കോവിഡ് പടർന്നു പിടിച്ച ബ്രിട്ടനിൽ എൻഎച്ച്എസിന്റെ ഹീറോയായി ഒരു മലയാളി; പ്രതിരോധ വാക്സിൻ ഇല്ലാത്തിടത്തോളം ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്തുക മാത്രമാണ് കോവിഡ് വ്യാപനം തടയാൻ ഏക മാർഗ്ഗമെന്ന് ചെറിയാൻ കോശി; രോഗവ്യാപനം വർദ്ധിപ്പിക്കുമ്പോഴും പുറത്തിറങ്ങുന്ന മലയാളികൾ അറിയണം രോഗം പടർന്നാൽ നാട് കഷ്ടപ്പെടുന്നത് എങ്ങനെയെന്ന്; അവധിയെടുക്കാതെ ജോലി ചെയ്തു രോഗവ്യാപനം തടയുന്ന ചെറിയാൻ കോശിയുടെ വാക്കുകൾ തള്ളിക്കളയാനുള്ളതല്ല

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കോവിഡ് യുകെയിൽ പടർന്നു തുടങ്ങിയ മാർച്ച് അവസാനവും ഏപ്രിൽ ആദ്യവും മരണ ഭയത്താൽ അവധിയെടുത്തു വീട്ടിലിരുന്നവരിൽ ഇംഗ്ലീഷുകാരോടൊപ്പം നൂറു കണക്കിന് നഴ്സുമാർ ഉൾപ്പെടെയുള്ള മുൻനിര ജീവനക്കാരുണ്ട്. കൊവിഡിനെ കുറിച്ച് തികച്ചും അബദ്ധങ്ങൾ മാത്രം കേട്ടിരുന്ന അക്കാലത്ത് അങ്ങനെയൊക്കെ ചെയ്തതിൽ ആരെയും കുറ്റം പറയാനുമാകില്ല. എന്നാൽ കോവിഡ് ഇത്തരത്തിൽ പ്രഹരം ഏൽപ്പിച്ചാണ് യുകെയിൽ എത്തുകയെന്നു റോംഫോർഡ് ഹോസ്പിറ്റൽ ബയോ മെഡിക്കൽ ലാബ് ചീഫ് സയന്റിസ്റ്റും ലാബ് തലവനുമായ ചെറിയാൻ കോശി ഫെബ്രുവരി ഒൻപതിന് തിരിച്ചറിഞ്ഞത് കേരളത്തിൽ നിന്നുമാണ്.
ചൈനയിൽ നിന്നുള്ള ആദ്യ വിദ്യാർത്ഥികൾ തൃശ്ശൂരിൽ എത്തുമ്പോൾ വെറും രണ്ടു കോവിഡ് റിപ്പോർട്ട് മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് തീക്കാറ്റ് പോലെ യുകെയിൽ എത്തും എന്നും മനസിലാക്കിയ ചെറിയാൻ കോശി പത്തു ദിവസത്തെ അവധി കഴിഞ്ഞു യുകെയിൽ തിരിച്ചെത്തി ആദ്യ ഡ്യൂട്ടിക്ക് എത്തിയ ഫെബ്രുവരി 11നു തന്നെ അദ്ദേഹത്തിന്റെ ലാബിൽ കോവിഡ് സ്വാബ് എത്തിത്തുടങ്ങിയിരുന്നു. പരിശോധനയ്ക്കും കോവിഡ് രോഗികളെ തിരിച്ചറിയാനും വേണ്ടി. അതായതു കോവിഡ് എന്ന് കേരളത്തിൽ നിന്നും കേട്ടത് മുതൽ അദ്ദേഹം മടങ്ങി യുകെയിൽ എത്തുന്നതിനിടയിൽ ഉള്ള പറക്കൽ സമയത്തു തന്നെ രോഗം യുകെയിലും എത്തിയിരുന്നുവെന്ന് ചുരുക്കം.
- ടെസ്റ്റിങ് എന്തിന്? അതുകൊണ്ടുള്ള ഗുണമെന്ത്? രോഗം തടയാൻ അതേ വഴിയുള്ളൂ
ഇന്നലെ മറുനാടൻ മലയാളിക്ക് വേണ്ടി സംസാരിക്കുമ്പോഴും ഞായറാഴ്ച ആയിട്ടും അവധിയെടുക്കാതെ ചെറിയാൻ കോശി ജോലി സ്ഥലത്തു നിന്നുമാണ് സംസാരിച്ചത്. അതേസമയം കൊവിഡോ, എനിക്കോ എന്ന മട്ടിൽ കടകളിലും പൊതു നിരത്തിലും കറങ്ങി നടക്കുന്നവർ എപ്പോഴെങ്കിലും അറിഞ്ഞിരിക്കണം ചെറിയാനെ പോലെയും ആയിരക്കണക്കിന് ഡോക്ടർമാരും നഴ്സുമാരും കെയറർമാരും എങ്ങനെയാണ് ഓരോ കോവിഡ് രോഗിയെയും ജീവിതത്തിലേക്ക് മടക്കി നടത്തിച്ചത് എന്ന്.
ഒരു കോവിഡ് രോഗി അറിഞ്ഞോ അറിയാതെയോ പുറത്തിറങ്ങുമ്പോൾ അതുവഴി രോഗം പടരാൻ ഉള്ള സാധ്യത കൂടിയാണ് വർധിക്കുന്നത്. എന്നാൽ ആളുകളെ ടെസ്റ്റ് ചെയ്യുന്നതോടെ രോഗികളെ കണ്ടെത്താനും ഐസൊലേഷനിൽ അയക്കാനും സാധിക്കുന്നത് വഴിയാണ് ടെസ്റ്റിങ് കോവിഡ് വ്യാപനത്തിലും അതിന്റെ നിയന്ത്രണത്തിലും ഏറ്റവും പ്രധാനമായി മാറുന്നത്. നിലവിൽ കോവിഡ് പ്രതിരോധത്തിൽ വാക്സിൻ എത്താത്തിടത്തോളം ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്തുക മാത്രമാണ് രോഗ വ്യാപനം തടയാൻ ഫലപ്രദമായ ഏറ്റവും മികച്ച മാർഗം. അതിനാൽ തന്നെയാണ് ലോകം മുഴുവൻ ടെസ്റ്റിങ് എന്ന മാർഗത്തെ ആപ്ത വാക്യമായി കരുതി മുന്നോട്ടു പോകുന്നതും.
- 24 സാമ്പിളിൽ 18 പേരും പോസിറ്റീവായത് ഇപ്പോൾ 240ൽ ആറായി ചുരുങ്ങിയിരിക്കുന്നു
കോവിഡ് അതിന്റെ മൂർദ്ധന്യത്തിൽ നിന്ന മാർച്ച് അവസാനം മുതൽ മെയ് മധ്യം വരെയുള്ള ദിവസങ്ങളിൽ ചെറിയാൻ കോശിയുടെ മുന്നിൽ എത്തുന്ന സാമ്പിളുകൾക്ക് അദ്ദേഹത്തിന്റെ ഉറക്കം കെടുത്താൻ ഉള്ള ശേഷി ഉണ്ടായിരുന്നു. ഒരു തരം ഭയം സിരകളിൽ അരിച്ചു കയറിയ ദിവസമാണ് അന്ന് കടന്നു പോയതെന്നും അദ്ദേഹം പറയുന്നു. കാരണം കയ്യിൽ എത്തുന്ന മുഴുവൻ സാമ്പിളും പോസിറ്റീവ് ആയി മാറുകയാണോ എന്ന വിധത്തിലാണ് റിസൾട്ട് എത്തികൊണ്ടിരുന്നത്. എന്നാൽ മെയ് പാതിയോടെ കാര്യങ്ങളിൽ വലിയ മാറ്റം സംഭവിച്ചു തുടങ്ങി.
ലോക്ഡൗൺ മൂലം ജനങ്ങൾ പുറത്തിറങ്ങാതെ വന്നതോടെ ടെസ്റ്റിന് എത്തുന്ന സാമ്പിളുകളിൽ പോസിറ്റീവ് ആകുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു തുടങ്ങി. ഒരു തവണ അനലൈസർ മെഷീനിൽ 24 സാമ്പിളുകളാണ് കയറ്റുന്നത്. ഇതിൽ കൊവിഡിന്റെ പീക് ടൈമിൽ 17 ഉം 18 ഉം വരെ പോസിറ്റീവ് കേസുകൾ ആയിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരം വരെ ചെയ്ത 240 ടെസ്റ്റിൽ വെറും ആറുപേർ മാത്രമാണ് പോസിറ്റീവ് ആയത് എന്നദ്ദേഹം പറയുമ്പോൾ ബ്രിട്ടനിലെ രോഗികളുടെ എണ്ണത്തിൽ അതിശയിപ്പിക്കുന്ന കുറവുണ്ടെന്ന് കൂടിയാണ് ബോധ്യപ്പെടുന്നത്. ഇതിന് ഒറ്റക്കാരണം ലോക്ഡൗ ൺ തന്നെയെന്ന് ഉറപ്പിച്ചു പറയാം.
