എന്റെ കൈപിടിച്ച് അവർ പറയും...വേറെ രക്ഷയില്ലാത്തതു കൊണ്ട് ചെയ്യുന്നതാണ്..പക്ഷേ ഞങ്ങൾ മനസ്സുകൊണ്ട് നിങ്ങളുടെ കൂടെയുണ്ട്; ജയിലിലും സിപിഎം അനുഭാവമുള്ള ഉദ്യോഗസ്ഥർ ഒഴിച്ചുള്ളവർ സഹാനുഭൂതിയോടെ പെരുമാറി; ഭയപ്പെടുത്തി കീഴപ്പെടുത്താനാണ് പിണറായി സർക്കാർ കിണഞ്ഞ് പരിശ്രമിച്ചത്; അയ്യപ്പന്റെ കളി പിണറായിക്ക് അത്ര എളുപ്പം മനസ്സിലാകില്ല; തന്റെ ജയിൽ അനുഭവങ്ങൾ മറുനാടനുമായി പങ്കുവയ്ക്കുന്നു കെ.സുരേന്ദ്രൻ
ആർ പീയൂഷ്
തിരുവനന്തപുരം: ജയിൽവാസം അനുഭവിക്കുമ്പോഴും പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ തനിക്കുണ്ടായിരുന്നു എന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ. പിണറായി സർക്കാരിന്റെ പ്രതികാര നടപടികളായിരുന്നു തനിക്കെതിരെ അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീപ്രവേശനത്തിനെതിരെ നടത്തിയ നാമജപ സമരങ്ങളെ തുടർന്ന് പൊലീസ് അറസ്റ്റു ചെയ്ത് ഒരു മാസത്തോളം സുരേന്ദ്രൻ ജയിലിലായിരുന്നു. ജീവിതത്തിലെ വ്യത്യസ്തമായ ജയിൽ അനുഭവങ്ങൾ കെ. സുരേന്ദ്രൻ മറുനാടനുമായി പങ്കുവെയ്ക്കുന്നു.
ചോദ്യം: വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായിട്ട് നിരവധി നാമജപ പ്രതിഷേധത്തിലൊക്കെ പങ്കെടുത്തിരുന്നു. അതിന്റെ ഭാഗമായി നിരവധി കേസുകളുണ്ടായി. ഒരു മാസം ജയിലിൽ അടയ്ക്കപ്പെട്ടു. ഈ സമയത്തെ അനുഭവങ്ങൾ?
കെ സുരേന്ദ്രൻ: ഗവൺമെന്റ് വളരെ ആസൂത്രിതമായി ഈ പ്രക്ഷോഭത്തെയാകെ അടിച്ചമർത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ കള്ളക്കേസുകളായിരുന്നു അതെല്ലാമെന്ന് എല്ലാവർക്കും അറിയുന്നതാണ്. ജയിലിലും പൊലീസ് സ്റ്റേഷനിലുമൊക്കെ കൊണ്ടുപോയി ശാരീരികമായും മാനസികമായും പീഡിപ്പിക്കാനാണ് അവർ യഥാർത്ഥത്തിൽ ശ്രമിച്ചത്. പക്ഷേ നമ്മൾ വളരെ ശക്തമായി നിലപാട് എടുത്തതുകൊണ്ട് അവർ ഉദ്ദേശിച്ച നിലയിൽ കാര്യങ്ങൾ കൊണ്ടെത്തിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. എന്റെ ഒരു അനുഭവം, പൊലീസിനെ ഉപയോഗിച്ച് അവർ പീഡിപ്പിക്കാൻ ശ്രമിക്കുമ്പോൾ, പൊലീസിനകത്തുനിന്നു തന്നെ വലിയ സഹാനുഭൂതി എനിക്ക് ലഭിക്കുകയുണ്ടായി. ഏ.ആർ ക്യാമ്പിൽ കൊണ്ടുപോകുമ്പോൾ, കസ്റ്റഡി ഉദ്യോഗസ്ഥന്മാരെ വിനിയോഗിക്കുമ്പോഴുമെല്ലാം ആദ്യമൊക്കെ പൊലീസുകാര് വലിയ ബഹളം കാണിക്കുമെങ്കിലും പിന്നീട് പൊലീസ് വണ്ടിയിലും ക്യാമ്പിലും പൊലീസ് സ്റ്റേഷനകത്തുമൊക്കെ വ്യക്തിപരമായിട്ട് കാണുമ്പോൾ മുക്കാൽ ഭാഗം ആളുകളും എന്റെ കൈപിടിച്ച് അവർക്ക് വേറെ രക്ഷയില്ലാത്തതു കൊണ്ട് ചെയ്യുന്നതാണ്, പക്ഷേ ഞങ്ങൾ മനസ്സുകൊണ്ട് നിങ്ങളുടെ കൂടെയുണ്ട് എന്ന നിലയിൽ പറയുകയുണ്ടായി.
ജയിലിൽ ഹൃദയസ്പർശിയായിട്ടുള്ള പല അനുഭവങ്ങളുമുണ്ടായി. മിക്കവാറും ജയിൽ ഉദ്യോഗസ്ഥന്മാർ എല്ലാം ഒരു വലിയ അനീതി ഒരു പൊതുപ്രവർത്തകനോട് ഒരു ഗവൺമെന്റ് കാണിക്കുന്നതിന്റെ ഫലമായിട്ടാണ് ഇതുണ്ടാകുന്നത് എന്ന് ബോധ്യമുള്ളതു കൊണ്ട് അവരുടെ പെരുമാറ്റത്തിൽ നിന്ന്, അവരുടെ നോട്ടത്തിൽ നിന്നൊക്കെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അവരുടെയെല്ലാം ഒരു വലിയ പിന്തുണ എനിക്ക് പല സ്ഥലങ്ങളിലും ഉണ്ടായിരുന്നു. സിപിഎമ്മിന്റെ പ്രവർത്തകരായിട്ടുള്ള ചില ഉദ്യോഗസ്ഥന്മാർ അപമാനിക്കാൻ ശ്രമിച്ചെങ്കിലും വലിയ വിഭാഗം ഉദ്യോഗസ്ഥരിൽ നിന്ന് വളരെ വലിയ സഹാനുഭൂതിയാണ് എനിക്ക് ലഭിച്ചത്. അവർ വളരെ താല്പര്യത്തോടും വളരെ വിഷമത്തോടും കൂടി പ്രതികരിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.
ചോദ്യം: ജയിലിലെ ആഹാരരീതികളൊക്കെ എങ്ങനെയായിരുന്നു?
കെ സുരേന്ദ്രൻ: നമ്മളൊരു സാധാരണക്കാരനായതു കൊണ്ട് ആഹാരത്തിന്റെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ എന്റെയൊരു പ്രശ്നം വൈകുന്നേരം നാലുമണിക്ക് വാങ്ങിവെച്ചിട്ട് രാത്രി കഴിക്കാനെടുക്കുമ്പോൾ തണുത്ത്, മാത്രമല്ല, ടോയ്ലെറ്റുകൾക്കൊന്നും ഡോറില്ലല്ലോ. ഭക്ഷണം വാങ്ങി അവിടെ വക്കുന്നു. വലിയ ഹാളിനകത്ത് ഒരുപാടുപേര് കിടക്കുന്നു. ടോയ്ലെറ്റുകൾക്ക് ഡോറില്ല. ആളുകൾ ടോയ്ലെറ്റിൽ പോകുന്നു. തിരിച്ചു വരുന്നു. അപ്പോഴൊക്കെ നമ്മുടെ ഫുഡ്.. അതിന്റെയൊരു വിഷമം. അല്ലാതെ ഞാനൊരു സൗകര്യവും അഡീഷണലായിട്ട് ഒരു ജയിലിലും ചോദിച്ചിട്ടില്ല. വേണമെങ്കിൽ ചെറിയ ചില സൗകര്യങ്ങൾ എനിക്ക് കിട്ടുമായിരുന്നു. കാരണം ആദ്യത്തെ പിരിമുറുക്കം കഴിഞ്ഞ് ഞാൻ ജയിലിലെ അന്തേവാസികളും ജീവനക്കാരുമൊക്കെയായിട്ട് പല സ്ഥങ്ങളിൽ, കുറേദിവസം കിടന്ന സ്ഥലങ്ങളിലൊക്കെ വലിയ സൗഹൃദമായിരുന്നു. എല്ലാ തടവുകാരും കിടക്കുന്നപോലെയാണ് ഞാനും കിടന്നത്. എന്തെങ്കിലും സൗകര്യം ആവശ്യമുണ്ടോ എന്ന് അവസാന ഘട്ടത്തിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഞാൻ പോയപ്പോൾ സൂപ്രണ്ടുമൊക്കെ ചോദിച്ചിരുന്നു. ഇനിയുമിങ്ങനെ പിടിച്ചുവെക്കുന്നതിൽ കാര്യമില്ലെന്ന് അവർക്കുതന്നെ ബോധ്യമുണ്ടായിരുന്നു. പക്ഷേ അപ്പോഴും ഞാൻ അതിന്റെയൊന്നും ആവശ്യമില്ലെന്ന സ്റ്റാന്റ് എടുത്തതുകൊണ്ട് ബുദ്ധിമുട്ട് എനിക്ക് തോന്നിയില്ല. കാരണം ചെന്നുകയറുമ്പോൾ തന്നെ എന്റെ മനസ്സിൽ ഞാൻ തീരുമാനിച്ചിരുന്നു കുറച്ചൂടി കഠിനമായിട്ടുള്ള നീക്കങ്ങളുണ്ടാകും, ആ നിലയിലുള്ള ഒരു പ്ലാനിങ് നടന്നിരിക്കുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ.
