പൊതുരംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള അപവാദ പ്രചാരണം സമൂഹത്തെ ബാധിച്ചിരിക്കുന്ന മാനസിക രോഗം; തെരഞ്ഞെടുപ്പു ഫലം തോൽവി ആണെന്നു നേരത്തെ അറിയാവുന്ന മണ്ഡലങ്ങളിൽ ഇനി മത്സരിക്കാനില്ല: നിയുക്ത കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കു പറയാനുള്ളത്
അരുൺ ജയകുമാർ
തിരുവനന്തപുരം: പൊതുരംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള അപവാദ പ്രചാരണം സമൂഹത്തെ ബാധിച്ചിരിക്കുന്ന മാനസിക രോഗമാണെന്നു നിയുക്ത കൊല്ലം ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ. തെരഞ്ഞെടുപ്പു ഫലം തോൽവി ആണെന്നു നേരത്തെ അറിയാവുന്ന മണ്ഡലങ്ങളിൽ ഇനി മത്സരിക്കാനില്ലെന്നും പാർട്ടി ഏൽപ്പിച്ച ദൗത്യം നിറവേറ്റുമെന്നും ബിന്ദു മറുനാടൻ മലയാളിയോടു പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിന് ശേഷം ഡിസിസി അദ്ധ്യക്ഷ പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിത എന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി. സംസ്ഥാനത്തെ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്ത് വന്നതിൽ സമ്മിശ്ര പ്രതികരമാണ് കോൺഗ്രസ് പാർട്ടിക്കുള്ളിലും. ബിന്ദു കൃഷ്ണ അദ്ധ്യക്ഷയായി എത്തുന്ന കൊല്ലത്ത് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പ് നേതാവുമായ പി സി വിഷ്ണുനാഥ് എത്തുമെന്നാണ് കരുതിയതെങ്കിലും ഹൈക്കമാന്റിൽ നിന്നും അന്തിമ പട്ടിക പുറത്ത് വന്നപ്പോൾ അദ്ധ്യക്ഷ സ്ഥാനം ബിന്ദു കൃഷ്ണയ്ക്ക് ലഭിക്കുകയും ചെയ്തു. ഇതിൽ എ ഗ്രൂപ്പിന് കടുത്ത അമർഷവുമുണ്ടായിരുന്നു.
എന്നാൽ എന്തുകൊണ്ടാണ് വിഷ്ണുവിന് സ്ഥാനം ലഭിക്കാത്തതെന്ന് തനിക്കറിയില്ലെന്നും പാർട്ടി തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. അദ്ധ്യക്ഷ എന്ന നിലയിൽ മികച്ച പ്രകടനം നടത്താനാകുമെന്നണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
ജില്ലയിലെ മുതിർന്ന നേതാക്കളെ കാണുന്ന തിരക്കിലായിരുന്നു ഇന്ന് അവർ. സംസ്ഥാനത്ത് തന്നെ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫ് മുന്നണിക്കും ഏറ്റവും വലിയ തിരിച്ചടി ലഭിച്ച ജില്ലയാണ് കൊല്ലം അതുകൊണ്ട് തന്നെ സംഘടനാ തലത്തിൽ ഉൾപ്പടെ പാർട്ടിയെയും മുന്നണിയേയും തിരികെ കൊണ്ട് വരിക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പാർട്ടി ബിന്ദുകൃഷ്ണയെ ഏൽപ്പിച്ചത്. ഇത്തരം ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും ഉത്സാഹത്തോടെ ഏറ്റെടുക്കുന്നുവെന്നും അവർ മറുനാടനോട് പറഞ്ഞു.കൊല്ലം ജില്ല കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കൈവിട്ടുവെന്നത് ശരി തന്നെ, പക്ഷേ അത്കൊണ്ട് മാത്രം പാർട്ടിയെ എഴുതിത്ത്തള്ളാനാകില്ലെന്നും അവർ പറഞ്ഞു. ജില്ലയിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം കോൺഗ്രസ് പാർട്ടി ഉണ്ടെന്ന പ്രതീതി നിലനിർത്തിക്കൊണ്ടായിരിക്കും പ്രവർത്തിക്കുകയെന്നും അവർ പറഞ്ഞു.
ഡിസിസി പുനഃസംഘടന എന്നത് മെറിറ്റിനെ മാത്രം മുൻനിർത്തി കൈകൊണ്ട തീരുമാനമാണെന്നും ഇത് ആരുടേയും നഷ്ടമല്ലെന്നും മറിച്ച് പാർട്ടിയുടെ നേട്ടമാണെന്നുമാണ് വി എം സുധീരൻ അഭിപ്രായപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ഇത് തന്റെ മാത്രം പ്രവർത്തനത്തിനുള്ള നേട്ടമല്ലെന്നും തന്റെ ഒപ്പം നിന്നും പ്രസ്ഥാനത്തിനുവേണ്ടിയും പ്രവർത്തിച്ച ഓരോ വനിതയ്ക്കുമുള്ള അംഗീകാരവും സമ്മാനവുമാണ് ഇപ്പോൾ ഒരു വനിതയായ തനിക്ക് ലഭിച്ച അംഗീകാരം എന്നും അവർ കൂട്ടിച്ചേർത്തു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പല്ല ഹൈക്കമാൻഡ് നടത്തിയതെന്ന അവകാശവാദമുണ്ടെങ്കിലും കൂടുതൽ അധ്യക്ഷന്മാരെയും കൈക്കലാക്കി ഐ ഗ്രൂപ്പാണു മേധാവിത്വം നേടിയത്. മുൻ ഡിസിസി അധ്യക്ഷന്മാരെ വീണ്ടും ആ പദവിയിലേക്കു പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നേരത്തേ നിർദ്ദേശിച്ചിരുന്നു. അതിനാൽ തന്നെ പുതുമുഖങ്ങൾ പട്ടികയിൽ എത്തുകയായിരുന്നു. നാലിടങ്ങളിൽ മാത്രമാണ് എ ഗ്രൂപ്പിനു സാന്നിധ്യം അറിയിക്കാനായത്.
