മുഖ്യമന്ത്രി ആയിരിക്കെ ഒരാൾ ഞാനില്ലാത്തപ്പോൾ കസേരയിൽ വന്നിരുന്നു; ഭ്രാന്തന്മാർ കയറി ഇരിക്കുന്ന സ്ഥലമാണ് മുഖ്യമന്ത്രി കസേര എന്ന് പോലും അന്ന് പ്രതിപക്ഷം വിമർശിച്ചു; വിഎസിന്റെ പരിപാടി ഇതേ ആൾ തന്നെ മൈക്കെടുത്ത് ഉദ്ഘാടനം ചെയ്തപ്പോഴാണ് പ്രതിപക്ഷത്തിനും അക്കിടി പറ്റിയത്; ആൾക്കൂട്ടമില്ലാതെ ഇരുന്നാൽ അസ്വസ്ഥത; ഇഷ്ടമില്ലാത്ത കാര്യം ഏകാന്തത; ജനസമ്പർക്ക പരിപാടി മുതൽ പുതുപ്പള്ളിയിലെ ഞായറാഴ്ച സഭ വരെ; മറുനാടന് ഉമ്മൻ ചാണ്ടി നൽകിയ എക്‌സ്‌ക്ലൂസീവ് അഭിമുഖം
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: ഇമേജ് ഭാരമില്ലാത്ത, ജനക്കൂട്ടം ജീവവായു പോലെയായ, എന്റെ പുസ്തകം ജനക്കൂട്ടമാണ് എന്ന് തുറന്നുപറഞ്ഞ സവിശേഷതകൾ ഏറെയുള്ള അപൂർവ നേതാവാണ് ഉമ്മൻ ചാണ്ടി. എവിടെയായാലും ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ മുറ്റവും ആൾക്കൂട്ടവും നൊസ്റ്റാൾജിയ ആയ മനുഷ്യൻ.
1970ൽ ഇരുപത്തിയേഴാം വയസിലാണ് ഉമ്മൻ ചാണ്ടി നിയമസഭയിലെത്തുന്നത്. തുടർന്ന് രണ്ടു തവണ മുഖ്യമന്ത്രിയും മൂന്നുതവണ മന്ത്രിയും ഒരുതവണ പ്രതിപക്ഷ നേതാവുമായി അദ്ദേഹം. കെ.എം.മാണിയെ പോലെ ഒരുതിരഞ്ഞെടുപ്പിലും തോറ്റിട്ടില്ലാത്ത നേതാവ്. തുടർച്ചയായ 11 തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയെന്ന ഒരേ മണ്ഡലത്തിൽ നിന്നാണ് ഉമ്മൻ ചാണ്ടിയുടെ വിജയം. നിയമസഭാംഗമായി പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് 76 ാം വയസിൽ അരനൂറ്റാണ്ട് തികച്ചിരിക്കുന്നു.
തന്റെ ദീർഘകാല രാഷ്ട്രീയപരിചയത്തിലെ ഭരണാനുഭവങ്ങളും, വ്യക്ത്യനുഭവങ്ങളും മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് ഉമ്മൻ ചാണ്ടി. ജനസമ്പർക്ക പരിപാടിയുടെ ഫലങ്ങൾ മുതൽ പുതുപ്പള്ളിയിലെ ഞായറാഴ്ച സഭ വരെ വിവിധ വിഷയങ്ങളിലൂടെ...അഭിമുഖത്തിന്റെ ആദ്യഭാഗം:
*എങ്ങനെയാണ് ജനങ്ങളെ മടുക്കാത്തത്? ജനക്കൂട്ടത്തെ കണ്ടാൽ അസ്വസ്ഥനാകാത്ത ശൈലിയുടെ പ്രത്യേകത എന്താണ്?
വളരെ ചെറുപ്പം മുതലെയുള്ള ശൈലിയാണ്. സ്‌കൂൾ കാലഘട്ടം മുതലെ ബാലസംഘത്തിന്റെ പ്രവർത്തകനായിരിക്കുമ്പോൾ മുതലെ എന്റെ കൂടെ ഒരുപാട് ആളുകൾ കാണും. ആളില്ലാതെ ഇരിക്കുന്നതാണ് എനിക്ക് അസ്വസ്ഥത. എനിക്ക് ഇഷ്ടപ്പെടാത്ത കാര്യം ഏകാന്തതയാണ്. ഊർജ്ജസ്വലതയും ആത്മവിശ്വാസവും ലഭിക്കുന്നത് ഈ ജനക്കൂട്ടത്തിൽ് നിന്നാണ്. ഞാൻ പത്രം വായിക്കും. അതിനപ്പുറത്തുള്ള വായന പരിമിതമാണ്. ഞാൻ കാണുന്നവരിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ എനിക്ക് വളരെ ഗുണകരമാണ്. ജനസമ്പർക്ക പരിപാടിയിലൂടെ ഒത്തിരി പേർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി കൊടുക്കാനും പരാതി പരിഹരിച്ച് കൊടുക്കാനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ അവരേക്കാൾ എനിക്കാണ് ആ പരിപാടി ഗുണകരമായിട്ടുള്ളത്. എനിക്ക് ആ പരിപാടിയിലൂടെ നിരവധി അറിവുകൾ ലഭിച്ചു.
ജനസമ്പർക്ക പരിപാടിയുടെ അടിസ്ഥാനത്തിൽ 41 പുതിയ സർക്കാർ ഉത്തരവുകൾ ഇറക്കി. നമ്മൾ ആളുകളോട് അടുത്ത് ഇടപഴകുമ്പോഴും അവരുടെ പ്രശ്നങ്ങൾ മനസിലാക്കുമ്പോഴും ആണ് അറിയുന്നത് സർക്കാർ എത്ര ആത്മാർത്ഥയോടെ പ്രവർത്തിച്ചാലും എത്ര ആനുകൂല്യങ്ങൾ നൽകുമ്പോഴും കിട്ടേണ്ടവർക്ക് ഇവയൊന്നും കിട്ടുന്നില്ല എന്ന കാര്യം. ഈ വിവരങ്ങളൊക്കെ ആളുകളുമായി ബന്ധപ്പെട്ടതിനാലാണ് കൂടുതൽ അറിയാൻ സാധിച്ചത്.
അവരോട് സംസാരിക്കുമ്പോൾ കൂടുതൽ വിവരം അറിയാൻ കഴിയും. സംസാരിക്കേണ്ടവരോട് കൂടുതൽ സംസാരിക്കുകയും ചെയ്യും. 2011ൽ ഞാൻ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നൂറിന പരിപാടി പ്രഖ്യാപിച്ചു. ഒന്നാമത്തെ പരിപാടി സൗജന്യ അരി ബി.പി.എൽ കുടുംബങ്ങൾക്ക് കൊടുക്കുക എന്നുള്ളതാണ്. ഈ പരിപാടി പ്രഖ്യാപിച്ചതിന് പിന്നാലെ എവിടെ ചെന്നാലും റേഷൻ കാർഡ് ഇല്ല എന്ന പരാതിയാണ് നേരിട്ടത്. ഞാൻ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോൾ അതിന്റെ നിയമവശങ്ങൾ തിരക്കി. പലരും വിവാഹശേഷം മാറി സ്ഥലം മാറിവന്നതോ, അല്ലെങ്കിൽ കാർഡ് ഇല്ലാത്തവരോ ആയിരിക്കും. ഉദ്യോഗസ്ഥരോട് പറഞ്ഞത് കാർഡിന് അപേക്ഷിക്കുന്ന എല്ലാവർക്കും റേഷൻ കാർഡ് നൽകണം എന്നതാണ്. അപേക്ഷ സ്വീകരിച്ച് അന്വേഷണം നടത്തി സത്യാവാങ് മൂലം വാങ്ങി വച്ച ശേഷം നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു. മൂന്ന് ദിവസം കൊണ്ട് മൂന്നരലക്ഷം കാർഡുകളാണ് അന്ന് നൽകാൻ സാധിച്ചത്.
*ജനകീയ പ്രശ്നത്തിൽ ഇടപെട്ട് മനസിലാക്കിയ മറ്റ് സംഭവങ്ങൾ?
