ആദ്യം എഴുതിയത് ബാങ്ക് ടെസ്റ്റ്; ഐടി കമ്പനിയിൽ ജോലിക്കെത്തിയത് പ്രണയം സാക്ഷാത്കരിക്കാൻ; നിലപാടുകൾ വിഷയാധിഷ്ഠിതം; സംഘപരിവാർ അനുഭാവിയല്ല; ശബരിമല വിഷയത്തിൽ ഇടപെട്ടത് രാഷ്ട്രീയത്തിനപ്പുറം പന്തളം സ്വദേശി ആയതിനാൽ; രാഷ്ട്രീയത്തിനപ്പുറം വ്യക്തി ജീവിതവും തുറന്നു പറഞ്ഞ് ഷൂട്ട് അറ്റ് സൈറ്റിൽ ശ്രീജിത്ത് പണിക്കർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വ്യക്തികളെയോ രാഷ്ട്രീയ പാർട്ടികളൊയൊ അനുസരിച്ചല്ല താൻ നിലപാടുകൾ വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷൻ ശ്രീജിത്ത് പണിക്കർ. നിഷ്പക്ഷമായി വിഷയത്തെ സമീപിക്കാനാണ് താൻ ശ്രമിക്കാറുള്ളത്. പക്ഷെ അഭിപ്രായം പറയുന്ന വിഷയത്തിന്റെ ദൈർഘ്യം അനുസരിച്ച് തന്നെ ഒരു വശത്തോട് ചേർത്ത് നിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.മറുനാടൻ മലയാളി ടിവിയുടെ ഷൂട്ട് അറ്റ് സൈറ്റിലാണ് ശ്രീജിത്ത് പണിക്കർ തന്റെ നിലപാടും വ്യക്തിജീവിതവും വിശദീകരിച്ചത്.
നിഷ്പക്ഷത മലയാളികൾക്ക് ശീലമില്ലാത്തതാണ് എന്നാണ് വ്യക്തിപരമായ നിരീക്ഷണം.താൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന ആളാണ്. അത് തന്റെ വിശകലനം നോക്കിയാൽ മനസ്സിലാകും.കാരണം ഒരോ വിഷയത്തിന് അനുസരിച്ചാണ് തന്റെ നിലപാട്. അല്ലാതെ പാർട്ടികളോടല്ല. എങ്കിലും തന്റെ നിലപാട് തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ കാരണം താൻ ഇടപെട്ട പലവിഷയങ്ങളും ദീർഘകാലം നീണ്ടുനിന്നും എന്നതിനാലാണ്. ഉദാഹരണം ശബരിമല. അ വിഷയം വന്നോപ്പോൾ താൻ എപ്പോൾ ചാനലുകളിൽ വന്നാലും തനിക്ക് സംസാരിക്കേണ്ടി വരിക ഒരേ നിലപാടാണ്.
അതുകൊണ്ട് മാത്രം താൻ ഒരേ പക്ഷക്കാരനാണെന്ന് പറയാൻ പാടില്ല.കാരണം പെട്രോൾ വിലവർധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ ബിജെപിക്കെതിരെ കർശനമായി സംസാരിച്ചിട്ടുമുണ്ട്. വിലവർധനവ് ബിജെപിയും ഓയിൽ കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണെന്ന് വരെ താൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷെ അത്തരം ചർച്ചകൾ ഒരു ദിവസം മാത്രം നടക്കുന്നവയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആരാണ് ശ്രീജിത്ത് പണിക്കർ എന്ന ആദ്യ ചോദ്യത്തിന് ലളിതവും എന്നാൽ വിശദവുമായ മറുപടിയായിരുന്നു അദ്ദേഹത്തിന്.അയപ്പന്റെ അയൽക്കാരനായ പന്തളം സ്വദേശിയാണ് താൻ. അതുകൊണ്ടാണ് ശബരിമല വിഷയത്തിൽ വളരെ ശക്തമായി വിഷയങ്ങൾ അവതരിപ്പിച്ച് വാദിക്കാൻ സാധിച്ചത്.ഫിസിക്സ് ബിരുദാനന്തര ബിരുദത്തിന് ശേഷം ഇപ്പോൾ ടെക്നോപാർക്കിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവെന്നും അദ്ദേഹം പ്രതികരിച്ചു.
