ഉഷയും ടിന്റുവും പിന്നെ മുസ്തഫയും: ഇന്ത്യൻ കായിക ഇതിഹാസത്തിന്റെ കൈപിടിച്ച് ഒരു ചെറിയ യാത്ര
തിരുവനന്തപുരം നഗരത്തിലെ പ്രൗഢ സംസർഗ്ഗങ്ങളിൽ ഒന്നായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലേക്ക് കയറി ചെല്ലുമ്പോൾ പി.ടി ഉഷ അവിടെ ഉണ്ടായിരുന്നു. ഉഷക്കൊപ്പം പഴയതും പുതിയതുമായ തലമുറയിലെ അനേകം കായിക പ്രതിഭകളും മുതിർന്ന സ്പോർട്സ് ജേർണലിസ്റ്റുകളും. ഇന്ത്യൻ കായിക ലോകത്തെ ജീവിച്ചിരിക്കുന്ന ഇതിഹാസമായ ഉഷയുടെ സുവർണ കാലത്തിന്റെ ഓർമകൾ അയവിറക്കുന്ന ചിത്രപ്രദർശനത്തിലൂടെ കടന്നു പോവുകയാണ് അനേകം ഉഷ ആരാധകർ. ആ തിരക്കിനിടയിൽ ഞങ്ങൾ ഉഷയോട് ചില കുശലങ്ങൾ ചോദിച്ചു.
മലയാളത്തിന്റെ ഉരുക്കു വനിതയുടെ വാക്കുകൾ ഇപ്പോഴും ഉരുക്കു പോലെ ഉറപ്പ് തന്നെ. വന്നുപോകുന്ന കാഴ്ചക്കാരൊക്കെ ഉഷയോട് അടുത്തെത്തി വിശേഷങ്ങൾ ചോദിക്കുന്നു. എല്ലാത്തിനും കൂട്ടായി ടിന്റു ലൂക്ക എന്ന ഉഷയുടെ പിൻഗാമിയുമുണ്ട്. ഉഷയുടെ ജീവിതം ഏറ്റവും അധികം ക്യാമറയിൽ പകർത്തിയ മുൻ മലയാള മനോരമ ഫോട്ടോഗ്രാഫർ പി. മുസ്തഫയക്കും ഉഷയെക്കുറിച്ച് പറയാൻ ഏറെയുണ്ടായിരുന്നു. ആ ഓർമളിലൂടെ തിരികെ നടക്കാൻ ശ്രമിക്കുകയായിരുന്നു ഞങ്ങൾ...
- ഇതിഹാസ തുല്ല്യയായി ട്രാക്കിനോട് വിട പറഞ്ഞ ഉഷ വീണ്ടും എത്തി. ആ മടങ്ങിവരവ് അനിവാര്യമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ?
ഇപ്പോഴും അറിയില്ല അതിനൊരുത്തരം. ഞാൻ അത്രമേൽ സ്പോർട്സിനെ ഇഷ്ടപ്പെട്ടിരുന്നു. അതില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ ഞാൻ തിരിച്ചെത്തി. മനസ്സ് ആഗ്രഹിക്കുന്നതു പോലെ ശരീരം വഴങ്ങിയില്ലെങ്കിൽ എന്തുചെയ്യും? എന്നാൽ അതിൽ എനിക്ക് നിരാശ ഇല്ല. രണ്ടാം വരവിലും അനേകം ഏഷ്യൻ മെഡലുകൾ എനിക്ക് ലഭിച്ചു. അതൊരു വെല്ലുവിളിയും ആത്മധൈര്യവുമായിരുന്നു. 62 കിലോയിൽ നിന്നും 84 കിലോയിലേക്ക് മാറിയ ശരീരമായാണ് ഞാൻ തിരിച്ചെത്തിയത്.
ശരീരം തീരെ വഴങ്ങാത്ത അവസ്ഥ. ഒപ്പം മനസ്സിന്റെ ശക്തിയും ഏറെക്കുറേ ചോർന്നുപോയി. ട്രാക്കിലിറങ്ങുംവരെ ജയിക്കണം എന്ന് മനസ് പറയും, പക്ഷെ ഇറങ്ങിക്കഴിഞ്ഞാൽ എങ്ങനെയെങ്കിലും തീർത്ത് കയറിയാൽ മതി എന്നു തോന്നും. ഒന്നിലും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ. വല്ലാതെ വിഷമിപ്പിച്ചിരുന്നു അന്നത്തെ പരാജയങ്ങൾ. എന്റെ ശ്രീനിയേട്ടന്റെ(ഭർത്താവ് ശ്രീനിവാസൻ) പ്രോത്സാഹനംകൊണ്ടാണ് പിന്നീടൊരു തിരിച്ചുവരവ് സാധ്യമായത്. കൂടെ നിന്ന് ഓരോന്നും ചെയ്യിപ്പിക്കുമായിരുന്നു. ചെറിയ കുട്ടികളെ നടക്കാൻ പഠിപ്പിക്കുന്നതു പോലെ ഓരോ തവണ വീഴുമ്പോഴും എന്റെ കൂടെ നിന്നു. പരാജയങ്ങൾ വിജയത്തിന്റെ പടിയാണെന്ന് എന്നെ വിശ്വസിപ്പിച്ചു. ഒരു പാട് ആത്മവിശ്വാസവും ഊർജവും തന്നു.
- ട്രാക്കിലെ കരുത്തുറ്റ ഓട്ടക്കാരി, ജീവിതത്തിൽ പെട്ടെന്ന് കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന സ്വഭാവക്കാരിയാണെന്ന് കേട്ടിട്ടുണ്ടല്ലോ?
ജീവിതത്തിൽ ഞാൻ നൂറുശതമാനം ആത്മാർത്ഥത പുലർത്തുന്ന ആളാണ്. മനസ്സിൽ ഒരിക്കലും കള്ളത്തരമോ ചതിയോ സൂക്ഷിക്കാറില്ല. അത്രയും ആത്മാർത്ഥതയോടെ നമ്മൾ ചെയ്യുന്ന പലകാര്യങ്ങളും ചോദ്യം ചെയ്യപ്പെടുകയും തിരിച്ചടികളാവുകയും ചെയ്യുമ്പോൾ അത് വല്ലാതെ വിഷമിപ്പിക്കാറുണ്ട്. പൊതുവേ ഞാൻ കുറച്ച് സെൻസിറ്റീവ് ആണ്. എങ്കിലും ഇപ്പോൾ കുറച്ചുകൂടി മാറ്റം വന്നിട്ടുണ്ടെന്നു തോന്നുന്നു.
ഉഷയുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ട് ടിന്റു അടുത്തുണ്ടായിരുന്നു. കഴിഞ്ഞ ഒരു ദശകമായി ഉഷ നടത്തുന്ന കഠിനപ്രയത്നത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ടിന്റു. അതുകൊണ്ടുതന്നെ, ടിന്റുവുംകൂടി ചേരുമ്പോഴേ പി.ടി ഉഷ പൂർണമാകൂ. ഉഷ എന്ന അനുഭവത്തെക്കുറിച്ച് ടിന്റു എന്തുപറയുന്നു എന്ന ചോദ്യത്തിന്, ഉഷ സ്കൂൾ ഓഫ് അത്ലെറ്റിക്സിൽ അഡ്മിഷൻ തേടി ചെന്ന കാലം മുതൽ ഇങ്ങോട്ടുണ്ടായിരുന്നു ടിന്റുവിന്റെ ഓർമകൾ:
'അമ്മയുടെ കൈയ്യും പിടിച്ച് ആദ്യമായി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൽ എത്തുമ്പോൾ മനസിൽ വല്ലാത്തൊരു പേടിയായിരുന്നു. ഇത്രയും നാൾ പത്രങ്ങളിലും ടിവിയിലും കണ്ട പി.ടി ഉഷ എന്ന താരത്തെ നേരിൽ കാണുമ്പോൾ എന്താ, എങ്ങനെയാ എന്നൊന്നും അറിയില്ലായിരുന്നു. പക്ഷെ അന്നു മുതൽ ഇന്നുവരെ എന്റെ എല്ലാകാര്യങ്ങൾക്കും ഉഷച്ചേച്ചി കൂടെയുണ്ടായിരുന്നു. എന്തു കാര്യങ്ങളും എനിക്ക് തുറന്നു പറയാം. എന്റെ സ്വന്തം അമ്മയെപ്പോലെയാണ്. പക്ഷെ, പരിശീലനസമയത്ത് വളരെ കർക്കശക്കാരിയാണ്. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. തെറ്റുകൾ കണ്ടാൽ നന്നായി വഴക്കു പറയാറുണ്ട്. എങ്കിലും അതൊക്കെ സ്നേഹം കൊണ്ടാണ്ന'.
ടിന്റുവിന് അമ്മയും അദ്ധ്യാപികയുമാണ് ഉഷയെങ്കിൽ തൊട്ടടുത്ത് നിന്ന് കേൾക്കുന്ന പി. മുസ്തഫക്കും ഉണ്ട് പറയാൻ ഒരുപാട്. ഉഷയുടെ ജീവിതം ഏറ്റവും കൂടുതൽ ഫ്രെയ്മിൽ പകർത്തിയ ഫോട്ടോഗ്രാഫർ എന്ന അഭിമാനത്തോടെയാണ് മുസ്തഫ സംസാരിച്ച് തുടങ്ങിയത്: ന
'1982 മുതലാണ് ഞാൻ ഉഷയുടെ പടങ്ങൾ എടുത്ത് തുടങ്ങിയത്. അതായത് ഇപ്പോൾ ഏതാണ്ട് മുപ്പതിൽ അധികം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 1982ൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിലാണ് ഞാൻ ഉഷയുടെ ആദ്യ സ്നാപ്പ് എടുക്കുന്നത്. അന്ന് മുതൽ ദാ ഈ നിമിഷം വരെ ഞാൻ ഉഷയെ പിന്തുടരുന്നുണ്ട്.'
- ഉഷ ഒരു ഇതിഹാസ താരമായതുകൊണ്ട് മാത്രമാണോ അതോ ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഉഷയെ പിന്തുടരാൻ വേറെ എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ?
അവരോട് തോന്നിയ ഒരു ഇഷ്ടം കൊണ്ട് തുടങ്ങിയതാണ്. ചില തോന്നലുകളാണ് പിന്നീട് പലപ്പോഴും ശരിയായി വരുന്നത്. ഉഷയുടെ അന്നത്തെ ഓട്ടം കണ്ടത് മുതൽ ഈ കുട്ടി ഇനിയും തിളങ്ങുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഉഷയെ ശ്രദ്ധിച്ചു. അന്നൊക്കെ ഉഷയുടെ സമയമായിരുന്നു. നിരവധി പ്രകടനങ്ങളിലൂടെ ഉഷ അവരുടെ വിജയം ഉറപ്പിച്ചു. ഞാനും അത്യാവശ്യം ഓട്ടവും കളികളുമൊക്കെയുള്ള ഒരു ചെറിയ കായിക താരമായിരുന്നു. അതോടെ ഞാനും അവരുടെ ഫാമിലിയുമായി അടുത്തു. ആ സമയങ്ങളിൽ ഞാൻ ഫ്രീലാൻഡ് ഫോട്ടോഗ്രാഫറായിരുന്നു. അതിനാൽ തന്നെ എനിക്ക് അവരുടെ ഫോട്ടോകൾ എടുക്കാനുള്ള നിരവധി അവസരങ്ങളും ലഭിച്ചു. അന്നു മുതൽ ഇന്നുവരെ ഞാൻ ഉഷയ്ക്കൊപ്പമുണ്ട്. അന്ന് ഉഷയുടെ ഫോട്ടോസ് എടുക്കാൻ പ്രശസ്തരായ നിരവധി ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മികച്ച പടം എനിക്ക് തന്നെ ലഭിക്കണമെന്ന വാശിയും എന്റെ മനസ്സിലുണ്ടായിരുന്നു.
- താങ്കൾ ഉഷയുടെ എത്ര ചിത്രങ്ങൾ എടുത്തിട്ടുണ്ട്?
അനേകം തവണ ഞാൻ ഉഷയെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. അതിൽ അനാവശ്യമായത് ഒഴിവാക്കി വളരെ ശ്രദ്ധയോടെ തെരെഞ്ഞെടുത്താൽ തന്നെ അത് രണ്ടായിരത്തിന് പുറത്ത് വരും. ഞാനാണ് ഉഷയുടെ ഏറ്റവും അധികം പടങ്ങൾ എടുത്തിട്ടുള്ള ഫോട്ടോഗ്രാഫർ. ഞാൻ എടുത്തിട്ടുള്ളതിൽ ഏറ്റവും അധികം ചിത്രങ്ങളും ഉഷയുടേത് തന്നെയാണ്. ഫ്രീലാൻസ് വിട്ട് കേരളാകൗമുദി ദിനപത്രത്തിൽ കയറിയതിന് ശേഷമാണ് ഞാൻ ഉഷയുടെ കൂടുതൽ ചിത്രങ്ങൾ എടുത്തിട്ടുള്ളത്. പ്രിയപ്പെട്ട ചിത്രങ്ങൾ നിരവധിയാണ്. ഉഷ തനിക്ക് കിട്ടിയ മുഴുവൻ അന്താരാഷ്ട്ര മെഡലുകളും കഴുത്തിലണിഞ്ഞ് നിൽക്കുന്ന ഒരുപടം ഞാനെടുത്തിട്ടുണ്ട്. അത് കിട്ടുന്നതിന് വേണ്ടി ഒരു ദിവസം മുഴുവനും ഞാനും ഉഷയും ഉഷയുടെ ഭർത്താവും കൂടി മെനക്കെട്ടിട്ടുണ്ട്. ഏതാണ്ട് 120 ഓളം അന്താരാഷ്ട്ര മെഡലുകൾ മാത്രം വരുമത്. അതിൽ രണ്ട് മെഡലുകൾ അവർ രണ്ട് ക്ഷേത്രങ്ങൾക്ക് നൽകിയതായി അറിയാൻ കഴിഞ്ഞു.
പിന്നെ ഒരു പടമുള്ളത് ഷൈനി വിൽസണും പിടി ഉഷയും ഒരു അന്തർദേശീയ ഗെയിംസിൽ ഫിനിഷ് ചെയ്യുന്ന പടമാണ്. വി ആകൃതിയിൽ രണ്ട് താരങ്ങൾ എത്തിനിൽക്കുന്നു. ഇന്ത്യയ്ക്ക് തന്നെ രണ്ട് മെഡലുകളും ലഭിക്കുന്നു എന്ന പ്രത്യേകതയും അതിലുണ്ടായിരുന്നു. ഒരുപക്ഷേ, ഉഷ കഴിഞ്ഞാൽ ഷൈനിയുടെ പടങ്ങളാണ് ഞാൻ പകർത്തിയതിൽ അധികവും. ഉഷയുടെ പരിശീലന ദൃശ്യങ്ങൾ നിരവധി ഞാൻ പകർത്തിയിട്ടുണ്ട്. ബിച്ചിലുള്ള ഉഷയുടെ പരിശീലന ദൃശ്യങ്ങൾ പ്രശസ്തമാണ്.
തുടങ്ങി നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ഉഷയുടെ പെർഫോമൻസ് ഞാൻ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഇന്ത്യയിൽ വച്ച് നടന്ന അനേകം മത്സരങ്ങളുടെ ചിത്രങ്ങളും എന്റടുത്തുണ്ട്.
- ഉഷയെന്ന വ്യക്തിയോടും അവരുടെ കുടുംബത്തോടുമുള്ള താങ്കളുടെ ബന്ധം?
അവിടെയും എനിക്ക് നല്ല സ്വാതന്ത്ര്യമാണ്. ഒരു ഫോട്ടോഗ്രാഫർ എന്ന രീതിയിൽ ഞാൻ പറയുന്ന ആങ്കിളുകളിൽ എല്ലാം ഉഷ പോസ് ചെയ്യാറുണ്ട്. അത് അവരുടെ ലാളിത്യമാണ് കാട്ടിത്തരുന്നത്. അവർ വീട്ടിൽ പാചകം ചെയ്യുന്നതും കുട്ടികളോടൊപ്പമുള്ള നിമിഷങ്ങളടക്കം നിരവധി ചിത്രങ്ങൾ ഞാൻ എടുത്തിട്ടുണ്ട്. അടുപ്പിച്ചുള്ള നാല് ഓണത്തിന് ഞാൻ അവരുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്.
- താങ്കളൊരു ഫോട്ടോഗ്രാഫറാണ്. ക്യാമറാക്കണ്ണിലൂടെ നോക്കുമ്പോൾ എന്ത് പ്രത്യേകതയാണ് ഉഷയിൽ താങ്കൾ കാണുന്നത്?
ഉഷ വലിയ സുന്ദരിയൊന്നുമല്ല. ഒരുപക്ഷേ, സുന്ദരികൂടിയായിരുന്നെങ്കിൽ അവരെ പിടിച്ചാൽ കിട്ടില്ലായിരുന്നു. കേവലം ഒന്നോ രണ്ടോ മത്സരങ്ങളിൽ വിജയിച്ച് പ്രശസ്തരായവർ സൗന്ദര്യത്തിന്റെ പേരിൽ സിനിമയിൽ വരെ എത്തിയിരുന്നു. ഉഷ കുറേക്കൂടി സുന്ദരിയായിരുന്നെങ്കിൽ അവരെയിങ്ങനെ കാണാൻ കഴിയില്ലായിരുന്നു. എന്നാൽ, അവരുടെ ചിത്രങ്ങളിലുളള പവർ അപാരമാണ്. ക്യാമറയിലൂടെ നോക്കുമ്പോൾ സ്റ്റാർട്ടിങ്ങിലും ഫിനിഷിങ്ങിലുമാണ് അവരുടെ ഊർജ്ജം ഞാൻ നിഴലിച്ച് കണ്ടിട്ടുള്ളത്. ചിത്രങ്ങളിൽ ഇത്ര പവറുള്ള ഒരു കായിക താരത്തെ ഞാൻ വേറെ കണ്ടിട്ടില്ല. മത്സരങ്ങളിൽ വിജയിച്ച് കഴിഞ്ഞാൽ വലിയ ആഹ്ലാദ പ്രകടനങ്ങൾ ഒന്നും ഉഷയിൽ നിന്നും ഉണ്ടാകാറില്ല.
- ഉഷയെന്ന സുഹൃത്തിനെ എങ്ങനെ വിലയിരുത്തുന്നു.
ഉഷയോടൊപ്പം നിരവധി യാത്രകളിൽ പോയിട്ടുണ്ട്. എവിടെപ്പോയാലും ഉഷയ്ക്ക് ധാരാളം പരിചയക്കാരുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ചൈനയിലും ഉഷയെന്ന പേരിൽ ഒരു റോഡുണ്ട്. സാധാരണക്കാർക്കിടയിൽ ഇത്ര ഈസിയായി ഇടപഴകുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. പലപ്പോഴും പരിശീലന സമയത്ത് ഉഷയോടൊപ്പം പോയപ്പോൾ ഞാൻ ഞെട്ടിയിട്ടുണ്ട്. പരിശീലനത്തിന് ഉഷ ആൺകുട്ടികളോടൊപ്പമാണ് ഓടുന്നത്. എന്നാൽ പേടിച്ചിട്ട് ആൺകുട്ടികളിൽ പലരും ഉഷയോടൊപ്പം പരിശീലനസമയത്ത് പോലും ഓടാറില്ല.
(അവസാനിച്ചു)
Stories you may Like
- 'ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല': പി ആർ ശ്രീജേഷ്
- ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ സ്വർണ നേട്ടത്തിൽ അഭിമാനമെന്ന് മിന്നു മണി
- ഏഷ്യൻ ഗെയിംസിൽ 107 മെഡലുകളുമായി അഭിമാനത്തോടെ ഇന്ത്യയുടെ മടക്കം
- ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കർ പിന്മാറി
- ക്രിക്കറ്റിലും കബഡിയിലും ബാഡ്മിന്റൺ ഡബിൾസിലും ഇന്ത്യയ്ക്കു സ്വർണം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്