കൊല്ലം ഡിസിസി പ്രസിഡന്റാകാൻ ഉമ്മൻ ചാണ്ടിയുടെ അടുത്തയാളായ പി സി വിഷ്ണുനാഥും ശ്രമിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലാണു ബിന്ദുവിനു തുണയായത്. മഹിളാ കോൺഗ്രസ് ദേശീയ ഉപാധ്യക്ഷയായ ബിന്ദുവിനെ നിർദ്ദേശിച്ചതു രാഹുലാണെന്നാണു വിവരം. എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റുമെന്നാണ് അവർ നൽകിയ മറുപടി.കൂടുതൽ വനിതകളേയും യുവാക്കളേയും പാർട്ടിയിലേക്ക് കൊണ്ട് വരുന്നതിനാണ് മുൻതൂക്കം. പാർട്ടിയിൽ നിന്നും അകന്നവരെ തിരികെ കൊണ്ടുവരിക എന്നതും മുന്നിലുള്ള പദ്ധതിയാണെന്നും അവർ പറഞ്ഞു.
കൊല്ലം ഡിസിസി അധ്യക്ഷ സ്ഥാനം ബിന്ദു കൃഷ്ണയ്ക്കു നൽകിയതിലൂടെ ഇക്കുറി വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇത്തവണ കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരിൽ വനിതാ പ്രാതിനിധ്യമുണ്ടാകുമെന്ന് ഹൈക്കമാൻഡ് നേരത്തേതന്നെ അറിയിച്ചിരുന്നു. രണ്ടു സ്ഥാനങ്ങൾ വേണമെന്നാണ് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ബിന്ദു കൃഷ്ണയിൽ മാത്രം ഒതുക്കുകയായിരുന്നു.കോട്ടയം ഡിസിസി പ്രസിഡന്റായി ലതിക സുഭാഷിനെ പരിഗണിച്ചിരുന്നുവെന്നും താനുൾപ്പടെയുള്ളവർ ഇതിനെ പിന്താങ്ങിയെന്നും ബിന്ദുകൃഷ്ണ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റു ചോദിക്കാത്തതുകൊണ്ടാണോ ഇത്തവണ പാർട്ടി ഇത്തരമൊരു സ്ഥാനം നൽകി അംഗീകരിച്ചത് എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് ഫലം തോൽവിയാണെന്ന് മുൻകൂട്ടിയറിയാവുന്ന മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് പാർട്ടിയെ അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണയും പാർട്ടി പറഞ്ഞ മണ്ഡലങ്ങളിൽ തോൽവി ഉറപ്പായിരുന്നിട്ടും മത്സരിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
കഴിഞ്ഞ നിയനസഭയിൽ കോൺഗ്രസിന് ഒരു അംഗമാണ് ഉണ്ടായിരുന്നത്. 2006ൽ ഇത്തണത്തെപ്പോലെ തന്നെ ഒരംഗവും ഇല്ലായിരുന്നു. വനിതകൾക്ക് തോൽക്കുന്ന സീറ്റ് മാത്രം നൽകുന്ന പ്രവണതയാണ് ഇതിന് കാരണമായത്. ഒരു ജില്ലയുടെ സംഘടനാ തലപ്പത്തേക്ക് വനിതയെ എത്തിച്ചതിലൂടെ പറ്റിയ അബദ്ധങ്ങളും തെറ്റുകളും പാർട്ടി തിരുത്തുകയാണെന്നും അവർ പറഞ്ഞു. സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ മടിക്കുന്നത് സ്ത്രീകൾ ഉന്നതിയിലേക്ക് എത്തില്ലെന്ന തിരിച്ചറിവ്കൊണ്ടാണോ എന്ന ചോദ്യത്തിന് തന്നെപ്പോലെയുള്ള സാധാരണക്കാർക്ക് വരെ പ്രാധാന്യം നൽകുന്ന കോൺഗ്രസ് പാർട്ടിയിലേക്ക് കൂടുതൽ വനിതകൾ കടന്നുവരുമെന്നും അവർ പറയുന്നു.
രാഷ്ട്രീയത്തിൽ ഉയർന്ന് വരുന്ന സ്ത്രീകളെ കുറിച്ച് പല കോണുകളിൽ നിന്നും അപവാദപ്രചരണം നടത്തി തളർത്താൻ ശ്രമം നടക്കുന്നതും രാഷ്ട്രീയത്തിലേക്ക് കൂടുതൽ പേർ കടന്നുവരുന്നതിന് തടസ്സമാകുന്നില്ലേ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തിൽ മാത്രമല്ല സ്ത്രീകൾ ഏത് രംഗത്ത് ഉയർന്ന് വന്നാലും ഇത്തരം ആരോപണങ്ങൾ പതിവാണെന്നും അത് സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു തരം മാനസിക രോഗമാണെന്നും അവർ പറഞ്ഞു. ഒരു അഭിഭാഷകയായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള തനിക്ക് അത് നന്നായി അറിയാമെന്നും അവർ കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്