ഗണപതി പാല് കുടിക്കുന്നതും മാതാവ് കണ്ണീരൊഴുക്കുന്നതും മാജിക് തന്നെ; ആൾ ദൈവങ്ങൾ ഒന്നാന്തരം മാജിക്കുകാർ; കൺകെട്ടിന്റെ രാജകുമാരൻ മുതുകാട് മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു.....

കെ ആർ ഷൈജുമോൻ, ലണ്ടൻ
മാജിക് എന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ തെളിയുന്ന ഒരു രൂപം ഉണ്ട്, കുട്ടിത്തം തുളുമ്പുന്ന, സദാ പുഞ്ചിരി നിറയുന്ന ഒരു മുഖം. മുതുകാട് എന്ന സാക്ഷാൽ ഗോപിനാഥ് മുതുകാട്. ഇന്നത്തെ മുതുകാടിനെ ലോകം അറിയും, അഥവാ ലോകം ഒന്നാകെ അറിയുന്ന അപൂർവ്വം മലയാളികളിൽ ഒരാളാണ് നാലക്ഷര പേരിൽ ഒതുങ്ങുന്ന മുതുകാട് എന്ന നാമം. ആ കീർത്തി വ്യാപിച്ചു ഒടുവിൽ യൂണിസെഫ് ബ്രാൻഡ് അംബാസിഡർ പദവി വരെ എത്തി നിൽക്കുന്നു. ഇത് ഒരു ദിവസം കൊണ്ട് സംഭവിച്ചതല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ മലയാളി സമൂഹത്തെ ചിരിച്ചും ചിന്തിപ്പിച്ചും സാമൂഹ്യ പ്രസക്തമായ കാര്യങ്ങൾ പഠിപ്പിക്കുന്നതിനുള്ള അംഗീകാരം കൂടിയായാണ് ഗോപിനാഥ് മുതുകാടിനെ തേടി ഈ പദവികൾ എത്തുന്നത്.
അടുത്തറിയുമ്പോൾ, മാജിക്കിന്റെ കിന്നരി തലപ്പാവ് അഴിച്ചു കാണുമ്പോൾ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളാണ് ഇദ്ദേഹം. ആച്ഛന്റെ ആഗ്രഹ പ്രകാരം വക്കീലാകാൻ വീട്ടിൽ നിന്നും പറഞ്ഞയച്ചു പല വഴികൾ കറങ്ങി ബസ് വാങ്ങി ബിസ്‌നസിനു ഇറങ്ങി, പരാജയത്തിന്റെ മുന്നിൽ, സകല വഴികളും അടഞ്ഞപ്പോൾ ആത്മഹത്യയുടെ രക്ഷാമാർഗ്ഗം തേടി പോയ ആളാണ് ഇന്ന് നാം കാണുന്ന മാന്ത്രികൻ ഗോപിനാഥ് മുതുകാട്.
മറ്റൊരർത്ഥത്തിൽ മാജിക് എന്ന കലയെ മലയാളികൾക്കിടയിൽ ജനകീയം ആക്കുന്നതിൽ ഏറ്റവും വിജയം കണ്ട വ്യക്തി കൂടിയാണ് അദ്ദേഹം. ഇതിനു ലോക സാഹിത്യത്തിൽ വളരെ വേഗം തിരിച്ചറിയപ്പെടുന്ന നാമമായ കവി കെ സച്ചിദാനന്ദൻ നൽകുന്ന വിശേഷണം തന്നെ ധാരാളം. മുതുകാടിന്റെ മാജിക് കാണുമ്പോൾ അതിൽ കൂടുതൽ സാമൂഹിക പ്രതിബന്ധത ആണ് തെളിയുന്നതെന്ന് കവി പറയുന്നു. ഏതൊരു രാഷ്ട്രീയക്കാരനേക്കളും പണ്ഡിതനേക്കളും ജന ഹൃദയത്തിൽ സ്ത്രീ സുരക്ഷ, ശിശു പരിപാലനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ സംരക്ഷ, ജീവിത വിജയത്തിനായി പോസിറ്റീവ് ചിന്താഗതി തുടങ്ങി സൂര്യന് കീഴെ എന്തും മലയാളിയെ പഠിപ്പിക്കുന്ന മുതുകാട് ഒരു സഞ്ചാരിക്കുന്ന സർവ്വകലാശാല ആയി അറിയപ്പെടുകയാണ്.
