ഇസ്ലാമിക വിശ്വാസം പിന്തുടരുന്നത് എങ്ങനെ ഭരണഘടനാ വിരുദ്ധമാകും? ലോക്സഭയിൽ പിന്തുണ പൗരരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർക്ക്: ജമാഅത്ത് അമീർ ആരിഫലി മറുനാടൻ മലയാളിയോട് സംസാരിക്കുന്നു
എം പി റാഫി
കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിൽ ജമാഅത്ത ഇസ്ലാമിയുടെ സ്ഥാനമെന്തെന്ന ചർച്ചകൾ ധാരാളം നടന്നിട്ടുണ്ട്. സംഘടനയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി സമൂഹത്തിൽ നടത്തിയ ഇടപെടലുകൾ പലപ്പോഴും പ്രശംസക്കൊപ്പം തന്നെ വിമർശനങ്ങളും ക്ഷണിച്ചു വരുത്തി. സോളിഡാരിറ്റിയുടെ ഇടപെടലുകളെ പിൻപറ്റി സ്വന്തം രാഷ്ട്രീയ പാർട്ടിയുണ്ടാക്കി ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തിലിറങ്ങി. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ എന്ന പേരിൽ തുടങ്ങിയ പാർട്ടി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കാര്യമായ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തോട് ചേർന്ന് നിന്ന ജമാഅത്തെ ഇസ്ലാമി ഇത്തവണ നിലപാട് മാറ്റിയിട്ടുണ്ട്. നരേന്ദ്ര മോദിക്ക് എതിരായി പ്രത്യക്ഷ നിലപാട് സ്വീകരിച്ച സംഘടനയെന്ന നിലയിൽ ഇത്തവണ വലതുപക്ഷത്തോടാണ് സംഘടനയ്ക്ക് ചായ്വ് കൂടുതൽ. എന്നാൽ തങ്ങളുടെ മേഖലയിൽ കരുത്തു തെളിയിക്കാൻ വെൽഫെയർ പാർട്ടിയിലൂടെ ശ്രമിക്കാനാണ് ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം. അന്തർദേശീയ തലത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് കനത്ത തിരിച്ചടികൾ നേരിടുമ്പോഴും കേരളത്തിൽ ശുഭപ്രതീക്ഷയാണ് സംഘടനക്കുള്ളത്. 16ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി ജമാഅത്തെ അമീർ ആരിഫലി മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
- വീണ്ടുമൊരു ലോക്സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. കഴിഞ്ഞ തവണ ഇടതു മുന്നണിക്കൊപ്പമായിരുന്നു ജമാഅത്തെ ഇസ്ലാമി. 16-ാം ലോക്സഭയിൽ എന്തായിരിക്കും സംഘടനയുടെ നിലപാട്?
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് എന്നത് ഫാസിസ്റ്റ് കക്ഷികൾ അധികാരത്തിൽ വരാതിരിക്കുക എന്നതാണ്. അപ്പോൾ ഞങ്ങൾക്ക് മുമ്പിലുള്ള പോംവഴി ഫാസിസ്റ്റ് വിരുദ്ധ മതേതരത്വകക്ഷികളെ പിന്തുണയ്ക്കുക എന്നതാണ്. അത് കോൺഗ്രസ്, കോൺഗ്രസ് സഖ്യകക്ഷികളും കോൺഗ്രസ് ഇതര സഖ്യകക്ഷികളും ആയി രണ്ടായി തരംതിരിക്കാം. ഈ രണ്ട് കക്ഷികളേയും ഞങ്ങൾ പിന്തുണയ്ക്കും. അതേ അവസരത്തിൽ കോൺഗ്രസ് ഇതര മതേതരശക്തികൾക്ക് ഒരു മുൻതൂക്കം ഞങ്ങൾ കൊടുക്കും. എന്തായാലും ഫാസിസ്റ്റ് കക്ഷികൾ അധികാരത്തിൽ വരരുത്.
അടുത്തിടെ പ്രത്യക്ഷമായി ചില പ്രവണതകൾ 16-ാം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിട്ടുണ്ട്. അതിൽ ഒന്നാമത്തെ പ്രവണത എന്നത് യഥാർത്ഥ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മുമ്പിൽ വരുന്നില്ല അല്ലെങ്കിൽ അത് കൊണ്ടുവരാൻ മീഡിയകൾ ശ്രമിക്കുന്നില്ല. മറിച്ച് രണ്ട് വ്യക്തികൾ തമ്മിലുള്ള മത്സരമായിട്ട് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ട് മുന്നണിയില്പെട്ടവരും കോർപ്പറേറ്റുകളുടെ പക്ഷത്താണ് താനും.
രണ്ടാമത്തെ പ്രവണത അരാഷ്ട്രീയമാണ്. എന്നാൽ സോഷ്യൽ നെറ്റ്വർക്കിന്റെ സ്വാധീനത്താൽ യുവാക്കാൾ കൂടുതൽ രാഷ്ട്രീയ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ള നവജാത രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകുന്നത് ഈ ഒരു രാഷ്ട്രീയ താത്പര്യം വച്ചുകൊണ്ടാണ്. സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വിട്ട് പൗര രാഷ്ട്രീയം എന്ന ഒരു ജനകീയ രാഷ്ട്രീയം ഇന്ത്യയിൽ തുടക്കം കുറിച്ചിട്ടുണ്ട്. അത് ഇന്ത്യയിൽ എത്രത്തോളം വളർന്നു വരും എന്നുള്ളത് അടുത്ത തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചായിരിക്കും. ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ വലിയ കാഴ്ചപ്പാടു തന്നെയാണ്. അങ്ങനെയുള്ള പൗര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രംഗത്തു വരികയാണെങ്കിൽ അവരെ പിന്തുണക്കാൻ ജമാഅത്തെ ഇസ്ലാമി സന്നദ്ധരാകും.
- പുതിയൊരു രാഷ്ട്രീയ പാർട്ടിയായിട്ടും ആം ആദ്മി ഡൽഹിയിൽ അധികാരം പിടിച്ചു. ആം ആദ്മിയുടെ മുന്നേറ്റത്തെയും നയത്തെയും എങ്ങനെ കാണുന്നു?
ആം ആദ്മി ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട്. പക്ഷെ ആംആദ്മിയുടെ എല്ലാ നിലപാടുകളോടും ഞങ്ങൾക്ക് യോജിപ്പില്ല. എന്ത് നിലപാടിന് വേണ്ടിയാണ് പോരാടുന്നതെന്ന് ആം ആദ്മിക്ക് ഉറപ്പില്ല. കേരളത്തിലേക്ക് വരുമ്പോഴുള്ള പ്രശ്നം കേരളത്തിൽ രണ്ടു മുന്നണിയും യാഥാർത്ഥത്തിൽ ഒറ്റക്കെട്ടാണ്. അവർ തമ്മിലുള്ള പരസ്പര ധാരണയാണ് ഇവിടെ നടക്കുന്നത്. ഈ രണ്ടെണ്ണത്തിനല്ലാതെ വിജയം നേടാൻ കേരളത്തിൽ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ നിലവിലുള്ള സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളിൽ ഏതെങ്കിലും ഒരു മുന്നണിയിൽ നിൽക്കാതെ കഴിയില്ല, ആം ആദ്മിക്കും.
ഇടത് - വലത് മുന്നണികളിൽ ഉള്ളവർ അതൃപ്തരാണ്. അവർക്ക് തിരിച്ചുപോരണമെങ്കിൽ ആശ്രയിക്കാൻ പറ്റുന്ന സ്ട്രോങ്ങ് പാർട്ടി ഉണ്ടാവണം. അതില്ലാത്തതു കൊണ്ടാണ് അവർ ആ മുന്നണികളിൽ കഴിഞ്ഞു കൂടുന്നത്. ഒരു പൗര രാഷ്ട്രീയം കേരളത്തിൽ ഇപ്പോൾ ഉയർന്നു വരില്ല. ഈ തിരഞ്ഞെടുപ്പിൽ ഇതിനുവേണ്ടിയുള്ള ഒരു തറയിടാൻ കേരളത്തിൽ കഴിയുമെന്നതിൽ സംശയമില്ല.
- ജമാഅത്തെ ഇസ്ലാമി പ്രവർത്തിക്കുന്നത് ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമായാണെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് പറയുകയുണ്ടായി. ഇതിനെ എങ്ങനെയെനാണ് സംഘടന നോക്കി കാണുന്നത്?
കഴിഞ്ഞ കുറേക്കാലമായി അന്തരീക്ഷത്തിൽ ഇസ്ലാം പേടി പ്രചരിപ്പിക്കുന്നുണ്ട്. അത് അമേരിക്കയും ഇസ്രയേലും താൽപര്യമെടുത്തുകൊണ്ട് ലോകമെങ്ങും പ്രചരിപ്പിക്കുന്ന ഒരു ആശയമാണ്. നമ്മുടെ നാട്ടിലെ മാദ്ധ്യമങ്ങൾ ഈ ഇസ്ലാം പേടിയുടെ പ്രചാരകരാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു പൊതുബോധം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ഡീപ്പ് സ്റ്റേറ്റ് എന്ന ഒരു ആശയമുണ്ട്. എന്നു പറഞ്ഞാൽ പൊലീസ്, ബ്യൂറോകാറ്റുകൾ, ഇന്റലിജൻസ്, ജുഡീഷ്യറി ഇതെല്ലാം ഉൾക്കൊള്ളുന്ന ഡീപ്പസ്റ്റേറ്റ്. അതായത് ഉദ്യോഗവശാൽ എത്തിപ്പെടുന്ന ആളുകളുടെ ഒരു ഭരണ സംവിധാനമായ ഡീപ്പ് സ്റ്റേറ്റിൽ ഇസ്ലാം പേടിയുടെ ആനൂകൂല്യം ഉപയോഗപ്പെടുത്തി കേരളത്തിൽ ഒരു മുസ്ലിം വിരുദ്ധത വളർത്തുന്നുണ്ട്.
ആ അന്തരീക്ഷം ഉള്ളതുകൊണ്ടാണ് ഇങ്ങനെയൊരു പ്രസ്താവന കൊടുക്കാൻ കേരള സർക്കാറിനു കഴിയുന്നത്. ആഭ്യന്തര മന്ത്രി പറയുന്നത് അദ്ദേഹം ഇത് അറിഞ്ഞിട്ടില്ലെന്നാണ്. ഞാൻ ആഭ്യന്തര മന്ത്രിയെ വിശ്വസലിക്കുന്നു. ഒരു മുസ്ലിം സംഘടനയെക്കുറിച്ച് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങൾ തെറ്റ്, കുറ്റം എന്ന് അവതരിപ്പിക്കുന്ന അർത്ഥത്തിൽ ആഭ്യന്തരമന്ത്രി അറിയാതെ കോടതിയിൽ കൊടുക്കാൻ കഴിയുന്ന അന്തരീക്ഷം, ഒരു മുസ്ലിം വിരുദ്ധ അന്തരീക്ഷം കേരളത്തിൽ നിലനിൽക്കുന്നു. ഇത് കോടതിയിൽ നിലനിൽക്കുന്ന വിഷയമായതുകൊണ്ട് അതിനെ നിയമപരമായി തന്നെ നേരിടും.
ജമാഅത്തെ ഇസ്ലാമി ഇസ്ലാമിന്റെ മൗലിക വിശ്വാസം അനുസരിച്ചാണ് മുന്നോട്ടു പോവുന്നത്. അങ്ങിനെ ഇസ്ലാമിന്റെ വിശ്വാസമനുസരിച്ച് ഒരു സമൂഹത്തിന് മുന്നോട്ടു പോകാൻ കഴിയുമോ എന്നത് ഭരണഘടനയാണ് പറയേണ്ടത്. ഇന്ത്യൻ ഭരണഘടനയാണല്ലോ നമ്മുടെ അടിസ്ഥാനം. ആ ഭരണഘടന അനുസരിച്ച് ഞങ്ങൾക്കിവിടെ ജീവിക്കാൻ അർഹതയുണ്ടോ..? വിശ്വാസവും ആദർശവും എന്തു തന്നെയും ആകട്ടെ അതനിസരിച്ചു ജീവിച്ചു പോകാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ പോരാട്ടം ഞങ്ങളുടെ മാത്രം പോരാട്ടമല്ല. ഇന്ത്യയിലെ മുഴുവൻ മുസ്ലിംങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഇന്ത്യയിലെ എല്ലാ മതസമൂഹങ്ങൾക്കു വേണ്ടിയുള്ള പോരാട്ടമാണിത്. കാരണം ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഇന്ത്യക്ക് ഒരു ഔദ്യോഗിക മതമില്ല. അങ്ങിനെ ഒരു ഔദ്യോഗിക മതമുണ്ടങ്കിലല്ലേ മറ്റൊരു മതമനുസരിച്ച് ഇന്ത്യയിൽ പ്രവർത്തിക്കാൻ പാടില്ല എന്ന് ഒരു ആഭ്യന്തര സെക്രട്ടറിക്ക് പറയാൻ പറ്റുകയുള്ളു. അതുകൊണ്ട് ഇന്ത്യയിലെ എല്ലാ മതസ്ഥർക്കും വേണ്ടിയുള്ള നിയമപോരാട്ടവുമായി ജമാഅത്തെ ഇസ്ലാമി ഇപ്പോൾ മുന്നോട്ടു പോകും.
