ലാവ്ലിനിൽ പിണറായിക്ക് രക്ഷപ്പെടുക എളുപ്പമല്ല; ഇപ്പോൾ പ്രതിബന്ധമായി വി എം സുധീരന്റെ കക്ഷി ചേരാനുള്ള ഹർജി കൂടിയുണ്ട്; നിലപാടുള്ള ജഡ്ജിമാരുടെ മുന്നിലാണ് കേസ് ഉള്ളത്; ഇതെല്ലാം പിണറായിയുടെ ഉറക്കം കെടുത്താൻ പര്യാപ്തമാണ്: മറുനാടനോട് മനസു തുറന്ന് കെ എം ഷാജഹാൻ
എം മനോജ്കുമാർ
തിരുവനന്തപുരം: ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉറക്കമില്ലാത്ത നാളുകളാണ് ഇനി വരാൻ പോകുന്നതെന്ന് കെ.എം.ഷാജഹാൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ലാവ്ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത് വരുന്ന ജനുവരിയിൽ ആണ്. പിണറായിക്ക് വലിയ പ്രതിബന്ധം സൃഷ്ടിച്ച് മുൻ കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ ഇടപെടൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഇടപെടൽ ഹർജി കൂടി അനുവദിച്ചാൽ കാര്യങ്ങൾ പിണറായി വിജയന് പ്രതികൂലമായി വരും. . ലാവ്ലിൻ കേസിൽ പ്രതിയായിരുന്നു പിണറായി വിജയൻ. 2009 ലാണ് ലാവ്ലിൻ കേസിൽ പിണറായിയെ സിബിഐ പ്രതിയാക്കുന്നത്.
2013 ലാണ് അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിന്നും സിബിഐ മാറ്റുന്നത്. ഇപ്പോഴുള്ള അവസ്ഥയെന്താണ്? ലാവ്ലിൻ കേസിൽ മൂന്നു പ്രതികളെ കോടതി ശിക്ഷിച്ചു. പിണറായി വിജയൻ അടക്കമുള്ള മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി. ശിക്ഷിക്കപ്പെട്ടവർ എല്ലാം കീഴുദ്യോഗസ്ഥരാണ്. വെറുതെ വിട്ടവർ ആരാണ്. നയപരമായ തീരുമാനമെടുത്ത അന്നത്തെ മന്ത്രി പിണറായി വിജയൻ. വകുപ്പ് സെക്രട്ടറിമാർ എന്നിവർ. കുറ്റക്കാരായവർ പറയുന്നത് ഞങ്ങൾ തീരുമാനം നടപ്പിലാക്കിയവർ മാത്രമാണെന്നാണ്. ഞങ്ങളെ വെറുതെ വിടണം. ഇവർ ആവശ്യപ്പെടുന്നു. സിബിഐയ്ക്ക് ഇവരെ വെറുതെ വിടാൻ കഴിയില്ല. കാരണം പറഞ്ഞ നിലപാടുകളിൽ നിന്ന് സിബിഐയ്ക്ക് പിന്നോട്ട് പോകേണ്ടി വരും. അതാണ് അവർ അപ്പീലുമായി പോകുന്നത്.
ഈ ഘട്ടത്തിലാണ് ലാവ്ലിൻ കേസിൽ വി എം.സുധീരൻ കൂടി ഇടപെടൽ ഹർജി കൂടി വരുന്നത്. ലാവ്ലിൻ കേസിൽ പിണറായിക്ക് രക്ഷപ്പെടുക എളുപ്പമല്ല. അഴിമതിക്കേസിൽ പെട്ട് പിണറായി വിജയനെക്കാളും വലിയ രാഷ്ട്രീയ നേതാക്കൾ ഇന്ത്യയിൽ ജയിലിൽ കിടക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കിടന്നു. ബീഹാർ ഭരിച്ച ലാലുപ്രസാദ് യാദവ് ഇപ്പോഴും ജയിലിൽ കിടക്കുന്നു. ഹരിയാനയിലെ ഓംപ്രകാശ് ചൗതാല വർഷങ്ങളായി ജയിലിൽ കിടക്കുകയാണ്. ഒരുപിടി രാഷ്ട്രീയക്കാർ ജയിലിൽ കിടക്കുന്നുണ്ട്. കേരളത്തിൽ ഒരു ജഡ്ജിയും പിണറായിക്കെതിരെ വിധിക്കില്ല. കാരണം ജീവിക്കാൻ ഭയം കാണും. 51 വെട്ടു വെട്ടിയ സെറ്റ് ആണല്ലോ? പക്ഷെ സുപ്രീം കോടതിയിൽ കഥ മാറും.
ഒരു മുഖ്യമന്ത്രിക്കെതിരായ അഴിമതിക്കേസ് ആണ് അവർ വിധി പറയാൻ പോകുന്നത്. ജനുവരിയിൽ ലാവ്ലിൻ കേസിൽ പിണറായി വിജയൻ വലിയ പ്രതിസന്ധി നേരിടും. ജനുവരിയിൽ ആണ് കേസ് സുപ്രീം കോടതി പരിഗണനയ്ക്ക് എടുക്കുന്നത്. അതിൽ വിധി എതിരായാൽ പിണറായി വിജയൻ ലാവ്ലിൻ കേസിൽ പ്രതിയാണ്. പ്രതിയായാൽ പിന്നെ വിചാരണയാണ്. മുഖ്യമന്ത്രി പദവിയെ തന്നെ ബാധിക്കുന്ന കാര്യമാണിത്. കേസിൽ വാദം കേൾക്കുന്നത് സുപ്രീംകോടതിയിലെ ശക്തമായ നിലപാട് ഉള്ള ജഡ്ജിമാരാണ്. ആർബി.രമണയും ശന്തന ഗൗഡറും ആണ് കേസ് പരിഗണിക്കുന്നത്. ഇതെല്ലാം പിണറായിയുടെ ഉറക്കം കെടുത്താൻ പര്യാപതമാണ്. വിധി എതിരായാൽ പിണറായി ജയിലിൽ പോകേണ്ടി വരും. സുപ്രീംകോടതിയുടെ മുന്നിൽ കേസ് എത്തുമ്പോൾ ഒരു പരിഗണന വരുക. പിണറായി മുഖ്യമന്ത്രീയാണ് എന്നാണ്. അതുകൊണ്ട് തന്നെ അതിന്റെന്റെതായ ഗൗരവത്തിൽ കേസ് പരിഗണിക്കപ്പെടും.
മുഖ്യമന്ത്രിയായതിനാൽ എങ്ങനെയെങ്കിലും പിണറായി രക്ഷപ്പെടും എന്ന് തോന്നൽ ജനമനസ്സിൽ വരും എന്ന കാര്യവും സുപ്രീംകോടതിയുടെ മുന്നിൽ വരുന്ന ഒരു വിഷയം തന്നെയാണ്. അതുകൊണ്ട് തന്നെ പിണറായിക്ക് ഭയപ്പെടേണ്ട ദിനങ്ങൾ തന്നെയാണ് മുന്നിൽ വരുന്നത്. പിണറായി വിജയൻ ലാവ്ലിൻ കേസിൽ അകപ്പെട്ടതോടെ പാർട്ടിയിൽ വന്ന പ്രശ്നങ്ങൾ നോക്കാം. 1998 ലാണ് പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത്. അതിനുശേഷം പാർട്ടി സംവിധാനത്തിൽ വന്ന ഒരു ജീർണ്ണത വന്നു. ആ ജീർണ്ണതയിൽ നിന്നും ഉയർന്ന താമരകളാണ് .പി.കെ..ശശിയെ പോലുള്ളവർ. പി.കെ.ശശി പുതിയ പാർട്ടി ലീഡർഷിപ്പിന്റെ സൃഷ്ടിയാണ്. ഞാൻ അച്യുതാനന്ദന്റെ അടുക്കൽ ഉള്ളപ്പോഴോന്നും ഈ പി.കെ. ശശി ഒന്നും ഇല്ല. പി.കെ.ശശിയെ പോലുള്ളവർ. പിണറായിയെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ 2009 മുതൽ 2012 അദ്ദേഹം ഒരു കേസിൽ പ്രതി ആയിരുന്നു. ലാവ്ലിൻ കേസിൽ പ്രതിയായതോടെ പാർട്ടിയിലും പിണറായി തന്ത്രങ്ങൾ മാറ്റിയിരുന്നു.