രണ്ടു നൂറ്റാണ്ടോളം ഇന്ത്യ അടക്കി വാണ ബ്രിട്ടീഷ് കൊളോനിയസം സകല സ്വത്തുക്കളും കൊള്ളയടിച്ചപ്പോൾ അക്കൂടെ സമ്പന്നം ആയിരുന്ന ഭാരതത്തിന്റെ മാജിക്കും യൂറോപ്പിലേക്ക് കടത്തി എന്നാണ് മുതുകാട് പറയുന്നത്. ഇപ്പോൾ യുകെയുടെ മണ്ണിൽ, ബ്രിട്ടീഷുകാരുടെ മുന്നിൽ, നെഞ്ചുറപ്പോടെ മായാജാലം കാട്ടി ഒരിക്കൽ നിങ്ങൾ കൊള്ളയടിച്ച ജാലവിദ്യകൾ ഞങ്ങൾക്ക് നഷ്ടമായിട്ടില്ല എന്ന് തെളിയിക്കാൻ മുതുകാട് വേദികളിൽ നിന്നും വേദികളിലേക്ക് തേരോട്ടം നടത്തുമ്പോൾ ഓരോ കാഴ്ചക്കാരനും അറിയാതെ മന്ത്രിക്കുന്നുണ്ട് ജയ് ഹോ, ജയ് ഭാരത് എന്ന മന്ത്രം.
മാജിക്കിനൊപ്പം കുട്ടികളെ എങ്ങനെ തിരിച്ചറിവിന്റെ പാതയിൽ നടത്തണം എന്ന് കൂടി മലയാളികളെ പഠിപ്പിച്ചു മുന്നേറുന്ന ഗോപിനാഥ് മുതുകാടുമായി മറുനാടൻ മലയാളി പ്രതിനിധി കെ ആർ ഷൈജുമോൻ നടത്തുന്ന സംഭാഷണം:
- സാധാരണ കർഷക കുടുംബത്തിലെ അംഗം. പ്രതിസന്ധികൾ മാത്രം നിറഞ്ഞ യൗവനം. എന്നിട്ടും തളരാതെ, അസാധാരണ നിശ്ചയദാർഢ്യത്തോടെ ജീവിത ലക്ഷ്യത്തിനായി പൊരുതി നേടിയ ആളാണ് താങ്കൾ. സാധാരണക്കാർക്ക് അപ്രാപ്യം ആയ ഇക്കാര്യം നേടിയെടുത്തത് എങ്ങനെ?
ചോദ്യം പോലെ സങ്കീർണ്ണം അല്ല ഉത്തരം. ലളിതം. എന്ന് വച്ചാൽ മാജിക്കിനെ ഞാൻ പ്രണയിക്കുക ആയിരുന്നു. ആഴത്തിൽ ഉള്ള പ്രണയം തന്നെ ആയിരുന്നു. മുന്നിൽ പല വഴികളും വന്നു കൊണ്ടിരുന്നു. അതിലെ ഒന്നും പോയില്ല. എവിടെയാണോ സന്തോഷം കിട്ടുക അവിടെ പ്രവർത്തിക്കുക എന്നതാണ് പ്രധാനം. നാം പണം സമ്പാദിക്കുന്നുണ്ടോ എന്നതൊക്കെ മറ്റു കാര്യങ്ങൾ ആണ്. ഇഷ്ടമില്ലാത്ത കാര്യം ചെയ്തു കുറെ പണം ഉണ്ടാക്കിയിട്ട് എന്ത് കാര്യം? എന്റെ മുന്നിൽ രണ്ടു വഴികൾ ആണ് അവസാനം ഉണ്ടായിരുന്നത്. സ്വയം ഇന്ദ്രജാലക്കാരനാവുക. അക്കാലത്തു തെരുവിൽ പംബുകളുമായി കൂട്ട് കൂടി നടക്കുന്നവരാണ് കൺകെട്ടുകാർ. ആരും അംഗീകരിക്കില്ല. രണ്ടാമതെത് ഈ കലയെ ജനകീയവൽക്കരിക്കുക. ഈ രണ്ടു കാര്യങ്ങളിലും ഞാൻ എന്റേതായ റോൾ നിറവേറ്റി എന്നാണ് കരുതുന്നത്.
