ജയസൂര്യ ചിത്രം വെള്ളം കേരള സമൂഹത്തെ മാറ്റി മറിച്ചതിന്റെ പിന്നിൽ മുഴുക്കുടിയനായിരുന്ന ഈ തളിപ്പറമ്പുകാരൻ; ഒരു നാടിനെ ഇളക്കിമറിച്ച ജീവിതകഥ മറുനാടൻ മലയാളിയോട് പറഞ്ഞ് പ്രവാസി വ്യവസായി മുരളി കുന്നുംപുറം

രശ്മി പ്രകാശ്, ലണ്ടൻ
ആകാശമായവളെ......
അകലെ പറന്നവളെ......
ചിറകായിരുന്നല്ലോ നീ.....
അറിയാതെ പോയെന്നു ഞാൻ
കോവിഡ് ഭീതയ്ക്കിടെ ഒരിളം വെയിൽപോലെ കടന്നു വന്ന ഗാനവും സിനിമയും. മലയാളികൾ നെഞ്ചിലേറ്റിയ ഏറെ അർത്ഥവത്തായ ഈ ഗാനം ഏറ്റവും പുതിയ മലയാള ചിത്രമായ വെള്ളത്തിലേതാണ്.' വെള്ളം' നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. എന്നാൽ ആ വെള്ളത്തിൽ മദ്യം കലർന്നാൽ പിന്നെ പതിയെ പതിയെ മദ്യം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറും എന്ന വലിയ ഒരു സന്ദേശമാണ് 'വെള്ളം' കാഴ്ചക്കാരന് നൽകുന്നത്.
മദ്യപാനം മൂലം മാതാപിതാക്കൾക്കും ,ഭാര്യയ്ക്കും,മക്കൾക്കും,ബന്ധുക്കൾക്കും മറ്റു സുഹൃത്തുക്കൾക്കും ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ അയാൾക്ക് പലപ്പോഴും ഓർത്തെടുക്കാൻ കഴിയാറില്ല. അതിന്റെ ഒരു നേർക്കാഴ്ച തന്നെയാണ് ഈ ചിത്രം എന്ന് നിസ്സംശയം പറയാം.ജീവിതം തന്നെ മാറ്റി മറിച്ച മദ്യപാനം, അതിന്റെ അടയാളപ്പെടുത്തലുകൾ, അതിൽ നിന്നുണ്ടായ തിരിച്ചറിവ് ഇതൊക്കെ സമൂഹത്തിന് മുന്നിൽ തുറന്നു പറയുന്നവർ വളരെ കുറവായിരിക്കും. നിരവധി ആളുകൾ മദ്യമുപേക്ഷിക്കാൻ താൻ കാരണമായി എന്ന സന്തോഷം പങ്കു വെച്ച് കൊണ്ടാണ് മുരളി കുന്നുംപുറത്ത് സംസാരിച്ചു തുടങ്ങിയത്.
അതിൽ സൗഹൃദവും,കുടുംബവും ,ബിസിനസ്സും എല്ലാം ഉണ്ടായിരുന്നു. ഒന്നുമില്ലാതെ എല്ലാം നഷ്ട്ടപ്പെട്ട് തളിപ്പറമ്പിലെ നാട്ടുവഴികളിലൂടെ നടന്ന മുരളി, ഇന്ന് സമൂഹത്തിൽ നിലയും വിലയുമുള്ള ഒരു സംരംഭകനാണ്. കോഴിക്കോട് ഉള്ള തന്റെ ഫ്ളാറ്റിലിരുന്ന് പലതവണ പറഞ്ഞതും, ഇതുവരെ ആരോടും പറയാത്ത കഥകളുമൊക്കെ മുരളി മറുനാടൻ മലയാളി വായനക്കാർക്ക് വേണ്ടി പറഞ്ഞു തുടങ്ങി.
സിനിമയോട് ഏറെ ആരാധനയുള്ള ആൾ സ്വന്തം ജീവിതം ആധാരമാക്കി സിനിമ വന്നപ്പോൾ നിർമ്മാണത്തിലൂടെയും ,കഥയിലൂടെയും അതിന്റെ ഭാഗമായി. എന്ത് തോന്നുന്നു?
