ജനാധിപത്യത്തിൽ പങ്കാളികളാകരുതെന്ന് മൗദീദി പറഞ്ഞത് സ്വാതന്ത്ര്യത്തിന് മുമ്പ്, ഇപ്പോൾ കാലം മാറി; മലപ്പുറം ജില്ലാ വിഭജനത്തിന് ഞങ്ങൾ അനുകൂലം: ജമാഅത്ത് അമീർ തുടരുന്നു
ജമാഅത്തെ ഇസ്ലാമിയെന്ന സംഘടന ആഗോളതലത്തിൽ നിരോധന ഭീഷണി നേനരിടുകയാണ്. ബംഗ്ലാദേശിൽ നിരോധിച്ച സംഘടന സൗദി അറേബ്യയുടേയും നേനാട്ടപ്പുള്ളിയാണ്. സംഘടനയുടെ സ്ഥാപക നേതാവ് മൗദീദിയുടെ കാഴ്ച്ചപ്പാടുകളുടെ പേരിൽ എന്നും കടുത്ത വിമർശനമാണ് കേരളത്തിൽ നിന്നും സംഘടന ഉയർന്നത്. അന്തർദേശീയ തലത്തിൽ സംഘടന നേനരിടുന്ന പ്രതിസന്ധികളെ കുറിച്ചും അടുത്തിടെ ഉയർന്ന മലപ്പുറം വിഭജന വാദത്തെക്കുറിച്ചും ജമാഅത്തെ ഇസ്ലാമി അമീർ ആരിഫലി മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
- ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനത്തെ പലപ്പോഴും ഭരണകൂടങ്ങൾ സംശയത്തോടെയാണ് നേനാക്കിക്കണ്ടത്. ഇതിന് കാരണം എന്താണെന്നാണ് കരുതുന്നത്?
ജമാഅത്തെ ഇസ്ലാമി പ്രവർത്തിക്കുന്നത് ഭരണഘടനയ്ക്ക് അനുശ്രുതമായി തന്നെയാണ്. ഒരുസമയത്ത് കേന്ദ്രസർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച സമയത്ത് സുപ്രീംകോടതിയാണ് അത് റദ്ദാക്കിയത്. കാരണം നിയമവിരുദ്ധമായി യാതൊരു പ്രവർത്തനവും ജമാഅത്തെ ഇസ്ലാമി നടത്തുന്നില്ല എന്ന് പറഞ്ഞാണ് അത് റദ്ദാക്കിയത്. ഇപ്പോൾ കേരളാ ഗവൺമെന്റ് കൊടുത്ത അഫിഡവിറ്റിയിലും അത് ആവർത്തിച്ച് പറയുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി ഇതുവരെ രാജ്യവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല. അതുകൊണ്ട് അവരെ നിരോധിക്കേണ്ടതില്ല എന്നും അതിൽ പറയുന്നുണ്ട്.
- ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകാനും സർക്കാരിന്റെ സ്ഥാനങ്ങളിൽ ഇടം നേനടാനുള്ള ശ്രമവും വനിതകൾ മുഖംമറക്കാതെ പൊതുവേദികളിൽ വരുന്നതും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേനതാവായ അബ്ദുൾ അത്ലാ മൗദൂദിയുടെ അടിസ്ഥാന കാഴ്ചപ്പാടിന് എതിരായിട്ടുള്ളതല്ലേ?
