കേരളത്തിന്റെ പേര് ഉയരങ്ങളിലെത്തിച്ചിട്ടും യാത്രക്കൂലി പോലും സർക്കാർ തന്നില്ല; ഡ്വാർഫ് ഒളിമ്പ്യൻ ആകാശ് മറുനാടൻ മലയാളിയോട്
രഞ്ജിത്ത് മഹേശ്വരി, ടോം ജോസഫ്... കേരളത്തിന്റെ കായികമണ്ണിൽനിന്നും വിവാദത്തിന്റെ ട്രാക്കിൽ ഈ ദിവസങ്ങളിൽ കയറിയ മലയാളികൾ ഇവരാണ്. അടുത്തനാളുകളിൽ ഒരു വിവാദത്തിന്റെയും ട്രാക്കുകളിൽ കയറാതെ ഉയരമില്ലായ്മയാണെന്റെ ഉയരം എന്നുറക്കെ പറഞ്ഞു കേരളത്തിന്റെ യശസ് ഉയർത്തിയ കുറച്ചു 'കുട്ടി' കായികതാരങ്ങളും കേരളത്തിലുണ്ട്. ഇവർക്കു പറയാനുള്ളതാകട്ടെ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അവഗണനയെക്കുറിച്ചും. ഉയരം കുറഞ്ഞവർക്കായി നടത്തുന്ന ഡ്വാർഫ് ഗെയിംസിൽ കേരളത്തിന്റെ മാനം കാത്തവരാണ് ഈ കായികതാരങ്ങൾ. മൂന്നു മലയാളികൾ ഇക്കുറി ഡ്വാർഫ് ഗെയിംസിൽ പങ്കെടുത്തതോടെയാണ് ഉയരം കുറഞ്ഞ കായികതാരങ്ങൾക്കായും ഒരു ഒളിമ്പിക്സ് ഉണ്ടെന്നു മലയാളികൾ അറിഞ്ഞത്. പക്ഷേ, സർക്കാർ ഇവരെ ഇനിയും കണ്ടെന്നു നടിച്ചിട്ടില്ല. ഡ്വാർഫ് ഗെയിംസിൽ പങ്കെടുത്ത മലയാളി താരമായ ആകാശ് എസ് മാധവൻ മറുനാടൻ മലയാളിയോട്...
- കുഞ്ഞൻ ഒളിമ്പിക്സിലേക്കുള്ള ആകാശിന്റെ വഴി
അഞ്ചുവർഷമായി ഇന്ത്യ ഡ്വാർഫ് ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്. ഇക്കുറിയാണ് 130 സെന്റീമീറ്റർ മാത്രം ഉയരമുള്ള ആകാശ് അടക്കം മൂന്നു മലയാളികൾ പങ്കെടുത്തത്. ജോബിയും ബൈജുവുമാണു മറ്റു രണ്ടുപേർ. പെരിന്തൽമണ്ണ മേലാറ്റൂർ സ്വദേശിയായ ആകാശിനു കുട്ടിക്കാലത്തേ സ്പോർട്സ് ഇനങ്ങളോട് അതിരറ്റ താൽപര്യമായിരുന്നു. ഉയരക്കുറവ് തന്റെ കായിക സ്വപ്നങ്ങൾക്കു തിരിച്ചടിയാവുമെന്നു സംശയം ആകാശിനു സമ്മാനിച്ചതാകട്ടെ സങ്കടങ്ങളുടെ മെഡൽപട്ടികയും. അങ്ങനെയിരിക്കേയാണു ഉയരം കുറവായിട്ടും കായികരംഗത്തു നിറഞ്ഞനിൽക്കുന്ന പാലാ സ്വദേശി ജോബിയുടെ അഭിമുഖം മാദ്ധ്യമം പത്രത്തിൽ ആകാശ് വായിച്ചത്. അത് ആകാശിന്റെ ജീവിതത്തിൽ വഴിത്തിരിവായി. ഉയരം കുറഞ്ഞവർക്കും കായികരംഗത്തു തിളങ്ങാനാവുമെന്ന അറിവ് ആകാശിന്റെ സ്വപ്നങ്ങൾക്കു കരുത്തുപകർന്നു. ബൈജുവിന്റെ അഭിമുഖം കണ്ടയുടനെ ആകാശ് മാദ്ധ്യമം പത്രത്തിന്റെ ഓഫീസിൽ വിളിച്ച് ബൈജുവിന്റെ നമ്പർ കൈക്കലാക്കി. വൈകിയില്ല, ബൈജുവിനെ വിളിച്ചു.
- ബൈജു കാട്ടിയ ട്രാക്ക്, ആകാശിന്റെ സ്വപ്നങ്ങൾക്കു വേഗമേറുന്നു
ബൈജുവിനെ വിളിച്ച ആകാശ് തന്റെ സങ്കടങ്ങളും സ്വപ്നങ്ങളുമെല്ലാം പങ്കുവച്ചു. ആകാശിന്റെ താൽപര്യം കണ്ടു മറ്റൊരു കുഞ്ഞൻ കായികതാരമായ ജോബിമാത്യുവിന്റെ നമ്പർ ബൈജു ആകാശിനു നൽകി. അങ്ങനെയാണു കുഞ്ഞൻ കായികതാരങ്ങൾക്കായി ആഭ്യന്തരതലങ്ങളിൽ മത്സരങ്ങൾ നടക്കുന്നതായി ആകാശ് അറിയുന്നത്. അങ്ങനെ ചെന്നൈയിൽ കുഞ്ഞൻകായികതാരമായി നാഷണൽ ഗെയിസിലും പങ്കെടുത്തു. മെഡലുകൾ നേടി.
ജോബിയും ആകാശും ബൈജുവും ചേർന്നായിരുന്നു പിന്നീട് കായികരംഗത്തെ ഓരോ ചുവടും വച്ചത്. ബംഗളുരുവിലായിരുന്നു ഡ്വാർഫ് ഗെയിംസിന്റെ ടീം തെരഞ്ഞെടുപ്പ്. മൂന്നുപേരും ഒന്നിച്ചു ബംഗളുരുവിലേക്കു വണ്ടി കയറി. മൂന്നു പേർക്കും കുഞ്ഞൻകായികതാരങ്ങളുടെ ഒളിമ്പിക്സായ ഡ്വാർഫ് ഗെയിംസിലേക്ക് യോഗ്യതയും കിട്ടി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായാണ് ആകാശ് ഈ നിമിഷത്തെ കാണുന്നത്. ഡ്വാർഫ് ഗെയിംസിൽ ആകാശ് സ്വന്തമാക്കിയതു രണ്ടു മെഡലുകൾ. ഉയരത്തേക്കാൾ പ്രധാനം കായികലോകത്തു മനക്കരുത്താണെന്നു തെളിഞ്ഞ സന്ദർഭങ്ങളായിരുന്നു മെഡൽ നേട്ടങ്ങളെന്ന് ആകാശ് പറയുന്നു. ഡ്വാർഫ് അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലായിരുന്നു ഗെയിംസ്.
- പഠനംകൊണ്ട് എൻജിനീയർ, കർമം കൊണ്ടു തൊഴിലന്വേഷി
കായിക രംഗം പോലെ തന്നെ ഉയരക്കുറവ് ആകാശിനെ തൊഴിലന്വേന്വേഷണത്തിലും തളച്ചിട്ടും. എൻജിനിയറിങ് ബിരുദം നേടിയിട്ടും ജോലിയൊന്നുമായിട്ടില്ല. ഡ്വാർഫ് ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിച്ച കായികതാരമായിട്ടും തൊഴിൽ നൽകാൻ സർക്കാരും തയാറായിട്ടില്ല. ഒരു ജോലി വേണമെന്നതാണ് ആകാശിന്റെ ആഗ്രഹം. എന്നാൽ കായികരംഗത്തോടു വിടപറയാൻ ഒരുക്കമല്ല. രണ്ടും ഒരുമിച്ചു കൊണ്ടുപോകണമെന്നതാണ് ആഗ്രഹം. കായികതാരമെന്ന നിലയിൽ ജോലി ലഭിച്ചാൽ രണ്ടും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുമെന്നാണ് ആകാശിന്റെ ആഗ്രഹം. എന്നാൽ ഉയരം കുറഞ്ഞവരെ കായികതാരമായി അംഗീകരിക്കാത്ത കേരളത്തിൽ ആകാശിന്റെ ജോലി മോഹം ഓരോ തവണയും ചുവപ്പുനാടയിൽതന്നെ കുടുങ്ങി. ഉയരം കുറഞ്ഞവരെ കായികതാരങ്ങളായി അംഗീകരിക്കാത്ത നടപടിയാണ് സർക്കാരിനും സ്പോർട്സ് കൗൺസിലിനും ഇവരെ സഹായിക്കാൻ ആകാത്തതിന്റെ മുഖ്യ കാരണം.
കേരളത്തിൽ മാത്രമാണ് ഈ അവഗണന. ആകാശിനൊപ്പം ഡ്വാർഫ് ഗെയിംസിൽ പങ്കെടുക്കാൻ കർണാടകയിൽനിന്നു പോയവർക്കു മുൻകൂർ പണം നൽകി. തിരിച്ചുവന്നപ്പോൾ പാരിതോഷികങ്ങളും. ഒരു കായികതാരമെന്ന പരിഗണന എല്ലാത്തരത്തിലും കർണാടകം നൽകുന്നു. 28 രാജ്യങ്ങളാണ് ഡ്വാർഫ് ഒളിമ്പിക്സിൽ പങ്കെടുത്തത്. ഇന്ത്യ ആറാമതെത്തി. ചരിത്രനേട്ടവുമായി ജന്മനാട്ടിൽ വിമാനമിറങ്ങിയ ഇവരെ സ്വീകരിക്കാൻ ഒരു മന്ത്രിയോ കായികവകുപ്പുന്നതരോ എത്തിയതു പോലുമില്ല. ആലുവ എംഎൽഎ അൻവർ സാദത്ത് വന്നതു മാത്രമാണ് ആശ്വാസം. കർണാടക കായിക താരങ്ങളുടെ ചെലവുകളെല്ലാം വഹിച്ചപ്പോൾ ആകാശും ജോബിയും ബൈജുവും സ്വന്തം കീശയിൽനിന്നു പണമെടുത്താണു ഗെയിംസിനു പോയത്. രണ്ടു ലക്ഷം രൂപയോളം ചെലവു വന്നു. ചെലവുകൾക്കു സഹായിക്കണമെന്നാവശ്യപ്പെട്ട് ആകാശ് മുഖ്യമന്ത്രിയെയും കായികവകുപ്പു മന്ത്രിയെയും കണ്ടിരുന്നു. എല്ലാം ഉടൻ പരിഹരിക്കാമെന്ന മറുപടിയിൽ പരിഹാമൊക്കെ ഒതുങ്ങി.
ഒമ്പതു സ്വർണവും എട്ടു വെള്ളിയും നാലു വെങ്കലവും വാരിക്കൂട്ടിയാണ് ഇന്ത്യൻസംഘം ആറാമതെത്തിയത്. ആകാശും ജോബിയുമായിരുന്നു പ്രധാന മെഡൽവേട്ടക്കാർ. ജോബി പങ്കെടുത്ത ബാഡ്മിന്റൺ (സിംഗിൾസ് ഡബിൾസ്), ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ എന്നീ ഇനങ്ങളിൽ സ്വർണം നേടി. ആകാശിന് ഷോട്ട്പുട്ടിൽ വെള്ളിയും ഡിസ്കസ് ത്രോയിൽ വെങ്കലും.
ഗെയിംസ് നടക്കുന്ന സമയത്ത് കേരള താരങ്ങളുടെ മത്സര ഇനങ്ങളെപ്പറ്റിയും മെഡൽ നേട്ടത്തെപ്പറ്റിയും മുഖ്യമന്ത്രി അടക്കമുള്ള 140 എംഎൽഎമാരുടെയും ഔദ്യോഗിക വെബ്സൈറ്റുകളിലേക്കു ജോബി മാത്യുവിന്റെ ഭാര്യ മേഘ വിവരങ്ങൾ നൽകിയിരുന്നു. എന്നിട്ടും ഫോണിൽ വിളിച്ചെങ്കിലും അഭിനന്ദനമറിയിക്കാൻ ആരും തയാറായില്ല. കൊടുങ്ങല്ലൂരിൽ ഫർണീച്ചർ ഷോപ്പിലെ സെയിൽസ്മാനായ ബൈജുവിന് കൂട്ടുകാർ സ്വരൂപിച്ച് ൽകിയ പണമാണ് അമെരിക്കൻ യാത്രയ്ക്ക് തുണയായത്. ഇവരുടെ യാത്രാ രേഖകൾ ശരിയാക്കി നൽകാൻ പോലും സർക്കാരും സ്പോർട്സ് കൗൺസിലും തയാറായില്ലെന്നാണ് ആകാശിനു പറയാനുള്ളത്. മലപ്പുറത്തുകാരനായ ആകാശ് യാത്രാരേഖകൾ തയാറാക്കാൻ തിരുവനന്തപുരത്ത് പത്തുദിവസത്തിലേറെ അലഞ്ഞുനടന്നു.
- പ്രതീക്ഷ മന്ത്രി അലിയുടെ വാഗ്ദാനത്തിൽ. കായികതാരമായി അംഗീകരിക്കണമെന്ന അഭ്യർഥനയും
എന്നും കായികതാരങ്ങൾക്ക് അവഗണന മാത്രമാണു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്ന് ആകാശ് പറയുന്നു. സന്തോഷ് ട്രോഫിക്ക് പോയ കേരള ടീമിനു ട്രെയിനിൽ സീറ്റ് പോലും ലഭിക്കാതെ ലോക്കൽ കമ്പാർട്മെന്റിൽ നിന്ന് പോകേണ്ടി വന്ന വാർത്ത ഉദാഹരണമായി ആകാശ് ചൂണ്ടിക്കാട്ടുന്നു.
ടോം ജോസിന് ഒൻപതാം തവണയും അർജുന അവാർഡ് നൽകുന്നതിൽ നിന്ന് അവഗണിച്ചതിൽ ഒരു കായിക താരം എന്ന നിലയിൽ തനിക്കും വിഷമം ഉണ്ടെന്നും ആകാശ് പറയുന്നു. ഡ്വാർഫ് ഗെയിംസിൽ പങ്കെടുത്തുവന്നപ്പോൾ ജന്മനാട്ടിൽ ലഭിച്ച സ്വീകരണം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ആകാശ് പറയുന്നു. വിദേശത്തു ജോലി ചെയ്യുന്ന അച്ഛൻ പണം നൽകിയതു കൊണ്ടാണ് തനിക്കു ഡ്വാർഫ് ഗെയിംസിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും സർക്കാരിനെ പ്രതീക്ഷിച്ചിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നെ്നും ആകാശ് ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ മന്ത്രി മഞ്ഞളാം കുഴി അലി അകാശിന്റെ വീട് സന്ദർശിക്കുകയും വേണ്ട സഹായം ചെയ്തു തരാം എന്ന വാഗ്ദാനം നല്കിയിരിക്കുകയുമാണ്. ആ വാഗ്ദാനത്തിലാണ് ആകാശിന്റെയും കുടുംബത്തിന്റെയും ഇപ്പോഴത്തെ പ്രതീക്ഷ. കേരളത്തിൽ കായികമേഖലയ്ക്കു മാറ്റം വരണമെങ്കിൽ എല്ലാ കായിക താരങ്ങളെയും ഒരുപോലെ സർക്കാർ കാണണം എന്നാണ് ആകാശിന്റെ ഭാഷ്യം. അതിന് ഒരു ന്യൂനതയും തടസമാകരുത്. എല്ലാവരും രാജ്യത്തെയാണു വിവിധ മത്സരങ്ങളിൽ പ്രതിനിധീകരിക്കുന്നത്. ഒപ്പം എന്നെങ്കിലും ഒരു ജോലി നൽകാനുള്ള കരുണ സർക്കാരിനുണ്ടാകുമെന്ന പ്രതീക്ഷയും ആകാശ് പങ്കുവയ്ക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്