അഭിനയം തലയ്ക്ക് പിടിച്ച് സമയം നെടുമുടി വേണുചേട്ടന് വഴിയാണ് ഞാൻ കാവാലം സാറിന്റെ അടുത്തെത്തിയത്; ദക്ഷിണ നൽകി കഴിഞ്ഞാണ് അദ്ദേഹം ആരാണ് എന്നുപോലും ചോദിച്ചത്; സിനിമ തലയ്ക്ക് പിടിച്ച് നടക്കുമ്പോൾ തനത് നാടകവേദിയിലേക്ക് കൈപിടിച്ച് കയറ്റിയത് കാവാലം സാർ; ശാണ്ഡില്യനായി എന്നെ തിരഞ്ഞെടുത്തപ്പോൾ ഓടിയെത്തിയത് ഭരത് ഗോപി ചേട്ടന്റെ അരികിൽ; ഉപ്പും മുളകിലും പയറ്റിയത് പഠിച്ചത് പാടരുത് എന്ന കളരിയിലെ നിയമം; മനസ് തുറന്ന് ബിജു സോപാനം
മറുനാടൻ ഡെസ്ക്
ഉപ്പും മുളകിലെ ബാലചന്ദ്രൻ തമ്പിയായി എത്തി പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടനാണ് ബിജു സോപാനം. കാവാലം നാരായണപ്പണിക്കരുടെ സോപാനം നാടകകളരിയിലൂടെയാണ് ബിജുവിന്റെ അഭിനയകലയുടെ ആരംഭം കുറിച്ചത്. കാവാലം നാരായണപ്പണിക്കരുടെ ശിക്ഷണത്തിൽ സംസ്കൃത നാടകങ്ങളിൽ അഭിനയിച്ചു. ഇവിടെ നിന്ന് സിനിമയിലെ ചെറിയ വേഷങ്ങൾ.
പിന്നീട് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ബാലചന്ദ്രൻ തമ്പിയായി അരങ്ങേറ്റവും. സ്വാഭാവികമായ അഭിനയ ശൈലിയാണ് ബിജുവിനെ വ്യത്യസ്തനാക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന് ശേഷം സ്വാഭാവികമായ തിരുവനന്തപുരം ഭാഷയെ മിനിസ്ക്രീനിലൂടെ പ്രശസ്തമാക്കിയതിനും ബിജു സോപാനത്തിന് ഏറെ പങ്കുണ്ട്. കാവാലം കളരിയിലേക്കും പിന്നീട് മിനിസ്ക്രീനിലേക്കും സിനിമയിലേക്കുമുള്ള വളർച്ചയെകുറിച്ച് മറുനാടനോട് മനസ് തുറക്കുകയാണ് ബിജു സോപാനം.
അഭിനയ കലയിലേക്കുള്ള അരങ്ങേറ്റം?
കുട്ടിക്കാലം മുതലെ അഭിനയത്തോട് അഭിനിവേശമാണ്. അന്ന് എന്നോട് അടുത്ത് നിൽക്കുന്നവർ പറയും ഇവന് അഭിനയിക്കാനുള്ള കഴിവുണ്ട് എന്നത്. പലർക്കും ഈ വാക്ക് ജീവിതത്തിൽ ദോഷമായി ഭവിച്ചിട്ടുണ്ടെങ്കിലും എന്നെ സംബന്ധിച്ച് അങ്ങനെ ആയില്ല എന്ന് പറയാം.സ്കൂൾ പഠനകാലത്തും, പ്രീഡിഗ്രി സമയത്തും നാടകങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് ദൂരദർശനിൽ പാട്ടെടുത്ത് പരസ്യത്തിലൂടെ അൽപം വരുമാനം കണ്ടെത്തുന്ന പരിപാടി ഉണ്ടായിരുന്നു. പിന്നീട് പാട്ട് വിട്ട് രണ്ട് എപ്പിസോഡുള്ള ടെലിഫിലിം ചെയ്യാൻ തീരുമാനിച്ചു.
എന്നാൽ ആ ടെലി ഫിലിം വെളിച്ചം കണ്ടിട്ട് പോലുമില്ല. സിനിമാ മോഹമുണ്ട് പക്ഷേ സംവിധായകരുടെ അടുത്തേക്ക് പോകാനോ സാധിച്ചില്ല. വീട്ടിനടുത്തുള്ള നാരായണൻ ചേട്ടനുണ്ട്. അദ്ദേഹം വീണ വായിക്കുന്ന ആളാണ്. കാവാലം സാറിന്റെ കളരിയിൽ സംസ്കൃത നാടകങ്ങൾക്ക് വീണ വായിക്കാറുണ്ട്. അവിടെ ലൈവായിട്ടാണ് സംഗീതങ്ങളെല്ലാം എത്തുന്നത്. ഒപ്പം തന്നെ നെടുമുടി വേണു ചേട്ടന്റെ അടുത്ത് വീണ പഠിപ്പിക്കാനും പോകുന്നുണ്ട്. അന്ന് വേണു ചേട്ടനെ കണ്ടിട്ട് ടിവിയിൽ കയറാൻ ഒരു അവസരം ചോദിച്ചു. കൈരളി വിലാസം ലോഡ്്ജ് കത്തി നിൽക്കുന്ന സമയത്താണ് ഞാൻ അദ്ദേഹത്തെ കാണാൻ ചെല്ലുന്നത്. ആവശ്യം പറഞ്ഞപ്പോഴേ അദ്ദേഹം പറഞ്ഞത് പണിക്കർ സാറിന്റെ അവിടെ ചെന്ന് നിൽക്കു ആദ്യം,അടിത്തറ ഉണ്ടാക്കു എന്നതായിരുന്നു.
നല്ല അടിത്തറ വേണം. അന്ന് ഫീൽഡിൽ നിൽക്കുന്നവരെല്ലാം വലിയ വലിയ നടന്മാരുടെ മക്കൾ. കളരിയടക്കം പഠിച്ചവരാണ് പലരും. പെൺകുട്ടികളാണെങ്കിൽ മോഹിനിയാട്ടം അഭ്യസിച്ചവരും. കാവാലം കളരി എന്നത് ഒരു ഗുരുകുല വിദ്യഭ്യാസ സംമ്പ്രദായം തന്നെയായിരുന്നു. വേണുചേട്ടൻ പറഞ്ഞു.. നല്ലപോലെ പുസ്തകം വായിക്കണം, അദ്ദേഹത്തിന് അതെല്ലാം നിർബന്ധമാണ് എന്നൊക്കെ. ഞാൻ കാവാലം സാറിനെ കണ്ട് കാലിൽ തൊട്ട് തൊഴുതതിന് ശേഷമാണ് ആരാണ് താങ്കൾ എന്ന് എന്നോട് ചോദിച്ചത്. നാരായണൻ ചേട്ടൻ പറഞ്ഞു.. സാർ ഇതാണ് ബിജു എന്ന്. സാർ പറഞ്ഞത് ഇനിയിപ്പോൾ എടുക്കാതിരിക്കാൻ നിവർത്തിയില്ല... കാരണം ദക്ഷിണ സ്വീകരിച്ച് പോയില്ലെ എന്നാണ്. അഭിനയിക്കുമോ എന്നായിരുന്നു ആദ്യ ചോദ്യം. ആഗ്രഹം ഉണ്ട് എന്ന് മറുപടി നൽകി. ആദ്യമായി ഹാർമോണിയം എടുത്ത് കയ്യിൽ തന്ന് രാഗം നോക്കി. ശ്രൂതി നോക്കി, ചൊല്ലുകൾ പറഞ്ഞുതന്ന് താളം ചവിട്ടിപ്പിച്ചു. ആദ്യമായി ഗ്രൂപ്പിലിറങ്ങട്ടെ എന്ന് പറഞ്ഞ്് ഗ്രൂപ്പിലാണ് എന്നെ ഇറക്കുന്നത്.
പിന്നീടാണ് ഭരത് ഗോപി ചേട്ടനും കൃഷ്ണൻ കുട്ടിചേട്ടനും, കൈതപ്രം സാറും, അരവിന്ദൻ സാറിന്റെ അവിടുത്തെ കോൺട്രിബ്യൂഷനും എല്ലാം തിരിച്ചറിഞ്ഞത്. നമ്മൾ അണിയുന്ന കോസ്റ്റും പോലും ഡിസൈൻ ചെയ്യുന്നത് മഹാനായ അരവിന്ദൻ സാറാണ് എന്നറിഞ്ഞപ്പോൾ ഷോക്കായി പോയി. പിന്നീട് സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം ഒരു സമയത്ത് പോലും കടന്നുവന്നിരുന്നില്ല എന്ന് വേണം കരുതാൻ. അയ്യപ്പൻ ചേട്ടനും ഗിരീഷ് ചേട്ടനും പോലെ സീനിയേഴ്സ് ആയിട്ടുള്ള ആർട്ടിസ്റ്റുകൾ ചെയ്ത വേഷം ചെയ്യാൻ എനിക്കും ആഗ്രഹം തോന്നി. ചതുർവിധാഭിനയം എന്ന് പറയുന്ന രീതി ഗീതവാദ്യ വേദി, ഇവെയെല്ലാം അഭ്യസിക്കേണ്ടതായി വന്നു. കണ്ണും കാതും കൈയുമെല്ലാം താളാധിഷ്ടിതമായിരിക്കണം എന്ന് അദ്ദേഹം ഓർമിപ്പിച്ചിട്ടുണ്ട്. കളരിയടക്കമുള്ള മുറകൾ കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞതിന് ശേഷമാണ് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു വേഷം കിട്ടുന്നത്. അങ്ങനെ ഒട്ടനവധി കഥാപാത്രങ്ങളെ അഭിനയിപ്പിക്കാൻ കഴിഞ്ഞു. ഭീമനായും നളനായിട്ടും എല്ലാം കഥാപാത്രം ചെയ്യാൻ കഴിഞ്ഞു. നാടകത്തിൽ അഭിനയിച്ച് നിൽക്കുമ്പോഴാണ് കല്യാണം എത്തിയത്.
കാവാലം കളരിയിലെ അഭിനയ രീതികൾ?
നാടകത്തിന്റെ അഭിനയം തന്നെ പഠിച്ചത് മറക്കുക എന്ന രീതിയാണ്. അതാണ് ഞാൻ ഉപ്പും മുളകിൽ ചെയ്യുന്നത്. പഠിച്ചത് തന്നെ പാടിക്കഴിഞ്ഞാൽ പ്രശ്നമാകും. പിന്നെ ഞങ്ങളുടേതായിട്ടുള്ള സമർപ്പണം അവിടെയില്ല. കാവാലം സാർ എപ്പോഴും പറയും ഒരു നടന് എപ്പോഴും വേണ്ടത് വരികൾക്കിടയിലെ വ്യാഖ്യാനമാണ് എന്നത്. സ്ക്രിപ്റ്റ് റൈറ്റർക്കോ, സംവിധായകനോ എല്ലാം പറഞ്ഞുതരണം എന്നില്ല. നടനെ സംബന്ധിച്ച് ഈ സമയത്ത് എന്തെല്ലാം പ്രയോഗിക്കാൻ പറ്റും എന്നത് മാത്രമായിരിക്കും മുന്നിൽ കാണുക.
ശാണ്ഡില്യനായി എന്നെ കാവാലം സാർ തിരഞ്ഞെടുത്തപ്പോൾ ഞാൻ നേരെ ഓടിചെന്നത് ഭരത് ഗോപി ചേട്ടന്റെ വീട്ടിലേക്കാണ്. ഞാൻ ചേട്ടനോട് ചോദിച്ചത് ചേട്ടൻ ചെയ്ത കഥാപാത്രമല്ലെ അത്. അതെങ്ങനെയാണ് ചെയ്യേണ്ടത് എന്നയായിരുന്നു. ചേട്ടൻ നൽകിയ മറുപടി ഞാൻ ചെയ്തത് പറഞ്ഞു തരില്ല എന്നും, ഞാൻ വളർന്ന രീതി, എന്റെ സാഹചര്യം, എന്റെ സ്വഭാവം അതനുസരിച്ച് ഇരിക്കും എന്റെ ശാണ്ഡില്യൻ. അതെ. നീ എന്തൊക്കെ അന്വേഷിച്ച് കണ്ടെത്തി, അതാണ് നിന്റെ ശാണ്ഡില്യനെന്ന് ചിരിയയോടെ അദ്ദേഹം പറഞ്ഞു. ഇത്തരം രീതികളാണ് കാവാലം കളരിയിൽ പഠിപ്പിക്കുന്നത് പോലും. അദ്ദേഹത്തിന് ഒരച്ഛന്റെ സ്ഥാനമായിരുന്നു.പലപ്രഗൽഭരും കടന്ന് വന്നിട്ടുണ്ട് കളരിയിൽ. കണ്ടും കേട്ടും പഠിക്കുക, ചിട്ടയായ ഒരു സമ്പ്രദായം അതിൽ തന്നെയുണ്ട്. സാറിനൊപ്പമുള്ള യാത്രകൾ എപ്പോഴും പത്ത് പുസ്തകം വായിച്ചതിന്റെ ഫലം ചെയ്യും.
