തെറ്റുപറ്റിയെങ്കിൽ തിരുത്താൻ ഋഷിരാജ്‌സിങ്ങ് തയാറാണോ? അല്ലെങ്കിൽ എന്നെ കുറ്റം തെളിയിച്ച് ജയിലിലടക്കണം; വ്യാജ സിഡി കേസിൽ ബിസിനസ് തകർന്നടിഞ്ഞ വെൽഗേറ്റ് ഉടമ വർഗ്ഗീസ് മറുനാടൻ മലയാളിയോട്
സുനിത ദേവദാസ്
കേരളത്തിൽ തട്ടിപ്പുകാരെ വിറപ്പിക്കുന്ന സിങ്കമെന്നാണു ഋഷിരാജ് സിംഗിന്റെ വിളിപ്പേര്. വിവിധ ജില്ലകളിൽ എസ് പിയായും മൂന്നാർ ദൗത്യസംഘാംഗമായും ഇപ്പോൾ ഗതാഗത കമ്മിഷണറായും കേരളത്തെ വിറപ്പിക്കുകയാണ് ഋഷിരാജ്. 2006-ൽ കുറച്ചുവർഷം മുമ്പ് കേരളമൊട്ടുക്കു നടന്ന വ്യാജ സിഡി റെയ്ഡുകളിലൂടെ ഋഷിരാജ് കേരളത്തെ ഞെട്ടിച്ചു. അതുവരെ കേരളത്തിൽ സിഡി രംഗത്തു സജീവസാന്നിധ്യമായിരുന്ന വെൽഗേറ്റ് കമ്പനിയുടെ റെയ്ഡിന്റെ രണ്ടാം ദിവസം പൂട്ടി. വർഷങ്ങൾ പിന്നിട്ടിട്ടും കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല. പകർപ്പവകാശ ലംഘനത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് വെൽഗേറ്റ് ഉടമ വർഗ്ഗീസ് സർക്കാരിനെ സമീപിച്ചു. അന്വേഷണം നടത്താതെയാണ് സിഡികൾ പിടിച്ചെടുത്തത് എന്ന് കാണിച്ച് കേസിൽ തുടർ അന്വേഷണം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് സംഘം ഋഷിരാജ് സിങ്ങ് പിടിച്ചെടുത്ത സിഡികൾ പരിശോധിച്ചു. ഒടുവിൽ അവ വ്യാജ സിഡികൾ അല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. വർഗ്ഗീസ് പൊലീസ് പരാതി പരിഹാര അഥോറിറ്റിയെ സമീപിച്ചു. അവർ ഋഷിരാജ് സിങ്ങിന് സമൻസ് അയച്ചു. പലവട്ടം സമൻസ് അയച്ചെങ്കിലും സമൻസ് കൈപ്പറ്റിയില്ല. ഒടുവിൽ പ്രത്യേക ദൂതൻ മുഖാന്തിരം സമൻസ് എത്തിച്ചു. ഒക്‌ടോബർ എട്ടിന് ഋഷിരാജ് സിങ്ങ് അഥോറിറ്റിക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകണം. റെയ്ഡും കേസും തുടങ്ങിയിട്ട് ഏഴ് വർഷം കഴിഞ്ഞു. ഈ ഘട്ടത്തിൽ വെൽഗേറ്റ് ഉടമ വർഗ്ഗീസ് തന്റെ അനുഭവങ്ങൾ പങ്ക് വയ്ക്കുന്നു.
എന്റെ ഇരുപതാമത്തെ വയസ്സിൽ യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുമ്പോൾ ആരംഭിച്ച ബിസിനസ് ആണിത്. സൈക്കളിൽ കാസറ്റ് കൊണ്ട് നടന്ന് കൊടുക്കും. 1982 കാലഘട്ടമാണത്. അന്ന് ആരും അത്തരം ബിസിനസ് ചെയ്തിരുന്നില്ല. കേരളത്തിലെ ആദ്യത്തെ വീഡിയോ ഷോപ്പ് വെൽഗേറ്റിന്റേതാണ്. അന്ന് ടിവിക്കും വിസി ആറിനും കൂടി 1,40000 രൂപയായിരുന്നു വില. അക്കാലത്ത് വീഡിയോ വ്യവസായ രംഗത്ത് ഞങ്ങൾക്ക് എതിരാളികൾ പോയിട്ട് രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കാൻ പോലും ആളുണ്ടായിരുന്നില്ല.
