ജാതിവിളിച്ച് അധിക്ഷേപിച്ചുവെന്ന് പറയുന്നത് വിശ്വസിക്കാൻ ഇത് ഉത്തരേന്ത്യയല്ല കേരളമാണ്; അല്ലെങ്കിലും മേലുദ്യോഗസ്ഥനെ ജാതിപറഞ്ഞ് അധിക്ഷേപിക്കുന്ന മണ്ടത്തരം ആരെങ്കിലും ചെയ്യുമോ? മകളുടെ പരിശീലകയോട് സംസാരിച്ചു എന്നു പറഞ്ഞായിരുന്നു ചീത്തവിളിയും ക്രൂര മർദ്ദനവും; സ്നിഗ്ധ മുമ്പും ഒരു ഡ്രൈവറെ തല്ലിയിട്ടുണ്ട്; ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിട്ട് നേരിട്ട് കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്കർ മറുനാടനോട്
അരുൺ ജയകുമാർ
തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്കറെ എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ദ്ധ മർദ്ദിച്ച സംഭവം കഴിഞ്ഞിട്ട് രണ്ടാഴചയോളം ആകുമ്പോഴും എഡിജിപിക്ക് എതിരെയും മകൾക്കെതിരെയും നടപടിയെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. വ്യക്തമായ സൂചനയില്ലെന്നും തെളിവില്ലെന്നുമൊക്കെ മുട്ടാപ്പോക്ക് ന്യായങ്ങളുമായി മന്നോട്ട് പോകുമ്പോൾ യാതോരു വിധ ഒത്തുതീർപ്പിനും താൻ തയ്യാറല്ലെന്നും തന്നെ മർദ്ദിച്ചവർക്ക് ശിക്ഷ ലഭിക്കണമെന്നുമുള്ള നിലപാടിൽ മാറ്റമില്ലെന്നും ഗവാസ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു. തന്നെ മർദ്ദിക്കാൻ എഡിജിപിയുടെ കൂടി സമ്മതം മകൾക്ക് ഉണ്ടായിരുന്നുവെന്നത് തനിക്ക് ഉറപ്പാണെന്നും ഗവാസ്കർ മറുനാടനോട് പറഞ്ഞു.
ജാതി വിളിച്ച് അധിക്ഷേപിച്ചുവെന്ന് പറയുന്നത് വിശ്വസിക്കാൻ ഇത് ഉത്തരേന്ത്യ അല്ല കേരളമാണ്. അല്ലെങ്കിൽ തന്നെ ഒരു മേലുദ്യോഗസ്ഥനെ ജാതി വിളിച്ച് അധിക്ഷേപിക്കുന്ന മണ്ടത്തരം ആരെങ്കിലും ചെയ്യുമോ. ഇതൊക്കെ വിളിച്ച് പറഞ്ഞ് കേസ് നീട്ടികൊണ്ട് പോകാൻ ശ്രമിക്കുമ്പോൾ അതൊന്നും കേരളത്തിൽ ആരും വിശ്വസിക്കില്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും ഇത്രയും ഉയർന്ന ഉദ്യോഗസ്ഥർക്കില്ലാതെ പോയോ എന്നും ഗവാസ്കർ ചോദിക്കുന്നു. പിന്നെ ഇവിടെ ഈ സംസ്ഥാനത്തുള്ള ജാതി പോലും എനിക്ക് മര്യാദക്ക് അറിയില്ല. അപ്പോഴാണ് ഉത്തരേന്ത്യയിലെ ജാതി വിളിച്ച് അധിക്ഷേപിച്ചുവെന്ന് പറയുന്നതെന്നും ഗവാസ്കർ പറയുന്നു.
എന്നെ മർദ്ദിച്ചുവെന്ന് സമ്മതിക്കാൻ പോലും അവർ ഇതുവരെ തയ്യാറായിട്ടില്ല. പിന്നെ എന്തിനാണ് ഒത്തുതീർപ്പിനെ കുറിച്ച് സംസാരിക്കുന്നത് എന്ന് അറിയില്ല. എഡിജിപിയുടെ അറിവോടെയും സമ്മതത്തോടെയും തന്നെയാണ് മർദ്ദനം നടന്നിരിക്കുന്നത് എന്നും ഉറപ്പാണ്. പ്രതികാരവും വാശിയും തീരുംവരെ അവർ അന്ന് എന്നെ മർദ്ദിച്ചു. കണ്ണിൽ കൂടി വെള്ളം വരുന്ന അവസ്ഥയിലായിരുന്നു അന്ന് താനെന്നും ഗവാസ്കർ മറുനാടൻ മലയാളിയോട് വിശദീകരിച്ചു.
എഡിജിപിയെയും ഭാര്യയെയും മകളേയും എല്ലാ ദിവസവും ജോഗിങിന് കൊണ്ടുപോകുമായിരുന്നു. അവിടെ മകൾക്ക് ഒരു ഫിസിക്കൽ ട്രെയിനറും ഉണ്ട്. അത് ഒരു വനിതയാണ്. സാധാരണ അവരെ കാണാറില്ല. അക്രമം നടന്നതിന്റെ തലേ ദിവസം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും അക്രമത്തിന്റെ അന്ന് രാവിലെ കനകകുന്ന് കൊട്ടാര വളപ്പിലുമായിരുന്നു ട്രെയ്നിങ്. അക്രമം നടക്കുന്നതിന്റെ തലേ ദിവസം വൈകുന്നേരം സ്റ്റേഡിയത്തിനുള്ളിൽ ആയിരുന്നു നടന്നത്. മഴ പെയ്തപ്പോൾ സാറിന് കുടയും കൊണ്ട് പോയി. പക്ഷേ അവിടെ കാണാതായപ്പോൾ ഫിസിക്കൽ ട്രെയിനറോടാണ് ചോദിച്ചത്. അടുത്ത ദിവസം രാവിലെ കനകകുന്നിൽ വച്ച് കണ്ടപ്പോഴും ചോദിച്ചു ഇവിടെയാണോ ട്രെയ്നിങ് എന്ന്.
പരിശീലകയോട് താൻ സംസാരിച്ചെന്ന് ആരോപിച്ചാണ് ചീത്തവിളിയും ഒടുവിൽ മർദനവും ഉണ്ടായത്. സുധേഷ് കുമാറിന്റെ മകൾ മറ്റൊരു പൊലീസ് ഡ്രൈവറെ മുമ്പും മർദിച്ചിട്ടുണ്ടെന്നും ഗവാസ്കർ പറയുന്നു. ഈ രണ്ട് തവണ മാത്രമാണ് അവരോട് സംസാരിച്ചിട്ടുള്ളത്. എന്നാൽ ഇത് കണ്ട ശേഷം എഡിജിപിയുടെ മകൾ തന്നെ അപമാനിക്കുകയും വളരെ മോശമായി സംസാരിക്കുകയുമായിരുന്നു. വീട്ടിലെത്തി ഇതേപ്പറ്റി നേരിട്ട് എഡിജിപിയോട് പരാതി പറഞ്ഞു. തിരികെ ക്യാമ്പിലേക്ക് വിടണമെന്ന പറയുകയും ചെയ്തു. എന്നാൽ അടുത്ത ദിവസം സ്പെയർ വണ്ടിയിൽ വരാനായിരുന്നു സാർ പറഞ്ഞത്. എന്നാൽ രാവിലെ എത്തിയപ്പോൾ എഡിജിപി വന്നതുമില്ല. അപ്പോൾ സംശയമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് മർദ്ദനമേറ്റുകഴിഞ്ഞ് എല്ലാം വീണ്ടും ആലോചിച്ചപ്പോഴാണ് ഗൂഢാലോചനയെക്കുറിച്ച് മനസ്സിലാകുന്നത്.
സംഭവം ഒതുക്കിത്തീർക്കാൻ ഐ.പി.എസ്.തലത്തിൽ ശ്രമം നടക്കുന്നതായി പലരും പറഞ്ഞു. സമ്മർദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഐ.പി.എസ്. ഉദ്യോഗസ്ഥരാരും ഇക്കാര്യത്തിനായി ബന്ധപ്പെട്ടിട്ടില്ല. എത്രവലിയ സമ്മർദമുണ്ടായാലും നീതികിട്ടുംവരെ പിന്നോട്ടില്ലെന്നും ഗവാസ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു. മുൻപും ഇവർ ഒരു പൊലീസുകാരനെ മർദ്ദിച്ചിട്ടുണ്ട്. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയിട്ട് നേരിട്ട് കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗവാസ്കറും ഭാര്യയും മറുനാടനോട് പറഞ്ഞു.
കഴുത്തിൽ കോളർ ഇട്ട അവസ്ഥയിലാണ് ഇപ്പോൾ ഗവാസ്കർ. കാഴ്ച്ചയ്ക്കും ചെറിയ പ്രശ്നമുണ്ട്. കണ്ണട വയ്ക്കേണ്ടി വരുമെന്നാണ് ഇപ്പോൾ പറയുന്നത്. കഴുത്തിലെ കോളർ ഊരി മാറ്റിയാൽ അപ്പോൾ തന്നെ തല കറങ്ങുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.പൊലീസ് അസോസിയേഷന്റെയും സുഹൃത്തുക്കളുടെയും മാധ്യമങ്ങളുടെയും പിന്തുണ കാരണമാണ് പിടിച്ചുനിൽക്കുന്നതെന്നും ഗവാസ്കർ മറുനാടനോട് പറഞ്ഞു.
ക്യാമ്പ് ഫോളോവേഴ്സിനോട് മേലുദ്യോഗസ്ഥർ കാട്ടുന്ന ക്രൂരത കേരളത്തിൽ വലിയ ചർച്ചയായത് എഡിജിപിയുടെ മകളുടെ ക്രൂരമർദ്ദനം പൊലീസ് ഡ്രൈവർ ഗവാസ്കർക്ക് ഏൽക്കേണ്ടി വന്നതോടെയാണ്. ഐപിഎസ് ലോബി ഇടപെട്ട് സംഭവം ഒതുക്കാൻ ശ്രമിച്ചെങ്കിലും വിഷയം മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ക്യാമ്പ് ഫോളോവേഴ്സിന് നേരിടേണ്ടിവരുന്ന പീഡനങ്ങൾ ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തതോടെ കേസിൽ അന്വേഷണം പുരോഗമിക്കുകയുമാണ് ഇപ്പോൾ. എന്നാൽ ഇപ്പോഴും കേസിൽ നിന്ന് തലയുരാൻ എഡിജിപി തന്ത്രങ്ങൾ മെനയുന്നു. സംഭവം വിവാദമായതോടെ സുദേഷ് കുമാറിനെ പദവിയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു.
ഡ്രൈവർക്ക് എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രിയും ഇടപെട്ടു. ക്യാമ്പ് ഫോളോവേഴ്സുമായി ബന്ധപ്പെട്ട് മുമ്പ് പുറത്തിറങ്ങിയ ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഡിജിപി ഈ മാസം എസ്പിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കർശന നിർദ്ദേശവും നൽകി. ഇതിന്റെ പിന്നാലെ ഇന്ന് മുഖ്യമന്ത്രി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിരുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥൻ ക്യാമ്പ് ഫോളോവേഴ്സിനെ വീട്ടുജോലിക്ക് നിയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ മേലുദ്യോഗസ്ഥൻ നടപടി സ്വീകരിക്കണമെന്നും ഇത്തരം പരാതികൾ അടിയന്തിരമായി പരിഗണിക്കണമെന്നും ഡിജിപി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
Stories you may Like
- രോഹിതിന് ഗവാസ്കറിന്റെ പിന്തുണ, 'ഐപിഎൽ' താരങ്ങൾക്ക് മുന്നറിയിപ്പ്
- മുൻ ഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ചു; കേസിൽ കുറ്റപത്രം സമർപ്പിച്ചു;
- കേരളത്തിനായി ഇനി റോഹൻ പ്രേം കളിക്കില്ല
- ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിന് റിസർവ് ഡേ
- രോഹിത് ശർമയുടെ ഷോട്ട് സെലക്ഷനെതിരെ വിമർശനവുമായി ഗവാസ്കർ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