച്ച്; സംശയം തോന്നി നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ മറനീക്കി പുറത്തുവന്നത് ഇമാമിന്റെ മുഖംമൂടി; എട്ടാംക്ലാസുവരെ പഠിച്ച ഇമാം വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനും; സ്വഭാവ ദൂഷ്യത്തിന് നിരവധി പരാതികൾ ഉയർന്നെങ്കിലും ആരും ഒന്നും ചെയ്തില്ല; പെൺകുട്ടികളെ വളച്ചെടുക്കുന്നത് മദ്രസാ അദ്ധ്യാപകന്റെ കുപ്പായം അണിഞ്ഞു; പോക്‌സോയിൽ കുടുങ്ങിയ ഇമാം അബ്ദുൽ ബഷീറും സ്ഥിരം പീഡകൻ

എം മനോജ് കുമാർ

കോഴിക്കോട്: പ്ലസ് വൺ വിദ്യാർത്ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ഇമാം അബ്ദുൽ ബഷീർ സ്ഥിരം പീഡകനെന്ന് സൂചന. ഇയാൾ മുൻപ് ഇമാമായി ജോലി ചെയ്ത ഇടങ്ങളിലെല്ലാം ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് പരാതികൾ ഉയരുകയും നാട്ടുകാർ കൈകാര്യം ചെയ്യുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. പോക്‌സോ കേസിൽ അറസ്റ്റിലായ ഇയാളെ ഇന്ന് കുന്ദമംഗലം പൊലീസ് കോടതിയിൽ ഹാജരാക്കും.

എട്ടാം ക്‌ളാസുവരെയേ വിദ്യാഭ്യാസമുള്ളൂ ഇമാമായ അബ്ദുൽ ബഷീറിന് . ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. നിലമ്പൂർ സ്വദേശിയായ അബ്ദുൽ ബഷീർ നാല് വർഷമായി കോഴിക്കോട് ഗാന്ധിറോഡിലെ മുസ്ലിം പള്ളിയിൽ ഇമാമാണ്. അബ്ദുൽ ബഷീർ. അതേസമയം ഇയാൾ മദ്രസാ അദ്ധ്യാപകനുമാണ്. ഇയാൾ പീഡിപ്പിച്ച പെൺകുട്ടി ഇമാമിന്റെ വിദ്യാർത്ഥിയുമാണ്. ഈ ബന്ധം മുതലെടുത്താണ് ഇയാൾ കുട്ടിയേയും കൂട്ടി മടവൂർ സി എം മഖാമിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ എത്തിയത്.

മുഖം മറച്ചെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് നാട്ടുകാർ കുന്ദമംഗലം പൊലിസിൽ വിവരമറിയിച്ചു. പൊലിസെത്തി ചോദ്യം ചെയ്തപ്പോൾ പീഡനശ്രമം ഉണ്ടായതായി പെൺകുട്ടി തുറന്നു പറഞ്ഞു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്തി. പിന്നാലെയായിരുന്നു അറസ്റ്റ്. ഇതിനു മുമ്പും അബ്ദുൽ ബഷീർ പെൺകുട്ടിയെ ഇവിടെയെത്തിച്ച് പീഡിപ്പിച്ചിട്ടുണ്ട് ഇമാമിന്റെ കാര്യത്തിൽ തുടർ അന്വേഷണങ്ങൾക്ക് മുതിരുകയാണ് പൊലീസ്.

ലൈംഗിക പീഡനത്തിന്റെ പേരിൽ ഈയിടെ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഇമാമാണ് അബ്ദുൽ ബഷീർ. തിരുവനന്തപുരത്ത് നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ തൊളിക്കോട് മുസ്ലിം ജമാ അത്തിലെ മുൻ ഇമാം ഷഫീഖ് അൽ ഖാസിമിനെ പൊലീസ് പിടികൂടിയിരുന്നു. ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇമാം പിടിയിലാകുന്നത്. തമിഴ്‌നാട്ടിലെ മധുരയിലുള്ള ലോഡ്ജിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

വനമേഖലയിലെത്തിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ഇമാമിനെതിരേ വിതുര പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തിരുന്നു. ഇപ്പോൾ ഈ ഇമാം റിമാൻഡിലുമാണ്. മറ്റു ഇമാമുമാർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചും എസ്ഡിപിഐ നേതാക്കളുമായുള്ള ബന്ധം തുറന്നു പറഞ്ഞുമെല്ലാം ഈ ഇമാം രക്ഷപ്പെടാൻ എല്ലാ അടവുകളും പയറ്റിയിരുന്നു. കുട്ടിയുടെ കുടുംബവുമായുള്ള ബന്ധം മുതലെടുത്ത് കുട്ടിയുടെ മൊഴിമാറ്റാനും ഇമാം ശ്രമിച്ചിരുന്നു. പക്ഷെ പൊലീസും കുടുംബവും ഇമാമിനെതിരെ തിരിഞ്ഞതോടെ രക്ഷപ്പെടാനുള്ള വഴികൾ ഇമാമിന് മുന്നിൽ അടയുകയായിരുന്നു.

ഇപ്പോൾ പിടിയിലായ ഇമാം അബ്ദുൽ ബഷീർ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ മടവൂർ മുസ്ലിം തീർത്ഥാടന കേന്ദ്രത്തിന് സമീപമുള്ള ലോഡ്ജ് തിരഞ്ഞെടുത്തപ്പോൾ തിരുവനന്തപുരത്ത് പിടിയിലായ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ വനമാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 2ന് ഉച്ചക്ക് ഒരു മണിയോടെയാണ് ഇമാം വിതുരയ്ക്കടുത്തുള്ള വനത്തിനുള്ളിൽ വെച്ച് കുടുങ്ങുന്നത്.

ഇമാമിന്റെ കാർ പ്രധാന പാതയിൽ നിന്നും വളരെ അകലെമാറി വനത്തിനുള്ളിൽ അസ്വാഭാവികമായി കിടക്കുന്നതു കണ്ട തൊഴിലുറപ്പു തൊഴിലാളികൾ പരിശോധിക്കവെയാണ് ഇയാളെയും സ്‌കൂൾ യൂണിഫോമിൽ പെൺകുട്ടിയെയും കണ്ടത്. തൊഴിലാളികളുടെ ചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടികളാണ് ഇവർ നൽകിയത്. തുടർന്ന് നാട്ടുകാരെ വിളിച്ചു കൂട്ടി വിശദമായി ചോദ്യം ചെയ്തതോടെ പീഡനം പുറത്തായി. ഇതോടെ ഇമാമിന് അഴികൾ ഉറപ്പാകുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP