മണ്ണിനടിയിൽ നിന്നും ആളുകളുടെ കൂട്ടനിലവിളികൾ കേൾക്കാം; പാറക്കെട്ടുകൾക്കിടയിൽ നിന്ന് കണ്ടെത്തിയവരിൽ പലരും അടുത്തറിയുന്നവരും ബന്ധുക്കളും; കരയാതിരിക്കാൻ പരമാവധി ശ്രമിച്ചു; കൂടെയുള്ളവർക്ക് ധൈര്യം നൽകി മണ്ണിലേക്കിറങ്ങി; ദുരന്തത്തെ പുറംലോകമറിയിച്ച രാക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെകെ സഹദ് മറുനാടനോട് പറഞ്ഞത്
ജാസിം മൊയ്ദീൻ
കൽപറ്റ: ഇക്കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം മനുഷ്യരുടെ മരണം സംഭവിച്ച രണ്ടാമത്തെ സ്ഥലമാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ പെട്ട പുത്തുമല. വയനാടിന്റെ കാശ്മീർ എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. സഞ്ചാരികളുടെ മനം കവരുന്ന ഒരു കൊച്ചുകാശ്മീർ തന്നെയായിരുന്നു ഓഗസറ്റ് 8 വരെ പുത്തുമല. എന്നാൽ ഓഗസ്റ്റ് 8നുണ്ടായ ഉരുൾപൊട്ടൽ ഈ പ്രദേശത്തെയാകെ തകിടം മറിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 17 പേരെ കാണാതായി. അതിൽ 12 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. വീടുകൾ, പാടികൾ, പള്ളി, അമ്പലം, കാന്റീൻ തുടങ്ങി ഈ പ്രദേശത്തെ സർവ്വവും ഉരുൾപൊട്ടൽ കൊണ്ടുപോയി. നാടിനെ നടുക്കിയ ഈ ദുരന്തത്തെ ആദ്യമായി പുറം ലോകത്തെത്തിച്ചത് ഒരു 16 സെകന്റ് വീഡിയോയിലൂടെയായിരുന്നു. അത് പകർത്തിയതാകട്ടെ ദുരന്തസ്ഥലത്ത് ആദ്യമെത്തിയ മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ സഹദായിരുന്നു. പിന്നീടിത്രയും ദിവസം, ഇപ്പോഴും നാടിന്റെ പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും നേതൃത്വം നൽകുന്ന കെകെ സഹദ് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു
ദുരന്തത്തെ കുറിച്ച് പുറം ലോകമറിഞ്ഞത് 16 സെകന്റ് വീഡിയോയിലൂടെ.
ഓഗസ്റ്റ് 8ന് നാല് മണിയോടടുത്ത സമയത്താണ് പുത്തുമലയിൽ ഒരു പാടി(തോട്ടം തൊഴിലാളികൾ താമസിക്കുന്ന ഇടം) ഒന്നാകെ മണ്ണിനോടൊപ്പം ഒലിച്ചുപോയതായുള്ള വിവരം ലഭിക്കുന്നത്. വിവരം ലഭിക്കുന്ന സമയത്ത് പഞ്ചായത്തിന്റെ മറ്റുഭാഗങ്ങളിൽ വെള്ളം കയറിയ ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ഈ വിവരം ലഭിച്ച ഉടനെ തന്നെ വാർഡ്മെമ്പർമാരോടൊപ്പം പുത്തുമലയിൽ ദുരന്തം നടന്ന പച്ചക്കാട് എന്ന പ്രദേശത്ത് എത്തിയിട്ടുണ്ട്. പാടിയിൽ ആളുകളുണ്ടായിരുന്നു എന്ന വിവരമാണ് ആദ്യം ലഭിച്ചത്. അതുകൊണ്ട് തന്നെ മരണ സംഖ്യയെ കുറിച്ച് വലിയ ആശങ്കയുണ്ടായിരുന്നു. അവിടെയെത്തിയപ്പോൾ കണ്ട്ത ആ പ്രദേശം മുഴുവനായും മണ്ണിനടിയിൽ അകപ്പെട്ട അവസ്ഥയാണ്. മേൽമണ്ണ് ചളിയായി ഒഴുകുന്നുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന വീടുകൾ, പാടികൾ, പള്ളി, അമ്പലം, കാന്റീൻ എല്ലാം മണ്ണിനടയിലായിരിക്കുന്നു.
ചുറ്റുപാടും ആളുകളുടെ കൂട്ടനിലവിളികൾ കേൾക്കാം. മണ്ണിനടിയിൽ നിന്നും മനുഷ്യരുടെ കരച്ചിലുകൾ. വെറുംകയ്യോടെ വന്ന ഞങ്ങൾ നിസ്സഹായരായിരുന്നു. മനസ്സിൽ ആധിയുണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിക്കാതെ ജനങ്ങളോടൊപ്പം നിന്നു. ആദ്യം ലഭിച്ച വിവരമനുസരിച്ച് ഈ പാടികളിലെല്ലം ആളുകളുണ്ടായിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ നൂറിലധികം ആളുകൾ മണ്ണിനടിയിലുണ്ടായിരിക്കുമെന്നാണ് കരുതിയിരുന്നത്. നിമിഷനേരത്തെ ഞെട്ടലിന് ശേഷം ആദ്യം ചെയ്തത് കയ്യിലുണ്ടായിരുന്ന ഫോണിൽ 16 സെകന്റ് വീഡിയോ എടുക്കുകയായിരുന്നു.
10 ശതമാനം മാത്രമാണ് ഫോണിൽ ആ സമയത്ത് ബാറ്ററി ചാർജ്ജുണ്ടായിരുന്നത്. ഉരുൾപ്പോട്ടലോട്കൂടി പ്രദേശത്തെ നെറ്റ് വർക്കുകളെല്ലാം പ്രവർത്തനരഹിതമായിരുന്നു. ദുരന്തസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ മുകളിലുള്ള കുന്നിൽ കയറി ആ വീഡിയോ ദേശാഭിമാനിയിലെ മാധ്യമപ്രവർത്തകനായ സുഹൃത്തിന് അയച്ചുകൊടുക്കുകയാണ് ചെയ്തത്. അങ്ങനെ ചെയ്തത് കൂടുതൽ രക്ഷാപ്രവർത്തകരെ ഇങ്ങോട്ട് എത്തിക്കാനും ഈ വിവരം പുറംലോകത്തെ അറിയിക്കാനുമായിരുന്നു. ഈ വീഡിയോ പുറത്ത് വന്നതോടെയാണ് സർക്കാർപോലും ഇങ്ങനൊരു ദുരന്തം നടന്നതായി അറിയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ രക്ഷാപ്രവർത്തകരടക്കം ഇങ്ങോട്ടെത്തുന്ന സ്ഥിതിയുണ്ടായത്.
മരണ സംഖ്യയെ കുറിച്ച് ആശങ്കകളുണ്ടായിരുന്നു.
ആദ്യം ലഭിച്ച വിവരമനുസരിച്ച് മണ്ണിനടിയിലായ കെട്ടിടങ്ങളിലെല്ലാം ആളുകളുണ്ടായിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ നൂറിലധികം ആളുകൾ മണ്ണിനടയിൽ ഉണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ തലേദിവസം തന്നെ ചെറിയ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ വാർഡ് മെമ്പർമാരായ സീനത്ത്, ചന്ദ്രൻ, സബിജ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈജ സന്നദ്ധ പ്രവർത്തർ തുടങ്ങിയവരെല്ലാം ഇടപെട്ട് വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇത് മരണ സംഖ്യ 17 എണ്ണമായി കുറയാൻ കാരണമായി. മരണപ്പെട്ടവരിൽ പലരും മാറ്റിപ്പാർപ്പിച്ച ഇടങ്ങളിൽ നിന്ന് ഓരോരോ ആവശ്യങ്ങൾക്കായി വീടുകളിലേക്ക് മടങ്ങിയവരാണ്. അതിൽ വളർത്തു മൃഗങ്ങൾക്ക് തീറ്റ കൊടുക്കാൻ പോയവർ മുതൽ മകളുടെ കല്യാണത്തിന് വാങ്ങിയ ആഭരണം എടുക്കാൻ പോയവർ വരെ ഉണ്ട്. കുടുംബശ്രീ അടക്കമുള്ള സംഘങ്ങളുടെ സഹായത്തോടെ ഓരോ വീട്ടിലെയും കാണാതായവരുടെ ലിസ്റ്റ് എടുത്ത് പല തവണ പരിശോധിച്ചാണ് 17 പേരെയാണ് കാണാതായിട്ടുള്ളത് എന്ന അവസാന നിഗമനത്തിലെത്തിയത്. തുടക്കത്തിൽ നൂറിലധികം പേരെ കാണാതായാതയുള്ള ആശങ്കകളുണ്ടായിരുന്നു.
രക്ഷാപ്രവർത്തനം
8ാം തിയ്യതി ഇവിടെ നിന്ന് ആർക്കെങ്കിലും പുറത്തേക്ക് പോകാനോ ആർക്കെങ്കിലും ഇങ്ങോട്ട് വരാനോ പറ്റുന്ന സാഹചര്യമുണ്ടായിരുന്നില്ല. ഇങ്ങോട്ടെത്താനുള്ള മുഴുവൻ വഴികളും അടഞ്ഞിരുന്നു. കൽപറ്റ എംഎൽഎ സികെ ശശീന്ദ്രനടക്കം രാത്രി രണ്ട് മണിക്ക് റോഡിന് അക്കരെയെത്തിയിട്ടുണ്ട്. എന്നാൽ കുത്തിയൊഴുകുന്ന വെള്ളത്തെ മറികടന്ന് ആർക്കും ഇങ്ങോട്ട് വരാൻ കഴിയുമായിരുന്നില്ല. അങ്ങനെ എട്ടാം തിയ്യതി രാത്രി ഞങ്ങളെല്ലാവരും ഇവിടെ തന്നെ കഴിച്ച്കൂട്ടുകയായിരുന്നു. പിന്നീട് നേരംവെളുത്തതിന് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിക്കുന്നത്. അപ്പോഴും പുറത്ത് നിന്ന് ആരും എത്തിയിരുന്നില്ല. മണ്ണിനടിയിൽ നിന്ന് ഉയർന്ന് നിൽക്കുന്ന ഒരു കൈപ്പത്തി കണ്ടതിന്റെ അടിസ്ഥാനത്തിൽ ആഭാഗത്താണ് ആദ്യമായി തിരച്ചിൽ നടത്തുന്നത്.
ആ ദിവസം നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രദേശത്തെ ചെറുപ്പക്കാരുടെ സംഘമാണ് ആദ്യമായി തെരച്ചിലിന് തുടക്കമിടുന്നത്. അപ്പോഴും ഫയർഫോഴ്സടക്കമുള്ള സംഘങ്ങൾക്ക ദുരന്തസ്ഥലത്തേക്ക് എത്തിപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഇത്തരത്തിൽ തങ്ങളുടെ ജീവൻപോലും അപകടത്തിലാകാൻ സാധ്യതയുള്ള സമയത്താണ് പ്രദേശത്തെ പത്തോളം ചെറുപ്പക്കാരെയും കൂട്ടി ഞാനടക്കമുള്ള ആളുകൾ മണ്ണിലേക്കിറങ്ങുന്നത്. മുകളിൽ ഏത് നിമിഷവും നിലംപതിക്കാവുന്ന കൂറ്റൻ മൺകൂനകളുണ്ടായിരുന്നു. എന്നാൽ ഉറ്റവരെ കാണാതായ ബന്ധുക്കളുടെ കരച്ചിലിന് മുന്നിൽ തലക്ക് മുകളിൽ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് ശ്രദ്ധിക്കാനാകുമായിരുന്നില്ല. രാവിലെ കണ്ട് മൃതദേഹങ്ങൾ പുറത്തെടുക്കാനായത് വൈകിട്ടോടെയാണ്.
ഇങ്ങനെ 4 മൃതദേഹങ്ങളാണ് ആദ്യദിവസം പ്രദേശത്തെ ചെറുപ്പക്കാരുടെയും കാരുണ്യ എന്ന സംഘടനയുടെ പ്രവർത്തകരുടെയും നേതൃത്വത്തിൽ കണ്ടെടുത്തത്. മണ്ണിനടയിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ കണ്ടപ്പോൾ പലപ്പോഴും നിയന്ത്രണം വിട്ട് പോയിട്ടുണ്ട്. മരിച്ചുകിടക്കുന്നവരെല്ലാം വ്യക്തിപരമായി ഏറെ അടുപ്പമുള്ളവരായിരുന്നു. പറഞ്ഞുതുടങ്ങിയാൽ രക്തബന്ധത്തിലുള്ളവരുമാണ്. എന്നാലും ജനങ്ങളുടെ മുമ്പിൽ കരയാതിരിക്കാൻ പരമാവധി ശ്രമിച്ചു. അവർക്ക് ധൈര്യം നൽകി കൂടെ നിന്നു. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് 4 വരെ പണിയെടുത്തിട്ടാണ് ഒരു ബോഡി പുറത്തെടുക്കാനായത്. അത്രയും സമയം വലിയപാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന അയാളുടെ ശരീരമാണ് കൺമുന്നിലുണ്ടായിരുന്നത്.