- വീണ്ടും കോവിഡ് എത്തുമോ? എത്തിയാൽ ഏതൊക്കെ പ്രദേശങ്ങളിൽ വ്യാപനത്തിന്റെ കരുത്തു കൂടും?
കോവിഡ് വീണ്ടും യുകെയിൽ കരുത്താർജ്ജിക്കും എന്നത് നൂറു ശതമാനം ഉറപ്പാണ്. കാരണം ലോക്ഡൗണിൽ ലഭിക്കുന്ന ഇളവുകളും സ്വാതന്ത്ര്യവും കൂടുതൽ പേരെ രോഗികളാക്കി മാറ്റും. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും പുതുതായി രോഗികളുടെ എണ്ണം ഉയരുന്നത്. ബെഡ്ഫോർഡ് കൗൺസിൽ കഴിവതും വീട്ടിൽ ഇരിക്കാൻ പ്രദേശവാസികൾക്ക് സന്ദേശം നൽകിക്കഴിഞ്ഞു. മിഡ്ലാൻഡ്സിൽ കവൻട്രിക്ക് അടുത്തുള്ള നനീട്ടൻ എന്ന സ്ഥലത്തു രോഗം പടരുന്നതായി സൂചനയുണ്ട്. ലണ്ടനിൽ ഏറ്റവും മോശമായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് ന്യുഹാം കൗൺസിൽ ആണ്.
കൂടാതെ ഈസ്റ്റ് ഹാം, സൗത്താൽ തുടങ്ങി ലണ്ടന്റെ സബർബൻ പ്രദേശങ്ങളിൽ ജനങ്ങൾ ശ്രദ്ധയില്ലാതെ പുറത്തിറങ്ങുന്നതും അനധികൃത കുടിയേറ്റക്കാർ അടക്കമുള്ള വിവിധ കാരണങ്ങളാൽ ഇത്തരം പ്രദേശങ്ങൾ രണ്ടാം കോവിഡ് ആക്രമണത്തിൽ നിർണായകമാകും. രാജ്യത്തിന്റെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ കോവിഡ് കൂടുതൽ ശക്തമാകാൻ സാധ്യത ഉള്ളപ്പോൾ തന്നെ ആശുപത്രികളും മറ്റും കൂടുതൽ ശ്രദ്ധയോടും ജാഗ്രതയോടും പരിചയ മികവോടും രോഗികളെ കൈകാര്യം ചെയ്തു തുടങ്ങും എന്നതും ആശ്വാസമാണ്.
- കോവിഡ് വ്യാപനത്തിനു യുകെയിൽ കാരണമായത് പല ഘടകങ്ങൾ
ഔദ്യോഗികമായ തടസം മൂലം തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്താൻ ചെറിയാൻ കോശിക്കു പ്രയാസമുണ്ട്. എങ്കിലും തീരുമാനം എടുക്കുന്നതിൽ കാലതാമസം ഉണ്ടായത് രോഗ വ്യാപനത്തിൽ നിർണായക പങ്ക് വഹിച്ചതായി അദ്ദേഹം കരുതുന്നു. മാർച്ച് അവസാനം സർക്കാർ കൈകൊണ്ട പല തീരുമാനങ്ങളും വളരെ നേരത്തെ ഉണ്ടാകേണ്ടത് ആയിരുന്നു.
സത്യത്തിൽ രോഗം ഇത്തരത്തിൽ വ്യാപന തോത് കാണിക്കും എന്ന് ശാസ്ത്ര സമൂഹം വ്യക്തമായി മനസിലാക്കിയിരുന്നെങ്കിലും സർക്കാരിനും മറ്റു പ്രൊഫഷനാളുകൾക്കും അത് വേണ്ടത്ര ഉൾക്കൊള്ളാനായില്ല എന്നതും സത്യമാണ്. എങ്കിലും പിന്നീട് കാര്യങ്ങൾക്ക് അതിവേഗത്തിൽ തീരുമാനമായി. താൻ ജോലി ചെയ്യുന്ന ലാബിൽ തന്നെ ഒരു ലക്ഷം പൗണ്ട് മുകളിൽ വിലവരുന്ന പുതിയ അനലൈസർ ഉപകരണങ്ങൾ വന്നതും രോഗം അതിന്റെ കാഠിന്യം കാട്ടി രാജ്യത്തെ ഞെട്ടിച്ചതുകൊണ്ട് കൂടിയാണ്. അതിനാൽ ഇനിയുള്ള മുന്നൊരുക്കങ്ങൾക്കു വേഗത കൂടും എന്നുറപ്പാണ്.
- ഒരു വശത്തു കുടുംബം, മറുവശത്തു ജോലി, അനുഭവിച്ചത് ആർക്കും മനസിലാകാത്ത സംഘർഷം
ഒരു വശത്തു ജോലിയിൽ നേരിടുന്ന അമിതമായ സമ്മർദ്ദവും ഒരു മഹാമാരിയെ തടയാൻ മുന്നിൽ നിന്നുള്ള പോരാട്ടവും. എപ്പോൾ വേണമെങ്കിലും രോഗം പിടികൂടാൻ ഉള്ള സാധ്യത മറ്റൊന്ന്. ജോലിക്കു പോകാതിരിക്കാനാകില്ല എന്നത് വേറൊരു സത്യം. വീട്ടുകാര്യങ്ങൾ ഷോപ്പിങ് ഉൾപ്പെടെ നടത്തിയിരുന്നത് അദ്ധ്യാപിക കൂടിയായ ഭാര്യ ഷീബയാണ്. എന്നാൽ കുടുംബത്തെ കൂടി രോഗത്തിൽ നിന്നും രക്ഷിക്കാൻ ആ കാര്യങ്ങളും താൻ ഏറ്റെടുക്കുക ആയിരുന്നു എന്നും ചെറിയാൻ കോശി പറയുന്നു.
ഇതിനൊപ്പമാണ് ഈസ്റ്റ് ഹാമിൽ താമസിക്കുന്ന പ്രായം ചെന്ന അമ്മയുടെ ശുശ്രൂഷകളും. ഈസ്റ്റ് ഹാമിലും മറ്റും സകലർക്കും രോഗം പിടിപെടാൻ ഉള്ള സാധ്യത മുന്നിൽ വന്നപ്പോൾ പ്രായം ചെന്ന അമ്മയെ എങ്ങനെ രക്ഷിക്കും എന്ന ചിന്തയാണ് ഏറെ ആശങ്കപ്പെടുത്തിയത്. വാറ്റ്ഫോഡിൽ താമസിക്കുന്ന സഹോദരിയും കുടുംബവും ഒക്കെ നിരന്തരം വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ എക്കണോമിക്സ് പഠിക്കുന്ന മൂത്ത മകൻ ജോഷ്വായും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഇളയ മകൻ ജെറമിയായും രോഗത്തിന്റെ കാഠിന്യം അറിയാതെ വീട്ടിൽ തന്നെ ആയിരുന്നു എന്നതാണ് അന്നാളുകളിൽ ഏറെ ആശ്വാസം ആയിരുന്നത്.
- ബയോളജി ടീച്ചറായ അമ്മയിൽ നിന്നും പ്രചോദനം, ബയോ മെഡിക്കൽ സയന്റിസ്റ്റ് ആകാൻ ആഗ്രഹവും
ബയോളജി അദ്ധ്യാപികയായ അമ്മയിൽ നിന്നും ഉള്ള പ്രചോദനത്തിൽ ആ വിഷയത്തിൽ നല്ല മാർക്ക് എപ്പോഴും സ്കോർ ചെയ്തിരുന്നു. തുടർന്ന് ബയോളജിയിൽ തന്നെ മാസ്റ്റേഴ്സും ചെയ്തു. സ്കൂൾ പഠന കാലത്തു 1980ലാണ് ചെറിയാൻ കോശി മാതാപിതാക്കൾക്കൊപ്പം യുകെയിൽ എത്തുന്നത്. അതിനും പത്തു വർഷം മുൻപേ പിതാവ് സിംഗപ്പൂരിൽ നിന്നും ബ്രിട്ടീഷ് റോയൽ ആർമിയുടെ ഭാഗമായി യുകെയിൽ എത്തിയിരുന്നു. 86ൽ പഠനം പൂർത്തിയാക്കിയപ്പോൾ ബയോ മെഡിക്കൽ രംഗത്ത് ജോലി കണ്ടെത്തുക ആയിരുന്നു ലക്ഷ്യം. 1989ൽ തന്നെ ജോലിക്കു കയറുകയും ചെയ്തു.