ജമാഅത്തെ ഇസ്ലാമിയുടെ അടിത്തറ എന്താണെന്ന് അതിന്റെ ഭരണഘടനയിൽ പറയുന്നുണ്ട്. ആ മൗലിക പ്രമാണം ഖുറാനും പ്രവാചക ചര്യയുമാണ്. ലോകത്ത് ഒരു മനുഷ്യനെനെ്ന നിലയ്ക്ക് പ്രവാചകൻ മുഹമ്മദ് നബിയെ മാത്രമാണ് സത്യത്തിന്റെ മാനദണ്ഡമായി ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുക എന്നത് ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ട്. അതുകൊണ്ട് ജമാഅത്തെ ഇസ്ലാമി ഒരു നിലപാട് സ്വീകരിക്കുമ്പോൾ അത് സയ്യിദ് മൗദൂദിയുടെ അഭിപ്രായത്തിന് വിരുദ്ധമാണോ അനുകൂലമാണോ എന്ന് നേനാക്കേണ്ട ഒരുകാര്യവും ജമാഅത്തെ ഇസ്ലാമിക്കില്ല. അദ്ദേഹം അവിഭക്ത ഭാരതത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേനതാവാണ്. പക്ഷേ, അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ് കർമ്മശാസ്ത്രത്തിന്റെ കാര്യത്തിലും അറിവിന്റെ കാര്യത്തിലും എന്റെ അഭിപ്രായം ഞാൻ നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നില്ല എന്റെ സ്വാതന്ത്ര്യത്തെ നിങ്ങളും തടസ്സപ്പെടുത്തരുത് എന്നാണ് ഞാൻ വിചാരിക്കുന്നത്.
അതുകൊണ്ട് അതിലൊക്കെ സ്വതന്ത്രമായ അഭിപ്രായം ആകാം എന്നാണ്. പിന്നെ ജനാധിപത്യത്തെ സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം എന്നു പറഞ്ഞാൽ സാധാരണഗതിയിൽ ജനാധിപത്യത്തെ ജമാഅത്തെ നിരൂപണം ചെയ്തു എന്നു പറയുമ്പോൾ മനസ്സിലാക്കുന്ന ഒരു ആശയം ജമാഅത്തെ ഏകാധിപത്യത്തെ പിന്തുണച്ച് അല്ലെങ്കിൽ സ്വേച്ഛാധിപത്യത്തെ പിന്തുണച്ചു, അല്ലെങ്കിൽ വേറെ ഏതെങ്കിലും സ്വഭാവത്തിലുള്ള ഭരണരീതിയെ പിന്തുണച്ചു എന്നാണ് ആളുകൾ വിചാരിക്കുന്നതെങ്കിൽ അത് തെറ്റായൊരു വിചാരരമാണ്. ജനങ്ങളാണ് ഭരണകൂടത്തെ തെരഞ്ഞെടുക്കേണ്ടത് എന്ന വിഷയത്തിൽ അല്ലെങ്കിൽ ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്യമുണ്ടാകണമെന്ന വിഷയത്തിൽ മൗദൂദിക്ക് യാതൊരുവിധ എതിരഭിപ്രായങ്ങളുമില്ല.
പക്ഷേ, ഒരു രാജ്യത്ത് നിയമം രൂപപ്പെടേണ്ടത് സ്വതന്ത്രമായ ഒരു ജനാഭിപ്രായമനുസരിച്ചല്ല മറിച്ച് ഒരു രാജ്യത്തെ നിയന്ത്രിക്കുന്ന ഒരു മൂല്യസംവിധാനം വേണം. ആ സിസ്റ്റത്തിന് അകന്നുനിന്നുകൊണ്ട് മാത്രമേ ഭരണകൂടങ്ങൾ നിയമങ്ങൾ നിർമ്മിക്കാവൂ എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം. ആ മൂല്യ സംവിധാനം എന്നത് ദൈവ പ്രാപ്തമായിട്ടുള്ള പ്രവാചകന്മാർ കൊണ്ടുവന്ന ഒരു മൂല്യ സംവിധാനമായിരിക്കണം ഇതിൽ നിന്നുകൊണ്ടാണ് നിയമ നിർമ്മാണം നടത്തേണ്ടത്. ഇതാണ് ജമാഅത്തെ അസ്ലാമി പറഞ്ഞത്. സയ്യിദ് മൗദൂദി അദ്ദേഹത്തിന്റെ ഏഴുത്തുകളും രചനകളും നടത്തുന്നത് സ്വാതന്ത്യത്തിന് മുമ്പുള്ള ഭാരതത്തിലാണ്. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെയാണ് ഗാന്ധിജി ഹിന്ദ് സ്വരാജ് എന്ന് പറയുന്ന ഒരു പുസ്തകം എഴുതിയത്. ഗാന്ധിജി ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിൽ പാർലമെന്റിനേനയും ജനാധിപത്യത്തെയും ഏതൊരു രൂപത്തിലാണോ നിരൂപണം ചെയ്തിട്ടുള്ളത് അതേ രൂപത്തിൽ തന്നെയാണ് മൗദൂദിയും ചെയ്തിട്ടുള്ളത്.
അന്ന് നിലനിൽക്കുന്നത് ബ്രിട്ടീഷ് പാർലമെന്റാണ. ബ്രിട്ടീഷ് മതേതത്വമാണ് ആ സെക്യുലറിസത്തേയും പാർലമെന്റിനേനയും ആ ജനാധിപത്യ രീതിയെയും വളരെ നിഷിദ്ധമായിട്ട് ഹിന്ദ് സ്വരാജിൽ ഗാന്ധിജി കൈകാര്യം ചെയ്തിട്ടുണ്ട്. അതിൽ പാർലമെന്റിനെ മച്ചി എന്നും വേശ്യ എന്നും സല്ലാപക്കട എന്നുമൊക്കെയാണ് പറഞ്ഞിരിക്കുന്നത്. പാർലമെന്റിൽ നിന്നും ഉപകാരപ്രദമായ ഒന്നും ഉത്പാദിപ്പിക്കപ്പെടുകയില്ലെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ഇതൊക്കെ മുന്നിൽ വെച്ചത് ബ്രിട്ടീഷ് പാർലമെന്റുമായി ബന്ധപ്പെട്ട കാര്യമാണ്.
അതുകൊണ്ട് മൗദൂദിയുടെ അഭിപ്രായ പ്രകടനങ്ങൾ അദ്ദേഹം നടത്തിയിട്ടുള്ളത് സ്വാതന്ത്ര്യത്തിന് മുമ്പാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി എന്നത് അതിന്റെ ഭരണഘടനയിൽ തന്നെ പറഞ്ഞതാണ് ജമാഅത്തെ ഇസ്ലാമിയുടെ മൗലിക പ്രമാണം ഭുർത്തനും സുന്നത്തുമാണ്. അത് മൗദൂദിയുടെ പുസ്തകങ്ങളോ നയങ്ങളോ അല്ല.
- അബുല്ലൈസിന്റെ ആദ്യകാലത്ത് ഇന്ത്യൻ ജമാഅത്തിന് വോട്ടുചെയ്യാൻ ശിർക്കായിരുന്നു. പിന്നീട് ഹലാലായി മാറി. കാലങ്ങൾ പിന്നെയും കടന്നപ്പോൾ വോട്ട് ചെയ്യൽ നിർബന്ധമായിരിക്കുന്നു. എന്തുകൊണ്ടാണ് ജനാധിപത്യപ്രക്രിയയോട് ഇഴകിച്ചേരാനുള്ള ഒരു നിറംമാറ്റം സംഭവിച്ചത്?
1947-ൽ ഇന്ത്യ സ്വതന്ത്രമായതിന് ശേഷം അൻപതിലാണ് പരമാധികാര റിപ്പബ്ലിക്കായി വരുന്നത്. ഇന്ത്യയിലെ മതേതരത്വം എന്നത് പാശ്ചാത്യൻ മതേതരത്വമല്ല. അപ്പോൾ ജമാഅത്തെ ഇസ്ലാമി അതിന്റെ ആദർശത്തിൽ നിന്നുകൊണ്ട് ഇന്ത്യയിൽ രൂപപ്പെട്ടുവന്ന മതേതരത്വം എന്താണെന്നും ജനാധിപത്യപ്രക്രിയ എന്താണെന്നും പഠിക്കാനും മനസ്സിലാക്കാനും അതിൽ പങ്കാളിയാകാനും സമയമെടുത്തിട്ടുണ്ടാകും. എന്നാൽ 1960 കൾക്ക് മുമ്പുതന്നെ ഞങ്ങൾ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് ഞങ്ങളെ സംബന്ധിച്ച് വിലക്കപ്പെട്ട കനിയല്ല. ഞങ്ങളതിൽ പ്രവേശിക്കും. ഞങ്ങൾ പ്രവേശിക്കുന്നത് ഞങ്ങൾക്ക് പാകമാകുന്ന സന്ദർഭത്തിലായിരിക്കുമെന്ന് അന്നുതന്നെ ജമാഅത്തെ ഇസ്ലാമി പറഞ്ഞിട്ടുള്ളതാണ്. അതിന് ശേഷം ഓരോ ഘട്ടങ്ങളിലായി ഞങ്ങൾ പ്രവേശിച്ചുവന്നിട്ടുണ്ട്.
- കേരളത്തിലേക്ക് വന്നാൽ, മലപ്പുറം ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട് എന്താണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചിരിക്കുന്ന നിലപാട്?
ഐക്യകേരളത്തിന്റെ രൂപവത്ക്കരണത്തിന് ശേഷം ഒരു വിഭജനം മലബാർ മേഖലയിൽ ഉണ്ടായിട്ടില്ല. അതിനാൽ ഈ മേഖലകളിലുള്ള വികസന പ്രക്രിയകളും നടപ്പാക്കാൻ സാധിക്കാതെ പോകുകയാണ്. നമ്മൾ വിചാരിക്കുന്നത് പോലെ കേരളത്തിലുടനീളം ഒരു പുനർവിഭജനം എന്നത് അതിന്റെ അണിയറയിൽ അസാധ്യമായ കാര്യമാണ്. പക്ഷേ, മലബാർ ജില്ലകൾ വിഭജിക്കേണ്ടതുണ്ട്. മലപ്പുറം ജില്ല വിഭജിക്കണമെന്ന് പറയുമ്പോൾ അതിൽ സാമുദായികതയുടെ അംശമുണ്ട്. എസ്ഡിപിഐയെ സംബന്ധിച്ചിടത്തോളം അത് അവരുടെ ആവശ്യമാണ്. അവരുടെ ഭൂമിക എന്നു പറയുന്നത് സാമുദായികത ആയതുകൊണ്ട് അവരുടെ രാഷ്ട്രീയപരമായ ആവശ്യമാണത്. ഞാൻ പറയുന്നത് മലപ്പുറം ജില്ല പ്രത്യേകിച്ചും ഒരു പുനർവിഭജനത്തിന് തയ്യാറാകേണ്ടതുണ്ട്. എന്നാൽ മാത്രമേ വികസനത്തിന്റെ സന്തുലിതമായ പൂർത്തീകരണം സാധ്യമാകുകയുള്ളൂ.
- എന്തുകൊണ്ടാണ് മുസ്ലീം സംഘടനകൾക്കിടയിൽ ജമാഅത്തെ ഇസ്ലാമിക്ക് ഇത്രയും അധികം വിമർശനം നേനരിടേണ്ടി വരുന്നത്. ഇതെല്ലാം ശരിയായ ദിശയിൽ നിന്നുമാണോ?
അതിന്റെ കാരണം ഒരിക്കലും മതപരമല്ല. രാഷ്ട്രീയമാണ്. ജമാഅത്തെ ഇസ്ലാമിയെ മതസംഘടനകൾ വിമർശിക്കുന്നതിന്റെ കാരണവും രാഷ്ട്രീയമാണ്. അത് രൂപീകരണ കാലം മുതൽ തന്നെയുള്ളതുമാണ്. കോൺഗ്രസിനകത്ത് മുസ്ലീംങ്ങളുണ്ടായിരുന്നു സ്വാതന്ത്ര്യസമര കാലത്ത് ഒരുവശത്ത് മുസ്ലീം ലീഗെന്ന പാർട്ടിയും ഉണ്ടായി. ഈരണ്ടു പാർട്ടിയും മുന്നോട്ട് വെച്ച നിലപാടല്ലേ ജമാഅത്തെ ഇസ്ലാമി. തുടക്കം മുതലേ മുന്നോട്ടുവെച്ചത് അതുകൊണ്ട് മുസ്ലീം ലീഗിലെയും കോൺഗ്രസിലെയും മതപണ്ഡിതൻമാർ ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രചരണരംഗത്ത് ഇറങ്ങിയെന്നതാണ്. അത് അതേ രാഷ്ട്രീയ പ്രചോദനമാണ് ഇന്നും ജമാഅത്തെ ഇസ്ലാമിക്കുള്ളത്.
പരമ്പരാഗത മതസംഘടനയായ കാന്തപുരം എ പി സമസ്ത പോലും തെരഞ്ഞെടുപ്പിൽ വ്യക്തമായ നിലപാടുകൾ എടുക്കാറില്ല. ചിലപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം പറയും ഞങ്ങൾ ഈ ആളുകളെയാണ് പിന്തുണച്ചതെന്ന്. അതിൽ വലിയ അർത്ഥമില്ല. പക്ഷേ ഞങ്ങൾ വളരെ വ്യക്തമായിതന്നെ നിലപാട് പറയാറുണ്ട് അവർ ചിലപ്പോൾ തോൽക്കറുണ്ട് ജയിക്കാറുണ്ട്. ജമാഅത്തെ ഇസ്ലാമി കേവലമായ മതസംഘടന മാത്രമല്ല ഒരു രാഷ്ട്രീയ ഉള്ളടക്കമുള്ള സംഘടനകൂടിയാണ്. ഇതിനാൽ തന്നെ എതിർപ്പുകൾ വരുന്നതിന്റെ പിന്നിൽ അടിസ്ഥാനം രാഷ്ട്രീയം തന്നെയാണ്.
- എങ്ങനെയാണ് ജമാഅത്തെ ഇസ്ലാമിക്കു കീഴിലുള്ള വെൽഫയർ പാർട്ടി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേനരിടുക?
സത്യത്തിൽ ജമാഅത്തെ ഇസ്ലാമി നേനതൃത്വം കൊടുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി ഇല്ല. വെൽഫെയർ പാർട്ടി മൂന്ന് വർഷം മുമ്പ് ഡൽഹി കേന്ദ്രീകരിച്ച് രൂപം കൊണ്ട ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ്. അതിനൊരു രക്ഷാധികാരിയും ഇല്ല. പക്ഷേ ആ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. ജമാഅത്തെ ഇസ്ലാമിക്ക് എന്ന് പറയാൻ പറ്റില്ല. കാരണം അത് രൂപീകരിക്കുന്നത് ജമാഅത്തെ ഇസ്ലാമി മുൻകൈ എടുത്തിട്ടാണ് എന്നത് ശരിയാണ്. അതിൽ ജമാഅത്തെ ഇസ്ലാമിക്കാരോ മുസ്ലീംഗങ്ങളോ മാത്രമല്ല അത് ഇന്ത്യയിൽ ഉണ്ടാകേണ്ട ഒരു രാഷ്ട്രീയ ലക്ഷ്യം മുൻ നിർത്തി ഡൽഹിയിൽ ആളുകൾ ഒരുമിച്ചുകൂടി രൂപീകരിച്ച സംഘടനയാണ് അത്. അവർക്ക് തിരഞ്ഞെടുപ്പിൽ അവരുടേതായ നിലപാട് ഉണ്ടെങ്കിലും ജമാഅത്തെ ഇസ്ലാമിക്ക് ഈ പാർട്ടിയിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്രമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്