പാമ്പിനെപ്പോലെ ഇഴഞ്ഞ ടിന്റുവിനെ ഓടാൻ പഠിപ്പിച്ചത് താനെന്ന് പി ടി ഉഷ; ഉഷയുടെ കൂടെയല്ലാതെ ഒരു നേട്ടവും തനിക്കുവേണ്ടെന്നു ടിന്റുവും മറുനാടൻ മലയാളിയോട്
കോഴിക്കോട്ടെ പയ്യോളിയിൽനിന്നു ഒളിമ്പിക്‌സിലേക്ക് ഓടിക്കയറിയ ഉഷ കൊച്ചുകേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് അന്ന് അദ്ഭുതമായിരുന്നു. വേഗത്തിന്റെ ചരിത്രങ്ങൾ കുറിച്ചുകൊണ്ടാണ് പി ടി ഉഷ കേരളത്തിന്റെ കായികചരിത്രത്തിൽ സ്ഥാനംപിടിക്കുന്നത്. ഇന്ത്യൻ കായികചരിത്രത്തിൽതന്നെ ഒളിമങ്ങാത്ത ഏടായി പി ടി ഉഷ എഴുതിച്ചേർത്ത് വീരേതിഹാസം കാലങ്ങളെത്ര കഴിഞ്ഞാലും മലയാളിയും ഇന്ത്യയും മറക്കില്ല. പി ടി ഉഷയുടെ കായികജീവിതത്തിൽനിന്ന് ഒപ്പിയെടുത്ത നിമിഷങ്ങളുടെ ചിത്രപ്രദർശനം കഴിഞ്ഞദിവസം തിരുവനന്തപുരത്തുനടന്നു. കേരളത്തിന്റെ കായികസ്വപ്നങ്ങൾക്ക് അതിവേഗം പകർന്ന ഓട്ടക്കാരിയെക്കാണാനാണ് മറുനാടൻ മലയാളി സംഘം എത്തിയത്. ഉഷയ്‌ക്കൊപ്പം ടിന്റുലൂക്കയും ഉഷയുടെ ചിത്രങ്ങളെടുത്ത പ്രശസ്ത ന്യൂസ് ഫോട്ടോഗ്രാഫർ പി മുസ്തഫയും. കായികജീവിതത്തെക്കുറിച്ചു കേരളത്തിന്റെ കായികഭാവിയെക്കുറിച്ചും ഉഷയും അമ്മയെപ്പോലെ കരുതുന്ന ഉഷ തെളിച്ചുനൽകിയ വഴികളെക്കുറിച്ചു ടിന്റുവും ഉഷയുമായുള്ള ഓർമകളെക്കുറിച്ചു പി മുസ്തഫയും മറുനാടൻ മലയാളിയോട്
- വടകരയിലെ പയ്യോളി പോലൊരു കൊച്ചുഗ്രാമത്തിലെ ഉഷ എന്ന പെൺകുട്ടി എങ്ങനെയാണ് ലോകമറിയുന്ന പി.ടി ഉഷ എന്ന താരമായി മാറിയത്?
സ്‌കൂളിൽ പഠിക്കുമ്പോളാണ് സ്‌പോർട്‌സിലേക്ക് വരുന്നത്. ഏഴാംക്ലാസിൽ നിന്നും എട്ടാം ക്ലാസിലേക്ക് ജയിച്ച സമയത്താണ് ആദ്യമായി കേരളത്തിൽ സ്‌പോർട്‌സ് ഡിവിഷൻ വരുന്നത്. അതിലെ ഒരംഗമായിരുന്നു ഞാൻ. ഇന്നത്തെ അപേക്ഷിച്ച് ഒരുപാട് പരിമിതികളുണ്ടായിരുന്നു അന്ന്. മര്യാദയ്ക്ക് വ്യായാമം ചെയ്യാനുള്ള സൗകര്യം പോലും ഇല്ലായിരുന്നു. പക്ഷെ, ജയിക്കണം എന്നൊരു വാശി ഉണ്ടായിരുന്നു. അതിനുവേണ്ടി എന്ത് അദ്ധ്വാനം ചെയ്യാനും തയ്യാറുള്ള ഒരു മനസ്സും. വീട്ടുകാരും നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. എന്റെ ആഗ്രഹത്തിനെ ഒരിക്കലും പിന്നോട്ട് വലിച്ചിട്ടില്ല.
- മനശക്തിയും കഠിനാധ്വാനവുമാണ് ഇവിടെ വരെ എത്തിച്ചത് എന്നു പറഞ്ഞല്ലോ. ഇതില്ലാത്തതുകൊണ്ടാണോ നമ്മുടെ കായികതാരങ്ങൾക്ക് ഇപ്പോളും ലോകോത്തരവേദികളിൽ തിളങ്ങാൻ കഴിയാത്തത്?
തീർച്ചയായും അതുതന്നെയാണ്. വേറെ എന്തിന്റെ കുറവാ അവർക്കിവിടെയുള്ളത്? എല്ലാ സൗകര്യങ്ങളും സാഹചര്യങ്ങളും, പരിശീലിക്കാൻ നല്ല ട്രാക്കുകൾ. വ്യായാമം ചെയ്യാൻ അത്യാധുനിക സംവിധാനങ്ങൾ. 1984ൽ 55.4 സെക്കൻഡിലാണ് ഞാൻ ഫിനിഷിങ് പോയിന്റിലെത്തിയത്. പക്ഷെ, ഇന്നവർക്ക് 60 സെക്കൻഡ് വരെ വേണം എന്ന അവസ്ഥയാണ്. എന്തിനാണവർ സ്‌പോർട്‌സ് എന്നും പറഞ്ഞ് നടക്കുന്നതെന്നുപോലും എനിക്കറിഞ്ഞുകൂടാ.
- അത് കുട്ടികളുടെ മാത്രം തെറ്റാണോ? വീട്ടിൽ നിന്നും കിട്ടുന്ന ഒരു പ്രോത്സാഹനവും ഒരു ഘടകമല്ലേ? പോയി പഠിക്കൂ എന്നതിനു പകരം പോയി ഓടൂ എന്ന് എത്ര പേർ പറയുന്നുണ്ട്?
ശരിക്കും ഇതിനെപ്പറ്റി ഒരു ധാരണ ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. മണ്ടന്മാർ ചെയ്യുന്ന പണിയാണ് സ്‌പോർട്‌സ് എന്നാണ് പലരുടെയും ധാരണ. അതാണ് ആദ്യം മാറ്റേണ്ടത്. വിവരവും ബുദ്ധിയുമൊക്കെ ഉള്ളവർക്കേ അതിന്റെ സാങ്കേതികവശങ്ങൾ മനസിലാക്കാൻ പറ്റൂ. ഓടാനോ ചാടാനോ പോയതുകൊണ്ട് ഒരു കുട്ടിയുടെയും പഠിത്തം ഉഴപ്പുകയോ ഭാവി നശിക്കുകയോ ചെയ്തിട്ടില്ല. ടിന്റു ഇപ്പോൾ ബി.കോം പാസ്സായി. അവൾക്ക് ജോലിയും ഉണ്ട്.
- സർക്കാരിന്റെയും കായികമന്ത്രാലയത്തിന്റെയും ഭാഗത്തുനിന്നുള്ള പ്രോത്സാഹനവും കുറവല്ലേ? നിലവിൽ ഒരു കായികമന്ത്രിപോലും ഇല്ലല്ലോ നമുക്ക്.
കായികമന്ത്രാലത്തെയും ഗവൺമെന്റിനെയും മാത്രം കുറ്റം പറയുന്നതിൽ കാര്യമില്ല. ഞങ്ങൾക്കൊക്കെ അത്രവലിയ സപ്പോർട്ട് കിട്ടിയിട്ടാണോ കാര്യങ്ങൾ ചെയ്തിരുന്നത്? സ്‌പോൺസർ ചെയ്യാൻ ആളുകളെ കിട്ടുന്നില്ല എന്നതൊരു സത്യമാണ്. എല്ലാവർക്കും ഒന്നോ രണ്ടോ ദിവസംകൊണ്ട് ഫലം കാണണം. അത് അത്ര എളുപ്പമല്ല. നല്ലൊരു കായിക സംസ്‌കാരം നമുക്കില്ല. മറ്റ് നാടുകളിൽ പോകുമ്പോഴാണ് നമ്മൾ ഇക്കാര്യത്തിൽ എത്ര പുറകിലാണെന്ന് മനസ്സിലാകുന്നത്. ഈ എക്‌സിബിഷൻ പോലും നോക്കൂ. ഒരുപാട് ആളുകൾ വന്നുകാണുന്നുണ്ടെങ്കിലും പ്രധാനമായും സ്‌കൂൾകുട്ടികളെ ലക്ഷ്യമിട്ടാണ് ഇത് സംഘടിപ്പിച്ചത്. എല്ലാ സ്‌കൂളുകളിലും അറിയിപ്പും കൊടുത്തിട്ടുണ്ട്. ഇത്തരം അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്തണം. ഒരു സ്‌കൂളിൽ നിന്ന് ഒരു കുട്ടിയെങ്കിലും ഈ മേഖലയിലേക്ക് വരണം. സ്‌കൂൾതലത്തിലേ അതിനുവേണ്ട പരിശീലനം കൊടുക്കാൻ മാനേജ്‌മെന്റ് മുൻകൈയ്യെടുക്കണം.
- 2014-ലെ ദേശീയഗെയിംസ് കേരളത്തിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. എന്നാൽ ഇപ്പോളും തയ്യാറെടുപ്പുകൾ എവിടെയും എത്തിയിട്ടില്ല. ഇത് നമ്മുടെ സർക്കാരിന്റെ കെടുകാര്യസ്ഥത തന്നെയല്ലേ?
എല്ലാത്തിനും നമ്മൾ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. ഇതൊക്കെ ഒരു ടീം വർക്ക് ആണ്. എല്ലാവരും വിചാരിച്ചാലേ നടക്കൂ. ഒരു കൂട്ടർ ഫെബ്രുവരിയിൽ നടത്താമെന്നു പറയുന്നു. പറ്റില്ലെന്ന് മറ്റൊരു കൂട്ടകർ. ആദ്യം കൃത്യമായൊരു പദ്ധതി വേണം.
- ഉഷ ഇപ്പോൾ ഒരു അത്‌ലറ്റ് മാത്രമല്ല. പരിശീലക കൂടിയാണ്. ഇത് രണ്ടും തമ്മിലുള്ള ദൂരം.
അത്‌ലറ്റും ട്രെയിനറും തമ്മിൽ വളരെ വലിയൊരു അന്തരം ഉണ്ട്. അത്‌ലറ്റ് ആയിരിക്കുമ്പോൾ നമ്മൾ കുറച്ചുകൂടി ഫോക്കസ്ഡ് ആയിരിക്കും. അത്‌ലറ്റ് ആയിരിക്കുക കുറച്ചുകൂടി എളുപ്പമാണ്. സാഹചര്യങ്ങളെ അതിജീവിച്ച് വിജയം കൈവരിക്കാൻ കഠിനമായി അദ്ധ്വാനിച്ചിരുന്നു. പക്ഷെ പരിശീലകയുടെ ജോലി കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ്. 15 വയസുള്ള കുട്ടികളെയൊക്കെ ഈയൊരു ട്രാക്കിലേക്ക് കൊണ്ടുവരിക എന്നത് വളരെ പ്രയാസമാണ്. അവരുടെ ഓരോ കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കണം. തെറ്റുകൾ തിരുത്തിക്കൊടുക്കണം. ഞാനൊക്കെ പരിശീലിക്കുന്ന സമയത്ത് തിരുത്തലുകളൊക്കെ കൃത്യമായി ഓർത്തുവയ്ക്കുമായിരുന്നു. പക്ഷെ, ഇപ്പോഴത്തെ കുട്ടികൾ 200 മീറ്റർ ഓടിക്കഴിയുമ്പോളേക്കും പറഞ്ഞതൊക്കെ മറന്നുപോയിരിക്കും. അവർ വേറേ ഏതോ ലോകത്താണ്. പലതവണ് പറഞ്ഞ് കൊടുത്താലേ മനസിലാകൂ. സമയം, എനർജി ഒക്കെ നഷ്ടമാണ്. പിന്നെ എത്ര പഠിപ്പിച്ചാലും ട്രാക്കിലിറങ്ങി ഓടേണ്ടത് അവരാണ്. വിജയിക്കണം എന്ന വാശി അവരുടെ മനസിൽ വേണം. ഓടുന്നതിനേക്കാൾ പ്രയാസമാണ് ഓടാൻ പഠിപ്പിക്കുക എന്നത്. കുട്ടികൾ ജയിച്ചുവരുമ്പോൾ ഉണ്ടാകുന്ന ഒരു സംതൃപ്തിയാണ് ഏറ്റവും വലിയ ഊർജം.
- കഴിവുള്ള കുട്ടികളെ കണ്ടെത്തി പഠിപ്പിക്കുക എന്നത് ഉഷയുടെ മനസിന്റെ നന്മയാണ്. എന്നിട്ട് പോലും ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിനെക്കുറിച്ച് പരാതികൾ കേൾക്കുന്നുണ്ടല്ലോ?
ഞാനൊരു റെയിൽവേ ജീവനക്കാരിയാണ്. എന്റെ താത്പര്യത്തിന്റെ പേരിലാണ് ഈ സ്‌കൂൾ നടത്തുന്നത്. കേരളത്തിലും ഇന്ത്യയിലും ഒട്ടേറെ കായിക പരിശീലനകേന്ദ്രങ്ങളുണ്ട്. ധാരാളം പൈസ മുടക്കി അവർ കോച്ചുകളെ നിയമിച്ചിട്ടുണ്ട്. പക്ഷെ ഇതുവരെ ഇവർക്കാർക്കെങ്കിലും 2 മിനിട്ടിൽ താഴെ ഓടിയെത്തുന്ന ഒരു കുട്ടിയെയെങ്കിലും ലോകത്തിനുമുമ്പിൽ അവതരിപ്പിക്കാനായിട്ടുണ്ടോ? എന്നിട്ടും അവർ എന്നെ കുറ്റം പറയുന്നുണ്ടെങ്കിൽ ഞാൻ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളിൽ എന്തോ ശരിയുണ്ട് എന്നല്ലേ അർത്ഥം. ആ ശരിയെ അവർ വിമർശിക്കുകയാണ്. ഒന്നും ചെയ്യാത്തവരെക്കുറിച്ചല്ലല്ലോ, എന്തെങ്കിലും ചെയ്യുന്നവരേക്കുറിച്ചല്ലേ ആളുകൾ എപ്പോളും കുറ്റംപറയുക. അങ്ങനെ ചിന്തിക്കുമ്പോൾ ഈ കുറ്റപ്പെടുത്തലുകൾ എനിക്ക് കൂടുതൽ ഊർജം തരികയാണ്.
- കേരളത്തിലെ വളർന്നുവരുന്ന താരമായ ടിന്റു ലൂക്കയുടെ ഗുരുവാണ് ഉഷ. ഈയിടെ ടിന്റു പരിശീലനം ഡൽഹിയിലേക്ക് മാറ്റുന്ന എന്ന് ചില വാർത്തകൾ പ്രചരിച്ചിരുന്നല്ലോ?
ഒരു ടിവി ചാനലിന്റെ സൃഷ്ടിയാണ് ആ വാർത്ത. അത് കൈകാര്യം ചെയ്ത ആളുടെ സൃഷ്ടി എന്നതിനപ്പുറത്തേക്ക് അതിൽ ഒന്നുമില്ല. പിന്നെ 26 കിലോ ഭാരവും 148സെ.മീ ഉയരവും മാത്രം ഉണ്ടായിരുന്ന, പാമ്പിനെപ്പോലെ ഇഴഞ്ഞ് നടന്നിരുന്ന ടിന്റുവിനെ ഓടാൻ പഠിപ്പിച്ചത് ഞാനാണ്. അവളുടെ എല്ലാ നല്ലവശങ്ങളും പരിമിതികളും മറ്റാരേക്കാൾ നന്നായി എനിക്കറിയാം. ടിന്റുവിന്റെ പേരുപറഞ്ഞ് എന്നെ കളിയാക്കിയ ധാരാളം പേരുണ്ട്. 2.1 സെക്കൻഡിൽ ടിന്റു ഓടിയെത്തിയപ്പോഴാണ് ആളുകൾ ഇത്തരം കഥകൾ മെനയാൻ തുടങ്ങിയത്. 50 കുട്ടികൾക്ക് പുറത്തുപോയി പഠിക്കാനുള്ള ഒരു അവസരം ഇന്ത്യൻ സ്‌പോർട്‌സ് അഥോറിറ്റി നൽകിയിരുന്നു. ടിന്റുവിന് താത്പര്യം ഉണ്ടെങ്കിൽ പോകാം. ഞാനൊരിക്കലും പിടിച്ചുവച്ചിട്ടില്ല. അവളെ ഇന്നുകാണുന്ന ടിന്റുലൂക്കയാക്കിയത് ഉഷ സ്‌കൂൾ ഓഫ് അത്‌ലെറ്റിക്‌സ് ആണ്. അത് ആരും എന്നെ ഏൽപ്പിച്ച അസൈന്റ്‌മെന്റ് ഒന്നുമല്ല. പറഞ്ഞവന്റെ വിവരക്കേട്. അവൾക്ക് പോകണമെങ്കിൽ പോകാം. ഇത്രയും നാൾ കഷ്ടപ്പെട്ട് പരിശീലിപ്പിച്ചിട്ട് പോകണമെന്നവൾ പറഞ്ഞാൽ, ഒന്നല്ലേ പോകട്ടെ എന്ന് ഞാനും വിചാരിക്കും.
- ഈ വാർത്തയെക്കുറിച്ചു ടിന്റു എന്തു പറയുന്നു?
ടിന്റു: 50 പേർക്ക് പുറത്തു പരിശീലിക്കാൻ അവസരം ഉണ്ടായിരുന്നു. താത്പര്യം ഉള്ളവർക്ക് പോകാം. പക്ഷെ, എനിക്ക് താത്പര്യമില്ല. ഞാനെനെ്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് എന്റെ ഉഷചേച്ചിയുടെ കൂടെ നിന്നാണ്. ഇനി ഒരു വളർച്ച ഉണ്ടാവുകയാണെങ്കിലും ഉഷച്ചേച്ചിയുടെ കൂടെ നിന്നുകൊണ്ട് മതി. അതല്ലാത്ത ഒരു നേട്ടവും എനിക്ക് വേണ്ട.
- 2016ലെ ബ്രസീൽ ഒളിംപിക്‌സിനെക്കുറിച്ചുള്ള പ്രതീക്ഷകൾ?
