ജനപക്ഷം ആഗ്രഹിച്ചത് യുഡിഎഫിൽ ചേരാൻ; സോണിയപോലും അനുകൂലിച്ചിട്ടും നടക്കാതെ പോയത് ഉമ്മൻ ചാണ്ടിയുടെ പിടിവാശി മൂലം; കോൺഗ്രസിന് അങ്ങനെ തോന്നിയത് ദൈവാനുഗ്രഹം; എൻഡിഎയിൽ എത്തിയത് അവരുടെ പ്രകടന പത്രികയിലെ പല കാര്യങ്ങളിലും യോജിപ്പുള്ളതിനാൽ: മോദി തന്നെ അധികാരത്തിൽ എത്തും; ഇക്കുറി കേരളത്തിൽ കുറഞ്ഞത് മൂന്ന് എംപിമാരുണ്ടാകും: അടുത്ത തിരഞ്ഞെടുപ്പിൽ പത്ത് എംഎൽഎമാർ എൻഡിഎയ്ക്ക് ഉണ്ടാകുമെന്നും പൂഞ്ഞാർ എംഎൽഎ പിസി ജോർജ് മറുനാടനോട്
അരുൺ ജയകുമാർ
തിരുവനന്തപുരം: കേരള ജനപക്ഷം ആഗ്രഹിച്ചിരുന്നതും പാർട്ടി തീരുമാനിച്ചിരുന്നതും യുഡിഎഫ് മുന്നണിയിൽ ചേരാനായിരുന്നുവെന്നും എന്നാൽ സോണിയ ഗാന്ധി പോലും അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഉമ്മൻ ചാണ്ടിയുടെ പിടിവാശിയാണ് അത് നടക്കാതെ പോയതിന് പിന്നിലെന്നും പിസി ജോർജ്. എൻഡിഎ മുന്നണിയിലെത്തിയത് അവരുടെ പ്രകടന പത്രികയിൽ പറയുന്ന പല കാര്യങ്ങളുമായിട്ടും ജനപക്ഷത്തിന് യോജിപ്പുള്ളതുകൊണ്ടാണെന്നും പിസി പറഞ്ഞു. ഇന്ത്യയിൽ വീണ്ടും മോദി തന്നെ അധികാരത്തിൽ എത്തുമെന്നും കേരളത്തിൽ നിന്ന് കുറഞ്ഞത് മൂന്ന് എംപിമാർ ലോക്സഭയിലുണ്ടാകുമെന്നും അദ്ദേഹം മറുനാടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എൻഡിഎ മുന്നണിയിൽ ചേർന്നതിനെ ചൊല്ലി ജനപക്ഷം പാർട്ടിക്കുള്ളിൽ അസ്വാരസ്യം ഉണ്ട് എന്നത് ശരിയാണ്. അത് ചില കേന്ദ്രങ്ങളിൽ നിന്നുള്ള നുണ പ്രചാരണത്തിന്റെ ഫലമാണ്. സത്യം തിരിച്ചറിഞ്ഞ് പലരും തിരിച്ചു വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസും യുഡഎഫും ശരിക്കും അപമാനിച്ചുവെന്നും പിസി പറയുന്നു. കേരളത്തിലെ കോൺഗ്രസിന്റെ ഗ്രൂപ്പിസത്തിന് എല്ലാം കാരണം ഉമ്മൻ ചാണ്ടി മാത്രമാണ്. കെ മുരളീധരനെ വടകരയിൽ തോൽപ്പിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. തന്റെ ഒപ്പം ഉള്ളവർ മാത്രം വിജയിക്കണം എന്ന ചിന്തയും ഉമ്മൻ ചാണ്ടിക്ക് ഉണ്ടെന്നും പിസി ആരോപിക്കുന്നു. അഭിമുഖത്തിലേക്ക്...
- എന്തുകൊണ്ട് എൻഡിഎ?
എൻഡിഎ ആണ് ഇന്ത്യാ രാജ്യത്ത് ശരി എന്നതുകൊണ്ട് തന്നെയാണ് അവർക്കൊപ്പം ചേർന്നത്. ഇന്ത്യ എന്ന ഈ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത അഞ്ച് വർഷം ഭരിക്കാൻ മോദി തന്നെ വീണ്ടും എത്തും എന്നതിൽ ആർക്കും തർക്കം വേണ്ട അതായത് ബിജെപി തന്നെ വീണ്ടും ഭരിക്കും എന്ന് അർത്ഥം. നമ്മുടെ കേരളത്തിൽ ഒരു പൊതുവായ ശീലമുണ്ട്. അത് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന് എതിരായിട്ടുള്ളതാണ്. അങ്ങനെ ചെയ്തിട്ട് കേരളത്തിന് അത് കിട്ടിയില്ല ഇത് കിട്ടിയില്ല എന്ന് പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല. ഇനി അങ്ങനെ പറഞ്ഞ് കരയാൻ പിസി ജോർജിനെ കിട്ടില്ല. കോൺഗ്രസും മുസ്ലിം ലീഗും സിപിഎമ്മും ചേർന്ന് പറയുന്നത് ഹിന്ദു വർഗ്ഗീയത ആണ്. ഇതാണ് ഇവിടത്തെ ഒരു പ്രശ്നം. ഇവിടെ സിപിഎമ്മിന് അകത്തുള്ള അത്രയും ഹിന്ദുക്കളേ ബിജെപിയിലും ഉള്ളു. ഹിന്ദു കൂടുതൽ ഉള്ളതിനെ ആണ് ഈ ഹിന്ദു വർഗ്ഗീയത എന്ന് പറയുന്നത് എങ്കിൽ ഈ മുസ്ലിം ലീഗ് വർഗ്ഗീയ പാർട്ടി ആണെന്ന് പറയേണ്ടി വരില്ലേ. ആകെ ഒരു രാമനല്ലാതെ വേറെ ആരും ഇല്ല എന്നതാണ് സത്യം.
ഇപ്പോൾ ഞങ്ങൾ ജനപക്ഷം എൻഡിഎ മുന്നണിയിൽ ചേർന്നിരിക്കുന്നു. കേരള ജനപക്ഷം സെക്കുലർ എന്ന പാർട്ടിയിൽ മുഴുവൻ ജാതി മത വിഭാഗത്തിൽ ഉള്ളവരും ഉൾപ്പെടുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി അങ്ങനെ എല്ലാ വിഭാഗത്തിൽ ഉള്ളവരും ഉണ്ട്. ഉദാഹരണത്തിന് ഞങ്ങളുടെ പാർട്ടിയിൽ 14 ജില്ലാ പ്രസിഡന്റുമാരിൽ 5 പേർ മുസ്ലീങ്ങളാണ്. അപ്പോൾ പിന്നെ അത്രയും മതേതരത്വം ഉള്ള ഒരു പാർട്ടിയാണ് ഇപ്പോൾ ബിജെപിക്ക് ഒപ്പം ചേരുന്നത്. കോൺഗ്രസിന് ഒപ്പം ചേരുക യുഡിഎഫിൽ പ്രവർത്തിക്കുക എന്നതായിരുന്നു എന്റേയും പാർട്ടിയുടേയും ആഗ്രഹം. പക്ഷേ ദൈവാനുഗ്രഹം കൊണ്ട് അവർ ഞങ്ങളെ പുച്ഛിച്ച് തള്ളി.
പാർട്ടി തീരുമാനം നടപ്പിലാക്കാനും മുന്നണിക്ക് ഒപ്പം ചേരാനും ഞാൻ ഇവരുടെ പിറകെ നടന്നതാണ്. ഒരു ദിവസം എന്നെ 600 കിലോമീറ്റർ വണ്ടി ഓടിപ്പിച്ച് വിട്ടിട്ട് ഇപ്പോൾ പറയുന്നു ജനപക്ഷത്തെ യുഡിഎഫിൽ വേണ്ട.. നിങ്ങളെ എടുക്കില്ല എന്ന്. അപമാനിക്കുകയായിരുന്നു പച്ചയ്ക്ക്. ഉമ്മൻ ചാണ്ടി ഉള്ളടത്തോളം കാലം ജനപക്ഷം യുഡിഎഫിന്റെ ഭാഗമാകില്ല എന്നായിരുന്നു. ഇപ്പോ ഉമ്മൻ ചാണ്ടിയെ കൊന്നിട്ട് ആ മുന്നണിയുടെ ഭാഗമാകേണ്ടതില്ലല്ലോ. ആരെയും കൊല്ലുന്നത് ഞങ്ങൾക്ക് ഇഷ്ടവുമല്ല. സോണിയ ഗാന്ധിയുമായി പോലും സംസാരിച്ചിരുന്നു പക്ഷേ സമ്മതിക്കാതിരുന്നത് ഉമ്മൻ ചാണ്ടിയാണ്. ഇത്രയും മോശം സ്വഭാവമുള്ള ഒരു നേതാവ് വേറെ ഇല്ല.
ഇപ്പോൾ ഈ ലോക്സഭ തെരഞ്ഞെടുപ്പിലെ കാര്യം തന്നെ നോക്കു. ഇല്ലാത്ത പുകിലാണ് ആ വയനാട്, വടകര, കോഴിക്കോട് മണ്ഡലങ്ങളിൽ പോയി ഉണ്ടാക്കി വെച്ചിരിക്കുന്നത്. ആ മുരളീധരനെ കൊണ്ടുപോയി വടകരയിൽ അവസാനം നിർത്തിയത് ആ ഉമ്മൻ ചാണ്ടിയുടെ കളിയാണ്. ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് എതിരെ മത്സരിക്കാൻ തയ്യാറായതാണ് ആ മുരളി. എങ്ങനെയെങ്കിലും അയാളെ ജയിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം കൊണ്ട് പോയി തോൽപ്പിക്കാൻ ആണ് ശ്രമം. ഇത് അയാളുടെ വർഗ്ഗ സ്വഭാവമാണ്. അപ്പോ അങ്ങനെ പാർട്ടിയെ അപമാനിച്ചതിന് ശേഷം ഞാൻ വീണ്ടും കമ്മറ്റി വിളിച്ചു. മുഴുവൻ ജില്ലാ പ്രസിഡന്റുമാരും കമ്മറ്റി അംഗങ്ങളും പറഞ്ഞത് ബിജെപിയുമായി ചർച്ച നടത്തണം എന്നായിരുന്നു.
ഇതിന് പിന്നാലെ വലിയ മാനസിക സംഘർഷം തന്നെ ഉണ്ടായിരുന്നു. മുസ്ലിം വിരുദ്ധമായ പാർട്ടിയാണ് എന്നൊക്കെ ആണല്ലോ പറഞ്ഞ് വച്ചിരിക്കുന്നത്. അത്കൊണ്ട് തന്നെ എങ്ങനെ എന്ന് നന്നായിത്തന്നെ ആലോചിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ബിജെപിയുെട പ്രകടനപത്രിക പുറത്ത് ഇറങ്ങുന്നത്. അത് വലിയ അനുഗ്രഹമായി മാറുകയായിരുന്നു. അതായിരുന്നു യഥാർഥത്തിൽ ജനപക്ഷം പറയാൻ ആഗ്രഹിച്ചിരുന്നത്. റബ്ബർ ഒരു കാർഷിക വിള ആക്കണം എന്നതും ന്യൂനപക്ഷങ്ങളോടുള്ള സമീപനവും പ്രധാനമാണ്. ഹജ്ജ് ക്വാട്ട ഉൾപ്പടെയുള്ള കാര്യങ്ങളും അതിൽ ഏർപ്പെടുത്തുമെന്ന് പറഞ്ഞ കാര്യവും ഒക്കെ പ്രധാനമാണ്. ശബരിമല വിഷയത്തിലെ കേന്ദ്ര സർക്കാർ നിലപാടും ആചാര സംരക്ഷണവും അതിലെ നടപടിയുമൊക്കെ അവരുമായി ചേരുന്നതിൽ നിർണായകമായി. മനസാക്ഷി ഉള്ളവർ എൻഡിഎക്ക് ഒപ്പം ചേരും. ചേരണം. ഒപ്പം കൂട്ടിയതിന് അവരോട് നന്ദി.
