എന്താ..സുകുമാരൻ നായരെ വിമർശിക്കാൻ പാടില്ലേ ? സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് എൻഎസ്എസും വിമർശനം ഉൾക്കൊള്ളണം; സർക്കാർ വായ്പ എടുക്കുന്നത് പരിധിക്കുള്ളിൽ ഒതുങ്ങി മാത്രം; രാഷ്ട്രീയം പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ; ശബരിമല വിഷയത്തിൽ ആശയക്കുഴപ്പമില്ല; പ്രശ്‌നം നടക്കുന്നത് ചിലരുടെ മനസ്സിൽ മാത്രം; മറുനാടൻ ഷൂട്ട് ആറ്റ് സൈറ്റിൽ കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തെക്കുറിച്ച് ജനങ്ങളിൽ നിന്നുണ്ടായ ഫീഡ് ബാക്ക് തുടർഭരണം എന്നുള്ളത് തന്നെയാണ്.അത് തന്നെയാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസത്തിന്റെ കാരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.മറുനാടൻ മലയാളി ഷൂട്ട് അറ്റ് സൈറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടമായതും ഇതാണ്.അവിടെ വമ്പിച്ച വിജയമാണ് എൽഡിഎഫ് നേടിയത്.ഏഴു ജില്ലാപഞ്ചായത്ത് ഉണ്ടായിടത്ത് ഇപ്പോൾ 11 ആയി. ഇതൊക്കെ കാണിക്കുന്നത് ജനങ്ങളുടെ പിന്തുണ തന്നെയാണ്.അതുകൊണ്ട് തന്നെ അഞ്ചുവർഷക്കാലത്തെ പ്രവർത്തന നേട്ടങ്ങൾ ജനങ്ങളിൽ കൃത്യമായി എത്തിച്ചാൽ ജനങ്ങൾ പിന്തുണയ്ക്കും എന്നുതന്നെയാണ് വിശ്വാസം.
ലോകസഭ തെരഞ്ഞെടുപ്പ് എന്നു പറയുമ്പോൾ അതിന്റെ പാറ്റേൺ വേറരീതിയിലാണ്.അത് ഇന്ത്യയിൽ മതനിരപേക്ഷ ഗവൺമെന്റ് ഉണ്ടാകണം എന്ന ആഗ്രഹത്തിലാണ് ജനങ്ങൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്.അവർക്ക് ഇടതിനോട് വിരോധം ഉണ്ടായിട്ടല്ല. ഇടതിനേക്കാൾ അ സർക്കാർ ഉണ്ടാക്കാൻ പറ്റുന്നത് രാഹുൽഗാന്ധിക്കാണ് അല്ലെങ്കിൽ കോൺഗ്രസ്സിന് ആണ് എന്ന് ജനങ്ങൾ വിശ്വസിച്ചു.പക്ഷെ അവർക്കുണ്ടായത് ദയനീയമാ പരാജയമാണ്. കേരളത്തിൽ നിന്നാണ് അവർക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ കിട്ടിയത്.അത്തരത്തിൽ ഒരിക്കൽ കൂടി തോന്നൽ ഉണ്ടായാലോ എന്ന ചോദ്യത്തിന് ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പിന്നീട് പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നും കാനം പ്രതികരിച്ചു.
പെൻഷനും കിറ്റുമാണ് ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്. അതിന് അപ്പുറത്തേക്ക് എന്ത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെ; ഈ പെൻഷൻ എന്നു പറയുന്നത് കേവലം പെൻഷൻ അല്ല.ലോകത്തെമ്പാടും നശിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യസുരക്ഷ അതാണ് നവലിബറൽ സാമ്പത്തീക നയത്തിന്റെ പ്രത്യേകത.ആഗോളീകരണത്തിന് ശേഷം ലോകത്ത് എവിടെയുമുള്ളത് അതാണ്. അ സമയത്ത് സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുക എന്ന നയമാണ് ഞങ്ങൾ ചെയ്യുന്നത്.അതേ രീതിയിൽ എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ന്യായ് പദ്ധതി കോൺഗ്രസ്സ് മുന്നോട്ട് വെക്കുന്നത്.
അത് പക്ഷെ സബ്‌സിഡികൾ എല്ലാം നിർത്തലാക്കി അ തുക സ്വരൂപിച്ച് ജനങ്ങൾക്ക് വീതിച്ചു നൽകുന്നതാണ്. പക്ഷെ ഞങ്ങളുടെ രീതി അതല്ല.ഞങ്ങൾ സബ്‌സിഡി നിലനിർത്തിക്കൊണ്ട് തന്നെ സാമൂഹ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന് കഴിയുന്ന സഹായം ചെയ്യുക എന്നതാണ്.അതാണ് 600 രൂപയിൽ നിന്ന് സർക്കാർ കാലാവധി അവസാനിപ്പിക്കുമ്പോഴേക്കും 1600 രൂപയാക്കി ഉയർത്തിയത്. അത് ഒരു വലിയതുകയൊന്നുമല്ല. പക്ഷെ ഒരു സംസ്ഥാന സർക്കാറിന് അവരുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയുന്ന തുകയാണ്.കൃഷിക്കാർ, തൊഴിലാളികൾ തുടങ്ങി ഇപ്പോൾ വീട്ടമ്മമാർ വരെ എത്തിക്കാനാണ് ശ്രമം. വോട്ട് മാത്രം ലക്ഷ്യം വച്ചുള്ളതല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യമായി സംസ്ഥാനത്ത് ക്ഷേമപെൻഷൻ നടപ്പിലാക്കുമ്പോൾ അന്ന് കെ കരുണാകരനാണ് ഇത് സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതല്ല എന്ന അഭിപ്രായം പറഞ്ഞത്.പക്ഷെ പിന്നീട് കേരളം ഇത്തരത്തിലുള്ള നിരവധിയായ ക്ഷേമപദ്ധതികളുടെ നാടായിമാറി. ഇന്ന് ലോകം തന്നെ സാമൂഹിക അരക്ഷിതാവസ്ഥ നേരിടുമ്പോൾ കേരളത്തിന് കൈത്താങ്ങാകുന്നത് ഇ പെൻഷനുകാളാണെന്ന് പെൻഷനുകൾ സമ്പദ് വളർച്ചയ്ക്ക് നല്ലതല്ല എന്ന വാദമാണ് ചിലർ ഉയർത്തുന്നതെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കടംമേടിച്ചല്ലെ ഇത്തരം പെൻഷനുകൾ വിതരണം ചെയ്യുന്നത് എന്ന ചോദ്യത്തിന് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനനയെ സംബന്ധിച്ചിടത്തോളം കടംമേടിച്ചെ വികസനപ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയുവെന്ന് കാനം പറഞ്ഞു.കാരണം കേന്ദ്രഗവൺമെന്റിന്റെ ആയാലും സംസ്ഥാന ഗവൺമെന്റിന്റെ ആയാലും ബജറ്റിലെ പദ്ധതികൾ യാഥാർത്ഥ്യമാക്കുമ്പോൾ ഉള്ള കമ്മി ഏറ്റവും വലിയ പ്രശ്‌നമായി മാറുകയാണ്.കേന്ദ്രഗവൺമെന്റിന് റിസർവ് ബാങ്കും കമ്മട്ടവും ഉള്ളതുകൊണ്ട് നോട്ട് അടിക്കാം.പക്ഷെ സംസ്ഥാന ഗവൺമെന്റിന് അത് പറ്റില്ല.അതുകൊണ്ട് കേന്ദ്രസർക്കാർ അനുവദിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള കടംവാങ്ങലാണ് കേരളം നടത്തുന്നത്.അത് യുഡിഎഫായാലും ചെയ്യും.പരിധിക്കുള്ളിൽ നിന്നുള്ള കടമേ ഇതുവരെ സ്വീകരിച്ചുള്ളു.
ഇതേവിഷയത്തിൽ രണ്ട് ആരോപണങ്ങൾ കൂടി നിലനിൽക്കുന്നുണ്ട്.ഒന്ന് കേരളത്തിൽ ഇതുവരെ ഉണ്ടായ അത്രേം കടം ഈ അഞ്ചുവർഷത്തിനുള്ളിൽ ഉണ്ടാക്കി മറ്റൊന്ന് വായ്പാ പരിധിയെ മറികടക്കുന്നതിനായി കിഫ്ബിയെ പോലെ ഒരു സംവിധാനത്തിലുടെ തട്ടിപ്പ് നടത്തിയെന്നും എന്നുമുള്ള ചോദ്യത്തിനും വളരെ വിശദമായി തന്നെയായിരുന്നു മറുപടി.ഉമ്മൻ ചാണ്ടി സർക്കാർ ഉണ്ടാക്കിവച്ച നിയമത്തിനനുസരിച്ചാണ് കിഫ്ബി പ്രവർത്തിച്ചത്.ഞങ്ങൾ ഇത് പ്രാവർത്തികമാക്കി എന്നേ ഉള്ളു.
കിഫ്ബിയിലേക്ക് പരമാവധി ഫണ്ട് സ്വരൂപിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്.വിവേചനമില്ലാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയോജക മണ്ഡലത്തിൽ വരെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള വികസനപദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.ഇപ്പോൾ ഇതേ വഴിയാണ് കേന്ദ്രഗവൺമെന്റ് പിന്തുടരുന്നത്.അത് പക്ഷെ കേരളത്തിൽ നമ്മൾ ചെയ്യുന്നത് പോലെയല്ല വിദേശത്ത് റിയൽഎസ്റ്റേറ്റ് ബിസിനസൊക്കെ നടത്താൻ വേണ്ടിയാണ്.അത് എന്തെങ്കിലുമാകട്ടെ .. കിഫ്ബി പോലെ ഒരു പദ്ധതി കേന്ദ്രവും ആവിഷ്‌കരിക്കുമ്പോൾ കേരളം ചെയ്ത കുറ്റം കേന്ദ്രം ചെയ്ത പ്രശ്‌നമില്ല എന്ന നിലപാട് ശരിയല്ല.
വായ്പ എടുക്കുന്നതും കിഫ്ബിയും തമ്മിൽ ഒരു ബന്ധവുമില്ല.അതുകൊണ്ട് തന്നെ വായ്പപരിധിയെ മറികടക്കാനുള്ള കുറുക്കുവഴിയാണ് കിഫ്ബി എന്ന ആരോപണത്തിന് അടിസ്ഥാനമില്ല.വായ്പ പരിധി സർക്കാറിന്റെ വായ്പയിൽ വരുന്നതാണ്.പക്ഷെ കിഫ്ബി ഒരു സ്വതന്ത്രസ്ഥാപനമാണ്.വായ്പാ പരിധി കൂട്ടണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പക്ഷെ കേന്ദ്രം അത് കുറയ്ക്കുകയാണ് ചെയ്തത്.അപ്പോൾ എന്തിനാണ് വായ്പ എടുക്കുന്നത് എന്ന് ചോദിച്ചാൽ ഇത് തന്നെയാണ് ഉത്തരം കേന്ദ്രം സഹായിച്ചാൽ വായ്പ എടുക്കേണ്ട അവശ്യമില്ല.
പക്ഷെ കേന്ദ്രം സഹായിക്കുന്നില്ല.അതിപ്പൊ യുഡിഎഫായാലും വേണ്ടി വരും.വായ്പകളൊക്കെ എടുത്ത് ഉപയോഗിക്കുന്നത് അടിസ്ഥാന സൗകര്യവികസനത്തിനാണ്.സൗകര്യങ്ങൾ വികസിക്കുമ്പോൾ അതിന്റെ റിട്ടേൺ നമുക്കുണ്ടാവുകയും കടം അടച്ചുതീർക്കാൻ പറ്റുകയും ചെയ്യും.കിഫ്ബിക്കെതിരെ നടക്കുന്ന ആരോപണങ്ങളൊക്കെ ഇലക്ഷൻവരെയെ കാണു. അത് കഴിയുമ്പോൾ തീരുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇ വിഷയങ്ങളിലൊക്കെ ഞങ്ങൾക്കെതിരെ നടക്കുന്നത് നിയമവിരുദ്ധമായ ഇടപെടലുകളാണ്. അതിനെതിരെ ഞങ്ങൾ നിയമത്തിന്റെ വഴിയിലുടെ പോകുന്നുവെന്ന് മാത്രമാണെന്നും അവരോട് ശത്രുതയൊന്നും ഇല്ലെന്നും കാനം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പ്രായോഗികമായി എത്ര സീറ്റുകളാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്; ഇപ്പോൾ അങ്ങിനെ ഒരു കൃത്യമായ കണക്ക് പറയാൻ പറ്റില്ല.പാർട്ടി സംവിധാനത്തിൽ നിന്ന് അത്തരം കൃത്യമായ വിവരം ലഭിക്കണമെങ്കിൽ അവസാന ഘട്ടത്തിലെത്തണം.എങ്കിലും കംഫർട്ടബിൾ മെജോറിറ്റി സിറ്റിൽ എന്തായാലും ഇടതുപക്ഷം എത്തും.സിപിഐയുടെ കാര്യമെടുത്താൽ കഴിഞ്ഞ തവണത്തേക്കാൾ ഏറെ സീറ്റുകൾ ഇത്തവണ ജയിക്കും.കഴിഞ്ഞതവണ 27 ൽ 19 ആയിരുന്നു.ഇത്തവണ 25 ലാണ് മത്സരിക്കുന്നത്.19 നേക്കാൾ ഇത്തവണ ജയിക്കും.പക്ഷെ ഇത്തവണ സ്ത്രീപ്രാധിനിത്യം കുറവാണ്. അത് താൻ തന്നെ തുറന്ന് സമ്മതിച്ചതുമാണ്.
ജോസ് കെ മാണിയുടെ കടന്നുവരവ് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് സ്വാഭാവികമായും ഗുണം ചെയ്യും എന്നതായിരുന്നു മറുപടി.വിശദീകരണം ഇങ്ങനെയായിരുന്നു കഴിഞ്ഞ ഇലക്ഷനിൽ കോട്ടയത്ത് 23 ഓളം പഞ്ചായത്തുളായിരുന്നു. എന്നാൽ ഇത്തവണ അത് അമ്പതിന് മുകളിലേക്ക് ഉയർന്നു.അതേ അനുകൂലം നിയമസഭ തെരഞ്ഞെടുപ്പിലും പ്രതീക്ഷിക്കുന്നു.ജോസ് മാണിയുടെ കടന്ന് വരവ് മാത്രമല്ല അ അന്തരീക്ഷം ഉണ്ടാക്കിയ എഫക്ടും ഗുണം ചെയ്തു.ജോസ് കെ മാണിയോട് എതിർപ്പുണ്ടായിരുന്നോ എന്ന ചോദ്യത്തിന് യുഡിഎഫിലായിരുന്നപ്പോൾ അവരുടെ നിലപാടിനോട് എതിർപ്പുകളണ്ടായിരുന്നു.എന്നാൽ തങ്ങളെ മുന്നണി വഞ്ചിച്ചു എന്ന് പറഞ്ഞ് ജോസ് വരുമ്പോൾ അവരെ നമുക്ക് മാറ്റി നിർത്താനാവില്ല.ലൗജിഹാദ് വിഷയത്തിൽ ജോസിന്റെ പ്രതിരണത്തോട് ഉണ്ടായത് അദ്ദേഹത്തിന്റെ പ്രസ്താവനയോടുള്ള അഭിപ്രായ വ്യത്യസമല്ല. ലൗജിഹാദ് എന്ന വിഷയത്തോടുള്ള അഭിപ്രായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൗജിഹാദ് വിഷയത്തെ അഡ്രസ്സ് ചെയ്യണ്ടെ എന്ന ചോദ്യത്തോട് പ്രതികരണം ഇങ്ങനെ; അത്തരം സംഭവങ്ങളെ ചർച്ചകളെ നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്.കാരണം നമ്മുടെ രാജ്യത്ത് പ്രായപൂർത്തിയായ പുരുഷന് ഒരു യുവതിയെ വിവാഹം ചെയ്യുവാനുള്ള അവകാശം ഉണ്ട്.അത് പ്രണയ വിവാഹമോ മറ്റെന്തോ ആയിക്കോട്ടെ എന്നുവച്ച് അതെല്ലാം ലൗജിഹാജദാണ് എന്ന് പറയാൻ പറ്റില്ലലോ.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ശബരിമല വിഷയത്തിൽ സീതാറാം യച്ചൂരി അഭിപ്രായം പറഞ്ഞുകഴിഞ്ഞു. സംസ്ഥാന സർക്കാറിനെ സംബന്ധിച്ച് മുഖ്യമന്ത്രിയും അഭിപ്രായം പറഞ്ഞുകഴിഞ്ഞു.അതുകൊണ്ട് തന്നെ സിപിഎമ്മിന് ഈ വിഷയത്തിൽ ആശയക്കുഴപ്പമില്ല. ദേവസ്വം മന്ത്രി ക്ഷമപറഞ്ഞത് അദ്ദേഹത്തിന്റെ വിഷയമാണെന്നും, ശബരിമല വിഷയത്തിൽ സിപിഐക്ക് കൃത്യമായ നിലപാടുള്ളപ്പോൾ സിപിഎമ്മിന് ആശയക്കുഴപ്പം ഉള്ളതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.ശബരിമല ഉൾപ്പടെ ഏഴു വിഷയങ്ങളിൽ അഭിപ്രായം പറയാനാണ് സുപ്രീംകോടതി ബഞ്ചിനോട് അവകാശപ്പെട്ടത്. അത് വരട്ടെ അതിന് ശേഷം എന്താ ചെയ്യേണ്ടത് എന്നു നോക്കാമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.ശബരിമലയിൽ ഇപ്പോൾ ഒരു പ്രശനവുമില്ല. ഉത്സവം വളരെ നല്ല രീതിയിൽ അവസാനിച്ചു. പ്രശ്‌നം ഉള്ളത് ചിലരുടെ മനസ്സിലാണെന്നും അദ്ദേഹം സുചീപ്പിച്ചു.
എൻ എസ് എസുമായി എന്താണിത്ര വിരോധം എന്ന ചോദ്യത്തോട് പ്രതികരിച്ചത് ഇങ്ങനെ; വിരോധമല്ല മറിച്ച് അവരും ഈ സമൂഹത്തിൽ പ്രവർത്തിക്കുന്നവരാണ്. അപ്പോൾ ചില സത്യങ്ങൾ ആരോടായാലും പറയണ്ടി വരും. ആരും വിമർശനത്തിന് അതീതരല്ല. അതുപോലെ എൻഎസ്എസും.സുകുമാരൻനായർ ഒരു സാമൂഹ്യസംഘടനയുടെ അദ്ധ്യക്ഷനാണ്.അത് ഒരു പ്രധാനപ്പെട്ട സംഘടനായാണ് എന്നും അറിയാം. പക്ഷെ അതുകൊണ്ട് അദ്ദേഹത്തോട് ചർച്ച നടത്തണമെന്നൊ്്ന്നും ഇല്ലലോ എന്നും അദ്ദേഹം പറഞ്ഞു.