ഉഷ: വലിയ പ്രതീക്ഷയുണ്ട്. ബ്രസീലിൽ ടിന്റു മെഡൽ നേടുമെന്നുതന്നെയാണ് എന്റെ വിശ്വാസം. ടിന്റുമാത്രമല്ല, ജെസി ജോസഫിന്റെ പങ്കാളിത്തവുമുണ്ടാകണം ബ്രസീൽ ഒളിംപിക്‌സിൽ എന്ന് ഞാനാഗ്രഹിക്കുന്നുണ്ട്. ടിന്റുവിന് ശേഷം ഇനി ഒരാൾ 2 മിനിട്ടിൽ താഴെ ഓടിയാൽ അത് ജെസിയായിരിക്കും. അക്കാര്യത്തിൽ എനിക്ക് പരിപൂർണ വിശ്വാസമുണ്ട്(ഉഷയുടെ മുഖത്ത് ദൃഢനിശ്ചയത്തിന്റെ തിളക്കം).
- 2016 ലെ ബ്രസീൽ ഒളിംപിക്‌സിനെക്കുറിച്ചുള്ള ടിന്റുവിന്റെ പ്രതീക്ഷകൾ?
ടിന്റു: കഴിഞ്ഞ തവണ ഒരു സെക്കൻഡിലാണ് മെഡൽ നഷ്ടപ്പെട്ടത്. ആ പോരായ്മ നികത്തി വരുന്ന ഒളിംപിക്‌സിൽ മെഡൽ നേടുമെന്ന ഉറച്ച വിശ്വാസമുണ്ട്. നന്നായി പരിശീലനം ചെയ്യുന്നുണ്ട്. ഇത്തവണ എന്തായാലും നേടണം.
- കേരളത്തിലെ കായിക വിദ്യാലയങ്ങളെക്കുറിച്ച് ഉഷയുടെ അഭിപ്രായമെന്ത്?
ഉഷ: ഞാൻ പഠിക്കുന്ന കാലത്ത് ജി.വി രാജ സ്‌പോർട് സ്‌കൂളും കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളുമായിരുന്നു കേരളത്തിൽ മുൻപന്തിയിലുണ്ടായിരുന്നത്. കണ്ണൂർ സ്‌പോർട്‌സ് സകൂളിലെ വിദ്യാർത്ഥിയായിരുന്നു ഞാൻ. വളരെ ആരോഗ്യകരമായ ഒരു മത്സരം ഇവ തമ്മിൽ ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ ശോഷിച്ചു പോയിരിക്കുന്നു. ജി.വി രാജ സ്‌കൂൾ ഇപ്പോൾ ഒരു തിരിച്ചുവരവിലാണ്. ഇനിയും നന്നാകണമെന്ന് ആത്മാർത്ഥമായി ഞാനാഗ്രഹിക്കുന്നുണ്ട്. ഉഷാ സ്‌കൂളിലെ കുട്ടികൾ മാത്രം നന്നായാൽ മതി എന്ന് ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ. എല്ലായിടത്തുനിന്നും പ്രതിഭയുള്ള കുട്ടികൾ വരുമ്പോൾ നല്ല മത്സരങ്ങൾ ഉണ്ടാകും. പലയിടത്തും അത്‌ലറ്റ് ആഗ്രഹിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളെ പല അസൗകര്യങ്ങളുടെയും പേരുപറഞ്ഞ് വോളിബോളിലേക്കും ബാസ്‌ക്കറ്റ് ബോളിലേക്കും തട്ടുന്ന ഒരു രീതിയുണ്ട്. അത് ആദ്യം മാറ്റണം. അവർക്ക് നല്ല പരിശീലനം നൽകണം. അങ്ങനെ എർജെറ്റിക് ആയ ഒരു കേരളം ഉണ്ടാകണം.
- പ്രമുഖരായ ധാരാളം വ്യക്തികളുമായി ഉഷക്ക് വളരെ അടുപ്പമുണ്ടായിരുന്നു. അതിൽ എടുത്തുപറയേണ്ട വ്യക്തിത്വങ്ങളാണ് ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും. എങ്ങനെയാണ് ആ കാലം ഓർമിക്കുന്നത്?
രാജീവ്ഗാന്ധിയും ഇന്ദിരാഗാന്ധിയും സ്‌പോർട്‌സിനെ എല്ലാകാലത്തും പിന്തുണച്ചിരുന്ന രണ്ടു നേതാക്കളായിരുന്നു. എന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചിരുന്ന രണ്ടു വ്യക്തികളും അവർതന്നെയായിരുന്നു. ലോസാഞ്ചൽസിലെ മെഡൽ നഷ്ടത്തിൽ എന്നെ ആദ്യം ആശ്വസിപ്പിക്കാനെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു. എന്നോട് പറഞ്ഞു 'നീ നന്നായി പെർഫോം ചെയ്തു, നന്നായി പരിശ്രമിച്ചു. നഷ്ടം നമ്മുടെ രാജ്യത്തിനാണ്. അടുത്ത തവണ നന്നായി പരിശ്രമിക്കുക. വിജയം നിന്റേതു തന്നെ' എന്ന്. ആ വാക്കുകൾ വല്ലാത്ത ഊർജം തന്നു. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഇന്ദിരാഗാന്ധി. എനിക്ക് മറക്കാനാവാത്ത ഒരനുഭവമുണ്ട്, ഒരിക്കൽ ഇന്ദിരാഗാന്ധി എന്നെ ഓഫീസിലേക്ക് വിളിപ്പിച്ച് അത്ഭുതത്തോടെ അടിമുടി നോക്കിനിന്നിട്ടുണ്ട്. നെഹുറുകുടുംബവുമായുള്ള ആ അടുപ്പം ഇപ്പോഴും തുടർന്നു പോകുന്നുണ്ട്.
- കേരളത്തിൽ പരിശീലനം നടത്തുന്ന കായിക താരങ്ങൾക്ക് സിന്തറ്റിക്ക് ട്രാക്കോ ആധുനിക സൗകര്യത്തോടുകൂടിയ പരിശീലന കേന്ദ്രമോ ഇല്ല.പിന്നെ എങ്ങനെയാണ് നമ്മുടെ കായിക താരങ്ങൾ അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുക?
ആരു പറഞ്ഞു? സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടല്ല, വേണ്ടവിധം ഉപയോഗപ്പെടുത്താതതുകൊണ്ടാണ്. എല്ലാ സൗകര്യങ്ങളും സിന്തറ്റിക് ട്രാക്കും ഉള്ള പരിശീലനകേന്ദ്രമാണ് ഇൻഫോസിസിന്റെ മൈസൂരിലെ ക്യാമ്പസ്. ടെക്‌നോ ജിം, നല്ല ഫൂട്‌ബോൾ ഗ്രൗണ്ട് അങ്ങനെ എല്ലാം അവിടെ ഉണ്ട്. നമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് പരിശീലനം നടത്താൻ കഴിയൂ എന്നൊന്നുമില്ല. ഉള്ള സൗകര്യങ്ങൾ വേണ്ട വിധം പ്രയോജനപ്പെടുത്താൻ നമ്മൾ പഠിക്കണം. കേരളത്തിൽ ഒരു സിന്തറ്റിക് ട്രാക് അത്യാവശ്യം തന്നെ. അതാണ് കൂടുതൽ സൗകര്യപ്രദവും. അങ്ങനെ ഒന്നിനുവേണ്ടി ശ്രമിക്കുന്നുണ്ട്. ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിൽ ഒരു സിന്തറ്റിക് ട്രാക് ഉണ്ടാവുക എന്നത് എന്റെ വലിയ സ്വപ്നമാണ്. എത്രയും വേഗം അത് നടക്കും. അതിനുള്ള ജോലികളൊക്കെ തുടങ്ങിക്കഴിഞ്ഞു.
(തുടരും)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