വളരെ സന്തോഷം തോന്നുന്നു അതിനോടൊപ്പം ചെറിയൊരു വിഷമവുമുണ്ട്. സന്തോഷം ആദ്യം പറയാം. ഈ സിനിമ കണ്ടതിനു ശേഷം കുടി നിർത്തി എന്ന് പറഞ്ഞു വിളിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്ന ഒരുപാട് ആൾക്കാരുണ്ട്. ശരിക്കും പറഞ്ഞാൽ അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. എന്റെ ജീവിതത്തിന്റെ ഒരു ഇരുപത് ശതമാനം മാത്രമേ സിനിമയിൽ കാണിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അത്ര മോശമായ പല കാര്യങ്ങളും മദ്യം മൂലം സംഭവിച്ചിട്ടുണ്ട്.
നീണ്ട പത്തു വർഷത്തോളം മദ്യം എന്നെ അടക്കി ഭരിച്ചു അതിൽ ഏറ്റവും മോശമായത് 2005 - 2008 കാലത്താണ്. എന്റെ തിരിച്ചറിവായിരുന്നു എന്റെ വിജയം. അങ്ങനെയാണ് മദ്യപാനം നിർത്തിയത്ത്. അത് ഈ സിനിമയിലൂടെ ആളുകളിലേക്കെത്തിക്കാൻ പ്രജേഷിനും, ജയസൂര്യയ്ക്കും കഴിഞ്ഞിട്ടുണ്ട്. വെള്ളം സിനിമയെ ജനങ്ങൾ നെഞ്ചിലേറ്റി എന്നതിനൊരു സംശയവുമില്ല.എന്നാൽ സിനിമ നഷ്ടത്തിലാണ് ഓടുന്നത്. തിയേറ്ററിൽ പോയി കാണുന്നവരുടെ എണ്ണം കുറഞ്ഞു.ഓൺലൈനിൽ കണ്ട ചിലർ അതിന്റെ വ്യാജ പ്രിന്റ്റ് ഇറക്കി.
സിനിമയെന്ന് പറയുന്നത്. ഒരുപാട് പേരുടെ ചോറാണ്. എല്ലാവരും ആ രീതിയിൽ സിനിമയെ കാണണം എന്നൊരപേക്ഷയുണ്ട്. കഴിയുന്നതും സിനിമ ഈ സിനിമ മാത്രമല്ല എല്ലാ പുതിയ സിനിമകളും തിയേറ്ററിൽ പോയി കാണണം. സിനിമ കണ്ടിട്ട് അതേപോലെ തന്നെയാണ് ഞാൻ എന്ന് കരുതി ഒരുപാട് ആളുകൾ ജോലിയും സഹായവും ഒക്കെ ചോദിക്കാറുണ്ട്.എല്ലാവരെയും കൈ അയച്ചു സഹായിക്കാൻ ഞാൻ കോടീശ്വരനൊന്നുമല്ല എന്ന് ദയവു ചെയ്തു മനസ്സിലാക്കണം. പത്തു പന്ത്രണ്ടു രാജ്യങ്ങളിൽ എക്സ്പോർട്ടിങ് ഉണ്ട് എന്നത് ശരിയാണ് പക്ഷേ
കൊറോണ ഞങ്ങളുടെ ബിസിനസ്സിനെയും കാര്യമായി ബാധിച്ചു. ഇപ്പോൾ ശരിയായി വരുന്നു.
സിനിമയോടൊപ്പം വെള്ളത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, ഈ സിനിമയിലെ ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ട് ഏതാണ്? അതിന്റെ കാരണമെന്താണ്?
അതിൽ ഒരു സംശയവുമില്ല ആകാശമായവളെ.... അകലെ പറന്നവളെ....എന്ന ഗാനം തന്നെയാണ്. എന്റെ തിരിച്ചു വരവിൽ പല പേരുകളും എടുത്തു പറയാറുണ്ടെങ്കിലും എന്റെ ഭാര്യ സിമി അന്ന് കൂടെയുണ്ടായിരുന്നില്ലെങ്കിൽ ഇന്ന് നിങ്ങളോട് സംസാരിക്കാൻ ഞാൻ ഉണ്ടാവില്ല.അവസാന ശ്രമം എന്ന രീതിയിൽ അവൾ എന്റെ കൂടെ നിന്നുകൊണ്ട് മാത്രമാണ് എനിക്ക് രക്ഷപെടാൻ സാധിച്ചത്.ശരിക്കും പറഞ്ഞാൽ ഓരോ വരികളും ചുടുചോര പോലെ. അത് ഉള്ളിൽ അങ്ങനെ ഒഴുകി മറിയുകയാണ്.
ഒറ്റപ്പെടലിന്റെ ഭ്രാന്തമായ വേദന ഓരോ വരികളിലും തങ്ങി നിൽക്കുകയാണ്. നിധീഷ് നടേരിയുടെ അസാധ്യ വരികൾ ബിജിപാൽ അതി ഗംഭീരമായി സംഗീതം ചെയ്തിരിക്കുന്നു.അതുൾക്കൊണ്ട് മനസ്സിലേക്കാവാഹിച്ചു ഷഹബാസ് അമൻ നെഞ്ചിലൊരു പിടച്ചിൽ നിർത്തി പാടിയിരിക്കുന്നു. നഷ്ട്ടത്തിന്റ ആഴങ്ങൾ തേടി അലയുന്നൊരു ഗാനം തന്നെയാണിത്.
വലിയൊരു സൗഹൃദ വലയത്തെക്കുറിച്ചു ഈ സിനിമയിൽ പറയുന്നുണ്ട്, ജീവിതത്തിലും അങ്ങനെ തന്നെയാണോ?
സുഹൃത്തുക്കളാണ് എന്റെ ശക്തി. മദ്യം ഉപേക്ഷിച്ചു, ജീവിതത്തിൽ പല മാറ്റങ്ങളും വരുത്തി പക്ഷേ കൂട്ടുകാർ അന്നും ഇന്നും മാറിയിട്ടില്ല. കണ്ണൂർ തളിപ്പറമ്പാണ് എന്റെ സ്വദേശം. അവിടെ ഞാൻ നാട്ടുമ്പുറത്തുകാരനായ പഴയ മുരളി തന്നെയാണ്. സൗഹൃദത്തെക്കുറിച്ചു പറഞ്ഞപ്പോഴാണ് ഇതുവരെ എങ്ങും പറയാത്ത ഒരു കാര്യം ഓർമ വന്നത്. അച്ഛൻ തീരെ വയ്യാതെ കിടക്കുന്ന സമയത്തു ആശുപത്രിയിൽ അടക്കാൻ പതിനായിരം രൂപയുടെ കുറവുണ്ട്.
അർബുദം ബാധിച്ചു ഒന്നും പോലും കഴിക്കാൻ വയ്യാതെ കിടക്കുന്ന അച്ഛന് ട്യൂബ് ഇട്ടു ഭക്ഷണം കൊടുക്കണമെങ്കിൽ പണം മുഴുവൻ അടക്കണം. രഘു എന്ന് പറഞ്ഞൊരു സുഹൃത്ത് അന്ന് ദുബായിൽ ഉണ്ട്. പൊന്നു കുട്ടൻ എന്നാണ് ഞങ്ങൾ വിളിക്കുന്നത്. എനിക്ക് പിറ്റേന്ന് പത്തു മണിക്ക് മുൻപ് രൂപ അയച്ചു തരണമെന്ന് ഞാൻ അവനോട് വിളിച്ചു പറഞ്ഞു.കാലത്ത് ഒൻപത് മണിയായപ്പോൾ 28000 രൂപ എന്റെ അക്കൗണ്ടിലേക്ക് രഘു അയച്ചു തന്നു. ആശുപത്രിയിലല്ലേ ഇനി എന്തെങ്കിലും ആവശ്യം വന്നാലോ എന്നായിരുന്നു എന്നാണ് അവൻ ചിന്തിച്ചത്.
