പൊലീസ് അകമ്പടിയിൽ രഹ്ന ഫാത്തിമ എത്തുകയും തന്ത്രി നട അടയ്ക്കാൻ നിർബന്ധിതൻ ആകുകയും ചെയ്തപ്പോഴാണ് ശബരിമലയിൽ എത്തിയത്; പൊറുക്കണം വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് എന്നായിരുന്നു മടങ്ങുന്ന വഴിയിൽ ഭയഭക്തിയോടെ കൈകൂപ്പിയ പൊലീസുകാരന്റെ കണ്ണീരിന്റെ അർത്ഥം; സംഘി എന്ന വിളി അഭിമാനമായി കരുതണം; ഹിന്ദുക്കളുടെ ഒരുമയ്ക്ക് പിണറായി വലിയ സഹായമാണ് ചെയ്തത്; മുഖ്യമന്ത്രിക്ക് തെറ്റുപറ്റി; ഹൈന്ദവ സമ്മേളനത്തിന് ലണ്ടനിൽ സ്വാമി ചിദാനന്ദപുരി മറുനാടനോട് മനസ് തുറക്കുന്നു
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് കേരളം കലുഷിതമായ കാലങ്ങളിൽ മാധ്യമങ്ങൾ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട പേരാണ് കോഴിക്കോട് കൊളത്തൂർ അദ്വൈതാ ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടേത്. പന്തളത്തു സ്ത്രീ വിശ്വാസികൾ ഏറ്റെടുത്ത വിശ്വാസ സംരക്ഷണ നാമജപ ശരണ യാത്രകൾ പിന്നീട് ശബരിമല കർമ്മസമിതിയുടെ പേരിലേക്ക് സംസ്ഥാനത്തൊട്ടാകെയും പിന്നീട് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും, എന്തിനു ബ്രിട്ടൻ ഉൾപ്പെടെ ലോകത്തിന്റെ നാനാകോണിലേക്കും പടർന്നു കയറിയപ്പോൾ വിശ്വാസ സമൂഹം ആദരവോടെ നെഞ്ചേറ്റിയ പേര് കൂടിയാണ് സ്വാമി ചിദാനന്ദപുരി.
ഒരിക്കലും സാധ്യമാകില്ലെന്ന് കരുതപ്പെട്ടിരുന്ന ഹൈന്ദവ വിശ്വാസത്തിന്റെ ഏകീകരണം സാധിച്ചെടുക്കാൻ കഴിഞ്ഞു എന്നതാണ് ഇപ്പോൾ സ്വാമിയെ ശ്രദ്ധാകേന്ദ്രം ആക്കുന്നതും. മാത്രമല്ല, ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ ഓരോ ഘട്ടത്തിലും അതി ശക്തമായ ഇടപെടലുകൾ നടത്തി സംസ്ഥാന സർക്കാരുമായി നേർക്ക് നേർ ഏറ്റുമുട്ടൽ നടത്താൻ ഉള്ള ആർജ്ജവം ഉണ്ടെന്നു അയ്യപ്പ ജ്യോതി, അയ്യപ്പ ഭക്ത സംഗമം അടക്കമുള്ള ജനലക്ഷങ്ങളെ അണിനിരത്തിയുള്ള പരിപാടികൾക്ക് ചുക്കാൻ പിടിച്ചതും ഇദ്ദേഹം തന്നെയാണ്. ബ്രിട്ടീഷ് പാർലിമെന്റിൽ ഭഗവദ് ഗീതയുടെ രാഷ്ട്രീയം സംബന്ധിച്ച് എംപിമാർ അടക്കമുള്ളവരോട് സംവദിക്കുന്നതിനു എത്തിയ സ്വാമി ചിദാനന്ദപുരിയെ, ബ്രിട്ടനിൽ ആദ്യമായി ഹിന്ദു മഹാസമ്മേളനം ഒരുക്കിയാണ് വിശ്വാസികൾ ആദരവോടെ വരവേൽക്കുന്നത്. ഇന്ന് ബർമിങ്ഹാം ബാലാജി ക്ഷേത്ര സന്നിധിയിൽ മണിക്കൂറുകൾ നീളുന്ന സാംസ്‌കാരിക പരിപാടികളെ തുടർന്നു നടക്കുന്ന ഹിന്ദു മഹാ സമ്മേളനം ഉത്ഘാടനം ചെയ്യുന്ന സ്വാമി ചിദാനന്ദപുരിയുമായി ബ്രിട്ടീഷ് മലയാളി റസിഡന്റ് എഡിറ്റർ കെ ആർ ഷൈജുമോൻ നടത്തിയ സംഭാഷണത്തിന്റെ ചുരുക്കം.
കാഷായ ധാരികളായ സ്വാമിമാർ പോലും ഇപ്പോൾ സംഘി സ്വാമി എന്നാണ് വിളിക്കപ്പെടുന്നത്. സംഘി എന്ന വിളിയിൽ അങ്ങ്ക്കു അമർഷമുണ്ടോ?
സത്യത്തിൽ അഭിമാനമാണ് ആ വിളി കേൾക്കുമ്പോൾ തോന്നുക. ഇന്ത്യയുടെ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ഒക്കെ ഇപ്പോൾ അങ്ങനെ അല്ലെ അഭിസംബോധന ചെയ്യുന്നത്. സംഘ പരിവാർ ബന്ധം ആയിരിക്കുമല്ലോ ആ വിളിയുടെ അടിസ്ഥാനം. നിലവിലെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഒക്കെ ആ നിലയിൽ നിന്നും ഉയർന്നു വന്നവരാണ്. വെറുപ്പിന്റെ രാഷ്ട്രീയം സംസാരിക്കുന്നവരാണ് മറ്റുള്ളവരെ എങ്ങനെയും ആക്ഷേപിക്കണം എന്ന ആഗ്രഹത്തോടെ ഇങ്ങനെ ഒക്കെ വിളിച്ചു സംസാരിക്കുക. ഹൈന്ദവനായി ജനിച്ച ഒരാളും ഈ വിളിയിൽ അവഹേളനം തോന്നേണ്ട കാര്യമില്ല. നവ സാമൂഹ്യ മാധ്യമങ്ങളിലാണ് കൂടുതലായും ഇത്തരം പ്രയോഗങ്ങൾ കണ്ടുവരുന്നത്. അത് ഉപയോഗിക്കുന്നവരുടെ മനോനിലയും നമുക്കു മനസിലാക്കാൻ സാധിക്കും. ഇതൊക്കെ ആര് ഗൗനിക്കുന്നു.
എന്തുകൊണ്ടാണ് താങ്കൾ ശബരിമല പ്രക്ഷോഭത്തിന്റെ നേതൃത്വ സ്ഥാനം ഏറ്റെടുത്തത്?
ഏകദേശം മുപ്പതു വർഷമായി ഞാൻ കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ സജീവമാണ്. വേദാന്ത പ്രചാരണവും സനാതന ധർമ്മ പ്രചാരണവുമാണ് പ്രധാനമായും ഞാൻ ഉൾപ്പെടുന്ന സന്യാസിമാർ ഏറ്റെടുക്കുക. എന്നാൽ ധർമ്മ സംരക്ഷണം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ അതിനാവശ്യമായ വിധം കർമ്മ മണ്ഡലം പരുവപ്പെടുത്താനും സന്യാസി ബാധ്യസ്ഥനാണ്. സാമൂഹ്യമായ പ്രവർത്തനങ്ങളുൾടെ മുൻ നിരയിൽ തന്നെയാണ് സന്യാസി നിൽക്കേണ്ടതും. മുൻപ് ദേവസ്വം ബോർഡ് ആക്ട് വന്നപ്പോൾ പാകപ്പിഴകൾ തിരുത്താനും ശിവഗിരി മഠം സർക്കാർ ഏറ്റെടുത്തപ്പോൾ തിരുത്തിക്കാനും മുന്നിൽ തന്നെ നിന്നിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയും ദൃശ്യാ മാധ്യമങ്ങളും സജീവമായപ്പോൾ കൂടുതൽ ശ്രദ്ധ കിട്ടി എന്നേയുള്ളൂ.
ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ വിശ്വാസികൾക്കും തെറ്റ് പറ്റിയോ, വിഷയത്തിൽ രാഷ്ട്രീയം കൈകടത്തിയത് ശരിയാണോ?
ബിജെപി ഇക്കാര്യത്തിൽ സമര രംഗത്ത് വന്നത് ഞങ്ങൾ കാര്യമാക്കുന്നില്ല. അന്നും ഇന്നും എന്നും ശബരിമല കർമ്മ സമിതിയാണ് ഈ വിഷയത്തിന്റെ നേതൃത്വം കൈകാര്യം ചെയ്യുന്നത്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബിജെപി വിഷയം ഏറ്റെടുക്കാൻ വന്നതിനെ തള്ളിപ്പറയാനും കഴിയില്ല, അവർക്കത്തിനുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റു പാർട്ടികളിൽ ഉള്ളവരും സമാനമായ തരത്തിൽ സഹായങ്ങൾ നൽകിയിട്ടുണ്ടല്ലോ.
ഹർത്താലുകൾ ഒക്കെ നടത്തി സാമൂഹിക അന്തരീക്ഷം കലുഷിതമായതിനെ കുറിച്ച്?
ശബരിമല കർമ്മ സമിതിയാണ് ഹർത്താൽ ആഹ്വനം നടത്തിയത്. വ്യക്തിപരമായി ഞാൻ ഹർത്താലുകൾക്കു എതിരാണ്. ഏറ്റവും കൂടുതൽ ഹർത്താൽ നടത്തി കേരള ജനതയെ ബുദ്ധിമുട്ടിച്ച സിപിഎം ആണ് ശബരിമല കർമ്മ സമിതി ഹർത്താലിനെ എതിർക്കൻ വന്നത് എന്നതാണ് രസകരം. എന്തുകൊണ്ട് ശബരിമല ഹർത്താൽ മാത്രം നിർബന്ധപൂർവം എതിർക്കപെട്ടു? എന്തുകൊണ്ട് വ്യാപകമായ തരത്തിൽ ഹർത്താൽ ദിനത്തിൽ അക്രമം അഴിച്ചു വിട്ടു? ആരാണ് ആയുധങ്ങളുമായി തെരുവിൽ എത്തിയത്? എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കാത്തത്? ശബരിമല ഹർത്താലിന് തൊട്ടു പിന്നാലെ രണ്ടു ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് നടത്തിയത് ആരാണ്? അപ്പോൾ തോന്നാത്ത വികാരം എന്തുകൊണ്ട് ശബരിമല എന്ന് കേട്ടപ്പോൾ ഉണ്ടായി? ചില സമയത്തു ചില കാര്യങ്ങൾ അനിവാര്യമായി വരും. ശബരിമല ഹർത്താലിനെയും അത്തരത്തിൽ കണ്ടാൽ മതിയാകും.
ഇതിന്റെയെല്ലാം പേരിൽ അനേകായിരം പേർക്കെതിരെ പൊലീസ് കേസെടുത്തല്ലോ. അങ്ങയുടെ പേരിൽ എത്ര കേസുണ്ട്?
ഇതിന്റെ പേരിൽ എന്റെ അറിവിൽ ഇതുവരെ എനിക്കെതിരെ കേസെടുത്തിട്ടില്ല. പൊലീസിൽ നിന്നും മാർക്സിറ്റ് വിശ്വാസികളിൽ നിന്നും പോലും വ്യക്തിപരമായി മാന്യമായ പെരുമാറ്റമാണ് ലഭിച്ചിട്ടുള്ളത്.
ഒരു ഘട്ടത്തിലും പൊലീസ് അങ്ങയെ തടഞ്ഞില്ലെന്നാണോ?