നിവേദനങ്ങളിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളാണ് ഏറെ. ഹീമോഫീലിയ രോഗം വന്നവർ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ട സാഹചര്യമാണ്. എപ്പോൾ മരുന്ന് നിർത്തുന്നോ അപ്പോൾ അവരുടെ അസുഖം രൂക്ഷമാകുകയും ചെയ്യും. ഞാൻ അതിനായി ഒരു ലക്ഷം രൂപ ലിമിറ്റ് വച്ചുകൊണ്ട് സഹായം പ്രഖ്യാപിച്ചു. പിന്നാലെ രണ്ട് ലക്ഷം രൂപ കൊടുത്തു. പിന്നീട് രോഗികളുടേയും രക്ഷാകർത്താക്കളുടേയും കൂട്ടായ്മ ആലുവ ജനറൽ ആശുപത്രിയിൽ വച്ച് നടത്തി. അന്ന് അമ്മമാർ വന്നു കരയുകയായിരുന്നു. പണം തീർന്നെന്നും ചികിത്സ തുടരുകയാണെന്നും പറഞ്ഞു. പിന്നാലെയാണ് ജീവിതകാലം മൊത്തം ഹീമോഫീലിയ രോഗികൾക്ക് മരുന്ന് നൽകാൻ സർക്കാർ തീരുമാനം നടപ്പിലാക്കിയത്.
*ഉദ്യോഗസ്ഥ തലത്തിൽ തടസ്സം നേരിടില്ലേ?
ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ഉദ്യോഗസ്ഥന്മാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജനാധിപത്യത്തിൽ പൊളിറ്റിക്കൽ ലീഡർഷിപ്പാണ് ഉത്തരവാദികൾ. ഉദ്യോഗസ്ഥരെ കൊണ്ട് ചെയ്യിപ്പിക്കേണ്ട ഉത്തരവാദിത്തം അവർക്കാണ്. ചെയ്യില്ലെങ്കിൽ ചെയ്യിപ്പിക്കാനുള്ള മോണിറ്ററിങ് വേണം.
ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നത് മര്യാദ അല്ല. ആരാണോ ഒരു നടപടി എടുക്കാൻ തീരുമാനം കൈക്കൊള്ളുന്നത് ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും പാടില്ല. ക്ലോസ് മോണിറ്ററിങ് ആണ് വേണ്ടത്. ഇപ്പോൾ പറഞ്ഞതാണ് ഉദാഹരണം, മൂന്ന് ദിവസം കൊണ്ട് മൂന്ന് ലക്ഷം ആളുകൾക്ക് കാർഡ് കൊടുക്കാൻ കഴിഞ്ഞത്. ആ കാര്യത്തിൽ ടി.എം ജേക്കബിനോട്് നന്ദിയുണ്ട്. അദ്ദേഹം ഈ ഉത്തരവ് നടപ്പിലാക്കിയതിന് ശേഷമാണ് മരിക്കുന്നത്.
ഇന്നും തീരാത്ത പ്രശ്നം പട്ടയ പ്രശ്നമാണ്. പട്ടയത്തിൽ ഒത്തിരി കുരുക്കുകളുണ്ട്. കുറച്ച് സാങ്കേതികവും നിയമപരവുമായ തടസ്സങ്ങളും ഉണ്ട്. റേഷൻ കാർഡ് നടപ്പിലാക്കിയത് പോലെ വേഗത്തിൽ നടപ്പിലാക്കാൻ സാധിക്കില്ല. റേഷൻ കാർഡ് ഒന്നിലധികം ഒരാൾക്ക് ഉണ്ടെങ്കിൽ തന്നെ അത് തിരിച്ചറിഞ്ഞാലും മൂന്നോ നാലോ മാസത്തെ അരിയുടെ നഷ്ടമായിരിക്കും ഉണ്ടാകുക. ഒരു സാധാരണക്കാരന് ലഭിക്കുന്നതുകൊണ്ട് ആ നഷ്ടം നമുക്ക് നികത്താൻ കഴിയും. പട്ടയത്തിൽ സാങ്കേതിക പ്രശ്നങ്ങളും നിയമ തടസ്സങ്ങളും ഉണ്ട്. എന്നിട്ട് പോലും കഴിഞ്ഞ സർക്കാർ പട്ടയം നൽകാൻ തീരുമാനം എടുത്തത്.
*നടപ്പിലാക്കാൻ കഴിയാതെ പോയ പദ്ധതി?
മനസിനെ വേട്ടയാടിയിട്ടുള്ള പ്രശ്നങ്ങൾ ഒന്നുമില്ല. എങ്കിൽ പോലും സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ വേട്ടയാടിയിട്ടുണ്ട്. റോഡ്, പാലം, ഗെയിൽ പൈപ്പ് ലൈൻ, ഇലക്ട്രിസിറ്റി തുടങ്ങിയവയെല്ലാം അതിന് ഉദാഹരണമാണ്. നമ്മുടെ ആളുകൾ വൈലന്റ് ആണ്. കോംപൻസേഷൻ കൂട്ടി കൊടുക്കാം എന്ന് തീരുമാനിച്ചാലും അത് അംഗീകരിക്കണം എന്നില്ല. അവരുടെ ഏത് പ്രശ്നവും പരിഹരിക്കാം. സ്ഥലം ഒഴിപ്പിച്ചാൽ തന്നെ പിന്നാലെ വിമർശനവും എത്തും.
ലൈൻ മാറ്റിയാൽ ആതിനോടൊപ്പം തന്നെ ആരോപണവും പ്രതിഷേധവും നേരിടേണ്ടി വരും. അതിനെ അതിജീവിച്ച ഒരേ ഒരുകാര്യം കൊച്ചി മെട്രോയാണ്. അവിടെ എതിർപ്പുമായി എത്തേണ്ടിയിരുന്നത് വ്യാപാരികളാണ്. വ്യാപാരികളുടെ മൂന്ന് യോഗം വിളിച്ചു. ആദ്യഘട്ടത്തിൽ പ്രതിഷേധം ആയിരുന്നു. നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് തന്നെയാണ് സ്ഥലം എടുക്കുന്നത് എന്ന് പറഞ്ഞ് മനസിലാക്കി. മാന്യമായ കോംപൻസേഷൻ നൽകും എന്ന് പറഞ്ഞിട്ടുണ്ട്. അവർ അത് അംഗീകരിച്ചു.
*ജനസമ്പർക്ക പരിപാടി രാപ്പകൽ നീണ്ടിട്ടുണ്ട്... മടുപ്പ് തോന്നിയിട്ടുണ്ടോ?
പലപ്പോഴും ഉറക്കം ലഭിച്ചിട്ടില്ല, ഭക്ഷണം കഴിക്കാതെ ഇരിക്കേണ്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ലിക്വഡ് ആയിട്ടുള്ള ഭക്ഷണമാണ് കഴിക്കുന്നത്. പലപ്പോഴും ഇത്തരത്തിൽ കഴിച്ചുകൊണ്ട് തന്നെ പരാതി കേൾക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഒരാളുടെ പ്രശ്നം കേൾക്കുകയും അതിന് തീർപ്പുണ്ടാക്കുകയും ചെയ്യുമ്പോൾ അവരുടെ സംതൃപ്തിയും സന്തോഷവും പുതിയ ഊർജം നൽകും. നമ്മുടെ കൂടെയുള്ള ആളുകളെ കൂടി ഓർക്കണം. അവർ രാവിലെ മുതൽ എന്റെ കൂടെ നിൽക്കുന്നവരാണ്. അവസാനത്തെ ആളേയും കണ്ടിട്ടേ പോകു എന്ന തീരുമാനം എടുക്കുമ്പോഴേക്കും ഉദ്യോഗസ്ഥ തലത്തിൽ ഉള്ളവർ വലഞ്ഞിട്ടുണ്ടാകും. ഒരിക്കലും ഒരാളേയും മടക്കി അയക്കാൻ തോന്നിയിട്ടില്ല.
*ഒരിക്കൽ താങ്കളുടെ കസേരയിൽ ഒരാൾ കയറി ഇരുന്നു? എന്താണ് അന്ന് തോന്നിയത്?