734 സിനിമകളുടെ പകർപ്പവകാശം ഞങ്ങൾക്കുണ്ടായിരുന്നു. ഈ സിനിമകളുടെ പകർപ്പകവാശം ഇന്ത്യയിൽ ഞങ്ങൾക്ക് മാത്രമായിരുന്നു. കാസർകോഡ് മുതൽ പാറശ്ശാല വരെ 103 ഷോറൂമുകൾ വെൽഗേറ്റിനുണ്ടായിരുന്നു. 2006 ൽ സംഗീത സംവിധായകൻ ഇളയരാജ സംവിധാനം ചെയ്ത ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന സിനിമ ഞങ്ങൾ നിർമ്മിച്ചു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി 17 കോടി രൂപ മുതൽ മുടക്കിലാണ് സിനിമ നിർമ്മിച്ചത്. ഈ സിനിമയുടെ പ്രദർശനത്തിന് ഞങ്ങൾ ഒരുങ്ങുമ്പോഴാണ് സ്ഥാപനത്തിൽ റെയ്ഡ് നടന്നത്.
സിനിമയുടെ റിലീസിങ്ങുമായി ബന്ധപ്പെട്ട് ഞാൻ എറണാകുളത്ത് ഫിലിം ചേംബറിന്റെ മീറ്റിങ്ങിൽ പങ്കെടുക്കാൻ പോയി. 2006 നവംബർ 30 വ്യാഴാഴ്ച. ആ സമയത്താണ് ഋഷിരാജ് സിങ്ങ് തിരുവനന്തപുരത്തെ എന്റെ ഷോപ്പിൽ റെയ്ഡ് നടത്തുന്നത്. മാദ്ധ്യമങ്ങളെ റെയ്ഡിന്റെ വിവരം മുൻകൂട്ടി അറിയിച്ച് വൻ മാദ്ധ്യമപ്പടയോടൊപ്പമാണ് ഋഷിരാജ് സിങ്ങ് വന്നത്. അദ്ദേഹത്തോടൊപ്പം ആന്റി പൈറസി സെല്ലിന്റെ സ്റ്റേറ്റ് കോർഡിനേറ്റർ എന്ന് ഋഷിരാജ് സിങ്ങ് പരിചയപ്പെടുത്തിയ ഭാസ്‌ക്കരക്കുറുപ്പ് എന്ന വ്യക്തിയും മ്യൂസിയം എസ്‌ഐയും ഉണ്ടായിരുന്നു. ഭാസ്‌ക്കരക്കുറുപ്പ് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്നാണ് ഋഷിരാജ് സിങ്ങ് പരിചയപ്പെടുത്തിയത്. എന്റെ കടയിൽ നിന്നും മഹസർ എഴുതാതെ നിരവധി സിഡികൾ ലോറിയിൽ കയറ്റി കൊണ്ടുപോയി. എന്റെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
ഭാസ്‌ക്കരക്കുറുപ്പ് ആരാണ് ?
ഋഷിരാജ് സിങ്ങിന്റെ കൂടെ പൊലീസിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഭാസ്‌ക്കരക്കുറുപ്പ് എത്തിയത്. ഡിഐജി റാങ്കിലുള്ള സ്റ്റേറ്റ് കോർഡിനേറ്റർ ആന്റി പൈറസി സെൽ എന്നാണ് ഋഷിരാജ് സിങ്ങ് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്. യഥാർത്ഥത്തിൽ ഭാസ്‌ക്കരക്കുറുപ്പ് റിട്ടയേർഡ് എസ്‌പിയാണ്,. 2002-ലാണ് ഇദ്ദേഹം സർവ്വീസിൽ നിന്നും പിരിഞ്ഞത്. കോഴിക്കോട് ചേവായൂരിലാണ് ഇദ്ദേഹത്തിന്റെ വീട്. മോസർ ബെയർ ഇന്ത്യാ ലിമിറ്റഡ് എന്ന ഡൽഹി ആസ്ഥാനമായുള്ള മാർവാടി കമ്പനിയുടെ കേരളാ പ്രതിനിധിയായിരുന്നു ഭാസ്‌ക്കരക്കുറുപ്പ്. മോസർ ബെയറിന്റെ ഒരു സംഘടനയുടെ അംഗം മാത്രമാണ് ഭാസ്‌ക്കരക്കുറുപ്പ്. സർക്കാർ ഉദ്യോഗസ്ഥനല്ലാത്ത ഭാസ്‌ക്കരക്കുറുപ്പിനെക്കൂട്ടി ഋഷിരാജ് സിങ്ങ് റെയ്ഡ് നടത്തിയതും തെറ്റായി പരിചയപ്പെടുത്തിയതും എന്തിനെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.
റെയ്ഡും മോസർബെയറും വെൽഗേറ്റും
മോസർബെയർ കമ്പനി കേരളത്തിൽ തങ്ങളുടെ ബിസിനസ് മേഖല വ്യാപിപ്പിക്കുവാനായി 2006-ലാണ് തീരുമാനം എടുക്കുന്നത്. അന്ന് മോസർബെയറിന്റെ കേരളാ പ്രതിനിധി ഭാസ്‌ക്കരക്കുറുപ്പായിരുന്നു. തുടക്കത്തിൽ വെൽഗേറ്റ് അടക്കമുള്ള കമ്പനികളിൽ നിന്നും വീഡിയോ സിഡികളുടെ പകർപ്പവകാശം വാങ്ങിച്ചാണ് മോസർബെയർ വ്യവസായം ആരംഭിക്കുന്നത്.
290 രൂപയായിരുന്നു വെൽഗേറ്റിന്റെ വിസിഡിയുടെ വില. അതിൽ കുറഞ്ഞ വിലയിൽ മോസർ ബെയർ വിസിഡി വിൽക്കരുത് എന്ന കരാറിൽ രണ്ടരക്കോടി രൂപയുടെ എഗ്രിമെന്റ് വെൽഗേറ്റും മോസർബെയറും തമ്മിലുണ്ടാക്കി. അതിൽ 75 ലക്ഷം രൂപ ചെക്കായി വെൽഗേറ്റിന് ലഭിച്ചു. എന്നാൽ മോസർബെയർ കരാറിന് വിരുദ്ധമായി 28.50 രൂപയ്ക്കു കേരളത്തിൽ ഉടനീളം വിസിഡി വിതരണം ആരംഭിച്ചു. ഈ ഇടപാടുമായി ബന്ധപ്പെട്ട് വിലപേശാൻ വെൽഗേറ്റിലെത്തിയത് ഭാസ്‌ക്കരക്കുറുപ്പായിരുന്നു.
മോസർബെയർ കരാർ ലംഘിച്ചതിനാൽ വെൽഗേറ്റ് കരാറിൽ നിന്നും പിന്മാറി. 75 ലക്ഷത്തിനുള്ള 115 സിനിമകളുടെ പകർപ്പവകാശം മാത്രം മോസർബെയറിന് നൽകി കരാർ റദ്ദാക്കി. ഇതേത്തുടർന്ന് ഏത് വിധേനെയും കേരളത്തിൽ ചുവടുറപ്പിക്കാനും വെൽഗേറ്റിനെ നശിപ്പിക്കാനും മോസർബെയർ കമ്പനി ആഗ്രഹിച്ചു.