ഇല്ലെന്നു പറയാം. പൊലീസ് അകമ്പടിയിൽ രെഹ്ന ഫാത്തിമ എന്ന സ്ത്രീ മലനടയിൽ എത്തുകയും ക്ഷേത്ര തന്ത്രി നട അടയ്ക്കാൻ നിർബന്ധിതൻ ആകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഞാൻ ശബരിമലയിൽ എത്തുന്നത്. തന്ത്രിയുമായും പൊലീസുകാരുമായും ഒക്കെ സംസാരിച്ചു. ഭഗവാനെ തൊഴുതു മടങ്ങുന്ന വഴിയിൽ യൂണിഫോമിൽ കണ്ടാൽ ഉന്നത ഉദ്യോഗസ്ഥൻ എന്ന് കരുതാവുന്ന ഒരു പൊലീസുകാരൻ ഭയഭക്തിയോടെ കൈകൂപ്പി, നിറകണ്ണുകളോടെ കാൽ തൊട്ടു വന്ദിച്ചത് എനിക്ക് മറക്കാനാകുന്നില്ല. ഇത് പലയിടത്തും ഞാൻ പറഞ്ഞിട്ടുണ്ട്. പൊറുക്കണം, വേറെ നിവൃത്തിയില്ലാത്ത കൊണ്ടാണ് എന്നായിരുന്നു ആ ഉദ്യോഗസ്ഥന്റെ കണ്ണീരിന്റെ അർത്ഥം.
താങ്കളും മുഖ്യമന്ത്രിയും നേർക്കുനേർ നിന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങയുടെ ഭാഷയും കൈവിട്ടതായി തോന്നിയിട്ടുണ്ടോ?
ഭാഷ കൈവിട്ടതായി ഒരിക്കലും തോന്നിയിട്ടില്ല. മുഖ്യമന്ത്രിയുടെ ദാർഷ്ട്യത്തെയാണ് ഞങ്ങൾ എതിരിട്ടത്. ഒരു ഭരണാധികാരിയുടെ ഭാഷ അങ്ങനെ ആയിരിക്കരുത്. ബോധപൂർവം മോശമായി ഒന്നും പറഞ്ഞിട്ടില്ല. ഹൈന്ദവ ജനതയുടെ ഏകീകരണം സാധ്യമാക്കി തന്നതിന് അദ്ദേഹത്തോട് നന്ദിയാണുള്ളത്. സ്വാതിക ഭാഷ ഉപയോഗിക്ക്നേടിടത്തു അതാകാം, രാജസീകം വേണ്ടിടത്തു അതും പ്രയോഗിക്കണം.
ഈ വിഷയത്തിലൂടെ കേരളത്തിന്റെ മതമൈത്രി തകർന്നു എന്ന് പറഞ്ഞാൽ നിക്ഷേധിക്കുമോ?
ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എങ്ങനെയാണു മത മൈത്രി തകരുന്നത്. ഒരു ഹിന്ദുവും ഇക്കാര്യത്തിൽ ക്രിസ്ത്യനായയോടൊ മുസ്ലിമിനോടോ സ്പർദ്ധക്ക് പോയിട്ടില്ല. ബിഷപ്പുമാരുടെ സംഘടനാ കെസിബിസി പത്രക്കുറിപ്പ് വഴിയല്ലേ ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പം നിന്നത്. മുസ്ലിം ലീഗും പാണക്കാട് തങ്ങളും പരസ്യമായല്ലേ വിശ്വാസികൾക്ക് അനുകൂലമായി നിലപാട് എടുത്തത്. ഇങ്ങനെ എല്ലാവരും ഒരുപോലെ നിൽകുമ്പോൾ എങ്ങനെയാണ് മതമൈത്രി തകരുക?
എന്തെങ്കിലും നിക്ഷിപ്ത താൽപ്പര്യങ്ങൾ ഇതിന്റെ പിന്നിലുണ്ടായോ?
ഒരുപാടു കഥകൾ കേൾക്കുന്നുണ്ട്, പക്ഷെ അതിനു ബലവത്താകുന്ന തെളിവുകൾ ഇല്ലാത്തതു കൊണ്ട് പറയുന്നില്ല. ഒന്നു പറയാം, മുഖ്യമന്ത്രിക്ക് തിരക്കു കൂടിപ്പോയി. ഈ വിഷയം വേണ്ടത്ര സാവകാശം എടുത്തു എതിർകക്ഷികൾ വിളിച്ചു കൂട്ടി ചർച്ച ചെയ്തു നടപ്പാക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ലല്ലോ. ക്ഷേത്രപാലകരും തന്ത്രി സമുച്ചയവും ആചാര്യന്മാരും സന്യാസികളും വിശ്വാസി സമൂഹവും ഒക്കെ ഒന്നിച്ചിരുന്നു എടുക്കുന്ന ഒരു തീരുമാനത്തെ ആരെങ്കിലും തടയുമോ? സുപ്രീം കോടതി ഒരു ഡിക്ലറേറ്റീവ് സ്വഭാവമുള്ള പരാമർശമാണ് നടത്തിയതും എന്നും ഓർക്കണം. എങ്കിൽ ഇതേ വാശി എന്തുകൊണ്ട് പിറവം പള്ളിയിൽ കാട്ടിയില്ല. അവിടെ സർക്കാർ വിശ്വാസ സംരക്ഷണ നിലപാട് എടുത്തു. അവിടെ സമവായ ചർച്ചകൾ നടത്തുന്നു. റവന്യു ഭൂവിയിൽ കുരിശു നാട്ടിയതിനു നടപടി എടുത്ത റവന്യു ഉദ്യോഗസ്ഥന് എതിരെ നടപടി. പാർട്ടി ഓഫിസിൽ കയറിയ വനിതാ ഐപിഎസ് ഓഫിസർക്ക് ശകാരം. ഇതെല്ലം സർക്കാരിന്റെ ഉദ്ദേശ ശുദ്ധി വെളിപ്പെടുത്തുന്നുണ്ട്.
ഹിന്ദുവിനെ വർഗീയവാദിയാക്കാനുള്ള ശ്രമമാണോ?
ആ പ്രയോഗം തന്നെ തെറ്റാണു. ആരാണ് വർഗീയത പറയുന്നത്. സ്വന്തം വിശ്വാസവും ആചാരവും സംരക്ഷിക്കുന്നത് വർഗീയത ആണെങ്കിൽ ഇവിടെ ആരാണ് വർഗീയ വാദി അല്ലാത്തത്? അതോ ഹിന്ദുവിന് മാത്രം ഇതൊന്നും വേണ്ടെന്നോ? അങ്ങനെ ഒരു സാഹചര്യം ഉണ്ടയാപ്പോൾ ഹിന്ദുവിന്റെ ചോദന ഉയർന്നു. അതിനെ വർഗീയത എന്ന് പേരിട്ടു വിളിക്കണ്ട. അതിൽ മറ്റുള്ളവർ വിഷമിക്കുകയും വേണ്ട. കേദാർനാഥ്, പുരി വിഷയങ്ങളിൽ ഒക്കെ സുപ്രീം കോടതി വിശ്വാസ സംരക്ഷണം സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശം നൽകിയിട്ടണ്ട്. ക്ഷേത്ര ഭരണത്തിലും നടത്തിപ്പിലും രാഷ്ട്രീയ ഇടപെടൽ ഒഴിക്കണമെന്നു ഹൈക്കോടതിയും കുട്ടികൃഷ്ണ മേനോൻ കമ്മീഷനും ഒക്കെ എത്രവട്ടം പറഞ്ഞിരിക്കുന്നു. എന്തെങ്കിലും നടന്നോ.
പറഞ്ഞു വരുന്നത് ദേവസ്വം ബോർഡ് രാഷ്ട്രീയ മോചിതം ആകണം എന്നാണോ?
സംശയമില്ല. അടുത്ത നീക്കം അതിനു വേണ്ടി തന്നെയാണ്. ദേവസം ബോർഡ് ഭരണഘടനക്ക് എതിരാണ്. ഭരണഘടനയുടെ പ്രീ അംബിളിൽ തന്നെ പറയുന്നുണ്ട് ഏതെങ്കിലും മതത്തിന്റെ കാര്യത്തിൽ സർക്കാർ നിയന്ത്രണം ഉണ്ടാകരുതെന്ന്. അടിയന്തിരാവസ്ഥക്ക് ശേഷം ഉണ്ടായ 42 ഭേദഗതി ഇതാണ് ഉറപ്പു നൽകുന്നത്. ഇന്ത്യയുടെ സെക്യൂലറിസത്തിനു എതിരാണ് ദേവസ്വം ബോർഡ് സ്ഥാപനം. വഖഫ് ബോർഡും മറ്റും പ്രവർത്തിക്കുന്ന മാതൃകയിൽ തന്നെ ഹിന്ദു സ്ഥാപനങ്ങളും പ്രവർത്തിക്കണം. തുല്യ നീതി ഉണ്ടാകണം. സുബ്രമണ്യ സ്വാമി കേസിൽ കോടതി വിധി പറയാനിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഇലക്ഷനിൽ ഹൈന്ദവ വോട്ടുകൾ ഏകീകരിച്ചതിൽ അങ്ങയുടെ പങ്കുണ്ടോ?
ഇതിലൊന്നും സ്വാമി ചിദാനന്ദപുരിയോ എൻ എസ് എസ് ഒക്കെയോ ഒന്നും തലയിടണ്ട. ജനത്തിന് അറിയാം എന്താണ് വേണ്ടതെന്നു. അവരതു ചെയ്യും. ഹിന്ദു വോട്ടുകൾ വിഭജിക്കാം എന്ന പിണറായിയുടെ മോഹം പൊലിഞ്ഞതിലൂടെയാണ് ഒരൊറ്റ സീറ്റിലേക്ക് ഒതുങ്ങിയത്. പിണറായിക്കു ജനത്തെ വിലയിരുത്തുന്നതിൽ തെറ്റുപറ്റി. ദോശ മറിച്ചിടുന്നത് പോലെ ഇടതു വലതു മുന്നണികൾ ഹിന്ദു വോട്ടുകൾ തരാതരം ഇട്ടു തട്ടിക്കളിച്ചിരുന്നത് ഇനി നടക്കില്ല.
2021 നിയമസഭാ ഇലക്ഷൻ കുറിച്ചാണോ അങ്ങ് പറഞ്ഞു വരുന്നത്?
അതെ, 2021 ൽ വീണ്ടും കഥ മാറും. കേരളത്തിന്റെ ഗ്രാമാന്തരങ്ങളിൽ സഞ്ചരിക്കുന്ന ആളാണ് ഞാൻ. ജനവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നയാൾ. സമൂഹത്തിൽ വന്ന മാറ്റങ്ങൾ അവരുമായി സംസാരിച്ചാൽ ബോധ്യമാകും. ദൃശ്യമാധ്യമങ്ങൾ ജനത്തിന് വിവരങ്ങൾ അപ്പപ്പോൾ അറിയാൻ വലിയ സഹായമാണ് ചെയ്യുന്നത്. ആരും പറയാതെ അവർ തീരുമാനം പരുവപ്പെടുത്തുന്നു. സമൂഹം തെറ്റും ശരിയും തിരിച്ചറിയുന്നു. ജനാധിപത്യം ഇല്ലാത്ത പാർട്ടി ആയതിനാൽ സിപിഎമ്മിന് തെറ്റ് തിരുത്താൻ കഴിയുന്നില്ല. ഇടത്തിനും വലതിനും അവരുടേതായ നിലയിൽ വോട്ടുണ്ട്. അതല്ലെന്നു ഞാൻ പറയില്ല. എന്നാൽ ആർക്കു ചെയ്യണമെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങുകയാണ്. ഇത്തവണ മത്സരിച്ചതിൽ ഏറ്റവും അധികം വിദ്യാഭ്യാസമുള്ള ആളുകളാണ് ശശി തരൂരും ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി കെ എസ് രാധാകൃഷ്ണനും. അവരുടെ ഒക്കെ ജനപ്രീതിയും വോട്ടായി മാറും. രാധാകൃഷ്ണന് ലഭിച്ച അധിക വോട്ടുകൾ കാണാതെ പോകരുത്. സിപിഐ സ്ഥാനാർത്ഥിക്കു വോട്ടു ചെയ്യാൻ ഇഷ്ടം ഇല്ലാത്ത സിപിഎംകാര് ശശി തരൂരിന് വോട്ടു ചെയ്തെന്നു വ്യക്തമാണ്. വട്ടിയൂർക്കാവിൽ സിപിഎമ്മിന് നഷ്ടമായ 11000 വോട്ടുകൾ എവിടെയെന്നു അവർ പറയട്ടെ.
