കോവിഡ് പടർന്നു പിടിച്ച ബ്രിട്ടനിൽ എൻഎച്ച്എസിന്റെ ഹീറോയായി ഒരു മലയാളി; പ്രതിരോധ വാക്സിൻ ഇല്ലാത്തിടത്തോളം ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്തുക മാത്രമാണ് കോവിഡ് വ്യാപനം തടയാൻ ഏക മാർഗ്ഗമെന്ന് ചെറിയാൻ കോശി; രോഗവ്യാപനം വർദ്ധിപ്പിക്കുമ്പോഴും പുറത്തിറങ്ങുന്ന മലയാളികൾ അറിയണം രോഗം പടർന്നാൽ നാട് കഷ്ടപ്പെടുന്നത് എങ്ങനെയെന്ന്; അവധിയെടുക്കാതെ ജോലി ചെയ്തു രോഗവ്യാപനം തടയുന്ന ചെറിയാൻ കോശിയുടെ വാക്കുകൾ തള്ളിക്കളയാനുള്ളതല്ല

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കോവിഡ് യുകെയിൽ പടർന്നു തുടങ്ങിയ മാർച്ച് അവസാനവും ഏപ്രിൽ ആദ്യവും മരണ ഭയത്താൽ അവധിയെടുത്തു വീട്ടിലിരുന്നവരിൽ ഇംഗ്ലീഷുകാരോടൊപ്പം നൂറു കണക്കിന് നഴ്സുമാർ ഉൾപ്പെടെയുള്ള മുൻനിര ജീവനക്കാരുണ്ട്. കൊവിഡിനെ കുറിച്ച് തികച്ചും അബദ്ധങ്ങൾ മാത്രം കേട്ടിരുന്ന അക്കാലത്ത് അങ്ങനെയൊക്കെ ചെയ്തതിൽ ആരെയും കുറ്റം പറയാനുമാകില്ല. എന്നാൽ കോവിഡ് ഇത്തരത്തിൽ പ്രഹരം ഏൽപ്പിച്ചാണ് യുകെയിൽ എത്തുകയെന്നു റോംഫോർഡ് ഹോസ്പിറ്റൽ ബയോ മെഡിക്കൽ ലാബ് ചീഫ് സയന്റിസ്റ്റും ലാബ് തലവനുമായ ചെറിയാൻ കോശി ഫെബ്രുവരി ഒൻപതിന് തിരിച്ചറിഞ്ഞത് കേരളത്തിൽ നിന്നുമാണ്.
ചൈനയിൽ നിന്നുള്ള ആദ്യ വിദ്യാർത്ഥികൾ തൃശ്ശൂരിൽ എത്തുമ്പോൾ വെറും രണ്ടു കോവിഡ് റിപ്പോർട്ട് മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് തീക്കാറ്റ് പോലെ യുകെയിൽ എത്തും എന്നും മനസിലാക്കിയ ചെറിയാൻ കോശി പത്തു ദിവസത്തെ അവധി കഴിഞ്ഞു യുകെയിൽ തിരിച്ചെത്തി ആദ്യ ഡ്യൂട്ടിക്ക് എത്തിയ ഫെബ്രുവരി 11നു തന്നെ അദ്ദേഹത്തിന്റെ ലാബിൽ കോവിഡ് സ്വാബ് എത്തിത്തുടങ്ങിയിരുന്നു. പരിശോധനയ്ക്കും കോവിഡ് രോഗികളെ തിരിച്ചറിയാനും വേണ്ടി. അതായതു കോവിഡ് എന്ന് കേരളത്തിൽ നിന്നും കേട്ടത് മുതൽ അദ്ദേഹം മടങ്ങി യുകെയിൽ എത്തുന്നതിനിടയിൽ ഉള്ള പറക്കൽ സമയത്തു തന്നെ രോഗം യുകെയിലും എത്തിയിരുന്നുവെന്ന് ചുരുക്കം.
- ടെസ്റ്റിങ് എന്തിന്? അതുകൊണ്ടുള്ള ഗുണമെന്ത്? രോഗം തടയാൻ അതേ വഴിയുള്ളൂ
ഇന്നലെ മറുനാടൻ മലയാളിക്ക് വേണ്ടി സംസാരിക്കുമ്പോഴും ഞായറാഴ്ച ആയിട്ടും അവധിയെടുക്കാതെ ചെറിയാൻ കോശി ജോലി സ്ഥലത്തു നിന്നുമാണ് സംസാരിച്ചത്. അതേസമയം കൊവിഡോ, എനിക്കോ എന്ന മട്ടിൽ കടകളിലും പൊതു നിരത്തിലും കറങ്ങി നടക്കുന്നവർ എപ്പോഴെങ്കിലും അറിഞ്ഞിരിക്കണം ചെറിയാനെ പോലെയും ആയിരക്കണക്കിന് ഡോക്ടർമാരും നഴ്സുമാരും കെയറർമാരും എങ്ങനെയാണ് ഓരോ കോവിഡ് രോഗിയെയും ജീവിതത്തിലേക്ക് മടക്കി നടത്തിച്ചത് എന്ന്.
ഒരു കോവിഡ് രോഗി അറിഞ്ഞോ അറിയാതെയോ പുറത്തിറങ്ങുമ്പോൾ അതുവഴി രോഗം പടരാൻ ഉള്ള സാധ്യത കൂടിയാണ് വർധിക്കുന്നത്. എന്നാൽ ആളുകളെ ടെസ്റ്റ് ചെയ്യുന്നതോടെ രോഗികളെ കണ്ടെത്താനും ഐസൊലേഷനിൽ അയക്കാനും സാധിക്കുന്നത് വഴിയാണ് ടെസ്റ്റിങ് കോവിഡ് വ്യാപനത്തിലും അതിന്റെ നിയന്ത്രണത്തിലും ഏറ്റവും പ്രധാനമായി മാറുന്നത്. നിലവിൽ കോവിഡ് പ്രതിരോധത്തിൽ വാക്സിൻ എത്താത്തിടത്തോളം ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്തുക മാത്രമാണ് രോഗ വ്യാപനം തടയാൻ ഫലപ്രദമായ ഏറ്റവും മികച്ച മാർഗം. അതിനാൽ തന്നെയാണ് ലോകം മുഴുവൻ ടെസ്റ്റിങ് എന്ന മാർഗത്തെ ആപ്ത വാക്യമായി കരുതി മുന്നോട്ടു പോകുന്നതും.
- 24 സാമ്പിളിൽ 18 പേരും പോസിറ്റീവായത് ഇപ്പോൾ 240ൽ ആറായി ചുരുങ്ങിയിരിക്കുന്നു
കോവിഡ് അതിന്റെ മൂർദ്ധന്യത്തിൽ നിന്ന മാർച്ച് അവസാനം മുതൽ മെയ് മധ്യം വരെയുള്ള ദിവസങ്ങളിൽ ചെറിയാൻ കോശിയുടെ മുന്നിൽ എത്തുന്ന സാമ്പിളുകൾക്ക് അദ്ദേഹത്തിന്റെ ഉറക്കം കെടുത്താൻ ഉള്ള ശേഷി ഉണ്ടായിരുന്നു. ഒരു തരം ഭയം സിരകളിൽ അരിച്ചു കയറിയ ദിവസമാണ് അന്ന് കടന്നു പോയതെന്നും അദ്ദേഹം പറയുന്നു. കാരണം കയ്യിൽ എത്തുന്ന മുഴുവൻ സാമ്പിളും പോസിറ്റീവ് ആയി മാറുകയാണോ എന്ന വിധത്തിലാണ് റിസൾട്ട് എത്തികൊണ്ടിരുന്നത്. എന്നാൽ മെയ് പാതിയോടെ കാര്യങ്ങളിൽ വലിയ മാറ്റം സംഭവിച്ചു തുടങ്ങി.