തിരുത്തൽ ശക്തിയെന്നോ മറ്റൊ ഉള്ള പേരുകളൊക്കെ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. ഞങ്ങൾക്ക് ഒരു രാഷ്ട്രീയം ഉണ്ട് അതുകൊണ്ടാണ് ഇപ്പോൾ എൽഡിഎഫിൽ നിൽക്കുന്നത്. ഇതിന ്മുന്നിൽ പല മുന്നണികളിലും ഞങ്ങൾ ഉണ്ടായിരുന്നതാണ്.ഇടതുപക്ഷ നിലപാടുകളിൽ നിന്ന് ഇവിടുത്തെ ഗവൺമെന്റ് വ്യതിചലിച്ചാൽ ഞങ്ങൾ തിരുത്താറുണ്ട്.എന്നുവച്ച് എല്ലാ ദിവസവും ഗവൺമെന്റിനെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുകയല്ല ഞങ്ങളുടെ ജോലി. അത്തരത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ചുമതലയാണ് സിപിഐയുടെയത് എന്നാണ് പണ്ട് കാലത്ത് സിപിഐ ഒരു തിരുത്തൽ ശക്തിയായിരുന്നു.എന്നാൽ ഇപ്പോൾ അങ്ങനെയല്ല എന്നുണ്ടോ എന്ന ചോദ്യത്തിന് കാനം മറുപടി നൽകിയത്.
ഇപ്പോൾ നടക്കുന്നത് കമ്മ്യൂണിസമല്ല.. ധാർഷ്ട്യവും ഒക്കെ ചേർന്ന പിണറായിസമാണെന്ന് പറഞ്ഞാൽ എന്ന ചോദ്യത്തിന് അതൊക്കെ അദ്ദേഹത്തെ ദൂരത്ത് നിന്ന് നോക്കുമ്പോൾ ഉള്ള കാഴ്‌ച്ചപ്പാടാണെന്നും അദ്ദേഹം വളരെ സിംപിളായ മനുഷ്യനാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- പുതുപ്പള്ളിയും കോട്ടയവും ഒഴിച്ച് ഏതുസീറ്റും നേടും; കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇടിവ് തട്ടും; എറണാകുളവും മലപ്പുറവും ഒഴികെ 12 ജില്ലകളിലും മുന്നിൽ; എന്നിട്ടും സിപിഎമ്മിന്റെ കണക്കിൽ 80 സീറ്റ് വരെ മാത്രം
- പാലായിൽ ജോസ് കെ മാണി കടുത്ത മത്സരം നേരിടുന്നുവെന്ന് സിപിഐ; മാണി സി കാപ്പന് സീറ്റ് നിഷേധിച്ചതിൽ മണ്ഡലത്തിൽ അതൃപ്തിയെന്നും പാർട്ടി വിലയിരുത്തൽ; പാലായിലും റാന്നിയിലും ഇരിക്കൂറിലും കാഞ്ഞിരപ്പള്ളിയിലും സിപിഐ നിശ്ശബ്ദമായിരുന്നെന്ന് കേരള കോൺഗ്രസ്
- തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇഡിക്കെതിരെ കേസ് എടുത്തത് പിണറായിക്ക് വൻവിനയാകും; സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന പേരിൽ പൊലീസുകാരെ പ്രതി ചേർത്ത് പ്രത്യേക കേസെടുക്കാൻ സാധ്യത തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്: കോടതി വിധിയുടെ വെളിച്ചത്തിൽ ഇഡി നടത്തുന്നത് വൻ നീക്കങ്ങൾ
- ഭാര്യയുടെ വിയോഗമറിയാതെ ഭർത്താവിന്റെ വിടവാങ്ങൽ; പിന്നാലെ മരുമകളുടെയും മരണം: ഗുജറാത്തിൽ മലയാളി കുടുംത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു
- നന്നായി മലയാളം സംസാരിക്കുന്ന പ്രതിക്ക് വേണ്ടി ദ്വിഭാഷി; അഞ്ചരയ്ക്ക് കൊലപാതകവും ആറു മണിക്ക് തീവണ്ടി യാത്രയും; തിരിച്ചെത്തിയപ്പോൾ സെൻകുമാറും വിളിച്ചു; തമിഴ്നാട്ടിൽ പോയപ്പോൾ അറസ്റ്റും! അമീറുൾ ഇസ്ലാം നിരപരാധിയെന്ന് അമ്പിളി ഓമനക്കുട്ടൻ; ജിഷാ കേസ് അട്ടിമറിച്ചോ? ആക്ഷൻ കൗൺസിൽ കൺവീനറുടെ പോസ്റ്റിൽ ചർച്ച
- അജിനെ ഒഴിവാക്കി മോൾ വീട്ടിലേക്ക് വരണമെന്ന് കരഞ്ഞ് പറഞ്ഞ് ഉമ്മ; നടപ്പില്ലെന്ന് കട്ടായം പറഞ്ഞ് അസിഫ; വീട് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമെന്നും ഭർത്താവിനൊപ്പം പോകാൻ താൽപര്യമെന്നും പറഞ്ഞതോടെ അതനുവദിച്ച് ഹോസ്ദുർഗ് കോടതി; ഒളിച്ചോടിയ ദമ്പതികൾക്ക് സംരക്ഷണവുമായി പറക്കളായിലെ ബിജെപി-ആർഎസ്എസ് പ്രവർത്തകരും
- വ്യാജരേഖകൾ നല്കി വിസ അടിപ്പിച്ച ഏജന്റിന്റെ ചതിയിൽ വീണു യു കെയിൽ എത്തിയ മലയാളി യുവാവിന് വഴിയിൽ ക്രൂര മർദ്ദനം; അബോധാവസ്ഥ മാറിയപ്പോൾ ഡിസ്ചാർജ് ചെയ്ത് എൻ എച്ച് എസ്; നാട്ടിലേക്ക് മടങ്ങാൻ പോലുമാകാതെ ഒരു മലയാളി യുവാവ്
- 2013 ൽ പതിനെട്ട് പേർ മാത്രം അപേക്ഷിച്ച സംവരണ തസ്തികയിൽ അപേക്ഷിച്ച് ജോലി കിട്ടാത്ത പി.കെ.ബിജുവിന്റെ ഭാര്യയ്ക്ക് 2020 ൽ 140 അപേക്ഷകരിൽ ഒന്നാമതായി ജനറൽ ലിസ്റ്റിൽ ഇടം പിടിച്ചു; ജോലിക്കായി സമർപ്പിച്ച പ്രബന്ധം ഈച്ചക്കോപ്പി: മറ്റൊരു യുവ നേതാവ് കൂടി പിൻവാതിൽ നിയമന വിവാദത്തിൽ
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- ദുഃഖമാചരിക്കാൻ കറുത്ത വസ്ത്രങ്ങൾ ധരിച്ചപ്പോഴും ഡിസൈൻ ഭംഗിയിലൂടെ കോടികൾ ചെലവഴിച്ച് രാജകൊട്ടാരത്തിലെ സ്ത്രീകൾ; കുട്ടികളെ വീട്ടിലിരുത്തി കേയ്റ്റ് സംസ്കാരത്തിനെത്തിയത് ലക്ഷങ്ങൾ വിലയുള്ള വജ്രാഭരണങ്ങൾ അണിഞ്ഞ്
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- രാത്രി കൂട്ടുകിടക്കാൻ വിളിച്ചുവരുത്തിയ ശേഷം പതിനാറുകാരനോട് ലൈംഗികാതിക്രമം; കുളത്തൂപുഴ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ; 69 കാരി ഉപദ്രവിക്കുന്നതായി പുറത്തുപറഞ്ഞത് കുട്ടി തന്നെ
- കൊലപാതകത്തിന് ശേഷം നേതാവ് സംരക്ഷിക്കില്ലെന്ന തോന്നൽ; കൂട്ടുപ്രതികളോട് സഖാവിനെതിരെ പറഞ്ഞത് വാക്കു തർക്കമായി; പ്രകോപനം നടന്നത് മറ്റൊരു സഖാവിന്റെ വീട്ടിലെ ഒളിത്താമസത്തിനിടെ; ബോധരഹിതനെ കെട്ടിത്തൂക്കിയത് മറ്റ് പ്രതികൾ; രതീഷ് കൂലോത്തിന്റെ കൊലപാതകത്തിലും സിപിഎം പ്രതിക്കൂട്ടിൽ
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- പരിശോധനക്ക് തടഞ്ഞപ്പോൾ കൂളായി ചാടിയിറങ്ങി തൊക്കുയർത്തി പൊലീസുകാരനെ വെടിവച്ചുകൊന്നു; കൊലയാളിയുടെ പിന്നാലെ 40 മൈൽ പാഞ്ഞു ചുട്ടെരിച്ച് പൊലീസും; അപൂർവ്വമായ ഒരു വീഡിയോ കാണാം
- കുണ്ടറയിൽ മേഴ്സികുട്ടിയും കൊല്ലത്ത് മുകേഷും തോൽക്കും; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി വിപ്ലവം; നേമത്തും മഞ്ചേശ്വരത്തും ബിജെപി; ശ്രീധരൻ തോൽക്കും; സംസ്ഥാന ഇന്റലിജൻസ് പ്രവചിക്കുന്നത് 77 സീറ്റുമായി ഭരണ തൂടർച്ച; കേന്ദ്ര ഇന്റലിജൻസ് യുഡിഎഫിനൊപ്പവും; രണ്ട് റിപ്പോർട്ടിലുമുള്ളത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ തീക്ഷണത
- ചികിൽസ യുഎഇയിൽ ആക്കാമെന്ന് നിർദ്ദേശിച്ചത് അബുദാബി രാജകുടുംബം; ശതകോടീശ്വരനെ മടക്കി കൊണ്ടു പോകാൻ പ്രത്യേക വിമാനം അയച്ചത് ഗൾഫിലെ രാജകുടുംബം; ഇനി നടുവേദനയ്ക്കുള്ള ചികിൽസ അബുദാബിയിലെ കൊട്ടാര സദൃശ്യമായ വീട്ടിൽ; ദൈവത്തിന് നന്ദിപറഞ്ഞ് യൂസഫലിയും ഭാര്യയും മടങ്ങിയത് രാത്രി ഒന്നരയോടെ
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- ആർഎസ്എസിന് ഏറ്റവും കൂടുതൽ ശാഖകളും ബലിദാനികളും ഉള്ള സ്ഥലം; പ്രചരണം കൊഴുപ്പിക്കാൻ എത്തേണ്ടിയിരുന്നത് സാക്ഷാൽ അമിത്ഷാ! കേന്ദ്ര ആഭ്യന്തര മന്ത്രി 25-ന് മണ്ഡലത്തിൽ എത്തുമ്പോൾ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥ; എൻ ഹരിദാസിന്റെ പത്രിക തള്ളിയത് ഷംസീറിനിട്ട് മുട്ടൻ പണിയോ? കടുത്ത ആശങ്കയിൽ സിപിഎമ്മും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
- മാത്യു കുഴൽനാടൻ എങ്ങനെ കോടീശ്വരനായി? മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 32 കോടിയുടെ ആസ്തിയെന്ന് വാർത്ത വന്നതോടെ ചൂടേറിയ ചർച്ച; അമ്മച്ചി പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് മാത്യു കുഴൽനാടൻ പറയുന്നു രാഷ്ട്രീയം ഒക്കെ നല്ലത് തന്നെ പക്ഷേ അതുകൊണ്ട് ജീവിക്കാം എന്ന് വിചാരിക്കരുത്; വരുമാനത്തിന് തൊഴിൽ രാഷ്ട്രീയം സേവനം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