പ്രാർത്ഥനാവേളയിൽ ഉരുവിടുന്ന 'ആമീൻ' എന്ന വാക്ക് അറബിയല്ലെന്ന് പറഞ്ഞതോടെ എതിരാളികൾ വിമർശനം തുടങ്ങി; അതോടെ യുക്തിവാദി സംഘം നേതാവ് അബ്ദുൾ അലി മാസ്റ്ററുടെ ദത്തുപുത്രിയായി തലസ്ഥാനത്തുനിന്ന് കാപ്പാടിലേക്ക്; ശക്തമായ സലഫി-മുജാഹിദ് ആശയക്കാരിയായ ജാമിദ ചേകന്നൂരിന്റെ ആശയങ്ങളിൽ ആകൃഷ്ടയായി കഴിയുമ്പോഴും മക്കളെ വളർത്തുന്നത് സ്വതന്ത്രമത വിശ്വാസികളായി
എം പി റാഫി
വെള്ളിയാഴ്ചയിലെ പ്രത്യേക നമസ്കാരമായ ജുമുഅക്ക് ഇന്ത്യയിലാദ്യമായി നേതൃത്വം നൽകിയ വനിത എന്ന നിലയിൽ ചരിത്രം കുറിച്ച ഖുർആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജാമിദ ടീച്ചർ അക്കാരണം കൊണ്ടുതന്നെ വാർത്തകളിൽ ഇടംപിടിച്ചു. ലോക മാധ്യമങ്ങളിൽ പോലും ജാമിദ ടീച്ചർ തുടക്കമിട്ട വിപ്ലവകരമായ നീക്കം വാർത്തയായി. മുസ്ലിം സമുദായം അതി പ്രാധാന്യത്തോടെ കാണുന്ന ജുമുഅ നമസ്കാരത്തിന് ഒരു സ്ത്രീ നേതൃത്വം നൽകിയതാണ് ജാമിദ ടീച്ചറെയും ഖുർആൻ സുന്നത്ത് സൊസൈറ്റിയെയും ചർച്ചാ കേന്ദ്രങ്ങളാക്കിയത്. താൻ നേതൃത്വം കൊടുത്തത് ഖുർആനികമായി എതിരല്ലാത്ത ജുമുഅ നമസ്കാരത്തിനാണെന്നും സ്ത്രീ രണ്ടാംകിട പൗരയാണെന്ന പൗരോഹിത്യ വിമർശനത്തിന് എതിരായാണ് തന്റെ സമരമെന്നുമാണ് മറുനാടനു നൽകിയ അഭിമുഖത്തിൽ ജാമിദ ടീച്ചർ വ്യക്തമാക്കിയത്. വണ്ടൂരിൽ തുടങ്ങിയ ജുമുഅയിലെ സ്ത്രീ സാന്നിധ്യം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് തുറന്നുപറഞ്ഞ് മറുനാടൻ പ്രതിനിധി എംപി റാഫിയുമായി നടത്തിയ ജാമിദ ടീച്ചർ നടത്തിയ അഭിമുഖത്തിന്റെ രണ്ടാംഭാഗം
മലപ്പുറം: തിരുവനന്തപുരം മണക്കാട് സ്വദേശിയായ കെ. ജാമിദ എന്ന ജാമിദ ടീച്ചർ രണ്ട് വർഷം മുമ്പാണ് കോഴിക്കോട് കാപ്പാട് സ്ഥിരതാമസം ആരംഭിച്ചത്. കേരള യുക്തിവാദി സംഘം സംസ്ഥാന നേതാവ് അബ്ദുൽ അലി മാസ്റ്ററുടെ ദത്ത് പുത്രി ആയാണ് തന്റെ രണ്ട് കുട്ടികളോടൊപ്പം ചേകന്നൂർ മൗലവിയുടെ അനുയായിയായ ജാമിദ കഴിഞ്ഞു വരുന്നത്. 12 വയസുള്ള മകളും 6 വയസുള്ള മകനുമാണ് ജാമിദയ്ക്ക്. രണ്ട് കുട്ടികളും മതവിശ്വാസികളല്ല. ഇങ്ങനെ വളർത്താനാണ് ജാമിദയുടെ തീരുമാനം. എല്ലാ മതങ്ങളും പഠിക്കണം മുതിർന്നാൽ അവർക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കട്ടെയെന്നാണ് ജാമിദയുടെ തീരുമാനം.
ശക്തമായ സലഫി - മുജാഹിദ് ആശയക്കാരിയായിരുന്ന ജാമിദ രണ്ട് വർഷമായി ഖുർആൻ സുന്നത്ത് സൊസൈറ്റി സംഘടനയിൽ പ്രവർത്തിച്ചു വരുന്നു. നേരത്തെ നിരവധി സലഫി സ്ഥാപനങ്ങളിൽ അദ്ധ്യാപികയായിരുന്നു ജാമിദ. തന്റെ നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരിൽ സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടി വന്നു. പ്രാർത്ഥനാ സമയത്ത് ഉരുവിടുന്ന 'ആമീൻ' എന്നത് അറബി ഭാഷയല്ലെന്നും ഹീബ്രു ഭാഷയാണെന്നും ഇത് നമസ്കാരത്തിൽ ഉരുവിട്ടാൽ നമസ്കാരം മുറിഞ്ഞുപോകുമെന്നും ഒരു ഖുർആൻ ക്ലാസിൽ പറഞ്ഞതോടെ വിമർശനം തുടങ്ങി, പിന്നീട് ആക്രമണം ശക്തമായപ്പോൾ നാട് വിടേണ്ടി വന്നു.
അടുത്ത ബന്ധുക്കളടക്കം താൻ മതത്തിൽ നിന്ന് പുറത്തു പോയെന്ന് മുദ്ര പതിപ്പിച്ച് ആക്ഷേപിച്ചു. രണ്ട് വർഷം മുമ്പ് ഭർത്താവിനെ ഫസ്ഖ് (ഭാര്യ ഭർത്താവിനെ പരസ്യം നൽകി ബന്ധം വേർപെടുത്തൽ) ചെയ്ത് വിവാഹ ബന്ധം വേർപ്പെടുത്തി. ഇതോടെ ഫുൾടൈം സംഘടനാ പ്രവർത്തനത്തിനിറങ്ങിയ ജാമിദയുടേത് ഒറ്റയാൾ പോരാട്ടം കൂടിയായിരുന്നു. അബ്ദുൽ അലി മകളെന്നും ജാമിദ ഉപ്പയെന്നും പരസ്പരം അഭിസംബോധന ചെയ്താണ് കാപ്പാട് സിദ്ധീഖ് പള്ളിറോഡിലെ വീട്ടിൽ ഇവർ കഴിയുന്നത്.
ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ?
- ഖുർആൻ മാത്രമാണ് പ്രമാണം എന്ന പ്രമേയം ലോകത്തോട് വിഷയബന്ധിതമായും തെളിവുകൾ സഹിതവും ബോധ്യപ്പെടുത്തുകയാണ് ഞങ്ങൾ. അതുവഴി അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളെയും ഉന്മൂലനം ചെയ്യുകയും ഇത്തരം വിഭാഗീയതകളെയും വർഗീയതകളെയും നശിപ്പിച്ച് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള മാറ്റങ്ങൾ ഖുർആനികപരമായി തന്നെ ബോധ്യപ്പെടുത്തുകയാണ് ഞങ്ങൾ. സംഘടനയുടെ കേന്ദ്ര കമ്മിറ്റിയിൽ ഏകദേശം എൺപതോളം പേരാണുള്ളത്. 1993 ൽ ആണ് സംഘടന രൂപീകരിക്കുന്നത്. ആ സമയത്ത് ധാരാളം ആളുകൾ ഉണ്ടായിരുന്നെങ്കിലും ചേകന്നൂർ മൗലവിയുടെ തിരോധാനത്തോടനുബന്ധിച്ച് ധാരാളം ആളുകൾക്ക് മാനസികമായി പിൻബലം നൽകാൻ ആളില്ലാത്ത സ്ഥിതിയുണ്ടായി. കഴിഞ്ഞ 24 വർഷമായി ഖുർആൻ ദർശനം എന്ന പേരിൽ ഞങ്ങളുടെ മുഖമുദ്രയായ മാസിക ഇറക്കുന്നുണ്ട്. സംഘടനക്കു കീഴിൽ ക്ലാസുകൾ നടന്നുവരുന്നു.
ഞാൻ ഈ ആശയത്തിലേക്കും സംഘടനാ നേതൃത്വത്തിലേക്കും കടന്നു വന്നതിന് ശേഷമാണ് കൂടുതൽ ആനുകാലികമായ സംഭവങ്ങളെ കുറിച്ച് സംസാരിക്കുന്നതും മറ്റ് പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നതുമെല്ലാം. കേന്ദ്ര കമ്മിറ്റി കഴിഞ്ഞാൽ താഴെ ജില്ലാ കമ്മിറ്റികളുണ്ട്. കൂടാതെ കോഴിക്കോട് ചേകന്നൂർ റിസർച്ച് സെന്റർ എന്ന സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളും അവരും ചെറിയ ചില ആശയ വ്യത്യാസങ്ങളുണ്ട്. എന്നാൽ ഒരു ടേബിളിന് ചുറ്റും ഇരുന്നാൽ തീരാവുന്ന പ്രശ്നമേ ഞങ്ങൾ തമ്മിലുള്ളൂ. ചേകന്നൂർ റിസർച്ച് സെന്റർ വിശ്വസിക്കുന്നത് നിസ്കാരം, സകാത്ത്, നോമ്പ് പോലുള്ള കാര്യങ്ങളെല്ലാം പദ അർത്ഥപ്രകാരമല്ല. ആശയപരമാണ്. നിസ്കാരം മൂന്ന് നേരം നിർവഹിക്കേണ്ടതല്ല. ഒരു മനുഷ്യന്റെ നന്മക്കും പരോപകാര പ്രവർത്തനങ്ങൾക്കും ആണ് ചിലവഴിക്കേണ്ടത്. ഇത്തരത്തിലുള്ള ആശയങ്ങളും പ്രവർത്തനങ്ങളുമാണ് അവർ നടത്തുന്നത്.
സംഘടനയിലേക്കുള്ള കടന്നുവരവ് എങ്ങിനെയായിരുന്നു ?
- ഞാൻ തിരുവനന്തപുരം മണക്കാട് കല്ലാട്ട് മുക്കിൽ ആയിരുന്നു താമസം. ഒരോ വീടുകൾ കേന്ദ്രീകരിച്ച് ഒരാഴ്ചയിൽ 11 ഖുർആൻ ക്ലാസ് എങ്കിലും പല സ്ഥലങ്ങളിലായി ഞാൻ സംഘടിപ്പിച്ചിരുന്നു. അങ്ങനെ ഒരു ക്ലാസിൽ 'ആമീൻ' എന്നത് അറബി ഭാഷയല്ലെന്നും ഹീബ്രു ഭാഷയാണെന്നും ഇത് നമസ്കാരത്തിൽ ഉരുവിട്ടാൽ നമസ്കാരം മുറിഞ്ഞുപോകുമെന്നും ഞാൻ പറഞ്ഞു. അതിനോടനുബന്ധിച്ച് ഒരുപാട് വിമർശനങ്ങളും വീട്ടിൽ വന്ന് ആക്രമണവുമുണ്ടായി. മകൾ കിടന്നിരുന്ന റൂമിൽ ജനലിലൂടെ കൈയിട്ട് അക്രമിക്കാൻ ശ്രമിച്ചു. അവിടെ നിന്നാൽ ഏത് തരത്തിലുള്ള അക്രമവും ഉണ്ടാകുമെന്ന് മനസിലാക്കിയാണ് ഇങ്ങോട്ടു വരുന്നത്. മതത്തിൽ നിന്ന് പുറത്തു പോയെന്ന് വീട്ടുകാർ ആക്ഷേപിച്ചു. എനിക്ക് അയിത്തം കൽപിച്ചു.
വീട്ടിലെ പശ്ചാത്തലം ?
- ഞങ്ങൾ 13 മക്കളാണ്. അതിൽ 10 പേർ ഇപ്പൊ ജീവിച്ചിരിപ്പുണ്ട്. ഞങ്ങളിൽ ഏകദേശം എല്ലാവരും കുറച്ച് തീവ്രമുജാഹിദ് ആശയമുള്ളവരാണ്. ഹദീസിന്റെ വസ്തുതകളെ കുറിച്ചൊന്നും ഉൾകൊള്ളാനുള്ള ഗ്രാഹ്യം അവർക്കില്ല. അതു കൊണ്ട് ഇസ്ലാമിനെതിരെ ഒരാൾ പറഞ്ഞാൽ അവർ മതത്തിൽ നിന്ന് പോയി എന്ന നിലപാടാണ് സഹോദരങ്ങൾ സ്വീകരിച്ചിരുന്നത്. എന്റെ കുടുംബം സമൂഹത്തെ ഭയക്കുന്നു, കുടുംബത്തിൽ നിന്നുള്ള ഭിന്നതയെ ഭയക്കുന്നു. ഒതുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് എന്റെ കുടുംബത്തിലുള്ള എല്ലാവരും.
പഠനവും ജോലിയും ?
- ഞാൻ മലപ്പുറം എടവണ്ണയിലെ മുജാഹിദ് സ്ഥാപനമായ ജാമിഅ: നദ് വിയ്യ അറബി കോളേജിലാണ് പഠിച്ചിരുന്നത്. ശേഷം തിരുവനന്തപുരം ഊറ്റുകുഴി സലഫി സെന്ററിലും പഠിച്ചു. അവിടെ മദ്രസാ കുട്ടികളെ പഠിപ്പിച്ചു. പിന്നീട് പരിത്തിക്കുഴി, പൂന്തുറ, ബീമാപള്ളി, കല്ലാട്ട് മുക്ക്, കുത്ത് കല്ല്മൂട്, അട്ടക്കുളങ്ങര ഇസ്ലാമിക് സെന്റർ എന്നിവിടങ്ങളിലെ സലഫി മദ്രസകളിലും സ്ഥാപനങ്ങളിലും ഞാൻ പഠിപ്പിച്ചിട്ടുണ്ട്. കുര്യാത്തി എൽ.പി സ്കൂൾ, ഓക്സ്ഫോർഡ് ഇന്റർനാഷണൽ സ്കൂൾ, മണക്കാട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, പൊന്നാറ ശ്രീധർ മെമോറിയൽ സ്കൂൾ എന്നീ വിദ്യാലയങ്ങളിലും ഞാൻ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ നേഴ്സറി സ്കൂളിൽ പോലും പഠിപ്പിച്ചിട്ടില്ലെന്നാണ് ചിലർ വിമർശിക്കുന്നത്.
കോഴിക്കോട് സ്ഥിര താമസമാക്കുന്നത് എങ്ങിനെയാണ് ?
- തിരുവനന്തപുരത്ത് നിൽക്കാൻ കഴിയാത്ത സാഹചര്യത്തിലും എനിക്ക് സഹായമില്ലാതെ ഒറ്റപ്പെട്ടു പോയ സാഹചര്യത്തിലും ഞാൻ താമസം മാറാൻ തീരുമാനിച്ചു. കുറച്ച് ഡവലപ്പ്ഡ് ആയി ചിന്തിക്കുന്ന പത്തനാപുരത്തെ സിസ്റ്റർ എന്നെയും മക്കളെയും കൂട്ടിക്കൊണ്ടു പോയി. അവിടെ വെച്ച് കൂടുതൽ വായിക്കാനും എഴുതാനും പഠിക്കാനുമുള്ള അവസരമുണ്ടായി. ഈ സമയത്ത് വാട്സ് ആപ്പ് ക്ലാസുകളും പ്രസംഗങ്ങളും സജീവമാക്കി. അങ്ങിനെ ഖുർആൻ സുന്നത്ത് സൊസൈറ്റിക്കാർ എന്റെ പ്രസംഗം കേൾക്കാൻ ഇടയായി. അതുവരെ എനിക്കറിയില്ലായിരുന്നു ഹദീസിനെ വിമർശിക്കുന്ന ഖുർആൻ മാത്രം പ്രമാണമാക്കുന്നവർ ഉണ്ടെന്ന്.
ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഡോ.അബ്ദുൽ ജലീൽ കോഴിക്കോട് നടന്ന പുറ്റേക്കാട് 2016ലെ ചേകന്നൂർ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിച്ചു. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഞാനും പങ്കെടുത്തു. അന്നു മുതലാണ് ഈ സംഘടനയിൽ പ്രവർത്തനം തുടങ്ങിയത്. പിന്നീട് 2017 ലെ ജനറൽ ബോഡിയിൽ ജനറൽ സെക്രട്ടറിയായി. നളന്ദയിൽ നടന്ന പരിപാടിയിൽ സംഘടയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് അബ്ദുൽ റഷീദ് യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി അംഗമായ കെ.കെ അബ്ദുൽ അലി മാസ്റ്ററുമായി എന്നെ ബന്ധപ്പെടുത്തി. അദ്ദേഹം എനിക്കു വേണ്ട സംരക്ഷണം നൽകാമെന്ന് പറഞ്ഞു. അന്നു മുതൽ ഇവിടെ അലി മാഷുടെ സംരക്ഷണത്തിൽ വളർത്തുമകളായി കഴിയുന്നു.
(അവസാനിച്ചു)
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്