ലോക്ഡൗൺ മൂലം ജനങ്ങൾ പുറത്തിറങ്ങാതെ വന്നതോടെ ടെസ്റ്റിന് എത്തുന്ന സാമ്പിളുകളിൽ പോസിറ്റീവ് ആകുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു തുടങ്ങി. ഒരു തവണ അനലൈസർ മെഷീനിൽ 24 സാമ്പിളുകളാണ് കയറ്റുന്നത്. ഇതിൽ കൊവിഡിന്റെ പീക് ടൈമിൽ 17 ഉം 18 ഉം വരെ പോസിറ്റീവ് കേസുകൾ ആയിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരം വരെ ചെയ്ത 240 ടെസ്റ്റിൽ വെറും ആറുപേർ മാത്രമാണ് പോസിറ്റീവ് ആയത് എന്നദ്ദേഹം പറയുമ്പോൾ ബ്രിട്ടനിലെ രോഗികളുടെ എണ്ണത്തിൽ അതിശയിപ്പിക്കുന്ന കുറവുണ്ടെന്ന് കൂടിയാണ് ബോധ്യപ്പെടുന്നത്. ഇതിന് ഒറ്റക്കാരണം ലോക്ഡൗ ൺ തന്നെയെന്ന് ഉറപ്പിച്ചു പറയാം.
- വീണ്ടും കോവിഡ് എത്തുമോ? എത്തിയാൽ ഏതൊക്കെ പ്രദേശങ്ങളിൽ വ്യാപനത്തിന്റെ കരുത്തു കൂടും?
കോവിഡ് വീണ്ടും യുകെയിൽ കരുത്താർജ്ജിക്കും എന്നത് നൂറു ശതമാനം ഉറപ്പാണ്. കാരണം ലോക്ഡൗണിൽ ലഭിക്കുന്ന ഇളവുകളും സ്വാതന്ത്ര്യവും കൂടുതൽ പേരെ രോഗികളാക്കി മാറ്റും. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും പുതുതായി രോഗികളുടെ എണ്ണം ഉയരുന്നത്. ബെഡ്ഫോർഡ് കൗൺസിൽ കഴിവതും വീട്ടിൽ ഇരിക്കാൻ പ്രദേശവാസികൾക്ക് സന്ദേശം നൽകിക്കഴിഞ്ഞു. മിഡ്ലാൻഡ്സിൽ കവൻട്രിക്ക് അടുത്തുള്ള നനീട്ടൻ എന്ന സ്ഥലത്തു രോഗം പടരുന്നതായി സൂചനയുണ്ട്. ലണ്ടനിൽ ഏറ്റവും മോശമായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് ന്യുഹാം കൗൺസിൽ ആണ്.
കൂടാതെ ഈസ്റ്റ് ഹാം, സൗത്താൽ തുടങ്ങി ലണ്ടന്റെ സബർബൻ പ്രദേശങ്ങളിൽ ജനങ്ങൾ ശ്രദ്ധയില്ലാതെ പുറത്തിറങ്ങുന്നതും അനധികൃത കുടിയേറ്റക്കാർ അടക്കമുള്ള വിവിധ കാരണങ്ങളാൽ ഇത്തരം പ്രദേശങ്ങൾ രണ്ടാം കോവിഡ് ആക്രമണത്തിൽ നിർണായകമാകും. രാജ്യത്തിന്റെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ കോവിഡ് കൂടുതൽ ശക്തമാകാൻ സാധ്യത ഉള്ളപ്പോൾ തന്നെ ആശുപത്രികളും മറ്റും കൂടുതൽ ശ്രദ്ധയോടും ജാഗ്രതയോടും പരിചയ മികവോടും രോഗികളെ കൈകാര്യം ചെയ്തു തുടങ്ങും എന്നതും ആശ്വാസമാണ്.
- കോവിഡ് വ്യാപനത്തിനു യുകെയിൽ കാരണമായത് പല ഘടകങ്ങൾ
ഔദ്യോഗികമായ തടസം മൂലം തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്താൻ ചെറിയാൻ കോശിക്കു പ്രയാസമുണ്ട്. എങ്കിലും തീരുമാനം എടുക്കുന്നതിൽ കാലതാമസം ഉണ്ടായത് രോഗ വ്യാപനത്തിൽ നിർണായക പങ്ക് വഹിച്ചതായി അദ്ദേഹം കരുതുന്നു. മാർച്ച് അവസാനം സർക്കാർ കൈകൊണ്ട പല തീരുമാനങ്ങളും വളരെ നേരത്തെ ഉണ്ടാകേണ്ടത് ആയിരുന്നു.
സത്യത്തിൽ രോഗം ഇത്തരത്തിൽ വ്യാപന തോത് കാണിക്കും എന്ന് ശാസ്ത്ര സമൂഹം വ്യക്തമായി മനസിലാക്കിയിരുന്നെങ്കിലും സർക്കാരിനും മറ്റു പ്രൊഫഷനാളുകൾക്കും അത് വേണ്ടത്ര ഉൾക്കൊള്ളാനായില്ല എന്നതും സത്യമാണ്. എങ്കിലും പിന്നീട് കാര്യങ്ങൾക്ക് അതിവേഗത്തിൽ തീരുമാനമായി. താൻ ജോലി ചെയ്യുന്ന ലാബിൽ തന്നെ ഒരു ലക്ഷം പൗണ്ട് മുകളിൽ വിലവരുന്ന പുതിയ അനലൈസർ ഉപകരണങ്ങൾ വന്നതും രോഗം അതിന്റെ കാഠിന്യം കാട്ടി രാജ്യത്തെ ഞെട്ടിച്ചതുകൊണ്ട് കൂടിയാണ്. അതിനാൽ ഇനിയുള്ള മുന്നൊരുക്കങ്ങൾക്കു വേഗത കൂടും എന്നുറപ്പാണ്.
- ഒരു വശത്തു കുടുംബം, മറുവശത്തു ജോലി, അനുഭവിച്ചത് ആർക്കും മനസിലാകാത്ത സംഘർഷം
ഒരു വശത്തു ജോലിയിൽ നേരിടുന്ന അമിതമായ സമ്മർദ്ദവും ഒരു മഹാമാരിയെ തടയാൻ മുന്നിൽ നിന്നുള്ള പോരാട്ടവും. എപ്പോൾ വേണമെങ്കിലും രോഗം പിടികൂടാൻ ഉള്ള സാധ്യത മറ്റൊന്ന്. ജോലിക്കു പോകാതിരിക്കാനാകില്ല എന്നത് വേറൊരു സത്യം. വീട്ടുകാര്യങ്ങൾ ഷോപ്പിങ് ഉൾപ്പെടെ നടത്തിയിരുന്നത് അദ്ധ്യാപിക കൂടിയായ ഭാര്യ ഷീബയാണ്. എന്നാൽ കുടുംബത്തെ കൂടി രോഗത്തിൽ നിന്നും രക്ഷിക്കാൻ ആ കാര്യങ്ങളും താൻ ഏറ്റെടുക്കുക ആയിരുന്നു എന്നും ചെറിയാൻ കോശി പറയുന്നു.
ഇതിനൊപ്പമാണ് ഈസ്റ്റ് ഹാമിൽ താമസിക്കുന്ന പ്രായം ചെന്ന അമ്മയുടെ ശുശ്രൂഷകളും. ഈസ്റ്റ് ഹാമിലും മറ്റും സകലർക്കും രോഗം പിടിപെടാൻ ഉള്ള സാധ്യത മുന്നിൽ വന്നപ്പോൾ പ്രായം ചെന്ന അമ്മയെ എങ്ങനെ രക്ഷിക്കും എന്ന ചിന്തയാണ് ഏറെ ആശങ്കപ്പെടുത്തിയത്. വാറ്റ്ഫോഡിൽ താമസിക്കുന്ന സഹോദരിയും കുടുംബവും ഒക്കെ നിരന്തരം വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ എക്കണോമിക്സ് പഠിക്കുന്ന മൂത്ത മകൻ ജോഷ്വായും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഇളയ മകൻ ജെറമിയായും രോഗത്തിന്റെ കാഠിന്യം അറിയാതെ വീട്ടിൽ തന്നെ ആയിരുന്നു എന്നതാണ് അന്നാളുകളിൽ ഏറെ ആശ്വാസം ആയിരുന്നത്.
- ബയോളജി ടീച്ചറായ അമ്മയിൽ നിന്നും പ്രചോദനം, ബയോ മെഡിക്കൽ സയന്റിസ്റ്റ് ആകാൻ ആഗ്രഹവും
ബയോളജി അദ്ധ്യാപികയായ അമ്മയിൽ നിന്നും ഉള്ള പ്രചോദനത്തിൽ ആ വിഷയത്തിൽ നല്ല മാർക്ക് എപ്പോഴും സ്കോർ ചെയ്തിരുന്നു. തുടർന്ന് ബയോളജിയിൽ തന്നെ മാസ്റ്റേഴ്സും ചെയ്തു. സ്കൂൾ പഠന കാലത്തു 1980ലാണ് ചെറിയാൻ കോശി മാതാപിതാക്കൾക്കൊപ്പം യുകെയിൽ എത്തുന്നത്. അതിനും പത്തു വർഷം മുൻപേ പിതാവ് സിംഗപ്പൂരിൽ നിന്നും ബ്രിട്ടീഷ് റോയൽ ആർമിയുടെ ഭാഗമായി യുകെയിൽ എത്തിയിരുന്നു. 86ൽ പഠനം പൂർത്തിയാക്കിയപ്പോൾ ബയോ മെഡിക്കൽ രംഗത്ത് ജോലി കണ്ടെത്തുക ആയിരുന്നു ലക്ഷ്യം. 1989ൽ തന്നെ ജോലിക്കു കയറുകയും ചെയ്തു.
കഴിഞ്ഞ പത്തു വർഷമായി ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തലവൻ കൂടിയാണ്. ജോലിയെ ഒരു പാഷനായി കരുതുന്നതു കൊണ്ട് കൂടിയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നു മുതൽ ഇതുവരെ തളരാതെ, കോവിഡ് പോരാട്ടത്തിൽ യഥാർത്ഥ എൻഎച്ച്എസ് ഹീറോയായി അനേകം പേർക്കൊപ്പം ചെറിയാനും അദ്ദേഹത്തിന്റെ സ്ഥാപനവും തല ഉയർത്തുന്നത്. ആ മികവിന് അദ്ദേഹത്തെ തേടി കൂടുതൽ അംഗീകാരവും പിന്നാലെ എത്തും എന്നുറപ്പാണ്. മിക്കവാറും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അത്തരം ഒരു നേട്ടവും യുകെ മലയാളികൾക്ക് ചെറിയാനിൽ നിന്നും കേൾക്കാനായേക്കും. കാരണം ഹീറോകൾ ഓരോ രാജ്യത്തിന്റെയും അഭിമാനം കൂടിയാണ്.
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഏകെജിയുടെ സഹോരന്റെ മകനും ജപ്തി നോട്ടീസ് അയച്ച് കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ; സിഎംഡി ടോമിൻ തച്ചങ്കരി ആദ്യം പൂട്ടുന്നത് വൻ സ്രാവുകളെ തന്നെ; അരുൺ കുമാറും പിച്ച ബഷീറും കെഎഫ്സിക്ക് നൽകാനുള്ളത് 16 കോടിലധികം രൂപ; പിണറായി നാടു ഭരിക്കുമ്പോൾ പാവങ്ങളുടെ പടത്തലവന്റെ വീട്ടിലേക്ക് ജപ്തി നോട്ടീസ് അയച്ച് ഐപിഎസ് വീര്യം കാട്ടി തച്ചങ്കരിയും
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്