മനുഷ്യകുലത്തെ ബാധിക്കുന്നതിനാൽ ജീൻ എഡിറ്റിങ് വേണ്ടെന്നു ലോക രാജ്യങ്ങളുടെ തീരുമാനം; ഘടന ശാസ്ത്ര ചിരപരിചിതമായതിനാൽ കമ്യൂണിസത്തിന്റെ ഉപോത്പ്പന്നമെന്നു വിശേഷിപ്പിക്കാനാവില്ല; പുതുതായി സൃഷ്ടിക്കപ്പെട്ടതല്ലാത്തതിനാൽ ചൈനീസ് ലാബിൽ നിന്നും ചാടിപ്പോയി എന്ന് പറയാനും കഴിയില്ല; കൊറോണ മനുഷ്യനെ ഒരുമിപ്പിക്കും; മാറിയ ലോകക്രമത്തെ കൊറോണ മനുഷ്യന് മുന്നിൽ വെളിവാക്കിത്തരുമെന്ന് മറുനാടനോട് കെ.വേണു
എം മനോജ് കുമാർ
തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കൊറോണ എന്ന മഹാമാരിയുടെ പേരിൽ ലോകം അഭിമുഖീകരിക്കുന്നത്. കൊറോണയ്ക്ക് ശേഷം ലോകക്രമം മാറുമോ, സാമ്പത്തിക തകർച്ചയിലേക്ക് ചില രാജ്യങ്ങൾ എങ്കിലും കൂപ്പുകുത്തുമോ? കൊറോണയെ ഉച്ചാടനം ചെയ്യാൻ രാജ്യങ്ങൾക്ക് കഴിയുമോ? അങ്ങനെ പല പ്രശ്നങ്ങളും ചോദ്യങ്ങളും മുന്നിൽ നിൽക്കുന്നു. പല വിധ സംശയങ്ങളാണ് കൊറോണയുമായി ബന്ധപ്പെട്ടു ഉയർന്നു വന്നിരിക്കുന്നത്. ലോകം തന്നെ ലോക്ഡൗണിൽ തുടരുകയാണ്. എല്ലാവരും ഏകാകികളായി വീടുകളിൽ തുടരുകയാണ്. ലോകം പഴയതുപോലെ ആകാനുള്ള പ്രാർത്ഥനകളാണ് ചുറ്റും മുഴങ്ങുന്നത്. കൊറോണയിൽ നിന്ന് മനുഷ്യർ എന്തെങ്കിലും പഠിക്കുമോ ലോകക്രമം മാറിമറിയുമോ എന്ന ചോദ്യങ്ങൾ മുഴങ്ങുമ്പോൾ അതിനു തന്റേതായ വ്യഖ്യാനങ്ങളാണ് ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ.വേണു നൽകുന്നത്.
കൊറോണയെ കേരളവും ലോകവുമെല്ലാം അതിജീവിക്കുമെന്നു തന്നെയുള്ള ഉറപ്പാണ് വേണു പങ്കു വയ്ക്കുന്നത്. ലോകക്രമം മാറി മറിയുമെന്നും സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കുമെന്നും മറുനാടനോട് വേണു പറയുന്നു. കൊറോണയെ പ്രതിരോധിക്കാനുള്ള വാക്സിനുകൾ കണ്ടെത്തി കഴിഞ്ഞാൽ പിന്നെ കൊറോണയെ പേടിക്കേണ്ട ആവശ്യം വരില്ല. എല്ലാ രോഗത്തിനും മനുഷ്യർ പ്രതിവിധി കണ്ടുപിടിക്കാറുണ്ട്. ലണ്ടനിൽ അവസാന സ്റ്റേജിലുള്ള വാക്സിൻ കൊറോണയ്ക്ക് പ്രതിവിധിയാകും എന്നു തന്നെയാണ് ഞാൻ കരുതുന്നത്. ഇനി അത് പ്രതിവിധിയല്ലെങ്കിൽ കൂടി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വാക്സിൻ കണ്ടെത്തും. പക്ഷെ ഇതിന്റെ ഇടവേളകളിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി. അതെത്രയാണെന്ന് അറിയില്ല. ആ നാശനഷ്ടങ്ങളാണ് മരണത്തിന്റെയും മറ്റും രൂപത്തിൽ ഇപ്പോൾ ദൃശ്യമാകുന്നത്. കൊറോണയ്ക്ക് ശേഷം ലോകക്രമത്തിൽ മാറ്റം വന്നേക്കും. മനുഷ്യരുടെ ചിന്താഗതിയിൽ മാറ്റം വന്നേക്കും. ഇതുവരെയുള്ള രീതിയിലാകില്ല ഇനി കാര്യങ്ങൾ മുന്നോട്ടു പോകുക. ജാതി, മതം, വർഗം, സമ്പത്ത് തുടങ്ങിയ വിഭജനങ്ങളുടെ അർത്ഥശൂന്യത മനുഷ്യൻ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇതിനൊന്നും കൊറോണയ്ക്ക് മുൻപിൽ ഒരു പ്രസക്തിയില്ലെന്ന് മനസിലായിക്കഴിഞ്ഞിട്ടുണ്ട്. ഈ ചിന്തയിലേക്ക് മനുഷ്യൻ എത്തുകയാണെങ്കിൽ അത് നല്ല കാര്യമായിരിക്കും. കുറെപ്പേർ ഈ രീതിയിൽ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ മുഴുവൻ ആളുകളും ഈ രീതിയിലേക്ക് വന്നിട്ടില്ല.