കഴിഞ്ഞ പത്തു വർഷമായി ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തലവൻ കൂടിയാണ്. ജോലിയെ ഒരു പാഷനായി കരുതുന്നതു കൊണ്ട് കൂടിയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നു മുതൽ ഇതുവരെ തളരാതെ, കോവിഡ് പോരാട്ടത്തിൽ യഥാർത്ഥ എൻഎച്ച്എസ് ഹീറോയായി അനേകം പേർക്കൊപ്പം ചെറിയാനും അദ്ദേഹത്തിന്റെ സ്ഥാപനവും തല ഉയർത്തുന്നത്. ആ മികവിന് അദ്ദേഹത്തെ തേടി കൂടുതൽ അംഗീകാരവും പിന്നാലെ എത്തും എന്നുറപ്പാണ്. മിക്കവാറും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അത്തരം ഒരു നേട്ടവും യുകെ മലയാളികൾക്ക് ചെറിയാനിൽ നിന്നും കേൾക്കാനായേക്കും. കാരണം ഹീറോകൾ ഓരോ രാജ്യത്തിന്റെയും അഭിമാനം കൂടിയാണ്.
- TODAY
- LAST WEEK
- LAST MONTH
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- ഗൾഫിൽ നിന്ന് വീട്ടിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ഉറ്റസുഹൃത്തിനെ ഏൽപിച്ചു; പരിചയം അടുപ്പവും പിന്നീട് മുതലെടുപ്പുമായി; സാധനങ്ങൾ എത്തിച്ചതിന് ഒപ്പം പ്രവാസി യുവാവിന്റെ ഭാര്യയെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; മുങ്ങിയ പ്രതി പിടിയിൽ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾ; അപ്പീൽ കോടതിയെ സമീപിച്ചു; നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രേസിക്യൂഷന്റെ നിർദ്ദേശം; മകളെ രക്ഷിക്കാൻ തന്റെ ജീവൻ നൽകാമെന്ന് നിമിഷപ്രിയയുടെ അമ്മ
- തടവുകാർക്കൊപ്പം ക്യൂ നിന്ന് ഭക്ഷണം വാങ്ങും; ഇഷ്ടം മട്ടനും ചോറും, മീൻ കറിയും കൂട്ടിയുള്ള ശാപ്പാടും കേമം! ഞായറാഴ്ച സിനിമയോടു താൽപ്പര്യം ഇല്ലാത്തതിനാൽ സെല്ലിലിരുന്ന് കുറ്റാന്വേഷണ നോവലുകൾ വായിക്കും; സഹതടവുകാരോട് വാതോരാത്ത സംസാരം; തന്റെ സാമ്പത്തിക ശാസ്ത്രം മനസിലാക്കാത്ത വിഡ്ഡികളാണ് പുറത്തെന്ന് പറഞ്ഞ് ഉറക്കെ ചിരിക്കും; തടവുകാരെയും ആരാധകരാക്കി പ്രവീൺ റാണ
- കത്തിയമർന്നത് മാരുതി സുസൂക്കിയുടെ എസ്പ്രസോ കാർ; കാറിനുള്ളിലെ എക്സ്ട്രാ ഫിറ്റിങ്സിൽ നിന്ന് തീ പടർന്നെന്ന് സംശയം; റിവേഴ്സ് ക്യാമറയടക്കം എക്സ്ട്രാ ഫിറ്റിങ് ആയി നൽകിയതിൽ ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം; കാർ കമ്പനി ഉദ്യോഗസ്ഥരും എംവിഡിയും സംയുക്ത പരിശോധന നടത്തും; ഹൃദയഭേദകം കണ്ണൂരിലെ ദുരന്തം
- എന്താണ് അദ്ദേഹം അവതരിപ്പിച്ച കാര്യങ്ങൾ? എന്തും വിളിച്ചുപറയുന്ന ഒരാളാണ് എന്നതുകൊണ്ട് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ? അസംബന്ധം വിളിച്ചുപറയരുത്, എന്തിനും അതിരു വേണം; മാത്യു കുഴൽനാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി; പിണറായിയെ ചൊടിപ്പിച്ചത് ഷാനവാസിന്റെ ലഹരിക്കേസ് സഭയിൽ ഉന്നയിച്ചത്
- 65 വയസ്സുവരെ ദുബായിൽ കഴിഞ്ഞത് സ്വന്തമായി ജോലിയെടുത്ത് ; ജോലിയിൽ നിന്നും വിരമിച്ചത് വിസ പുതുക്കാൻ സാധിക്കാതെ വന്നതോടെ ; മാതാപിതാക്കളുടെ മരണവും വിവാഹ ബന്ധത്തിലെ തകർച്ചയും പ്രവാസ ലോകത്ത് ഒറ്റപ്പെടുത്തി; അനാരോഗ്യത്തിനൊപ്പം സാമ്പത്തിക ബാധ്യതയും ജയിൽശിക്ഷയും; നാട്ടിലേക്ക് മടങ്ങാൻ സഹായം തേടി ശശി തരൂരിന്റെ ബാല്യകാല സുഹൃത്ത്
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്