റെയ്ഡും പത്രവാർത്തകളും ഋഷിരാജ് സിങ്ങും
നിരവധി മാദ്ധ്യമപ്രവർത്തകരോടൊപ്പമാണ് ഋഷിരാജ് സിങ്ങ് റെയ്ഡ് നടത്തിയത്. റെയ്ഡിന് ശേഷം ഋഷിരാജ് സിങ്ങ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിച്ചു. വെൽഗേറ്റിൽ നിന്നും പിടിച്ചെടുത്ത എല്ലാ സിഡികളും വ്യാജമാണെന്നും കേരളത്തിൽ നൂറിലധികം കടകളിൽ വെൽഗേറ്റ് വ്യാജ സിഡി വിൽക്കുന്നുണ്ടെന്നും അവയെല്ലാം ഞാൻ പൂട്ടിക്കുമെന്നും ഋഷിരാജ് സിങ്ങ് പറഞ്ഞു. യഥാർത്ഥത്തിൽ യാതൊരു വിധത്തിലുള്ള സാങ്കേതിക പരിശോധനകളും നടത്താതെ മുൻവിധിയോടെയാണ് അദ്ദേഹം സംസാരിച്ചത്. ഒരു ലോറി നിറയെ സിഡികൾ കയറ്റിക്കൊണ്ട് പോകുന്ന ചിത്രവും വാർത്തയും മനോരമ പ്രസിദ്ധീകരിച്ചു. സിഡിയോടൊപ്പം വെൽഗേറ്റിന്റെ ഷോറൂമിലുണ്ടായിരുന്ന അറുപതിനായിരത്തിൽപ്പരം സിഡികളുടെ ഒറിജിനൽ പർച്ചേസ് ബില്ലും ഇൻകംടാക്‌സ് സെയിൽ ടാക്‌സുമായി ബന്ധപ്പെട്ട എല്ലാവിധ ഒറിജിനൽ റെക്കോർഡുകളും കണക്കുകളും കമ്പ്യൂട്ടറുകളും മഹസർ എഴുതാതെ ലോറിയിൽ കയറ്റിക്കൊണ്ടുപോയി. വെൽഗേറ്റ് ഉടമ വർഗ്ഗീസ് ഒളിവിലാണെന്ന് വാർത്തയും പരന്നു. ഞാൻ എറണാകുളത്ത് നിന്നും തിരികെ വന്ന് പിറ്റേദിവസം ഡിജിപി രമൺശ്രീവാസ്തവയെ കണ്ടു. ഐജി ഋഷിരാജ് സിങ്ങിന്റെയും ഭാസ്‌ക്കരക്കുറുപ്പിന്റെയും ആൾമാറാട്ട നാടകം ബോധ്യപ്പെടുത്തി. തുടർന്ന് ആന്റി പൈറസി സെൽ നോഡൽ ഓഫീസർ എന്ന സ്ഥാനത്ത് നിന്നും ഋഷിരാജ് സിങ്ങിനെ മാറ്റി. അന്ന് എറണാകുളത്തുള്ള ടോമിൻ തച്ചങ്കരിയുടെ ഷോപ്പിൽ റെയ്ഡ് നടത്തുകയായിരുന്നു.
ഋഷിരാജ് സിങ്ങ് പ്രതികാര നടപടികൾ ആരംഭിക്കുന്നു
മുഖ്യമന്ത്രി അച്യുതാനന്ദൻ ഇടപെട്ടതിനെത്തുടർന്ന് ഋഷിരാജ് സിങ്ങ് തത്സ്ഥാനത്ത് തിരികെ വന്നു. ഇതോടെ എന്റെ കഷ്ടകാലം ആരംഭിച്ചു. വഴുതക്കാട്ട് ഷോറൂമിൽ നിന്നും എടുത്തുകൊണ്ട് പോയിട്ടുള്ള ബില്ലുകളും വൗച്ചറുകളും പരിശോധിച്ചതിന് ശേഷം (അദ്ദേഹത്തിന്റെ അധികാരപരിധിയിൽപ്പെടാത്ത) സെയിൽ ടാക്‌സ് അധികാരികൾക്ക് ഞാൻ തെറ്റായ റിപ്പോർട്ട് നൽകിയെന്നു പറഞ്ഞ് മൂന്നു കോടിയലധികം പിഴ കമ്പനിക്ക് ചുമത്തി. എന്റെ കവടിയാറിലുള്ള വീട് ഇതേത്തുടർന്ന് സെയിൽടാക്‌സ് ഡിപ്പാർട്ട്‌മെന്റ് ജപ്തി ചെയ്തു. സെയിൽ ടാക്‌സുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഋഷിരാജ് സിങ്ങ് റെയ്ഡ് നടത്തി പിടിച്ചെടുത്തിരുന്നു. എന്നാൽ അവ കോടതിയിൽ ഹാജരാക്കിയതുമില്ല. അതുകൊണ്ട് എനിക്ക് ആ രേഖകൾ എന്നെന്നേക്കുമായി നഷ്ടപ്പെടുകയും നിരപരാധിത്വം തെളിയിക്കാൻ കഴിയാതെ വരികയും ചെയ്തു.
യൂണിയൻ ബാങ്കിലായിരുന്നു എന്റെ അക്കൗണ്ട്. ഋഷിരാജ് സിങ്ങ് യൂണിയൻ ബാങ്കിന്റെ ചാല ബ്രാഞ്ചിനോട് വ്യാജ സിഡി നിർമ്മിക്കുവാൻ വെൽഗേറ്റിന് ഒരുകോടി നാൽപ്പത് ലക്ഷം രൂപം നൽകിയിട്ടുണ്ടോ എന്ന് ചോദിച്ചു. വ്യാജ സിഡി നിർമ്മിക്കുവാൻ ലോൺ നൽകിയ ബാങ്കിനെതിരെ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് റെയ്ഡ് നടന്നതിന്റെ പിറ്റേ ദിവസം യൂണിയൻ ബാങ്ക് വെൽഗേറ്റിന്റെ എല്ലാ അക്കൗണ്ടുകളും എൻപിഎ ആയി പ്രഖ്യാപിച്ച് മരവിപ്പിച്ചു.
വഴുതക്കാട് ഷോറൂം റെയ്ഡ് നടത്തിയപ്പോൾ എനിക്ക് കോട്ടയത്തുള്ള പ്ലാസ ജൂവലറി എന്ന സ്ഥാപനവുമായുള്ള ബിസിനസ് ബന്ധം വ്യക്തമാകുന്ന രേഖകൾ ഋഷിരാജ് സിങ്ങിന് ലഭിച്ചു. തുടർന്ന് തൊമ്മിക്കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള പ്ലാസ ജൂവലറി റെയ്ഡ് ചെയ്തു. അവിടെ നിന്നും ഒറിജിനൽ സിഡികൾ എടുത്ത് വ്യാജ സിഡി എന്ന് പറഞ്ഞ് കള്ളക്കേസ് രജിസ്റ്റർ ചെയ്തു. ജൂവലറി ഉടമയായ തൊമ്മിക്കുഞ്ഞിനെ വ്യാജ സിഡി നിർമ്മാതാവ് എന്ന് മുദ്രകുത്തി കോടതിയിൽ കേസ് ഫയൽ ചെയ്തു. എന്നാൽ കോടതി കേസ് ഡിസ്ചാർജ്ജ് ചെയ്തു. 65 ലക്ഷം രൂപയ്ക്ക് പ്ലാസ ജൂവലറി എന്ന സ്ഥാപനം വാങ്ങാൻ സമ്മതിച്ച് 36,55000 രൂപ ഞാൻ നൽകിയിരുന്നു. ഇതിന്റെ സകല രേഖകളും റെയ്ഡിൽ ഋഷിരാജ് സിങ്ങ് പിടിച്ചെടുത്തു. തൊമ്മിക്കുഞ്ഞിനെ അപകീർത്തിപ്പെടുത്താൻ വെൽഗേറ്റ് കാരണമായി എന്നതിനാലും എന്റെ കയ്യിൽ കരാറിന്റഎ രേഖകൾ ഇല്ലാതിരുന്നതിനാലും അഡ്വാൻസായി നൽകിയ 36,55000 രൂപ നഷ്ടപ്പെട്ടു. അവർ കരാറിൽ നിന്നും പിന്മാറി.