കൊറോണ ഒരർത്ഥത്തിൽ മനുഷ്യനെ ഒരുമിപ്പിക്കുകയാണ് ചെയ്യുന്നത്. മുന്നിലുള്ള യാഥാർത്യങ്ങളെ മനുഷ്യന് ബോധിപ്പിക്കുന്ന ഒരവസരമായി കൊറോണ മാറിയിട്ടുണ്ട്. നിങ്ങൾക്ക് എത്ര സമ്പത്തുണ്ടോ എന്നോ ഏതു മതമാണോ, ഏതു രാജ്യമാണോ ഒന്നും കൊറോണയ്ക്ക് നോട്ടമില്ല. ഈ ചിന്തയിലേക്ക് കുറച്ചു പേരെങ്കിലും എത്തിയിട്ടുണ്ട്. പക്ഷെ അത് വ്യാപകമല്ല. കൊറോണ ഒരു മഹാമാരിയാണ്. ഇത് സംഭവിക്കുമ്പോൾ എല്ലാവരും ഒരുമിക്കും. പക്ഷെ കുറച്ച് കഴിയുമ്പോൾ എല്ലാവരും ഇത് മറക്കും. എല്ലാം പഴയപടിയാകാനും സാധ്യതയുണ്ട്. പക്ഷെ പ്രവചിക്കാൻ കഴിയാത്ത ഒരു സംഭവമായി കൊറോണ മാറിയിട്ടുണ്ട്. കൊറോണയ്ക്ക് ശേഷം എന്ത് സംഭവിക്കും എന്ന് കൃത്യമായി വിരൽ ചൂണ്ടാൻ നമുക്ക് കഴിയില്ല. പക്ഷെ ലോകക്രമങ്ങൾ പലതും മാറിമറിഞ്ഞേക്കും. അതിന്റെ സൂചനകൾ ഇപ്പോഴേ ദൃശ്യമാണ്. പക്ഷെ മനുഷ്യൻ ആയതിനാൽ ഇതെല്ലാം മറക്കുമ്പോൾ എന്ത് ചെയ്യും എന്ന് പറയുവാനും കഴിയില്ല. പക്ഷെ കൊറോണ പല കാര്യത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ജനങ്ങളിൽ ഭീതിയുയർത്തിയിട്ടുണ്ട്. അത് താത്കാലികം മാത്രമാണോ എന്ന് പറയാൻ കഴിയില്ല.
കൊറോണ വന്നത് ചൈനയിൽ നിന്നാണ്. പക്ഷെ കമ്യൂണിസത്തിന്റെ ഉപോത്പ്പന്നമെന്നു ഇതിന്റ്റെ വരവിനെ വിശേഷിപ്പിക്കാൻ കഴിയില്ല. ഇത് എവിടെയും സംഭവിക്കാവുന്ന കാര്യമാണ്. ഗവേഷണ ശാലയിൽ സംഭവിച്ച അബദ്ധം കൊണ്ട് സംഭവിച്ച ദുരന്തമാണ് ഇതെന്നു വ്യാഖ്യാനം വന്നിരുന്നു. അങ്ങിനെ സംഭവിക്കാം എന്നാണ് എന്റെ അഭിപ്രായം. പക്ഷെ ചൈനയിൽ അതല്ല സംഭവിച്ചത്. കൊറോണ വൈറസ് നിലവിലുള്ള വൈറസാണ്. ശാസ്ത്ര ലോകത്തിനു കൊറോണ വൈറസിനെക്കുറിച്ച് അറിയാം. അതുകൊണ്ട് തന്നെ ഇതൊരു ചൈനീസ് വൈറസ് അല്ല. വൈറസ് കൃത്രിമമായി ഉണ്ടാക്കാൻ കഴിയും. ജനിതക ലാബിൽ നിന്നും നടക്കുന്ന പരീക്ഷണങ്ങൾക്കിടയിൽ ചൈനയിലും അമേരിക്കയിലായാലും മറ്റു പല രാജ്യങ്ങളിലായാലും മറ്റും ഇതിനെ കൃത്രിമമായി നിർമ്മിക്കാൻ കഴിയും. ജനിതക പരീക്ഷണങ്ങൾക്കിടയിൽ അപകടകാരിയായ വൈറസ് പൊട്ടിപ്പുറപ്പെടാം. എല്ലാവിധ നിയന്ത്രണ സംവിധാനങ്ങളുമുണ്ട് എന്ന് പറഞ്ഞാലും അതിനെ മറികടന്നു പുറത്ത് കടക്കാൻ സാധ്യതയുണ്ട്. ഈ രീതിയിലൊരു അപകട സാധ്യത ലോകത്തുണ്ട്. ഈ വൈറസ് ഘടന ശാസ്ത്ര ലോകത്തിനു ചിരപരിചിതമാണ്. ചൈനീസ് വൈറസ് എന്ന് പറഞ്ഞപ്പോൾ ചൈനക്കാരല്ലാത്ത ശാസ്ത്രജ്ഞന്മാർ പോലും ഇത് നിഷേധിച്ചത് അതുകൊണ്ടാണ്.
