വേണുഗോപാലിനെ തോല്പിച്ചു സീറ്റ് ഉറപ്പിക്കാൻ ഏറെ പരിശ്രമിച്ചു; മഹല്ല് കമ്മറ്റികളുമായി ബന്ധപ്പെട്ട് മുസ്ലിം വോട്ടുകൾ കോൺഗ്രസിനെതിരാക്കി; വെള്ളാപ്പള്ളിയേയും തിരിച്ചു; ഷാനിമോൾ സിപിഐ(എം) ചാരവനിതയെന്ന് വനിത കോൺഗ്രസ് നേതാവ് മറുനാടനോട്
തിരുവന്ന്തപുരം: മഹല്ല് കമ്മിറ്റികളുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ കെ സി വേണുഗോപാലിന്റെ തോൽവി ഉറപ്പാക്കാൻ മുസ്ളീംവോട്ടുകൾ ഭിന്നിപ്പിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചതായി സംശയമുണ്ടെന്ന് ആലപ്പുഴ ഡിസിസി അംഗം സീനത്ത് നാസർ. ആലപ്പുഴയിൽ സീറ്റുകിട്ടാത്തതിന്റെ ചൊരുക്കുതീർക്കാനും കെസി വേണുഗോപാലിനെ തോല്പിക്കാനും ഷാനിമോൾ പ്രവർത്തിച്ചതിന് വ്യക്തമായ തെളിവുണ്ടെന്നും സീനത്ത് നാസർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. കോൺഗ്രസ്സിലെ മുസ്ലിംവോട്ടുകൾ എതിർചേരിയിലേക്ക് കൊണ്ടുപോകാൻ മാത്രമല്ല, എസ്എൻഡിപിയെ മറുകണ്ടം ചാടിക്കാനും ഷാനിമോൾ കൂട്ടുനിന്നതായി കരുതണമെന്നും സീനത്ത് പറഞ്ഞു.
ഞാനും ഷാനിമോളും ഒരേ ബൂത്തിലാണ് താമസിക്കുന്നത്. കഴിഞ്ഞ തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽത്തന്നെ സീറ്റുകിട്ടാത്തതിന്റെ പേരിൽ തണുപ്പൻ പ്രവർത്തനമായിരുന്നു ഷാനിമോൾ ആലപ്പുഴ മണ്ഡലത്തിൽ നടത്തിയത്. സീനിയർ നേതാവെന്ന നിലയിൽ ജനങ്ങൾക്കിടയിൽ നടന്നു പ്രവർത്തിക്കണമെന്നില്ല. പക്ഷേ, സ്ഥാനാർത്ഥിക്കുവേണ്ടി പ്രസംഗിക്കാനെങ്കിലും എത്തണമല്ലോ. കഴിഞ്ഞതവണ കെസി വേണുഗോപാലിനുവേണ്ടി പേരിന് പ്രസംഗിച്ചെന്നുവരുത്തിയ ഷാനിമോൾ ഇത്തവണ ഒരിടത്തും പ്രസംഗിക്കാൻ പേരിനുപോലും എത്തിയില്ല. ഒരു ദേശീയനേതാവ് എന്ന നിലയിൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ശക്തമായ നേതൃത്വം നൽകേണ്ടത് ഷാനിമോളായിരുന്നു. എന്നാൽ ഒരിടത്തുപോലും അവരെ ഞാനോ കോൺഗ്രസ്സുകാരോ കണ്ടിട്ടില്ല - സീനത്ത് പറയുന്നു. ആലപ്പുഴ സീറ്റിൽ മത്സരിക്കണമെന്നായിരുന്നു ഷാനിമോളുടെ എക്കാലത്തേയും ആഗ്രഹം. കഴിഞ്ഞതവണ മുതൽത്തന്നെ ഈ ആഗ്രഹം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കെസി വേണുഗോപാലിനെ ആലപ്പുഴയിൽ നിർത്താൻ തീരുമാനം ഉണ്ടാവുന്നത്. കഴിഞ്ഞ തവണ കാസർകോട്ട് ഷാനിമോളെ മത്സരിപ്പിക്കാനായിരുന്നു പാർട്ടി തീരുമാനം. എന്നാൽ അവിടെ തോൽക്കുമെന്നുകണ്ടതോടെ കുടുംബപരമായി ബുദ്ധിമുട്ടുണ്ടെന്നുപറഞ്ഞ് ഷാനിമോൾ പിന്മാറി. അങ്ങനെയാണ് ഷാജിത കമാലിനെ പാർട്ടി കാസർകോട്ട് മത്സരിപ്പിക്കുന്നത്. പത്തുപതിനഞ്ചുവർഷമായി ആലപ്പുഴയിൽ നിറഞ്ഞുപ്രവർത്തിക്കുന്ന കെസിവേണുഗോപാൽ ആലപ്പുഴക്കാരനല്ലെന്നുപോലും ആർക്കും തോന്നില്ല. അങ്ങനെയിരിക്കെ വിജയം ഉറപ്പായ വേണുഗോപാലിനെ തന്നെയല്ലേ ഇവിടെ പാർട്ടി മത്സരിപ്പിക്കേണ്ടത്? - സീനത്ത് ചോദിക്കുന്നു.
ആലപ്പുഴ നഗരസഭാ ചെയർപേഴ്സണായിരിക്കെപോലും സ്വന്തംകാര്യം നോക്കുന്ന വ്യക്തിയായിരുന്നു ഷാനിമോൾ. ഞാൻ അന്ന് അവർക്കൊപ്പം കൗൺസിലറായിരുന്നതുകൊണ്ട് എനിക്ക് അവരെപ്പറ്റി ന്ന്നായറിയാം. അന്നുതൊട്ടേ പാർട്ടിക്കകത്തെ വിഷയങ്ങൾ സിപിഎമ്മിന് ചോർത്തുന്ന ശീലമുണ്ട് ഷാനിമോൾക്ക്. പാർട്ടിയിലെ കാര്യങ്ങളും ചർച്ചകളും ഞങ്ങളറിയും മുമ്പേ പ്രതിപക്ഷത്തെ അറിയിച്ചിരിക്കും. ഭൂരിപക്ഷം കോൺഗ്രസ് കൗൺസിലർമാർക്കും ഷാനിമോളുടെ സ്വഭാവം ഇഷ്ടമായിരുന്നില്ല. നേരിയ ഭൂരിപക്ഷത്തിൽ കേരള കോൺ#്ഗ്രസ്സിന്റെയും പിഡിപിയുടേയും പിന്തുണയോടെയാണ് അന്ന് നഗരസഭ യുഡിഎഫ് ഭരിച്ചിരുന്നത്. ഷാനിമോൾ ഉണ്ടാക്കുന്ന ഓരോ പ്രശ്നങ്ങളും പരിഹരിക്കാൻ ഞങ്ങൾ ഏറെ പണിപ്പെട്ടിരുന്നു. അവിശ്വാസം വന്നപ്പോൾ ഷാനിമോൾക്ക് പിന്തുണ നൽകാനാവില്ലെന്ന് കേരളാ കോൺഗ്രസിലെ ഫിലിപ്പോസും പിഡിപിയും അന്ന് പറഞ്ഞിരുന്നു. ഒരുവിധത്തിൽ അവരെ അനുനയിപ്പിച്ചാണ് ഭരണം നിലനിർത്തിയത്. വിമർശിക്കുന്നവരെ എങ്ങനെ ഒതുക്കാം എന്ന കളികളാണ് ഷാനിമോൾക്ക് അന്നും ഇന്നും ഉള്ളത്. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന കെ മുരളീധരനും ഇപ്പോഴത്തെ പ്രസിഡന്റ് വിഎം സുധീരനുമെല്ലാം ഇക്കാര്യങ്ങൾ വ്യക്തമായി അറിയാം - സീനത്ത് പറയുന്നു.