പിന്നീടാണ് ഇങ്ങോട്ടുള്ള വഴികൾ പനർസ്ഥാപിച്ച് സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള കൂടുതൽ രക്ഷാപ്രവർത്തകർ സബ് കളക്ടർ ഉമേഷിന്റെ നേതൃത്വത്തിൽ എത്തുന്നത്. തഹസിൽദാർ, കൽപറ്റ എംഎൽഎ ശശീന്ദ്രൻ തുടങ്ങിയവരൊക്കെ ആ സംഘത്തിലുണ്ടായിരുന്നു. പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ്, വനംവകുപ്പ് തുടങ്ങിയ ഏജൻസികളുടെയൊക്കെ രക്ഷാപ്രവർത്തകരടങ്ങുന്ന സംഘം ഇവരോടൊപ്പമെത്തി. സർക്കാർ സഹായത്തോടെ സാധ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് പിന്നീട് രക്ഷാപ്രവർത്തനം നടന്നത്. ആദ്യം മൂന്ന് ഹിറ്റാച്ചികളായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് 17 എണ്ണമാക്കി ഉയർത്തി. റഡാർ സംവിധാനമുപയോഗിച്ചു. വിദഗ്ധമായ സ്കെച്ച് വരച്ചുകൊണ്ടുള്ള തിരച്ചിൽ നടത്തി. ഒരു ഘട്ടത്തിൽ 30 കിലോമീറ്റർ അകലെ നിലമ്പൂർ ഭാഗങ്ങളിൽ വരെ തിരച്ചിൽ നടത്തി. ദുരന്തം നടന്ന സ്ഥലത്ത് നിന്ന് 7 കിലോമീറ്റർ അകലെ നിന്ന് രണ്ട് മൃതദേഹങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. 40 പേരടങ്ങുന്ന സംഘമാണ് 30 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിന്റെ ഭാഗങ്ങളിലേക്ക് വരെ പുഴയിലൂടെ തിരച്ചിൽ നടത്തിയത്.
ആദ്യ ദിവസം നാല് മൃതദേഹങ്ങൾ കണ്ടെത്തിയതിന് ശേഷം തുടർച്ചയായ ഏഴ് ദിവസം ഇവരെല്ലാമടങ്ങുന്ന സംഘം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ബോഡികളൊന്നും കണ്ടെത്താനായിരുന്നില്ല. പിന്നീടാണ് പല ദിവസങ്ങളിലായി 8 മൃതദേഹങ്ങൾ കണ്ടെത്തിയത്. 12 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 20 ദിവസം സർക്കാർ സംവിധാനത്തിന്റെ ഭാഗമായുള്ള തിരച്ചിലുകൾ നടന്നു. പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നു. കാണാതായവരുടെ ബന്ധുക്കളുടെ അഭിപ്രായങ്ങൾകൂടി പരിഗണിച്ച് അവർ പറയുന്ന സ്ഥലങ്ങളിലും തിരിച്ചിൽ നടത്തി.
നഷ്ടങ്ങൾ
17 പേർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്. അതിൽ 5 പേരെ ഇനിയും കണ്ടത്താനായിട്ടില്ല. തീർച്ചയായും ആ 17 ജീവനുകൾ തന്നെയാണ് ഏറ്റവും വലിയ നഷ്ടം. അതിന് പുറമെ 63 വീടുകളാണ് ഇവിടെ ഉണ്ടായിരുന്നത്. അതിൽ 54 എണ്ണം പൂർണ്ണമായും തകർന്നും. ബാക്കിയുള്ളവയിലും ഇനി താമസിക്കാൻ കഴിയില്ല. കൂടാതെ പ്രദേശത്തെ തോട്ടംതൊഴിലാളികൾ താമസിച്ചിരുന്ന പാടി, ഫോറസ്റ്റ് ഓഫീസ്, അവരുടെ കാന്റീൻ, പള്ളി, അമ്പലം തുടങ്ങി ഈ പ്രദേശത്തെ ചെറുതും വലുതുമായ എല്ലാ കെട്ടിടങ്ങളും ഇനിയൊരു ഉപയോഗം സാധ്യമാകാത്ത രീതിയിൽ നശിച്ചു. ഈ പ്രദേശത്ത് തന്നെ ഇനിയൊരു പുനർനിർമ്മാണം സാധ്യമാകില്ല.
താത്കാലിക പുനരധിവാസം
ദുരന്തം നടക്കുന്നതിന് മുമ്പ് തന്നെ എല്ലാവരെയും പ്രദേശത്തെ സ്കൂൽലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് വിവിധ ആവശ്യങ്ങൾക്കായി വീട്ടിലേക്ക് പോയവരാണ് മരണപ്പെട്ടവരിലേറെയും. പിന്നീട് സ്കൂളും സുരക്ഷിതമല്ലെന്ന് കണ്ടതോടെ എല്ലാവരെയും സമീപത്തെ പള്ളിയിലേക്കും ഫോറസ്റ്റ് ഓഫീസിലേക്കും മാറ്റുകയായിരുന്നു. നിലവിൽ ഇപ്പോൾ ബന്ധുവീടുകളിലേക്ക് മാറാൻ കഴിയുന്നവർ അങ്ങനെ മാറിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് മേപ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി വാടകവീടുകൾ കണ്ടെത്തി നൽകിയിട്ടുണ്ട്. ഇവർക്കുള്ള വാടകയും മറ്റുചിലവുകളും പൂർണ്ണമായും പഞ്ചായത്ത് വഹിക്കും. കുട്ടികളെ അവരിപ്പോൾ പഠിക്കുന്ന ക്ലാസുകളിൽ തന്നെ അവർക്ക് താമസം ശരിയാകുന്ന സ്ഥലത്തിനടുത്ത സ്കൂളുകളിൽ പഠിപ്പിക്കാനുള്ള സൗകര്യമുണ്ടാക്കും.
പുനർനിർമ്മാണം-പുത്തുമല മോഡൽ വില്ലേജ്
താത്കാലിക പുനരധിവാസം ഇപ്പോൾ പൂർത്തിയായി. ഇനി പുനർനിർമ്മാണത്തിലേക്ക് കടക്കുകയാണ്. ഇതിനായി പുത്തുമല മോഡൽ വില്ലേജ് എന്നൊരു ആശയം മുന്നോട്ട് വെച്ചിട്ടുണ്ട്. അതിനായൊരു കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. എംപി, എംഎൽഎ, ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ രക്ഷാധികാരികളും പഞ്ചായത്ത് പ്രസിഡണ്ട്,സെക്രട്ടറി എന്നിവർ അതിന്റെ കൺവീനറും ചെയർമാനുമായിട്ടുള്ള കമ്മറ്റിയാണത്. നാട്ടിലെ മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തത്തോട് കൂടി പുത്തുമലയിൽ ദുരന്തത്തിലകപ്പെട്ടവരെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണത്. 106 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടതുള്ളത്. അതിനായി 20 ഏക്കർ സ്ഥലം കണ്ടെത്തി 106 വീടുകൾ അവിടെ നിർമ്മിക്കും. പരസിസ്ഥിതിക്ക് അനുയോജ്യമായി ബദൽ മാർഗങ്ങൾ അവലംബിച്ചായിരിക്കും നിർമ്മാണം. ഇതിനായി പ്രശ്സ്ത ആർകിടെക്ട് ശങ്കറിന്റെ നിർദ്ദേശം തേടും. അ്ദ്ദേഹം കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിട്ടുണ്ട്. സ്കൂൾ, ആശുപത്രി, ആരാധനാലയങ്ങൾ, വായനശാല എല്ലാമടങ്ങിയ പുതിയൊരു പുത്തുമല മോഡൽ വില്ലേജിലേക്കായിരിക്കും ഇവരെ പുനരധിവസിപ്പിക്കുക. നൂറോളം വീടുകൾ നിർമ്മിച്ച് നൽകാമെന്ന് ഇപ്പോൾ തന്നെ പലരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആറ് മാസങ്ങൾ കൊണ്ട് സർക്കാറിന്റെ കൂടി സഹായത്തോടെ പുത്തുമലയിൽ ദുരന്തത്തെ അതിജീവിച്ചവരെ പൂർണ്ണമായും പുതിയൊരിടത്തേക്ക് പുനരധിവസിപ്പിക്കും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്