കുടുംബപരമായോ വ്യക്തിപരമായോ ഒരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലാത്ത ആളാണ് താൻ. കലാലയ രാഷ്ട്രീയത്തിൽ പോലും താൻ ഭാഗമായിരുന്നില്ല. രാഷ്ട്രീയത്തിൽ തന്റെ ആകെയുള്ള പരിചയം ബിരുദ കാലയളവിൽ ബാലറ്റ് പേപ്പറിൽ പേരുവരുന്നത് കാണുവാനുള്ള താൽപ്പര്യം കൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്വന്തം വോട്ടുപോലും സുഹൃത്തിന് കൊടുത്ത തനിക്ക് ലഭിച്ചത് പൂജ്യം വോട്ടാണെന്നും ശ്രീജിത്ത് പറഞ്ഞു.
പിന്നെ എങ്ങിനെ ഇത്ര നന്നായി സംസാരിക്കാൻ കഴിയുന്ന എന്ന ചോദ്യത്തിന് ശ്രീജിത്ത് പറഞ്ഞത് ഇങ്ങനെ; പ്രസംഗ മത്സരത്തിലെ അനുഭവസമ്പത്താണ് തനിക്ക് സംസാരിക്കാനുള്ള ധൈര്യം പകർന്നത്. വിദ്യാഭ്യാസ കാലത്ത് തനിക്ക് ഉണ്ടായ ഒരനുഭവമാണ് തന്നെ മാറ്റിമറിച്ചത്. ചെറിയ ക്ലാസിലൊക്കെ പ്രസംഗ മത്സരത്തിന് വിഷയം മുൻകൂട്ടി തരുമായിരുന്നു എന്നാൽ വലിയ ക്ലാസിലേക്കെത്തുമ്പോൾ രീതി മാറി.അപ്പപ്പോഴാണ് വിഷയം തരുന്നത്. അങ്ങിനെ ഒരിക്കൽ തനിക്ക് വിഷയം കിട്ടി.താൻ കേട്ടിട്ടുപോലുമില്ലാത്ത വിഷയം. സ്റ്റേജിൽ നിന്ന് താൻ ശരിക്കും വിയർത്തു. ഒന്നും പറയാനും പറ്റിയില്ല. അന്നത്തോടെ പ്രസംഗം വിടാൻ നിന്ന തന്നെ ചേട്ടനാണ് പ്രോത്സാഹിപ്പിച്ച് വീണ്ടും ഈ രംഗത്തേക്ക് എത്തിച്ചത്. തുടർന്ന് താൻ ആരംഭിച്ച വായനകളാണ് ഇന്ന് കാണുന്ന പ്രാസംഗകനിലേക്ക് തന്നെ എത്തിച്ചത്.
പഠിച്ചത് ഫിസിക്സ് ബിരുദാനന്തര ബിരുദമാണെന്ന് പറഞ്ഞല്ലോ.പക്ഷെ ജോലിക്ക് ആദ്യമായി അപേക്ഷിക്കുന്നതും പരീക്ഷ എഴുതുന്നതും ബാങ്ക് ജോലിക്കാണ്. ഈ കാലയളവിൽ താൻ ബ്ലോഗുകൾ എഴുതാറുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട ഒരു ഐടി കമ്പനി ഉടമ തന്നോട് കമ്പനിയിൽ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന ചോദിച്ചു. ആ ജോലിയാണ് ആദ്യമായി തെരഞ്ഞെടുത്തതെന്നും ശ്രീജിത്ത് പറഞ്ഞു.പ്രണയിച്ച പെൺകുട്ടിക്ക് വിവാഹപ്രായമായതോടെ തനിക്കും ഒരു ജോലി എന്നത് അത്യാവശ്യ ഘടകമായി വന്നു.അങ്ങിനെയാണ് ജോലി തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
2005 മുതൽ സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് ഞാനും എന്റെ നാലു സുഹൃത്തുക്കളും ചേർന്ന് ഒരു റിസർച്ച് ചെയ്യുന്നുണ്ട്. പ്രത്യേക ഉദ്ദേശത്തോടെയല്ല. അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നറിയണം എന്ന് ലക്ഷ്യം വച്ച്.ഇതിനെ പിന്നീട് മിഷൻ നേതാജി എന്നപേരിൽ നോൺ പ്രോഫിറ്റ് ട്രസ്റ്റായി രജിസ്റ്റർ ചെയ്്തു.വിവാരാവകാശ നിയമപ്രകാരം നടത്തിയ പോരാട്ടത്തിലൂടെ സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചു.
തുടർന്ന് അദ്ദേഹത്തെക്കുറിച്ച് പുറത്ത് വന്ന പല വിവരങ്ങൾ അടക്കം തങ്ങളുടെ റിസർച്ചിനെ അനുബന്ധിച്ചായിരുന്നു.റിസർച്ച് ശ്രദ്ധിക്കപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളെ ഒരു കൂടിക്കാഴ്ച്ചക്ക് വിളിച്ചു.സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം തന്നെ പുറത്ത് വിടുന്നത് ഇതിന് ശേഷമാണ്.
സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് ബ്ലോഗിൽ എഴുതിയ ആർട്ടിക്കൾ കണ്ട് ആദ്യമായി ഒരു കോളത്തിന് സാധ്യത തരുന്നത് ഇന്ത്യ ടുഡെയാണ്. പിന്നീട് പലപ്പോഴായി പലവിഷയങ്ങളിൽ ഇന്ത്യ ടുഡേക്ക് വേണ്ടി ലേഖനങ്ങൾ എഴുതി. ഈ ലേഖനങ്ങളുടെ കൂട്ടത്തിലാണ് യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ക്യാപിറ്റൽ പണിഷ്മെന്റ് വേണൊ എന്ന തരത്തിൽ ഒരു ലേഖനം എഴുതുന്നത്.
ഇത് ശ്രദ്ധേയിൽപ്പെട്ടതോടെയാണ് ടൈംസ് നൗവിൽ നിന്ന് ആദ്യമായി ഒരു ചർച്ചയ്ക്ക് വിളിക്കുന്നത്. മലയാളത്തിൽ ആദ്യമായി ചർച്ചയിൽ പങ്കെടുത്തത് മാതൃഭൂമിയിൽ. ടിവി രംഗത്ത് സജീവമാകുന്നത് 2017 മുതൽ. പക്ഷെ ശ്രദ്ധിക്കപ്പെട്ടത് ശബരിമല വിഷയത്തിലാണെന്നും ചാനൽ രംഗത്തേക്ക് എ്ങ്ങിനെ എത്തിയെന്ന ചോദ്യത്തിന് മറുപടിയായി ശ്രീജീത്ത് പണിക്കർ പറഞ്ഞു.
ഒരു മലയാളം മീഡിയത്തിൽ പഠിച്ച ആളെങ്ങിനെ ഇത്ര നന്നായി ഇംഗീഷ് കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിന് ഉത്തരത്തിനൊപ്പം ചെറിയൊരു നിർദ്ദേശവും കലർന്നതായിരുന്നു മറുപടി. ഇംഗ്ലീഷിലെ തന്റെ പ്രാവീണ്യത്തിന് കടപ്പെട്ടിരിക്കുന്നത് സ്കുളിലെ പ്രഥമദ്ധ്യാപകനായിരുന്ന അബ്ദുൾഖാദർ റാവുത്തർ എന്ന സാറിനോടാണ്. ഇംഗ്ലീഷ് ഭാഷയോടുള്ള തന്റെ സ്നേഹത്തിനു അടിത്തറ പാകിയത് അദ്ദേഹമാണ്.ഇതിനുപുറമെ ഇംഗ്ലീഷ് സിനിമകൾ സബ്ടൈറ്റിൽ ഇല്ലാതെ കാണുക, ക്രിക്കറ്റ് കമന്ററി കേൾക്കുക എന്നിവയാണ് തന്റെ ഭാഷയെ മെച്ചപ്പെടുത്താൻ താൻ സ്വീകരിക്കുന്ന വഴികളെന്നും അദ്ദേഹം പറഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