എന്താ..സുകുമാരൻ നായരെ വിമർശിക്കാൻ പാടില്ലേ ? സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് എൻഎസ്എസും വിമർശനം ഉൾക്കൊള്ളണം; സർക്കാർ വായ്പ എടുക്കുന്നത് പരിധിക്കുള്ളിൽ ഒതുങ്ങി മാത്രം; രാഷ്ട്രീയം പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ; ശബരിമല വിഷയത്തിൽ ആശയക്കുഴപ്പമില്ല; പ്രശ്നം നടക്കുന്നത് ചിലരുടെ മനസ്സിൽ മാത്രം; മറുനാടൻ ഷൂട്ട് ആറ്റ് സൈറ്റിൽ കാനം രാജേന്ദ്രൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തെക്കുറിച്ച് ജനങ്ങളിൽ നിന്നുണ്ടായ ഫീഡ് ബാക്ക് തുടർഭരണം എന്നുള്ളത് തന്നെയാണ്.അത് തന്നെയാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസത്തിന്റെ കാരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.മറുനാടൻ മലയാളി ഷൂട്ട് അറ്റ് സൈറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടമായതും ഇതാണ്.അവിടെ വമ്പിച്ച വിജയമാണ് എൽഡിഎഫ് നേടിയത്.ഏഴു ജില്ലാപഞ്ചായത്ത് ഉണ്ടായിടത്ത് ഇപ്പോൾ 11 ആയി. ഇതൊക്കെ കാണിക്കുന്നത് ജനങ്ങളുടെ പിന്തുണ തന്നെയാണ്.അതുകൊണ്ട് തന്നെ അഞ്ചുവർഷക്കാലത്തെ പ്രവർത്തന നേട്ടങ്ങൾ ജനങ്ങളിൽ കൃത്യമായി എത്തിച്ചാൽ ജനങ്ങൾ പിന്തുണയ്ക്കും എന്നുതന്നെയാണ് വിശ്വാസം.
ലോകസഭ തെരഞ്ഞെടുപ്പ് എന്നു പറയുമ്പോൾ അതിന്റെ പാറ്റേൺ വേറരീതിയിലാണ്.അത് ഇന്ത്യയിൽ മതനിരപേക്ഷ ഗവൺമെന്റ് ഉണ്ടാകണം എന്ന ആഗ്രഹത്തിലാണ് ജനങ്ങൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്.അവർക്ക് ഇടതിനോട് വിരോധം ഉണ്ടായിട്ടല്ല. ഇടതിനേക്കാൾ അ സർക്കാർ ഉണ്ടാക്കാൻ പറ്റുന്നത് രാഹുൽഗാന്ധിക്കാണ് അല്ലെങ്കിൽ കോൺഗ്രസ്സിന് ആണ് എന്ന് ജനങ്ങൾ വിശ്വസിച്ചു.പക്ഷെ അവർക്കുണ്ടായത് ദയനീയമാ പരാജയമാണ്. കേരളത്തിൽ നിന്നാണ് അവർക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ കിട്ടിയത്.അത്തരത്തിൽ ഒരിക്കൽ കൂടി തോന്നൽ ഉണ്ടായാലോ എന്ന ചോദ്യത്തിന് ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പിന്നീട് പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നും കാനം പ്രതികരിച്ചു.
പെൻഷനും കിറ്റുമാണ് ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്. അതിന് അപ്പുറത്തേക്ക് എന്ത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെ; ഈ പെൻഷൻ എന്നു പറയുന്നത് കേവലം പെൻഷൻ അല്ല.ലോകത്തെമ്പാടും നശിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യസുരക്ഷ അതാണ് നവലിബറൽ സാമ്പത്തീക നയത്തിന്റെ പ്രത്യേകത.ആഗോളീകരണത്തിന് ശേഷം ലോകത്ത് എവിടെയുമുള്ളത് അതാണ്. അ സമയത്ത് സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുക എന്ന നയമാണ് ഞങ്ങൾ ചെയ്യുന്നത്.അതേ രീതിയിൽ എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ന്യായ് പദ്ധതി കോൺഗ്രസ്സ് മുന്നോട്ട് വെക്കുന്നത്.
അത് പക്ഷെ സബ്സിഡികൾ എല്ലാം നിർത്തലാക്കി അ തുക സ്വരൂപിച്ച് ജനങ്ങൾക്ക് വീതിച്ചു നൽകുന്നതാണ്. പക്ഷെ ഞങ്ങളുടെ രീതി അതല്ല.ഞങ്ങൾ സബ്സിഡി നിലനിർത്തിക്കൊണ്ട് തന്നെ സാമൂഹ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന് കഴിയുന്ന സഹായം ചെയ്യുക എന്നതാണ്.അതാണ് 600 രൂപയിൽ നിന്ന് സർക്കാർ കാലാവധി അവസാനിപ്പിക്കുമ്പോഴേക്കും 1600 രൂപയാക്കി ഉയർത്തിയത്. അത് ഒരു വലിയതുകയൊന്നുമല്ല. പക്ഷെ ഒരു സംസ്ഥാന സർക്കാറിന് അവരുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയുന്ന തുകയാണ്.കൃഷിക്കാർ, തൊഴിലാളികൾ തുടങ്ങി ഇപ്പോൾ വീട്ടമ്മമാർ വരെ എത്തിക്കാനാണ് ശ്രമം. വോട്ട് മാത്രം ലക്ഷ്യം വച്ചുള്ളതല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യമായി സംസ്ഥാനത്ത് ക്ഷേമപെൻഷൻ നടപ്പിലാക്കുമ്പോൾ അന്ന് കെ കരുണാകരനാണ് ഇത് സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതല്ല എന്ന അഭിപ്രായം പറഞ്ഞത്.പക്ഷെ പിന്നീട് കേരളം ഇത്തരത്തിലുള്ള നിരവധിയായ ക്ഷേമപദ്ധതികളുടെ നാടായിമാറി. ഇന്ന് ലോകം തന്നെ സാമൂഹിക അരക്ഷിതാവസ്ഥ നേരിടുമ്പോൾ കേരളത്തിന് കൈത്താങ്ങാകുന്നത് ഇ പെൻഷനുകാളാണെന്ന് പെൻഷനുകൾ സമ്പദ് വളർച്ചയ്ക്ക് നല്ലതല്ല എന്ന വാദമാണ് ചിലർ ഉയർത്തുന്നതെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കടംമേടിച്ചല്ലെ ഇത്തരം പെൻഷനുകൾ വിതരണം ചെയ്യുന്നത് എന്ന ചോദ്യത്തിന് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനനയെ സംബന്ധിച്ചിടത്തോളം കടംമേടിച്ചെ വികസനപ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയുവെന്ന് കാനം പറഞ്ഞു.കാരണം കേന്ദ്രഗവൺമെന്റിന്റെ ആയാലും സംസ്ഥാന ഗവൺമെന്റിന്റെ ആയാലും ബജറ്റിലെ പദ്ധതികൾ യാഥാർത്ഥ്യമാക്കുമ്പോൾ ഉള്ള കമ്മി ഏറ്റവും വലിയ പ്രശ്നമായി മാറുകയാണ്.കേന്ദ്രഗവൺമെന്റിന് റിസർവ് ബാങ്കും കമ്മട്ടവും ഉള്ളതുകൊണ്ട് നോട്ട് അടിക്കാം.പക്ഷെ സംസ്ഥാന ഗവൺമെന്റിന് അത് പറ്റില്ല.അതുകൊണ്ട് കേന്ദ്രസർക്കാർ അനുവദിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള കടംവാങ്ങലാണ് കേരളം നടത്തുന്നത്.അത് യുഡിഎഫായാലും ചെയ്യും.പരിധിക്കുള്ളിൽ നിന്നുള്ള കടമേ ഇതുവരെ സ്വീകരിച്ചുള്ളു.
ഇതേവിഷയത്തിൽ രണ്ട് ആരോപണങ്ങൾ കൂടി നിലനിൽക്കുന്നുണ്ട്.ഒന്ന് കേരളത്തിൽ ഇതുവരെ ഉണ്ടായ അത്രേം കടം ഈ അഞ്ചുവർഷത്തിനുള്ളിൽ ഉണ്ടാക്കി മറ്റൊന്ന് വായ്പാ പരിധിയെ മറികടക്കുന്നതിനായി കിഫ്ബിയെ പോലെ ഒരു സംവിധാനത്തിലുടെ തട്ടിപ്പ് നടത്തിയെന്നും എന്നുമുള്ള ചോദ്യത്തിനും വളരെ വിശദമായി തന്നെയായിരുന്നു മറുപടി.ഉമ്മൻ ചാണ്ടി സർക്കാർ ഉണ്ടാക്കിവച്ച നിയമത്തിനനുസരിച്ചാണ് കിഫ്ബി പ്രവർത്തിച്ചത്.ഞങ്ങൾ ഇത് പ്രാവർത്തികമാക്കി എന്നേ ഉള്ളു.