സീനിയർ നേതാവാണ് ഷാനിമോൾ. പക്ഷേ, ഞങ്ങളെപ്പോലുള്ള നിരവധി സാധാരണ പ്രവർത്തകർക്ക് അവരെപ്പോലുള്ള നേതാക്കൾ പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നത് കണ്ടുനിൽക്കാനാവില്ല. പലരും ഇക്കാര്യങ്ങളെല്ലാം പരസ്പരം പറയുന്നുണ്ടെങ്കിലും തുറന്നുപറയാൻ എല്ലാവർക്കും പേടിയാണ്. കെസിയെ തോല്പിക്കാൻ മഹല്ല് കമ്മിറ്റികളുമായി ഷാനിമോൾ നേരിട്ടു ബന്ധപ്പെട്ടു എന്നുതന്നെ കരുതണം. ഇത്തവണ കെസിയുടെ കാര്യം വിഷമമാണല്ലോ എന്ന് ഇത്തവണ നിരവധി മഹല്ല് കമ്മിറ്റി അംഗങ്ങൾ എന്നോട് പറഞ്ഞിരുന്നു. ഇപ്രാവശ്യം മുസ്ളീംവോട്ട് കെസിക്ക് കിട്ടില്ലെന്ന് വ്യാപകമായി സംസാരമുണ്ടായി. ഇതെല്ലാം സൂചിപ്പിക്കുന്നത് എന്താണ്. ഇത്തരമൊരു നീക്കം നടന്നു എന്നുതന്നെയല്ലേ? - സീനത്ത് ചോദിക്കുന്നു.
സീറ്റു കിട്ടാത്ത വിഷയത്തിൽ ഷാനിമോൾ സാമുദായികമായി കുത്തിത്തിരിപ്പുണ്ടാക്കി എന്നത് തീർച്ചയാണ്. അതിന് തെളിവാണ് ഷാനിമോൾ ഇത്തവണ പ്രവർത്തനത്തിന് ഇറങ്ങിയില്ലെന്ന വിഷയം ഡിസിസിയിൽ ചർച്ചയായപ്പോൾ അതിനെതിരെ എസ്എൻഡിപി യോഗം നേതാവു കൂടിയായ ഡി സുഗതൻ ഉടൻ പ്രതികരിച്ചത്. പിന്നെ ഷാനിമോളെ അനുകൂലിച്ച മറ്റൊരു വ്യക്തി വെള്ളാപ്പള്ളിയുടെ അടുത്തയാളായ സി ആർ ജയപ്രകാശാണ്. ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത്. മുസ്ളീം, ഈഴവ വോട്ടുകൾ ഭിന്നിപ്പിക്കാൻ ഷാനിമോൾ ശ്രമിച്ചു എന്നതു തന്നെയല്ലേ.
കെസി വേണുഗോപാലിനെ തോല്പിച്ചാലേ തനിക്കിനി സീറ്റ് ലഭിക്കൂ എന്ന തോന്നലുള്ളതുകൊണ്ടാണ് ഷാനിമോൾ ഇങ്ങനെ പ്രവർത്തിച്ചതെന്ന് തീർച്ചയായും കരുതേണ്ടിവരും. സരിതയുമായി ബന്ധപ്പെട്ട വിഷയങ്ങളും പരാതികളും അവർക്ക് നേരത്തേതന്നെ കെപിസിസിയിലോ പാർട്ടിയിലെ ഉന്നതരെയോ നേരത്തെ അറിയിക്കാനും അനേ്വഷണം ആവശ്യപ്പെടാനും സമയമുണ്ടായിരുന്നു. എന്നാൽ ഷാനിമോൾ ഇത്തവണ തിരഞ്ഞെടുപ്പിൽ പ്രചരണത്തിനിറങ്ങിയില്ലെന്നും കെസിയെ തോല്പിക്കാൻ ശ്രമിച്ചെന്നും ഡിസിസി റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പിനു മുമ്പും ശേഷവും ഒന്നും മിണ്ടാതിരുന്ന ഷാനമോൾ ആരോപണങ്ങളുമായി രംഗത്തിറങ്ങിയത്. ഇത് പ്രചരണത്തിനിറങ്ങിയില്ല എന്ന ഡിസിസി റിപ്പോർട്ടിനെ ചെറുക്കാൻ വേണ്ടിയാണെന്നതിന് വേറെന്ത് തെളിവാണ് വേണ്ടത്. ഇത്രയും വലിയ നേതാവായിരുന്നിട്ട് അവർ കാലുവാരുന്നത് ഇവിടത്തെ സാധാരണക്കാരായ പ്രവർത്തകർ തീരെ ക്ഷമിക്കില്ല. നഗരസഭാ ചെയർപേഴ്സണായിരിക്കെ പോലും ഇടതുപക്ഷത്തിനു വേണ്ടി പ്രവർത്തിച്ച ഷാനിമോൾ ഇതല്ല, ഇതിനപ്പുറവും ചെയ്യും - സീനത്ത് പറയുന്നു.