എറണാകുളത്തെ കമ്പനി ഷോറൂം പൂട്ട് പൊളിച്ച് കടന്ന് കയറി ഋഷിരാജ് സിങ്ങ് റെയ്ഡ് ചെയ്തു. എന്നാൽ ഇന്നേവരെ യാതൊരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. റെയ്ഡ് ചെയ്ത സിഡികളോ രേഖകളോ തിരികെ കിട്ടിയിട്ടുമില്ല. ഋഷിരാജ് സിങ്ങ് ഫിലിം ചേംബറിന്റെയും സിനിമാ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ഒരു യോഗം ഫിലിം ചേംബറിന്റെ ഓഫീസിൽ വിളിച്ചു കൂട്ടി. തുടർന്ന് വെൽഗേറ്റിൽ നിന്നും പതിനായിരത്തിൽ അധികം വരുന്ന വ്യാജ സിഡികൾ പിടിച്ചെടുത്തുവെന്നും ഉടമയും സിനിമാ നിർമ്മാതാവുമായ വർഗ്ഗീസ് ഒളിവിലാണെന്നും പറഞ്ഞു. 17 കോടി രൂപ മുടക്കി നിർമ്മിച്ച എന്റെ സിനിമ ആ ഒരൊറ്റക്കാരണം കൊണ്ട് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് നിരോധിച്ചു. ഇന്നും സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
വെൽഗേറ്റിനുണ്ടായ നഷ്ടങ്ങൾ
ഏകദേശം 31 കോടി രൂപയുടെ സാമ്പത്തിക നഷ്ടവും ബ്രാൻഡ് നെയിമിന്റെ കളങ്കപ്പെടലുമാണ് ഇക്കാലയളവിൽ വെൽഗേറ്റിനുണ്ടായത്. അതേത്തുടർന്ന് ഏഴ് വർഷത്തെ ബിസിനസ് നഷ്ടവും വെൽഗേറ്റിന്റെ പത്ത് കമ്പനികളുടെ പ്രവർത്തനം നിലച്ചു. 103 ഷോറൂമുകൾ അടച്ച് പൂട്ടി. 1011 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. 17 കോടി രൂപ മുതൽ മുടക്കുള്ള സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല. സെയിൽസ് ടാക്‌സ് പിഴ ചുമത്തിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. സിജെഎം കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ കോപ്പി എടുക്കാൻ ഹൈക്കോടതി അനുവദിച്ചു. എന്നാൽ കോടതിയിലെ രേഖകൾ പരിശോധിച്ചപ്പോൾ റെയ്ഡ് ചെയ്ത പലരേഖകളും അതിൽ കണ്ടില്ല. അവ ഋഷിരാജ് സിങ്ങിന്റെയോ ഭാസ്‌ക്കരക്കുറുപ്പിന്റെയോ മ്യൂസിയം പൊലീസിന്റെയോ കയ്യിലായിരിക്കാം എന്നു ഞാൻ കരുതുന്നു. കോടതികളിലും കമ്മീഷനുകളിലും നിരന്തരമായി കയറിയിറങ്ങിയതിനെത്തുടർന്ന് കേസ് പുനരന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് വിശദമായ പുനരന്വേഷണം നടത്തി. വ്യാജ സിഡികൾ എന്ന് പറയപ്പെട്ട പതിനായിരത്തോളം സിഡികൾ പരിശോധിച്ചു. അവയൊന്നും വ്യാജ സിഡികൾ ആയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 1345 സിഡികളുടെ ഒറിജിനൽ ബില്ലുകൾ ഹാജരാക്കിയിട്ടില്ല എന്ന ഒരേയൊരു കുറ്റം മാത്രമാണ് ഒടുവിൽ എന്നിൽ ചുമത്തിയത്. എന്നാൽ യഥാർത്ഥത്തിൽ ഇതടക്കം അറുപതിനായിരത്തിൽപ്പരം സിഡികളുടെ ഒറിജിനൽ പർച്ചേസ് ബില്ലുകൾ ഋഷിരാജ് സിങ്ങ് പിടിച്ചെടുത്തിരുന്നു. സിഡികൾ വാങ്ങിയത് നിയമാനുസൃതമാണെങ്കിൽ കോപ്പിറൈറ്റ് അനുസരിച്ച് കേസുകൾ എടുക്കാൻ സാധിക്കില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ രേഖാമൂലം പറയുകയുണ്ടായി. ഹൈക്കോടതിയെ സമീപിച്ചപ്പോഴൊക്കെ കേസിന്റെ വിവിധ ഘട്ടങ്ങളിൽ എന്റെ ബിസിനസിന്റെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്ന പത്തൊൻപത് ഉത്തരവുകൾ ലഭിച്ചു. ഒടുവിലാണ് ഞാൻപൊലീസ് കംപ്ലെയ്ൻസ് അഥോറിറ്റിയെ സമീപിച്ചത്. ഋഷിരാജ് സിങ്ങ് നടത്തിയ നിയമവിരുദ്ധമായ നടപടികൾക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്നും ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരുടെ പട്ടികയിൽപ്പെടുത്തണമെന്നുമാണ് എന്റെ ആവശ്യം.
വർഗ്ഗീസ് അനുഭവിച്ച വേദനകൾ
ഒരു ജീവിതം മുഴുവൻ വീഡിയോ ബിസിനസിനായി നീക്കിവച്ച വ്യക്തിയാണ് ഞാൻ. സൈക്കളിൽ വിസിഡി കൊണ്ട് നടന്നു വിൽക്കുന്നതിൽ നിന്നും കേരളത്തിലെ നമ്പർ വൺ വീഡിയോ സിഡി ബിസിനസിലേക്ക് എത്തിയതിന് പിന്നിൽ എന്റെയും ഭാര്യ ദീപാ വർഗീസിന്റെയും കഠിനാദ്ധ്വാനവും അർപ്പണബോധവും ത്യാഗവുമുണ്ട്. എന്നാൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പറ്റിയ തെറ്റിന്റെ പേരിൽ ഒരൊറ്റ ദിവസം കൊണ്ട് ഞങ്ങൾക്കും മക്കൾക്കും ജീവിതം തന്നെ കൈവിട്ട് പോയി. ഋഷിരാജ് സിങ്ങിനെപ്പോലുള്ള ഒരു പൊലീസ് ഓഫീസർ എതിർകക്ഷിയായതുകൊണ്ട് ഞങ്ങൾക്ക് എവിടെ നിന്നും നീതി ലഭിച്ചില്ല. ഋഷിരാജ് സിങ്ങിന് തെറ്റ് പറ്റി, ഞങ്ങൾ നിരപരാധികളാണ് എന്ന് പറയാൻ പോലും ഒരു വേദി ഞങ്ങൾക്ക് ലഭിച്ചില്ല. കഴിഞ്ഞ ഏഴ് കൊല്ലം കൊണ്ട് ഒരു ജീവിതത്തിൽ അനുഭവിക്കാവുന്ന എല്ലാ ദുരിതവും അനുഭവിച്ചു. എന്റെ വീട് സെയിൽസ് ടാക്‌സ് ജപ്തി ചെയ്തു. ജീവിക്കാൻ വേണ്ടി പഴവും പച്ചക്കറികളും കച്ചവടം ചെയ്യേണ്ട ഗതികേടിലേക്ക് ഞങ്ങളെത്തി. കുറവൻകോണത്തുള്ള ഇപ്പോൾ പഴം-പച്ചക്കറി വിൽപ്പന നടത്തുന്ന ഈ കെട്ടിടം എന്റെ വീടായിരുന്നു. പണ്ട് ആറ് കോടി രൂപ മുടക്കിയാണ് ഇത് നിർമ്മിച്ചത്. ഇതും സെയിൽ ടാക്‌സിന്റെ ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
വ്യാജ സിഡി നിർമ്മാതാവ് എന്ന പേര് വന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളും അകന്ന് പോയി. ഒരു ഫോൺ ചെയ്യാൻ പോലും ആളുകൾ മടിച്ചു. ഞങ്ങൾ വല്ലാതെ ഒറ്റപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ട് ഒരുവശത്ത്, മക്കളാണെങ്കിൽ കൊച്ചുകുട്ടികൾ, തീവ്രവാദിയെ കാണുന്നത് പോലെയാണ് ആളുകൾ എന്നെ നോക്കിയത്. ഇപ്പോഴും എനിക്ക് ഒന്നേ വേണ്ടൂ. ഋഷിരാജ് സിങ്ങിന്റെ കാല് പിടിച്ച് ഞാൻ ആവശ്യപ്പെടുന്നു. തെറ്റ് പറ്റി എന്ന് മാത്രമൊന്ന് സമ്മതിച്ചാൽ മതി. റെയ്ഡിൽ പിടിച്ചെടുത്ത വിലപിടിച്ച രേഖകൾ തിരിച്ച് തരാൻ കനിവുണ്ടാകണം. അത് നിയമപരമായിട്ടൊന്നും വേണ്ട. എങ്കിൽ എനിക്കെന്റെ ബാക്കിയുള്ള ജീവിതം തിരിച്ച് കിട്ടും. സിനിമ റിലീസ് ചെയ്യാം. സെയിൽസ് ടാക്‌സിന്റെ ജപ്തി ഭീഷണിയിൽ നിന്നും രക്ഷപ്പെടാം. അദ്ദേഹം അതിന് തയ്യാറാണെങ്കിൽ അദ്ദേഹത്തിനെതിരായി ഞാൻ നൽകിയ എല്ലാ കേസുകളും പിൻവലിക്കാൻ തയ്യാറാണ്. നിരുപാധികം. എനിക്ക് നഷ്ടപരിഹാരം വേണ്ട, ഒന്നും വേണ്ട, എന്റെ കമ്പനിയുടെ നഷ്ടപ്പെട്ട ഗുഡ് വിൽ തിരികെ കിട്ടിയാൽ മതി.
കേസിൽ പെട്ടപ്പോൾ എനിക്ക് മനസ്സിലായി. പണത്തിന്റെ വില. പണമുണ്ടെങ്കിൽ എല്ലാമുണ്ട്. ഇല്ലെങ്കിൽ ഒന്നുമില്ല. സ്വന്തവും ബന്ധവും പോലും. കേസിൽപ്പെടുമ്പോൾ കേരളത്തിലെ ലാഭമുണ്ടാക്കുന്ന ബിസിനസുകളിൽ 17-ാം സ്ഥാനത്തായിരുന്നു വെൽഗേറ്റ്. ഇന്നത്തെ ഞങ്ങളുടെ അവസ്ഥയെന്താണ്.
(വർഗീസിന്റെ പരാമർശങ്ങളെക്കുറിച്ചു ഋഷിരാജ് സിംഗിനോടും ഭാസ്‌കരക്കുറുപ്പിനോടും മറുനാടൻ മലയാളി പ്രതികരണം ആരാഞ്ഞിരുന്നു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസായതിനാൽ പ്രതികരിക്കാൻ തൽക്കാലം നിർവാഹമില്ലെന്നായിരുന്നു ഋഷിരാജ് സിംഗിന്റെ മറുപടി. ആലോചിച്ചു പിന്നീടു പറയാമെന്നായിരുന്നു ഭാസ്‌കരക്കുറുപ്പിന്റെ പ്രതികരണം)
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