ആ പണം എനിക്ക് തിരിച്ചു കൊടുക്കാൻ പറ്റുമെന്ന ഒരുറപ്പും അന്നില്ലാത്ത സമയമാണെന്നോർക്കണം .ഇതുപോലെ ഉള്ള സുഹൃത്തുക്കളല്ലേ നമുക്ക് വേണ്ടത്. ഒരുപാട് പുതിയ സൗഹൃദങ്ങൾ ഉണ്ട് എന്നാലും കയ്യിലുള്ളത്തിന്റെ വില നന്നായി അറിയാം.
മദ്യപിക്കുന്നത് തെറ്റാണോ? ഇപ്പോൾ മദ്യപിക്കാൻ തോന്നാറുണ്ടോ?
മദ്യം കഴിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയില്ല. പക്ഷേ അളവില്ലാതെ കഴിച്ചു നശിച്ചു പോകുന്നത് തെറ്റ് തന്നെയാണ്.അത് നമ്മൾ തനിയെ തിരിച്ചറിഞ്ഞു നിർത്തണം. എങ്കിൽ മാത്രമേ രക്ഷയുള്ളൂ. എനിക്ക് ഒരിക്കലും നിയന്ത്രിച്ചു കുടിക്കാൻ അറിയില്ല. ഇപ്പോഴും മദ്യപിക്കാൻ തോന്നാറുണ്ട്.
കൂട്ടുകാരുടെ കൂടെ മദ്യപിക്കുന്നതിന്റെ കൂടെയൊക്കെ ചിലപ്പോൾ സൗഹൃദത്തിന്റെ പേരിൽ ഇരിക്കേണ്ടി വരാറുണ്ട് പക്ഷേ ഞാൻ കഴിക്കില്ല.കാരണം എനിക്ക് നന്നായി അറിയാം എന്നെക്കൊണ്ട് നിയന്ത്രിച്ചു കഴിക്കാൻ കഴിയില്ല എന്ന്. വിമാനത്തിലൊക്കെ ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്യുമ്പോൾ വിലകൂടിയ മദ്യം വിളമ്പുമല്ലോ? എന്നാലും കഴിക്കില്ല എന്നത് ഉറച്ച തീരുമാനമാണ്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി മദ്യം കഴിച്ചിട്ടേയില്ല.
മദ്യം കഴിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
മദ്യം നിയന്ത്രിച്ചു കഴിക്കണം. അത് അതിര് കടക്കുന്നു എന്ന് തോന്നിയാൽ നിർത്തണം. അത് നിങ്ങൾ തന്നെ തീരുമാനിക്കണം.
മറ്റാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
മദ്യപാനം നിർത്താൻ സഹായിച്ച ഒരു ഡോക്ടറിനെ കുറിച്ച് സിനിമയിൽ പറയുന്നുണ്ടല്ലോ? ആ ഡോക്ടർ കാരണമാണോ മദ്യം നിർത്തിയത്?
ജീവിതത്തിൽ രണ്ടു ഡോക്ടറുമാർ ഉണ്ടായിരുന്നു. ലോകേഷും,സത്യനാഥനും. അതൊരുമിച്ചു സിനിമയിൽ കാണിച്ചു എന്ന് മാത്രം. അവസാനം ആയപ്പോൾ ഞാനും മടുത്തു എങ്ങനെ എങ്കിലും മദ്യം ഉപേക്ഷിക്കണം എന്നായി. പക്ഷേ എങ്ങനെ, ഇതില്ലാണ്ട് പറ്റുന്നില്ല. അമ്പത് പൈസയും ഒരു രൂപയുമൊക്കെ ആൾക്കാരോട് ഇരന്നു വാങ്ങി അത് പതിനൊന്നു രൂപ അമ്പത് പൈസയാകുമ്പോൾ മുപ്പതു മില്ലി മദ്യം വാങ്ങി കുടിക്കും. ആ അവസ്ഥയിൽ എത്തി കാര്യങ്ങൾ. അങ്ങനെ നാട്ടിലുള്ള ഒരാളുടെ സഹായത്തോടെ കോഴിക്കോട് നിന്നും തിരികെ തളിപ്പറമ്പിൽ എത്തി. വിശന്നു തളർന്നാണ് വീടെത്തിയത് അപ്പോഴാണ് അറിയുന്നത് അച്ഛനും അമ്മയും വീട് വിറ്റ് കീഴാറ്റൂർക്ക് പോയെന്ന്.
മാതാപിതാക്കളില്ല ,ബന്ധുക്കളില്ല , സുഹൃത്തുക്കളില്ല കയ്യിൽ അഞ്ചു പൈസയില്ല. അച്ഛന്റെയും അമ്മയുടെയും അടുത്ത് ചെന്നിട്ട് അവരും കയറ്റിയില്ല. തിരികെ പഴയ വീട്ടിൽ ( വിറ്റ വീട്ടിൽ ) വന്നു കിടന്നു ,കിണറ്റിൽ നിന്നും വെള്ളം കുടിക്കും വീണ്ടും കിടക്കും.എന്റെ സഹോദരി അടുത്ത് താമസിക്കുന്നുണ്ട് .സഹോദരിയുടെ മകൻ ഒരു പാത്രത്തിൽ ചോറ് കൊണ്ടുവന്നു തന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു. ആർത്തിയോടെ ആണ് ഞാൻ അത് തട്ടിപ്പറിച്ചു വാങ്ങി കഴിച്ചത്. അതൊന്നും ഒരിക്കലും മറക്കില്ല രശ്മി( ഓർമയുടെ തള്ളിക്കയറ്റത്തിലാവാം മുരളിച്ചേട്ടൻ കുറച്ചു സമയം മിണ്ടാതിരുന്നു.)
കുറച്ചു കഴിഞ്ഞു അമ്മയും അച്ഛനും കൂടി വന്നു. പിറ്റേന്ന് രാവിലെ സഹോദരിയുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. ഞാൻ എണീറ്റപ്പോൾ അമ്മയും അച്ഛനും വന്നു, 'അമ്മ സോപ്പും തോർത്തും എടുത്തു തന്നു. ഞാൻ കുളിച്ചു. എല്ലാം നഷ്ട്ടപ്പെട്ട ഒരു ഭ്രാന്തമായ അവസ്ഥയിലാണെന്ന് ഞാൻ. 'അമ്മ ഒരു ബാഗിൽ എന്റെ തുണിയൊക്കെ എടുത്തിട്ട് കയ്യിൽ 200 രൂപയും വച്ച് തന്നിട്ട് പറഞ്ഞു, നീ ഒന്ന് കൂടി ആ ഡോക്ടറെ പോയി കാണൂ. ഇങ്ങനെ മുന്നോട്ടു പോയാൽ ശരിയാവില്ല .ശരിക്കും ദൈവം പറഞ്ഞതുപോലെ അമ്മയുടെ വാക്ക് കേട്ട് നേരെ ആ പണവും വാങ്ങി ഡോക്ടറെ കാണാനായി ഇറങ്ങിത്തിരിച്ചു.
ബസ്സിൽ കയറുന്നതിനു മുൻപേ ,അവിടെ സാധു എന്നൊരു ബാറുണ്ട് ആ ബാറിൽ കയറണമെന്നു തോന്നി. പെട്ടന്ന് ഏതോ ഒരു അദൃശ്യ ശക്തി എന്നെ പിടിച്ചു വലിക്കുന്നതുപോലെ ഞാൻ മറ്റൊന്നുമാലോചിക്കാതെ കോഴിക്കോട്ടേക്കുള്ള ബസ്സിൽ കയറി ഇരുന്നു. രണ്ടര മണിക്കൂർ യാത്ര ഉണ്ടായിരുന്നു. ശരിക്കും ആ യാത്രയിൽ മുഴുവൻ ഞാൻ എന്നെക്കുറിച്ചു ചിന്തിച്ചു. എല്ലാ അർത്ഥത്തിലും അതൊരു മാറ്റത്തിലേക്കുള്ള തുടക്കമായിരുന്നു. പിന്നെ ഇന്നുവരെ മദ്യം കഴിച്ചിട്ടില്ല ,ഇപ്പോൾ പന്ത്രണ്ടു വർഷമായി.
ഇൻസൾട് ആണ് ജയിക്കാനുള്ള ഏറ്റവും വലിയ ആയുധം എന്ന് സിനിമയിൽ പറയുന്നുണ്ട്.അതിനോടെത്രമാത്രം യോജിക്കുന്നു?
ഞാൻ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമല്ലേ? ഒന്നുമില്ലാതെ വെറും വട്ടപ്പൂജ്യമായിരുന്നിടത്തു നിന്ന് ഇന്നീ കാണുന്ന നിലയിൽ മദ്യപാനം നിർത്തി എനിക്ക് നന്നാകാമെങ്കിൽ നിങ്ങൾക്കും പറ്റും.അതാണ് ഞാൻ ആൾക്കാരോട് പറയാൻ ശ്രമിക്കുന്നത്.നശിക്കാൻ എളുപ്പമാണ്. മദ്യം അമിതമായി നിങ്ങളിൽ പിടിമുറുക്കുമ്പോഴേ അത് തിരിച്ചറിയണം. എല്ലാവര്ക്കും അതിനു സാധിക്കട്ടെ.
കുടുംബം ഇപ്പോൾ എവിടെയാണ്?
അച്ഛൻ മരിച്ചിട്ടു കുറച്ചു വർഷമായി. 'അമ്മ, ഓമന ഇപ്പോൾ കണ്ണൂരുണ്ട് ഞാനിപ്പോൾ കോഴിക്കോട് നടക്കാവ് ആണുള്ളത്. ഭാര്യ സിമി ,മക്കൾ ശ്രീ ലക്ഷ്മിയു,യദു കൃഷ്ണനും. നാട്ടിൽ ഞങ്ങളുടെ വീട് പണി നടക്കുന്നു.അമ്മയെ ആ വീട്ടിൽ താമസിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. ജീവിതത്തെ പൊരുതി തോൽപ്പിച്ച തിരിച്ചറിവിന്റെ ആഴക്കടലെന്ന സമ്പത്തുമായ് ഒരു നാട്ടിൻ പുറത്തുകാരന്റെ നിഷ്കളങ്കതയോടെ മുരളി ചേട്ടൻ ചിരിച്ചു.
ജീവിതം പലരീതിയിലാണ് നമ്മളിൽ മാറ്റങ്ങൾ വരുത്തുന്നത്. എല്ലാം നേടി മുന്നോട്ട് പോകുമ്പോഴും പ്രിയപ്പെട്ടവരെ എങ്ങനെ ചേർത്ത് പിടിക്കാം എന്ന വലിയൊരു പാഠം നമ്മളെ പഠിപ്പിക്കുകയാണ് ഈ തളിപ്പറമ്പുകാരൻ. സമയമില്ലായ്മയുടെ ലോകത്ത് നിർത്താത്ത ഓടിക്കൊണ്ടിരിക്കുമ്പോൾ നമ്മളെ കേൾക്കാനൊരാൾ ഉണ്ടാകുക , കരുതാനൊരാൾ ഉണ്ടാകുക എന്ന ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ.
- TODAY
- LAST WEEK
- LAST MONTH
- പെണ്ണുകാണൽ ചടങ്ങിൽ ഇളയ മകളെ കാണിച്ചു നൽകി; മാനസിക രോഗമുള്ള മൂത്തമകളുടെ വിവാഹം നടത്തി; ആരോപണവുമായി വരന്റെ ബന്ധുക്കൾ; ആത്മഹത്യ ഭീഷണി
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- 'എനിക്ക് ട്രീറ്റ്മെന്റിനെ കുറിച്ച് ഒരുപരാതിയുമില്ല; ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാർട്ടിയും, എനിക്ക് നൽകിയിട്ടുള്ളത്; യാതൊരു വിധ വീഴ്ചയും ഇല്ലാതെ ഏറ്റവും വിദഗ്ധമായ ചികിത്സ തന്നു; അതിൽ ഞാൻ പൂർണ സംതൃപ്തനാണ്': വിശദീകരണവുമായി ഉമ്മൻ ചാണ്ടി; മറ്റൊരു മകനും ഇതുപോലെ ആരോപണം കേൾക്കേണ്ട ഗതികേട് ഉണ്ടാവരുതേയെന്ന് ചാണ്ടി ഉമ്മൻ
- സുഖമില്ലാത്ത ആളാണ്, സഹായിക്കണേ എന്ന് അഭ്യർത്ഥിച്ചപ്പോൾ അതൊന്നും എന്റെ പണിയല്ലെന്ന് ധാർഷ്ട്യത്തോടെ എയർഹോസ്റ്റസിന്റെ മറുപടി; കാബിനിൽ ഹാൻഡ് ബാഗ് വച്ചില്ലെന്ന കാരണം പറഞ്ഞ് അർബുദ രോഗിയായ യാത്രക്കാരിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു; റിപ്പോർട്ട് തേടി ഡിജിസിഎ
- എങ്ങനെയാണ് ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് എത്തിയത്? വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടപ്പോൾ സംഭവിച്ചത് എന്ത് ? ഒരു ബലൂൺ വീഴ്ത്താൻ മിസൈലുകൾ ആവശ്യമുണ്ടോ? കടലിൽ വീണ അവശിഷ്ടം വീണ്ടെടുത്താൽ സത്യം തെളിയും; ചാര ബലൂണിന്റെ പിന്നാമ്പുറക്കഥകൾ
- ഒറ്റയ്ക്ക് കെഎഫ്സി റസ്റ്റോറന്റിൽ പോയി ചിക്കൻ കാൽ കടിച്ചുപറിക്കും; സൂപ്പർ മാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങും; പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ആഡംബരങ്ങൾ ഇന്ന് ഓർമകൾ മാത്രം; അമേരിക്കയിൽ അഭയാർത്ഥിയായ മുൻ ബ്രസീൽ പ്രസിഡന്റിന്റെ പുതിയ ജീവിതം ഇങ്ങനെ; ബോൾസോനാരോയുടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിൽ
- ഒരിറ്റുവെള്ളം ഇറക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ വല്ലാതെ കഷ്ടപ്പെട്ടു; ഇരിക്കാനും നടക്കാനും കഴിയാതെ പൂർണമായി വീൽചെയറിൽ; പർവേസ് മുഷറഫിനെ തളർത്തിയത് നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവരോഗം; മുഷറഫിന്റെ ജീവനെടുത്തത് പത്ത് ലക്ഷത്തിലൊരാൾക്ക് എന്ന തോതിൽ ലോകത്ത് കാണുന്ന അമിലോയിഡോസിസ്
- കാമുകൻ വിവാഹം കഴിച്ചു; അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് നഴ്സ് ജീവനൊടുക്കി
- 'ഞാൻ പോകുന്നിടത്തെല്ലാം എന്നെ പിന്തുടരുന്നു; ചാരപ്രവർത്തനം നടത്തുന്നു; കെട്ടിട പാർക്കിങ്ങിലും വീടിന്റെ ടെറസിൽ പോലും ചിത്രം പകർത്താൻ സൂം ലെൻസുകൾ'; ബോളിവുഡ് താരദമ്പതികൾക്കെതിരെ നടി കങ്കണ രണാവത്
- വീണ്ടും താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്; സിദ്ധാർഥ് - കിയാര വിവാഹം മറ്റന്നാൾ; രാജസ്ഥാനിലെ ജയ്സാൽമീറിൽ വച്ച് പഞ്ചാബി ആചാരപ്രകാരം
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾ; അപ്പീൽ കോടതിയെ സമീപിച്ചു; നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രേസിക്യൂഷന്റെ നിർദ്ദേശം; മകളെ രക്ഷിക്കാൻ തന്റെ ജീവൻ നൽകാമെന്ന് നിമിഷപ്രിയയുടെ അമ്മ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്