വിജയിച്ച ശേഷം പിന്തുണയുമായി എത്തുന്ന യുവജന പ്രസ്ഥാനത്തിന്റെ നല്ല വാക്കുകൾ ഞാൻ തിരസ്കരിക്കുന്നു; തോൽപ്പിക്കും എന്നു പറഞ്ഞ് വീടു കയറി പ്രവർത്തിച്ചവരുടെ പിന്തുണ ഇനി എന്തിന്? സഭയുടെ മകളെന്ന് വിളിച്ച് ലോഹ്യം കൂടിയവരെ തള്ളിപ്പറഞ്ഞ് വീണാ ജോർജ്
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ആറന്മുളയിൽ തന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് പത്തനംതിട്ടയിലെ ഓർത്തഡോക്സ് യുവജന വിഭാഗം നേതാക്കളിൽ ചിലരാണെന്ന് വീണാ ജോർജ് എംഎൽഎ. ഇടത് പ്രവർത്തകരുടെ പ്രവർത്തനമികവാണ് വിജയം നൽകിയതെന്നും വീണാ ജോർജ് വിശദീകരിച്ചു.
എനിക്ക് ഏറ്റവും എതിർപ്പുണ്ടായത് പത്തനംതിട്ടയിലെ ഓർത്തഡോക്സ് യുവജന വിഭാഗം നേതാക്കളിൽ ചിലരിൽ നിന്നാണ്. തന്നെ തോൽപ്പിക്കാനായി ആറന്മുളയിലെ എല്ലാ പഞ്ചായത്തിലും ഇവർ യോഗം ചേർന്നു. വീണാ ജോർജിനെ ജയിപ്പിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. ഓർത്തഡോക്സ് സഭയുടെ യുവജന പ്രസ്ഥാനത്തിൽ രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫലെ അംഗമുണ്ട്. അച്ചന്മാരും തനിക്കെതിരെ ഇറങ്ങി പ്രവർത്തിച്ചു. ഓർത്തഡോക്സുകാരുടെ വീടുകൾ കേന്ദ്രീകരിച്ച് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ കയറി. ഓർത്തഡോക്സ് മുഖ്യമന്ത്രിയുണ്ടാകാൻ ഇനി അവസരമില്ലെന്ന് പറഞ്ഞ് പ്രചരണം അഴിച്ചുവിട്ടു. എന്നാൽ എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരും തനിക്ക് ഉറച്ച പിന്തുണ നൽകി.
പത്തനംതിട്ടയിലെ ഓർത്തഡോക്സ് യുവജന വിഭാഗത്തിലെ രണ്ട് മാനേജിങ് കമ്മറ്റി അംഗങ്ങളാണ് എനിക്കെതിരെ പ്രവർത്തിച്ചത്. ഫാദർ ജോൺസൺ കല്ലേപതിയുടേയും ബാബു വർഗ്ഗീസ് എന്ന വ്യക്തിയുടേയും നേതൃത്വത്തിലാണ് പത്തനംതിട്ടയിൽ യോഗം ചേർന്നത്. ആറന്മുളയിലെ എല്ലാ പഞ്ചായത്തിലും യോഗം ചേർന്നു. ശിവദാസൻ നായരുടെ കോർണ്ണർ മീറ്റിംഗിലും അവർ പങ്കെുടുത്തു. തനിക്കും തന്റെ ഭർത്താവിനുമെതിരെയാണ് അവർ പ്രസംഗിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് വിജയത്തിൽ ഓർത്തഡോക്സ് സഭാ വിശ്വാസികൾ തനിക്കൊപ്പം നിന്നുവെന്നും വീണ പറഞ്ഞു.
