പഠനച്ചെലവിനായി പത്തുരൂപ ശമ്പളത്തിനു കപ്യാരായി പണിയെടുത്തു; പത്രവിതരണം നടത്തി; ഓട്ടോറിക്ഷ ഓടിച്ചു: രാഹുലിന്റെ ടാലന്റ് സെർച്ച് വഴിത്തിരിവായി; ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരും വേദനയും തിരിച്ചറിഞ്ഞ പെരുമ്പാവൂരുകാരുടെ എൽദോസ് കുന്നപ്പള്ളിയുടെ കഥ
അരുൺ ജയകുമാർ
തിരുവനന്തപുരം: സാധാരണക്കാരനായി എല്ലാ കഷ്ടപ്പാടുകളുമറിഞ്ഞ് വളർന്ന തനിക്ക് പൊതുജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാകുമെന്ന് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാകും എംഎൽഎ എന്ന നിലയിൽ മുൻഗണന നൽകുകയെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.
ദുരിതപൂർണമായ പാതയിലൂടെയാണ് ജീവിതത്തിൽ കടന്നുപോയത്. ഒരുപാട് കഷ്ടപ്പെട്ടാണ് പഠിച്ചതും വളർന്നതുമെല്ലാം. അതുകൊണ്ടുതന്നെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുവാനാകില്ലെന്നും അദ്ദേഹം പറയുന്നു.
ജീവിതത്തിലെ ഓരോ അനുഭവവും ഓരോ പാഠമായി കണ്ട് മാത്രമേ മുന്നോട്ട് പോയിട്ടുള്ളു. അത്കൊണ്ട് തന്നെ ഓരോ വിജയങ്ങൾ ജീവിതം സമ്മാനിച്ചപ്പോഴും കഴിഞ്ഞ കാലങ്ങളിൽ ജീവിതം നൽകിയ പാഠങ്ങൾ ഒരിക്കലും മറന്നിരുന്നില്ല. പഠന കാലത്ത് കപ്യാർ പണി ചെയ്തതും പത്ര വിതരണം നടത്തിയതും ഓട്ടോറിക്ഷ ഓടിച്ചതുമെല്ലാം ജീവിതത്തിലെ ഓരോ അനുഭവങ്ങളായിരുന്നു.
സ്കൂൾ പഠനത്തിന്റെ ചെലവിനാവശ്യമായ തുക കണ്ടെത്താനായി കപ്യാർ പണി ചെയ്തിട്ടുണ്ട്. പത്ത് രൂപ ശമ്പളത്തിനാണ് അന്ന് വടക്കൻ മാറാടി മാർ ഗ്രിഗോറിയസ് ദേവാലയത്തിൽ ആ ജോലി ചെയ്തിരുന്നത്. അന്ന് പത്ത് രൂപ കൈയിലുണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നു. കപ്യാർ പണി തീർത്ത ശേഷം നേരെ പോകുന്നത് പത്ര വിതരണത്തിനാണ്. ഇങ്ങനെയൊക്കെയാണ് പഠനത്തിന് പണം നേടിയിരുന്നത്.
പഠനത്തിനൊപ്പം താമസവും സ്കൂളിൽ തന്നെയായിരുന്നു. രാത്രികാലങ്ങളിൽ പഠിക്കുന്നതിനായി ക്ലാസിലെ വെളിച്ചം കുറവായിരുന്നതിനാൽ ഡെസ്ക്കുകൾ കൂട്ടിയിട്ട ശേഷം ബെഞ്ചുകൾ അതിന് മുകളിൽ കയറ്റിയിടുകയും എന്നിട്ട് കസേര അതിന് മുകളിൽ കയറ്റിയിട്ടിരുന്നായിരുന്നു പഠനം. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൽ തന്നെ ചെറിയ കുട്ടികൾക്ക് എൽദോസ് ട്യൂഷനെടുത്തിരുന്നു. പഠനത്തിന്റെ ചെലവിനായി ചെറിയ പണികൾ ചെയ്തിരുന്ന എൽദോസ് അദ്ധ്യാപകർക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു. അച്ഛനും അമ്മയും മൂന്നു മക്കളുമടങ്ങുന്നതായിരുന്നു എൽദോസിന്റെ കുടുംബം. കൊപ്ര വിൽക്കുന്ന ജോലിയാണ് എൽദോസിന്റെ വീട്ടുകാർ ചെയ്തിരുന്നത്. എൽദോസിന് ഒരു മുതിർന്ന സഹോദരിയും ഒരു അനിയനുമാണ് ഉള്ളത്. ആഷ്ലി എന്നായിരുന്നു കുഞ്ഞിലെ എൽദോസിന്റെ പേര്. എന്നാൽ കുഞ്ഞിലെ നടക്കാനോ സംസാരിക്കാനോ കഴിയാതിരുന്നതിനെതുടർന്ന് എൽദോസ് എന്ന നാമമുള്ള പുരോഹിതന്റെ പള്ളിയിൽ പോയശേഷം മാറ്റം വന്നതിനെതുടർന്ന് എൽദോസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
പത്താം ക്ലാസിൽ പഠിക്കുന്ന സമയത്തു വീട്ടിൽനിന്ന് ഒളിച്ചോടാൻ തീരുമാനിച്ചു. ദൂരെ ഏതെങ്കിലും നാട്ടിൽ പോയി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാം എന്ന തീരുമാനമെടുത്ത ശേഷം സ്കൂളിനോട് ചേർന്നുള്ള കന്യാ സ്ത്രീകളുടെ കോൺവെന്റിലേക്ക് പോയി. ഒളിച്ചോടുന്നതിന് മുൻപ് സിസ്റ്റർമാരെ നേരിൽ കാണുന്നതിനായാണ് അവിടേക്ക് പോയത്. പള്ളിയിൽ പോയി പ്രാർത്ഥിച്ചിട്ടാണ് അവസാനമായി അവരെക്കൂടി ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി അവിടെപോയത്. തനിക്ക് താങ്ങും തണലുമായിരുന്നു അവർ. 'ഇന്ന് ഞായറാഴ്ചയല്ലേ നീ എന്തിനാണ് ഇന്ന് സ്കൂളിൽ വന്നത് എന്ന സിസ്റ്റർ അലോഷ്യസിന്റെ ചോദ്യം കേട്ടപ്പോൾ തന്നെ സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ ശേഷം മുഴുവൻ സങ്കടങ്ങളും സിസ്റ്ററോട് പറഞ്ഞു. സിസ്റ്ററിന്റെ കണ്ണുകളും നിറഞ്ഞൊഴുകി. പിന്നീട് സ്കൂൾ പൂട്ടുംവരെ സ്കൂൾ മുറിയിൽ താമസിക്കാനും മഠത്തിൽനിന്ന് ഭക്ഷണം കഴിക്കാനും സിസ്റ്റേഴ്സ് എൽദോസിനെ അനുവദിക്കുകയായിരുന്നു. ദൈവത്തിന്റെ തീരുമാനം ഒന്നുകൊണ്ടാണ് മാത്രമാണ് താൻ ഇങ്ങനെയൊക്കെ ആയതെന്ന് വിശ്വസിക്കാനാണ് എൽദോസിന് ഇഷ്ടം. കപ്യാരായി ജോലി ആരംഭിക്കുകയും പിന്നീട് അതേ ദേവാലയത്തിന്റെ തന്നെ ക്ലർക്കാകാനും സെക്രട്ടറിയാകാനും കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാമെന്നാണ് എൽദോസ് വിശ്വസിക്കുന്നത്.
കോളജ് പഠനകാലത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. കിട്ടുന്ന കാശ് മിച്ചംവച്ച് ഓട്ടോറിക്ഷാ സ്വന്തമായി വാങ്ങി. അതിൽനിന്നുള്ള ലാഭംമാറ്റിവച്ച് പിന്നീട് ആറ് ഓട്ടോകൾ വാങ്ങാൻ എൽദോസിനായി. ആഗ്രഹിച്ചതിന് അപ്പുറം ദൈവം നൽകി. ചെറുപ്പം മുതലേ രാഷ്ട്രീയത്തോട് ആഭിമുഖ്യം ഉണ്ടായിരുന്നു. മൂവാറ്റുപുഴ നിർമ്മല കോളജിൽ ഡിഗ്രി മുതൽ എം.കോം വരെയുള്ള അഞ്ചുവർഷം യൂണിയൻ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിഞ്ഞു. തിരുവനന്തപുരം ലോ കോളജിലായിരുന്നു എൽ.എൽ.ബി പഠനം. ഈ സമയം നേതാക്കളുമായി അടുത്തിടപെടാനും കഴിഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതിന് രാഹുൽഗാന്ധി നടത്തിയ ടാലന്റ് സേർച്ചിൽ തിരഞ്ഞെടുക്കപ്പെട്ടതാണ് രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് ഒരു നല്ല സംഘാടകനായി കഴിവ് തെളിയിക്കാൻ സാധിച്ചു. ജില്ലാപഞ്ചായത്തിൽ മത്സരിക്കാനും വിജയിക്കാനും ഇടയായത് ദൈവത്തിന്റെ അനുഗ്രഹം. എറണാകുളം ജില്ലാ പഞ്ചായത്തിനെ രാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിന് സാധിച്ചു. സുതാര്യമായ ജീവിതമാണ് എന്റെ ലക്ഷ്യം. ഒരു ജനപ്രതിനിധിയിൽനിന്ന് ജനം പ്രതീക്ഷിക്കുന്നത് നൽകുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു നല്ല മാതൃകയായി സമൂഹത്തിൽ നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നു. അതിന് ദൈവാനുഗ്രഹം ആവശ്യമാണ്. പാവപ്പെട്ടവരുടെയും ദുഃഖിതരുടെയും കണ്ണീർ ഒപ്പുന്നതിന് ശ്രമിക്കുകയാണ്. ഇന്ന് ദാരിദ്ര്യം അനുഭവിക്കുന്ന ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. അവരുടെ കണ്ണീരും വേദനയും തിരിച്ചറിഞ്ഞ് സഹായിക്കുക എന്നതാണ് ഒരു പൊതുപ്രവർത്തകനെ സംബന്ധിച്ച് പ്രധാനമായ കാര്യം.
പെരുമ്പാവൂരിന്റെ സമഗ്രവികസനമാണ് തന്റെ ലക്ഷ്യം. വികസനത്തിനായി പൊതുവായ നയങ്ങളും വ്യക്തിപരമായ രീതികളുമാണുള്ളത്. പെരുമ്പാവൂർ ബൈപ്പാസ്, കാലടി പാലം തുടങ്ങിയ പദ്ധതികൾ മനസ്സിലുണ്ട്. മണ്ഡലത്തിൽ വീടില്ലാത്തവർക്ക് വീട് വയ്ക്കുന്നതിനാവശ്യമായ സഹായങ്ങൾ, ആദിവാസികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് മുൻഗണനയിലുള്ളവ. സംസ്ഥാനത്ത് ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നത് പെരുമ്പാവൂരിലാണ്. ഇവരെ തിരിച്ചറിയുനിനതിനായി നിലവിൽ മാർഗമില്ല. അതിനായി റജിസ്ട്രേഷൻ പൂർത്തിയാക്കി ഇവർക്ക് ഐഡന്റിറ്റി കാർഡ് നൽകേണ്ടതുണ്ട്. തിനുള്ള നിർദ്ദേശങ്ങളെകുറിച്ച് പഠിച്ചുവരികയാണെന്നും എൽദോസ് പറഞ്ഞു.
Stories you may Like
- ആശുപത്രി സന്ദർശനത്തിനിടെ എൽദോസ് കുന്നപ്പള്ളിയെ കയ്യേറ്റം ചെയ്തു
- മഹിളാ കോൺഗ്രസ് ഉത്സാഹ് കൺവെൻഷൻ ഒരേ സമയം രണ്ടിടത്ത്
- എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ്
- ആ കറുത്ത ഷൂ ബസിന് നേരെ വലിച്ചെറിഞ്ഞത് മുഖ്യമന്ത്രിയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തിൽ
- ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