എന്റെ യാത്രയിലും താമസസ്ഥലത്തും എല്ലാം സെക്യൂരിറ്റിയെ കുറച്ചിട്ടുണ്ട്. വരുന്ന ആളുകളുടേയും അസൗകര്യങ്ങൾ തിരിച്ചറിഞ്ഞാണ് അത്. എന്റെ ഓഫീസിലും സെക്യൂരിറ്റി പരിമിതമാണ്. ഒരിക്കൽ ഞാൻ ക്യാബിനറ്റിന് പോകുന്ന സമയത്ത് ഞാൻ വന്ന് കയറുന്ന മെയിൻ ഗെയിറ്റ് സാധാരണ ഗതിയിൽ മറ്റ് മന്ത്രിമാർ വരാനായി തുറന്നിടാറാണ് പതിവ്. ഒരാൾ കയറി വന്ന് മുഖ്യമന്ത്രി കസേരയിൽ ഇരുന്നു. ലൈവ് ക്യാമറ അവിടെയുണ്ടായിരുന്നു. ദുബായിൽ നിന്ന് ഒരാൾ വിളിച്ചു. അയാൾ ഓഫീസിൽ വിളിച്ച് ചോദിച്ചത് സി.എം എവിടെയാണ് എന്നാണ്. ക്യാബിനറ്റിലാണ് അദ്ദേഹമെന്ന് ഓഫീസിലുള്ളവർ മറുപടിയും നൽകി. അപ്പോൾ സി.എമ്മിന്റെ കസേരയിൽ ഇരിക്കുന്ന ആളാരാണ് എന്നാണ് അയാൾ ചോദിച്ചത്. ഓഫീസിലുള്ളവർ പറഞ്ഞു അവിടെ ആരും ഇല്ലയെന്ന്. അയാൾ ചോദ്യം ആവർത്തിച്ചു. പോയി നോക്കിയപ്പോൾ സംഗതി സത്യമാണ്. എന്റെ അടുത്ത മുറിയിൽ ഇരിക്കുന്ന സ്റ്റാഫ് പോലും തിരിച്ചറിഞ്ഞത് അപ്പോഴാണ്.
*നടപടി ക്ഷോഭിപ്പിച്ചിരുന്നോ ? അച്ചടക്ക നടപടി എടുക്കേണ്ടി വന്നിരുന്നോ?
പരാതി അറിയിച്ചു. പക്ഷേ പൊലീസിനോട് പറഞ്ഞത് അയാളെ ഒന്നും ചെയ്യരുത,് മാനസികരോഗി ആയിരിക്കും എന്നാണ്. എന്നാൽ ഈ സംഭവത്തിന് പിന്നാല പ്രതിപക്ഷം ഇതിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഭ്രാന്തന്മാർ കയറി ഇരിക്കുന്ന സ്ഥലമാണ് മുഖ്യമന്ത്രി കസേര എന്ന് പോലും അന്ന് പ്രതിപക്ഷം വിമർശിച്ചത്. അതിന് പിന്നാലെ മൂന്ന് ദിവസം കഴിഞ്ഞ് സെക്രട്ടേറിയറ്റ് പടിക്കൽ വലിയ സമരം നടക്കുകയാണ്. സമരം ഉദ്ഘാടനം ചെയ്യാൻ പ്രതിപക്ഷ നേതാവ് ശ്രീ അച്യുതാനന്ദനെ ക്ഷണിക്കുന്നു എന്ന് പറഞ്ഞു. അദ്ദേഹം കസേരയിൽ ഇരിക്കുകയാണ്. അദ്ദേഹം എഴുനേറ്റ് വരാൻ അൽപം സമയം എടുക്കുമല്ലോ. അപ്പോഴേക്കും ഒരാൾ മൈക്കിന് അടുത്തെത്തി സമരം ഉദ്ഘാടനം ചെയ്തു എന്ന് പ്രഖ്യാപിച്ചു. ആ വ്യക്തി, എന്റെ കസേരയിൽ കയറി ഇരുന്ന അതേ ആള് തന്നെയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇതോടെ പ്രതിപക്ഷത്തിന് ഒന്നും പറയാൻ കഴിയാതെ വന്നു.
*പുതുപ്പള്ളിയിലെ വീട്ടിലേക്ക് അപേക്ഷയുമായി എത്തുന്നവർ?