താങ്കൾ ടാർജറ്റ് ചെയ്യപ്പെടുകയാണ് എന്ന് തോന്നുന്നുണ്ടോ?
അങ്ങനെ ആണെങ്കിൽ സന്തോഷം. അതിൽ പരിഭവം ഇല്ല. ഒരാൾ വന്ദിക്കപ്പെടുമ്പോൾ തന്നെ നിന്ദിക്കപ്പെടുകയും വേണം. എങ്കിലേ സംതുലനം ഉണ്ടാകൂ. എല്ലാവരാലും ഇഷ്ടപ്പെടൽ സാധിക്കില്ലല്ലോ. അതിനാൽ അപഖ്യാതിയും പരദൂഷണവും എല്ലാം നമ്മളെ തേടിയെത്തും, അതിൽ വ്യസനിക്കേണ്ട.
മറുനാടൻ ടിവി എന്ന പേരിൽ എത്തി ഷൂട്ട് ചെയ്തു അടുത്തിടെ ഒരു ചാനലിൽ താങ്കളുടെ ആശ്രമത്തിനു എതിരായി വാർത്ത വന്നിരുന്നല്ലോ?
വളരെ രസകരമാണ് അക്കാര്യം. ഞങ്ങളുടെ ആശ്രമത്തിൽ ആർക്കും വരാം, കാര്യങ്ങൾ അന്വേഷിക്കാം. അങ്ങനെയിരിക്കെ അടുത്ത നാളിൽ ഒരു കൂട്ടർ മതിലിനു പുറത്തു വന്നു എന്തോ ചിത്രീകരിച്ചു. പ്രദേശവാസികൾ ചോദിച്ചപ്പോൾ മറുനാടൻ ടിവിയിൽ നിന്നാണെന്നും പറഞ്ഞു. ക്യാമറയിലും മറ്റും ലോഗോ ഉണ്ടായിരുന്നില്ല. ഇതേ സമയം അൽപം അകലെ ഒരു കാർ സ്റ്റാർട്ട് ചെയ്തു പാർക്ക് ചെയ്തിരിക്കുക ആയിരുന്നു. ഇതോടെ സംശയം തോന്നി ആളുകൾ എത്തിയപ്പോഴേക്കും ടിവിക്കാർ സ്ഥലം വിട്ടു. രണ്ടു നാൾ കഴിഞ്ഞു, ആശ്രമത്തിൽ അനാവശ്യം നടക്കുന്നു, ദുരൂഹ മരണം ഉണ്ടായി, സ്വാമി ചിദാനന്ദപുരി പ്രദേശത്തെ സ്ത്രീയോട് കയർത്തു സംസാരിച്ചു എന്നൊക്കെ പറഞ്ഞു കൈരളിയുടെ സഹ ചാനലായ പീപ്പിൾ ടിവിയിൽ പരിപാടി സംപ്രേഷണം ചെയ്തു. ഇതോടെയാണ് മറുനാടൻ എന്ന പേരിൽ എത്തിയത് കൈരളികാർ ആണെന്ന് മനസിലായത്. സംഭവത്തെ കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്, ഹൈക്കോടതിയിലെ പ്രശസ്തനായ വക്കീലിനെയാണ് കേസ് നടത്താൻ ഏൽപ്പിച്ചിരിക്കുന്നത്. ഒരു സ്ഥാപനം ആയാൽ അൽപം ഉത്തരവാദിത്തം കാണിക്കണ്ടേ? ഒരു വാക്ക് പോലും അന്വേഷിക്കാതെയാണ് അവാർ തെറ്റായ വിവരം പ്രചരിപ്പിച്ചത്.
ശബരിമലയിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ ഓർഡിനാസ് കൊണ്ടുവന്നില്ല?
ധാരാളം ആളുകൾ ചോദിക്കുന്ന കാര്യം ആണിത്. തിരഞ്ഞെടുപ്പു നടക്കുന്ന സമയം ആയതിനാൽ ഇങ്ങനെ ഒരു ഓർഡിനാസ് കൊണ്ട് വന്നാൽ എല്ലാ പാർട്ടികളാക്കും കൂടി ബിജെപിയുടെ നേരെ ആയുധമാക്കാൻ ശബരിമല ഒരു വിഷയമായി മാറുമായിരുന്നു. ഇതുകൊണ്ടാണ് സംസ്ഥാന സർക്കാർ കേന്ദ്രം നിയമ നിർമ്മാണം നടത്തട്ടെ എന്ന് പറഞ്ഞത്. അന്ന് കേന്ദ്ര സർക്കാർ കൺകറന്റ് ലിസ്റ്റിൽ പെടുത്തിയാലും പ്രതിപക്സ കക്ഷികൾക്ക് എല്ലാം കൂടി നിഷ്പ്രയാസം എതിർക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ ആ പ്രശ്നം ഇല്ല. എപ്പോൾ വേണമെങ്കിലും നിയമ നിർമ്മാണം നടത്താൻ സർക്കാരിന് കഴിയും. ഇക്കാര്യത്തെ പറ്റി പ്രധാനമന്ത്രി കേരളത്തിൽ നടത്തിയ പ്രസംഗത്തിൽ ഉറപ്പും നൽകിയിട്ടുണ്ട്. കേസിൽ സുപ്രീം കോടതി അനുകൂല വിധി നൽകും എന്നാണ് ഞാൻ അടക്കമുള്ളവർ കരുതുന്നത്. മഴ പെയ്യാൻ യജഞം നടത്താൻ ഉള്ള തീരുമാനത്തെ ചോദ്യം ചെയ്തു മദ്രാസ് ഹൈക്കോടതിയിൽ ഹർജി വന്നപ്പോൾ കോടതി പരിഗണിച്ചത് ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ ഇന്ദു മൽഹോത്ര എടുത്ത നിലപാടാണ്. വിശ്വാസത്തിൽ ഇടപെടാൻ കോടതിക്ക് പ്രയാസം ഉണ്ടെന്നു കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
Stories you may Like
- ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം ഇന്ന്
- ശിവഗിരിയിൽ നാല് വനിതകൾ സന്യാസദീക്ഷ സ്വീകരിച്ചു
- മോദി ചൈനയ്ക്ക് മുന്നിൽ കീഴടങ്ങിയെന്ന് സുബ്രഹ്മണ്യൻ സ്വാമി
- ഇരുപത്തിരണ്ട് പെൺകുട്ടികൾ സന്ന്യാസിമാരാകുന്നു; ആശംസയറിയിച്ചു മോദി
- ഹിന്ദുവിശ്വാസങ്ങൾക്കെതിരായ കടന്നുകയറ്റങ്ങൾ എതിർക്കപ്പെടണമെന്ന് സ്വാമി ചിദാനന്ദപുരി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