ലാവ്ലിൻ കേസിൽ പ്രതിയായതോടെ സ്വാധീനമുറപ്പിക്കാൻ പാർട്ടിയുടെ പിടി പിണറായി അയച്ചു കൊടുത്തു. എന്ത് തോന്ന്യവാസവും കാണിക്കാമെന്ന അവസ്ഥയാക്കി. അതിന്റെയൊക്കെ ബൈ പ്രൊഡക്റ്റ് ആണ് പി.കെ.ശശി. മണ്ണാർക്കാട് സിപിഎമ്മിന്റെ മാഫിയാ പ്രവർത്തനത്തിനു നേതൃത്വം നൽകിയിരുന്ന ആളാണ് ശശി. അതുകൊണ്ടാണ് ഇത്രയും നവോത്ഥാനമൊക്കെ പറയുന്ന, ലിംഗനീതിയൊക്കെ പറയുന്ന പി.കെ.ശശിയെ ഒരിക്കലും പിണറായിക്ക് നിയന്ത്രിക്കാൻ കഴിയാതെ പോയത്. ശബരിമലയുടെ പേരിൽ നവോത്ഥാന നായകനായാണ് പിണറായി ഒരുങ്ങിപ്പുറപ്പെട്ടത്. ലിംഗനീതിയാണ് ഉയർത്തിക്കാട്ടിയത്. എന്നിട്ടും പി.കെ.ശശിയെ എന്തുകൊണ്ട് പിണറായിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. ഭയങ്കര ഐറണി അല്ലെ. മൂന്നുമാസമായി ശശിക്കെതിരായ സ്ത്രീപീഡനക്കേസിന്റെ പേരിൽ പാർട്ടി അന്വേഷണ കമ്മിഷൻ വന്നിട്ട്. എന്നിട്ടെന്തായി എന്തെങ്കിലും ചെയ്യാൻ പിണറായിക്ക്, അല്ലെങ്കിൽ സിപിഎമ്മിന് കഴിഞ്ഞോ? 1998 ലാണ് പിണറായി പാർട്ടി സെക്രട്ടറി ആവുന്നത്. ഈ കാലത്തെ വളർച്ച നോക്കിയാൽ നിങ്ങൾക്ക് കാണാം.
പാർട്ടിയുടെ പോക്ക് താഴോട്ടാണ്. അതിനു മുഴുവൻ കാർമികത്വം വഹിച്ചത് പിണറായിയാണ് എന്ന് വളരെ വ്യക്തമല്ലേ? തിരഞ്ഞെടുപ്പുകളുടെ ചരിത്രം മാത്രം എടുക്കാം. 2001-ൽ പിണറായി പാർട്ടി സെക്രട്ടറിയായിരിക്കെ സിപിഎം നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയമടഞ്ഞു. 2006-ൽ വിജയിച്ചത് അച്ചുതാനന്ദൻ കാരണമാണ്. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ ജയത്തിന്റെ വക്കുവരെ എത്തിയതും അച്യുതാനന്ദൻ കാരണമാണ്. 2016-ൽ ഇടതുമുന്നണി അധികാരത്തിൽ എത്തിയെങ്കിലും അതും പിണറായി കാരണമല്ല. ഉമ്മൻ ചാണ്ടിയുടെ ദോഷം കാരണമാണ്. സോളാർ കേസ് മുതൽ ബാർക്കോഴ വരെയുള്ള അഴിമതി ആരോപണങ്ങൾ കാരണം. ഒരു തിരഞ്ഞെടുപ്പിലും പിണറായിക്ക് ഇടതുമുന്നണിയെ ജയിപ്പിക്കാൻ കഴിഞ്ഞില്ല. ഇനി ലോക്സഭ നോക്കാം. 2004 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിച്ചത് ഡിഐസി കാരണമാണ്. 2009-ൽ തോറ്റില്ലേ? 2014 ൽ തോറ്റില്ലേ. അപ്പോൾ ലോക്സഭയും പിണറായി കാരണമല്ല ജയിച്ചത്.
2005 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജയിച്ചു. 2010-ൽ ചരിത്രത്തിൽ ആദ്യമായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പരാജയം നുണഞ്ഞു. കേരളത്തിൽ ഒരൊറ്റ തവണയേ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎം തോറ്റിട്ടുള്ളൂ. അത് പിണറായി പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോഴാണ്. ആകപ്പാടെ 2015-ൽ ജയിച്ചു എന്നേ പറയാൻ കഴിയൂ. സിപിഎം എന്ന പാർട്ടി അഭിമാനം കൊള്ളുന്നത് അതിന്റെ സംഘടനാപരമായ ചട്ടക്കൂട് ചൂണ്ടിക്കാണിച്ചാണ്. ബ്രാഞ്ച് കമ്മറ്റി, ലോക്കൽ കമ്മറ്റി, ഏരിയാ കമ്മറ്റി, ജില്ലാ കമ്മറ്റി. ഇതെല്ലാം എപ്പോൾ വലിയ നോക്കുകുത്തികളാണ്. പാർട്ടി എന്ന് പറഞ്ഞാൽ പിണറായി, സർക്കാർ എന്ന് പറഞ്ഞാൽ പിണറായി. പാര്ട്ടിക്കകത്ത് നിന്ന് പിണറായിക്കെതിരെ നിന്ന് സംസാരിക്കാൻ ആരുണ്ട്. ഒരു വശത്ത് ജനാധിപത്യം എന്ന് പറയുകയും മറുവശത്ത് മോദിയെ തോൽപ്പിക്കുന്ന എകാധിപത്യമാണ്. എല്ലാതരത്തിലുമുള്ള ജീർണത, എല്ലാ തരത്തിലുള്ള ഒത്തുതീർപ്പുകൾ. എന്ത് വൃത്തികേടുമുണ്ടെങ്കിലും ഒരു ഭാഗത്ത് സിപിഎമ്മുണ്ടാകും. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പയ്യന്നൂരിൽ ഒരു സ്ത്രീയുടെ മുഖത്ത് ചുവപ്പ് പെയിന്റ് അടിച്ചത്.
ഒരു വശത്ത് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുകയും മറുവശത്ത് സ്ത്രീയെ പിടിച്ചു നിർത്തി അവരുടെ ദേഹത്ത് ചുവപ്പ് പെയിന്റു അടിക്കുകയും ചെയ്യുക. ഇങ്ങിനെ എല്ലാ വൃത്തികേടുകൾക്ക് പിന്നിലും സിപിഎമ്മുണ്ടാകും. അത് എപ്പിട്ടോമൈസ് ചെയ്യുന്ന സംഭവമാണ് പി.കെ.ശശി. ശബരിമല, സ്ത്രീ സമത്വം. ലിംഗനീതി. ഇതൊക്കെയാണ് പിണറായി ഉയർത്തിപ്പിടിക്കുന്നത്. ഈ പ്രശ്നം നടന്നുകൊണ്ടിരിക്കുമ്പോഴാണ് മറുവശത്ത് പിണറായി ശശിയെ സംരക്ഷിക്കുന്നത്. പാർട്ടിക്കകത്ത് സ്ത്രീ സമത്വമുണ്ടോ? പിന്നെയെങ്ങിനെ സമൂഹത്തിൽ സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കും. പാർട്ടിക്കകത്ത് സ്ത്രീ പീഡിപ്പിക്കപ്പെടുകയാണ്. ശശിയെ പോലുള്ളവർ ആണ് സ്ത്രീകളെ പീഡിപ്പിക്കുന്നത്. ഈ ഹിപ്പോക്രസിയാണ് പ്രശ്നം. വിഭാഗീയത ഇല്ലാതായത് ഈ കാര്യത്തിൽ തിരിച്ചടിയാണ്. മുൻപ് എതിർ ശബ്ദങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴില്ല. ഇരട്ട നിലപാടുകൾ ചോദ്യം ചെയ്യപ്പെടുന്നില്ല.
ഇപ്പോൾ ശബരിമല പ്രശ്നത്തിൽ നാല് സീറ്റിനും പത്ത് വോട്ടിനും വേണ്ടിയല്ല നിലപാട് എന്ന് പിണറായി പറഞ്ഞു. ഇത് തന്നെയാണ് ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യയും പറഞ്ഞത്. അദ്ദേഹം ഇപ്പോൾ എവിടെപ്പോയി. പാർട്ടി ഇപ്പോൾ എവിടെപ്പോയി. ഞങ്ങൾ വ്യവസായ വത്ക്കരണത്തിനു വേണ്ടിയാണ് നിൽക്കുന്നത് എന്നാണ് ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞത്. അഞ്ചു തവണ ബംഗാൾ ഭരിച്ച പാർട്ടിയാണ്. ഇപ്പോൾ പാര്ട്ടിയുമില്ല വോട്ടുമില്ല. സിപിഎമ്മിൽ നിന്നാണ് ബംഗാളിൽ ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടായത്. സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ബിജെപി പാർട്ടി ഓഫീസ് ആയി മാറി. കേരളത്തിലും സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് ഒഴുക്ക് ഭയങ്കരമായി കൂടിയിരിക്കുകയാണ്. നേമത്ത് കോൺഗ്രസ് വോട്ട് ചോർന്നപ്പോൾ തത്തുല്യമായി സിപിഎം വോട്ടും ചോർന്നു. അതി ഭീകരമായ പ്രശ്നത്തിലേക്കാണ് സിപിഎം നീങ്ങുന്നത്. അതിനോരേയൊരു കാരണക്കാരൻ പിണറായി മാത്രമാണ്.
കാരണം പാർട്ടി ഇപ്പോൾ കാലങ്ങളായി പിണറായിയുടെ കയ്യിലാണ്. മന്ത്രിസഭയിലോ? ആദ്യം ഇ.പി.ജയരാജൻ ബന്ധുത്വ നിയമനത്തിൽ കുരുങ്ങി രാജിവെച്ചു. എ.കെ.ശശീന്ദ്രൻ ലൈംഗികാപവാദ കേസിൽ രാജിവെച്ചു. ശശീന്ദ്രന് പകരം തോമസ് ചാണ്ടി വന്നു. പോയി. കെ.ടി.ജലീൽ എപ്പോൾ വേണമെങ്കിലും തെറിക്കാവുന്ന അവസ്ഥയിലാണ്. ഇപ്പോൾ മാത്യു ടി തോമസ് രാജിയുടെ വക്കിലാണ്. അത് ജെഡിഎസിന്റെ ആവശ്യപ്രകാരം. മാത്യു ടി തോമസിന് പകരം കൃഷ്ണൻകുട്ടി വരാൻ ഇരിക്കുകയാണ്. മറ്റൊരു മന്ത്രി കെ.കെ.ശൈലജയെ പോലുള്ളവർ മെഡിക്കൽ ബിൽ പോലുള്ള അഴിമതിയിൽ ഉൾപ്പെട്ടു. രണ്ടര വർഷത്തിന്നിടയിൽ ഒരു നേട്ടവും പറയാനില്ല. ഇനി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന് മുന്നിലും പിണറായി വിജയന് മുന്നിലും അതിഭീകരമായ് വെല്ലുവിളി ആയിരിക്കും-ഷാജഹാൻ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്