പുതുപ്പള്ളിയിൽ പത്ത് മണി കഴിഞ്ഞാൽ ബസുകൾ ഉണ്ടാകാറില്ല. തിരക്ക് കഴിഞ്ഞ് ഒരുപക്ഷേ എന്നെ കാണാനാകും അവർ വരിക. അത്തരത്തിൽ പ്രശ്നങ്ങൾ കേട്ടതിന് ശേഷമാകും അവർ പോകാറ്. രാത്രി വൈകി ഒറ്റയ്ക്ക് വന്നവർ ഉണ്ടെങ്കിൽ ഞാൻ തിരക്കും. ഒറ്റയ്ക്ക് വന്നവർ ഉണ്ടെങ്കിൽ അവരെ വണ്ടി ഏർപ്പെടുത്തി ബസ് കിട്ടുന്നിടത്ത് ഇറാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
*ജനസമ്പർക്കം അല്ലാതെ താങ്കൾ പരിഹരിച്ച എന്തെങ്കിലും മറക്കാനാകാത്ത സംഭവം ഓർമയിലുണ്ടോ?
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഞാൻ കോഴിക്കോടിന് പോകാൻ രാവിലെ എറണാകുളം കോഴിക്കോട് ട്രെയിന് കയറി. പകൽ പരമാവധി യാത്ര സെക്കന്റ് ക്ലാസിലാണ് നടത്താറ്. ആളുകളോട് സംസാരിക്കാനും എല്ലാം കഴിയും. അന്ന് സെക്കന്റ് ക്ലാസ് യാത്രയിൽ ആലുവയിൽ നിന്ന് വയോധിക വന്നു. അവരുടെ മുഖം അതീവ ദുഃഖിതയായിരുന്നു. ഞാൻ എല്ലാവരോടും സംസാരിച്ചപ്പോൾ എന്നോട് സംസാരിക്കാം എന്നുള്ള ധാരണയിൽ തന്നെ അവർ എന്റെ എതിരായി നീങ്ങി ഇരുന്നു. ഞാൻ എവിടെ പോകുകയാണ് എന്ന് തിരക്കി. ഷോർണൂർ ഇറങ്ങി നിലമ്പൂരിലേക്ക് അവർ പോകാൻ നിൽക്കുകയാണ്.
എന്താണ് വിശേഷിച്ചെന്ന് ചോദിച്ചപ്പോൾ എന്റെ മകളെ അവിടെ യത്തീം ഖാനയിൽ ആക്കിയിരിക്കുകയാണ് എന്നാണ് വയോധികയുടെ മറുപടി. എന്തിനാണ് യത്തിം ഖാനയിൽ ആക്കിയിരിക്കുന്നത് എന്ന് ഞാൻ തിരക്കി, അപ്പോൾ പറഞ്ഞത് വീട് കെട്ടുറപ്പുള്ളത് അല്ല. മകൾ പ്രായമായതോടെ സുരക്ഷയ്ക്ക് വേണ്ടി അങ്ങോട്ട് മാറ്റിയിരിക്കുകയാണെന്ന് അവർ പറഞ്ഞു. അവരുടെ പ്രശ്നങ്ങൾ കേട്ടപ്പോൾ വിഷമം തോന്നി ഒരു കൊച്ചുമകനും ഉണ്ട്. ഞാൻ അവരുടെ ടെലിഫോൺ നമ്പർ വാങ്ങി. ഞാൻ പിറവം മുൻസിപ്പൽ ചെയർമാൻ സാബുവിനെ വിളിച്ചു. സാബുവിനോട് വിവരം ധരിപ്പിച്ചു. സാബു അവരെ ബന്ധപ്പെട്ടു. വിദേശ സംഘടനയുമായി അവർ ബന്ധപ്പെട്ട് നടപടികളുമായി മുന്നോട്ട് പോയി. ആ വീടിന്റെ താക്കോൽ ദാന ചടങ്ങിൽ ഞാൻ ചെല്ലണം എന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ ഷോർണൂരിൽ മീറ്റിങ് നടക്കുന്ന കാരണത്താൽ അവിടെ എത്താൻ വൈകിയിരുന്നു. അവിടെ വലിയ ആൾക്കൂട്ടമാണ് എത്തിയത്. വാർത്തകൾ വന്നതിന് പിന്നാലെ ഒരു ചെറുപ്പക്കാരൻ മകളെ വിവാഹം കഴിക്കാനുള്ള ആലോചനയുമായി ഈ വീട്ടിലേക്ക് എത്തുകയും ചെയ്്തു. ഞാൻ അവിടെ ചെന്ന സമയത്ത് ഈ വാർത്തയും എന്നെ അറിയിച്ചു.
(തുടരും...)
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