- എൻഡിഎ മുന്നണി പ്രവേശവും ജനപക്ഷത്തിലെ ആഭ്യന്തര കലഹങ്ങളും
അത് ഒരു സത്യമായ കാര്യമാണ്. എന്തിനാണ് ഇല്ല എന്ന് കള്ളം പറയുന്നത്. ആദ്യം ഇതിന് എതിരെ വന്നത് കോട്ടയം ജില്ലാ പ്രസിഡന്റ് ആണ്. 14 ജില്ലാ പ്രസിഡന്റുമാരും ഒരുമിച്ച് അംഗീകരിച്ചിരുന്നു. അതിന് ശേഷമാണ് ഒരു അസ്വാരസ്യമുണ്ടായത്. എന്റെ പഞ്ചായത്ത് ആയ ഈരാറ്റുപേട്ടയിലും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവിടുത്തെ ഒരു പള്ളി കേന്ദ്രീകരിച്ചായിരുന്നു. അവിടെ ഇല്ലാത്ത നുണകൾ പറയുകയും ഒക്കെ ചെയ്തു. ഒരു ദുഃസ്വഭാവക്കാരനായ മൗലവിയാണ് മുന്നിൽ നിന്നത്. ജയിലിൽ കിടക്കേണ്ട ആളായിരുന്നു. ഞാനാണ് രക്ഷിച്ച് വിട്ടത്. ഇപ്പോ ഹിന്ദുക്കൾ എല്ലാം കൂടി വന്ന് മുസ്ലീങ്ങളെ കൊല്ലും എന്ന് പറഞ്ഞു പരത്തുകയായിരുന്നു.
ഇത് സോഷ്യൽ മീഡിയയിലും ഒക്കെ അങ്ങ് വ്യാപകമായി പ്രചരിച്ചപ്പോൾ ആണ് കോട്ടയം പ്രസിഡന്റ് രാജി വെച്ചത്. അയാൾ തന്നെ അടുത്ത ദിവസം വിളിച്ച് രാജി പിൻവലിക്കുകയാണെന്നു പറഞ്ഞു. പക്ഷേ സാധ്യമല്ല എന്ന മറുപടിയാണ് ഞാൻ നൽകിയത്. പുതിയ പ്രസിഡന്റിനെ നിയമിച്ചു എന്ന് പറഞ്ഞെങ്കിലും ഞാൻ തുടരുന്നു എന്നായിരുന്നു അയാളുടെ മറുപടി. പിന്നെ പുറത്ത് പോയതുകൊല്ലം ജില്ലാ പ്രസിഡന്റ് ആണ്. അയാളെ പുറത്താക്കണം എന്ന് നേരത്തെ തന്നെ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിയട്ടെ എന്ന് കരുതി ഇരിക്കുകയായിരുന്നു. അപ്പോൾ അയാൾതന്നെ പുറത്ത് പോയി. പിന്നെ ഈരാറ്റ്പേട്ടയിൽ ഉൾപ്പടെ പോയവരെല്ലൊ തിരിച്ച് ഇങ്ങോട്ട് തന്നെ വരുന്നുണ്ട്. അടുത്ത നിയമസഭയിൽ മിനിമം 10 എൻഡിഎ എംഎൽഎമാർ ഉണ്ടാവുകയും ചെയ്യും.
- എൻഡിഎ പ്രവേശനം പൂഞ്ഞാറിലെ ജനങ്ങളെ എതിരാക്കുമോ?
അത് മുസ്ലിം സമുദായത്തിൽ മാത്രം ഉള്ള ഒരു ചിന്തയാണ്. അത് അങ്ങനെ എല്ലാവർക്കും ഉണ്ട് എന്ന് പറയാനും കഴിയില്ല. മാത്രമല്ല പോയ പലരും തിരിച്ച് വരുന്നുമുണ്ട്. പിസി ജോർജിന് വോട്ട് ചെയ്യും, പിസി പറയുന്നവർക്ക് വോട്ട് ചെയ്യും എന്നിങ്ങനെയാണ് പറയുന്നത്. എന്റെ നിലപാട് പരസ്യമായി തന്നെ മൈക്ക് വച്ച് പറയും. ഇത്തരം ആരോപണം ഉന്നയിക്കുന്ന മേഖലയിലാണ് എംഎൽഎ ഫണ്ടിൽ നിന്ന് മൃഗീയ ഭാഗവും നൽകിയത്. ഇതൊക്കെ വാങ്ങിയിട്ടാണ് നമ്മളെ കുറ്റം പറയുന്നത്.
- കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിൻ എൻഡിഎയുടെ സാധ്യത?
കേരളത്തിൽ ഇത്തവണ എൻഡിഎയ്ക്ക് വലിയ സാധ്യത തന്നെ ഉണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കോട്ടയം എന്നീ മണ്ഡലങ്ങൾ ഉറപ്പായും വിജയിക്കും. പിന്നെ പാലക്കാട് കാസർഗോഡ് എന്നിവിടങ്ങളിലും ശക്തമായ മത്സരം നടത്തുന്നുണ്ട്. ഇതൊക്കെ ഗുണം ചെയ്യും. അക്കൗണ്ട് തുറക്കാൻ പോകുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതാണ് ശ്രദ്ധിക്കേണ്ടത്. കേരളത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മിനിമം പത്ത് സീറ്റ് കിട്ടും മാത്രമല്ല കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് പോലും എൻഡിഎ ആയിരിക്കും.
- കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മേൽക്കോയ്മ ആർക്ക്
ലോക്സഭാ തെരഞ്ഞെടുപ്പിൽ മേൽക്കോയ്മ യുഡിഎഫിന് തന്നെ ആയിരിക്കും എന്ന് മാത്രമല്ല എൽഡിഎഫ് ദയനീയമായി പരാജയപ്പെടും. കേന്ദ്രത്തിൽ എൻഡിഎ അധികാരത്തിൽ വരുന്നതോടെ കേരളത്തിൽ നിന്ന് വിജയിക്കുന്ന യുഡിഎഫുകാർ കൂടി നാട് വിടും. അതോടെ കേരളത്തിലെ കോൺഗ്രസിന്റെ ഇടപാട് അങ്ങ് തീരും. പിന്നെ രാഹുൽ ഗാന്ധി എന്ന് പറയുന്ന ആ ചെറുക്കന് വല്ല ബോധവും പൊക്കണവും ഒണ്ടോ.
അവൻ പറയുന്നു രണ്ടിടത്തും വിജയിച്ചാൽ അമേഠിയിൽ നിന്ന് രാജി വെക്കും എന്ന്. അങ്ങനെ പറഞ്ഞാൽ പിന്നെ ആരെങ്കിലും അയാൾക്ക് അവിടെ വോട്ട് ചെയ്യുമോ? പിന്നെ അത് പ്രശ്നമാകും എന്നായപ്പോൾ മാറ്റിപ്പറയുന്നു അമേഠിയിൽ ചെന്നിട്ട് വിജയിച്ചാൽ വയനാട് രാജി വെക്കും എന്ന്. അപ്പോ വയനാടുകാർ ആരെങ്കിലും ഇയാൾക്ക് വോട്ട് കൊടുക്കുമോ? നിലയുറക്കാത്തവനാണ് ഇവൻ. അല്ലെങ്കിൽ ആരെങ്കിലും ഇങ്ങനെ മണ്ടത്തരം പറയുമോ? നെറി ഉറയ്ക്കട്ടെ എന്നിട്ട് ആകാം പ്രധാനമന്ത്രിയൊക്കെ. തൽക്കാലം പ്രതിപക്ഷ നേതാവായി അവിടെ പോയി ഇരിക്കട്ടെ.
- രാഹുൽ ഗാന്ധിയുടെ വരവും കേരളത്തിലെ കോൺഗ്രസും
ഉമ്മൻ ചാണ്ടി ഉള്ളിടത്തോളം കാലം കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് കളി അവസാനിക്കില്ല. മുഴുവൻ ഗ്രൂപ്പിസമാണ്. കേരളത്തിൽ ഒരു കോൺഗ്രസുകാരനും ജയിച്ചില്ലെങ്കിലും തന്റെ ഒപ്പമുള്ളവർ മാത്രം വിജയിക്കണം എന്ന ചിന്തയാണ് ഉമ്മൻ ചാണ്ടിക്ക്. വടകരയിൽ മുരളീധരൻ തോൽക്കണം എന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുന്നത്. രക്ഷപ്പെടുന്ന കാര്യം ഇപ്പോൾ സംശയമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്