'കേരള പൊലീസിന്റെ തോക്ക് കാണായതുകൊണ്ട് സുരക്ഷാഭീഷണി എന്ന സിഎജി റിപ്പോർട്ട് പുച്ഛത്തോടെ തള്ളുന്നു; ഓഡിറ്റിങ് നടത്തിയത് തോക്ക് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ഒരുവിവരവുമില്ലാത്ത വ്യക്തി; തോക്കുകൾ നഷ്ടമായെങ്കിൽ റിപ്പോർട്ടിൽ അവയുടെ സീരിയൽ നമ്പറുകൾ എടുത്തുപറയണ്ടേ? പൊലീസിലെ അനാവശ്യ പർച്ചേസുകൾ അഴിമതിക്ക് കുടപിടിക്കാൻ; ഡിജിപി ബെഹ്റയ്ക്ക് എതിരെയുള്ള ആരോപണം സീരിയസ്; തോക്കുവിവാദത്തിൽ ടി.പി.സെൻകുമാർ മറുനാടനോട്
ഗീവർഗീസ് എം തോമസ്
തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായെന്നുള്ള സി.എ.ജി. റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സംസ്ഥാന സർക്കാരിനെയും പൊലീസിനെയും വെട്ടിലാക്കിയ റിപ്പോർട്ടിൽ തിരുവനന്തപുരം എസ്.എ.പി. ബറ്റാലിയനിൽ ആയുധങ്ങളുടെ കുറവുണ്ടെന്നും കേരളത്തിലെ അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ ഒരു വാഹനം പോലുമില്ലെന്നും പറയുന്നു .തിരുവനന്തപുരം എസ്.എ.പി. ക്യാമ്പിൽനിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായിട്ടുണ്ട് എന്നാണ് സി.എ.ജി. റിപ്പോർട്ടിലെ പ്രധാന പരാമർശം. എന്നാൽ സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങളെ തള്ളുകയാണ് മുൻ ഡിജിപിയായ ടിപി സെൻകുമാർ. സെൻകുമാർ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക്.
'ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ട് സർക്കാരിനെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കുന്നതാണെങ്കിലും, സി എ ജി റിപ്പോർട്ടിലെ പല പരമർശങ്ങൾക്കും വ്യക്തത ഇല്ല എന്നതാണ് സത്യം. വെടിയുണ്ടകളും ഇരുപത്തിയഞ്ച് ഇൻസാസ് തോക്കുകളും നഷ്ടമായി എന്നാണ് റിപ്പോർട്ടിൽ ഉള്ളത്. എന്നാൽ നഷ്ടമായി എന്ന് പറയപ്പെടുന്ന തോക്കുകളുടെ സീരിയൽ നമ്പറുകൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ഉദാഹരണമായി ഒരു തോക്കിന്റെ പലയിടങ്ങളിലായി പരമാവധി അഞ്ചുഇടങ്ങളിലെങ്കിലും ആ ആയുധത്തിന്റെ ബോഡി നമ്പർ അഥവാ സീരിയൽ നമ്പറുകൾ കാണേണ്ടതാണ്. ഇത് കൂടാതെ മാഗ്സിൻ നമ്പർ ഉണ്ടാവേണ്ടതാണ്. ഇത് ആർക്കെങ്കിലും കൈമാറുകയാണെങ്കിലും എസ് എ പിയിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് ട്രാൻസ്ഫർ ചെയ്യുകയാണെങ്കിലും വെപ്പണിന്റെ നമ്പർ അടക്കമുള്ളവ രജിസ്റ്ററിൽ രേഖപ്പെടുത്താറുണ്ട്. അതിനെ കുറിച്ചുള്ള ഒരു പരാമർശങ്ങളും ഈ റിപ്പോർട്ടിൽ പറയുന്നില്ല.
25 തോക്കുകൾ കാണ്മാനില്ല എന്ന് മാത്രമാണ് സി എ ജി റിപ്പോർട്ട്. കാണാതായി എന്ന് പറയപ്പെടുന്ന തോക്കുകളുടെ സീരിയൽ നമ്പരുകൾ വ്യക്തമാക്കാതിരുന്നാൽ അവ ഏതൊക്കെയാണെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. 3625 ഇൻസാസ് റൈഫിൾസ് ആണ് കേരളാപൊലീസിന്റെ കൈവശമുള്ളത് ഉള്ളത്. എല്ലാ ആയുധങ്ങളും സുരക്ഷിതമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പരസ്പരം മാറ്റിയെടുത്താലും ഇങ്ങനെ സംഭവിക്കാം. റൈഫിൾസ് നഷ്ടമായെന്ന് ഇതിൽ നിന്ന് വ്യക്തമാകില്ല. നമ്പറുകൾ സൂചിപ്പിച്ചിരുന്നാൽ മാത്രമേ ഇത് തിരിച്ചറിയാൻ സാധിക്കു. ഇതിനെ കുറിച്ചു വ്യക്തത ഇല്ലാത്ത വ്യക്തിയാണ് ഓഡിറ്റിങ് നടത്തിയത്' എന്ന് സെൻ കുമാർ പറഞ്ഞു.
'പൊലീസ് അന്വേഷണം നടത്തിയാൽ ദുരൂഹത നീങ്ങും. ക്യാമ്പിൽ നിന്നും ആർക്കും പെട്ടെന്ന് ആയുധങ്ങൾ വാങ്ങികൊണ്ടുപോരാൻ സാധിക്കില്ല. എസ് ഐ ക്കു മുതൽ ഡിജിപി ക്കു വരെ ഇഷ്യൂ ചെയ്യുന്ന ആയുധങ്ങളിലെ സീരിയൽ നമ്പറുകൾ രജിസ്റ്ററുകളിൽ രേഖപ്പെടുത്തും. വാക്കാൽ ആരും പരാമർശിച്ചാലും ക്യാമ്പിൽ നിന്നും ആയുധങ്ങൾ നൽകില്ല. അതിനാൽ ആയുധങ്ങൾ നഷ്ടപ്പെടാൻ ഒരു സാധ്യതയും ഇല്ല. ഇനി വെടിയുണ്ടകൾ നഷ്ടമായതിനെ കുറിച്ച് പറഞ്ഞാൽ ഇതുപോലെയുള്ള സമാനമായ സംഭവം 'പൊലീസ് ജീവിതം' എന്ന എന്റെ പുസ്തകത്തിൽ ഞാൻ പരാമർശിച്ചിട്ടുണ്ട്. 1996 ൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ വെടിയുണ്ടകളാണ് കൂത്തുപറമ്പ് വെടിവെപ്പിന് ഉപയോഗിച്ചത് എന്ന് വാർത്ത പുറത്തു വന്നു. ഇത് സംബന്ധിച്ചു എന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അന്ന് യഥാർത്ഥത്തിൽ നടന്നത് ഇതാണ്. പൊലീസുകാർ ഫയർ പ്രാക്ടിസ് കടപ്പുറത്തു വച്ചാണ് നടത്തുന്നത്. പലപ്പോഴായി അതിന്റെ എംപ്റ്റി ഷെല്ലുകൾ തിരികെ ലഭിക്കാറില്ല. തിരിച്ചു കിട്ടാത്തത് എത്രയെന്നു അതിനു നേതൃത്വം നൽകിയ ഓഫീസർ രജിസ്റ്ററിൽ രേഖപ്പെടുത്തണം. പലരും അത് ചെയ്യാതെ വരുമ്പോൾ ബുള്ളറ്റുകൾ മിസ്സായി എന്നാണ് കാണിക്കുക. ഇതാണ് അങ്ങനെ ഒരു വാർത്ത അന്ന് പുറത്തു വരാണുണ്ടായ സാഹചര്യം.
ഇതിനു സമാനമായ സാഹചര്യമാണ് വർഷങ്ങൾക്കു ശേഷം ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. ഇതിന്റെ കാരണം എന്തെന്നാൽ ഇൻസാസിന്റെ ഫയറിങ് പ്രാക്ടിസ് കാടുകളിലും മറ്റുമായിരിക്കും നടന്നിട്ടുണ്ടാകുക. അതിനാൽ ഇത് തിരികെ ലഭിക്കുക ദുഷ്കരമാണ്.ഇത് യഥാസമയം റിപ്പോർട്ട് ചെയ്യപ്പെടാത്തതും ഇങ്ങനെ ഒരു സി എ ജി റിപ്പോർട്ടിന് കാരണമായി മാറി. 2008 -2009 കാലഘട്ടത്തിൽ ആക്രിയായി മെറ്റൽ പാർട്സ് നൽകിയിട്ടുണ്ട് എന്നാണ് കേട്ടിട്ടുള്ളത്. ഇതും മറ്റൊരു സാധ്യത ആണ്. ബുള്ളറ്റുകളും അതെ ഇൻസാസിൽ ഉപയോഗിക്കുന്നത് ആയതിനാൽ ഇതിനാണ് കൂടുതൽ സാധ്യത. ഇത് ഒരു അന്വേഷണത്തിൽ വെളിപ്പെടാവുന്നതേ ഉള്ളു.
കുറച്ചു പേർ ആരോപിക്കുന്നത് 2015 ലാണ് ഇത് സംഭവിച്ചത് എന്നാണ്. എന്നാൽ ഇത് 2015 ൽ സംഭവിച്ചത് അല്ല 1999 ൽ മിസ്സായതാണ് എന്നാണ്. 1999 ൽ വന്ന റൗണ്ട്സിലെ പാക്കറ്റിൽ അതിനു ശേഷം വന്ന റൗണ്ടസ് വെച്ചു എന്നതാണ് യാഥാർഥ്യം. ഇത് എസ് എ പി യിൽ കണ്ടുപിടിച്ചത് 2015 സെപ്റ്റംബറിലാണ്. അന്ന് താൻ സർവീസിൽ ഉണ്ടായിരുന്നില്ല. ഇത് അന്വേഷിച്ചു റിപ്പോർട്ട് 2016 ജൂണിൽ ഇപ്പോഴത്തെ ഡി ജി പിക്ക് കൈമാറി. ഈ സംഭവത്തെ കുറിച്ചു അന്വേഷിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു എങ്കിലും അന്വേഷണം എവിടെയും എത്തിയില്ല എന്നതാണ് സത്യം. ഇതാണ് സി എ ജി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് .
എന്നാൽ പർച്ചേസുമായി ബന്ധപെട്ടു നിരവധി അഴിമതികളാണ് ഡിപ്പാർട്മെന്റിൽ നടന്നിട്ടുള്ളത്. ഉദാഹരണമായി ആന്റി നക്സൽ ഓപ്പറേഷനായി വാങ്ങിച്ച നൈറ്റ് വിഷൻ ക്യാമറ കൊണ്ട് ഒരു ഉപയോഗവും ഡിപ്പാർട്മെന്റിന് ഇല്ല. 98 ലക്ഷം രൂപയാണ് ഇതിനു മാത്രമായി നഷ്ടമായിരിക്കുന്നത്. ഇതിനെ കുറിച്ചു ഒരു അന്വേഷണവും ഇതുവരെ ഉണ്ടായിട്ടില്ല. ഇത് പോലെയുള്ള അനാവശ്യമായ പർച്ചേസുകൾ നിരവധിയാണ് ഡിപ്പാർട്മെന്റിൽ നടന്നിട്ടുള്ളത്. അനാവശ്യമായി പർച്ചേസ് നടത്തുന്ന മേഖലയായി മാറിയിരിക്കുന്നു ഇന്ന് ഡിപാർട്മെന്റ്. താൻ ഡിജിപി യായി ഇരുന്നപ്പോൾ അനാവശ്യമായ പർച്ചേസുകൾ ഒന്നും തന്നെ താൻ പ്രോത്സാഹിപ്പിച്ചിട്ടില്ലന്നും സെൻകുമാർ വ്യക്തമാക്കി.
കെൽട്രോണുമായിട്ടുള്ള പൊലീസ് ഹെഡ് ക്വാർട്ടേഴ്സിന്റെ അവിശുദ്ധ ബന്ധം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സി എ ജി റിപ്പോർട്ടിലുള്ള ഡി ജി പി ലോക്നാഥ് ബെഹ്റ ക്കെതിരായുള്ള ആരോപണങ്ങൾ ഗൗരവതരമാണ്. ഇതിനെതിരെ അന്വേഷണം ആവശ്യമാണ്. ടെൻഡർ വിളിക്കാതെ വാഹനങ്ങൾ വാങ്ങിയത് തെറ്റാണ്. ഡിപ്പാർട്മെന്റിൽ അഴിമതി നല്ലരീതിയിൽ തന്നെയാണ് നടക്കുന്നത . ഇതിനെതിരെ എന്ത് ചെയ്യാൻകഴിയുമെന്നാണ് നോക്കേണ്ടത്. അതെ സമയം അഞ്ചു സ്റ്റേഷനുകളിൽ വാഹനങ്ങൾ ഇല്ല എന്ന റിപ്പോർട്ടിലെ പരാമർശം തെറ്റാണ്. കേരളത്തിൽ അങ്ങനെ ഒരു സംഭവമേ ഇല്ല എന്ന് സെൻകുമാർ ആവർത്തിച്ചു. യാഥാർഥ്യത്തോടു നീതി പുലർത്താത്ത പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നതാണ് . പർച്ചേസിൽ അന്വേഷണം ആവശ്യമാണ്. സി എ ജി റിപ്പോർട്ട് വിശ്വാസത്തിൽ എടുക്കാൻ സാധിക്കില്ല എന്നതാണ് സത്യം. സുരക്ഷാ ഭീഷണി ഉണ്ട് എന്ന രീതിയുള്ള വാർത്തകളെ അങ്ങേയറ്റം പുച്ഛത്തോടെ തള്ളി കളയുന്നതായും സെൻകുമാർ വ്യക്തമാക്കി
Stories you may Like
- കേരളത്തെ നടുക്കിയ ആ 51 വെട്ടിന് ഇനി പരോളില്ല; ഹൈക്കോടതി ശിക്ഷ ഉയർത്തുമ്പോൾ
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- പരസ്യ പ്രസ്താവന ദോഷം ചെയ്യുമെന്ന തിരിച്ചറിവിൽ ടീച്ചർ
- കിഫ്ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന് വൻ ബാധ്യതയെന്ന് സിഎജി റിപ്പോർട്ട്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്