Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചോറ്റാനിക്കര ഉൾപ്പെടെയുള്ള നിരവധി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിട്ടുള്ളയാളാണ് ഞാൻ; അങ്ങനെ ഇരിക്കെ ഞാൻ വിശ്വാസി അല്ല എന്ന് പറയുന്നതിൽ എന്ത് ന്യായം? ജോലി നഷ്ടമാകാൻ കാരണം ആർഎസ്എസ് ഇടപെടലെന്നും ആരോപണം; ഇനി ബി എസ് എൻ എല്ലിനെതിരെ ഹൈക്കോടതിയിൽ നിയമ പോരാട്ടം; അടുത്ത സീസണിൽ ശബരിമല ദർശനം നടത്തും; ജോലി പോയെങ്കിലും ശുഭാപ്തി വിശ്വാസം കൈവിടാതെ മുമ്പോട്ട്; രഹ്നാ ഫാത്തിമ മറുനാടനോട്

ചോറ്റാനിക്കര ഉൾപ്പെടെയുള്ള നിരവധി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിട്ടുള്ളയാളാണ് ഞാൻ; അങ്ങനെ ഇരിക്കെ ഞാൻ വിശ്വാസി അല്ല എന്ന് പറയുന്നതിൽ എന്ത് ന്യായം? ജോലി നഷ്ടമാകാൻ കാരണം ആർഎസ്എസ് ഇടപെടലെന്നും ആരോപണം; ഇനി ബി എസ് എൻ എല്ലിനെതിരെ ഹൈക്കോടതിയിൽ നിയമ പോരാട്ടം; അടുത്ത സീസണിൽ ശബരിമല ദർശനം നടത്തും; ജോലി പോയെങ്കിലും ശുഭാപ്തി വിശ്വാസം കൈവിടാതെ മുമ്പോട്ട്; രഹ്നാ ഫാത്തിമ മറുനാടനോട്

ആർ പീയൂഷ്

കൊച്ചി: ശബരിമലയിൽ ദർശനം നടത്തണം എന്ന ആഗ്രഹത്തിൽ നിന്നും ഒട്ടും പിന്നോട്ടില്ലെന്ന് രഹ്നാ ഫാത്തിമ. അടുത്ത തവണ ദർശനം നടത്താൻ ശ്രമിക്കും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ദർശനം നടത്തുക എന്നും രഹ്ന പറഞ്ഞു.

ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ചതിന്റെ പേരിൽ വിശ്വാസികളുടെ മത വികാരം വ്രണപ്പെടുത്തി എന്ന കാരണത്താൽ നിർബന്ധിത പിരിച്ചു വിടൽ ഉത്തരവ് ലഭിച്ച ശേഷം മറുനാടൻ മലയാളിയോട് സംസാരിക്കുമ്പോഴാണ് രഹ്ന ഇക്കാര്യം വ്യക്തമാക്കിയത്. ഞാനൊരു വിശ്വാസിയാണ്. ചോറ്റാനിക്കര ഉൾപ്പെടെയുള്ള നിരവധി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിട്ടുള്ളയാളാണ് ഞാൻ. അങ്ങനെ ഇരിക്കെ ഞാൻ വിശ്വാസി അല്ല എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്നും രഹ്ന ചോദിക്കുന്നു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുള്ള ഒരു തിരിച്ചടിയായിട്ടാണ് ഈ സംഭവ വികാസങ്ങളെ കാണുന്നത്. സുപ്രീം കോടതി വിധി അനുസരിച്ച് ഒരു പൗരനുള്ള എല്ലാ അവകാശങ്ങളോടും കൂടി തന്നെയാണ് ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ചത്. ഒരിക്കലും നിയമം ലംഘിച്ചിട്ടുമില്ല. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഞാൻ പ്രവർത്തിച്ചു എന്നാണ് ബി.എസ്.എസ്.എൻ.എൽ നൽകിയിരിക്കുന്ന നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. നിരവധി ഉപഭോക്താക്കളെ അവർക്ക് നഷ്ടമായെന്നും അതിനാൽ വലിയ നഷ്ടത്തിലേക്ക് സ്ഥാപനം കൂപ്പി കുത്തിയെന്നും പറയുന്നു.

എന്നാൽ ഇത് തന്നെ പുറത്താക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് രഹ്ന ചൂണ്ടിക്കാട്ടുന്നത്. ആർഎസ്എസ്സാണ് ഇതിനായി ചുക്കാൻ പിടിച്ചത്. കേന്ദ്രത്തിൽ വലിയ സമ്മർദ്ദം ചെലുത്തിയതിന്റെ ഭാഗമാണ് നിർബന്ധമായും പിരിഞ്ഞു പോകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ബി.എസ്.എൻ.എല്ലിന്റെ നടപടിക്കെതിരെ ഹൈക്കോടതിയിൽ പരാതി നൽകുമെന്നും അനുകൂല നടപടിക്കായി ഏതറ്റം വരെ പോരാടാനുമാണ് ഇനിയുള്ള ശ്രമമെന്നും അവർ പറഞ്ഞു.

സുപ്രീംകോടതി യുവതികൾക്ക് പ്രവേശനം അനിവദിച്ചപ്പോൾ തന്നെയാണ് താൻ ശബരിമലയിൽ എത്തിയത്. അതിൽ നിയമ വിരുദ്ധമായി ഒന്നുമില്ല. ഇതുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതിയുടെ പരിഗണനയിൽ അടക്കം നിൽക്കുകയാണ്. അതുകൊണ്ട് തന്നെ കോടതിയിൽ ഇനിയും വിഷയം വരുമ്പോൾ തന്റെ വാദങ്ങൾ ഉന്നയിക്കും. ജോലി പോയതിന്റെ പേരിൽ ആത്മഹത്യ ചെയ്യാനോ കരഞ്ഞു കാലു പിടിക്കാനുമൊന്നും താനില്ല. കുറേക്കാലമായി ജോലിക്ക് പുറത്തായിരുന്നു.

ഇനി ഡിജിറ്റൽ മാർക്കറ്റിംഗുമായും യുട്യൂബും സിനിമാ അഭിനയവുമായും മുന്നോട്ടു പോകുമെന്നും രഹ്ന പറഞ്ഞു. നിലവിൽ കുക്കിങ് ചാനലുണ്ട്. ഇത് കൂടാതെ സിനിമാ അഭിനയത്തിൽ സജീവമാകും. രഹ്നക്ക് പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് ജീവിത പങ്കാളി മനോജും വ്യക്തമാക്കി. യുട്യൂബ് ചാനൽ ഇപ്പോൾ രഹ്ന നടത്തുന്നുണ്ട്. ഇത് കൂടാതെ രഹ്ന സിനിമയിൽ അഭിനയിക്കും. താനായിരിക്കും പ്രൊഡ്യൂസർ എന്നും മനോജ് പറഞ്ഞു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടും ശബരിമലയിൽ പ്രവേശിക്കുന്നതിനായി നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലും ഇവർക്കെതിരെ ബിഎസ്എൻഎൽ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ 18 മാസത്തോളമായി സസ്പെൻഷനിലായിരുന്നു. തുടർ നടപടിയായാണ് പിരിച്ചുവിടൽ ഉണ്ടായിരിക്കുന്നത്.

ബി.എസ്.എൻ.എല്ലിൽ അസിസ്റ്റന്റ് എൻജിനീയറായിരുന്ന രഹ്ന ഫാത്തിമയ്ക്ക് 5 വർഷ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയതെന്നും ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചതായും രഹ്ന ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP