Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അത്യന്തികമായി അള്ളാഹുവിന്റെ വിധിയിൽ വിശ്വസിക്കുന്ന തബ്ലീഗുകാർക്ക് സർക്കാർ ഉത്തരവുകളോടൊക്കെ പരമപുച്ഛമാണ്; ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുകയും മറ്റുള്ളവരുടെ കൈയിലെ എച്ചിൽ നാവുകൊണ്ട് നക്കിയെടുക്കുകയുമാണ് ഇവരുടെ രീതികൾ; രാജ്യത്താകെ വൈറസ് വ്യാപിപ്പിച്ചിട്ടും ഒരു കുറ്റബോധവുമില്ലെന്നാണ് ന്യായീകരണങ്ങൾ കേട്ടാൽ തോന്നുക; ആറ്റുകാൽ പൊങ്കാല സമയത്ത് ഇത്രത്തോളം നിയന്ത്രണങ്ങളും വ്യാപനവുമുണ്ടായിരുന്നില്ല; കൊറോണ വിവാദങ്ങളിൽ ജാമിദ ടീച്ചർ മറുനാടനോട്

അത്യന്തികമായി അള്ളാഹുവിന്റെ വിധിയിൽ വിശ്വസിക്കുന്ന തബ്ലീഗുകാർക്ക് സർക്കാർ ഉത്തരവുകളോടൊക്കെ പരമപുച്ഛമാണ്; ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുകയും മറ്റുള്ളവരുടെ കൈയിലെ എച്ചിൽ നാവുകൊണ്ട് നക്കിയെടുക്കുകയുമാണ് ഇവരുടെ രീതികൾ; രാജ്യത്താകെ വൈറസ് വ്യാപിപ്പിച്ചിട്ടും ഒരു കുറ്റബോധവുമില്ലെന്നാണ് ന്യായീകരണങ്ങൾ കേട്ടാൽ തോന്നുക; ആറ്റുകാൽ പൊങ്കാല സമയത്ത് ഇത്രത്തോളം നിയന്ത്രണങ്ങളും വ്യാപനവുമുണ്ടായിരുന്നില്ല; കൊറോണ വിവാദങ്ങളിൽ ജാമിദ ടീച്ചർ മറുനാടനോട്

ജാസിം മൊയ്ദീൻ

കോഴിക്കോട്: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിലയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനം. തമിഴ്‌നാട്ടിൽ ഈ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഇതിനോടകം രോഗം സ്ഥിതീകരിച്ചു.

പല സംസ്ഥാനങ്ങളിലും ഈ സമ്മേളനത്തിൽ പങ്കെടുത്തയാളുകൾ രോഗം ബാധിച്ച് മരണപ്പെട്ടുകഴിഞ്ഞിരിക്കുന്നു. രാജ്യത്തിന് പുറത്ത് മലേഷ്യയിലും തബ്ലീഗ് ജമാഅത്തിന്റെ നടപടികൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഈ അവസരത്തിൽ മറുനാടൻ മലയാളിയുമായി വിലയിരുത്തുകയാണ് സ്വതന്ത്രചിന്താ വേദികളിലെ നിറസാന്നിദ്ധ്യമായ ജാമിദ ടീച്ചർ.

രാജ്യത്താകെ വൈറസ് വിതരണം നടത്തിയിട്ടും കുറ്റബോധമില്ലാത്തവർ

രാജ്യത്താകെ വൈറസ് വിതരണം നടത്തിയിട്ടും തങ്ങൾ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന രീതിയിലാണ് ഇവരുടെ ഇപ്പോഴത്തെ പ്രതികരണങ്ങൾ കണ്ടാൽ മനസ്സിലാകുക. ഈ ദിവസങ്ങളിലെ പത്രങ്ങളിലെല്ലാമുള്ള വാർത്ത നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആശുപത്രിയിൽ നടത്തുന്ന അച്ചടക്കരാഹിത്യത്തെ കുറിച്ചാണ്.

നിരീക്ഷണത്തിലിരിക്കുമ്പോൾ പോലും കൂട്ടമായി പ്രാർത്ഥിക്കുകയും, ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നതായിട്ടുള്ള വാർത്തകൾ കേൾക്കുന്നു. ആശുപത്രി ജീവനക്കാരോട് ബീഡി ആവശ്യപ്പെടുകയും, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് വനിതകളായിട്ടുള്ള ആശുപത്രി ജീവനക്കാരോടുപോലും മോശമായി പെരുമാറുന്നുവെന്നും. ഇതിന്റെ പേരിൽ നിരീക്ഷണ വാർഡുകളിൽ നിന്ന് വനിതാ ജീവനക്കാരെ പിൻവലിക്കേണ്ടി വരുന്നു. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞതുപോലെയാണ് ഇവരുടെ നിലപാടുകൾ.

നിസാമുദ്ദീനിലെ സമ്മേളനം നടത്തിയവർ രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തെ വെല്ലുവിളിക്കുന്ന പണിയാണ് ചെയ്തത്. ഇത്രയധികം നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയത്ത് ഈ സമ്മേളനം മാറ്റിവെക്കുകയോ നേരത്തെ എത്തിയവരെ തിരിച്ചയക്കുകയോ ചെയ്യേണ്ടിയിരുന്നു. ലോക്ഡൗൺ കാരണം കുടുങ്ങിപ്പോയവരാണെന്നാണ് സംഘാടകർ പറയുന്നതെങ്കിലും മാർച്ച് 11ന് വന്നവർ വരെ അവിടെ ഉണ്ടായിരുന്നു എന്നാണ് വാർത്തകളിൽ നിന്നറിയുന്നത്. അവർക്ക് നേരത്തെ തിരിച്ച് പോകാനുള്ള സൗകര്യമുണ്ടായിട്ടുകൂടി ദൈവം അസുഖം വരാതെ രക്ഷിക്കുമെന്ന് കരുതി അവിടെ തന്നെ തങ്ങിയവരാണ്. ഇത് രാജ്യദ്രോഹമാണ്.

സാമാന്യ ബുദ്ധിക്ക് നിരക്കാത്ത സംവിധാനങ്ങളാണ് തബ്ലീഗിന്റേത്

മനുഷ്യന്റെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത സംവിധാനങ്ങളാണ് തബ്ലീഗ് ജമാഅത്തിന്റേത്. ഒരുപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുക, ഭക്ഷണം കഴിച്ച പാത്രം നക്കിവൃത്തിയാക്കുക, ഭക്ഷണം കഴിച്ചതിന് ശേഷം മറ്റുള്ളവരോട് കൈയിലെ എച്ചിൽ നാവുകൊണ്ട് നക്കിയെടുപ്പിക്കുക. ഇതൊക്കെയാണ് ഇവരുടെ രീതികൾ. ഇതൊന്നും ഇന്നത്തെ നമ്മുടെ സാസ്‌കാരികമായ ഉയർച്ചക്ക് യോജിക്കുന്നതല്ല.

അതുപോലെ പരസ്പരം കെട്ടിപ്പിടിക്കുക, ചുംബിക്കുക, ഒരുമിച്ച് കിടന്നുറങ്ങുക ഇതൊക്കെ സാമൂഹിക അകലത്തെ കുറിച്ച് നമ്മൾ ചർച്ചചെയ്യുന്ന സമയത്തും അവർ ചെയ്തുവരുന്നു. വൈറസ് വ്യാപനത്തിന്റെ എല്ലാ സാധ്യതകൾക്കും വഴിയൊരുക്കുന്ന നിലപാടുകളാണ് അവരിപ്പോഴും തുടരുന്നത്.

അള്ളാഹുവിന്റെ വിധിയിൽ വിശ്വസിക്കുന്നവർ

ആത്യന്തികമായി തബ്ലീഗുകാർ അള്ളാഹുവിന്റെ വിധിയിൽ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവർക്ക് സർക്കാർ ഉത്തരവുകളോടൊക്കെ പരമപുച്ഛവുമാണ്. അതുകൊണ്ടാണ് അവർ എല്ലാ വിലക്കുകളും ലംഘിച്ച് ഇത്രയും ദിവസം ഡൽഹി നിസാമുദ്ദീൻ മർകസിൽ തന്നെ കൂട്ടംകൂടി താമസിച്ചത്. 13-ാം തിയ്യതി തുടങ്ങിയ ആദ്യ സമ്മേളനം അവസാനിക്കുന്നത് 15-ാം തിയ്യതിയാണ്. 16-ാം തിയ്യതിയാണ് പിന്നീട് 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ നടത്തരുതെന്ന് ഡൽഹി സർക്കാറിന്റെയും കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനങ്ങൾ വരുന്നത്.

ഈ പ്രഖ്യാപനങ്ങൾ വരുമ്പോഴും ഇവിടെ ആയിരത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. ഇതിന് ശേഷം 18,19,20 തിയ്യതികളിൽ തമിഴ്‌നാട്ടുകാരെ കൂടുതലായി ഉൾപ്പെടുത്തി മർകസിൽ വീണ്ടും യോഗം ചേർന്നിരുന്നു. പക്ഷെ തബ്ലീഗ് ജമാഅത്തിന്റെ സംഘാടകർ പുറത്തിറക്കിയ ന്യായീകരണങ്ങളിൽ പറയുന്നത് 11-ാം തിയ്യതിമുതൽ തന്നെ അവർ ആളുകൾ പറഞ്ഞയക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ലോകഡൗൺ കാരണം കുടുങ്ങിപ്പോയവരാണ് എന്ന ഇവരുടെ തന്നെ വിശദീകരണങ്ങളിൽ പരസ്പര വിരുദ്ധമായ നിരവധി കാര്യങ്ങളുണ്ട്. കാരണം മാർച്ച് 11 മുതൽ 22 വരെ എല്ലാവിധ ഗതാഗത സൗകര്യങ്ങളും രാജ്യത്ത് ലഭ്യമായിരുന്നു. എന്നിട്ടും ഡൽഹിപൊലീസെത്തി ഒഴിപ്പിക്കുമ്പോൾ എങ്ങനെയാണ് രണ്ടായിരത്തിലധികം ആളുകൾ മർകസിലുണ്ടായിരുന്നത്.

അവർ എന്തിനുവേണ്ടിയാണ് യോഗം കഴിഞ്ഞിട്ടും ഇത്രയും ദിവസം ഇവിടെ താമസിച്ചത് എന്നും ഇതിന്റെ സംഘാടകർ വ്യക്തമാക്കണം. ഇവരെ സംബന്ധിച്ച് എല്ലാം അള്ളാഹുവിന്റെ വിധിയാണ്. പള്ളി അള്ളാഹുവിന്റെ ഭവനമാണ്. അവിടെ യാതൊരു അപകടവും വരില്ലെന്ന ഇവരുടെ തറ്റിദ്ധാരണകൊണ്ടാണ് അത്രയും പേർ അവിടെ ഒരുമിച്ച് താമസിച്ചത് എന്ന് ഉറപ്പിക്കേണ്ടിവരും.

മർകസ് സമ്മേളനവുമായി അവർ നടത്തുന്ന താരതമ്യങ്ങൾ

തബ്ലീഗുകാർ ഇപ്പോൾ ചോദിക്കുന്ന ചോദ്യങ്ങൾ ഇതേ ദിവസം തന്നെയല്ലേ ഡൽഹിയിൽ പാർലമെന്റ് സമ്മേളിച്ചതും ജന്തർമന്ദറിൽ സമരം നടന്നതും യോഗി ആദിത്യനാഥ് പൂജ സംഘടിപ്പിച്ചതും എന്നൊക്കെയാണ്. എന്നാൽ ഇവിടങ്ങളിൽ നിന്നൊക്കെ തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനം അപകടകരമാകുന്നത് അവിടെ പങ്കെടുത്തവരിൽ മലേഷ്യയിൽ നിന്നെത്തിയ നിരവധിപേരുണ്ടായിരുന്നു എന്നതാണ്.

മലേഷ്യ ഇതിനോടകം തന്നെ കൊവിഡ് വൈറസ് വ്യാപനം വലിയതോതിൽ നടക്കുകയും മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത രാജ്യമായി മാറുകയും ചെയ്തിരുന്നു. അതല്ല മറ്റുള്ളവർ ചെയതത് തെറ്റാണെങ്കിൽ ആ തെറ്റ് തന്നെ തങ്ങളും ചെയ്യും എന്നാണോ ഇവരും പറയുന്നത്. ആറ്റുകാൽ പൊങ്കാലയും ഇവർ താരതമ്യപ്പെടുത്തിപറയുന്നു. ആറ്റുകാൽ പൊങ്കാലയും പൂർണ്ണമായും നിരോധിക്കണമെന്ന് പറയുന്ന ആളാണ് ഞാൻ. എന്നിരുന്നാലും പൊങ്കാലയുടെ സമയത്ത് ഇത്രയധികം നിയന്ത്രണങ്ങൾ കേരളത്തിലുണ്ടായിരുന്നില്ല.

വൈറസ് വ്യാപനവുമുണ്ടായിരുന്നില്ല. മാത്രവുമല്ല എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരുന്നു. പക്ഷെ പള്ളികൾ അടച്ചിടണമെന്ന് സർക്കാർ ഉത്തരവുള്ളപ്പോൾ തന്നെയാണ് ഇവർ സമ്മേളനങ്ങൾ നടത്തിയത്.

ഈമാൻ കാര്യങ്ങളാണ് ഇവരുടെ അടിസ്ഥാനം

അവർ അടിസ്ഥാനപരമായി വിശ്വസിക്കുന്നത് ഈമാൻ കാര്യങ്ങളിലാണ്. അതിൽ ഈ ലോകത്തെ കാര്യങ്ങളില്ല. അതു തന്നെയാണ് എല്ലാവിധ ബൗദ്ധിക മുന്നേറ്റങ്ങൾക്കും വിലങ്ങുതടിയായി ഇവർ നിൽക്കാനുള്ള കാരണവും. ഈമാൻ കാര്യങ്ങളിൽ ഒന്ന് അള്ളാഹുവിലുള്ള വിശ്വാസമാണ്. അതിന് അതിർവരമ്പുകളില്ല. അത് അദൃശ്യമാണ്.

അത് എവിടെ വരെയാകണമെന്നതിന് അതിരില്ല. രണ്ട് മലക്കുകളിലുള്ള വിശ്വാസമാണ്. നമ്മൾ മലക്കുകളെ കണ്ടിട്ടില്ല. എന്നാലും വിശ്വസിക്കണം. മൂന്നാമത്തേത് പ്രവാചകന്മാരിലുള്ള വിശ്വാസമാണ്. അതും അങ്ങനെത്തന്നെ. ആരും കണ്ടിട്ടില്ല പ്രവാചകന്മാരെ എങ്കിലും വിശ്വസിക്കണം. നാലമത്തേത് ഗ്രന്ഥങ്ങളിലുള്ള വിശ്വാസമാണ്. മാനവികതയില്ലാത്തതും അന്യമത വിരോധവുമെല്ലാം എഴുതിപ്പിടിപ്പിച്ചതാണ് ഈ ഗ്രന്ഥങ്ങളെല്ലാം. അഞ്ച് ലോകാവസാനത്തിൽ വിശ്വസിക്കുക എന്നതാണ്. ഒരു നാൾ ലോകം അവസാനിക്കുമെന്നും അന്ന് മനുഷ്യന്റെ നന്മതിന്മകളെല്ലാം കണക്കൂകൂട്ടി ശിക്ഷയും പ്രതിഫലവും ലഭിക്കുമെന്നുമാണത്. ആറ് ഒരു മനുഷ്യന് ജീവിതത്തിലുണ്ടാകുന്ന സുഖവും ദുഃഖവുമെല്ലാം ദൈവത്തിന്റെ വിധിയാണെന്ന് വിശ്വസിക്കുക എന്നതാണ്.

ഇത്തരം ആറ് വിശ്വാസങ്ങളാണ് ഇവരെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇവർക്ക് സർക്കാറിന്റെ നിയന്ത്രണങ്ങളോ നിയമങ്ങളോ ബാധകമല്ല എന്നാണ് ഇവർ വിശ്വസിക്കുന്നത്. ഈ വിശ്വാസങ്ങൾ തന്നെയാണ് എല്ലാ സാമൂഹിക പുരോഗതികൾക്കും വിലങ്ങുതടിയായി ഇവർ നിൽക്കാനുള്ള കാരണം.

ക്വാറന്റെയിനിനെ കുറിച്ച് പ്രവാചകൻ പറഞ്ഞി്ട്ടുണ്ടെന്ന് പറയുന്നത് അസംബന്ധം

പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന പ്രദേശത്തു നിന്നുള്ളവർ മറ്റിടങ്ങളിലേക്കും മറ്റിടങ്ങളിലുള്ളവർ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന ഇടങ്ങളിലേക്കും പോകരുതെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. ഇതാണ് ഇസ്ലാം മതവിശ്വാസികൾ ഇപ്പോൾ പ്രചരിപ്പിക്കുന്ന പ്രവാചകൻ ക്വാറന്റെയിനിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് പറയുന്നതിന്റെ അടിസ്ഥാനം.

എന്നാൽ ഇത് സത്യത്തിൽ രോഗം പിടിപെട്ടവരെ കൊലക്ക് കൊടുക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. ഇതിലെവിടെയും രോഗം പിടിപെട്ടവരെ ചികിത്സിക്കണം എന്ന് പറയുന്നില്ല. ഒരു പ്രദേശത്ത്് രണ്ടോ മൂന്നോ ആളുകൾക്ക് രോഗം പിടിപെട്ടാൽ ആ നാട്ടിലുള്ള എല്ലാവരെയും ബഹിഷ്‌കരിക്കണമെന്ന് പറയുന്നതിന് തുല്യമാണിത്. അതിന് പകരം ആ രണ്ടോ മൂന്നോ ആളുകൾക്ക് ചികിത്സ ലഭ്യമാക്കി അവരെ രക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുമില്ല. ഇത്തരം കാര്യങ്ങൾ പറയുന്ന നിരവധി ഗ്രന്ഥങ്ങളിൽ വിശ്വസിക്കുന്നവരാണ് തബ്ലീഗുകാരും. അതുകൊണ്ട് തന്നെയാണ് ഇവർ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കുന്നതും.

യാതൊരു വിധ ജനാധിപത്യ മതേതര മൂല്യങ്ങളും ഇല്ലാത്ത സംഘടനയാണ് തബ്ലീഗുകാർ. മതാധിപത്യമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ട് തന്നെ മതനേതാക്കൾ പറയുന്നതാണ് അവർക്ക് ഏറ്റവും വലിയ കാര്യം. അവർ പറയുന്നതാകട്ട രോഗം ദൈവത്തിന്റെ പരീക്ഷണമാണെന്നും അത് ദൈവം തന്നെ മാറ്റുമെന്നുമാണ്.- ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP