ഉത്രയുടെ മരണത്തിൽ ആദ്യമേ അസ്വാഭാവികത തോന്നി; വീടിന്റെ രണ്ടാം നിലയിൽ എസി മുറിയിൽ എങ്ങനെ പാമ്പ് കയറും? പരിസരത്തൊന്നും മരങ്ങൾ ചാഞ്ഞുകിടപ്പുമില്ല; പാമ്പ് ദേഹത്തിട്ടാലും കടിക്കണമെന്നില്ല; പ്രതികാരം മനസ്സിൽ സൂക്ഷിച്ച് കൊത്താറുമില്ല; ഉത്ര വീടിന്റെ സ്റ്റെപ്പിൽ അണലിയെ കണ്ടപ്പോൾ വളരെ കാഷ്വലായാണ് സൂരജ് ചാക്കിലിട്ടുകൊണ്ടുപോയത്; അത്ര ധൈര്യമുള്ള ആൾ ചില്ലറക്കാരനാവില്ല; ഉത്രയ്ക്ക് സംഭവിച്ചത് എങ്ങനെ വാവ സുരേഷ് നേരത്തെ അറിഞ്ഞു?

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വാർത്തയായിരുന്നു കൊല്ലം അഞ്ചലിൽ വീട്ടിനുള്ളിൽ വച്ച് പാമ്പ് കടിയേറ്റ് ഉത്ര എന്ന പെൺകുട്ടി മരിക്കുന്നതും. തുടർന്ന് ഇതൊരു ആസതുത്രിത കൊലപാതകമാണെന്ന് തെളിയുന്നതും. സംഭവത്തിൽ ഭർത്താവ് സൂരജും പാമ്പുപിടുത്തക്കാരനുമുൾപ്പടെ അറസ്റ്റിലായിട്ടുമുണ്ട്. ശാസ്ത്രീയ തെളിവെടുപ്പിനായി കേരളത്തിന്റെ ചരിത്രത്തിലാധ്യമായിട്ടാണ് പാമ്പിനെ പോസ്റ്റുമോർട്ടം ചെയ്ത് തെളിവുകൾ പൊലീസ് ശക്തമാക്കുന്നത്. ഉത്രയുടെ മരണത്തിൽ അസ്വഭാവികത പുലർത്തിയവരിൽ ആദ്യം തന്നെ രംഗത്ത് വന്ന ആളായിരുന്നു പാമ്പുപിടുത്തക്കാരനും സാമൂഹിക പ്രവർത്തകനുമായ വാവാ സുരേഷ്. ഉത്രയ്ക്ക് സംഭവിച്ചത് എങ്ങനെ വാവ സുരേഷ് നേരത്തെ അറിഞ്ഞു? വാവാ സുരേഷ് തന്റെ നിഗമനങ്ങളും സംശയം ഉടലെടുത്ത വഴികളും മറുനാടനുമായി മനസ് തുറക്കുകയാണ്. വാവാ സുരേഷിന്റെ വാക്കുകളിലേക്ക്.
ഉത്രയെ ആദ്യം തന്നെ അണലി കടിച്ചു എന്നറിഞ്ഞ സാഹചര്യത്തിൽ തന്നെ ഞാൻ അഞ്ചലിലെത്തി കാര്യങ്ങൾ തിരിക്കിയിരുന്നു. വീട്ടിലൊന്നും പോയില്ലെങ്കിലും അടുത്താണ് ബന്ധപ്പെട്ടത്. വെള്ളത്തിന്റെ സാന്നിധ്യയുള്ള മേഖലകളിൽ അണലി കിടന്നാൽ മരണപ്പെടും അണലിക്ക് വെള്ളമുള്ള ആവാസ വ്യവസ്ഥയോട് പെട്ടന്ന് പൊരുത്തപ്പെടാൻ കഴിയില്ല. സൂരജിന്റെ വീടിന് സമീപം അണലി എങ്ങനെയെത്തി എന്നത് തന്നെയായിരുന്നു ആദ്യത്തെ സംശയം. എംപി അപ്പൻ സാറിന്റെ മകൻ കൊല്ലത്താണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ ബന്ധുവാണ് ഉത്തരയെന്ന പെൺകുട്ടി.
ഈ മരണം നടന്ന പിറ്റേ ദിവസം അദ്ദേഹം വിളിച്ചപ്പോൾ ഞാൻ പറഞ്ഞത് സ്വാഭാവികമായി തോന്നുന്നില്ല, എന്തോ അസ്വഭാവികതയുണ്ട് എന്നാണ്. പാമ്പ് വന്നുകടിക്കാനുള്ള സാധ്യതയില്ല, ഒരു കൊലപാതകമായിട്ടാണ് തോന്നുന്നത് എന്ന് എനിക്ക് തോന്നിയത്.-ഞാൻ പറഞ്ഞു.കൃത്യം നടത്തിയത്് ഭർത്താവാണോ ആരാണോ എന്നൊന്നും അറിയില്ല. അദ്ദേഹം മറുപടി പറഞ്ഞത് എന്ത് ചെയ്യണമെന്നാണ്. ഞാനാണ് കേസ് ഫയൽ ചെയ്ത് മുന്നോട്ട് പോകാൻ പറഞ്ഞത്. പൊലീസിനെ ബന്ധപ്പെട്ട് സംശയങ്ങൾ നിരത്താനും ആവശ്യപ്പെട്ടു.
ഈ വിവരം ഞാൻ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സാറുമായി പങ്കുവച്ചു. അദ്ദേഹം അപ്പോൾ തന്നെ എന്നെ ചേർക്കാതെ ആ വാർത്ത റിപ്പോർട്ട് ചെയ്തു. ഈ വാർത്തയ്ക്ക് പിന്നാലെയാണ് സ്വാഭാവിക മരണം എന്ന് സ്ഥിരീകരിച്ച ഉത്രയുടെ മരണം ക്രൈംബ്രാഞ്ചിലേക്ക് എത്തുന്നത്. ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ വളരെ വർഷങ്ങൾക്ക് മുൻപ് ഉണ്ടായിട്ടുണ്ടായിരുന്നു.ഒരു കാളയുടമയം കാളയും പാമ്പ് കടിയേറ്റ് മരിക്കുന്നു. സ്വാഭാവികമരണമായി തോന്നിയ സംഭവം പിന്നീട് കൊലപാതകമാണെന്ന് തെളിയുന്നു. ഇത്തരത്തിൽ തന്നെയുള്ള സംശയമാണ് ഈ കേസിലും തോന്നിയത്. ആദ്യം കടിക്കുന്നത് അണലിയാണ്.
അണലി ചുമ്മാതെ കടിക്കുന്ന സാധ്യതയില്ല. അണലി കിടക്കുന്നഭാഗത്ത് പോകുകയോ തട്ടുകയോ ചെയ്താൽ മാത്രമേ അണലി കടിക്കുകയുള്ളു. ഡോക്ടർ തന്നെ പറഞ്ഞ ഒരു ബൈറ്റിൽ ശ്രദ്ധിച്ചത് ചവിട്ടിയ പാദത്തിന് മേൽപ്പോട്ടു കിട്ടില്ലെന്ന്. കഴുത്തിനടുത്ത ചവിട്ട് കിട്ടിയാൽ മാത്രമാണ് സ്വഭാവികമായും പാദത്തിന് മുകളിലായി കടി കിട്ടുക. അണലിയുടെ കഴുത്തിന് ഭാഗത്തായിട്ടാണ് ചവിട്ട് കൊണ്ടതെങ്കിൽ ഉറപ്പായും കണങ്കാല് വരെ അണലിക്ക് കൊത്താൻ സാധിക്കും.
ആദ്യം ഉത്രയെ അണലി കടിച്ചപ്പോൾ സ്വാഭാവികം എന്നാണ് തോന്നിയത്. എന്നാൽ വീണ്ടും ഉത്രയെ പാമ്പ് കടിച്ചപ്പോൾ എന്റെ സുഹൃത്ത് മനു എന്ന വ്യക്തിയെ വിളിച്ചു. അദ്ദേഹം കുളത്തുപ്പുഴക്കാരനാണ്. അദ്ദേഹത്തിനെ ബന്ധപ്പെട്ടിട്ട് ഉത്രയുടെ വീടും പരിസരവും വീക്ഷിക്കാമോയെന്ന് ചോദിച്ചു. അദ്ദേഹം കണ്ടതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞത്. പരിസരം വൃത്തിയുണ്ടോ മരങ്ങൾ ചാഞ്ഞ് കിടക്കുകയാണോ ഇതൊക്കെയായിരുന്നു എന്റെ ചോദ്യം. അത്തരത്തിലൊരു സാധ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എസി റൂമാണ് അവിടേക്ക് കടക്കാനും സാധ്യതയില്ലെന്ന് പറഞ്ഞു.
വീടിന്റെ രണ്ടാം നിലയിലേക്ക് എങ്ങനെ പാമ്പ് കയറും എന്നതും ചോദ്യമായി അപ്പോൾ തന്നെ നൂറ് ശതമാനം പാമ്പിനെ കൊണ്ട് വച്ച് കടിപ്പിച്ചതാണെന്ന് ഉറപ്പിച്ചു. ശരീരത്തിൽ പാമ്പിനെ എടുത്തിട്ടാൽ പോലും ഉടൻ പാമ്പ് കടിക്കണമെന്നില്ല. അന്വേഷണ ഉദ്യോഗസ്ഥരോട് ഫോറസ്റ്റിൽ പാമ്പിനെ കൈകാര്യം ചെയ്യുന്ന വിദഗ്ധരുണ്ട് അവരെ ഉൾപ്പെടുത്തി പാമ്പ് ഏത് സാഹചര്യത്തിൽ ജീവിക്കുന്ന എന്നതിനെ കുറിച്ച് അറിയാവുന്ന ഡോക്ടർ ദിലീപ് ഉൾപ്പടെയുള്ളവരെ ഉൾപ്പടെടുത്തണമെന്ന് ആവശ്യം വെച്ചു.റാന്നി ആറാട്ട്യയിലെ ഡെപ്യൂട്ടി ഉൾപ്പടെയുള്ളവരെ ബന്ധപ്പെട്ട് ഈ ഈ മരണത്തിലെ ദുരൂഹത പറഞ്ഞു. ഉത്രയുടെ ബന്ധുക്കളേയും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് ഫയൽ ചെയ്തു.
പാമ്പിനെ കൈകാര്യം ചെയത് സൂരജിന് ശീലമുണ്ട്
പാമ്പിനെ ദേഹത്തിട്ടാൽ കടിക്കണമെന്നില്ല. പാമ്പിനെ പിടിച്ച ശേഷം ആ വ്യക്തിയുടെ ശരീരത്തിലേക്ക് വച്ച് കൊത്തിപ്പിക്കാനാണ് സാധ്യതയേറെ. ഇത് തെളിയിക്കേണ്ടത് പൊലീസാണ്. മരണത്തിന് ദിവസങ്ങൾക്ക് മുൻപ് അണലിയെ ഉത്തര വീടിന്റെ സ്റ്റെപ്പിൽ കണ്ടിരുന്നു. ഇത് സൂരജിനെ അറിയിച്ചപ്പോൾ വളരെ കാഷ്യാലിയിട്ടാണ് അദ്ദേഹം ആ പാമ്പിനെ ചാക്കിലിട്ട് കൊണ്ടുപോയത്. അത്ര ധൈര്യമുള്ള ആളിന് കവണ ചേർത്ത് വച്ച് കടിപ്പിക്കാൻ സാധ്യത കൂടുതലാണ്. അത്തരത്തിൽ കടിപ്പിക്കുകയാണെങ്കിൽ തന്നെ മറ്റ് കടിയേൽക്കുന്ന പോലെയല്ല പല്ല് ആഴത്തിൽ ചെല്ലാനും വെനം ഇറങ്ങാനും സാധ്യത ഏറെയാണ്. മുറിവ് കണ്ടാൽ ഒരു ഡോക്ടറിനേക്കാളും ഒരു പാമ്പ് വിദഗ്ധന് ഒരുപക്ഷേ ഏത് തരത്തിലാണ് പാമ്പിന്റെ കടിയേറ്റിരിക്കുന്നത് എന്നത് പറയാൻ സാധിക്കും.
കഴിഞ്ഞ രണ്ട് മാസത്തിന് മുൻപ് പത്തനംതിട്ട കോന്നിയിൽ വച്ച് പാമ്പിന്റെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയപ്പോൾ സഹിക്കാൻ പറ്റാത്ത വേദനയാണ് അനുഭവപ്പെട്ടത്. എല്ലാരേയും തെറി വിളിക്കേണ്ട സാഹചര്യം വന്നു. പാമ്പ് കടിയേറ്റ ഉത്തര ഒന്നു ബഹളം വയ്ക്കുക പോലും ചെയ്തില്ലെന്ന് പറയുകയാണെങ്കിൽ അത് ശുദ്ധ മണ്ടത്തരമായിരിക്കും. ഉത്തര എന്ന പെൺകുട്ടി വർഷങ്ങളായി ഏതെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്ന ആളായിരിക്കാം. ക്ലോറോഫോം മണപ്പിച്ച് പാമ്പിന്റെ കടിയേൽപ്പിച്ചതെങ്കിൽ അത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കാണാൻ സാധ്യതയില്ല. നോർമലായി ഉറങ്ങുന്ന ആളിന് ശരീരത്തിൽ കൊതുകു കടിച്ചാലും നമ്മൾക്ക് അറിയാൻ കഴിയും.
കൊലപാതകം തെളിഞ്ഞപ്പോൾ സത്യം തെളിഞ്ഞതിൽ എനിക്കും സന്തോഷം തോന്നി. സൂരജിന്റെ പല സുഹൃത്തുക്കളും എന്നെ വിളിച്ച് പറഞ്ഞത് അദ്ദേഹം അങ്ങനെ ചെയ്യുന്ന ആളല്ല എന്നണ്. പ്രതിയെ പിടികൂടുന്നതിന് മുന്നേയായിരുന്നു ഇത്തരത്തിലൊരു വിളികൾ വന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ തിരുവനന്തപുരത്തെ ചൈത്രം ഹോട്ടലിൽ പാമ്പ് വെനം പിടികൂടിയത് ഡി.എം ഒ ആയ പ്രദീപ് കുമാറ് സാറായിരുന്നു. എന്നെ അത്തരത്തിൽ സമീപിച്ചിട്ടുള്ളവരേയും ആവശ്യം പറഞ്ഞവരേയും ഞാൻ ഫോറസ്റ്റുമായി ബന്ധപ്പെട്ട് കുടുക്കാൻ സഹായിച്ചിട്ടുണ്ട്. ഉത്തരയുടെ മരണത്തിൽ സുരേഷ് എന്ന പേര് വന്നപ്പോൾ പലരും എന്നെ സംശയിക്കുന്ന സാഹചര്യം വന്നു. പാമ്പിനെ കൊടുത്ത സുരേഷ് എന്ന വ്യക്തി ഒരുപക്ഷേ കൊലപാതകത്തിനാണ് ഇതെന്ന് അറിഞ്ഞ് പോലും കാണണമെന്നില്ല.
പാമ്പുകൾ ഷെഡ്യൂള്ഡാണ്. ജനവാസമേഖലയിലേക്ക് പാമ്പ് വന്നാൽ 3, 5 കിലോമീറ്റർ പരിധിയിൽ പാമ്പിനെ വിടണമെന്നതാണ് നിയമം. എന്നാൽ ജനവാസമേഖലയിലേക്ക് വിടാൻ കഴിയാത്ത സാഹചര്യത്തിൽ ഫോറസ്റ്റുകാരെ ംൽപിക്കുന്നത് വരെ പാമ്പുപിടുത്തക്കാർ തന്നെ പാമ്പിനെ സൂക്ഷിക്കുന്നതാണ് നിലവിലുള്ള രീതി. 29 വർഷമായി ഞാൻ പാമ്പിനെ സൂക്ഷിച്ചിട്ടുണ്ട്. ഇതുവരെ പരാതി വന്നിട്ടില്ല. പാമ്പിനെ പ്രദർശിപ്പിച്ച സാഹചര്യത്തിൽ മാത്രമാണ് ഒരിക്കൽ പഴി കേൾക്കേണ്ടി വന്നത്.
സൈന്റിഫിക്കലി പാമ്പിനെ പിടിക്കുന്നവർ രംഗത്ത് വന്നതോടെയാണ് ഞങ്ങളെ പോലെയുള്ള പാമ്പുപിടുത്തക്കാർ വിമർശനം കൾക്കേണ്ടി വന്നു. ഇപ്പഓൾ കേരളത്തിൽ എത്ര പാമ്പുപിടുത്തക്കാർ ഉണ്ടെന്നും അവർ പിടിക്കുന്ന പാമ്പിന്റെ എണ്ണവും അതിനെ എവിടെ തുറന്ന് വിട്ടെന്നും ഫോറസ്റ്റിൽ ക്യത്യമായി സബ്മിറ്റ് ചെയ്യേണ്ട രീതികളെത്തി. ഞാൻ കൃത്യമായി ചെയ്യുന്നുണ്ട്. 192 രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. പത്ത് കേസിന് മാത്രമാണ് ഞാൻ പൈസ വാങ്ങിയത്. ഞാൻ സ്നേക്ക് മാസ്റ്റർ പരിപാടിയിലുൾപ്പടെ പറഞ്ഞിട്ടുണ്ട്.
മിനുസമായ തറയിലോ, ടൈലിലോ പാമ്പ് ഇഴയില്ല എന്നത്. ചിലർ എന്നെ വിളിച്ച് ചോദിച്ചു. എസി മുറിയിൽ പാമ്പിന് ഇഴയാൻ പറ്റില്ല എന്നത്. എന്നാൽ അത് തെറ്റിദ്ദാരണയാണ്. പാമ്പുകൾക്ക തണുപ്പ് അനിവാര്യതയാണ്. ജലാംശം ആവശ്യമാണ്. ഉത്തരയെ കടിച്ച പാമ്പ് ഒരു പാമ്പ് സംരക്ഷകന്റെ കയ്യിലിരുന്ന പാമ്പാണ്. ബോട്ടിലിൽ എത്രദിവസം േേവണമെങ്കിലും ഇരുന്ന് അതിന് ശീലമുണ്ട്. ഉത്രയുടെ കിടപ്പ് മുറിയിൽ എത്രദിവസം വേണമെങ്കിലും പാമ്പിന് ചുരുണ്ട് കഴിയാൻ സാധിക്കും.
സൂരജ് കണ്ട് പഠിച്ചിരിക്കണം.
പാമ്പുപിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. അല്ലെങ്കിൽ പാമ്പിനെ എങ്ങനെ ഇടപഴകണമെന്ന് സൂരജ് കണ്ട് പഠിച്ചിരിക്കണം. ഇന്റനെറ്റിൽ കണ്ടാണ് അഭ്യസിച്ചതെന്ന് പറയാൻസാധിക്കില്ല. പാമ്പ് സംരക്ഷകന്റെ കൂടെ പോയി കണ്ടായിരിക്കും ഒരുപക്ഷേ ശീലിച്ചത്. ചെറിയ പ്രകാശത്തിലായിരിക്കണം പാമ്പിനെ കൊ്ത്തിപ്പിച്ചത്. അല്ലെങ്കിൽ പാമ്പ് സംരക്ഷകന്റെ സാഹായം കൊലയിൽ ഉണ്ടായിരിക്കണം. അയാൾ അത്തരത്തിൽ ചെയ്യുമെന്ന് തോന്നുന്നില്ല.
അണലിയുടെ കടിയേറ്റാൽ ഉത്തര കൃത്യമായിട്ട് ഉണരേണ്ടതാണ്. നിലവിളിക്കേണ്ടതാണ്. മൂർഖന്റെ കടിയേൽക്കുകയാണെങ്കിൽ ശ്വാസ തടസം ഉണ്ടാകുകയും ചുമയ്ക്കുകയും ചെയ്യും. ഇതൊന്നും ഭർത്താവി കേട്ടില്ല എന്ന് പറയുമ്പോൾ തന്നെ സംശയം ബലപ്പെടും. പക വെച്ച് പാമ്പുകൾ പെരുമാറില്ല. പാമ്പിന് കണ്ണാനോ കേൾക്കാനോ ശ്വസിക്കാനോ കഴിയില്ല. പാമ്പ് പകവച്ച് പെരുമാറുന്നു എന്ന് ഈ കൊലക്കേസിനെ പറയുന്നത് മണ്ടത്തരമാണ്.
Stories you may Like
- വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
- നിർണ്ണായക വെളിപ്പെടുത്തലുമായി ചാവറകാവ് സുരേഷിന്റെ മകൻ സുനിൽ
- ഉത്രയുടെ അവിശ്വസനീയ മരണത്തിൽ നടുങ്ങി അഞ്ചലിലെ നാട്ടുകാർ
- അടൂരിലെ അയ്യോ പാവം സൂരജിനെ എസ് ഐ പുഷ്പകുമാർ കൈവിലങ്ങ് അണിയച്ചത് ഇങ്ങനെ
- ആദ്യം പാമ്പ് കടിയേൽക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭർതൃവീട്ടിലെ കിടപ്പുമുറിക്ക് സമീപം
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്