'ഞാൻ രാഷ്ട്രീയക്കാരൻ അല്ല, തെറ്റ് പറ്റിയാൽ തിരുത്തുന്നതാവണം ഇടതുപക്ഷ രാഷ്ട്രീയം, ആറന്മുളയിൽ തെറ്റ് പറ്റി ': ബിനോയ് വിശ്വം മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുന്നു
കെ ആർ ഷൈജുമോൻ, ലണ്ടൻ
ബിനോയ് വിശ്വം. കേരള രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെ ആൾ രൂപം, വിനയത്തിന്റെയും. വിപ്ലവത്തിന്റെ മണ്ണായ വൈക്കത്ത് നിന്നും, ഗ്രാമത്തിന്റെ വിശുദ്ധി നെഞ്ചിലേറ്റി കേരളീയ ജന മനസ്സിലേക്ക് നടന്നു കയറിയ ജനകീയ നേതാവ്. പാർട്ടി താത്പര്യങ്ങൾക്കുപരി ആയി ജനങ്ങളുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന അപൂർവ്വം നേതാക്കളിൽ ഒരാൾ. സി പി ഐ യുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആയ ബിനോയ്ക്ക് സംസ്ഥാന നേതാവിന്റെ പരിവേഷത്തെക്കാൾ കൂടുതൽ ഇണങ്ങുന്ന പരിസ്ഥിതി പ്രവർത്തകൻ, പത്ര പ്രവർത്തകൻ, എഴുത്തുകാരൻ, വാഗ്മി, പരിഭാഷകൻ തുടങ്ങിയ വിശേഷണങ്ങളാണ്. ഓരോ യാത്രകളും പഠന മാർഗമായി കാണുന്ന ബിനോയ് ഇപ്പോൾ 76 ലേറെ രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. കഴിഞ്ഞ പത്തു ദിവസത്തോളമായി യു കെ സന്ദർശനം നടത്തുന്ന ജനയുഗം പത്രാധിപർ കൂടിയായ ബിനോയ് വിശ്വം മറുനാടൻ മലയാളി ലണ്ടൻ ലേഖകൻ കെ ആർ ഷൈജുമോൻ നടത്തുന്ന അഭിമുഖം.
- രാഷ്ട്രീയക്കാരൻ അല്ലാത്ത ബിനോയ് വിശ്വത്തെ പരിചയപ്പെട്ടാൽ?
ഞാൻ രാഷ്ട്രീയക്കാരൻ എന്ന വിശേഷണം തന്നെ വെറുക്കുന്നു. ഞാൻ രാഷ്ട്രീയക്കാരൻ അല്ല. രാഷ്ട്രീയ പ്രവർത്തകൻ എന്ന വിശേഷണം കേൾക്കുവാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഇത് രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. സ്ഥാനമാനത്തിനും പദവിക്കും വേണ്ടി അലയുന്നവനാണ് രാഷ്ട്രീയക്കാരൻ. എന്ത് പ്രചാര വേലകളും ഇക്കൂട്ടർ നടത്തും. അഴിമതിയും രാഷ്ട്രീയ വൃത്തികേടുകളും ഒക്കെ ഇവരുടെ സംഭാവനയാണ്. ഇവരെ ജനം വെറുക്കുന്നു. സ്വന്തം പ്രസ്ഥാനത്തിന്റെ ആശയം പ്രച്ചരിപ്പിക്കുന്നവരാണ് രാഷ്ട്രീയ പ്രവർത്തകർ. പണസമ്പാദനം രാഷ്ട്രീയ പ്രവർത്തനത്തിൽ ഉൾപ്പെടുന്നില്ല. ആശയം വിറ്റ് കീശ വീർപ്പിക്കാൻ രാഷ്ട്രീയ പ്രവർത്തകർക്ക് കഴിയില്ല. സ്വന്തം ജീവിതം പോലും ആശയ പ്രചാരണത്തിന് വേണ്ടി മാറ്റി വയ്ക്കുന്നവരാണ് രാഷ്ട്രീയ പ്രവർത്തകർ.
- എന്തുകൊണ്ട് ഇക്കൂട്ടരുടെ (രാഷ്ട്രീയ പ്രവർത്തകരുടെ) എണ്ണം കുറവാകുന്നു?
മുതലാളിത്തത്തിന്റെ നീരാളി പിടുത്തം സർവ്വ മേഖലകളിലും എത്തിയത് രാഷ്ട്രീയത്തിലും സംഭവിക്കുന്നു. അതിനെതിരെ ഉള്ള ചെറുത്ത് നില്പ് രാഷ്ട്രീയ പ്രവർത്തകരിൽ ഉണ്ടാകണം. ഇത് ഇടതുപക്ഷ പ്രവർത്തകർ കൂടുതൽ മനസ്സിലാക്കേണ്ട കാലഘട്ടം ആണ് ഇപ്പോൾ.
- രാഷ്ട്രീയത്തിൽ എന്നും സി പി ഐ ക്ക് വേറിട്ട ഒരു മുഖം ഉണ്ട്. ആം ആദ്മിയുടെ പ്രശാന്ത് ഭൂഷൻ പോലും സി പി ഐ യെ പ്രശംസിച്ചല്ലോ, സി പി എം നെ അഴിമതി പാർട്ടി എന്ന് പറയുകയും ചെയ്തു?
പ്രശാന്ത് ഭൂഷന്റെ അഭിപ്രായത്തോട് ബഹുമാനം ഉണ്ട്. സി പി ഐ എന്നും സ്വന്തം വ്യക്തിത്വം പുലർത്തുന്ന പ്രസ്ഥാനം ആണ്. എന്നുവച്ച് സ്വയം പ്രശംസയിൽ മുഴുകി ചതിക്കുഴി കാണാതിരിക്കരുത്. ജനങ്ങളുടെ പ്രതീക്ഷ യഥാർത്ഥ്യമാക്കാൻ ഉള്ള വെല്ലുവിളി ആണ് സി പി ഐ ഏറ്റെടുക്കുന്നത്. നിതാന്ത ജാഗ്രതയോടെ പ്രവർത്തിച്ചാലേ ഇപ്പോൾ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയൂ. അതിനു കൃത്യമായ പരിപാടികളും വേണം. ഈ ജാഗ്രതയിൽ ചെറിയൊരു കൈപ്പിഴവ് വന്നാലും വലിയ തെറ്റുകൾ സംഭവിക്കും.
- ഇയ്യിടെയായി കേരളത്തിൽ ഇടതു പ്രവർത്തനം വല്ലാതെ വിമർശിക്കപ്പെടുകയാണല്ലോ. സമരങ്ങളോട് ജനം വിയോജിപ്പിലാണോ?
സമരം സാമൂഹിക വികസനത്തിൽ മാറ്റി നിർത്താൻ കഴിയുന്ന ഒന്നല്ല. സമരവും സമൂഹത്തിന്റെ ഭാഗമാണ്. എന്നാൽ ശൈലിയിൽ മാറ്റം ഉണ്ടാകണം. സി പി ഐ എക്കാലവും ഇത് പറയുന്നുണ്ട്. കേരളത്തിൽ പ്രത്യേകിച്ചും വേറിട്ട ശൈലിയിലൂടെയേ സമരം വിജയിപ്പിക്കാനാകൂ. ജന ജീവിതവും ആയി പൊരുത്തപ്പെട്ടെ സമരം ആസൂത്രണം ചെയ്യാനാകൂ. ജനങ്ങളുടെ പങ്കാളിത്തം തന്നെയാണ് സമരത്തിന്റെ വിജയത്തിൽ മുഖ്യ ഹേതു. ജനത്തിന് താല്പര്യം ഇല്ലാത്ത സമരം വിജയിക്കുകയും ഇല്ല. ഓരോ സമരവും ജയിക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം.
- കേരളത്തിൽ മധ്യ വർഗ്ഗത്തിന്റെ ഉയർച്ച കണ്ടില്ലെന്നു നടിച്ചാണോ രാഷ്ട്രീയ പാർട്ടികളുടെ സഞ്ചാരം? ഇതും സമീപകാല രാഷ്ട്രീയവും കൂട്ടിയിണക്കപ്പെടുന്നുണ്ടോ?
കേരളത്തിൽ ഇന്നും ധാരാളം അടിസ്ഥാന വർഗത്തിൽ പെടുന്നവരുണ്ട്. ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും അവശത നേരിടുന്നവരുണ്ട്. അവരുടെ ശബ്ദം രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണം. അവരുടെ ദുഖത്തിൽ പങ്കാളി ആകണം. പാർശ്വ വല്ക്കിരിക്കപ്പെടുന്നവരെ കൂടുതൽ അകറ്റുന്നത് ആകരുത് രാഷ്ട്രീയ സമീപനം. ഇപ്പോഴും കുടിവെള്ളവും പാർപ്പിടവും ഒക്കെ കേരള സമൂഹത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളിൽ ഉണ്ട്. ഒരു ജീവത മാർഗം തേടി അലയുന്ന അനേകായിരങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്.
- മന്ത്രിയായിരുന്നപ്പോൾ ചെയ്യണം എന്നാഗ്രഹം ഉണ്ടായിട്ടും നടക്കാതെ പോയ കാര്യം?
അങ്ങനെ ഒന്നില്ല. ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. വനത്തിനും പ്രകൃതിക്കും വേണ്ടി ഒരുപാടു വിമർശനം സഹിച്ചാണ് കാര്യങ്ങൾ നടപ്പാക്കിയത്. പ്രകൃതി സ്‌നേഹികൾ എന്ന് കരുതപ്പെടുന്നവർ പോലും എതിർപ്പുയർത്തിയിട്ടുണ്ട്. മരങ്ങൾ വച്ച് പിടിപ്പിക്കാൻ വേണ്ടി നടത്തിയ കാമ്പൈൻ പ്രധാനമാണ്. ''മരമാണ് മറുപടി ന'ന' എന്ന സന്ദേശം ഉയർത്തിയാണ് സാമൂഹിക വനവല്ക്കരണ പരിപാടി ഏറ്റെടുത്തത്. 1.86 കോടി വൃക്ഷ തൈകൾ ആണ് നട്ടു പിടിപ്പിച്ചത്. 56000 ഏക്കർ ഭൂമി റിസർവ് വനമാക്കാൻ കഴിഞ്ഞു.
- നട്ട മരം ഒക്കെ പരിരക്ഷിക്കപ്പെടുന്നുണ്ടോ?
ഞാൻ ശുഭാപ്തി വിശ്വാസിയാണ്. അതിൽ പകുതി എങ്കിലും വളർന്നു വന്നാൽ വലിയ കാര്യമായി എന്നാണ് എന്റെ വിശ്വാസം.
- വികസനവും പ്രകൃതി സംരക്ഷണവും കേരളത്തിൽ കൂട്ടിയിണക്കപ്പെടുന്നുണ്ടോ?
കേരളത്തിൽ വികസന സങ്കല്പം മാറേണ്ടതുണ്ട്. പ്രകൃതിയെ മറന്നു ഒരു വികസനം നിലനിൽക്കുന്നില്ല. ലോക രാഷ്ട്രങ്ങൾ എല്ലാം ഇത് തിരിച്ചറിഞ്ഞു, പുതിയ പാതയിലൂടെയാണ് സഞ്ചാരം. പ്രകൃതിക്ക് വേണ്ടി നേരത്തെ വികസനത്തിന് മുടക്കിയതിനെക്കാൾ പണം ആണ് വികസിത രാജ്യങ്ങൾ ചിലവിടുന്നത്.
- ആറന്മുളയിൽ തെറ്റ് പറ്റിയോ? അങ്ങയുടെ സഹപ്രവർത്തകൻ ആയ എം എ ബേബിയുടെ നിരീക്ഷണത്തോട് യോജിക്കുന്നുണ്ടോ?
ആറന്മുളയിൽ തെറ്റ് പറ്റി എന്ന് തന്നെയാണ് എന്റെയും പക്ഷം. തെറ്റുകൾ തിരുത്തുന്നതാകണം നല്ല രാഷ്ട്രീയം. നിങ്ങൾ ചെയ്തില്ലേ, അത് കൊണ്ട് ഞങ്ങൾ തുടരുന്നു എന്ന വലതു പക്ഷ സമീപനം ശരിയല്ല. ഒരാൾക്കു സംഭവിച്ച തെറ്റ് ചൂണ്ടിക്കാട്ടി വീണ്ടും വീണ്ടും തെറ്റുകൾ ആവർത്തിക്കപ്പെടുകയാണ്. ഇത് ശരിയല്ല. ഈ പോക്ക് മാറിയെ പറ്റൂ, ഇതൊരു വെല്ലുവിളി ആയി ഇടതു പക്ഷം ഏറ്റെടുക്കണം.
- ഇത്തരം സമീപനം മൂലം ഇടതും വലതും ഒന്നാണെന്ന ചിന്ത കേരളത്തിലും വേര് പിടിച്ചില്ലേ?
വലിയ ആപത്തു നിറഞ്ഞ പ്രചാര വേലയാണിത്. ഇന്ന് ഇടതു വലതു വേർ തിരിവ് എന്താണ് എന്ന ചോദ്യം ഉയരുന്നുണ്ട്. അതൊരു നല്ല ലക്ഷണമാണ്. എന്നാൽ രാഷ്ട്രീയം മടുക്കുന്നു എന്ന ചിന്ത വളരുന്നത് അപകടം സൃഷ്ടിക്കും. ജനാധിപത്യത്തിന്റെ നിലനില്പ് രാജ്യത്തിന്റെ ആവശ്യമാണ്. ചിന്തിക്കുന്നവരും, എഴുതുന്നവരും വായിക്കുന്നവരും ഒക്കെ രാഷ്ട്രീയത്തിൽ നിന്നും അകലുന്ന ഒരു പ്രവണത വളരുന്നുണ്ട്. ഇതൊരു വെല്ലുവിളി ആണ്. ലോകത്ത് മുതലാളിത്ത വ്യവസ്ഥിതിയുടെ തളർച്ച കൂടുതലായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പ പോലും ആ വഴിക്ക് പറഞ്ഞിരുന്നു. കേരളത്തിൽ ഇടതും വലതും ഒന്നാണെന്ന പ്രചരണം എറ്റെടുക്കുന്നത് വലതു പക്ഷ പ്രചാരകരാണ്. ഇതിലൂടെ ഇടതു ആശയങ്ങളെ തകർക്കാം എന്നാണ് അവരുടെ ചിന്ത. ഇതിനെ ആശയം, ചിന്ത, പ്രവർത്തി, നയം എന്നിവയിലൂടെ ഒക്കെ യഥാർത്ഥ ഇടതു പക്ഷ പ്രവർത്തകർ മറി കടക്കണം. ഇത് വലിയ വെല്ലുവിളി തന്നെയാണ്.
- ചെറുപ്പക്കാരുടെ മനസ്സറിയാൻ വയോധിക നേതൃത്വത്തിന് കഴിയുന്നില്ല എന്ന പരാതിയെ പറ്റി?
''പ്രായമായവർ എല്ലാം മോശക്കാരൻ എന്ന് എനിക്ക് അഭിപ്രായം ഇല്ല. പ്രായം ആയവരുടെ കൂടെ അനേകകാലം പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്, എല്ലാം നല്ല അനുഭവങ്ങൾ ആയിരുന്നു. എങ്കിലും ലോകത്ത് യുവ പ്രാധിനിത്യം ഏറുകയാണ്. ചിന്തയിലും പ്രവർത്തിയിലും യുവത്വം കൂടുതൽ പിടി മുറുക്കുന്നുണ്ട്. തലച്ചോറും ശരീരവും കൂടുതൽ ക്രിയാത്മകതയോടെ ചെറുപ്പക്കാരിൽ പ്രവർത്തിക്കും എന്നത് അവരുടെ ശൈലിയിലും പ്രകടമാകും. പ്രായമായാൽ പുത്തൻ ആശയങ്ങളെ സ്വീകരിക്കാൻ വിമുഖത ഉണ്ടാകും. ഇത് ദോഷം ചെയ്യും.
- നവ മാദ്ധ്യമങ്ങളെ ഇടതു പക്ഷം അടക്കം തിരസ്‌ക്കരിക്കുന്ന ഒരു പ്രവണത ഉണ്ടായിരുന്നു. അതൊന്നും വിപ്ലവത്തിന്റെ വഴി അല്ലെന്നും പറഞ്ഞു കേട്ടു. എങ്ങനെ ആണ് വിപ്ലവം വരുന്നത്?
ആരും മുൻകൂട്ടി എഴുതി വച്ച വഴിയിലൂടെയല്ല അത് സംഭവിക്കുന്നത്. അത് ഇനിയും സംഭവിക്കും, സംഭവിച്ചു കൊണ്ടിരിക്കും. വിപ്ലവത്തെ അതിന്റെ പൂർണതയിൽ കാണുവാൻ പരാജയപ്പെടുന്നിടത്താണ് തളർച്ച ഉണ്ടാകുന്നത്. അതിനു വ്യക്തമായ പരിപാടി വേണം. പാളിച്ച ബോധ്യമായാൽ തിരുത്തണം. അത് ഏറ്റു പറയണം. തെറ്റിൽ നിന്നും ശരിയിലേക്ക് സഞ്ചരിക്കാൻ കഴിയണം. തെറ്റുകൾ ആവർത്തിക്കുന്നത് ഇടതു സമീപനം അല്ല.
- യു കെ യിലെ പ്രവാസികളെ കുറിച്ച്?
പ്രവാസികൾ എല്ലായിടത്തും സ്വന്തം സംസ്‌ക്കാരം ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ്. 1985 മുതൽ ഞാൻ യു കെ യിൽ എത്തുന്നു. ഇത്തവണ ആണ് കൂടുതൽ മലയാളി പരിപാടികളിൽ പങ്കെടുത്തത്. ഇവിടെ മലയാളികൾ ശരീരം കൊണ്ട് മാത്രമാണ് കേരളത്തിൽ നിന്നും അകന്നു നില്ക്കുന്നത്. മനസ് പൂർണമായും കേരളത്തിൽ തന്നെയാണ്. ഹൃദയ വികാരം കൊണ്ട് അകലം കുറയ്ക്കാനാണ് ഞാൻ കണ്ട മലയാളികൾ ഇവിടെ ശ്രമിക്കുന്നത്. മാർഗരറ്റ് തച്ചരുടെ കാലത്ത് ഖനി തൊഴിലാളികൽ നടത്തിയ സമര കാലത്താണ് ഞാൻ ആദ്യം ഇവിടം സന്ദർശിക്കുന്നത്. ലോക യൂത്ത് ഫെഡറേഷൻ പ്രതിനിധിയായി സമരത്തോട് ഐക്യദാർഢ്‌യം പ്രഖ്യാപിക്കുക ആയിരുന്നു സന്ദർന ഉദ്ദേശം. ഒട്ടേറെ പ്രത്യേകതകൾ ഉള്ള നാടാണ് ബ്രിട്ടൻ. ഒരു കാലത്ത് ലോകം അടക്കി വാണതിന്റെ കറുത്ത പാടുകൾ ചരിത്രത്തിൽ ധാരാളം ഉണ്ട്. എങ്കിലും മനുഷ്യ സ്‌നേഹികളുടെ നാടാണിത്. ഇവിടെ ചരിത്രം ഉറങ്ങുന്നു . മുതലാളിത്തം നിലനില്ക്കുമ്പോഴും മാർക്‌സിനും മറ്റും അഭയം നല്കിയ നാട്. കലയും സംഗീതവും ശില്പകലയും ഒക്കെ ഉന്നതി കൈവരിച്ച നാട്. എഞ്ചിനീയറിങ് ലോകത്തിലേക്ക് വേര് പിടിച്ചത് ഇവിടെ നിന്ന്. വ്യവസായ വല്ക്കരണവും അനുബന്ധമായി തൊഴിലാളി പ്രസ്ഥാനങ്ങളും ഇവിടെ നിന്നാണ് ലോകത്തിലേക്ക് പരിക്രമിച്ചത്. തൊഴിലാളി വർഗ്ഗത്തിന്റെ ഉദയവും ഈ നാട് സമ്മാനിച്ചു. അങ്ങനെ ഒട്ടേറെ പ്രത്യേകതകൾ ബ്രിട്ടനുണ്ട്.
- കുടുംബത്തെ കുറിച്ച്?
ബാങ്ക് ഉദ്യോഗസ്തയായ ഷൈല ആണ് ഭാര്യ. ഇപ്പോൾ നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റിയിൽ ക്രിയേറ്റീവ് റൈറ്റിങ്ങിൽ പഠനം നടത്തുന്നു. രണ്ടു പെൺകുട്ടികൾ, രശ്മിയും സൂര്യയും. രശ്മി ഹിന്ദുവിൽ പത്രപ്രവർത്തക, ഭർത്താവ് ഷംസുദ്ദീൻ ദേശാഭിമാനിയിലും. സൂര്യ നാഷണൽ ലോ സ്‌കൂളിൽ എൽഎൽബി കഴിഞ്ഞു കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽഎൽഎം കരസ്ഥമാക്കി. എഡിൻബറോ യൂണിവേഴ്‌സിറ്റിയിൽ എൽഎൽഎം പഠിക്കുന്ന ഭർത്താവിനൊപ്പമാണിപ്പോൾ. അത്യാവശ്യം കവിത എഴുത്തും തുടങ്ങിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