ജീൻ എഡിറ്റിങ് സാധ്യമാണ്. പക്ഷെ ജീൻ എഡിറ്റിങ് അനുവദിക്കപ്പെടുന്നില്ല. എത്തിക്കൽ വിഷയമായതിനാൽ ജീൻ എഡിറ്റിങ് വേണ്ടെന്നു ലോകരാഷ്ട്രങ്ങൾ മുൻപ് തന്നെ തീരുമാനിച്ചിട്ടുണ്ട്. മനുഷ്യകുലത്തെ മുഴുവൻ ബാധിക്കുന്ന വിഷയമായതിനാലാണ് ജീൻ എഡിറ്റിങ് വേണ്ടെന്നു രാജ്യങ്ങൾ തീരുമാനിച്ചത്. രഹസ്യമായി ജീൻ എഡിറ്റിങ് ചെയ്യാൻ കഴിയില്ല. വലിയ ലാബ് സൗകര്യം ജീൻ എഡിറ്റിംഗിന് വേണം. ശാസ്ത്രലോകത്തിന്റെ അറിവോട് കൂടി തന്നെ വേണം ജീൻ എഡിറ്റിങ് ചെയ്യാൻ. ആരോഗ്യ രംഗത്ത്, വിദ്യാഭ്യാസ രംഗത്ത് ക്യൂബ മുൻപന്തിയിൽ എത്തിയിട്ടുണ്ട്. ഇത് ലോകം അംഗീകരിച്ചിട്ടുമുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് കേരളം മുൻപന്തിയിലാണ്. സൗജന്യമായാണ് ഇവ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചത്. കേരള മോഡൽ മുൻപ് തന്നെ പ്രശസ്തവുമാണ്. ആരോഗ്യവും വിദ്യാഭ്യാസവുമാണ് ജനങ്ങളുടെ ജീവിതത്തെ മാറ്റിത്തീർക്കുന്നത് എന്നുള്ളതിനാൽ ഇടത് പക്ഷത്ത് നിന്ന് ചിന്തിക്കുന്നവർ ഈ കാര്യം എപ്പോഴും ഫലവത്തായി നിർത്തിയിട്ടുണ്ട്. കേരളവും ക്യൂബയും ഇതിനു ഉദാഹരണം തന്നെയാണ്. സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ അവസ്ഥ ഇതാണ്. ആരോഗ്യവും വിദ്യാഭ്യാസവും പൊതുമേഖലയിലാണ്.
കൊറോണ വ്യാപനം ഒന്ന് കൺട്രോൾ ആകാൻ ജൂലൈ ആയേക്കും. മെയ് അവസാനം പീക്ക് സ്റ്റേജിൽ എത്തി ജൂലൈ ആകുമ്പോഴേക്കും കുറയും എന്ന് പ്രതീക്ഷയുണ്ട്. അപ്പോഴേ ഒരു ചിത്രം തെളിയുകയുള്ളൂ. സെപ്റ്റംബർ ആകുമ്പോഴേക്കും എല്ലാം ഒരു പക്ഷെ എല്ലാം പഴയ പടി ആയേക്കും. വലിയ രീതിയിലുള്ള സാമ്പത്തിക തകർച്ച തന്നെ കൊറോണയ്ക്ക് ശേഷം ലോകം പ്രതീക്ഷിക്കുന്നു. എല്ലാവരും സ്വയം പര്യാപ്തമാകുന്നതിന്റെ ഒരുക്കങ്ങൾ ചെയ്യുന്നു. ഇതെല്ലാം തകർച്ച മുൻകൂട്ടി കണ്ടുകൊണ്ടാണ്. സ്വന്തം പറമ്പിൽ എല്ലാവരും കൃഷികൾ വരെ തുടങ്ങിയിട്ടുണ്ട്. ഇത് ലോകം മുഴുവൻ ചെയ്യുന്നു എന്നാണ് വാർത്തകൾ വരുന്നത്. സമൂഹത്തിന്റെ പൊതുഘടനയിൽ വരുന്ന മാറ്റത്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്-വേണു പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