- താങ്കളുടെ ബോഡി ലാഗ്വേജും മുഖഭാവവും ഒക്കെ ഇത്ര കരുത്തോടെ തീരുമാനം എടുക്കാൻ കഴിവുള്ള ഒരാളെന്ന് തോന്നിപ്പിക്കുന്നില്ല. ഇപ്പോൾ പറയുന്ന പോലെ അത്ര ഈസി ആയിരുന്നോ കാര്യങ്ങൾ?
ഇങ്ങനെ ഒരു ചോദ്യം ആദ്യമായാണ് നേരിടുന്നത്. ഒരിക്കലും ഈസി ആയിരുന്നില്ല. താങ്കൾ സൂചിപ്പിച്ച പോലെ തന്നെ, അത്ര കരുത്തുള്ള അസാമാന്യ മനുഷ്യൻ ഒന്നും അല്ല ഞാൻ. ജീവിതം മാജിക് അല്ല, ജീവിതത്തിൽ അത് കാട്ടാനും കഴിയില്ല. ജീവിതത്തിൽ തുറന്ന കാഴ്ചപാട് ഉള്ള ആളാണ് ഞാൻ. മന്ത്രികനായി ജീവിക്കാൻ കഴിയുകയേ ഇല്ല. എല്ലാവരെയും പോലെ ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുന്ന ആൾ. മാജിക്കിന്റെ ഒരു അടയാളം പോലും വീട്ടിൽ സൂക്ഷിക്കാത്ത ആൾ ആണ് ഞാൻ. താങ്കൾ സൂചിപ്പിച്ച പോലെ അൽപ്പം സോഫ്റ്റ് ആയ പേഴ്‌സണാലിറ്റി ആണെന്നും പറയാം. കള്ളത്തരം വേദിയിൽ കാട്ടും, എന്നാൽ ജീവിതത്തിൽ ഒരിക്കലും കാട്ടിയിട്ടില്ല. അങ്ങനെ എന്റെ തീരുമാനങ്ങളും സ്വാഭാവികമായി സംഭവിച്ചു എന്നെ പറയാൻ പറ്റൂ. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എനിക്കും അത്ഭുതം തോന്നുന്നു.
- മാജിക്കിനൊപ്പം സമൂഹത്തെ നേർ വഴിയിൽ നടത്താൻ ഉള്ള ഉദ്യമം കൂടി താങ്കൾ ഏറ്റെടുത്തിരിക്കുക ആണല്ലോ. എങ്ങനെയാണ് ഇതിന്റെ തുടക്കം?
കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഇതിന്റെയും ആരംഭം. മാജിക് എന്നത് ഒരു കലയാണ്, അത് എങ്ങനെ ജനജീവിതത്തിന് പ്രയോജനപ്പെടുത്താം എന്ന അന്വേഷണം ആയിരുന്നു ഈ രീതിക്ക് തുടക്കമിട്ടത്. അന്ന് മലപ്പുറം കലക്ടർ ആയിരുന്ന പി കെ മോഹന്തിയുടെ കൂടെ താൽപ്പര്യ പ്രകാരം അക്ഷര ജാലം എന്ന പരിപാടിക്ക് തുടക്കമിട്ടു, വൻ സ്വീകരണമാണ് ലഭിച്ചത്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഒരിക്കലും ധന ലാഭം ഉണ്ടാകില്ല. എന്നാൽ മാനസികമായ സംപ്തൃപ്തി വളരെ കൂടുതലും ആയിരിക്കും.
ഇക്കാലത്ത് ഇന്ത്യയിൽ ഉടനീളം പെൺകുട്ടികൾ അടങ്ങുന്ന 10 അംഗ സംഘവും ആയി ദേശീയത പ്രചരിപ്പിക്കുന്നതിനായി കറങ്ങിയ ദിനങ്ങൾ ആണ് ഇപ്പോൾ മനസ്സിൽ വരുന്നത്. ഭക്ഷണം കഴിക്കാൻ പോലും പലപ്പോഴും കയ്യിൽ പണം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരു തരാം ഉന്മാദം ആയിരുന്നു മനസ് നിറയെ.
- പല കാര്യങ്ങളും കുട്ടികളിൽ ഫോക്കസ് ചെയ്യുകയാണല്ലോ, മാർക്കറ്റിങ് തന്ത്രം ആണോ?
കുട്ടികൾ എന്റെ ദൗർബല്യം ആണ്. ഇപ്പോഴും അവസരം കിട്ടിയാൽ അവരോടൊപ്പം കളിക്കാനും ചിരിക്കാനും ഒക്കെ ഇഷ്ടമാണ്. കുട്ടികളോട് ഒരിക്കലും അവർ വളരുന്ന പ്രായത്തിൽ അരുത്, നോ എന്ന് പറഞ്ഞു പഠിപ്പിച്ചു വളർത്തരുത് എന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യം എവിടൊക്കെ പറയാൻ പറ്റും അവിടൊക്കെ ഞാൻ പറയും. കുട്ടികൾ ജന്മം കൊള്ളുന്ന ആദ്യ 1000 ദിവസങ്ങൾ ആണ് അവരുടെ യഥാർത്ഥ സ്വഭാവം രൂപപ്പെടുത്തുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നത് എന്ന് പറയപ്പെടുന്നു. ഇക്കാരണത്താൽ ആയിരിക്കാം ഫേസ്‌ബുക്ക് മേധാവി മാർക്ക് സുക്കർബെർഗ് കുഞ്ഞുണ്ടായി ആദ്യ ഏഴു ദിവസം ആയപ്പോൾ ക്വാണ്ടം ഫിസിക്‌സ് ചെവിയിൽ പറഞ്ഞു കൊടുത്തു എന്ന് വായിക്കാൻ ഇടയായത്. പണ്ട് നമ്മുടെ മഹാഭാരത കഥയിലും ഉണ്ടല്ലോ, അഭിമന്യുവിനു അവൻ ഗർഭാവസ്ഥയിൽ ആയിരുന്നപ്പോൾ കൃഷ്ണൻ കുരുക്ഷേത്ര യുദ്ധത്തിൽ പത്മ വ്യൂഹം ഭേദിക്കാൻ ഉള്ള വിദ്യ പറഞ്ഞു കൊടുത്തതും. ഞാൻ ഇങ്ങോട്ട് വരുന്നതിനു മുൻപ് കുവൈറ്റിൽ പ്രോഗ്രാം ചെയ്യുന്ന ഇടവേളയിൽ ഒട്ടേറെ ആളുകൾ മനഃശാസ്ത്രജ്ഞനോട് ചോദിക്കാൻ എന്ന വിധം വട്ടം കൂടുമായിരുന്നു.
- കുട്ടികളെ നമ്മൾ അടഞ്ഞ മനസുകൾ ആയി വളരാൻ വിടുകയാണോ?
അതാണ് സത്യം. ഒരു കുട്ടി 10 വയസ്സ് ആകുമ്പോഴേക്കും ഒന്നര ലക്ഷം തവണ അരുത്, നോ എന്നീ വാക്കുകൾ കേൾക്കുന്നുണ്ട് എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഈ വാക്ക് തന്നെയാണ് അവർ ഏറ്റവും അധികം കേൾക്കുന്നതും. കുട്ടികളെ സ്വയം വളരാൻ ഇപ്പോൾ നാം അനുവദിക്കുന്നില്ല. ചോദിക്കുന്നത് എന്തും വാങ്ങി കൊടുക്കും. അവനു ഇല്ലയ്മയുടെയും ദുഃഖത്തിന്റെയും വികാര വിചാരങ്ങളിൽ സഞ്ചരിക്കാൻ അവസരം നിക്ഷേധിക്കുകയാണ്. കുട്ടികൾ തുറന്നു ചിരിക്കാൻ പോലും മറന്നു തുടങ്ങുന്നു. ഒന്നുകിൽ ടി വി, അല്ലെങ്കിൽ എക്‌സ് ബോക്‌സ്, അല്ലെങ്കിൽ മൊബൈൽ ഫോൺ, അല്ലെങ്കിൽ ഐ പാഡ്... ഇങ്ങനെ ബന്ധങ്ങൾ മറന്നു ഗദ്‌ഗേട്ടുകൾ ആണ് അവരുടെ ലോകമായി മാറുന്നത്. ആരും സംസാരിക്കുന്നില്ല. ഭയപ്പെടുത്തുന്ന അവസ്ഥയാണിത്. ഇപ്പോൾ നമ്മൾ ഒരു വീട്ടിൽ ചെന്നാൽ പോലും കുട്ടികൾ മുന്നിൽ പ്രത്യക്ഷപ്പെടാറില്ല. ഞാൻ പറയുന്നത് നിങ്ങൾക്കും അനുഭവം ഉണ്ടായിരിക്കുമല്ലോ.
- യൂണിസെഫ് ബ്രാൻഡ് അംബാസിഡർ ആയത് എങ്ങനെ?
ഞാൻ തുടർച്ചയായ നിരീക്ഷണത്തിൽ ആയിരുന്നു എന്നതാണ് സത്യം. അമേരിക്കയിൽ നിന്നും യൂണിസെഫ് അധികൃതർ ചെന്നൈ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ആണ് അറിയുന്നത് തന്നെ. കുട്ടികൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനം അവരുടെ ശ്രദ്ധയിൽ പെട്ടിരിക്കാം. കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാൻ മാതാപിതാക്കള വായനശീലം കൂട്ടി കൂടുതൽ അറിവ് നേടണം എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ ടി വി കണ്ടാലും പത്രം വായിച്ചാലും പ്രയോജനം ചെയ്യുന്ന എത്ര കാര്യങ്ങൾ അതിൽ നിന്നും കിട്ടും? എല്ലാം സെൻസേഷണൽ ചെയ്യപ്പെടുമ്പോൾ ഗൗരവം അർഹിക്കുന്ന കാര്യങ്ങൾ പിന്നിലേക്ക് പോകുന്നു. അപ്പോൾ അവ നാം സ്വയം കണ്ടെത്തണം.
- ദൈവങ്ങളുടെ പേരിൽ നടക്കുന്നത് കൺകെട്ടാണോ? ഗണപതിയും മാതാവും ഒക്കെ ഇടയ്ക്കിടെ മാജിക് കാട്ടുന്നു എന്ന് കേൾക്കാറുണ്ടല്ലോ?
101 ശതമാനം തട്ടിപ്പ് ആണെന് ഞാൻ പറയും. ഇതൊന്നും നടക്കുന്ന കാര്യങ്ങൾ ആല്ല.
- അപ്പോൾ ആൾ ദൈവങ്ങളോ? അവർ അത്ഭുതങ്ങൾ കാട്ടാറുണ്ടല്ലോ?
അവരാണ് യഥാർത്ഥ മാജിക്കുകാർ. മനുഷ്യ മനസ്സിന്റെ അതി ബോധ മനസിനെ കണ്ടെത്തി അതിനെ കൈകാര്യം ചെയ്യാൻ പഠിച്ചവർ. പല മാജിക്കുകാർക്കും അതിൽ പരാജയം പറ്റാറുണ്ട്. മനുഷ്യന്റെ ദുർബല മനസ്സിനെയാണ് ഇത്തരക്കാർ ആകർഷിക്കുന്നത്. അത്തരക്കാർക്ക് മുന്നിൽ എന്ത് മാജിക്കും കാട്ടം. ഞങ്ങൾ ഒക്കെ സ്റ്റേജിൽ മാത്രമേ മാജിക് കാട്ടൂ. ജീവിതത്തിൽ കാട്ടില്ല. മനുഷ്യന്റെ ദുർബല മനസ് ചിന്തിക്കുന്നത് എന്ത്, അവിടെ പിടിച്ചു കയറും. ഇതാണ് ആൾ ദൈവങ്ങളുടെ പണി.
- അപ്പോൾ താങ്കളും വേദിയിൽ തട്ടിപ്പല്ലേ കാട്ടുന്നത്, കുറ്റബോധം തോന്നാറുണ്ടോ?
ഒരിക്കലും ഇല്ല. മാജിക് വേദിയിൽ നടക്കുന്നത് തട്ടിപ്പ് ആണെന്ന് അറിഞ്ഞു തന്നെയാണ് ആളുകൾ കാണാൻ വരുന്നത്. ഇവിടെ സംഭവിക്കുന്നത് രസിപ്പിക്കൽ ആണ്. എന്റെർടെയ്‌മെന്റിനു വേണ്ടി നടത്തുന്ന കബളിപ്പിക്കൽ എന്ന് വേണമെങ്കിൽ പറയാം. ചെയ്യുന്ന ആൾക്കും കാണുന്ന ആൾക്കും അറിയാവുന്ന കാര്യം. അപ്പോൾ അവിടെ പരാതി ഇല്ല. എത്രയോ വിവരം ഉള്ള ആളുകളാണ് മാജിക് കാണാൻ വന്നിരിക്കുന്നത്. മാജിക് കാട്ടുന്ന ആൾ മുന്നിലിരിക്കുന്ന ആളെ വിഡ്ഢിയാക്കാൻ അല്ല ശ്രമികുന്നത്, പകരം രസിപ്പിക്കാൻ ആണ്. മറിച്ചു ശ്രമിച്ചാൽ വിഡ്ഢിയാകുന്നത് മാജിക് കാട്ടാൻ വരുന്നവാൻ ആയിരിക്കും. മോഹൻലാൽ സിനിമയിൽ ഡോക്ടർ ആകുമ്പോൾ അദ്ദേഹം യഥാർത്ഥ ഡോക്ടർ അല്ലെന്നു അറിഞ്ഞാണ് നാം കാണുന്നതും അദ്ദേഹം അഭിനയിക്കുന്നതും. മാജിക്കിലും അത്രേ ഉള്ളൂ.
- എസ്‌കേപിസം അടക്കം ഒട്ടു മിക്ക വിദ്യയും ചൊൽപ്പിടിയിലാക്കിയ സാഹചര്യത്തിൽ, ഇനി മാജിക്കിലെ സ്വപ്നം
നിലാവുള്ള രാത്രിയിൽ തുറസ്സായ സ്ഥലത്ത് വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി ചന്ദ്രനെ മറയ്ക്കുവാൻ സാധികുമോ എന്ന പരീക്ഷണം ആണ് ഞാൻ ഇപ്പോൾ നടത്തുന്നത്. ഏതാനും പേരെ കൺകെട്ടിൽ വീഴ്‌ത്താം എങ്കിലും ഇത് സാധ്യമാക്കണം എങ്കിൽ ഇനിയും കടമ്പകൾ ഏറെയാണ് മുന്നിൽ. ഇതിനായി ഒട്ടേറെ ഗവേഷണം നടത്തുന്നുണ്ട്. മുൻപ് ഇതിന്റെ പ്രാകൃത രൂപം ടെലി മാജിക് അവതരിപ്പിച്ചു വിജയിച്ചത് മാത്രമാണ് ഏക പ്രതീക്ഷ.
- കുടുംബത്തെ കുറിച്ച് കൂടി
ഭാര്യ കവിത. വീട്ടമ്മയാണ്. ഏക മകൻ വിസ്മയ് ആറാം ക്ലാസ്സിൽ പഠിക്കുന്നു. ഞങ്ങൾ പൂജപ്പുരയിലാണ് താമസം. അവനും പറ്റുന്ന പോലെ കൊച്ചു കൊച്ചു മാജിക് കാട്ടുന്നുണ്ട്.
കേരള സർക്കാരിന്റെ സഹകരണത്തോട് കൂടി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റ് കാണുവാൻ വായനക്കാർ തീർച്ചയായും വരണം. ഒരു ദിവസം മുഴുവൻ കണ്ടു തീർക്കുവാൻ ഉള്ള കാഴ്ചകളും ആയാണ് മാജിക് പ്ലാനറ്റ് കാത്തിരിക്കുന്നത്. നിങ്ങൾക്ക് അതൊരു പ്രത്യേക അനുഭവം തന്നെ ആയിരിക്കും. ബ്രിട്ടണിലെ വേദിയിൽ മലയാളി സമൂഹം നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചാണ് മുതുകാട് വാക്കുകൾ അവസാനിപ്പിച്ചത്. വിദേശ രാജ്യത്തു ലഭിക്കുന്നതിൽ ഏറ്റവും ഊഷ്മളം ആയ വരവേൽപ്പ് നൽകിയ ബ്രിട്ടണിലെ മലയാളികൾ എക്കാലവും മനസ്സിൽ ഉണ്ടായിരിക്കും എന്ന് പറഞ്ഞ മുതുകാട് മാജിക്കിന് പറ്റിയ തീം തേടി അലഞ്ഞു തിരിയാൻ തിരക്കിനിടയിൽ അവസരം ലഭിച്ചില്ല എന്ന സങ്കടവും പങ്കിട്ടാണ് അഭിമുഖം അവസാനിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റിലെ കൊള്ളയിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് 22കാരനായ കോളേജ് വിദ്യാർത്ഥി; റൂട്ട് മാപ്പടക്കം തയ്യാറാക്കി 15 മിനുട്ടിനുള്ളിൽ ഓപ്പറേഷൻ; ഝാർഖണ്ഡിലേക്ക് പാഞ്ഞ സംഘത്തെ കുടുക്കിയത് ബാഗിലെ ജിപിഎസ് സംവിധാനം; ടോൾ പ്ലാസയിൽ നിന്നും വാഹന നമ്പറുകൾ കണ്ടെത്തി; ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്ലാനിങ് പൊളിച്ചത് പൊലീസിന്റെ വൈദഗ്ധ്യം
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- രണ്ടു പതിറ്റാണ്ടിനപ്പുറം ദീർഘ വീക്ഷണത്തോടെ പ്രമോദ് കുമാർ എടുത്ത തീരുമാനം ശരിയായി; ഒരു കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിയുന്നു; കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
- ഷഹാനയെ കാട്ടാന ചവിട്ടിയത് നെഞ്ചിൽ; തലയുടെ പിൻഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകൾ; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വീട്ടുകാർക്ക് വിട്ടുകൊടുത്തു
- 'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രവാസി മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും
- ജയിലിൽ കഴിയവേ മറ്റു തടവുകാർ പോലും ഞാൻ കുറ്റം ചെയ്തെന്ന് വിശ്വസിച്ചില്ല; ഉമ്മച്ചിയെ ജയിലിൽ കേറ്റുമെന്ന് ഇളയ മകനെ ഭീഷണിപ്പെടുത്തിയിരുന്നു; എന്റെ മകൻ പരാതി കൊടുത്തത് ഭർത്താവിന്റെ പ്രേരണയാലും ഭീഷണിയിലും; സ്ത്രീധനത്തിന്റെ പേരിലും തന്നെയും കുഞ്ഞുങ്ങളെയും മർദ്ദിക്കുമായിരുന്നു; കടയ്ക്കാവൂരിലെ ആ മാതാവ് മറുനാടനിൽ എത്തി പറഞ്ഞത്
- കഴിഞ്ഞ തവണ തുണച്ച തുറുപ്പ് ചീട്ട് കളത്തിലിറക്കി പിണറായി; സോളാറിൽ സിബിഐ എത്തുന്നതോടെ ദീർഘകാല ഗുണഭോക്താക്കൾ തങ്ങളെന്നുറച്ച് ബിജെപി; ഭസ്മാസുരന് വരം കൊടുത്തത് പോലെയാകുമെന്ന മുന്നറിയിപ്പ് സിപിഎമ്മിൽ നിന്നുതന്നെ; കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് സോളാർ ലൈംഗിക പീഡനക്കേസ് കാരണമാകുമെന്ന ചർച്ചകൾ സജീവം
- സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് കെ.പി.എ മജീദ്; ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറയാതെ പറഞ്ഞത് ഫാത്തിമ തഹ്ലിയയെ; എം.എസ്.എഫ് നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ല
- കേസ് സിബിഐയ്ക്ക് വിടുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തം കൂടൽ; ചെയ്യാത്ത തെറ്റുകളെ ഞങ്ങളെന്തിന് ഭയക്കണമെന്നും ഉമ്മൻ ചാണ്ടി; ജനങ്ങൾ എല്ലാം കാണുന്നും അറിയുന്നുമുണ്ട്; ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല; സോളാർ പീഡന കേസിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും മുൻ മുഖ്യമന്ത്രി
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