സത്യത്തിൽ എന്നെ രണ്ട്-രണ്ടര മാസം കിടത്താനുള്ള പ്ലാനായിരുന്നു. അങ്ങനെയാണ് ഓരോ കേസും അവർ ചാർജ്ജ് ചെയ്ത് ഒന്നിന്റെ കാലാവധി കഴിയുമ്പോൾ മറ്റൊന്ന് എന്ന നിലയിൽ വന്നത്. പക്ഷേ, ഭാഗ്യവശാൽ മാധ്യമങ്ങളുടെ വലിയ ഇടപെടൽ ഒരു ഘട്ടത്തിൽ ഉയർന്നുവന്നു. അതിന്റെ പ്രധാനകാരണം, അഞ്ച് കള്ളക്കേസുകൾ, അതായാത്, ഒരു രാഷ്ട്രീയപ്രവർത്തകനും ഒരുകാലത്തും ഉൾപ്പെടാത്ത അഞ്ച് കേസുകൾ ഇവർ അഡീഷണലായി എഴുതി ചേർത്തതു കൊണ്ട്. ഉദാഹരണത്തിന് തിരുവനന്തപുരത്തെ ഒരു അൺ നാച്വറൽ ഡെത്ത്, ഓട്ടോറിക്ഷയിൽ മദ്യം കടത്തിയത്, ഇങ്ങനെയുള്ള അഞ്ച് കേസുകൾ ഹൈക്കോടതിയിൽ അവർ അഫിഡവിറ്റായിട്ട് കൊടുത്തത് പുറത്തു വന്നതോടുകൂടിയാണ് മാധ്യമങ്ങൾക്കൊക്കെ കുറച്ചുകൂടി ഇതിനകത്ത് നടക്കുന്ന കള്ളക്കളി ബോധ്യമാകുന്നത്. സിഎമ്മിന്റെ ഓഫീസിൽ നിന്നാണ് അത് ചെയ്തത് എന്നത് പകൽപോലെ വ്യക്തമാണ്. അതിന് ശേഷം മാധ്യമങ്ങളുടെ ഇടപെടൽ വളരെ ശക്തമായി ഉണ്ടായിരുന്നു. ഓരോ കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴും എനിക്ക് പറയാനുള്ളത് മുഴുവൻ ഞാൻ പറഞ്ഞു. കാരണം മറ്റൊരു മാർഗ്ഗവും ഇതിനകത്തില്ല. പൊലീസ് ബലംപ്രയോഗിച്ച് വണ്ടിയിൽ കയറ്റാൻ ശ്രമിക്കുമ്പോഴും ഞാൻ പറയാനുള്ളത് പുറംലോകത്തോടു പറഞ്ഞു. മനുഷ്യാവകാശ ലംഘനം നടക്കുന്നു എന്ന കാര്യം മാധ്യമങ്ങൾക്ക് ബോധ്യപ്പെട്ടു. വളരെയധികം സാമൂഹിക പ്രവർത്തകർ രംഗത്തുവന്നു. എം.ജി.എസ്. നാരായണൻ, തായാട്ട് ബാലൻ, സെൻകുമാർ തുടങ്ങി ധാരാളം ആളുകൾ അത്തരത്തിൽ വലിയൊരു അനീതിയാണ് ഒരു പൊതുപ്രവർത്തകനോട് കാണിക്കുന്നത് എന്നുള്ള നിലയിൽ രംഗത്തുവന്നതോടു കൂടി ഗവൺമെന്റ് പ്രതിരോധത്തിലായി. അതുകൊണ്ടാണ് രണ്ടുമാസത്തേക്ക് കരുതിവെച്ചത് 23 ദിവസം കൊണ്ട് അവസാനിച്ചത്. ഞാനിറങ്ങിപ്പോരുമ്പോൾ അവർ പറഞ്ഞ പ്രകാരമായിരുന്നെങ്കിൽ നാല് കേസുകളിൽക്കൂടി ജാമ്യമെടുക്കാനുണ്ടായിരുന്നു. അതിൽ ഞാൻ പിന്നീട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം എടുക്കുകയായിരുന്നു.
ഗവൺമെന്റ് ആദ്യം ആഗ്രഹിച്ചതുപോലെ അവർക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല. ആദ്യം ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് വിചാരിച്ചു. പക്ഷേ നമ്മൾ ഭയപ്പെടാൻ തയ്യാറല്ല. പകരം കുറച്ചുകൂടി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്. എല്ലായിടത്തും പറയാൻ സാധിക്കുന്നതിന്റെ പരമാവധി ഉച്ചത്തിൽ പറഞ്ഞതുകൊണ്ട് പിണറായി വിജയൻ പലപ്പോഴും പ്രതിരോധത്തിലായി. ആ ഒരു സാഹചര്യത്തിലാണ് അവരുടെ പദ്ധതികളെല്ലാം പൊളിഞ്ഞുപോയത്.
ഞാൻ കൊട്ടാരക്കര സബ്ജയിലിൽലേക്ക് പോകുമ്പോൾ അന്ന് എഡിജിപി അവിടെ വരികയും ഉദ്യോഗസ്ഥർക്കെല്ലാം വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു. ഞാൻ ചെന്നപാടെ തന്നെ എന്നോടു പറഞ്ഞു, എഡിജിപി വന്ന് പോയതേയുള്ളൂ എന്ന്. ആ നിലയിലുള്ള കർശന നിർദ്ദേശങ്ങളുണ്ട്. അതുകൊണ്ടാണ് എനിക്കൊരു ചായ പൊലീസ് ഉദ്യോഗസ്ഥൻ വാങ്ങിത്തന്നത്. ഒരു ചായ കുടിക്കണമെന്ന് പറഞ്ഞു. ചായ വാങ്ങിത്തന്നു സിഐ. വളരെ നല്ല മനുഷ്യനാണദ്ദേഹം. അദ്ദേഹത്തിന്റെ റിട്ടയർമെന്റിന് രണ്ടു മാസമേ ബാക്കിയുള്ളു. ജീവിതത്തിലിന്നുവരെ ഒരു അച്ചടക്ക നടപടിക്കും വിധേയനായിട്ടില്ലാത്ത സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ. കസ്റ്റഡി ഉദ്യോഗസ്ഥന്മാർക്കാണ് ഒരു പ്രതിയെ കൊണ്ടുപോകുമ്പോൾ പൂർണ്ണമായ അധികാരം. കൊല്ലം റൂറൽ എസ്പി പിണറായി വിജയന്റെ വലം കയ്യാണ്. അദ്ദേഹമാണ് മോണിട്ടർ ചെയ്യുന്നത്.
രാവിലെ ജയിലിൽ നിന്ന് പോകുമ്പോൾ അവിടെ ചായ ആയിട്ടില്ല. ആറ് മണിക്ക് ജയിലിൽ നിന്നും ഇറങ്ങുകയാണ്. കോടതിയിൽ ഹാജരാക്കുന്നത് 11 മണിക്കാണ്. ഇതിനിടയിൽ ഒരു ചായ കുടിക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ? അദ്ദേഹം പറഞ്ഞു ചായ കൊടുത്തേ പറ്റു. അപ്പോൾ മുന്നിലുള്ള എസ്കോർട്ട് ഉദ്യോഗസ്ഥന്മാരുമായിട്ട് ബഹളം. അവസാനം അദ്ദേഹം പറഞ്ഞു, ഇതെന്റെ കടമയിൽപെട്ടതാണ്, ഞാൻ അദ്ദേഹത്തിന് ചായ കുടിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കും. ആ ദിവസം നിലയ്ക്കലിലെത്തുമ്പോൾ രാവിലെ മുതൽ എല്ലാ സന്നാഹങ്ങളും പൊലീസ് ഒരുക്കിയിരുന്നു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു പൊലീസുകാരൻ നമ്മുടെ ഒരു പ്രവർത്തകനോട് ചോദിച്ചു, ഇവിടെ സുരേന്ദ്രന്റെ പേരിൽ എന്തെങ്കിലും കേസുകൾ ഉണ്ടോയെന്ന് പൊലീസ് ആസ്ഥാനത്തു നിന്ന് അന്വേഷണം വന്നിട്ടുണ്ടെന്ന്. അപ്പോൾതന്നെ എനിക്ക് ഏതാണ്ട് മനസ്സിലായിരുന്നു.
കാരണം പലയിടങ്ങളിലും അവർ പരിശോധിക്കുന്നു. മറ്റ് കേസുകൾ പരിശോധിക്കുന്നുണ്ടെങ്കിൽ അവർ കുറച്ചുദിവസത്തേക്ക് തയ്യാറായിട്ടു തന്നെയാണല്ലോ. പൊലീസിനെ അവർ പലരീതിയിൽ പ്ലാൻ ചെയ്ത് വച്ചിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ അവർ തയ്യാറാക്കി വച്ചിരുന്നു. അതുകൊണ്ടാണ് അവർ വനത്തിലൂടെ കൊണ്ടുപോയത്. നിലയ്ക്കലിൽ നിന്നും അറസ്റ്റ് ചെയ്തിട്ട് വനത്തിലൂടെ പോകേണ്ട കാര്യമില്ലല്ലോ. റാന്നി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകാമല്ലോ. ശശികല ടീച്ചറെ അവിടെയാണ് കൊണ്ടുപോയത്. ശശികല ടീച്ചറെ കൊണ്ടുപോയപ്പോൾ വലിയ ആൾക്കൂട്ടം അവിടെ വന്നു എന്നതുകൊണ്ട് എന്നെ ചിറ്റാറിലേക്ക്, അവിടെ വലിയ സ്വാധീനമില്ല, കൊണ്ടുപോയി. സത്യം എന്താണെന്നുവച്ചാൽ അവരുടെ എല്ലാ പദ്ധതിയും പൊളിഞ്ഞു. ചിറ്റാർ സ്റ്റേഷനിൽ രാത്രി പത്ത്-പതിനൊന്ന് മണിയോടുകൂടി എവിടെനിന്നൊക്കെയോ ആൾക്കാർ വന്നു. അയ്യപ്പന്റെ കളി അത്ര എളുപ്പത്തിൽ പിണറായി വിജയന് മനസ്സിലാകില്ല. നമ്മളാരും ഓർഗനൈസ് ചെയ്യുന്നതല്ല ഇത്. ജനങ്ങളുടെ ഒരു രോഷപ്രകടനം. അമ്മമാരുടെ ഒരു വലിയ സംഖ്യ ആ രാത്രിയിൽ. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല രാത്രിയിൽ അവിടെ ചെല്ലുമ്പോൾ ഇത്രയും അമ്മമാരവിടെ എത്തുമെന്ന്. അമ്മമാരുടെ വലിയൊരു സംഖ്യ എല്ലാപൊലീസ് സ്റ്റേഷനുകൾക്കും ജയിലുകൾക്കും മുന്നിൽ ഉണ്ടായിരുന്നു. രാത്രിയും പകലും.
നമ്മൾ സംഘടിപ്പിച്ച് ആൾക്കാർ വരുന്നതല്ല. സ്വമേധയാ ആൾക്കാർ വന്ന് അവരുടെ നാമജപ പ്രതിഷേധം നടത്തുന്നു എന്ന് പറയുന്നത്, അത്രയും ഗവൺമെന്റ് പ്രതീക്ഷിച്ചില്ല. ഗവൺമെന്റ് വിചാരിച്ചത്, പിണറായി വിജയൻ വലിയ ശക്തനായ ഭരണാധികാരിയാണ്. പൊലീസ് കയ്യിലുണ്ട്. എന്നാൽ പിന്നെ നടക്കും. അങ്ങനെയാണല്ലോ എല്ലാ സ്ഥലത്തും അവർ ചെയ്തിട്ടുള്ളത്. ബംഗാളിലുമൊക്കെ ഇത്തരം കാര്യങ്ങൾ അവർ ധാരാളം നടത്തിയിട്ടുണ്ട്. അത് നടത്താനായിരുന്നു അവരുടെ പ്ലാൻ. പക്ഷേ അത് വിജയിച്ചില്ല. കാരണം, വലിയ പ്രതിഷേധം ജനങ്ങൾക്കിടയിലും മാധ്യമങ്ങൾക്കിടയിലുമുണ്ടായി. എന്നെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന അവരുടെ ധാരണ നടന്നില്ല. ഞാൻ ഭയപ്പെടാൻ തയ്യാറല്ല. എന്തു സംഭവിച്ചാലും അവിടെ പിടിച്ചുനിൽക്കുകയാണ് എന്ന നിലപാട് എടുത്തതോടു കൂടി അവർ പെട്ടു. അപ്പോ പിന്നെ പൊലീസിനും ഒന്നും ചെയ്യാൻ പറ്റില്ല.
ഏ.ആർ ക്യാമ്പിൽ എറണാകുളത്തുകൊണ്ടുപോയിട്ട്, സാധാരണ ഗതിയിൽ കസ്റ്റഡി ഉദ്യോഗസ്ഥന്മാരെ ക്യാമ്പിൽ കൊണ്ടുപോകേണ്ട ആവശ്യമില്ല. എന്നാൽ സെക്യൂരിറ്റി ആസ്പെറ്റൊക്കെ പറഞ്ഞിട്ട് ഏ.ആർ ക്യാമ്പിൽ കൊണ്ടുപോയി. ക്യാമ്പിലാകുമ്പോ പരിചയമുള്ള പൊലീസുകാരൊന്നും ഉണ്ടാകില്ലല്ലോ. പത്തഞ്ഞൂറ് പേരുള്ള സ്ഥലത്തേക്കാണ് കൊണ്ടുപോകുന്നത്. ഞാനൊറ്റയ്ക്ക്. ബാക്കിയുള്ള സ്ഥലങ്ങളിലൊക്കെ പോകുമ്പോൾ പ്രവർത്തകരൊക്കെ വന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ നിൽക്കും. ക്യാമ്പിനകത്ത് കടക്കാൻ പറ്റില്ല. അത് ഭയപ്പെടുത്താനുള്ള ശ്രമമായിരുന്നു. എറണാകുളം ക്യാമ്പിൽ കൊണ്ടുപോയി എനിക്ക് ഊണ് വാങ്ങിച്ചു തന്നു. അപ്പോ ഉത്തരവാണ്.
ഊണ് കഴിച്ചാൽ അഞ്ച് മിനിറ്റിനുള്ളിൽ ഇവിടെ നിന്ന് ഇറങ്ങണം. ഞാൻ പറഞ്ഞു നടക്കില്ല. 12 മണിക്കൂർ ഒറ്റ സ്ട്രച്ചിൽ യാത്രയാണ്. കൊട്ടാരക്കരയിൽ നിന്ന് കണ്ണൂരിലേക്ക്. ഞാൻ പറഞ്ഞു എനിക്ക് അര മണിക്കൂർ വിശ്രമിക്കാതെ പറ്റില്ല. പൊലീസ് ഉദ്യോഗസ്ഥർ അത് പ്രതീക്ഷിച്ചില്ല. ഞാൻ ഊണുകഴിച്ച് തോർത്തുമുണ്ട് വിരിച്ച് അവിടെ കിടന്നു. അവിടെ വളഞ്ഞ് നിൽക്കുകയല്ലാതെ ഇവർക്ക് വേറെ മാർഗ്ഗമുണ്ടായിരുന്നില്ല. ചുറ്റിനും അവർ നിൽക്കുകയാണ്. പക്ഷേ എന്നെ എന്തു ചെയ്യാൻ പറ്റും? ഞാൻ അരമണിക്കൂർ സുഖമായിട്ട് അവിടെ കിടന്നു. ഏ.ആർ ക്യാമ്പിനകത്ത് എന്തുവേണമെങ്കിലും അവർക്ക് ചെയ്യാം. പക്ഷേ ഇത്രയും പൊലീസുകാർ ഉണ്ടായിട്ടും അവർ പറഞ്ഞതുപോലെ ഞാൻ കേൾക്കുന്നില്ല എന്നവർക്ക് മനസ്സിലായി. അര മണിക്കൂർ കിടന്നു. ടോയ്ലെറ്റിലൊക്കെ പോയി. സാവധാനത്തിൽ ഞാൻ ഇറങ്ങി. ഇതുപോലെ ഭയപ്പെടുത്താൻ അവർ പരമാവധി ശ്രമിച്ചു. പക്ഷേ അത് വിജയിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് കാര്യങ്ങൾ അവരുടെ കൈവിട്ട് പോയത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്