കിഫ്ബിയിലേക്ക് പരമാവധി ഫണ്ട് സ്വരൂപിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്.വിവേചനമില്ലാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയോജക മണ്ഡലത്തിൽ വരെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള വികസനപദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.ഇപ്പോൾ ഇതേ വഴിയാണ് കേന്ദ്രഗവൺമെന്റ് പിന്തുടരുന്നത്.അത് പക്ഷെ കേരളത്തിൽ നമ്മൾ ചെയ്യുന്നത് പോലെയല്ല വിദേശത്ത് റിയൽഎസ്റ്റേറ്റ് ബിസിനസൊക്കെ നടത്താൻ വേണ്ടിയാണ്.അത് എന്തെങ്കിലുമാകട്ടെ .. കിഫ്ബി പോലെ ഒരു പദ്ധതി കേന്ദ്രവും ആവിഷ്കരിക്കുമ്പോൾ കേരളം ചെയ്ത കുറ്റം കേന്ദ്രം ചെയ്ത പ്രശ്നമില്ല എന്ന നിലപാട് ശരിയല്ല.
വായ്പ എടുക്കുന്നതും കിഫ്ബിയും തമ്മിൽ ഒരു ബന്ധവുമില്ല.അതുകൊണ്ട് തന്നെ വായ്പപരിധിയെ മറികടക്കാനുള്ള കുറുക്കുവഴിയാണ് കിഫ്ബി എന്ന ആരോപണത്തിന് അടിസ്ഥാനമില്ല.വായ്പ പരിധി സർക്കാറിന്റെ വായ്പയിൽ വരുന്നതാണ്.പക്ഷെ കിഫ്ബി ഒരു സ്വതന്ത്രസ്ഥാപനമാണ്.വായ്പാ പരിധി കൂട്ടണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പക്ഷെ കേന്ദ്രം അത് കുറയ്ക്കുകയാണ് ചെയ്തത്.അപ്പോൾ എന്തിനാണ് വായ്പ എടുക്കുന്നത് എന്ന് ചോദിച്ചാൽ ഇത് തന്നെയാണ് ഉത്തരം കേന്ദ്രം സഹായിച്ചാൽ വായ്പ എടുക്കേണ്ട അവശ്യമില്ല.
പക്ഷെ കേന്ദ്രം സഹായിക്കുന്നില്ല.അതിപ്പൊ യുഡിഎഫായാലും വേണ്ടി വരും.വായ്പകളൊക്കെ എടുത്ത് ഉപയോഗിക്കുന്നത് അടിസ്ഥാന സൗകര്യവികസനത്തിനാണ്.സൗകര്യങ്ങൾ വികസിക്കുമ്പോൾ അതിന്റെ റിട്ടേൺ നമുക്കുണ്ടാവുകയും കടം അടച്ചുതീർക്കാൻ പറ്റുകയും ചെയ്യും.കിഫ്ബിക്കെതിരെ നടക്കുന്ന ആരോപണങ്ങളൊക്കെ ഇലക്ഷൻവരെയെ കാണു. അത് കഴിയുമ്പോൾ തീരുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇ വിഷയങ്ങളിലൊക്കെ ഞങ്ങൾക്കെതിരെ നടക്കുന്നത് നിയമവിരുദ്ധമായ ഇടപെടലുകളാണ്. അതിനെതിരെ ഞങ്ങൾ നിയമത്തിന്റെ വഴിയിലുടെ പോകുന്നുവെന്ന് മാത്രമാണെന്നും അവരോട് ശത്രുതയൊന്നും ഇല്ലെന്നും കാനം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പ്രായോഗികമായി എത്ര സീറ്റുകളാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്; ഇപ്പോൾ അങ്ങിനെ ഒരു കൃത്യമായ കണക്ക് പറയാൻ പറ്റില്ല.പാർട്ടി സംവിധാനത്തിൽ നിന്ന് അത്തരം കൃത്യമായ വിവരം ലഭിക്കണമെങ്കിൽ അവസാന ഘട്ടത്തിലെത്തണം.എങ്കിലും കംഫർട്ടബിൾ മെജോറിറ്റി സിറ്റിൽ എന്തായാലും ഇടതുപക്ഷം എത്തും.സിപിഐയുടെ കാര്യമെടുത്താൽ കഴിഞ്ഞ തവണത്തേക്കാൾ ഏറെ സീറ്റുകൾ ഇത്തവണ ജയിക്കും.കഴിഞ്ഞതവണ 27 ൽ 19 ആയിരുന്നു.ഇത്തവണ 25 ലാണ് മത്സരിക്കുന്നത്.19 നേക്കാൾ ഇത്തവണ ജയിക്കും.പക്ഷെ ഇത്തവണ സ്ത്രീപ്രാധിനിത്യം കുറവാണ്. അത് താൻ തന്നെ തുറന്ന് സമ്മതിച്ചതുമാണ്.
ജോസ് കെ മാണിയുടെ കടന്നുവരവ് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് സ്വാഭാവികമായും ഗുണം ചെയ്യും എന്നതായിരുന്നു മറുപടി.വിശദീകരണം ഇങ്ങനെയായിരുന്നു കഴിഞ്ഞ ഇലക്ഷനിൽ കോട്ടയത്ത് 23 ഓളം പഞ്ചായത്തുളായിരുന്നു. എന്നാൽ ഇത്തവണ അത് അമ്പതിന് മുകളിലേക്ക് ഉയർന്നു.അതേ അനുകൂലം നിയമസഭ തെരഞ്ഞെടുപ്പിലും പ്രതീക്ഷിക്കുന്നു.ജോസ് മാണിയുടെ കടന്ന് വരവ് മാത്രമല്ല അ അന്തരീക്ഷം ഉണ്ടാക്കിയ എഫക്ടും ഗുണം ചെയ്തു.ജോസ് കെ മാണിയോട് എതിർപ്പുണ്ടായിരുന്നോ എന്ന ചോദ്യത്തിന് യുഡിഎഫിലായിരുന്നപ്പോൾ അവരുടെ നിലപാടിനോട് എതിർപ്പുകളണ്ടായിരുന്നു.എന്നാൽ തങ്ങളെ മുന്നണി വഞ്ചിച്ചു എന്ന് പറഞ്ഞ് ജോസ് വരുമ്പോൾ അവരെ നമുക്ക് മാറ്റി നിർത്താനാവില്ല.ലൗജിഹാദ് വിഷയത്തിൽ ജോസിന്റെ പ്രതിരണത്തോട് ഉണ്ടായത് അദ്ദേഹത്തിന്റെ പ്രസ്താവനയോടുള്ള അഭിപ്രായ വ്യത്യസമല്ല. ലൗജിഹാദ് എന്ന വിഷയത്തോടുള്ള അഭിപ്രായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൗജിഹാദ് വിഷയത്തെ അഡ്രസ്സ് ചെയ്യണ്ടെ എന്ന ചോദ്യത്തോട് പ്രതികരണം ഇങ്ങനെ; അത്തരം സംഭവങ്ങളെ ചർച്ചകളെ നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്.കാരണം നമ്മുടെ രാജ്യത്ത് പ്രായപൂർത്തിയായ പുരുഷന് ഒരു യുവതിയെ വിവാഹം ചെയ്യുവാനുള്ള അവകാശം ഉണ്ട്.അത് പ്രണയ വിവാഹമോ മറ്റെന്തോ ആയിക്കോട്ടെ എന്നുവച്ച് അതെല്ലാം ലൗജിഹാജദാണ് എന്ന് പറയാൻ പറ്റില്ലലോ.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ശബരിമല വിഷയത്തിൽ സീതാറാം യച്ചൂരി അഭിപ്രായം പറഞ്ഞുകഴിഞ്ഞു. സംസ്ഥാന സർക്കാറിനെ സംബന്ധിച്ച് മുഖ്യമന്ത്രിയും അഭിപ്രായം പറഞ്ഞുകഴിഞ്ഞു.അതുകൊണ്ട് തന്നെ സിപിഎമ്മിന് ഈ വിഷയത്തിൽ ആശയക്കുഴപ്പമില്ല. ദേവസ്വം മന്ത്രി ക്ഷമപറഞ്ഞത് അദ്ദേഹത്തിന്റെ വിഷയമാണെന്നും, ശബരിമല വിഷയത്തിൽ സിപിഐക്ക് കൃത്യമായ നിലപാടുള്ളപ്പോൾ സിപിഎമ്മിന് ആശയക്കുഴപ്പം ഉള്ളതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.ശബരിമല ഉൾപ്പടെ ഏഴു വിഷയങ്ങളിൽ അഭിപ്രായം പറയാനാണ് സുപ്രീംകോടതി ബഞ്ചിനോട് അവകാശപ്പെട്ടത്. അത് വരട്ടെ അതിന് ശേഷം എന്താ ചെയ്യേണ്ടത് എന്നു നോക്കാമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.ശബരിമലയിൽ ഇപ്പോൾ ഒരു പ്രശനവുമില്ല. ഉത്സവം വളരെ നല്ല രീതിയിൽ അവസാനിച്ചു. പ്രശ്നം ഉള്ളത് ചിലരുടെ മനസ്സിലാണെന്നും അദ്ദേഹം സുചീപ്പിച്ചു.
എൻ എസ് എസുമായി എന്താണിത്ര വിരോധം എന്ന ചോദ്യത്തോട് പ്രതികരിച്ചത് ഇങ്ങനെ; വിരോധമല്ല മറിച്ച് അവരും ഈ സമൂഹത്തിൽ പ്രവർത്തിക്കുന്നവരാണ്. അപ്പോൾ ചില സത്യങ്ങൾ ആരോടായാലും പറയണ്ടി വരും. ആരും വിമർശനത്തിന് അതീതരല്ല. അതുപോലെ എൻഎസ്എസും.സുകുമാരൻനായർ ഒരു സാമൂഹ്യസംഘടനയുടെ അദ്ധ്യക്ഷനാണ്.അത് ഒരു പ്രധാനപ്പെട്ട സംഘടനായാണ് എന്നും അറിയാം. പക്ഷെ അതുകൊണ്ട് അദ്ദേഹത്തോട് ചർച്ച നടത്തണമെന്നൊ്്ന്നും ഇല്ലലോ എന്നും അദ്ദേഹം പറഞ്ഞു.
തിരുത്തൽ ശക്തിയെന്നോ മറ്റൊ ഉള്ള പേരുകളൊക്കെ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. ഞങ്ങൾക്ക് ഒരു രാഷ്ട്രീയം ഉണ്ട് അതുകൊണ്ടാണ് ഇപ്പോൾ എൽഡിഎഫിൽ നിൽക്കുന്നത്. ഇതിന ്മുന്നിൽ പല മുന്നണികളിലും ഞങ്ങൾ ഉണ്ടായിരുന്നതാണ്.ഇടതുപക്ഷ നിലപാടുകളിൽ നിന്ന് ഇവിടുത്തെ ഗവൺമെന്റ് വ്യതിചലിച്ചാൽ ഞങ്ങൾ തിരുത്താറുണ്ട്.എന്നുവച്ച് എല്ലാ ദിവസവും ഗവൺമെന്റിനെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുകയല്ല ഞങ്ങളുടെ ജോലി. അത്തരത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ചുമതലയാണ് സിപിഐയുടെയത് എന്നാണ് പണ്ട് കാലത്ത് സിപിഐ ഒരു തിരുത്തൽ ശക്തിയായിരുന്നു.എന്നാൽ ഇപ്പോൾ അങ്ങനെയല്ല എന്നുണ്ടോ എന്ന ചോദ്യത്തിന് കാനം മറുപടി നൽകിയത്.
ഇപ്പോൾ നടക്കുന്നത് കമ്മ്യൂണിസമല്ല.. ധാർഷ്ട്യവും ഒക്കെ ചേർന്ന പിണറായിസമാണെന്ന് പറഞ്ഞാൽ എന്ന ചോദ്യത്തിന് അതൊക്കെ അദ്ദേഹത്തെ ദൂരത്ത് നിന്ന് നോക്കുമ്പോൾ ഉള്ള കാഴ്ച്ചപ്പാടാണെന്നും അദ്ദേഹം വളരെ സിംപിളായ മനുഷ്യനാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്