82 വയസുവരെ സാർ ഞങ്ങൾക്കൊപ്പം വരുമായിരുന്നു. സാർ വാതോരാതെ സംസാരിക്കുമ്പോൾ സാറിന്റെ വായിൽ നിന്ന് കിട്ടുന്ന ഓരോ അനുഭവങ്ങളും പകർത്താൻ പഠിച്ചു.
കഥാപാത്രങ്ങളിലേക്കുള്ള ചൂണ്ടുവരിൽ.!
ഞാൻ മധ്യമവ്യയോഗത്തിലെ ഭീമനെ കണ്ടിട്ടില്ല. എഴുതി വച്ചിരിക്കുക മാത്രമാണ്. ഞാൻ ചെയ്ത ഭീമനെ കണ്ടപ്പോൾ സാർ പറഞ്ഞ് ഇതിൽ ഒരു കുട്ടിത്തം ഉണ്ടെന്നാണ്. കളരി ഗോപിച്ചേട്ടൻ ചെയ്ത ഭീമൻ ഭീമാകാരവും ഗാഭീര്യവുമായിരുന്നു. ഞാൻ ഭീമൻ ചെയ്തപ്പോൾ ഗാഭീര്യമുണ്ടെങ്കിലും ഘടോൽഖജനായി ഒരു സംഘട്ടനമുണ്ട്്. അതിൽ പഴയഭീമനിൽ നിന്ന് എന്നെ കണ്ടവർ പറഞ്ഞു നിന്നിൽ ഒരു കുട്ടിത്തമുണ്ടെന്ന്. നിശ്ചിതമായ ഒരു വ്യവസ്ഥ നാടകത്തിലില്ല. നമ്മൂടെ ജീവിതരീതിയും ചിട്ടവട്ടവും തന്നെയാണ് ഓരോ കഥാപാത്രത്തേയും മെനഞ്ഞെടുക്കുന്നത് പോലും.
വരികൾക്കിടയിലെ വ്യാഖ്യാനം നെടുമുടി വേണു..!
ഉപ്പും മുളകിലേക്ക് ചെന്നപ്പോൾ തന്നെ നെടുമുടി വേണു ചേട്ടൻ പറഞ്ഞത് നമ്മളെ പോലെ നാടകളരിയിൽ നിന്ന് അത്തരമൊരു വേദിയിലേക്ക് ചെല്ലുമ്പോൾ അതിഭാവുകത്വം കൂടും എന്നാണ്. അതിനെ പൊട്ടിച്ച് കടന്ന് വന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ക്യമറയിലെ ഗുരു മറക്കാനാകാത്ത അനുഭവം..!
നാടകത്തിൽ കാവാലം സാർ എന്ന പോലെ ക്യാമറയ്്ക്ക് മുന്നിലെ എന്റെ ഗുരു ശിവകുമാർജി എന്ന വ്യക്തിയാണ്. ശ്രാരമകൃഷ്ണ ആശ്രമത്തിലെ ഡിവോട്ടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെയായിരുന്നു. ഞാൻ. അദ്ദേഹം പല ഉപദേശങ്ങൾ തന്നു. ഡയലോഗിലല്ല. അവ്സ്ഥയ്ക്ക് അനുസരിച്ച് മനസും ശരീരവും സജ്ജമാക്കുകയാണ് അഭിനയം എന്ന് മറ്റൊരർത്ഥത്തിൽ തിരിച്ചറിഞ്ഞു.
(തുടരും)
റിപ്പോർട്ട്: എം. മനോജ് കുമാർ, എം.എസ് ശംഭു
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്