- ജമാഅത്തെ ഇസ്ലാമിയുടേതിന് സമാനമായ ആദർശം പുലർത്തുന്ന ഒന്നിലേറെ സംഘടനകളെ അന്തർദേശീയ തലത്തിൽ നിരോധിച്ചിരുന്നല്ലോ? ഇത്തരത്തിൽ കേരളത്തിലും സംഘടന നിരോധന ഭീഷണി നേരിടുന്നുണ്ടോ?
ഇഖ്വാനുൽ മുസ്ലിമൂൻ എന്ന സംഘടനയെ ഈജിപ്തിൽ നിരോധിച്ചത് ഗൗരവത്തോടെ കാണേണ്ടതാണ്. കേരളത്തിൽ ജാതിരാഷ്ട്രീയം വർധിച്ചുകൊണ്ടിരിക്കയാണ്. ഓരോ ദിവസവും ജാതി ആവശ്യപ്പെട്ട് വരികയാണ്. ഈ ജാതി രാഷ്ട്രീയത്തിന്റെ ഇരയാക്കപ്പെടുകാണ് ജമാഅത്തെ ഇസ്ലാമി. ഞങ്ങൾ മാത്രമല്ല, ഈ ജാതിരാഷ്ട്രീയം നേരിടുന്നത്. മുസ്ലിം ലീഗ് അഞ്ചാം മന്ത്രി സ്ഥാനം നേടിയതിന് ശേഷം മുസ്ലിം ലീഗിനെ എങ്ങനെയാണ് കേരളത്തിലെ ജനത കാണുന്നത്. അല്ലെങ്കിൽ നായർ, ഈഴവ ജാതി രാഷ്ട്രീയം കാണുന്നത്.
20 എംഎൽഎമാരുളള പാർട്ടിയാണ് മുസ്ലിംലീഗ്. അഞ്ചാം മന്ത്രിപ്രശ്നത്തിൽ സംഭവിച്ച കാര്യങ്ങൾ നമുക്ക് അറിവുള്ളത്. അഞ്ചാം മന്ത്രിസ്ഥാനം ലീഗിന്റെ ന്യായമായ അവകാശമാണ്. ന്യായമായ അവകാശം ചോദിച്ചതിലും വാങ്ങിയതിലും രീതിയിലുമെല്ലാം നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാം. പക്ഷേ, അത് വാങ്ങിക്കഴിഞ്ഞതിന് ശേഷം മുസ്ലിം സമൂഹത്തിന് വേണ്ടിയാതൊന്നും ചെയ്യാൻ ലീഗിനെ സമ്മതിക്കാത്ത വിധം പിടിമുറുക്കുകയാണ് ചെയ്തത്. ജമാഅത്തെ ഇസ്ലാമിയോട് മാത്രമല്ല, മുസ്ലിം സമുദായത്തോട് തന്നെ ഈ ഒരു രൂപത്തിലാണ് ഇന്ത്യയും കേരളവും മുന്നോട്ട് പോകുന്നതെങ്കിൽ വലിയ ഭീഷണിയെയാണ് അഭിമുഖീകരിക്കുന്നത്.
ഇപ്പോൾ ഇന്ത്യയിലുടനീളം മുസ്ലിം ചെറുപ്പക്കാർ അന്യായമായി ജയിലുകളിലുണ്ട്. ഇന്ത്യൻ പ്രസിഡന്റും പ്രധാനമന്ത്രിയും പറയുന്നു മുസ്ലിം ചെറുപ്പക്കാർ അന്യായമായി ജയിലുകളിൽ അടയ്ക്കപ്പെട്ടു എന്ന്. അത് പറയുന്ന സമയത്ത് പോലും ഏതെങ്കിലും ഒരു മുസ്ലിം ചെറുപ്പക്കാരന്റെ വീട്ടിൽ പൊലീസ് കയറിവന്നു കൊണ്ടിരിക്കും. അതായത് ഇന്ത്യൻ പ്രസിഡന്റിനോ പ്രധാനമന്ത്രിക്കോ നിയന്ത്രിക്കാൻ പറ്റുന്ന അവസ്ഥയിലല്ല. ഇന്ത്യയിൽ അല്ലെങ്കിൽ കേരളത്തിലെ അവസ്ഥ എന്ന് പറയുന്നത്. അത് ഡീപ്പ്സ്റ്റോറുമായി ബന്ധപ്പെട്ട കാര്യമാണ്. ഇതിൽ ആദ്യ ഘട്ടത്തിൽ ജമാഅത്തെ ഇസ്ലാമിയാണ് നോട്ടപ്പുള്ളിയാകുന്നെങ്കിൽ മൊത്തം ന്യൂനപക്ഷമാണ് ഇതിൽ സംശയിക്കപ്പെടുന്നത്.
(തുടരും).
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്