കെസി വേണുഗോപാലിനെ തോല്പിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചതിന് വ്യക്തമായ തെളിവുണ്ടെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂറും വ്യക്തമാക്കി. അനുകൂലമായി പ്രവർത്തിച്ചില്ലെന്നു മാത്രമല്ല, പ്രവർത്തനം ഏകോപിപ്പിക്കാതെ നിഗൂഢമായി എതിർസ്ഥാനാർത്ഥിക്കുവേണ്ടി ഷാനിമോൾ ചരടുവലികൾ നടത്തിയെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. മാഫിയാ സംഘങ്ങളെ, പ്രത്യേകിച്ച് ബാറുകാരെ സഹായിക്കാൻ വേണ്ടിയാണ് കെപിസിസി യോഗം കഴിഞ്ഞ് ഇത്രയുംനാൾ മിണ്ടാതിരുന്ന ഷാനിമോൾ ഇപ്പോൾ സുധീരനെതിരെ രംഗത്തുവന്നിരിക്കുന്നത്. പെരുമ്പാവൂരിൽ തോൽക്കുകയും കാസർകോട് മത്സരിക്കാൻ ധൈര്യമില്ലാതിരിക്കുകയും ചെയ്ത ഷാനിമോൾക്ക് ആലപ്പുഴ സീറ്റ് നൽകേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. അവർക്ക് ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. എ#്ന്നാൽ അത്തരമൊരു ചർച്ചപോലും പാർട്ടിയിൽ ഉണ്ടായിരുന്നില്ല. മുസ്ളീംവോട്ടുകൾ ഭിന്നിപ്പിക്കാൻ അവർ ശ്രമിച്ചതായും സൂചനകളുണ്ട്. മണ്ഡലം, ബ്ളോക്ക് സമിതികളിൽ തുടങ്ങി താഴേത്തട്ടിൽവരെ കെസിയെ തോല്പിക്കാൻ അവർ ശ്രമിച്ചുവെന്ന് എല്ലാവരും പറയുന്നുണ്ട് - ഷുക്കൂർ പറഞ്ഞു.
Stories you may Like
- സാമ്പത്തിക തട്ടിപ്പ് കേസിൽ എസ് എൻ ഡി പി ശാഖാ പ്രസിഡന്റ് കസ്റ്റഡിയിൽ
- രണ്ടാം പിണറായി സർക്കാർ പോരെന്ന് വെള്ളാപ്പള്ളി
- വെള്ളാപ്പള്ളിയുടെ വസതിയിലേക്കുള്ള മാർച്ചിന് നിരോധനം
- ആർ. ശങ്കർ ട്രോഫിക്ക് ആറന്മുള ഉതൃട്ടാതി, റാന്നി അവിട്ടം ജലമേളകളിൽ അവഗണന
- എസ്എൻഡിപി ഡൽഹി യൂണിയൻ: അഡ്മിനിസ്ട്രേറ്റർ ചുമതലയേൽക്കരുതെന്ന് കോടതി
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