വിജയം എനിക്ക് നൽകുന്നത് വലിയ ഉത്തരവാദിത്തമാണ്. സിപിഎമ്മുകാർ എല്ലാം ഒരുമയോടെ പ്രവർത്തിച്ചു. പാർട്ടി കോട്ടകളിലെല്ലാം വലിയ ഭൂരിപക്ഷം കിട്ടി. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ നിന്ന് കിട്ടിയ ഭൂരിപക്ഷവും ഇതിന് തെളിവാണ്. കുടിവെള്ള പ്രശ്നവും ആറന്മുളയിൽ തനിക്ക് അനുകൂലമായി മാറിയെന്നും വീണാ ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു. മണ്ഡലം കേന്ദ്രീകരിച്ചാണ് തന്റെ ഇനിയുള്ള പ്രവർത്തനമെന്നും വീണാ ജോർജ് അറിയിച്ചു. ആറന്മുളയുടെ വികസനത്തിനായി ജനങ്ങളോട് ഒത്തു ചേർന്ന് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. ആറന്മുള മണ്ഡലം കോൺഗ്രസിന്റെ ഉറച്ച സീറ്റായാണ് അറിയപ്പെട്ടിരുന്നത്. ഇവിടെയാണ് കന്നി നിയമസഭാ മത്സരത്തിൽ ത്രികോണ ചൂടിനെ അതിജീവിച്ച് വീണാ ജോർജ് ജയിച്ചു കയറിയത്.
മാദ്ധ്യമപ്രവർത്തക വീണാ ജോർജ്ജ് ആറന്മുളയിൽ ഇടതുസ്ഥാനാർത്ഥിയായി മത്സരിക്കാൻ രംഗത്തിറങ്ങിയ സമയത്ത് ഉയർന്ന പ്രധാന ആരോപണം വീണ സ്ഥാനാർത്ഥിയായത് ഓർത്തഡോക്സ് സഭയുടെ ആളായതു കൊണ്ടാണെന്നാണ്. ഈ ആരോപണങ്ങൾ ശക്തമായി ഉയർന്നപ്പോൾ സിപിഎമ്മിന് അതിന് പ്രതിരോധിക്കേണ്ടി വരികയും ചെയ്തു. ഭർത്താവ് ഓർത്തഡോക്സ് സഭയുടെ സെക്രട്ടറിയായിരുന്നു എന്നതായിരുന്നു വീണയ്ക്കെതിരെ ആരോപണം ഉയരാൻ ഇടയാക്കിയ സാഹചര്യം. ഈ സമയത്ത് സഭ പറഞ്ഞതും സഭാ അംഗങ്ങൾ പ്രചരണം നടത്തിയതും വീണയുടെ സ്ഥാനാർത്ഥിത്വത്തിന് സഭയുമായി യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു. എന്നാൽ, സിപിഐ(എം) പ്രവർത്തകർ കൈ മെയ് മറന്ന് പ്രവർത്തിച്ചപ്പോൾ വീണാ ജോർജ്ജ് ആറന്മുളയിൽ അട്ടിമറി വിജയം നേടി.
ഇതോടെ ഓർത്തഡോക്സ് സഭ തങ്ങളുടെ സമുദായംഗത്തിൽ വിശ്വാസമർപ്പിച്ച് രംഗത്തെത്തി. വീണാ ജോർജ്ജ് സഭയുടെ മകൾ ആണെന്നും അതുകൊണ്ടാണ് വിജയം നേടിയതെന്നുമാണ് ഓർത്തഡോക്സ് സഭയുടെ അവകാശവാദം എത്തിയത്.. വീണയുടെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ എടുത്താണ് സഭ രംഗത്തെത്തിയത്. സഭായുടെ ഓൺലൈൻ എഡിഷനായ ഇന്ത്യൻ ഓർത്തഡോക്സ് ഹെറാൾഡിലാണ് വീണയുടെ വിജയതതിൽ അവകാശവാദം ഉന്നയിച്ച് ലേഖനം പ്രത്യക്ഷപ്പെട്ടത്. 'സഭയുടെ മകൾ വീണാ ജോർ്ജ് ഇനി എംഎൽഎ; യുവജന പ്രസ്ഥാനത്തിന്റെയും വിജയം' എന്ന തലക്കെട്ടിൽ ദേശാഭിമാനി വാരികയിൽ പ്രത്യക്ഷപ്പെട്ട വീണയുടെ ചിത്രം സഹിതമാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അതേസമയം സഭയുടെ സ്ഥാനാർത്ഥികളായി മത്സരിച്ച അഞ്ച് പേരുടെ പരാജയം വിശ്വാസികളിലെ സൂക്ഷ്മത കുറവാണെന്നും ലേഖനത്തിൽ പറയുന്നുണ്ടായിരുന്നു. ഈ ലേഖനത്തിനെതിരെയാണ് വീണാ ജോർജ് മറുനാടൻ മലയാളിയോട് നിലപാട് വിശദീകരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